13-ാം തീയതി സാത്താനീയ സംഖ്യയായ 666-ാം നമ്പർ ഫ്ലാറ്റുകൾ വാടകയ്ക്കെടുക്കുന്നത് ലക്ഷങ്ങൾക്ക്; വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചാൽ പ്രവേശനം; ബ്ലാക്ക് മാസിൽ നഗ്ന നൃത്തവും ലഹരി മരുന്ന് സേവയും; ആർത്തവ രക്തം അൾത്താരയിൽ ബിഷപ്പ് തളിച്ചതും ചെകുത്താനെ പ്രീതിപ്പെടുത്താൻ; മട്ടാഞ്ചേരിയിൽ സാത്താൻസേവ ആരാധനാലയവും? കണ്ണടച്ച് പൊലീസും
അർജുൻ സി വനജ്
കൊച്ചി: തിരുവനന്തപുരം നന്തൻകോട്ട് ഒരു കുടുംബത്തിലെ നാല് പേരെ മൂത്ത മകൻ കൂട്ടക്കുരുതി നടത്തിയതിന്റെ നടുക്കത്തിലാണ് കേരളം. സാത്താൻസേവയ്ക്ക് അടിമയായ പ്രതി ജിൻസൺ രാജ് ശരീരത്തിൽ നിന്ന് മനസ്സിനെ അടർത്തിമാറ്റുന്ന 'ആസ്ട്രൽ പ്രൊജക്ഷൻ' എന്ന രീതി പരീക്ഷിച്ചതിന്റെ ഭാഗമായാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ പ്രതി വ്യക്തമാക്കിയത്. കേരളത്തിൽ ഇത്തരത്തിൽ സാത്താൻ സേവക്കാർ വ്യാപകമാകുന്നതിന്റെ തെളിവുകളാണ് ഇതോടെ പുറത്ത് വരുന്നത്.
മധ്യകേരളത്തിൽ സാത്താൻ സേവക്കാരുടെ പ്രവർത്തനങ്ങൾ ശക്തിപ്രാപിക്കുന്നതായി നേരത്തേ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടൂറിസത്തിന്റെ പേരിൽ കൊച്ചിയിൽ എത്തുന്ന വിദേശികളാണ് സാത്താൻ സേവയുടെ പ്രചാരകർ. നഗരത്തിലെ ആഡംബര ഫ്ലാറ്റുകളും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ ആളൊഴിഞ്ഞ പഴയ കെട്ടിടങ്ങൾ കേന്ദ്രീകരിച്ചുമാണ് മന്ത്രവാദവും നഗ്ന നൃത്തവും ലഹരി മരുന്ന് സേവയും നടക്കുന്നത്. എല്ലാ മാസവും 13 ആം തിയതിയാണ് കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ രാത്രിയിൽ സാത്താൻ സേവ നടക്കുന്നതെന്നാണ് സൂചന.
സാത്താനീയ സംഖ്യയായ 666 ാം നമ്പർ ഫ്ലാറ്റുകളോടാണ് ഇവർക്ക് പ്രിയം. പതിനായിരം മുതൽ മുപ്പതിനായിരം വരെയാണ് സാത്താൻ സേവയിൽ പങ്കെടുക്കുന്നതിനുള്ള ഫീസ്. ആദ്യമായി എത്തുന്നവർക്ക് പ്രവേശനം സൗജന്യമാണ്. കറുത്ത നിറത്തിലുള്ള ഹാളിൽ കടന്നാൽ കറുത്ത വസ്ത്രം അണിയണം. മങ്ങിയ വെളിച്ചത്തിൽ ആധുനിക സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെയാണ് ആരാധന. അന്ധവിശ്വാസ നിരോധന നിയമം ഉള്ളതിനാൽ ഇവർക്കെതിരെ നിയമനടപടിയെടുക്കാൻ പൊലീസിന് കഴിയും. എന്നാൽ മയക്കുമരുന്നും അന്ധവിശ്വാസവും പടർത്തുന്ന സംഘങ്ങൾക്കെതിരെ പൊലീസ് ഒന്നും ചെയ്യാറുമില്ല. ഈ മാഫിയയ്ക്ക് പിന്നിലുള്ള ഉന്നത ബന്ധങ്ങളാണ് ഇതിന് കാരണം.
ബ്ലാക്ക് മാസ് എന്ന ഈ കർമ്മത്തിൽ പങ്കെടുക്കുന്നവർ അവർ വിശ്വസിക്കുന്ന മതത്തിന്റെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കണം. ബിസിനസിലെ വിജയം, ശത്രുഭയ നിവാരണം, ശത്രൂനാശം എന്നിവ ലക്ഷ്യമിട്ടാണ് ആളുകൾ ബ്ലാക് മാസിൽ പങ്കെടുക്കുന്നത്. കർമ്മത്തിന് ഉപയോഗിക്കുന്ന കറുത്ത പാത്രത്തിലെ അശുദ്ധ രക്തം, തൃകോണാകൃതിയിൽ മുറിച്ച അപ്പം, തലയോട്ടിയിൽ ശേഖരിച്ച മൂത്രം, എന്നിവയാണ് പൂജ വസ്തുക്കൾ. കൊച്ചിയിൽ മട്ടാഞ്ചേരി കേന്ദ്രീകരിച്ച് സാത്താൻസേവ ആരാധനാലയവും ഉണ്ടെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുണ്ട്. വളരെ രഹസ്യ സ്വഭാവമുള്ള ഇവരുടെ പ്രവർത്തനങ്ങളെ തിരിച്ചറിയാൻ പൊതു ജനങ്ങൾക്ക് പ്രയാസമാണ്. കൂടുതലും വിദ്യാർത്ഥികളും യുവജനങ്ങളുമാണ് സാത്താൻ സേവകളിൽ പങ്കെടുക്കുന്നത്.
പാശ്ചാത്യനാടുകളിൽ ഉത്ഭവിച്ച സാത്താൻ സേവ, എല്ലാത്തരം നിയമലംഘനങ്ങളുടേയും കൂത്തരങ്ങാണ്. നരബലി, വ്യഭിചാരം, മയക്കുമരുന്ന് സേവ, ആഭിചാരം തുടങ്ങിയവ ചെയ്ത് സാത്താനെ പ്രസാദിപ്പിക്കാൻ കഴിയുമെന്നാണ് ഇവർ വിശ്വസിക്കുന്നത്. നഗരത്തിലെ ഒരു ആഡംബര ഫ്ളാറ്റിൽ നിരവധി വിദേശികൾ വന്നുപോകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധനയ്ക്ക് എത്തിയത്. 666 ാം നമ്പർ ഫ്ലാറ്റായിരുന്നു ഇത്. ഡോർ തുറന്നപ്പോൾ, ഭിത്തിയെല്ലാം കറുത്ത തുണി വെച്ച് മറച്ചിരിക്കുന്നു. ചെറിയ വെളിച്ചം. പലർക്കും കറുത്ത വസ്ത്രം. സംഗീത ഉപകരണങ്ങൾ. സാത്താൻ സേവയ്ക്ക് സമാനമായ അന്തരീക്ഷം.
എന്നാൽ ആൽബം ഷൂട്ടിംങാണെന്ന് അവർ പൊലീസിനെ വിശ്വസിപ്പിച്ചു. ഷൂട്ട് ചെയ്ത ദൃശ്യങ്ങളും കാണിച്ചു. ഒരാഴ്ചത്തേക്കായിരുന്നു അവർ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നത്. എന്നാൽ പിന്നീടാണ് മനസ്സിലാക്കിയത് 666 എന്ന ഈ നമ്പർ ഫ്ലാറ്റ് ലക്ഷങ്ങൾ ചിലവഴിച്ചാണ് വാടകയ്ക്ക് എടുത്തതെന്ന്-ഒരു മുതിർന്ന ഐപിഎസ് ഓഫീസർ പറയുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ നടന്ന രണ്ട് കൊലപാതകങ്ങൾക്ക് പിന്നിലും സാത്താൻസേവക്കാരുടെ പങ്ക് സംശയിച്ചിരുന്നു. 2015 ഡിസംബർ നാലിനാനണ് പറവൂരിൽ നഴ്സിംങ് വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുന്നത്.
പറവൂരിൽ പൊലീസ് മിസ്സിംങ് കേസായി ആരംഭിച്ച അന്വേഷണം പിന്നീട് കൊച്ചി കേന്ദ്രീകരിച്ച് സാത്താൻ സേവ നടത്തുന്നവരിലേക്ക് എത്തുകയായിരുന്നു. പെൺകുട്ടിയുടെ ബുക്കിൽ സാത്താൻസേവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കുറിച്ചിട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ്
അന്വേഷണം സാത്താൻ സേവക്കാരിലേക്ക് എത്തുന്നത്. പിന്നീട് അന്വേഷണം ക്രൈം ഡിറ്റാച്ച്മെന്റിന് കൈമാറിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. കത്തോലിക്ക വിഭാഗത്തിലുള്ള പെൺകുട്ടി സാത്താൻ സേവകരെക്കുറിച്ച് 12 വയസ്സുള്ള സഹോദരനോട് പറഞ്ഞിട്ടുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. താൻ സാത്താൻ ആരാധനയ്ക്ക് പോയിട്ടുണ്ടെന്നും അവിടെ വലിയ അത്ഭുതങ്ങളാണ് നടക്കുന്നതെന്നുമാണ് പെൺകുട്ടി പറഞ്ഞിരുന്നത്.
സമാനമായ രീതിയിൽ പശ്ചിമകൊച്ചിയിൽ നിന്ന് മറ്റൊരു പെൺകുട്ടിയെയും കാണാതായിരുന്നു. താനം വർഷങ്ങൾക്ക് മുമ്പ് പഴയെ കണ്ടെയ്നർ റോഡിൽ കമിതാക്കൾ ബൈക്ക് അപകടത്തിൽ മരിച്ച സംഭവത്തിലും, സാത്താൻ സേവക്കാരുടെ പങ്ക് അന്വേഷണ സംഘം സംശയിച്ചിരുന്നു. മൃതദേഹങ്ങൾക്കരികെ സാത്താൻ സേവക്കാരുടെ അടയാള ചിന്ഹങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ കാര്യമായ തെളിവുകൾ കിട്ടാതെയായപ്പോൾ അന്വേഷണം അധികനാൾ നീണ്ടില്ല. നഗരത്തിലെത്തുന്ന വിദേശികളെ കേന്ദ്രീകരിച്ച്, രഹസ്യകേന്ദ്രങ്ങളിൽ സാത്താൻസേവ ഇപ്പോളും നടക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് ലഭിക്കുന്ന വിവരം. നഗരത്തിലെ ചില കേന്ദ്രങ്ങൾ രഹസ്യാന്വേഷണ വിഭാഗം ഇതിനോടകം കണ്ടെത്തിയിട്ടുമുണ്ട്. എന്നാൽ വല്ലപ്പോഴും മാത്രമേ ഇവർ ഇവിടെയെത്താറുള്ളൂ.
കൊച്ചിയിലെ ഒരു മുൻ ബിഷപ്പിന് സാത്താൻ സേവക്കാരുമായി അടുത്ത ബന്ധമുള്ളതായും നേരത്തേ ആരോപണം ഉയർന്നിരുന്നു. ഇയാൾ ആർത്തവ രക്തം അൾത്താരയിൽ തളിച്ചുവെന്നത് അടക്കുമുള്ള ആരോപണങ്ങളാണ് മുൻ ബിഷപ്പിനെതിരെ ഉയർന്നത്. നേരത്തേ ഇടുക്കി ജില്ലിയിലെ കുമിളിയിലും കോട്ടയം നഗരത്തോട് ചേർന്ന ചില പ്രദേശങ്ങളിലും ആലപ്പുഴയിലെ നഗരപ്രദേശത്തെ ചില വീടുകളിലും സാത്താൻ സേവ നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. കൊച്ചയിലെ പ്രമുഖ പള്ളിയിൽ നിന്നും തിരുവോസ്തി മോഷ്ടിച്ച് കടന്നു കളഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. സാത്താൻ സേവകരുടെ ഏജന്റുമാരും കൊച്ചിയിൽ പ്രവർത്തുക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം പങ്കുവെയക്കുന്ന വിവരം.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍