എംഎൽഎ സ്ഥാനം രാജിവച്ചാൽ ഉപതെരഞ്ഞെടുപ്പ് കടമ്പ കഠിനമാകും; കാലം തെറ്റി ചെങ്ങന്നൂരിൽ തോറ്റാൽ തുടർ ഭരണ പ്രതിച്ഛായ തകരും; തൃക്കാക്കരയിലെ വിജയത്തിനൊപ്പം സിപിഎം സിറ്റിങ് സീറ്റ് കൂടി കോൺഗ്രസ് പിടിച്ചാൽ ലോക്സഭയിൽ വീണ്ടും അടി തെറ്റുമെന്ന് യെച്ചൂരിയോട് വിശദീകരിച്ച് കേരള ഘടകം; സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല; പ്രതിഷേധങ്ങളെ അവഗണിക്കാൻ പിണറായി

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എംഎൽഎ സ്ഥാനം സജി ചെറിയാൻ സ്വയം രാജിവയ്ക്കില്ല. എന്തു സമ്മർദ്ദം ഉണ്ടെങ്കിലും നിയമസഭാ പ്രതിനിധിയായി സജി ചെറിയാൻ തുടരും. ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പുണ്ടാകുന്നത് ഈ ഘട്ടത്തിൽ പ്രതിസന്ധിയാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിലയിരുത്തലാണ് ഇതിന് കാരണം. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തുടർഭരണത്തിന്റെ അനുകൂല സാഹചര്യം ചെങ്ങന്നൂരിൽ തോൽവിയുണ്ടായാൽ സിപിഎമ്മിന് നഷ്ടമാകും. ഇത് ലോക്സഭാ തെരഞ്ഞെടുപ്പിൽ അടക്കം പ്രതിഫലിക്കും. അതുകൊണ്ട് സജി ചെറിയാന്റെ നിയമസഭാ അംഗത്വ രാജിക്ക് വേണ്ടി പിടിവാശി പിടിക്കരുതെന്നാണ് യെച്ചൂരിയോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ സിപിഎം കേന്ദ്ര നേതൃത്വവും സജി ചെറിയാന് മേൽ സമ്മർദ്ദം ചെലുത്തില്ല.
മന്ത്രിസ്ഥാനത്തും സജി ചെറിയാനെ നിലനിർത്തണമെന്ന ആഗ്രഹം പിണറായി വിജയനുണ്ടായിരുന്നു. എന്നാൽ യെച്ചൂരി ഇക്കാര്യത്തിൽ കടുത്ത നിലപാട് എടുത്തു. പ്രകാശ് കാരാട്ടും എംഎ ബേബിയും അടക്കം സജി ചെറിയാനെ തള്ളി പറഞ്ഞു. ഇതോടെയാണ് സജി ചെറിയാൻ രാജിവച്ചത്. ഇതിന് ശേഷം എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഇതോടെയാണ് രാഷ്ട്രീയ സാഹചര്യങ്ങൾ കേന്ദ്ര നേതാക്കൾക്ക് മുമ്പിൽ സിപിഎം സംസ്ഥാന നേതൃത്വം അവതരിപ്പിച്ചത്. ഭരണ ഘടനയെ തള്ളി പറഞ്ഞാലും ആർക്കും നിയമസഭാ അംഗത്വം നഷ്ടമാകില്ല. ഈ സാഹചര്യത്തിൽ സജി ചെറിയാനെതിരായ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാണ് സിപിഎം തീരുമാനം. ഭരണഘടനയെ അനുകൂലിക്കാത്തവരും നിയമസഭാ അംഗങ്ങളായി എന്ന ഇന്ത്യൻ രാഷ്ട്രീയ ചരിത്രവും അവതരിപ്പിക്കും. അതിനാണ് സിപിഎം തയ്യാറെടുക്കുന്നത്.
ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പു വന്നാൽ തിരിച്ചടിയുണ്ടാകുമെന്ന് സിപിഎം കരുതുന്നതിന് കാരണങ്ങൾ പലതാണ്. രാഹുൽ മാങ്കൂട്ടത്തിൽ, ചാണ്ടി ഉമ്മൻ, ജ്യോതി വിജയകുമാർ തുടങ്ങിയ യുവനിര ചെങ്ങന്നൂരിൽ മത്സരിച്ചാൽ എന്തും സംഭവിക്കും. ഓർത്തഡോക്സ് സഭയ്ക്ക് നിർണ്ണായക സ്വാധീനം ഈ മേഖലയിലുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ക്രൈസ്തവ സഭകളുടെ പിന്തുണ സിപിഎമ്മിന് കിട്ടിയില്ല. ചെങ്ങന്നൂരിലും ഈ സ്ഥിതി തുടരാം. ഇതിനൊപ്പം കെ റെയിൽ സമര മേഖല കൂടിയാണ് ചെങ്ങന്നൂർ. ഈ പ്രതിഷേധവും ഇടതിന് വിനയാണ്. അതിനാൽ ചെങ്ങന്നൂരിൽ സിപിഎം ഉപതെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ സജി ചെറിയാൻ എംഎൽഎയായി തുടരട്ടേ എന്നതാണ് സിപിഎം നിലപാട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ 20ൽ 19ഉം യുഡിഎഫാണ് ജയിച്ചത്. ആലപ്പുഴ മാത്രമാണ് സിപിഎം ജയിച്ചത്. ഇതോടെ ലോക്സഭയിൽ സിപിഎം അംഗ ബലം കുറഞ്ഞു. ഇത്തവണ ഇത് രണ്ടക്കം കടക്കണമെന്നതാണ് സിപിഎം ദേശീയ നേതൃത്വത്തിന്റേയും ആഗ്രഹം. അതിന് കേരളത്തിലാണ് പ്രധാന പ്രതീക്ഷ. ബംഗാളിലും ത്രിപുരയിലും പാർട്ടി ഇന്ന് തകർന്നടിഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തിൽ കേരളത്തിൽ കോൺഗ്രസിന് അനുകൂല രാഷ്ട്രീയ സാഹചര്യം ഉണ്ടാകുന്നതിനെ യെച്ചൂരിയും ഭയക്കുമെന്നാണ് സിപിഎം സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തൽ. അതുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പ് പാടില്ലെന്ന വാദവുമായി സജി ചെറിയാനെ എംഎൽഎയായി നിലനിർത്താനുള്ള ശ്രമം.
മന്ത്രിയെ പരമാവധി സംരക്ഷിക്കാൻ പാർട്ടിയും മുഖ്യമന്ത്രിയും ശ്രമിച്ചെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം കർശന നിലപാട് എടുത്തതോടെ മന്ത്രി രാജിവച്ചന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഭരണഘടനയ്ക്കുവേണ്ടിയാണ് താനും തന്റെ പാർട്ടിയും നിലകൊള്ളുന്നതെന്നു പറയുമ്പോഴും മല്ലപ്പള്ളിയിലെ പ്രസംഗത്തെ തള്ളിപ്പറയാൻ പത്രസമ്മേളനത്തിലും മന്ത്രി തയാറായില്ല. എംഎൽഎസ്ഥാനം രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് സജി ചെറിയാൻ ഉത്തരം പറഞ്ഞില്ല. ഒന്നര മണിക്കൂർ ഉണ്ടായിരുന്ന തന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം മാധ്യമങ്ങൾ പ്രചരിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയെന്ന നിലയിൽ തുടർന്നാൽ സ്വതന്ത്രമായ അന്വേഷണത്തിനു തടസം ഉണ്ടാകും. അതിനാലാണ് രാജി വയ്ക്കുന്നത്. തന്റെ പ്രസംഗം ഭരണഘടനയ്ക്കെതിരെയുള്ള ഒന്നായി ചിത്രീകരിക്കപ്പെടുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പരാമർശത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തിലെ നിലപാട് വ്യക്തമാക്കാൻ തയാറായില്ല. സംസ്ഥാനത്തെ നേതാക്കൾ യോഗം ചേർന്ന് തീരുമാനമെടുക്കട്ടെയെന്നാണ് യെച്ചൂരി പ്രതികരിച്ചത്. സംസ്ഥാന നേതാക്കളുമായി താൻ സംസാരിച്ചെന്നും ഉചിതമായ തീരുമാനം ഉടൻ ഉണ്ടാകും എന്നും യെച്ചൂരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സജി ചെറിയാൻ രാജി പ്രഖ്യാപിച്ചത്. ഇതിന് മുമ്പ് തന്നെ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന പിടിവാശി പാടില്ലെന്ന് കേന്ദ്ര നേതൃത്വത്തെ സിപിഎം സംസ്ഥാന നേതാക്കൾ തന്നെ അറിയിച്ചിരുന്നു. ഇത് കേന്ദ്ര നേതാക്കളും ഉൾക്കൊണ്ടിട്ടുണ്ട്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മൂന്ന് മന്ത്രിമാർക്കാണ് രാജിവെക്കേണ്ടിവന്നത്. ബന്ധുനിയമന വിവാദത്തിൽ കുടുങ്ങി ജയരാജനും ഫോൺവിളി വിവാദത്തിൽ കുടുങ്ങിയ എ.കെ. ശശീന്ദ്രനും മന്ത്രിസ്ഥാനം പോയി. ബന്ധുനിയമനവിവാദത്തിലെ ലോകായുക്ത ഉത്തരവിനെ തുടർന്ന് കെ.ടി. ജലീലും രാജിവെച്ചിരുന്നു. ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ രണ്ടാം പിണറായി സർക്കാരിലെ ആദ്യരാജിയാണ് സജി ചെറിയാന്റേത്. വിവാദത്തിൽ സിപിഎമ്മിന് പോലും പ്രതിരോധം തീർക്കാൻ വാദങ്ങളുണ്ടായിരുന്നില്ല. മന്ത്രി സ്ഥാനത്ത് കടിച്ചുതൂങ്ങാൻ സജി ചെറിയാന് മുന്നിൽ മറ്റുവഴികളൊന്നും ഉണ്ടായിരുന്നില്ല. നിയമപരമായി അനിവാര്യമായ രാജി ഒന്നര ദിവസത്തിനുള്ളിൽ തന്നെ സംഭവിച്ചു. ബുധനാഴ്ച രാവിലെ മാധ്യമങ്ങളുടെ ചോദ്യത്തോട് താൻ എന്തിന് രാജിവയ്ക്കണമെന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. എന്നാൽ മണിക്കൂറുകൾക്കകം തന്നെ സാഹചര്യം മാറിമറിഞ്ഞു.
സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളും കേന്ദ്ര നേതൃത്വവും കൈയൊഴിഞ്ഞതോടെ മന്ത്രി ഒറ്റപ്പെട്ടു. വിവാദത്തിൽ മുഖ്യമന്ത്രി എ.ജിയുടെ നിയമോപദേശം കൂടി തേടിയതോടെ സജി ചെറിയാന് മുന്നിലുള്ള അവസാന വഴിയും അടഞ്ഞു. നിയമോപദേശം തേടിയ സാഹചര്യത്തിൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന ധാർമികവശം ചൂണ്ടിക്കാണിച്ച് രാജിവയ്ക്കുകയാണെന്നാണ് സജി ചെറിയാൻ ബുധനാഴ്ച വൈകീട്ട് നടത്തിയ രാജി പ്രഖ്യാപനത്തിൽ അറിയിച്ചത്. എന്നാൽ, ഈ ധാർമികത മന്ത്രിസ്ഥാനത്ത് തുടരുന്ന കാര്യത്തിൽ മാത്രം മതിയോ എന്നതാണ് ഇനിയുള്ള ചോദ്യം. ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ എംഎൽഎ സ്ഥാനത്ത് തുടരുന്നതും ശരിയല്ലെന്ന വിമർശനവും ഉയരുന്നുണ്ട്. പ്രതിപക്ഷം എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജി ആവശ്യപ്പെട്ട് പ്രതിഷേധവും തുടങ്ങി.
നിയമപ്രകാരം സ്ഥാപിതമായ ഇന്ത്യൻ ഭരണഘടനയോട് സത്യസന്ധമായ കൂറും വിശ്വസ്തതയും പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎയായ ആൾ അതേ ഭരണഘടനയെ തന്നെയാണ് അവഹേളിച്ചതെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനയുടെ സ്ഥാപനങ്ങൾ വഴി, പ്രക്രിയകൾ വഴി എംഎൽഎ ആയ ഒരുജനപ്രതിനിധിക്ക് ആ സ്ഥനത്തിരുന്നുകൊണ്ട് ഭരണഘടനയെ തള്ളിപ്പറയാൻ ധാർമികാവകാശമില്ലെന്ന് പ്രതിപക്ഷം പറയുന്നു. സജി ചെറിയാൻ എംഎൽഎ സ്ഥാനം കൂടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടു. സിപിഎമ്മിനെതിരേ വീണുകിട്ടിയ അവസരമായതിനാൽ സജി ചെറിയാൻ എംഎൽഎ സ്ഥാനംകൂടി രാജിവയ്ക്കുന്നതുവരെ പ്രതിപക്ഷം പ്രതിഷേധം തുടർന്നേക്കും. എന്നാൽ ഇത് സിപിഎം കാര്യമാക്കില്ല. സിപിഐയേയും രാഷ്ട്രീയ സാഹചര്യം പറഞ്ഞു മനസ്സിലാക്കി പരസ്യ പ്രതികരണങ്ങളിൽ നിന്ന് അകറ്റി നിർത്തും.
നിലവിലെ സാഹചര്യത്തിൽ പുതിയൊരാൾ മന്ത്രിസഭയിലേക്ക് വരാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. സജി ചെറിയാൻ രാജിവച്ചതോടെ സ്വാഭാവികമായും അദ്ദേഹത്തിന്റെ വകുപ്പുകൾ മുഖ്യമന്ത്രിയിലേക്ക് വന്നുചേർന്നു. ഈ വകുപ്പുകൾ ആർക്ക് നൽകണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തിൽ മാത്രമേ ഇനിയൊരു പുതിയ മന്ത്രി രണ്ടാം പിണറായി സർക്കാരിലേക്ക് വരുകയുള്ളുവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അങ്ങനെ വന്നാൽ ആലപ്പുഴയിൽ നിന്നുതന്നെയുള്ള മറ്റൊരു എംഎൽഎയെ മന്ത്രിയാകണമെന്ന നിർദ്ദേശം പാർട്ടി മുന്നോട്ടുവയ്ക്കാനാണ് സാധ്യത. സാംസ്കാരിക, ഫിഷറീസ് വകുപ്പുകൾ കൈകാര്യം ചെയ്യാനാകുന്ന ഒരു നേതാവിനെ തന്നെ കണ്ടെത്തുകയും വേണം. വിവിധ ഘടകങ്ങൾ കണക്കിലെടുത്ത് മാത്രമേ സിപിഎം ഒരു മന്ത്രിയെ തീരുമാനിക്കുകയുള്ളു. സിപിഎം സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റും ചേർന്നായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ഭരണഘടനയ്ക്കെതിരേയുള്ള വിവാദ പരാമർശത്തിൽ പ്രതിഷേധവും വിമർശനവും ശക്തമായ സാഹചര്യത്തിലാണ് സജി ചെറിയാൻ രാജിവച്ച് ഒഴിഞ്ഞത്. ആരെങ്കിലും കോടതിയെ സമീപിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സിപിഐ തന്നെ വ്യക്തമാക്കിയിരുന്നു. കോടതിയിൽ നിന്ന് സജി ചെറിയാന് അനുകൂലമായ ഒരു വിധിയുണ്ടായാൽ അദ്ദേഹം മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുമോ എന്നതും വലിയൊരു ചോദ്യമാണ്. കോടതിയിൽ നിന്ന് ഇത്തരത്തിൽ ഒരു നിയമപരമായ പരിരക്ഷ കിട്ടിയാൽ സജി ചെറിയാൻ മടങ്ങിവരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ രാജിവച്ച മന്ത്രിമാർ തിരിച്ചെത്തിയ സാഹചര്യവുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- കുട്ടിക്കും ടിക്കറ്റ് വേണമെന്ന് വിമാനത്താവള അധികൃതർ; ചെക്ക് ഇൻ പോയിന്റിൽ കുട്ടിയെ ഉപേക്ഷിച്ച് പോയ അച്ഛനും അമ്മയും; വിമാനത്താവള ജീവനക്കാരുടെ ശ്രദ്ധ ആ യാത്ര തടഞ്ഞു; ടെൽ അവീവ് വിമാനത്താവളത്തിൽ സംഭവിച്ചത്
- പൊന്നും വിലയുള്ള സ്വർണം ഇനി തൊട്ടാൽ പൊള്ളും! ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടിയതോടെ ഡയമണ്ടിനും വിലകൂടും; സ്വർണക്കടത്തു വർധിക്കാൻ ഇടയാകുമോ? വസ്ത്രങ്ങളും പുകവലിയും ചിലവേറിയതാകും; വില കുറയുക മൊബൈൽ ഫോണിനും ടിവിക്കും കാമറയ്ക്കും; ബജറ്റിൽ വില കുറയുന്നവയും കൂടുന്നവയും അറിയാം
- അഡ്വ.ആളൂരിനെ ഇറക്കിയിട്ടും സപ്നയുടെ മുന്നിൽ തോറ്റോടി; പോക്സോ കേസ് പ്രതിയായ 38 കാരന് അടുത്തിടെ വാങ്ങിച്ചുനൽകിയത് 80 വർഷം തടവ് ശിക്ഷ; ഏറ്റവുമൊടുവിൽ 15 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 64 വർഷം തടവ്; ആരും തുണയില്ലാത്ത പെൺകുട്ടികൾക്കായി വാദിച്ച് ജയിച്ച് കയറുന്ന സപ്ന പി പരമേശ്വരത്ത് വേറിട്ട് നിൽക്കുന്നത് ഇങ്ങനെ
- അനിൽ ആന്റണി പറഞ്ഞത് ശരിവച്ചു ഇന്ത്യക്കെതിരെ ചൊറിച്ചിലുമായി ബിബിസി വീണ്ടും; തിങ്കളാഴ്ച വൈകിട്ട് വാർത്താ നേരത്തിൽ ബ്രക്സിറ്റ് റിപ്പോർട്ടിൽ നൽകിയത് ഇന്ത്യയുടെ തലയില്ലാത്ത ചിത്രം; കാശ്മീരിനെ ഓരോ തവണ വെട്ടി മാറ്റുമ്പോഴും രോഷം ഉയരുന്നതിൽ മാപ്പു പറയേണ്ടി വന്നിട്ടുള്ള ചാനൽ തെറ്റുകൾ ആവർത്തിച്ചു മുന്നോട്ട്; പഴയ വാർത്തകളേയും ഉയർത്തി ഇന്റർനെറ്റിൽ പ്രതിഷേധം തുടരുന്നു
- ദേശവിരുദ്ധ സ്വഭാവം കണ്ടെത്തിയ കേസുകളുമായി ബന്ധപ്പെട്ട് 14 പേരുടെകൂടി മൊഴിയെടുക്കാൻ എൻ.ഐ.എ തീരുമാനിച്ചെന്ന് മാതൃഭൂമി; ഇതിൽ ആറു പേർ ഓൺലൈൻ മാധ്യമ പ്രവർത്തകരെന്നും റിപ്പോർട്ട്; പ്രാഥമികമായി ചോദ്യം ചെയ്തവരിൽ ചേക്കുട്ടിയും ഉണ്ടെന്ന് ജന്മഭൂമി; എൻഐഎ കൊച്ചിയിൽ തമ്പടിക്കുമ്പോൾ
- ജോഡോ.. ജോഡോ.. ഭാരത് ജോഡോ....! താടിയെടുക്കാതെ മുടി വെട്ടാതെ ജോഡോ ലുക്കിൽ രാഹുൽ ലോക്സഭയിൽ; മുദ്രാവാക്യം വിളിച്ചും ഹർഷാരവത്തോടെയും വരവേറ്റ് കോൺഗ്രസ് അംഗങ്ങൾ; ക്യാമറകൾ രാഹുലിന് നേരെ തിരിക്കാതെ ലോക്സഭാ ടിവിയും; കാശ്മീരിൽ നിന്നും ഡൽഹിയിൽ രാഹുൽ പറന്നിറങ്ങുമ്പോൾ
- ആളും ആരവവും ഇല്ല; യാത്രയയപ്പ് ചടങ്ങുകൾക്കും നിന്നുകൊടുത്തില്ല; പിൻഗാമിക്ക് ചുമതല കൈമാറി, ജീവനക്കാരോട് കുശലം പറഞ്ഞ് ശാന്തനായി പടിയിറക്കം; ഒരുകാലത്ത് ഭരണം നിയന്ത്രിച്ചിരുന്നതിന്റെ ഓർമകളുമായി വിരമിക്കുമ്പോഴും കുരുക്കായി കേസുകളും ഇഡിയുടെ നോട്ടീസും
- ആദായനികുതി പരിധിയിൽ ഇളവ്; ഏഴ് ലക്ഷം രൂപ വരെ നികുതി നൽകേണ്ട; പുതിയ നികുതി ഘടന തിരഞ്ഞെടുക്കുന്നവർക്ക് മാത്രം ഇളവ്; ബജറ്റിൽ സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ; ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു; ഇളവുകൾ അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി
- മസാജ് പാർലറിലെ അടിപിടിക്കിടെ മൊബൈൽ നഷ്ടമായി; അന്വേഷണം എത്തിയത് നെയ്ത്തുകുളങ്ങര റോഡിലെ ഫ്ളാറ്റിൽ; കുടുങ്ങിയത് വമ്പൻ പെൺവാണിഭ സംഘം; കോവൂരിലേത് നക്ഷത്ര ഇടപെടൽ
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്