Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

13-ാം തീയതി സാത്താനീയ സംഖ്യയായ 666-ാം നമ്പർ ഫ്ലാറ്റുകൾ വാടകയ്‌ക്കെടുക്കുന്നത് ലക്ഷങ്ങൾക്ക്; വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചാൽ പ്രവേശനം; ബ്ലാക്ക് മാസിൽ നഗ്‌ന നൃത്തവും ലഹരി മരുന്ന് സേവയും; ആർത്തവ രക്തം അൾത്താരയിൽ ബിഷപ്പ് തളിച്ചതും ചെകുത്താനെ പ്രീതിപ്പെടുത്താൻ; മട്ടാഞ്ചേരിയിൽ സാത്താൻസേവ ആരാധനാലയവും? കണ്ണടച്ച് പൊലീസും

13-ാം തീയതി സാത്താനീയ സംഖ്യയായ 666-ാം നമ്പർ ഫ്ലാറ്റുകൾ വാടകയ്‌ക്കെടുക്കുന്നത് ലക്ഷങ്ങൾക്ക്; വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചാൽ പ്രവേശനം; ബ്ലാക്ക് മാസിൽ നഗ്‌ന നൃത്തവും ലഹരി മരുന്ന് സേവയും; ആർത്തവ രക്തം അൾത്താരയിൽ ബിഷപ്പ് തളിച്ചതും ചെകുത്താനെ പ്രീതിപ്പെടുത്താൻ; മട്ടാഞ്ചേരിയിൽ സാത്താൻസേവ ആരാധനാലയവും? കണ്ണടച്ച് പൊലീസും

അർജുൻ സി വനജ്

കൊച്ചി: തിരുവനന്തപുരം നന്തൻകോട്ട് ഒരു കുടുംബത്തിലെ നാല് പേരെ മൂത്ത മകൻ കൂട്ടക്കുരുതി നടത്തിയതിന്റെ നടുക്കത്തിലാണ് കേരളം. സാത്താൻസേവയ്ക്ക് അടിമയായ പ്രതി ജിൻസൺ രാജ് ശരീരത്തിൽ നിന്ന് മനസ്സിനെ അടർത്തിമാറ്റുന്ന 'ആസ്ട്രൽ പ്രൊജക്ഷൻ' എന്ന രീതി പരീക്ഷിച്ചതിന്റെ ഭാഗമായാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ പ്രതി വ്യക്തമാക്കിയത്. കേരളത്തിൽ ഇത്തരത്തിൽ സാത്താൻ സേവക്കാർ വ്യാപകമാകുന്നതിന്റെ തെളിവുകളാണ് ഇതോടെ പുറത്ത് വരുന്നത്.

മധ്യകേരളത്തിൽ സാത്താൻ സേവക്കാരുടെ പ്രവർത്തനങ്ങൾ ശക്തിപ്രാപിക്കുന്നതായി നേരത്തേ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടൂറിസത്തിന്റെ പേരിൽ കൊച്ചിയിൽ എത്തുന്ന വിദേശികളാണ് സാത്താൻ സേവയുടെ പ്രചാരകർ. നഗരത്തിലെ ആഡംബര ഫ്ലാറ്റുകളും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ ആളൊഴിഞ്ഞ പഴയ കെട്ടിടങ്ങൾ കേന്ദ്രീകരിച്ചുമാണ് മന്ത്രവാദവും നഗ്‌ന നൃത്തവും ലഹരി മരുന്ന് സേവയും നടക്കുന്നത്. എല്ലാ മാസവും 13 ആം തിയതിയാണ് കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ രാത്രിയിൽ സാത്താൻ സേവ നടക്കുന്നതെന്നാണ് സൂചന.

സാത്താനീയ സംഖ്യയായ 666 ാം നമ്പർ ഫ്ലാറ്റുകളോടാണ് ഇവർക്ക് പ്രിയം. പതിനായിരം മുതൽ മുപ്പതിനായിരം വരെയാണ് സാത്താൻ സേവയിൽ പങ്കെടുക്കുന്നതിനുള്ള ഫീസ്. ആദ്യമായി എത്തുന്നവർക്ക് പ്രവേശനം സൗജന്യമാണ്. കറുത്ത നിറത്തിലുള്ള ഹാളിൽ കടന്നാൽ കറുത്ത വസ്ത്രം അണിയണം. മങ്ങിയ വെളിച്ചത്തിൽ ആധുനിക സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെയാണ് ആരാധന. അന്ധവിശ്വാസ നിരോധന നിയമം ഉള്ളതിനാൽ ഇവർക്കെതിരെ നിയമനടപടിയെടുക്കാൻ പൊലീസിന് കഴിയും. എന്നാൽ മയക്കുമരുന്നും അന്ധവിശ്വാസവും പടർത്തുന്ന സംഘങ്ങൾക്കെതിരെ പൊലീസ് ഒന്നും ചെയ്യാറുമില്ല. ഈ മാഫിയയ്ക്ക് പിന്നിലുള്ള ഉന്നത ബന്ധങ്ങളാണ് ഇതിന് കാരണം.

ബ്ലാക്ക് മാസ് എന്ന ഈ കർമ്മത്തിൽ പങ്കെടുക്കുന്നവർ അവർ വിശ്വസിക്കുന്ന മതത്തിന്റെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കണം. ബിസിനസിലെ വിജയം, ശത്രുഭയ നിവാരണം, ശത്രൂനാശം എന്നിവ ലക്ഷ്യമിട്ടാണ് ആളുകൾ ബ്ലാക് മാസിൽ പങ്കെടുക്കുന്നത്. കർമ്മത്തിന് ഉപയോഗിക്കുന്ന കറുത്ത പാത്രത്തിലെ അശുദ്ധ രക്തം, തൃകോണാകൃതിയിൽ മുറിച്ച അപ്പം, തലയോട്ടിയിൽ ശേഖരിച്ച മൂത്രം, എന്നിവയാണ് പൂജ വസ്തുക്കൾ. കൊച്ചിയിൽ മട്ടാഞ്ചേരി കേന്ദ്രീകരിച്ച് സാത്താൻസേവ ആരാധനാലയവും ഉണ്ടെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുണ്ട്. വളരെ രഹസ്യ സ്വഭാവമുള്ള ഇവരുടെ പ്രവർത്തനങ്ങളെ തിരിച്ചറിയാൻ പൊതു ജനങ്ങൾക്ക് പ്രയാസമാണ്. കൂടുതലും വിദ്യാർത്ഥികളും യുവജനങ്ങളുമാണ് സാത്താൻ സേവകളിൽ പങ്കെടുക്കുന്നത്.

പാശ്ചാത്യനാടുകളിൽ ഉത്ഭവിച്ച സാത്താൻ സേവ, എല്ലാത്തരം നിയമലംഘനങ്ങളുടേയും കൂത്തരങ്ങാണ്. നരബലി, വ്യഭിചാരം, മയക്കുമരുന്ന് സേവ, ആഭിചാരം തുടങ്ങിയവ ചെയ്ത് സാത്താനെ പ്രസാദിപ്പിക്കാൻ കഴിയുമെന്നാണ് ഇവർ വിശ്വസിക്കുന്നത്. നഗരത്തിലെ ഒരു ആഡംബര ഫ്ളാറ്റിൽ നിരവധി വിദേശികൾ വന്നുപോകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധനയ്ക്ക് എത്തിയത്. 666 ാം നമ്പർ ഫ്ലാറ്റായിരുന്നു ഇത്. ഡോർ തുറന്നപ്പോൾ, ഭിത്തിയെല്ലാം കറുത്ത തുണി വെച്ച് മറച്ചിരിക്കുന്നു. ചെറിയ വെളിച്ചം. പലർക്കും കറുത്ത വസ്ത്രം. സംഗീത ഉപകരണങ്ങൾ. സാത്താൻ സേവയ്ക്ക് സമാനമായ അന്തരീക്ഷം.

എന്നാൽ ആൽബം ഷൂട്ടിംങാണെന്ന് അവർ പൊലീസിനെ വിശ്വസിപ്പിച്ചു. ഷൂട്ട് ചെയ്ത ദൃശ്യങ്ങളും കാണിച്ചു. ഒരാഴ്ചത്തേക്കായിരുന്നു അവർ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നത്. എന്നാൽ പിന്നീടാണ് മനസ്സിലാക്കിയത് 666 എന്ന ഈ നമ്പർ ഫ്ലാറ്റ് ലക്ഷങ്ങൾ ചിലവഴിച്ചാണ് വാടകയ്ക്ക് എടുത്തതെന്ന്-ഒരു മുതിർന്ന ഐപിഎസ് ഓഫീസർ പറയുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ നടന്ന രണ്ട് കൊലപാതകങ്ങൾക്ക് പിന്നിലും സാത്താൻസേവക്കാരുടെ പങ്ക് സംശയിച്ചിരുന്നു. 2015 ഡിസംബർ നാലിനാനണ് പറവൂരിൽ നഴ്സിംങ് വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുന്നത്.

പറവൂരിൽ പൊലീസ് മിസ്സിംങ് കേസായി ആരംഭിച്ച അന്വേഷണം പിന്നീട് കൊച്ചി കേന്ദ്രീകരിച്ച് സാത്താൻ സേവ നടത്തുന്നവരിലേക്ക് എത്തുകയായിരുന്നു. പെൺകുട്ടിയുടെ ബുക്കിൽ സാത്താൻസേവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കുറിച്ചിട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ്
അന്വേഷണം സാത്താൻ സേവക്കാരിലേക്ക് എത്തുന്നത്. പിന്നീട് അന്വേഷണം ക്രൈം ഡിറ്റാച്ച്മെന്റിന് കൈമാറിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. കത്തോലിക്ക വിഭാഗത്തിലുള്ള പെൺകുട്ടി സാത്താൻ സേവകരെക്കുറിച്ച് 12 വയസ്സുള്ള സഹോദരനോട് പറഞ്ഞിട്ടുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. താൻ സാത്താൻ ആരാധനയ്ക്ക് പോയിട്ടുണ്ടെന്നും അവിടെ വലിയ അത്ഭുതങ്ങളാണ് നടക്കുന്നതെന്നുമാണ് പെൺകുട്ടി പറഞ്ഞിരുന്നത്.

സമാനമായ രീതിയിൽ പശ്ചിമകൊച്ചിയിൽ നിന്ന് മറ്റൊരു പെൺകുട്ടിയെയും കാണാതായിരുന്നു. താനം വർഷങ്ങൾക്ക് മുമ്പ് പഴയെ കണ്ടെയ്നർ റോഡിൽ കമിതാക്കൾ ബൈക്ക് അപകടത്തിൽ മരിച്ച സംഭവത്തിലും, സാത്താൻ സേവക്കാരുടെ പങ്ക് അന്വേഷണ സംഘം സംശയിച്ചിരുന്നു. മൃതദേഹങ്ങൾക്കരികെ സാത്താൻ സേവക്കാരുടെ അടയാള ചിന്ഹങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ കാര്യമായ തെളിവുകൾ കിട്ടാതെയായപ്പോൾ അന്വേഷണം അധികനാൾ നീണ്ടില്ല. നഗരത്തിലെത്തുന്ന വിദേശികളെ കേന്ദ്രീകരിച്ച്, രഹസ്യകേന്ദ്രങ്ങളിൽ സാത്താൻസേവ ഇപ്പോളും നടക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് ലഭിക്കുന്ന വിവരം. നഗരത്തിലെ ചില കേന്ദ്രങ്ങൾ രഹസ്യാന്വേഷണ വിഭാഗം ഇതിനോടകം കണ്ടെത്തിയിട്ടുമുണ്ട്. എന്നാൽ വല്ലപ്പോഴും മാത്രമേ ഇവർ ഇവിടെയെത്താറുള്ളൂ.

കൊച്ചിയിലെ ഒരു മുൻ ബിഷപ്പിന് സാത്താൻ സേവക്കാരുമായി അടുത്ത ബന്ധമുള്ളതായും നേരത്തേ ആരോപണം ഉയർന്നിരുന്നു. ഇയാൾ ആർത്തവ രക്തം അൾത്താരയിൽ തളിച്ചുവെന്നത് അടക്കുമുള്ള ആരോപണങ്ങളാണ് മുൻ ബിഷപ്പിനെതിരെ ഉയർന്നത്. നേരത്തേ ഇടുക്കി ജില്ലിയിലെ കുമിളിയിലും കോട്ടയം നഗരത്തോട് ചേർന്ന ചില പ്രദേശങ്ങളിലും ആലപ്പുഴയിലെ നഗരപ്രദേശത്തെ ചില വീടുകളിലും സാത്താൻ സേവ നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. കൊച്ചയിലെ പ്രമുഖ പള്ളിയിൽ നിന്നും തിരുവോസ്തി മോഷ്ടിച്ച് കടന്നു കളഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. സാത്താൻ സേവകരുടെ ഏജന്റുമാരും കൊച്ചിയിൽ പ്രവർത്തുക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം പങ്കുവെയക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP