Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചിന്തൻ ശിബിരത്തിനിടെ വൈസ് പ്രസിഡന്റിനോട് കാട്ടിയത് വച്ചുപൊറുപ്പിക്കാൻ കഴിയാത്ത കുറ്റം; അഞ്ചു മാസം മുമ്പ് കെ എസ് യു വനിതാ നേതാക്കളെ അടക്കം കേട്ടാൽ അറയ്ക്കുന്ന തെറി വിളിച്ച നേതാവിന് വീണ്ടും കൺട്രോളു പോയി; ശംഭു പാൽക്കുളങ്ങരയെ ഒരിക്കൽ കൂടി പുറത്താക്കി യൂത്ത് കോൺഗ്രസ്

ചിന്തൻ ശിബിരത്തിനിടെ വൈസ് പ്രസിഡന്റിനോട് കാട്ടിയത് വച്ചുപൊറുപ്പിക്കാൻ കഴിയാത്ത കുറ്റം; അഞ്ചു മാസം മുമ്പ് കെ എസ് യു വനിതാ നേതാക്കളെ അടക്കം കേട്ടാൽ അറയ്ക്കുന്ന തെറി വിളിച്ച നേതാവിന് വീണ്ടും കൺട്രോളു പോയി; ശംഭു പാൽക്കുളങ്ങരയെ ഒരിക്കൽ കൂടി പുറത്താക്കി യൂത്ത് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കോൺഗ്രസിലും സ്ത്രീ അപമാന വിവാദം. യൂത്ത് കോൺഗ്രസ് നേതാവാണ് വിവാദത്തിലാകുന്നത്. പാലക്കാട് നടന്ന ചിന്തൻ ശിബരത്തിനിടെയാണ് പരാതിക്ക് കാരണമായ സംഭവം. ഇത് പരാതിയായതിനെ തുടർന്ന് വിവേക് എച്ച് നായരെ യൂത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കി. യുത്ത് കോൺഗ്രസിന്റെ കേരളത്തിന്റെ ചുമതലയുള്ള സെക്രട്ടറിയാണ് വിവേക് എച്ച് നായരെ പുറത്താക്കിയത്. ശംഭു പാൽക്കുളങ്ങര എന്ന പേരിൽ അറിയപ്പെടുന്ന നേതാവാണ് വിവേക്. തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പാൽക്കുളങ്ങരയിൽ മത്സരിച്ച് മൂന്നാം സ്ഥാനത്ത് പോയ നേതാവാണ് ശംഭു.

തിരുവനന്തപുരത്തെ ഐ ഗ്രൂപ്പിലെ പ്രധാന നേതാവായിരുന്നു ശംഭു. വി എസ് ശിവകുമാർ പക്ഷത്തോട് ചേർന്ന് നിൽക്കുന്ന ശംഭു പുനഃസംഘടനയ്ക്ക് ശേഷം രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്നവരിൽ നിന്നും അകന്നു. ഇതിനിടെ അച്ചടക്ക നടപടിയും നേരിട്ടു. എന്നാൽ ഇതിനെ ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയിൽ മറികടന്ന് വീണ്ടും യൂത്ത് കോൺഗ്രസിൽ സജീവമായി. ഇതിനിടെയാണ് പുതിയ വിവാദം. പാലക്കാട്ടെ യൂത്ത് കോൺഗ്രസ് ചിന്തൻ ശിബരത്തിനിടെ വനിതാ നേതാവിനെ അപമാനിക്കും തരത്തിൽ മോശമായി പെരുമാറി എന്നതാണ് ശംഭുവിനെതിരെയുള്ള പരാതി. ഈ പരാതിയിലാണ് നടപടി.

മോശം പെരുമാറ്റത്തിനാണ് വിവേക് എച്ച് നായരെ പുറത്താക്കുന്നതെന്ന് യൂത്ത് കോൺഗ്രസിന്റെ തീരുമാന പ്രഖ്യാപനത്തിൽ വിശദീകരിക്കുന്നുണ്ട്. മുമ്പ് താങ്കളെ ഇതേ വിഷയത്തിൽ മാറ്റി നിർത്തിയിരുന്നു. തിരിച്ചെത്തിയ ശേഷവും നിരന്തരം അച്ചടക്ക മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നു. സംസ്ഥാന വൈസ് പ്രസിഡന്റിനോടും മറ്റ് നേതാക്കളോടും ചിന്തൻ ശിബറിനിടെ കാട്ടിയത് ഒരിക്കലും വച്ചുപൊറുക്കാനാകില്ല. ഈ സാഹചര്യത്തിൽ പ്രാഥമിക അംഗത്വത്തിൽ നിന്നും വിവേക് എന്ന ശംഭു പാൽകുളങ്ങരയെ സസ്പെന്റ് ചെയ്യുന്നുവെന്നാണ് ദേശീയ സെക്രട്ടറി പുഷ്പ ലത സിബി വിശദീകരിക്കുന്നത്.

പാലക്കാട്ടെ ചില നേതാക്കൾ സ്ത്രീ പീഡന കേസിൽ പെട്ടത് സിപിഎമ്മിന് വലിയ തലവേദനയായിരുന്നു. ഈ നേതാക്കൾക്കെതിരെ പാർട്ടി അച്ചടക്ക നടപടികൾ എടുത്തു. ഇതേ പാലക്കാടാണ് യൂത്ത് കോൺഗ്രസിലും വിവാദങ്ങൾ ഉയരുന്നത്. സിപിഎമ്മിനെ പോലെ കോൺഗ്രസ് നേതൃത്വവും ഈ വിഷയം ഉൾപാർട്ടി പരാതിയിൽ ഒതുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ശംഭുവിനെതിരെ പൊലീസിൽ പരാതി കൊടുക്കാനും ആലോചനയുണ്ട്. എന്നാൽ ചില മുതിർന്ന നേതാക്കൾ പരാതിക്കാരിയെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. മുമ്പും ഇത്തരം ഇടപെടലുകളിലൂടെയാണ് ശംഭു പൊലീസ് കേസുകളെ പോലും ഒഴിവാക്കിയത്. രാഹുൽ ഗാന്ധിയെ വിമർശിച്ചിട്ടും ശംഭുവിന് അധികകാലം പുറത്തു നിൽക്കേണ്ടി വന്നില്ല. ഇതിന് കാരണവും ഗ്രൂപ്പ് രാഷ്ട്രീയത്തിലെ സ്വാധീനം കാരണമാണ്.

ഏറ്റെടുക്കാത്ത അധ്യക്ഷ സ്ഥാനം വീണ്ടുമൊഴിയുമായിരിക്കും... ഈ പോസ്റ്റ് ശംഭു പാൽക്കുളങ്ങരയ്ക്ക് നേരത്തെ വിനയായി. അങ്ങനെ യൂത്ത് കോൺഗ്രസിൽ നിന്നും ദേശീയ നേതൃത്വം ശംഭു പാൽക്കുളങ്ങരയെ ഒഴിവാക്കിയിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ കോൺഗ്രസ് തോൽവിക്ക് ശേഷം തിരുവനന്തപുരത്തെ യുവ നേതാവായ ശംഭു പാൽകുളങ്ങരയുടെ പോസ്റ്റും ചർച്ചയായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ ഫലം വരുന്ന സമയത്ത് ശംഭു ഇട്ട പോസ്റ്റാണ് ചർച്ചാ വിധേയം. ഏറ്റെടുക്കാത്ത അധ്യക്ഷ സ്ഥാനം വീണ്ടുമൊഴിയുമായിരിക്കും...-ഇതായിരുന്നു പോസ്റ്റ്.

രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിക്കുന്നതാണ് ഈ പോസ്റ്റ് എന്നതാണ് ഉയരുന്ന ആരോപണം. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് അടക്കം പോസ്റ്റർ പ്രത്യക്ഷപ്പെടുന്നതും. നേതൃത്വത്തെ വിമർശിച്ചാൽ അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെപിസിസിയും അന്ന് അറിയിച്ചു. പിന്നാലെ ശംഭുവിനെ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തു. അതിന ശേഷം യൂത്ത് കോൺഗ്രസും നടപടി എടുത്തിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ കെ എസ് യു നേതാക്കൾ നൽകിയ പരാതിയിലായിരുന്നു മാർച്ചിൽ യൂത്ത് കോൺഗ്രസ് നടപടി എടുത്തത്.

എംഎൽഎ ഹോസ്റ്റലിനുള്ളിൽ വച്ച് യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ് നേതാക്കളെ ശംഭു അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാതായിരുന്നു പരാതി. യൂണിവേഴ്‌സിറ്റി കോളേജിലെ വനിതാ നേതാക്കളെ അടക്കം തെറിവിളിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു. ഈ പരാതി ഗൗരവത്തോടെ എടുത്തായിരുന്നു നടപടി. എന്നാൽ കോൺഗ്രസിലെ ഗ്രൂപ്പ് സമാവാക്യങ്ങളെ സമർത്ഥമായി ഉപയോഗിച്ച് ശംഭു വീണ്ടും മടങ്ങി എത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ വീണ്ടും എത്തി. എന്നാൽ ചിന്തൻ ശിബരത്തിലും ശംഭു കൈവിട്ടു കളിച്ചു. ഈ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് പാൽക്കുളങ്ങരക്കാരനെ ഡിസ്മിസ് ചെയ്യുന്നത്.

ശംഭുവിനെതിരെ നിരവധി പരാതികൾ മുമ്പും നേതൃത്വത്തിന് കിട്ടിയിരുന്നു. ഗ്രൂപ്പ് സമവാക്യങ്ങൾ കാരണം നടപടികളൊന്നും എടുത്തില്ല. ഇതിനിടെയാണ് നേതൃത്വത്തെ വിമർശിച്ച പോസ്റ്റ് എഐസിസിയുടെ ശ്രദ്ധയിൽ പെട്ടത്. ഇതോടെ യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിലെ പരാതി ഗൗരവത്തോടെ എടുത്തു. പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമമായി കണ്ട് നടപടിയും എടുത്തു. എന്നാൽ അതിനും ആഴ്ചകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. തിരുവനന്തപുരത്തെ പ്രമുഖ നേതാവിന് പിന്നിലൂടെ നടന്ന് എല്ല പൊതുവേദികളിലും ശംഭു എത്തി.

മാർച്ചിൽ കൊടിയ അപമാനമാണ് എംഎൽഎ ഹോസ്റ്റലിന് സമീപത്തു വച്ചുണ്ടായതെന്ന് യൂണിവേഴ്‌സിറ്റി കോളേജിലെ കെ എസ് യു യൂണിറ്റ് നേതാക്കളും മറുനാടനോട് പറഞ്ഞിരുന്നു. ആദ്യം പാർട്ടിക്ക് പരാതി കൊടുത്തു. പാർട്ടി നേതൃത്വം അനുവദിച്ചാൽ പരാതിയുമായി പൊലീസിനെ സമീപിക്കുമെന്നും നേതാക്കൾ വിശദീകരിച്ചു. എന്നാൽ ആരും പൊലീസിൽ പരാതി കൊടുത്തിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP