ഉദ്യോഗസ്ഥന്മാരെ മോഷ്ടാക്കളാക്കാൻ പ്രേരിപ്പിക്കുന്ന സർക്കാർ! വൻതോതിൽ ചന്ദനം കടത്തിയ ഉദ്യോഗസ്ഥന് എതിരായുള്ള നടപടികൾ റദ്ദു ചെയ്തു; നടപടി കേസ് ഫയൽ മുക്കിയ ശേഷം; റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക്
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥനായിരിക്കവേ ഒരു രൂപയുടെ ക്രമക്കേട് നടന്നാൽ ജീവിതകാലം മുഴുവനും വിജിലൻസ് കേസുമായി കോടതി കയറുന്ന അനേകം പേരുടെ കഥകൾ നമ്മൾ വായിച്ചിട്ടുണ്ട്. എന്നാൽ, വൻകിട മോഷണമാണെങ്കിൽ കൂടി ഉന്നത ബന്ധം ഉണ്ടെങ്കിൽ തട്ടിപ്പുകളുടെ ഫയൽ മുക്കിയ ശേഷവും സർവീസിൽ തിരിച്ചു കയറാം. മോഷ്ടിക്കുന്നവർക്ക് കൂടി പ്രചോദനം നൽകാൻ വേണ്ടി വിചിത്രമായ ഉത്തരവ് ഇറക്കിയത്. ഇടുക്കിയിലെ ചന്ദനമരങ്ങൾ മോഷണം പോയ കേസിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ രക്ഷിക്കാനാണ് സർക്കാർ ഫയലുകൾ മുക്കി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ നിന്ന് 2000ത്തിൽ വൻതോതിൽ ചന്ദന മരങ്ങൾ മോഷണം പോയതുമായി ബന്ധപ്പെട്ട ഫയലുകളാണ് ഇടുക്കി കലക്ട്രേറ്റ്, ദേവികുളം താലൂക്ക്, ദേവികുളം ആർ.ഡി.ഒ ഓഫീസുകളിൽ നിന്നും അപ്രത്യക്ഷമായത്. നിർണ്ണായക ഫയലുകൾ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ചന്ദന കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരിൽ സർക്കാർ വകുപ്പ തല നടപടി സ്വീകരിച്ച ഉദ്യോഗസ്ഥരെ ശിക്ഷാ നടപടികളിൽ നിന്നൊഴുവാക്കി റവന്യൂ വകുപ്പിന്റെ ഉത്തരവ് പുറത്തിറക്കിയത്.
ചന്ദന മാഫിയായ്ക്ക് കുട പിടിച്ച് സർക്കാർ വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്.. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ നിന്ന് 2000 ൽ വൻതോതിൽ ചന്ദനമരം കടത്തിയതുമായി ബന്ധപ്പെട്ട് സർക്കാർ വകുപ്പു തല നടപടി സ്വീകരിച്ച ഉദ്യോഗസ്ഥരെ ശിക്ഷാ നടപടികളിൽ നിന്നൊഴുവാക്കി റവന്യൂ വകുപ്പ് കഴിഞ്ഞ മാസം ഉത്തരവിറക്കിയത്. ദേവികുളം താലൂക്കിൽ നിന്നും ചന്ദന മരങ്ങൾ കടത്തിയ സംഭവത്തിൽ ഫയലുകളൊന്നും കാണാനില്ലെന്ന വാദമുയർത്തിയാണ് റവന്യൂ വകുപ്പ് ചന്ദന മാഫിയായുടെ സഹായികളായ ഉദ്യോഗസ്ഥരെ ശിക്ഷാ നടപടിയിൽ നിന്നൊഴിവാക്കിയത്. ഫയലുകൾ അപ്രത്യക്ഷമായതിനെപ്പറ്റി തുടനന്വേഷണം നടത്താതെ നിർണായകമായ തെളിവുകളില്ലാതെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സാധിക്കില്ലെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉദ്യോസ്ഥരെ വകുപ്പുതല ശിക്ഷാനടപടിയിൽ നിന്നും സർക്കാർ ഒഴിവാക്കി. ലാന്റ് റവന്യൂ കമ്മിഷണറുടെ ഉത്തരവ് മറികടന്നാണ് സർക്കാർ തീരുമാനം.
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ നിന്ന് 2000 ൽ വൻതോതിൽ ചന്ദന മരങ്ങൾ മോഷണം പോയതുമായി ബന്ധപ്പെട്ട് കാന്തല്ലൂർ വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവർക്കെതിരെ സർക്കാർ വകുപ്പുതല നടപടി എടുത്തിരുന്നു. എന്നാൽ ചന്ദനം കടത്തിയതുമായി ബന്ധപ്പെട്ട ഒരു ഫയലും കാണാനില്ലെന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മുൻ കാന്തല്ലൂർ വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവർക്കെതിരായ നടപടികൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 1999 മുതൽ 2001 വരെ കാന്തല്ലൂർ, മറയൂർ, കീഴന്തൂർ എന്നിവിടങ്ങളിലെ പുറമ്പോക്ക്, വനഭൂമികളിൽ നിന്ന് വൻതോതിൽ ചന്ദനമരങ്ങൾ മോഷണം പോയതായി കഴിഞ്ഞ ദിവസം സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.
ചന്ദന തടികൾ നഷ്ടപ്പെട്ടതിനെ തുടർന്ന് സർക്കാരിന് വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇടുക്കി കലക്ട്രേറ്റ്, ദേവികുളം താലൂക്ക്, ദേവികുളം ആർ.ഡി.ഒ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ചന്ദന മോഷണം സംബന്ധിച്ച് ഫയലുകൾ കണാതായിരിക്കുകയാണ്. ഒരുഫയലും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഫയലുകൾ കാണാതായതുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയായിട്ടുമില്ല. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നിർണായക തെളിവില്ലാതെ നടപടിയെടുക്കാനാകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന ലാന്റ് റവന്യൂ കമ്മിഷണറുടെ കണ്ടെത്തൽ മറികടന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്. ചന്ദനമരങ്ങൾ സംരക്ഷിക്കാൻ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഒരു നീക്കവുമുണ്ടായില്ലെന്നും പുറമ്പോക്ക്, തരിശ് ഭൂമികൾ കൃത്യമായി അളക്കാനോ സംരക്ഷിത വൃക്ഷങ്ങൾ എണ്ണി തിട്ടപ്പെടുത്താനോ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നുമാണ് ലാന്റ് റവന്യൂ കമ്മിഷണർ കണ്ടെത്തിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍