വയനാട് ഇല്ലെങ്കിൽ മത്സരിക്കുന്നില്ലെന്ന് ഷാനിമോൾ നേതൃത്വത്തെ അറിയിച്ചതോടെ കെസി വേണുഗോപാൽ വയനാട് മോഹം വേണ്ടെന്ന് വച്ച് ഡ്രൈവിങ് സീറ്റിലേക്ക് മാറി; ഷാനിമോൾ വയനാട് ഉറപ്പിച്ചതോടെ കൂടുതൽ ജയസാധ്യത കണക്കിലെടുത്ത് അടൂർ പ്രകാശ് ആലപ്പുഴ ഉറപ്പിച്ചു; ആറ്റിങ്ങലിൽ പ്രചരണം ആരംഭിച്ച പ്രകാശ് മാറിയതോടെ മുസ്ലിം സാധ്യത ചൂണ്ടിക്കാട്ടി ബിആർഎം ഷെഫീറും ചിതറ നിയാസും അടങ്ങിയ ചെറുപ്പക്കാർ ഇടി തുടങ്ങി; വിജയസാധ്യത കണക്കിലെടുത്ത് ശബരിനാഥിനെ തന്നെ കളത്തിലിറക്കാൻ സമ്മർദ്ദവുമായി മറ്റൊരു വിഭാഗം
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ; ലോക്സഭാ സീറ്റ് നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നടക്കുന്നത് നാടകീയ നീക്കങ്ങൾ. വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ സീറ്റുകളിലേക്കാണ് അടിയൊഴുക്കുകളിലൂടെ കാര്യങ്ങൾ മാറി മറിയുന്നത്. വനിതാ നേതാവായ ഷാനിമോൾ ഉസ്മാന് വിജയ സാധ്യതയുള്ള വയനാട് കൊടുക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം തത്വത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ ഷുവർ സീറ്റിൽ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ കണ്ണുടക്കിയതോടെ ഷാനിമോൾക്ക് പ്രതിസന്ധിയായി. ഷാനിമോളെ ആലപ്പുഴയിലേക്ക് അയക്കാൻ കെസി കരുക്കൾ നീക്കി. ഇതോടെ ഷാനിമോൾ ഉസ്മാൻ ഉറച്ച നിലപാടുമായെത്തി. വയനാട് സീറ്റിൽ മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ സീറ്റ് വേണ്ടെന്നായിരുന്നു ഷാനിമോളുടെ നിലപാട്. തൃശൂർ രാമനിലയത്തിൽ എത്തി രാഹുൽ ഗാന്ധിയോട് തന്നെ മനസ്സ് തുറന്നു. ഇതോടെ വയനാട് സീറ്റിൽ ഷാനിമോളെ തന്നെ മത്സരിപ്പിക്കാൻ രാഹുൽ സമ്മതിച്ചുവെന്നാണ് സൂചന. ഇതാണ് ആറ്റിങ്ങലിലേയും ആലപ്പുഴയിലേയും സ്ഥാനാർത്ഥി ചിത്രത്തെ മാറ്റി മറിക്കുന്നത്.
ഷാനിമോളുടെ ഉറച്ച നിലപാട് മനസ്സിലാക്കി കെസി മത്സര രംഗത്ത് നിന്ന് തന്നെ മാറും. ഡൽഹിയിൽ ഇരുന്ന് രാജ്യത്തെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. വയനാട് നിന്ന് കെസി സ്വയം പിന്മാറുമ്പോൾ ഷാനിമോൾ വയനാട്ടിൽ സ്ഥാനാർത്ഥിയാകും. അങ്ങനെ വരുമ്പോൾ ആലപ്പുഴയിൽ മത്സരിക്കാനാണ് കോന്നി എംഎൽഎ കൂടിയായ അടൂർ പ്രകാശിന് താൽപ്പര്യം. ആറ്റിങ്ങലിലാണ് അടൂർ പ്രകാശ് സീറ്റ് ഉറപ്പിച്ചത്. എന്നാൽ കൂടുതൽ വിജയ സാധ്യത ആലപ്പുഴയിലാണെന്ന് അടൂർ പ്രകാശ് തിരിച്ചറിയുന്നു. അതുകൊണ്ടാണ് ആലപ്പുഴയിലേക്ക് മാറ്റാൻ അടൂർ പ്രകാശ് ശ്രമം തുടങ്ങിയത്. ഇതോടെ ആറ്റിങ്ങലിൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താൻ നീക്കം തുടങ്ങി. യൂത്ത് കോൺഗ്രസ് നേതാക്കളായ നിയാസ് ചിതറയും ബിആർഎം ഷെഫീറും സീറ്റിന് വേണ്ടി രംഗത്തുണ്ട്. എന്നാൽ ആറ്റിങ്ങലിൽ വിജയ സാധ്യത കൂടുതൽ ശബരിനാഥിനാണെന്നാണ് കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന്റെ വിലയിരുത്തൽ. അരുവിക്കര എംഎൽഎയായ ശബരിനാഥിന് വികസന നായകൻ എന്ന പ്രതിച്ഛായ മണ്ഡലത്തിൽ ഉടനീളമുണ്ട്.
കാട്ടാക്കട, അരുവിക്കര, നെടുമങ്ങാട്, വാമനപുരം, വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൽ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് അറ്റിങ്ങൽ ലോക്സഭയിലുള്ളത്. ഇതിൽ കാട്ടാക്കടയും നെടുമങ്ങാടും വാമനപുരവും അരുവിക്കരയുമായി അതിർത്തി പങ്കിടുന്ന മണ്ഡലങ്ങളാണ്. ശബരിനാഥിനെ സ്ഥാനാർത്ഥിയാക്കിയാൽ ഈ നാലിടത്തും കോൺഗ്രസിന് മേൽകോയ്മ കിട്ടും. ജി കാർത്തികേയന്റെ മകനാണ് ശബരിനാഥ്. വർക്കലയാണ് കാർത്തികേയന്റെ ജന്മനാട്. ഇവിടേയും മുൻ സ്പീക്കറുടെ മകന് തരംഗമുണ്ടാക്കാൻ കഴിയും. ഇതിനൊപ്പം മതസമുദായ ഘടങ്ങളും ശബരിനാഥിന് അനുകൂലമാകും. കാട്ടാക്കടയിലും അരുവിക്കരയിലും നെടുമങ്ങാടും വൻ ഭൂരിപക്ഷം ശബരിനാഥിന് കിട്ടും. അതുകൊണ്ട് തന്നെ ശബരിനാഥാണ് മികച്ച സ്ഥാനാർത്ഥിയെന്ന വിലയിരുത്തൽ സജീവാണ്. മണ്ഡലത്തിൽ അടൂർ പ്രകാശ് പ്രചരണം തുടങ്ങിയിരുന്നു. അടൂർ പ്രകാശിന്റെ കണ്ണ് ആലപ്പുഴയിൽ എത്തുമ്പോൾ ആറ്റിങ്ങലിൽ ചർച്ച ശബരിനാഥിലേക്കും എത്തുന്നു.
നെടുമങ്ങാട് വർക്കല കഹാറും പലോട് രവിയും പരിഗണനയിലാണ്. വർക്കലയുടെ മുൻ എംഎൽഎയായ കഹാർ മണ്ഡലത്തിൽ സുപരിചിതനാണ്. മുസ്ലീവോട്ടുകൾ ഏകോപിപ്പിക്കാനും കഴിയും. നെടുമങ്ങാട്ടെ മുൻ എംഎൽഎയായ പലോട് രവിക്ക് മണ്ഡലത്തിലുടനീളം ബന്ധുബലമുണ്ട്. അതിനാൽ ശബരിനാഥിനൊപ്പം കഹാറിനും പാലോട് രവിക്കും വേണ്ടി വാദിക്കുന്നവരുണ്ട്. എങ്കിലും ശബരിനാഥിനാണ് മുൻതൂക്കമെന്നാണ് സൂചന.
എംഎൽഎ എന്ന നിലയിൽ അരുവിക്കരയിൽ ശബരിനാഥ് നടത്തുന്ന പ്രവർത്തനങ്ങൾ ജനശ്രദ്ധ നേടിയിട്ടുണ്ട്. ഇതിനൊപ്പം യുവാക്കളേയും കോൺഗ്രസിനോട് അടുപ്പിക്കാൻ ശബരിക്കാകും. ഇതെല്ലാമാണ് ആറ്റിങ്ങലിൽ ശബരിക്ക് തുണയാകുന്നത്. മൂന്നാം തവണയാണ് എ സമ്പത്ത് ആറ്റിങ്ങലിൽ സിപിഎമ്മിന് വേണ്ടി മത്സരിക്കാനെത്തുന്നത്. സൗമ്യനായ എംപിയാണ് സമ്പത്ത്. അതുകൊണ്ട് തന്നെ ആറ്റിങ്ങലിൽ സിപിഎമ്മിന് നേരിയ മുൻതൂക്കമുണ്ട്. ഇതിനെ തകർക്കാൻ ശബരിനാഥിന് കഴിയുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മത്സരിക്കാൻ ശബരിനാഥും തയ്യാറായേക്കുമെന്നാണ് സൂചന. വിജയ സാധ്യതയില്ലാത്ത ആരേയും മത്സരിപ്പിക്കരുതെന്നാണ് കോൺഗ്രസിന്റെ പൊതുവികാരം. അതുകൊണ്ട് തന്നെ ഷാനിമോൾക്ക് വയനാട് കിട്ടുമ്പോൾ ആറ്റിങ്ങലിൽ ശബരിനാഥിലേക്ക് ചർച്ച എത്തുന്നു.
ആലപ്പുഴയിൽ ഈഴവർക്കാണ് കൂടുതൽ സാധ്യതയെന്നാണ് വിലയിരുത്തൽ. വെള്ളാപ്പള്ളി നടേശൻ പരസ്യമായി സിപിഎമ്മിനെ പിന്തുണച്ചാലും ആലപ്പുഴയിൽ ജയിക്കാമെന്നാണ് അടൂർ പ്രകാശിന്റെ വിലയിരുത്തൽ. ആറ്റിങ്ങലിൽ സമ്പത്ത് കരുത്തനാണ്. എന്നാൽ എംഎ ആരിഫിനെ തോൽപ്പിക്കാൻ കഴിയും. ഇത് മനസ്സിലാക്കിയാണ് കെസി വേണുഗോപാലിന്റെ സിറ്റിങ് സീറ്റിൽ അടൂർ പ്രകാശ് കണ്ണ് വയ്ക്കുന്നത്. ഈഴവ വോട്ടുകളുടെ ഏകീകരണത്തിലൂടെ ജയിക്കാമെന്നാണ് കണക്ക് കൂട്ടൽ. വേണുഗോപാലും അടൂർ പ്രകാശിനെ പിന്തുണയ്ക്കും. ഐ ഗ്രൂപ്പിലെ പുതിയ സംഭവ വികാസങ്ങളിൽ രമേശ് ചെന്നിത്തലയ്ക്ക് എതിരാണ് അടൂർ പ്രകാശ്. അതുകൊണ്ട് തന്നെ അടൂർ പ്രകാശിനെ കൂടെ കൂട്ടി തന്റെ പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് കെസിയുടെ ശ്രമം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിൽ നിയമസഭയിലേക്ക് മത്സരിക്കാൻ കെസിക്കാകും. അടുത്ത മുഖ്യമന്ത്രിയായി മാറാൻ ഇതിലൂടെ കഴിയുകയും ചെയ്യും. ഇതിന് വേണ്ടിയാണ് വയനാട്ടിലെ മത്സരവും കെസി വേണ്ടെന്ന് വയ്ക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ റൗണ്ടിൽ എൽഡിഎഫിന് വ്യക്തമായ മേൽക്കൈ കിട്ടിക്കഴിഞ്ഞു. സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ച് കളത്തിലിറക്കാൻ കഴിഞ്ഞതാണ് നേട്ടമായത്. വയനാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി പി സുനീറിന്റെ പ്രചാരണ പ്രവർത്തനങ്ങളും സജീവമായി. യുഡിഎഫിന് സ്ഥാനാർത്ഥിയെ കണ്ടെത്താൻപോലും കഴിഞ്ഞില്ല. നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയമസഭാ മണ്ഡലങ്ങളാണ് വയനാട്ടിലുള്ളത്. മൂന്നിടത്തും പ്രാധന വ്യക്തികളെ സുനീർ സന്ദർശിച്ചുകഴിഞ്ഞു. വയനാട്ടിലെ നിയമസഭാ മണ്ഡലങ്ങളിലാണ് സുനീറിന്റെ ആദ്യഘട്ട പ്രചാരണം. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലും പര്യടനം നടത്തി. ഈ സാഹചര്യത്തിലാണ് ഷാനിമോളെ അതിവേഗം വയനാട്ടിലെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസിൽ ധാരണയുണ്ടാകുന്നത്. വയനാട്ടിൽ മോഹമുള്ള ടി സിദ്ദിഖിനും എംഎം ഹസനുമെല്ലാം നിരാശ പകരുന്നതാണ് പുതിയ സംഭവങ്ങൾ. കെ മുരളീധരനും വയനാട്ടിൽ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായി കഴിഞ്ഞു.
16ന് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിക്കുമെന്നാണ് കെപിസിസി. അറിയിച്ചിരിക്കുന്നത്. വയനാട് കോൺഗ്രസിന്റെ ഉറച്ച സീറ്റായാണ് വിലയിരുത്തപ്പെടുത്തുന്നതെങ്കിലും ഇക്കുറി അത് തിരുത്തിക്കുറിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് എൽ.ഡി.എഫ്. പ്രചരണത്തിൽ കോൺഗ്രസിനേക്കാൾ ഒരുപടി മുന്നേറാൻ കഴിഞ്ഞതിലുള്ള ആത്മവിശ്വാസവും എൽ.ഡി.എഫിനുണ്ട്. അതേ സമയം കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ നിലവിൽ ഒരു പാട് നേതാക്കളാണുള്ളത്..
കഴിഞ്ഞപ്രാവശ്യം ഐ ഗ്രൂപ്പ് നേതാവ് എം.ഐ. ഷാനവാസിലൂടെ കോൺഗ്രസ് കൈപ്പിടിയിലൊതുക്കിയ വയനാട് സീറ്റ് ഇപ്രാവശ്യവും ഐ ഗ്രുപ്പിന് വേണമെന്ന് രമേശ് ചെന്നിത്തല സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ ഉന്നയിച്ച സ്ഥിതിക്ക് എ ഗ്രൂപ്പിന്റെ കൈവശമുള്ള ഇടുക്കി സീറ്റ് ഐ ഗ്രൂപ്പിന് നൽകി വയനാട് ചോദിച്ചു വാങ്ങാനുള്ള നീക്കം എ ഗ്രൂപ്പ് സജീവമാക്കിയിട്ടുണ്ട്. ഷാനിമോൾക്ക് സീറ്റ് കൊടുക്കാൻ എ ഗ്രൂപ്പിനും താൽപ്പര്യമുണ്ട്.
Stories you may Like
- കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു
- ബിജെപിയുടെ കെണിയിൽ ഞങ്ങൾ വീണില്ല; കെ സി വേണുഗോപാൽ
- മഞ്ഞുരുക്കി താരമായ കെ സി വേണുഗോപാൽ പറയുന്നു ഡി കെ വളരെ കൂളെന്ന്
- കുറിൽ ദ്വീപിൽ നിന്ന് പിടിച്ച പെറ്റി അടൂർ പൊലീസ് സ്റ്റേഷനിൽ തന്നെ അടച്ചേ തീരൂവെന്ന് പൊലീസ്
- 'സ്പീക്കറും കേന്ദ്ര സർക്കാരും വയനാട്ടിലെ ജനങ്ങളെ വെല്ലുവിളിക്കുന്നു': കെ.സി.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്