മതപഠനത്തിന് ശേഷം പുറത്തിറങ്ങിയ എന്നേയും ഭാര്യയേയും പരിവാറുകാർ തട്ടിക്കൊണ്ടു പോയി; തർബിയത്ത് പഠിച്ചിച്ചത് മദ്യപിക്കരുതെന്നും ആയുധം എടുക്കരുതെന്നും; ആർഎസ്എസ് പറഞ്ഞു തരുന്നത് ഭീകരവാദവും; ഇതെന്റെ അവസാനത്തെ വീഡിയോ ആകാം; എല്ലാവരും ഞങ്ങൾക്കായി പ്രാർത്ഥിക്കണം; ഹിന്ദു മതം വിട്ട് ഇസ്ലാമായ സന്ദീപിന് പറയാനുള്ളത്
എംപി റാഫി
കോഴിക്കോട്: 'ഇതെന്റെ അവസാനത്തെ വീഡിയോ ആകാം, എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം' ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച എറണാകുളം തൃപ്പൂണിത്തറ സ്വദേശി സന്ദീപിന്റെ വാക്കുകളാണിത്. മതം മാറിയതിന്റെ പേരിൽ സന്ദീപും കുടുംബവും ആർ.എസ്.എസിൽ നിന്ന് നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങൾ വിവരിക്കുന്നതാണ് വീഡിയോ. തങ്ങളെ കൊലപ്പെടുത്താൻ ആർഎസ്എസ് ശ്രമിക്കുന്നതായും സന്ദീപ് വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു.
കോഴിക്കോട് മുഖദാറിലുള്ള തർബിയ്യത്തുൽ ഇസ്ലാം സഭ എന്ന സ്ഥാപനത്തിൽ നിന്നാണ് സന്ദീപ് ഇസ്ലാം മതം സ്വീകരിച്ചത്. ഇതിനെ തുടർന്ന് സന്ദീപിനും കുടുംബത്തിനും ആർഎസ്എസ്സിൽ നിന്ന് ശാരീരികമായും മാനസികമായും പീഡനങ്ങൾ ഏൽക്കേണ്ടി വരികയായിരുന്നുവെന്ന് വീഡിയോയിൽ പറയുന്നു. സയൻസ് ബിരുദദാരിയായ സന്ദീപ് ഇസ്ലാം മതം സ്വീകരിച്ച് സാദിക്ക് എന്ന പേര് സ്വീകരിക്കുകയും ഭാര്യ ആരിഫയുകുകയും ചെതയ്തിരുന്നു. എന്നാൽ ഇതിനിടക്ക് ആർഎസ്എസ് കേന്ദ്രത്തിൽ മാസങ്ങളോളം താമസിച്ചു. ഇപ്പോൾ ഒരു വർഷത്തിനു ശേഷം സന്ദീപ് ആർ.എസ്.എസിനെതിരെ ആഞ്ഞടിക്കുകയാണ്. മുമ്പ് തർബിയത്തിനെതിരെ താൻ പറഞ്ഞത് ഭീഷണിയെ തുടർന്നാണെന്നും വെളിപ്പെടുത്തിയാണ് വീഡിയോ പുറത്തു വിട്ടിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസമായി വീഡിയോ പ്രചരിക്കുന്നുണ്ട്.
മതപഠനത്തിന് ശേഷം പുറത്തിറങ്ങിയ ഇവരെ ആർഎസ്എസ്സുകാർ തട്ടിക്കൊണ്ടുപോയി കോഴിക്കോട് ചെറുവണ്ണൂരിലെ ആർഎസ്എസ് കേന്ദ്രത്തിൽ പാർപ്പിക്കുകയും പീഡനം നടത്തുകയുമായിരുന്നത്രെ. തർബിയ്യത്തുൽ ഇസ്ലാം സഭക്കെതിരെ ആർഎസ്എസ്സുകാർ കത്തികാട്ടി ഭീഷണിപ്പെടുത്തി പറയിപ്പിക്കുകയായിരുന്നെന്നും ഇത് ജനം ടി.വിയിൽ സംപ്രേഷണം ചെയ്യുകയുമായിരുന്നു. ഇഷ്ട മതം സ്വീകരിക്കാനും വിശ്വസിക്കാനും പൗരന് ഭരണഘടന ഉറപ്പാക്കുമ്പോഴാണ് ഇത്തരം അനീതികൾ അരങ്ങേറുന്നത്.
ജനം ടിവിക്കു വേണ്ടി ഇസ്ലാമിനേയും തർബിയ്യത്ത് സഭക്കും എതിരെ കത്തി മുനയിൽ നിറുത്തി ഇന്റർവ്യൂ നടത്തുകയുമായിരുന്നുവെന്ന് യുവാവ് പറയുന്നു. കുഞ്ഞഇനെയും ഭാര്യയേയും വിചാരിച്ച് മാത്രമാണ് ആ നിമിഷം അഭിമുഖം നൽകിയത്. ഇത് പറയുന്നതിന്റെ പേരിൽ ഞാൻ ഏത് നിമിഷവും കൊല്ലപ്പെടാം. ആറ് മിനുട്ടിലധികമുള്ള എറണാകുളം സ്വദേശിയായ സന്ദീപ് എന്ന യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുന്നത്.
ഒരു വർഷം മുൻപ് ഇസ്ലാം സ്വീകരിച്ചതിന്റെ പേരിലാണ് ആർഎസ്എസ്സിന്റെ വധ ഭീഷണി നേരിടുകയാണ് താനെന്ന വെളിപ്പെടുത്തലാണ് സന്ദീപ് വീഡിയോയിലൂടെ വെളിപ്പെടുത്തുന്നത്. ഇസ്ലാമിൽ നിന്ന് മറ്റു മതം സ്വീകരിക്കുവാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. അതുപോലെ തന്നെ ഹിന്ദു മതം അടക്കമുള്ള മതങ്ങളിൽ നിന്ന് ഇസ്ലാം സ്വീകരിക്കാനും. എന്നാൽ ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ താൻ നേരിട്ട ദുരനുഭവങ്ങളാണ് യുവാവ് വീഡിയോയിൽ അത്രയും പറയുന്നത്.
വീഡിയോയിലെ വിശദാംഷം ഇങ്ങനെയാണ്:
സന്ദീപും ഭാര്യയും ഒരു വർ്ഷം മുൻപാണ് ഇസ്ലാം സ്വീകരിക്കുന്നത്. ഏതാനും ദിവസങ്ങൾ തർബീയത്ത് ഇസ്ലാം സഭ എന്ന മത പഠന കേന്ദ്രത്തിൽ നിന്ന് ഇസ്ലാം മത പഠനം പൂർത്തിയാക്കിയ യുവാവിനെയും കുടുംബത്തെയും കോഴിക്കോട് വെച്ച് ആർഎസ്എസ്സുകാർ പിടികൂടുകയും ആയുധ പരിശീലനം നടക്കുന്ന കേന്ദ്രത്തിൽ വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
രാജ്യത്തിന് വേണ്ടിയും മതത്തിനു വേണ്ടിയും ആരെയും കൊല്ലാമെന്നാണ് ആർഎസ്എസ് അവിടെ പഠിപ്പിക്കുന്നത്. അവിടെ വെച്ച് വാൾ മുനയിൽ നിറുത്തി തന്നെയും കുടുംബത്തെയും ജനം ടിവി ലേഖകൻ ഇന്റർവ്യൂ ചെയ്യുകയും തർബിയത്ത് ഇസ്ലാം സഭയ്ക്കെതിരെ സംസാരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. തന്റെ കുഞ്ഞിനെ ഓർത്തു മാത്രമാണ് താൻ അതനുസരിച്ചത് എന്നും അതിൽ പശ്ചാത്തപിക്കുന്നു എന്നും സന്ദീപ് പറയുന്നു.
തന്റെ അച്ഛൻ മരണപ്പെട്ടപ്പോൾ തന്നെ മാത്രമാണ് പോവാൻ അനുവദിച്ചത്. ഭാര്യയേയും കുഞ്ഞിനേയും അവർ പിടിച്ചു വെച്ചു. ഒരിക്കലും കോഴിക്കോടുള്ള ആ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുമെന്ന് കരുതിയതല്ല.പിന്നീട് എന്തോ ഭാഗ്യത്തിനാണ് കുടുംബത്തെ അവർ തിരികെ കൊണ്ട് വന്നത്. അതിനു ദൈവത്തോട് നന്ദി പറയുന്നു. പിന്നീട് തിരികെ പോകാൻ കൂട്ടാക്കാതിരുന്ന ഞങ്ങളെ ഫോണിൽ വിളിച്ചു നിരന്തരം ഭീഷണിപ്പെടുത്തുകയാണവർ. ഏത് നിമിഷവും ഞാൻ കൊല്ലപ്പെട്ടേക്കാം. എന്റെ ഈ വീഡിയോ കേൾക്കുന്ന ഓരോ ആർഎസ്എസ്സുകാരനും വാളുമായി ഞങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങാൻ സാധ്യതയുണ്ട്. അത്രയധികം ഭീഷണികളാണ് വരുന്നത്.
പൊലീസിന് പോലും എന്നെ രക്ഷിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. യഥാർത്ഥ ഭീകരത ആർഎസ്എസ് ഭീകരതയാണെന്ന് എന്റെ അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ചു. തർബിയത്ത് ഇസ്ലാം സഭയിൽ മദ്യപിക്കരുത്, ആയുധം എടുക്കരുത് , പുക വലിക്കരുത് തുടങ്ങിയ നല്ല കാര്യങ്ങളാണ് എന്നെ പഠിപ്പിച്ചതെങ്കിൽ എങ്ങനെ ഒരു ഭീകരവാദി ആവാമെന്നാണ് ആർഎസ്എസ് കേന്ദ്രത്തിൽ പഠിപ്പിക്കുന്നത്. ഞങ്ങളെ പോലെ മതം മാറിയവർ വേറെയും അതിനകത്ത് കുടുങ്ങി കിടപ്പുണ്ട്. ഞങ്ങൾ പ്രായ പൂർത്തി ആയവരാണ്. ഞങ്ങളുടെ കുഞ്ഞ് എങ്ങനെ വളരണമെന്ന് തീരുമാനിക്കേത് ഞങ്ങളാണ്. അതൊന്നും വക വെയ്ക്കാതെ കൊന്നു കളയുമെന്ന ഭീഷണി നടത്തിയാണ് മതം മാറ്റത്തിന് ആർഎസ്എസ് പ്രേരിപ്പിക്കുന്നത്.
ജനം ടിവിക്ക് നൽകിയ ഇന്റർവ്യൂ ആരും വിശ്വസിക്കരുത്. ഞങ്ങളുടെ വീഡിയോ കാണിച്ചു മതം മാറാൻ ഒരുങ്ങി നിൽക്കുന്ന ആളുകളെ അവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചേക്കാം. ആയുധത്തിനു മുൻപിൽ നിന്ന് പറയേണ്ടി വന്നതാണ്. ഞങ്ങൾ ഒരുപക്ഷെ കൊല്ലപ്പെട്ടേക്കാം. എങ്കിലും ഈ സത്യം ആളുകൾ അറിയണം.- ഫോണിൽ സ്വയം ചിത്രീകരിച്ച വീഡിയോയിൽ സന്ദീപ് പറയുന്ന കാര്യങ്ങളാണിത്.
സന്ദീപിന്റെയും ഭാര്യയുടെയും അഭിമുഖം ജനം ടിവി സംപ്രേഷണം ചെയ്തതായി ദൃശ്യങ്ങളും വ്യക്തമാക്കുന്നു. ദമ്പതികളെ ഒരുവർഷം മുമ്പ് അഭിമുഖം നടത്തിയിരുന്നതായി ജനം ടിവി റിപ്പോർട്ടറും മറുനാടൻ മലയാളിയോടു വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍