ആദ്യം കിട്ടിയ ഒറിജിനൽ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുണ്ടായിരുന്നു; പക്ഷേ ലൈംഗികാരോപണം ഉണ്ടായിരുന്നില്ല; സോളാർ പീഡന കേസിൽ ഗൂഢാലോചന നടന്നുവെന്ന് ഉറപ്പ്; അതിൽ താൻ പങ്കാളിയല്ല: ശരണ്യ മനോജ് മറുനാടനോട്

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ, തങ്ങളുടെ കൈവശം ലഭിച്ച പരാതിക്കാരിയുടെ കത്തിൽ, ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികാരോപണം ഉണ്ടായിരുന്നില്ലെന്ന് കെ ബി ഗണേശ് കുമാർ എംഎൽഎയുടെ ബന്ധു ശരണ്യ മനോജ്. മറുനാടൻ മലയാളിയോടാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
ഗണേശ് കുമാറിന്റെ സഹായി പ്രദീപാണ് കത്ത് കൈപ്പറ്റിയത്. കത്ത് കുറെ കാലം സൂക്ഷിച്ചിരുന്നു. ബാലകൃഷ്ണ പിള്ള സാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അതുചെയ്തത്. ഒരുഗൂഢാലോചനയിലും താൻ പങ്കാളിയല്ലെന്നും മനോജ് പറഞ്ഞു.
' ആദ്യം നമ്മൾ ഇതിന്റെ പുറകെ പോകുന്നതിന്റെ കാരണം എന്നുപറയുന്നത് ഏഷ്യാനെറ്റിലെ കമലേഷ് പാലക്കാട് വച്ച് ഈ സോളാർ കേസിലെ വിക്റ്റിമിനെയും, ഗണേശ് കുമാറിനെയും ഒന്നിച്ചുകണ്ടുവെന്നാണ് സ്റ്റേറ്റ്മെന്റ് വരുന്നത് ടിവിയിൽ, ഏഷ്യാനെറ്റിൽ. ഇവരെ അറസ്റ്റ് ചെയ്തതിന് ശേഷം. സ്വാഭാവികമായി ഇവരെ അറസ്റ്റ് ചെയ്ത് ജയിലിൽ പോയി കഴിയുമ്പോൾ, ഒരുസ്ത്രീയാണ്, സ്വാഭാവികമായും ഗണേശ് കുമാറിന് എതിരെ എന്തെങ്കിലും ഒക്കെ സ്റ്റേറ്റ്മെന്റ് വരാനുള്ള സാഹചര്യം ഉണ്ടെന്ന് മനസ്സിലാക്കി കൊണ്ട് കാരണം ഒന്നിച്ചുകണ്ടുവെന്ന് പറഞ്ഞു, ആര് കമലേഷ്. നമ്മൾ അതിന്റെ പിറകിൽ അന്വേഷണവുമായി പോവാണ്. ഞാനും പ്രദീപും കൂടാണ് പോകുന്നത്.
മാവേലിക്കര പോയി അഡ്വക്കേറ്റിനെ കാണുകയും, അയാളുമായി സംസാരിക്കുകയും ഒക്കെ ചെയ്തു. അപ്പോ, അയാളുമായി സംസാരിച്ചപ്പോൾ, നമുക്ക് ഒരു ഉപദ്രവം വരരുത് എന്ന റെക്കമന്റേഷന് വേണ്ടിയാണ് ശരിക്കും നമ്മൾ പോകുന്നത്. ഇത് ഞാൻ ഫാക്റ്റാണ് പറയുന്നത്. മൂന്നാലുദിവസം കഴിഞ്ഞപ്പോൾ പത്തനംതിട്ടയിലേക്ക് പ്രദീപിനെ വിളിപ്പിച്ചു. വിക്ടിം പറഞ്ഞിട്ട്. അവിടെ ചെന്നപ്പോൾ പ്രദീപിന്റെ കയ്യിൽ ഒരുപൊതി വക്കീൽ വഴി കൊടുത്തു. പ്രദീപ് ആ പൊതിയുമായി നേരേ തിരുവനന്തപുരത്തുള്ള പാർട്ടി ഓഫീസിലേക്ക് വന്നു. ഞാനും ബാലകൃഷ്ണ പിള്ള സാറും പാർട്ടി ഓഫീസിലുണ്ട്.
തുറന്നുനോക്കുമ്പോൾ, കുറേ പേപ്പറുകൾ ഇങ്ങനെ, കേസ് ഡയറി എന്നിങ്ങനെ കുറെ എഴുതി വച്ചിട്ടുണ്ട്. വായിച്ചപ്പോൾ, പല മന്ത്രിമാരുടെയും പേരുകൾ കണ്ടപ്പോൾ ബാലകൃഷ്ണപിള്ള സാർ പറഞ്ഞു, ഇത് അപകടമാണ്, കാരണം പ്രതിപക്ഷം അത് യൂട്ടിലൈസ് ചെയ്യാനുള്ള സാധ്യതയുണ്ട്. ഈ കത്ത് പുറത്തുപോകരുത്. ഒരുകാരണവശാലും ഇതിന്റെ കോപ്പി പോലും ആരും എടുക്കാൻ അനുവദിക്കരുത്. ഈ കത്ത് സൂക്ഷിക്കണം എന്നുപറഞ്ഞ് എന്നെ ഏൽപ്പിക്കുകയാണ്.
കത്ത് കുറച്ചുനാൾ എന്റെ കയ്യിൽ ഉണ്ടായിരുന്നു. ഒന്നരവർഷം കഴിഞ്ഞപ്പോൾ, പത്രസമ്മേളനം എന്തോ നടത്തുന്നതിന് വേണ്ടി അവർ തിരിച്ചുവാങ്ങിച്ചു. കത്ത് വീണ്ടും എന്റെ കയ്യിൽ തന്നെ കിട്ടി. ഞാൻ പിന്നെ കത്ത് വേരിഫൈ ചെയ്തിട്ടൊന്നുമില്ല. 2015-16 കാലഘട്ടത്തിൽ, അസംബ്ലി തിരഞ്ഞെടുപ്പ് വരുന്നതിന് തൊട്ടുമുമ്പ് ദല്ലാൾ നന്ദകുമാർ എന്നുപറയുന്ന ഒരാൾ എന്നെ സമീപിക്കുകയാണ്. പുള്ളി വലിയൊരു തുക ഇവർക്ക് കൊടുത്തിട്ടുണ്ട്. ഒരുകത്തുകൊടുത്തിട്ടുണ്ട്. ആ കത്തും, ഒറിജിനൽ കത്തുമായി ഒരു ബന്ധവുമില്ലാത്തതാണ്. അങ്ങനെ നന്ദകുമാർ ഇടപെട്ട് ഈ കത്ത് അവരെ കൊണ്ട് വാങ്ങിപ്പിച്ച് , നന്ദകുമാർ വാങ്ങിക്കുകയാണ്. ആ കത്ത് അങ്ങനെ തിരിച്ചുകൊടുത്തു.
ആദ്യം കിട്ടിയ ഒറിജിനൽ കത്തിൽ, ഉമ്മൻ ചാണ്ടി സാറിന്റെ പേരൊക്കെ പറയുന്നുണ്ടെങ്കിലും, അതിൽ ഒരിടത്തും ലൈംഗികാരോപണം പറയുന്നില്ല. അത് പിന്നീട് വന്നതാണ്. എങ്ങനെ വന്നു, ആരു ചെയ്തു എന്നുള്ളതിനെ കുറിച്ച് എനിക്ക് വ്യക്തതയില്ല. പിന്നീട് ഏഷ്യാനെറ്റിൽ ജോഷി കുര്യന്റെ വാർത്തയായി വരുമ്പോഴാണ് ഇങ്ങനെയൊരു ആരോപണം അതിൽ വരുന്നത്. അങ്ങനെയാണ് സർക്കാർ കേസെടുക്കാനും മറ്റും പോകുന്നത്.
ദല്ലാൾ നന്ദകുമാറിന്റെ കയ്യിൽ നിന്ന് ഒരുലക്ഷം രൂപ ഞാൻ വാങ്ങിയെന്നാണ് ആരോപിക്കുന്നത്. അയാളെ ഞാൻ വെല്ലുവിളിക്കുന്നു ഒരുരൂപ പോലും നാരങ്ങാ വെള്ളം പോലും അയാളുടെ കയ്യിൽ നിന്ന് വാങ്ങി കുടിച്ചിട്ടില്ല ഞാൻ. പക്ഷേ ഈ കത്തിന്റെ പേരിൽ എന്നെ കാണാൻ രണ്ടോമൂന്നോ തവണ വന്നിട്ടുണ്ട്. നിരന്തരം ശല്യമായപ്പോൾ ഞാൻ ആ സ്ത്രീക്ക് തന്നെ കത്ത് തിരിച്ചുകൊടുത്തു.
ഇതിനകത്ത് ഒരു ഗൂഢാലോചനയിലും ഞാൻ പങ്കാളിയല്ല. ഞാൻ ഇതിനകത്ത് ഒന്നിലും ഇടപെട്ടിട്ടുമില്ല. പിന്നെ അവരെ വീട്ടുതടങ്കലിൽ പാർപ്പിച്ചു എന്നൊക്കെയാണ് അവരുടെ സ്റ്റേറ്റ്മെന്റ് വന്നത്. അവർക്ക് ഒരിടത്തും പോകാൻ പറ്റാത്ത സാഹചര്യത്തിൽ 10 ഓ 15 ഓ ദിവസം എന്റെ വീട്ടിൽ താമസിച്ചു. അതാണ് യാഥാർഥ്യം. അന്ന് യുഡിഎഫ് സർക്കാരിനെ നിലനിർത്തുന്നതിന് വേണ്ടി ഞാൻ ഒരു റിസ്ക് എടുത്തുവെന്നേയുള്ളു.
സിബിഐയിൽ ഞാൻ വ്യക്തമായി മൊഴി കൊടുത്തു, ആദ്യം കത്ത് കിട്ടുമ്പോൾ ഉമ്മൻ ചാണ്ടി സാറിന്റെ പേരുണ്ടായിരുന്നില്ല. അതിന് ശേഷം അതിൽ മാനിപുലേഷൻ നടന്നിട്ടുണ്ടെന്നത് എന്റെ മൊഴിയാണ്. പിന്നെ ഞാനെങ്ങനെയാണ് കോൺസ്പിറസിയിൽ പങ്കാളിയാകുന്നത്? കെ ബി ഗണേശ് കുമാറും ആ സ്ത്രീയുമായി ഊഷ്മളമായ ബന്ധമായിരുന്നു എന്ന് അവർ തന്നെ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. ഒരിക്കൽ പോലും ഗണേശ് കുമാറിന് എതിരെ അവർ മൊഴി കൊടുത്തിട്ടില്ല. അത്രയും നല്ല ബന്ധത്തിൽ ഇരുന്നവരാണ് എന്ന് അവർ അവകാശപ്പെടുന്നു. നമ്മൾക്കറിയില്ല.
ഗൂഢാലോചന നടന്നിട്ടുണ്ടെന്നുള്ളത് ഉറപ്പാണ്. ഉമ്മൻ ചാണ്ടി സാറിന്റെ പേര് പിന്നീട് എഴുതി ചേർക്കപ്പെട്ടതാണ്. അതാര് എഴുതി, എന്തിന് എഴുതി ആർക്കും കണ്ടുപിടിക്കാനായില്ല. സിബിഐയുടെ ഫൈൻഡിങ്ങിൽ ഇങ്ങനെയൊരു സാധനം വന്നപ്പോൾ, സിബിഐ അതുംകൂടി അതിനകത്ത് പറയേണ്ടതാണ്. ആരാണ് ചെയ്തതെന്ന് വ്യക്തമാക്കി പറയണം. ഗണേശ് കുമാർ ഇതിൽ ഇടപെട്ടിട്ടില്ല. ഞങ്ങൾ തമ്മിൽ രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്നവരാണ്. പക്ഷേ ഇല്ലാത്ത കാര്യം ഒരുകാര്യം ഒരാളെ കുറിച്ച് പറയാൻ പാടില്ല, ഉമ്മൻ ചാണ്ടി സാറിനെ കുറിച്ചായാലും, വേറൊരു നേതാവിനെ കുറിച്ചായാലും അതുപറയാൻ പാടില്ല. ഗണേശ് കുമാർ ആ കത്തുമായി ബന്ധപ്പെട്ട് മാനിപുലേഷനായി ബന്ധപ്പെട്ടിട്ടില്ല. കത്ത് പോലും അയാൾ വായിച്ചിട്ടില്ലാന്നാണ് എന്റെ വിശ്വാസം. അങ്ങനെയൊരു സാധനത്തെ കുറിച്ച് ചർച്ച ചെയ്ത് വഷളാക്കി മുന്നോട്ടുപോകുന്നതിൽ ഒരർഥവുമില്ല.'
- TODAY
- LAST WEEK
- LAST MONTH
- കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരു യുവതി നഴ്സിങ് കെയർ ടേക്കർ; റിക്രൂട്ട്മെന്റ് തട്ടിപ്പിലെ ഇരകളോയെന്ന് അന്വേഷണം; ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രം വഴിത്തിരിവായി; 10 ലക്ഷം രൂപ മോചന ദ്രവ്യം ഗൾഫിൽ നിന്നും ട്രാൻസ്ഫർ ചെയ്തു? ഓയൂർ കേസിൽ അന്വേഷണം നിർണായക ഘട്ടത്തിൽ
- അബുദാബിയിലുള്ള ജ്യേഷ്ഠൻ ഭൂമി വാങ്ങാനും വീട് നിർമ്മിക്കാനും അയച്ചുനൽകിയ പണം ദുരുപയോഗം ചെയ്തെന്ന പരാതി കുടുംബത്തിലുണ്ടെന്ന സംശയം; ഇതിനൊപ്പം നഴ്സിങ് റിക്രൂട്ട്മെന്റ് മാഫിയയും അന്വേഷണ പരിധിയിൽ; ഓയൂരിൽ അന്വേഷണം സാമ്പത്തികത്തിലേക്ക്; അച്ഛന്റെ മൊഴി എടുക്കൽ നിർണ്ണായകമാകും; ഇനി നിർണ്ണായക നീക്കങ്ങൾ
- 'കല്ലുവാതുക്കലിൽ നിന്നും അവർ ഓട്ടോയിൽ കയറി കിഴക്കനേല ഭാഗത്ത് ഇറങ്ങി'; പേടിച്ചാണ് പറയാതിരുന്നതെന്ന് ഓട്ടോ ഡ്രൈവർ; കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെക്കുറിച്ച് നിർണായക വിവരം; ക്രൈംബ്രാഞ്ച് സംഘം കുട്ടിയുടെ വീട്ടിൽ; റെജിയോട് വിവരങ്ങൾ തിരക്കുന്നു
- ഗൾഫിലെ പരീക്ഷ മൂന്ന് മണിക്കൂർ കഴിയുമ്പോൾ അതേ രൂപത്തിൽ കേരളത്തിൽ; ചോർത്തുന്ന ചോദ്യ പേപ്പറിന് ഒരു കുട്ടി നൽകേണ്ടത് നാലു ലക്ഷം; രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പക കിഡ്നാപ്പിങായി! ഒഇടി പരീക്ഷാ ലോബിയിൽ സംശയം; ഓയൂരിൽ നിറയുന്നത് വിദേശ റിക്രൂട്ട്മെന്റ് തട്ടിപ്പോ?
- ഉത്തരാഖണ്ഡിലെ യോഗാ അദ്ധ്യാപകനുമായി പ്രണയത്തിലായത് 39 വയസ്സ് പ്രായക്കുറവുള്ള ഇസ്രയേലി; 'രാധ'യെ ജീവിത സഖിയാക്കി കൃഷ്ണ ചന്ദ്രൻ ജീവിതം തുടങ്ങിയത് 16 വർഷം മുമ്പ്; കൊല്ലത്ത് എത്തിയത് ഒരു കൊല്ലം മുമ്പ്; ദുരൂഹ മരണവും ആത്മഹത്യാ ശ്രവും; ടീസന്റ് മുക്കിൽ സംഭവിച്ചത്
- അഖില ഹാദിയയും ഷെഫിൻ ജഹാനും ബന്ധം വേർപിരിഞ്ഞു; മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും പിതാവ് അശോകൻ; മാതാപിതാക്കളോടു പോലും പറയാതെ മകൾ മറ്റൊരു വിവാഹം കഴിച്ചതിൽ ദുരൂഹത; കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷിക്കണമെന്നും കോടതിയെ അറിയിക്കുമെന്നും അശോകൻ
- പപ്പ വരുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചത് സ്ത്രീ; രേഖാ ചിത്രത്തിലുള്ള യുവതിയെ നേത്രാവതിയിൽ കണ്ടെന്ന് മൊഴി; കായംകുളത്ത് ഇറങ്ങിയ സ്ത്രീയെ കണ്ടെത്താൻ അന്വേഷണം; ഓട്ടോ കൊല്ലം രജിസ്ട്രേഷനിലുള്ളത്; ഒരാൾ കസ്റ്റഡിയിൽ എന്ന് റിപ്പോർട്ട്; ഓയൂരിൽ പൊലീസ് പ്രതീക്ഷയിൽ
- ഗൾഫിലേക്ക് മടങ്ങി പോകാനുള്ള പരിശോധനയ്ക്കിടെ തിരിച്ചരിഞ്ഞത് ബ്ലഡ് കാൻസർ; നട്ടെല്ലിന് പരിക്കേറ്റ ഭർത്താവിനും ആരോഗ്യ പ്രശ്നം; സാമ്പത്തിക പരാധീനത കൂടിയപ്പോൾ നഴ്സായ ഭാര്യയേയും കൂട്ടി കടുംകൈ; കുട്ടികളെ കൊന്ന് ദമ്പതികളുടെ ആത്മഹത്യക്ക് പിന്നിൽ പ്രതിസന്ധി
- സിനിമയിലെ ചിരിപ്പിക്കുന്ന മുത്തശ്ശിയാകും മുമ്പ് നിറവയറുമായി പാടിയ കഥ ഒരുപൂർവകാലം; മൂന്നുകുട്ടികളെ വളർത്താനായി പെടാപ്പാട് പെട്ടപ്പോൾ ആദ്യമായി കിട്ടിയ വരുമാനം 175 രൂപ; പ്രായമായിട്ടും സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഒറ്റയ്ക്ക് താമസിച്ച പ്രകൃതക്കാരി; വരയും പാട്ടും അഭിനയവും ബാക്കിയാക്കി സുബ്ബലക്ഷ്മി വിടവാങ്ങുമ്പോൾ
- റോബിൻ ബസ് ഉടമയ്ക്ക് ആശ്വാസമായി ഹൈക്കോടതി ഇടപെടൽ; അഖിലേന്ത്യ പെർമിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചു; ബസ് പിടിച്ചാൽ പിഴ ഈടാക്കി വിട്ടുനൽകണമെന്നും കോടതി
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- അഖില ഹാദിയയും ഷെഫിൻ ജഹാനും ബന്ധം വേർപിരിഞ്ഞു; മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും പിതാവ് അശോകൻ; മാതാപിതാക്കളോടു പോലും പറയാതെ മകൾ മറ്റൊരു വിവാഹം കഴിച്ചതിൽ ദുരൂഹത; കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷിക്കണമെന്നും കോടതിയെ അറിയിക്കുമെന്നും അശോകൻ
- പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം; ഗംഭീരവേഷങ്ങളിലുടെ ജ്യോതികയും സുധി കോഴിക്കോടും; സിനിമയുടെ കാതൽ സദാചാര മലയാളിയെ വെല്ലുവിളിക്കുന്ന കഥ തന്നെ; 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' നൽകിയ കൾച്ചറൽ ഷോക്ക് ജിയോ ബേബി ആവർത്തിക്കുമ്പോൾ
- പാട്ടുപാടി ലോകം മുഴുവൻ കറങ്ങി സമ്പാദിക്കുന്നത് പ്രതിവർഷം 40 കോടിയിലേറെ; ദന്ത ഡോക്ടറാവാൻ പഠിച്ച് എത്തിപ്പെട്ടത് സംഗീതത്തിൽ; കണ്ടെത്തിയത് എ ആർ റഹ്മാൻ; പതിനായിരങ്ങളെ അമ്മാനമാടിക്കാൻ കഴിവുള്ള ഇന്ത്യൻ മഡോണ! കുസാറ്റിന്റെ നൊമ്പരമായ ഗായിക നികിത ഗാന്ധിയെ അറിയാം
- രേഖാ ചിത്രം അങ്ങനെയെങ്കിൽ ആ സ്ത്രീയുടെ രൂപം ഇങ്ങനെയോ? ഓയൂരിലെ കിഡ്നാപ്പിങ് നടത്തിയ യുവതിയെ നിർമ്മതി ബുദ്ധി തിരിച്ചറിഞ്ഞു! കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിയുടെ സ്കെച്ച് എഐയിൽ റെൻഡർ ചെയ്ത് എടുത്തപ്പോൾ.. ; ചിത്രം പങ്കുവച്ച് നടിമാരും; ആ എ ഐ ബുദ്ധിക്ക് പിന്നിൽ ആരെന്നത് അജ്ഞാതം
- ആശ്രാമം മൈതാനത്തെ അശ്വതി ബാറിന് സമീപം ഒരു വാഹനം വന്നു നിന്നു; ആ വണ്ടിയിലുള്ളവർ കുട്ടിയെ പുറത്തേക്ക് നിർത്തി പാഞ്ഞു പോയി; ഒറ്റയ്ക്കിരുന്ന കുട്ടിയോട് നാട്ടുകാർ ചോദിച്ചതിന് പറഞ്ഞത് കൃത്യമായ ഉത്തരം; അങ്ങനെ ആ കൊച്ചുമിടുക്കിയെ മലയാളിക്ക് തിരിച്ചു കിട്ടി; പൊലീസ് പരിശോധന വെട്ടിച്ച് അവർ എങ്ങനെ കൊല്ലം നഗരത്തിലെ തിരക്കിലെത്തി?
- അമേരിക്കൻ യന്ത്രം തോറ്റിടത്ത് തുരന്നു കയറി വിജയിച്ച വീരന്മാർ; എലിയെ പോലെ കയറിയിരുന്ന് ഉളിയും ചുറ്റികയും കരണ്ടിയുമായി ഇരുമ്പുകുഴൽപാതക്കുള്ള അവസാന മീറ്ററുകൾ തുരന്നവർ; 'ഞങ്ങൾ ചെയ്തത് രാജ്യത്തിന് വേണ്ടി'; പ്രതിഫലം വേണ്ടെന്ന് സിൽക്യാര ദൗത്യം വിജയിപ്പിച്ച റാറ്റ് മൈനേഴ്സ്
- കുട്ടിയുമായി സ്ത്രീ എത്തിയത് മാസ്ക് ധരിപ്പിച്ച് ഓട്ടോറിക്ഷയിൽ; ഓട്ടോ ഡ്രൈവറെ തിരിച്ചറിഞ്ഞു; കോളേജ് വിദ്യാർത്ഥികൾ കരുതിയത് അമ്മയും കുഞ്ഞുമെന്ന്; ധരിച്ചത് മഞ്ഞ നിറത്തിലുള്ള ചുരിദാർ; ആശ്രാമം മൈതാനത്ത് അബിഗേലിനെ ഇരുത്തി മുങ്ങിയതോടെ വിദ്യാർത്ഥികൾ ശ്രദ്ധിച്ചു
- ഡബ്ലിനിൽ സ്കൂളിന് സമീപം കുട്ടികളടക്കം അഞ്ച് പേർക്ക് കത്തിക്കുത്തിൽ പരിക്ക്; ജനങ്ങൾ കീഴ്പ്പെടുത്തിയ 50 കാരനായ അക്രമിയടക്കം പരിക്കേറ്റവർ ആശുപത്രിയിൽ; അക്രമി വിദേശിയെന്ന് ആരോപണം; ഡബ്ലിനിൽ വംശീയ ലഹള; വാഹനങ്ങൾക്ക് തീയിട്ടു
- 'നോ ബോഡി ടച്ചിങ്, പ്ലീസ്...'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി; വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും, മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്.. ക്ലോസ് അറിയണോ? എന്നും താരത്തിന്റെ ചോദ്യം
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ഫ്ലൈറ്റിൽ അധികമാർക്കും അറിയാത്തഒരു രഹസ്യ ബട്ടൺ ഉണ്ടെന്ന് അറിയാമോ? വിമാനയാത്ര കൂടുതൽ സുഖകരമാക്കുവാൻ സീറ്റിൽ ഒളിഞ്ഞിരിക്കുന്ന ഈ സംഗതി അറിഞ്ഞിരിക്കുക; ഒരു ഫ്ലൈറ്റ് അറ്റൻഡിന്റെ വീഡിയോ വൈറലാകുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍