സച്ചിന്റെ കയ്യൊപ്പുള്ള ജേഴ്സിയും ബാറ്റും പന്തുമെല്ലാം ലേലത്തിന് വച്ചാൽ കിട്ടുക ശതകോടികൾ; നെഹ്റു സ്റ്റേഡിയത്തിലെ സംഭവിച്ചത് കേരള ചരിത്രത്തിലെ ഏറ്റവും വലിയ മോഷണം; തൃപ്പുണ്ണിത്തറയിലേക്ക് സച്ചിൻ സൗജന്യമായി കൊടുത്ത വസ്തുക്കൾ കടത്തിയത് സെക്രട്ടറി ശ്രീജിത്ത് നായർ പോലും അറിയാതെ; പിന്നിൽ ജയേഷ് ജോർജ്ജും കാർത്തിക് വർമ്മയുമെന്ന നിലപാടിൽ കെസിഎ; വെബ്സൈറ്റിലെ ബിസിസിഐ ജോയിന്റ് സെക്രട്ടറിയുടെ നുഴഞ്ഞു കയറ്റത്തിലും കല്ലുകടി; കേരളാ ക്രിക്കറ്റ് പൊട്ടിത്തെറിയിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ സച്ചിൻ പവലിയനിൽ നിന്ന് കോടികളുടെ അമൂല്യ വസ്തുക്കൾ അടിച്ചു കൊണ്ടു പോയത് കെസിഎ സെക്രട്ടറി അറിയാതെ. കെസിഎയ്ക്ക് സച്ചിൻ തെണ്ടുൽക്കർ സൗജന്യമായി നൽകിയ അമൂല്യ വസ്തുക്കളാണ് മോഷണം പോയത്. ഇതോടെ കെസിഎ പ്രസിഡന്റും ബിസിസിഐ ജോയിന്റെ സെക്രട്ടറിയുമായ ജയേഷ് ജോർജ് പ്രതിക്കൂട്ടിലാവുകയാണ്. സച്ചിൻ പവലിയനിൽ എന്താണ് സംഭവിച്ചതെന്ന് കെസിഎ സെക്രട്ടറിക്ക് പോലും അറിയില്ലായിരുന്നു. ഇതാണ് മോഷണം പുറത്തു കൊണ്ടു വന്നത്.
അതിനിടെ ജയേഷ് ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ തിരിമറി പുറത്തു കൊണ്ടു വരാൻ സെക്രട്ടറി നടത്തിയ നീക്കമാണ് ഇതെന്ന വാദവും സജീവമാണ്. സച്ചൻ പവലിയനിൽ നിന്ന് സാധനങ്ങൾ കാണാതായതിന്റെ ഉത്തരവാദിത്തം ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിനാണെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സച്ചൻ പവലിയൻ വിവാദങ്ങളിലെത്തുന്നത്. പിന്നീട് ചർച്ച മറ്റൊരു തലത്തിലായി. കൊച്ചി സ്റ്റേഡിയത്തിൽ നിന്ന് സാധനങ്ങൾ തൃപ്പുണ്ണിത്തുറയിലേക്ക് മാറ്റുകയായിരുന്നു. ഇത് മോഷണമാണെന്ന വാദമാണ് സജീവമാകുന്നത്.
അമൂല്യ വസ്തുക്കൾ സച്ചിൻ നൽകിയതുകൊച്ചിയിലെ സ്റ്റേഡിയത്തിൽ സൂക്ഷിക്കാനായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന് പിന്നിലും സച്ചിനായിരുന്നു. ഈ സമയത്താണ് അവസാന ടെസ്റ്റിൽ അണിഞ്ഞ ജേഴ്സി ഉൾപ്പെടെ സച്ചിൻ കേരളാ ക്രിക്കറ്റ് അസോസിയേഷന് കൈമാറിയത്. ഇത് സച്ചിൻ വെറുതെ നൽകിയതാണ്. അതും ഒരു പ്രത്യേക കാരണത്തിന്. അതുകൊണ്ട് തന്നെ ഇതിനെ മറ്റൊരിടത്തേക്ക് മാറ്റാൻ സാധിക്കില്ല. ഇത് തൃപ്പുണ്ണിത്തുറയിലേക്ക് കെസിഎ സെക്രട്ടറി അറിയാതെ കൊണ്ടു പോയത് മോഷണമാണ്. മോഷണക്കുറ്റത്തിന് തൃപ്പുണ്ണിത്തുറ ക്ലബ്ബിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. കെസിഎ സെക്രട്ടറി ശ്രീജിത്തും ഇതേ അഭിപ്രായക്കാരനാണ്.
സച്ചൻ പവലിയൻ പൊളിച്ചുമാറ്റിയ സംഭവത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനും(കെസിഎ) ജയേഷ് ജോർജിനുമെതിരെ ആഞ്ഞടിച്ച് ബിസിസിഐ മുൻ വൈസ് പ്രസിഡന്റും കെസിഎ മുൻ പ്രസിഡന്റുമായ ടി സി മാത്യു രംഗത്ത് വന്നിരുന്നു. പവലിയനിലെ സാധനങ്ങൾ ജയേഷ് ജോർജും കൂട്ടരും രഹസ്യമായി കടത്തിയെന്നും കള്ളൻ കപ്പലിൽ തന്നെയാണെന്നും ടി സി മാത്യു ആരോപിച്ചു. ഇത് ശരിവയ്ക്കുന്ന ഫോട്ടോകൾ മറുനാടനും ലഭിച്ചു. സച്ചിന കൊച്ചിയിൽ വയ്ക്കാൻ നൽകിയ സാധനങ്ങൾ എങ്ങനെ തൃപ്പുണ്ണിത്തുറയിൽ എത്തിച്ചെന്നതാണ് ഉയരുന്ന ചോദ്യം. എറണാകുളം ക്രിക്കറ്റ് അസോസിയേഷനെ നയിക്കുന്നത് കാർത്തിക് വർമ്മയാണ്. തൃപ്പുണ്ണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് പ്രതിനിധിയാണ് കാർത്തിക് വർമ്മ.
ജയേഷ് ജോർജിന്റെ അറിവോടെ കാർത്തിക് വർമ്മ പവലിയനിലെ സച്ചിന്റെ കയ്യൊപ്പുള്ള ബാറ്റും പന്തുമെല്ലാം എടുത്തുകൊണ്ടുപോയി എന്നാണ് ആരോപണം. പവലിയനിലെ വസ്തുക്കൾ 2018ൽ തൃപ്പൂണിത്തുറ സ്റ്റേഡിയിത്തിൽ നടത്തിയ എക്സിബിഷനിൽ പ്രദർശിപ്പിച്ചു. പിന്നീട് ഇവ പവലിയനിലേക്ക് തിരിച്ചെത്തിച്ചില്ല. 2017 ൽ കാണാതായ വസ്തുക്കളുടെ പേരിൽ ഇപ്പോൾ വിവാദം ഉണ്ടാക്കുന്നത് പിടിക്കപ്പെടുമെന്ന് ഉറപ്പായതിനാലാണെന്നും ടി സി മാത്യു ആരേപിച്ചിട്ടുണ്ട്. കാർത്തിക് വർമ്മയും ജയേഷ് ജോർജ്ജും തമ്മിലെ അവിശുദ്ധ സഖ്യമാണ് സാധനങ്ങൾ മോഷ്ടിച്ചതെന്ന അഭിപ്രായത്തിലാണ് കെസിഎ സെക്രട്ടറി ശ്രീജിത്ത് നായരും നിലവിലെ പ്രസിഡന്റ് സാജൻ കെ വർഗ്ഗീസും.
കെസിഎയിൽ ജയേഷ് ജോർജ് തെറ്റായ ഇടപെടൽ നടത്തുന്നുവെന്ന ആരോപണവും ശ്രീജിത്ത് നായർക്കും സാജൻ വർഗ്ഗീസിനുമുണ്ട്. കെസിഎയുടെ വെബ് സൈറ്റിൽ പോലും ജയേഷ് ജോർജിന്റെ ചിത്രമാണ് ആദ്യമുള്ളത്. കെസിഎ ഭാരവാഹികൾക്ക് കിട്ടേണ്ട പ്രാധാന്യമാണ് ജയേഷ് ജോർജ് തട്ടിയെടുക്കുന്നത്. കെസിഎ ഭാരവാഹികൾക്ക് ശേഷമാണ് ബിസിസിഐ ഭാരവാഹിയുടെ ചിത്രം കൊടുക്കേണ്ടത്. കെസിഎയിലെ കാര്യങ്ങൾ നിശ്ചയിക്കുന്നതിൽ ബിസിസിഐ ഭാരവാഹിയെന്ന നിലയിൽ ജയേഷ് കളിക്കുകയാണെന്നാണ് ആരോപണം. കെസിഎയുടെ വെറും ബിസിസിഐ മെമ്പർ മാത്രമാണ് ജയേഷെന്നും ഇവർ പറയുന്നു. ഇതോടെ സച്ചിൻ പവലിയൻ വിവാദത്തിൽ കെസിഎയും ജയേഷിനെ തള്ളി പറയുകയാണ്.
ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് മുമ്പ് സൗരവ് ഗാംഗുലിയായിരുന്നു. എന്നാൽ ബിസിസിഐ അധ്യക്ഷനായതോടെ ബംഗാളിലെ നേതൃത്വം അവിഷേക് ഡാൽമിയയ്ക്ക് കൈമാറി. ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ ഭാരവാഹി പേജിൽ സൗരവ് ഗാംഗുലിയുടെ ചിത്രമേ ബിസിസിഐ അധ്യക്ഷ സ്ഥാനമോ ഇല്ല. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പ്രതിനിധിയായ ബിസിസിഐ സെക്രട്ടറിക്കും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പേജിൽ അമിത പ്രാധാന്യമില്ല. ഇപ്പോഴും കേരളാ ക്രിക്കറ്റ് അസോസിയഷനെ നയിക്കുന്നത് ജയേഷ് ജോർജ് എന്ന വിധമാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ വെബ് പേജിലെ അമിത പ്രാധാന്യം. ഇതും ശ്രീജിത്ത് അടക്കമുള്ളവരെ ചൊടിപ്പിക്കുന്നുണ്ട്.
എന്നാൽ കൊച്ചിയിലെ മോഷണ കേസിൽ പെടാതിരിക്കാനാണ് ജയേഷിനെ ഇപ്പോഴത്തെ ഭാരവാഹികൾ കെസിഎയ്ക്കുള്ളിൽ തള്ളി പറയുന്നതെന്ന ചർച്ചയും സജീവമാണ്. സച്ചിനേയും ക്രിക്കറ്റിനേയും ജയേഷും സംഘവും അപമാനിച്ചുവെന്നാണ് ടിസി മാത്യുവിന്റെ നിലപാട്. ജയേഷ് ജോർജും കേരള ഫുട്ബോൾ അസോ.സെക്രട്ടറി അനിൽ കുമാറും ചേർന്ന് സ്കോർ ലൈൻ എന്ന കമ്പനി നടത്തുന്നുണ്ട്. ക്രിക്കറ്റും ഫുട്ബോളും വളർത്തുകയാണ് കമ്പനിയും ലക്ഷ്യം. ബിസിസിഐ ഔദ്യോഗിക സ്ഥാനത്തിരുന്ന് സ്വകാര്യ കമ്പനി നടത്തുന്നത് ലോധ കമ്മിറ്റി ശുപാർശകൾക്കെതിരാണെന്നും ടിസി മാത്യു പറയുന്നു.
ജയേഷിന്റെ ഭാര്യയുടെ പേരിലുള്ള പി ആർ കമ്പനി കെസിഎയിൽ നിന്ന് പണം തട്ടിയെടുത്തു. ഡീസൽ മോഷ്ടിച്ചത് പിടികൂടിയതിലുള്ള വൈരാഗ്യം തീർക്കാനാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്നും ടി സി മാത്യു പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍