ശബരിമല ഡ്യൂട്ടിക്ക് നൽകിയിരുന്ന ഭക്ഷണം ഇപ്പോൾ വെറും കഞ്ഞിയും പയറും; ഭക്ഷണചെലവ് ഒരു ദിവസം എഴുപത് രൂപയിൽ കൂടാൻ പാടില്ലെന്ന ഡിജിപിയുടെ ഉത്തരവോടെ മെസ്സിൽ നൽകുന്നത് മോശം ഭക്ഷണം; ഡ്യൂട്ടിക്ക് മുൻപ് അഡ്വാൻസ് ആയി നൽകാറുള്ള ടിഎ ഡ്യൂട്ടി കഴിഞ്ഞുപോയിട്ടും ലഭിച്ചില്ല; അസോസിയേഷൻ നേതാക്കൾ എട്ടുകാലി മമ്മൂഞ്ഞുകളാണെന്ന് എന്നേ ഞങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്ന് അമർഷത്തോടെ പൊലീസുകാരും; യുവതീ പ്രവേശന നീരസമുള്ള മുഖ്യമന്ത്രി പൊലീസുകാർക്ക് പണികൊടുത്തോ?
എം മനോജ് കുമാർ
തിരുവനന്തപുരം: ശബരിമലയിലെ പൊലീസുകാരുടെ മെസ് ഫീസ് ചെലവ് വെട്ടിക്കുറക്കാൻ ഡിജിപിയുടെ ഉത്തരവ്. ശബരിമലയിലെ ഒരു ദിവസത്തെ ഭക്ഷണ ചെലവ്ക്കുള്ള പണം 70 രൂപയാക്കി കുറച്ചു കൊണ്ടുള്ള ഉത്തരവാണ് ഇറങ്ങിയിരിക്കുന്നത്. ശബരിമലയിൽ സേവനം അനുഷ്ടിക്കുന്ന പൊലീസുകാരന്റെ ഭക്ഷണ ചെലവ്ക്ക് അനുവദനീയമായ തുക 70 രൂപയാണെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ശബരിമല ഡ്യൂട്ടിക്ക് പോകുന്ന പൊലീസുകാർക്ക് സാധാരണ ലഭിക്കുന്ന ടിഎയും ഇത്തവണ നൽകിയിട്ടില്ല. ഡ്യൂട്ടിക്ക് തിരിക്കും മുൻപ് തന്നെ ടിഎ പൊലീസുകാർക്ക് അനുവദിക്കാറുള്ളതാണ്. ഇക്കുറി പൊലീസുകാരുടെ ബാച്ചുകൾ ഡ്യൂട്ടിക്ക് പോയി തിരികെ വന്നിട്ടും ഇതുവരെ ടിഎ അനുവദിച്ചിട്ടില്ല.
ഒരു ബാച്ച് ശബരിമല ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയും അടുത്ത ബാച്ച് ഡ്യൂട്ടിക്ക് എത്തുകയും ചെയ്തിട്ടുണ്ട്. ശബരിമല ഡ്യൂട്ടിക്ക് പോയി തിരികെ വന്നവർക്കും ടിഎ ലഭിച്ചിട്ടില്ല. അതേസമയം ഡ്യൂട്ടിക്ക് എത്തിയവർക്കും ടിഎ ലഭിച്ചിട്ടില്ല. സാധാരണ അഡ്വാൻസ് ആയി നൽകാറുള്ള ടിഎയാണ് ഡ്യൂട്ടി കഴിഞ്ഞു പോയിട്ടും ലഭിക്കാതെയിരിക്കുന്നത്. ഇത് അന്വേഷിച്ച പൊലീസുകാർക്ക് ലഭിച്ച മറുപടി സാമ്പത്തിക പ്രതിസന്ധിയാണ്. ഫണ്ട് ഇല്ല. ഫണ്ട് വരുമ്പോൾ ടിഎ നൽകും എന്നാണ്. ഇങ്ങിനെ ടിഎ പോലും ലഭിക്കാതെ ജോലി ചെയ്യുന്ന പൊലീസുകാരുടെ മെസ് ചെലവ് ആണ് ഇപ്പോൾ വെട്ടിക്കുറച്ചിരിക്കുന്നത്. ഉത്തരവ് വന്നതോടെ ശബരിമല പൊലീസ് മെസ്സിലെ ഭക്ഷണം വളരെ മോശമായി. പതിനാലു മണിക്കൂറോളം ഡ്യൂട്ടി കഴിഞ്ഞു വരുന്ന ശബരിമലയിലെ പൊലീസുകാരന് വെറും കഞ്ഞിയും പയറുമാണ് മെസിൽ നിന്നും നൽകുന്നത്. കടുത്ത ഡ്യുട്ടിക്ക് പൊലീസുകാർക്ക് നല്‍കിയിരുന്ന സുഭിക്ഷ ഭക്ഷണമാണ് ഇപ്പോൾ വെറും കഞ്ഞിയും പയറുമായി മാറിയിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ സംസ്ഥാന പൊലീസ് സേനയിലെ വലിയൊരു വിഭാഗം നിലകൊണ്ട പ്രശ്നത്തിൽ ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് നീരസം നിലനിൽക്കെയാണ് ശബരിമല ഡ്യൂട്ടിക്ക് പോകുന്ന പൊലീസുകാരുടെ അവകാശങ്ങൾ ഒന്നൊന്നായി ആഭ്യന്തരവകുപ്പ് പിച്ചിചീന്തിയിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം മെസ് നടത്തിപ്പുകാർക്ക് ഒരു ദിവസം എഴുപതു രൂപയിൽ കൂടുതൽ ഒരു പൊലീസുകാരന്റെ ഭക്ഷണത്തിനു ചെലവിടാൻ അനുവാദമില്ല. ശബരിമല പോലുള്ള ഇത്രയും തിരക്കുള്ള ക്ഷേത്രത്തിലെ ആയാസകരമായ ഡ്യുട്ടി അനുഷ്ടിക്കുമ്പോൾ ഭക്ഷണ നിയന്ത്രണം നടപ്പിൽ വരുത്താറില്ല. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയുള്ള ഡ്യൂട്ടിയാണ് പൊലീസുകാർ അനുഷ്ടിക്കുന്നത്. ഈ രീതിയിലുള്ള ഡ്യൂട്ടി എടുക്കുന്ന പൊലീസുകാരുടെ മെസ് അലവൻസ് വെട്ടിക്കുറക്കുന്ന ഒരുത്തരവ് ഇതിനു മുൻപ് ശബരിമലയിൽ ഇറങ്ങിയിട്ടുമില്ല. ഉത്തരവിനെതിരെ കടുത്ത രോഷമാണ് പൊലീസുകാരിൽ നിന്നും ഉയരുന്നത്. മൂന്നു നേരത്തെ ഭക്ഷണത്തിനാണ് 70 രൂപ അനുവദിച്ചിരിക്കുന്നത്.
അതായത് ഒരു നേരത്തെ ഭക്ഷണത്തിനു അനുവദിച്ചിരിക്കുന്നത് ഇരുപത്തിയഞ്ചു രൂപയിൽ താഴെ മാത്രമുള്ള തുകയാണ്. ഉത്തരവ് വന്നതോടെ ഭക്ഷണ നിയന്ത്രണം ശബരിമല പൊലീസ് മെസ്സിൽ നിലവിൽ വരുകയും ചെയ്തു. ഭക്ഷണത്തിന്റെ ക്വാളിറ്റിയിലും അളവിലും വ്യത്യാസം വരുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് പൊലീസുകാർ മുറുമുറുപ്പുമായി രംഗത്ത് വന്നത്. എത്ര ദിവസം ഈ കഞ്ഞിയും പയറും മാത്രം കഴിക്കുമെന്നാണ് പൊലീസുകാർ ചോദിക്കുന്നത്. ടിഎ പ്രശ്നത്തിലും പൊലീസുകാർക്കിടയിൽ രോഷം പുകയുന്നുണ്ട്. നാളെ ശബരിമല ഡ്യൂട്ടിക്ക് പോകണമെങ്കിൽ ഇന്നു വൈകുന്നേരം തന്നെ പൊലീസുകാരുടെ അക്കൗണ്ടിലേക്ക് ടിഎ എത്തുമായിരുന്നു. ഈ പതിവ് രീതിക്കാണ് ഇത്തവണ മാറ്റം വന്നിരിക്കുന്നത്.
പൊലീസുകാരുടെ വാട്സ് അപ്പ് ഗ്രൂപ്പുകളിൽ വൻ രോഷമാണ് ഈ പ്രശ്നത്തിൽ കത്തിപ്പടരുന്നത്. രോഷപ്രകടനം മുഴുവൻ പൊലീസ് അസോസിയേഷൻ നേതാക്കൾക്ക് എതിരെയാണ്. രാവിലെ എട്ടുമണി മുതൽ രാത്രി എട്ടുമണിവരെ സ്ട്രൈക്കർ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ മാനസികാവസ്ഥ നിങ്ങൾ മനസിലാക്കുന്നുണ്ടോ എന്നാണ് പൊലീസുകാർ ഉന്നതതലങ്ങളിലേക്ക് ചോദ്യം എറിയുന്നത്. മുൻപ് അഞ്ച് ടേൺ ഉണ്ടായിരുന്ന ശബരിമല ഡ്യൂട്ടി നാല് ഫേസ് ആവുകയും ജോലി ഭാരം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ഡ്യൂട്ടി ചെയ്യുന്നവർക്ക് വിശ്രമവും ലഭിക്കാത്ത അവസ്ഥയുമുണ്ട്. ഈ അവസ്ഥ തുടരുമ്പോൾ തന്നെയാണ് മെസിൽ ചെലവ് വെട്ടിക്കുറച്ചുള്ള നിയന്ത്രണവും വരുത്തിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പതയുന്ന പൊലീസ് രോഷപ്രകടനം ഇങ്ങനെ:
പ്രിയപ്പെട്ട എസ്എപി അസോസിയേഷൻ നേതാക്കളെ,
നിങ്ങളൊക്കെ ഉറങ്ങുകയാണോ?
ഉറക്കം നടിക്കുകയാണോ?
സുഖലോലുപതയുടെ അന്ത:പുരങ്ങളിൽ അഭിരമിക്കുമ്പോൾ ജോലി ചെയ്യുന്നവരുടെ പ്രശ്നങ്ങൾക്ക് കൂടി പരിഹാരം കാണേണ്ടതുണ്ട്.ഇല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ ഉള്ള തള്ളുകൾ ലേശമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ദയവായി അവസാനിപ്പിക്കുക.
സാധാരണ ശബരിമല ഡ്യൂട്ടിക്ക് പോകുന്നവർക്ക് അഡ്വാൻസ് ടിഎ നൽകാറുണ്ടായിരുന്നു.
ഇപ്പൊ ഡി ഫേസ് ഡ്യൂട്ടി ആയി സി ഫേസ് ഡ്യൂട്ടികാർക്ക് പോലും അഡ്വാൻസ് ടിഎ ലഭിച്ചിട്ടില്ല. നിങ്ങൾ അറിഞ്ഞുവോ?
മുൻപ് അഞ്ച് ടേൺ ഉണ്ടായിരുന്ന ശബരിമല ഡ്യൂട്ടിനാല് 4 ഫേസ് ആവുകയും ജോലിഭാരം വർധിക്കുകയും ചെയ്തു. അതിൽ ഡ്യൂട്ടി ചെയ്ത ആർക്കെങ്കിലും റസ്റ്റ് ലഭിച്ചോയെന്ന് നിങ്ങൾ അന്വേഷിച്ചോ? കഴിഞ്ഞ സി ഫേസ് കഴിഞ്ഞ് റെസ്റ്റിന്റെ ഓർഡർ പോലും വന്നു കണ്ടില്ല.
ഡ്യൂട്ടി പരിഷ്ക്കരണം എന്ന നിലയിൽനിങ്ങൾ തള്ളിയ രാവിലെ 8.00 മണി മുതൽ രാത്രി 8.00 വരെയാക്കിയ സ്ട്രൈക്കർ ഡ്യൂട്ടിയിൽ അത് ചെയ്യുന്ന ഡ്യൂട്ടിക്കാരുടെ അവസ്ഥ നിങ്ങൾ അറിഞ്ഞോ? ലീവ് വയ്ക്കാതെ ഒരു ദിവസം മുഴുവൻ ഡ്യൂട്ടി ചെയ്ത് ഒരു ദിവസം റസ്റ്റ് കിട്ടി ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന സ്ട്രൈക്കർ ഡ്യൂട്ടി നിങ്ങൾ നഷ്ട്ടപെടുത്തിയില്ലേ?
8.00 മണിക്ക് ഫാൾ ഇൻ സമയം ആക്കിയ ക്വാർട്ടർ ഗാർഡ് ഡ്യൂട്ടിയെ പറ്റി സെക്രട്ടറിയുടെ പേരിൽ വന്ന മെസ്സേജിന്റെ അന്ന്മുതൽ ഓഫ് ഗാർഡ് ആണെന്ന് നിങ്ങൾ അറിഞ്ഞോ?
എസ്എപി യുടെ അഭിമാനമായിരുന്ന വിവിധ ഗാർഡുകൾ നഷ്ട്ടപെട്ടപ്പോൾ നിങ്ങൾ മൗനിബാവകളായി നോക്കി നിന്നില്ലേ?
ബറ്റാലിയന്റെ മുഖമുദ്രയായിരുന്ന ട്രെയിനിങ് സെന്റർ പദവി നഷ്ട്ടപെട്ടത് നിങ്ങൾ അറിഞ്ഞുവോ?
പ്രതിബദ്ധതയുണ്ട് എന്ന് എല്ലാ മെസ്സേജിലും പറയുന്ന സംഘടനയ്ക്ക് എന്തിലാണ് പ്രതിബദ്ധതയുള്ളത്?
നിങ്ങൾ എട്ടുകാലി മമ്മൂഞ്ഞുകളാണെന്ന് എന്നേ എസ് എ പി തിരിച്ചറിഞ്ഞുകഴിഞ്ഞു.
മഹത്തായ സംഘടനാ സംവിധാനത്തിന് ശവപെട്ടിയൊരുക്കി കാത്തിരിക്കുന്ന കപടനേതാക്കൾക്ക് വിനീത നമസ്കാരം. ?
(തിരമാലയൊഴിഞ്ഞ ശേഷം കടൽ കടക്കുമെന്ന തരത്തിൽ പ്രത്യേക സാഹചര്യമായതുകൊണ്ടാണ് ഇടപെടാൻ കഴിയാത്തതെന്നും 1950 കളിൽ ഇങ്ങനെ ആയിരുന്നുവെന്നുമുള്ള തരത്തിലുള്ള സ്ഥിരം പല്ലവിതള്ളുകൾ പ്രതീക്ഷിക്കുന്നു)
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍