സിംബാബ് വെയിൽ സഞ്ജുവിനെ തളർത്തി തകർക്കാൻ 'ശത്രു'വിനെ അയയ്ക്കാൻ അണിയറ നീക്കം; മൂന്ന് ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജരായി മലയാളിയെ എത്തിക്കുന്നതിന് പിന്നിൽ കേരളാ ക്രിക്കറ്റിലെ ഗ്രൂപ്പിസം; രാജസ്ഥാൻ റോയൽസ് ക്യാപ്ടനെ ടീം ഇന്ത്യയുടെ ഉപനായകൻ ആക്കാതിരിക്കാൻ നാട്ടിൽ നീക്കം; ഇത് തിരുവനന്തപുരത്തെ 'ഓപ്പറേഷൻ ഹരാരെ'
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റിലെ മലയാളത്തിന്റെ പ്രതീക്ഷയാണ് സഞ്ജു വി സാംസൺ. സിംബാബ് വെ പര്യടനത്തിൽ സഞ്ജു ടീമിലുണ്ട്. ഏകദിന ടീമിലെ പ്രധാന മുഖമായി സഞ്ജു മാറാനും സാധ്യതയുണ്ട്. 27 വയസ്സ് മാത്രമുള്ള സഞ്ജുവിന് മുന്നിൽ ഇനിയും അവസങ്ങൾ ഏറെയുണ്ട്. ഇത് മനസ്സിലാക്കി സിംബാബ് വെയിൽ സഞ്ജുവിനെ തളർത്താൻ ആളെത്തുമോ? ഇതാണ് കേരളാ ക്രിക്കറ്റിൽ സഞ്ജുവിനെ സ്നേഹിക്കുന്നവർ ഉയർത്തുന്ന ചോദ്യം. കേരളാ ക്രിക്കറ്റിലെ ഒരു വിഭാഗവും സഞ്ജുവും തമ്മിൽ അത്ര നല്ല ബന്ധത്തിൽ അല്ല. ചില മുതിർന്ന ക്രിക്കറ്റ് താരങ്ങൾ അസോസിയേഷനിലെ ചിലർക്കെതിരെ രംഗത്തുണ്ട്. ഇതിന് പിന്നിൽ സഞ്ജുവാണെന്ന പ്രചരണവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ തളർത്താൻ സിംബാബ് വെയിലേക്ക് പ്രതിനിധിയെ അയക്കാനുള്ള ചിലരുടെ നീക്കം.
കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ ഇതിനുള്ള നീക്കം സജീവമാണ്. തിരുവനന്തപുരത്ത് നിന്നുള്ള കെ സി എയുമായി ബന്ധപ്പെട്ട ഒരാളെ സിംബാബ് വെ ടീമിന്റെ മാനേജരാക്കാനാണ് നീക്കം. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയോട് പോകണമെന്ന നിർദ്ദേശം ചിലർ മുമ്പോട്ട് വച്ചു. എന്നാൽ താനില്ലെന്ന് പറഞ്ഞ് ജില്ലാ സെക്രട്ടറി ഒഴിഞ്ഞു മാറി. ക്രിക്കറ്റിലെ ചേരി തിരിവും പ്രശ്നങ്ങളും തിരിച്ചറിഞ്ഞു തന്നെയായിരുന്നു ഈ ഇടപെടൽ. സഞ്ജുവിനെ പിന്തുണയ്ക്കേണ്ടത് തിരുവനന്തപുരം അസോസിയേഷനാണെന്ന ചിന്തയിലാണ് ഈ മാറ്റം. ഇതോടെയാണ് മറ്റൊരാളുടെ പേരിലേക്ക് ചർച്ച എത്തിയത്. ഇയാൾ തന്നെയാകും സിംബാബ് വെയിലെ മാനജരാകുക എന്നാണ് പുറത്തു വരുന്ന സൂചനകൾ. ബിസിസിഐയ്ക്ക് മുമ്പിൽ ഈ നിർദ്ദേശം എത്തി കഴിഞ്ഞു. ഹാരാരെ ഏകദിനത്തിലെ മാനേജർ പദവിയിൽ ഉടൻ ബിസിസിഐ തീരുമാനം എടുക്കും.
കേരളത്തിലെ ഏറ്റവും മികച്ച ക്രിക്കറ്ററുടെ മകന്റെ ക്രിക്കറ്റ് ഭാവി തകർത്ത ആളിനെയാണ് സിംബാബ് വെയിലേക്ക് കെ സി എ നിയോഗിക്കാൻ തയ്യാറെടുക്കുന്നത്. പത്ത് വർഷം മുമ്പ് ഒരു ക്രിക്കറ്ററുടെ മകൻ ജൂനിയർ ക്രിക്കറ്റിൽ ബൗളറായി തിളങ്ങിയിരുന്നു. അന്ന് ജില്ലാ ടീമിലേക്ക് ഇടം നേടുകയും ചെയ്തു ആ പയ്യൻ. അന്ന് കേരളാ ക്രിക്കറ്റിന്റെ ഭാഗമായിരുന്നു വ്യക്തി ജില്ലാ ടീമിന്റെ മാനേജരായി. ഒരു കളി പോലും മുതിർന്ന താരമായിരുന്ന ഇതിഹാസ താരത്തിന്റെ മകന് നൽകിയതുമില്ല. സാധാരണ നിലയിൽ ജില്ലാ ടീമിന്റെ മാനേജരായി പ്രമുഖർ പോകാറില്ല. ഈ പതിവ് തെറ്റിച്ച് ജില്ലാ ടീമിലേക്ക് ഇയാൾ വന്നത് മുതിർന്ന താരത്തിന്റെ മകനെ കളിയിൽ നിന്നും പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇതേ വ്യക്തിയെയാണ് സിംബാബ് വെയിലേക്കും അയക്കുന്നത്.
തിരുവനന്തപുരത്തെ പരിശീലന തർക്കങ്ങളാണ് ഇതിനെല്ലാം കാരണം. തിരുവനന്തപുരത്ത് മുതിർന്ന കളിക്കാരുടെ നേതൃത്വത്തിൽ പരിശീലന കേന്ദ്രം തയ്യാറായി കഴിഞ്ഞു. ഇവിടെയാണ് പ്രധാന യുവതാരങ്ങളെല്ലാം ഇപ്പോൾ പരിശീലനത്തിന് കൂടുതലായി എത്തുന്നത്. ഈ സാഹചര്യത്തിലാണ് സെലക്ഷൻ കമ്മറ്റിയെ നിയോഗിച്ചപ്പോൾ പോലും ചില കരുതലുകൾ എടുത്തത്. ഈ തർക്കങ്ങൾക്ക് പിന്നിൽ സഞ്ജുവിന് പങ്കുണ്ടെന്നാണ് കേരളാ ക്രിക്കറ്റിലെ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. അതുകൊണ്ടു കൂടിയാണ് എല്ലാ വിധത്തിലും കരുതലുകൾ കേരളാ ക്രിക്കറ്റിലെ ചിലർ എടുക്കുന്നതെന്നാണ് പുറത്തു വരുന്ന സൂചന.
സിംബാബ് വെയിൽ സഞ്ജു ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്ടനാക്കുമെന്നാണ് റിപ്പോർട്ടുകൾ. ടീം മാനേജ്മെന്റിന്റെ ഭാഗമാകുന്ന കെ സി എയുടെ പ്രതിനിധി ഇതു തടയുമോ എന്ന ആശങ്ക സഞ്ജുവിനെ സ്നേഹിക്കുന്നവർക്കുണ്ട്. സഞ്ജുവിനെ മാനസികമായി തളർത്താനുള്ള ശ്രമം ഉണ്ടാകാനും സാധ്യത ഏറെയാണ്. തിരുവനന്തപുരത്ത് സഞ്ജുവിനേയും സുഹൃത്തുക്കളേയും തളർത്താൻ ശ്രമിക്കുന്ന പ്രമുഖനാണ് സിംബാബ് വേയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതെന്നതാണ് പുറത്തു വരുന്ന സൂചനകൾ. സിംബാബ് വെയിൽ സഞ്ജു അടിച്ചു തകർത്താൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയായി ഈ മലയാളി മാറും. അത് തകർക്കുകയാണേ്രത ലക്ഷ്യം.
രോഹിത് ശർമ്മയും വിരാട് കോലിയും ദിനേശ് കാർത്തിക്കും അടക്കമുള്ള താരങ്ങൾ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും ഉടൻ വിരമിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ സഞ്ജുവിനെ പോലുള്ളവർക്ക് സാധ്യത ഏറെയാണ്. ബാറ്റിംഗിൽ ഫോം നിലനിർത്തിയാൽ ഭാവി ഇന്ത്യൻ നായകനായി പോലും സഞ്ജു മാറും. ഇതിനെല്ലാം നിർണ്ണായകമാണ് സിംബാബ് വെ പര്യടനം. സിംബാബ് വെയിൽ ബാറ്റിംഗിൽ സഞ്ജു തകർത്താൻ ട്വന്റി ട്വന്റി ലോകകപ്പിലേക്ക് പോലും പരിഗണിക്കേണ്ടി വരും. ഏഷ്യാ കപ്പ് ടീമിൽ സഞ്ജുവില്ലെങ്കിലും ലോകകപ്പിന്റെ സാധ്യതാ പട്ടികയിൽ സഞ്ജുവും ഉണ്ട്. അതുകൊണ്ട് തന്നെ സിംബാബ് വെയിലെ പ്രകടനം നിർണ്ണായകമാണ്. മാനസിക കരുത്ത് ഇതിന് അനിവാര്യമാണ്. തിരുവനന്തപുരത്തെ മാനേജർ ടീമിനൊപ്പമുണ്ടെങ്കിൽ അത് നടക്കുമോ എന്നതാണ് ഉയരുന്ന സംശയം.
സിംബാബ്വെ പര്യടനത്തിൽ, സഞ്ജു സാംസൺ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായേക്കുമെന്നാണ് അഭ്യൂഹം. ഇതു സംബന്ധിച്ചു നിരവധി ട്വീറ്റുകളാണ് നിറയുന്നത്. 15 അംഗ ടീമിനെ ശിഖർ ധവാനാണ് നയിക്കുന്നത്. വൈസ് ക്യാപ്റ്റനെ ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ധവാൻ കഴിഞ്ഞാൻ, ബാക്കിയുള്ള 14 താരങ്ങളിൽ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേയ്ക്കു യോഗ്യനായി സഞ്ജു സാംസൺ മാത്രമാണ് ഉള്ളതെന്നതാണ് ആരാധകരുടെ പക്ഷം. ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള അനുഭവസമ്പത്തും സഞ്ജുവിന്റെ സാധ്യത വർധിപ്പിക്കുന്നു. ഇഷാൻ കിഷനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ടീമിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
എന്നാൽ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലുൾപ്പെടെ ഇഷാനു പകരം സഞ്ജുവാണ് പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടത്. ഒരു അർധസെഞ്ചറി നേടിയ സഞ്ജുവിന്റെ കീപ്പിങ്ങിലെ മികവ് ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. അതുകൊണ്ടുതന്നെ സിംബാബ്വെയ്ക്കെതിരായ പരമ്പരയിലും സഞ്ജു കളത്തിലിറങ്ങുന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. എന്നാൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാകുന്ന ആദ്യ മലയാളിയാകുമോ സഞ്ജു സാംസൺ എന്നറിയാൻ കാത്തിരിക്കുക തന്നെ വേണം. ഓഗസ്റ്റ് 18, 20, 22 തീയതികളിലാണ് സിംബാബ്വെയ്ക്കെതിരായ ഏകദിന മത്സരങ്ങൾ.
അതിനിടെ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശർമ നയിക്കുന്ന ടീമിൽ കെ.എൽ.രാഹുലും വിരാട് കോലിയും തിരിച്ചെത്തി. പരിക്കിൽ നിന്ന് മോചിതനായി രാഹുൽ തിരിച്ചെത്തുന്നതാണ് ഏറ്റവും വലിയ പ്രത്യേകത. രാഹുലാണ് സഹനായകൻ. ഓൾ റൗണ്ടർമാരായി ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ടീമിലുണ്ട്. മൂന്ന് റിസർവ് താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, ദീപക് ചാഹർ എന്നിവരാണ് റിസർവ് ലിസ്റ്റിലുള്ളത്.
ഓഗസ്റ്റ് 27 മുതൽ യു.എ.ഇയിലാണ് ഇത്തവണ ഏഷ്യ കപ്പ് നടക്കുന്നത്. ഇന്ത്യ ഗ്രൂപ്പ് എയിലാണുള്ളത്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ട്വന്റി 20 മത്സരങ്ങളായാണ് ടൂർണമെന്റ് നടക്കുന്നത്. ഈ ടൂർണ്ണമെന്റിലെ ഇന്ത്യൻ പ്രകടനം അതിനിർണ്ണായകമാണ്. സിംബാബ് വെയിലെ പ്രകടനവും ഏഷ്യാകപ്പിലെ മത്സരവും തമ്മിൽ താരതമ്യം ചെയ്താകും ലോകകപ്പ് 2020ക്കുള്ള ടീമിനെ നിശ്ചയിക്കുക.
സിംബാബ് വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീം(ഏകദിനം): ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിങ്ടൻ സുന്ദർ, ശാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ആവേശ് ഖാൻ, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.
ഏഷ്യാ കപ്പിനുള്ള ടീം ഇന്ത്യ: രോഹിത് ശർമ, കെ.എൽ.രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിൻ, യൂസ്വേന്ദ്ര ചാഹൽ, രവി ബിഷ്ണോയി, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ആവേശ് ഖാൻ.
Stories you may Like
- പാളിലെ 'മസിൽ കാട്ടൽ' സഞ്ജുവിന് ക്രിക്കറ്റ് ജീവിതം തുടരാനുള്ള ജീവവായു!
- പ്രതിസന്ധികൾ വിഴിഞ്ഞത്തെ പ്രതിഭയ്ക്ക് പുത്തരിയല്ല; സഞ്ജു 'ദി മാൻ ഓഫ് ദി മാച്ച്'
- ഞാൻ എങ്ങനെ നിർഭാഗ്യവാനായ ഒരു ക്രിക്കറ്ററാകും? സഞ്ജു
- ശ്രീശാന്തിന് മറുപടിയുമായി നെൽസൻ ജോസഫ്
- സഞ്ജു രണ്ടാം എം എസ് ധോണിയാണ്'; അനുഭവം പങ്കുവച്ച് രാജസ്ഥാൻ ട്രെയിനർ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്