വാടക കുടിശികയുടെ പേരിൽ വീട്ടുടമസ്ഥൻ ഇറക്കിവിട്ടപ്പോൾ പാതയോരത്ത് ഷെഡ്കെട്ടി താമസം; അഞ്ച് മക്കൾക്കൊപ്പം കോരിചൊരിയുന്ന മഴയത്ത് കഴിഞ്ഞപ്പോൾ പൊലീസിന്റെ പരിഹാസവും മുറിയിൽ പൂട്ടിയിട്ടുള്ള നടപടിയും; മക്കൾക്കെല്ലാം ഓരോ തരത്തിൽ അസുഖങ്ങൾ; രണ്ടാമത്തെ മകന് ഉദരശസ്ത്രക്രിയയ്ക്ക് പണം വേണ്ടിവന്നപ്പോൾ അവയവങ്ങൾ വിൽക്കാൻ ഞാൻ തയ്യാറായത്; സഹായ വാഗ്ദാനം നൽകിയ ഷൈലജ ടീച്ചറിനേയും പിന്നീട് കണ്ടില്ല; മക്കളുടെ ചികിത്സയ്ക്കായി അവയവം വിൽക്കാനൊരുങ്ങിയ ശാന്തി മറുനാടനോട് പ്രതികരിക്കുന്നു
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി:'വാടക കുടിശിഖയുടെ പേരിൽ വീട്ടുടമസ്ഥൻ ഇറക്കിവിട്ടപ്പോൾ പാതയോഗത്ത് ഷെഡ്കെട്ടി തങ്ങുകയല്ലാതെ മറ്റ് മാർഗ്ഗമില്ലായിരുന്നു.ഇതിനുള്ള നീക്കം പൊലീസ് തടഞ്ഞതോടെ വൈകിട്ട് 5.30 മുതൽ പിറ്റേന്ന് രാവിലെ 10.30 വരെ 5 മക്കളുമായി പാതയോരത്ത് കോരിച്ചൊരിയുന്ന മഴയത്ത് നിൽക്കേണ്ടിവന്നു...അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോയ പൊലീസ് കണക്കറ്റ് പരിഹസിക്കുകയും മുറിയിൽ പൂട്ടിയിടുകയുമായിരുന്നു...
തഹസീൽദാരെത്തി,വീട് നിർമ്മിച്ചുനൽകാൻ നടപടി സ്വീകരിക്കാമെന്നും ഷൈലജ ടീച്ചർ മൊബൈലിൽ വിളിച്ച് മക്കളെ ഏത് ആശുപത്രിയിൽ വേണമെങ്കിലും ചികത്സിക്കാൻ സൗകര്യമുണ്ടാക്കാമെന്നും അറിയിച്ചിരുന്നു.തുടർന്ന് താമസിച്ചിരുന്ന വീട്ടിൽകൊണ്ടാക്കി അവരെല്ലാം സ്ഥലം വിട്ടു.പിന്നീട് ഇതുവരെ ഒരു വിവരവും അന്വേഷിച്ചിട്ടില്ല.പിച്ചയെടുത്തെങ്കിലും മക്കളുടെ ചികത്സ നടത്താമായിരുന്നു.ഇപ്പോൾ അതിനും സാധിക്കാത്ത അവസ്ഥിയിലേയ്ക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്'
മക്കളെ ചികത്സിക്കാൻ സ്വന്തം അവയവങ്ങൾ വിൽക്കാൻ തയ്യാറാണെന്ന് എഴുതിയ ബോർഡുമായെത്തി,നീതി നിഷേധത്തിനെതിരെ 5 മക്കൾക്കൊപ്പം ഒരു രാത്രി മുഴുവൻ കോരിച്ചൊരിയുന്ന മഴയത്ത് പാതയോരത്ത് തങ്ങി പ്രതിഷേധിച്ച വരാപ്പുഴ ചിറയ്ക്കകം നിവാസി ശാന്തി താൻ നേരിടുന്ന ദുരവസ്ഥയെക്കുറിച്ചും തെരുവിലേയ്ക്കുറങ്ങേണ്ടിവന്ന സാഹചര്യത്തെക്കുറിച്ചും വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങിനെയാണ്.
.ഈ മാസം 21-നാണ് വല്ലാർപാടം- കണ്ടെയ്നർ പാതയോരത്ത് ഷെഡ് സ്ഥാപിക്കുന്നതിനുള്ള നീക്കവുമായി ശാന്തിയും മക്കളുമെത്തുന്നത്.തുടർന്ന് നടന്ന സംഭവങ്ങളെക്കുറിച്ചും പാതയോരത്ത് താമസിക്കേണ്ടിവന്ന സാഹചര്യത്തെക്കുറിച്ചുമെല്ലാം ശാന്തി മറുനാടനോട് വിശദമാക്കി.ഇതിന്റെ പൂർണ്ണരൂപം ചിവടെ.
പാലക്കാട് കൽമണ്ഡപം സ്വദേശിയാണ്.ഭർത്താവിനൊപ്പമാണ് 13 വർഷം മുമ്പ് മലപ്പുറത്തെത്തുന്നത്.വീട്ടുജോലിയിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു ആദ്യകാലത്ത് വീട് കഴിഞ്ഞിരുന്നത്.ഡ്രൈവിങ് സ്കൂളിൽ ടീച്ചറായും ജോലിനോക്കിയിട്ടുണ്ട്്.ഇടക്കാലത്ത് ഭർത്താവ് ഉപേക്ഷിച്ചുപോയി.മക്കൾ വളർന്നതോടെ ജീവിതം പച്ചപിടിച്ചുവരികയായിരുന്നു.
കഴിഞ്ഞ 8 വർഷമായി വരാപ്പുഴയിലാണ് താമസം.മൂത്തവർ മൂന്നുപേർക്കും ചെറിയ ജോലികളായതോടെ സാമ്പത്തികമായും കുടംബം മെച്ചപ്പെട്ടുവരികയായിരുന്നു.ഇതിനിടയിലാണ് പാതവക്കിൽ നിന്നിരുന്ന മൂത്തമകൻ രാജേഷിനെ(26)ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്.2018 ലായിരുന്നു അപകടം.കൊച്ചിയിലെ അസ്റ്റർ മെഡിസിറ്റിയിലായിരുന്നു ചികത്സ.18 ലക്ഷത്തോളം രൂപ ചെലവായി.സുമനസ്സുകളിൽ ചിലരൊക്കെ അവസ്ഥയറിഞ്ഞ് ചെറിയ തുകകൾ നൽകി.മറ്റ് ചിലർ പലിശയില്ലാതെ പണം നൽകിയും സഹായിച്ചിരുന്നു.
ഇതിനിടയിൽ രണ്ടാമത്തെ മകന് രഞ്ജിത്തിന്(23)ഉദരശസ്ത്രക്രീയയും നടത്തേണ്ടിവന്നു.ഈ വഴിക്കും നല്ലൊരുതുക ചെലവായി.മറ്റൊരുമകൻ ജന്മനാ പലവിധരോഗങ്ങൾക്കായി ചികത്സയിലാണ്.ഇയമകൾ ജസീറ്റ(12)ക്ക് മലപ്പുറത്തുവച്ച് ഓട്ടോറിക്ഷകൾ തമ്മിൽകൂട്ടിയിടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു.കണ്ണിന് ഓപ്പറേഷൻ വേണമെന്ന് അന്നെ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.അത് ഇതുവരെ നടത്താനായിട്ടില്ല.വരാപ്പുഴയിലെ തീയറ്റർ ജീവനക്കാരനായിരുന്ന മകൻ സജിത്തിനുണ്ടായിരുന്ന ജോലിയും കോവിഡ് എത്തിയതോടെ നഷ്ടമായി.ഇതോടെ കടുത്ത സാമ്പത്തീക പ്രതിസന്ധി നേരിട്ടതോടെ താമസിച്ചിരുന്ന വീടിന്റെ വാടക മുടങ്ങി.തുടർന്ന് വീട്ടുടമ വീട്ടിൽ നിന്നിറക്കി വിട്ടു.
പെട്ടൊന്നുരുവീട് കണ്ടെത്തണമെങ്കിൽ ബ്രോക്കർമാരുടെ സഹായം വേണം.ഇതിനായി നല്ലൊരുസംഖ്യയും സംഘടിപ്പിക്കണം.ഇത് കൈയിൽവരുന്നതുവരെ പാതയോരത്ത് എവിടെയെങ്കിലും ഷെഡ്കെട്ടി താമസിക്കാമെന്നുകരുതി.അങ്ങിനെയാണ് കണ്ടെയ്മെന്റ് റോഡിൽ പാതയോരത്ത് കുടിൽകെട്ടുന്നതിന് തീരുമാനിച്ചത്.തൂണുകൾ സ്ഥാപിച്ച് പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടിയപ്പോഴേയ്ക്കും വൈകിട്ട് 5.30 ആയി.ഈസമയത്ത് പൊലീസെത്തി ഇത് പൊളിച്ചുകളഞ്ഞു.ഇവിടെ നിന്നും പോകണമെന്നും പറഞ്ഞു.
റോഡിൽ ആർക്കും നിൽക്കാമല്ലോ..ഞങ്ങൾ ഇവിടെ നിൽക്കും എന്നായി ശാന്തി.അപ്പോൾ ശക്തമായ മഴവന്നു.മഴ വന്നപ്പോൾ പൊലീസുകാർ സന്തോഷിക്കുകയായിരുന്നു.ഞങ്ങൾ മഴനനഞ്ഞ് നിൽക്കുന്നത് കണ്ടപ്പോൾ ഇവരിൽ ചിലർ കളിക്കി.ഞങ്ങൾ പൊയ്ക്കോളും എന്നുകരുതിയാവും പൊലീസ് സ്ഥലം വിട്ടു.അട്ടയും തേളും പഴുതാരയും പുഴുക്കളുമെല്ലാം ശല്യം ചെയ്തിട്ടും ഞങ്ങൾ മഴയും നനഞ്ഞ് അവിടെത്തന്നെ നിന്നു.പോകാൻ മറ്റൊരിടം ഇല്ലായിരുന്നു എന്നതായിരുന്നു ഇതിന് കാരണം.
നേരം പുലർന്ന് 10 മണിയായപ്പോഴേയ്ക്കും പൊലീസുകാർ വീണ്ടും വന്നു.ഇത്തവണ അവർ നയപരമായിട്ടാണ് ഇടപെട്ടത്.അത് ഞങ്ങളെ ചതിക്കാനായിരുന്നെന്ന് പിന്നീടാണ് മനസ്സിലായത്.എല്ലാപ്രശ്നങ്ങളും പരിഹരിക്കാമെന്ന് പറഞ്ഞാണ് അവർ എത്തിയത്.ഇക്കാര്യത്തിൽ ഉറപ്പുകിട്ടാതെ നിന്നിരുന്ന സ്ഥലത്തുനിന്നും മാറില്ല എന്നുപറഞ്ഞപ്പോൾ ഞങ്ങളെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു.സ്റ്റേഷനിലെത്തിയപ്പോൾ ഞങ്ങളെ ഒരു മുറിയിൽക്കയറ്റി പൂട്ടിയിട്ടു.പൊലീസുകാരിൽ ചിലർ സംസാരിച്ചത് അശ്ലീലച്ചുവയോടെയായിരുന്നു.എന്നെ ഒരു മോശം സ്ത്രീയായി ചിത്രീകരിക്കാനായിരുന്നു അവരുടെ നീക്കം.
മണിക്കൂറികൾ തടവിലാക്കപ്പെട്ടു.പിന്നീട് തഹസീൽദാർ എത്തി സംസാരിച്ചു.വീട് 6 മാസത്തിനുള്ളിൽ ശരിക്കിത്തരാമെന്ന് പറഞ്ഞു.ആരോഗ്യവകുപ്പ് മന്ത്രി ഷൈലജ ടീച്ചർ മൊബൈലിൽ വിളിച്ച് മക്കളുടെ ചികത്സയ്ക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്യാമെന്ന് പറഞ്ഞ്.ലയൺസ് ക്ലെബ്ബുകാർ 5 മാസത്തെ വീട്ടുവാടക കൊടുക്കാമെന്ന് പറഞ്ഞു.അവർ അത് പാലിക്കുകയും ചെയ്തു.ഇതിനുശേഷം നേരത്തെ താമസിച്ചിരുന്ന വീട്ടിൽ കൊണ്ടാക്കിയ ശേഷം അവരെല്ലാം പിരിഞ്ഞു.പട്ടിണിയും പരിവട്ടവുമായിട്ട് ദിവസങ്ങളായി.ആരും ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല.ഞങ്ങൾ ശരിക്കും കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് മനസ്സിലായി.
ഞങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചതിനുപിന്നാലെ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞത് അവർക്ക് ആവശ്യമായ സുരക്ഷയൊരുക്കിയെന്നും സംരക്ഷിച്ചും എന്നും ഒക്കെയാണ്.സുരക്ഷയും സംരക്ഷണവും ഒരുക്കിയില്ലെന്ന് മാത്രമല്ല ,കിട്ടിയ അവസരത്തിൽ തീരെ മനുഷ്യത്വമില്ലാതെ, ഒരു അമ്മയ്ക്കും താങ്ങാനാവത്ത പദപ്രയോഗങ്ങളാണ് അവരിൽ നിന്നും നേരിടേണ്ടി വന്നത്.ഈ സ്ഥിതിയിൽ ജീവിതം എങ്ങിനെ മുന്നോട്ടുപോകുമെന്നറിയില്ല.എങ്കിലും അതിജീവനായി പൊരുതും.നീധി നിഷേധത്തിനായി തെരുവിലിറങ്ങും.എനിക്കുവേണ്ട് മാത്രമല്ലാ..എന്നെപ്പോലെ കഷ്ടതകൾ അനുഭവിക്കുന്ന അമ്മമാർക്കും കൂടിവേണ്ടിയിട്ടാണ് വിണ്ടും സരരംഗത്തിറങ്ങുന്നത്.അവർ വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍