Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭർതൃവീട്ടിൽ ജീവനൊടുക്കിയ യുവതിയെ കാമുകൻ പ്രവീൺ താലി ചാർത്തി എന്നതിന്റെ തെളിവുകൾ പുറത്ത്; ഭർത്താവ് സതീഷ് കെട്ടിയ താലി ചിത്രപ്പണികൾ ചെയ്തത്; സവിതയുടെ മരണത്തിന് ശേഷം കണ്ടെടുത്ത താലി മറ്റൊന്ന്; തെളിവായി വിവാഹ ചിത്രവും ഇപ്പോഴത്തെ താലിയുടെ ചിത്രവും പുറത്തുവിട്ട് സതീഷിന്റെ കുടുംബം

ഭർതൃവീട്ടിൽ ജീവനൊടുക്കിയ യുവതിയെ കാമുകൻ പ്രവീൺ താലി ചാർത്തി എന്നതിന്റെ തെളിവുകൾ പുറത്ത്; ഭർത്താവ് സതീഷ് കെട്ടിയ താലി ചിത്രപ്പണികൾ ചെയ്തത്; സവിതയുടെ മരണത്തിന് ശേഷം കണ്ടെടുത്ത താലി മറ്റൊന്ന്; തെളിവായി വിവാഹ ചിത്രവും ഇപ്പോഴത്തെ താലിയുടെ ചിത്രവും പുറത്തുവിട്ട് സതീഷിന്റെ കുടുംബം

ആർ പീയൂഷ്

ആലപ്പുഴ: ഭർതൃവീട്ടിൽ തൂങ്ങിമരിച്ച യുവതിയുടെ മരണത്തിന് പിന്നാലെ യുവതിയെ കാമുകൻ താലിചാർത്തി എന്നതിന്റെ തെളിവുകൾ പുറത്ത് വിട്ട് ഭർത്താവിന്റെ കുടുംബം. വള്ളികുന്നം തെക്കേമുറി ആക്കനാട്ട് തെക്കതിൽ സതീഷിന്റെ ഭാര്യ സവിത(24)യുടെ ആത്മഹത്യക്ക് പിന്നാലെയാണ് കാമുകൻ പ്രവീൺ പാവുമ്പയിലെ ക്ഷേത്രത്തിൽ വച്ച് താലി കെട്ടി എന്നതിന്റെ തെളിവുകൾ പുറത്ത് വിട്ടത്. സതീഷ് കെട്ടിയ താലി ചിത്രപണികൾ ചെയ്തതായിരുന്നു. എന്നാൽ സവിതയുടെ മരണത്തിന് ശേഷം കണ്ടെടുത്ത താലി മറ്റൊന്നായിരുന്നു. ഇത് തെളിയിക്കാനായി വിവാഹ ചിത്രവും ഇപ്പോൾ കിട്ടിയ താലിയുടെ ചിത്രവുമാണ് സതീഷിന്റെ കുടുംബാംഗങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം മറുനാടൻ യുവതിയുടെ ഭർത്താവ് കെട്ടിയ താലി മാറ്റി കാമുകൻ താലികെട്ടി എന്ന വാർത്ത പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ കുടുംബം ഇത് നിഷേധിക്കുകയും വാർത്ത വ്യാജമാണെന്ന് പറഞ്ഞ് രംഗത്ത് വരികയും ചെയ്തു. ഇതോടെയാണ് താലിയുടെ ചിത്രങ്ങൾ ഇവർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. മറുനാടൻ വാർത്തയ്ക്കൊപ്പം ചിത്രം നൽകിയിട്ടുണ്ട്. കാമുകനായ പ്രവീണിനെ രാത്രിയിൽ വിളിച്ചു വരുത്തിയ ശേഷം തർക്കമുണ്ടാകുകയും കാമുകൻ കെട്ടിയ താലി പൊട്ടിച്ചെറിഞ്ഞ ശേഷം കിടപ്പു മുറിയിൽ കയറി ആത്മഹത്യ ചെയ്യുകയുമായിരുന്നു. ഈ പൊട്ടിച്ചെറിഞ്ഞ താലി പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരികെ നൽകിയപ്പോഴാണ് പഴയ താലിയുടെ ചിത്രം സഹിതം തെളിവു പുറത്ത് വിട്ടത്.

സതീഷിന്റെ മാതാവ് സവിതയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് കുടുംബം പൊലീസിൽ മൊഴി നൽകിയതോടെയാണ് സവിതയ്ക്കെതിരെയുള്ള തെളിവും പുറത്ത് വിടുന്നതെന്ന് ഭർത്താവ് സതീഷ് പറഞ്ഞു.

കാമുകനായ മണപ്പള്ളി കല്ലുപുരയ്ക്കൽ ബാബുവിന്റെ മകൻ പ്രവീൺ(25) കഴിഞ്ഞ നാലിനാണ് സവിതയെ ഭർതൃ വീട്ടിൽ നിന്നും കൊണ്ടു പോയി ക്ഷേത്രത്തിൽ വച്ച് താലികെട്ടിയത്. സവിത ഭർതൃമാതാവിനോട് പാവുമ്പ കാളിയമ്പലത്തിൽ പോകുകയാണ് എന്ന് പറഞ്ഞാണ് രാവിലെ ഇറങ്ങിയത്. തിരികെ വരുമ്പോൾ സതീഷ് കെട്ടിയ താലിമാല കാണാനില്ലായിരുന്നു. പകരം കഴുത്തിൽ മഞ്ഞച്ചരട് കിടക്കുന്നതാണ് കണ്ടത്. ഇത് ശ്രദ്ധയിൽപെട്ട സതീഷിന്റെ മാതാവ് താലിയെവിടെ എന്ന് ചോദിച്ചപ്പോൾ ചരടിൽ കോർത്ത് ധരിച്ചിരിക്കുകയാണ് എന്നാണ് പറഞ്ഞത്.

പിന്നീട് ഇവർ സവിതയുടെ കഴുത്തിൽ കിടക്കുന്നത് തന്റെ മകൻ കെട്ടിയ താലി അല്ല എന്നും കാമുകൻ താലി കെട്ടി എന്നും അവർ മനസ്സിലാക്കിയത്. വിദേശത്തുള്ള മകനെ അറിയിച്ച് മാനസിക സമ്മർദ്ദം ഉണ്ടാക്കേണ്ട എന്ന് കരുതി താലികെട്ടിയ വിവരം മറച്ചു വച്ച് എത്രയും വേഗം നാട്ടിലെത്താൻ ആവശ്യപ്പെട്ടു. ഇതിൻ പ്രകാരം സതീഷ് രണ്ടു മാസത്തിനകം ജോലി രാജി വച്ച് നാട്ടിലേക്ക് തിരികെ വരാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സവിത ആത്മഹത്യ ചെയ്തത്.

അതേ സമയം കാമുകൻ വീട്ടിലെത്തി എന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രവീണിന്റെ ഷൂവും അടിവസ്ത്രമായ ബനിയനും പൊലീസ് കണ്ടെടുത്തു. പ്രവീൺ വീടിനുള്ളിൽ രാത്രിയിൽ പ്രവേശിക്കുന്നത് ടെറസിന്റെ സമീപത്ത് നിൽക്കുന്ന കവുങ്ങ് വഴിയാണെന്ന് പ്രാഥമികമായി കണ്ടെത്തി. കാരണം ഇതിന്റെ ചുവട്ടിൽ നിന്നുമാണ് ഷൂ കണ്ടെടുത്തത്. കവുങ്ങ് വഴി ടെറസിൽ കയറിയാൽ അവിടെ നിന്നും അകത്തേക്കുള്ള സ്റ്റെയർ വഴി ഉള്ളിൽ പ്രവേശിക്കാനാകും. ഒളിവിൽ പോയിരിക്കുന്ന പ്രവീണിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ.

കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ സവിത കാമുകനായ പ്രവീണിനെ വള്ളികുന്നത്തെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. സവിത ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ഇയാൾ വീട്ടിലെത്തിയത്. സവിതയ്‌ക്കൊപ്പം കിടന്നിരുന്ന ഭർതൃ സഹോദരിയുടെ 9 വയസ്സുള്ള മകളും സവിതയും വീടിന് സമീപത്തുള്ള പറമ്പിൽ നിന്നുകൊണ്ട് പ്രവീണുമായി സംസാരിച്ചു. ഇതിനിടയിൽ വാക്കുതർക്കമുണ്ടാകുകയും സവിത തിരികെ വീട്ടിലേക്കെത്തി കഴുത്തിൽ കിടന്ന താലിമാലയും മൊബൈൽ ഫോണും പൊട്ടിച്ചെറിയുകയും ചെയ്തു. പിന്നീട് കിടപ്പു മുറിയിൽ കയറി വാതിലടച്ചു.

ഇതോടെ പരിഭ്രാന്തനായ പ്രവീൺ ജനാലയിൽ അടിച്ചു ശബ്ദമുണ്ടാക്കി. ഇത് കേട്ട് ഉണർന്ന ഭർതൃമാതാവ് ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തുകയും ജനൽ തകർത്ത് നോക്കിയപ്പോൾ സവിത തൂങ്ങിനിൽക്കുന്നതുമാണ് കാണുന്നത്. പിന്നീട് വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറി തൂങ്ങി നിൽക്കുന്ന സവിതയെ താഴെയിറക്കിയെങ്കിലും മരണപ്പെട്ടിരുന്നു. ഈ സമയം പ്രവീൺ അവിടെ തന്നെയുണ്ടായിരുന്നെങ്കിലും പിന്നീട് രക്ഷപെട്ടു. ഇപ്പോൾ ഇയാളുടെ ഭാര്യയും ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP