Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ പൊന്നു കുഞ്ഞേ.... ഞാൻ എന്റെ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നിട്ടില്ല..; ഞാൻ സന്തോഷമായി എന്റെ ഹസ്ബന്റിനൊപ്പം ജീവിക്കുകയാണ്....! വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ച മുൻ കാമുകനെ അടിച്ചു കൊലപ്പെടുത്തിയത് ഒരു കുടയും കുഞ്ഞു പെങ്ങളിലും അഭിനയിച്ച ദേവിയെന്ന് ഇന്ത്യാ ഡോട്ട് കോം അടക്കമുള്ള ചില ഇംഗ്ലീഷ് സൈറ്റുകൾ; കൊലപാതകിയുടെ പ്രൊഫൈലായി തെറ്റായി നൽകിയത് മലയാളി താരത്തിന്റെ വിവരങ്ങൾ; തമിഴ്‌നാട് പൊലീസ് ജയിലിൽ അടച്ചത് മലയാളിയായ ഡിബ്ബിങ് ആർട്ടിസ്റ്റ് ദേവിയെ അല്ല

എന്റെ പൊന്നു കുഞ്ഞേ.... ഞാൻ എന്റെ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നിട്ടില്ല..; ഞാൻ സന്തോഷമായി എന്റെ ഹസ്ബന്റിനൊപ്പം ജീവിക്കുകയാണ്....! വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ച മുൻ കാമുകനെ അടിച്ചു കൊലപ്പെടുത്തിയത് ഒരു കുടയും കുഞ്ഞു പെങ്ങളിലും അഭിനയിച്ച ദേവിയെന്ന് ഇന്ത്യാ ഡോട്ട് കോം അടക്കമുള്ള ചില ഇംഗ്ലീഷ് സൈറ്റുകൾ; കൊലപാതകിയുടെ പ്രൊഫൈലായി തെറ്റായി നൽകിയത് മലയാളി താരത്തിന്റെ വിവരങ്ങൾ; തമിഴ്‌നാട് പൊലീസ് ജയിലിൽ അടച്ചത് മലയാളിയായ ഡിബ്ബിങ് ആർട്ടിസ്റ്റ് ദേവിയെ അല്ല

എം മനോജ് കുമാർ

ചെന്നൈ: വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ച മുൻ കാമുകനെ അടിച്ചു കൊലപ്പെടുത്തി ടെലിവഷൻ നടിയുടെ പ്രതികാരം. തമിഴ്‌നാട്ടിലെ ഏതോ ഒരു ദേവിയാണ് കൊലപാതകി. സീരിയലിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടിൽ വച്ച് നടിയായ എസ്. ദേവി പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്റെ തല അടിച്ചു തകർക്കുകയായിരുന്നു. ഫിലിം ടെക്നീഷ്യനായ എം രവിയാണ് കൊല്ലപ്പെട്ടത്. ദേവി പൊലീസിൽ കീഴടങ്ങി. തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷം ഭർത്താവ് ബി. ശങ്കർ, സഹോദരി എസ്. ലക്ഷ്മി, ലക്ഷ്മിയുടെ ഭർത്താവ് സവാരിയാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ വാർത്ത മലയാള മാധ്യമങ്ങളിലും ഉണ്ട്. എന്നാൽ അതിൽ ഇല്ലാത്ത ചില കാര്യങ്ങൾ തമിഴ്‌നാട്ടിലെ ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തീർത്തും തെറ്റായ വിവരങ്ങൾ.

അറിയാത്തവർക്കായി ആരാണ് സീരിയൽ നടി ദേവിയെന്ന് വിശദീകരിക്കുന്നുണ്ട് തമിഴ്‌നാട്ടിലെ ചില പ്രാദേശിക ഇംഗ്ലീഷ് വെബ്‌സൈറ്റുകൾ. വലിയ പിഴവാണ് ഇവർ ഇക്കാര്യത്തിൽ വരുത്തിയത്. വിക്കീപീഡിയയിൽ എസ് ദേവി, സീരയൽ നടിയെന്ന് തിരഞ്ഞാൽ കിട്ടുന്ന വിവരങ്ങൾ കൊലപാതകിയായ നടിയ്‌ക്കൊപ്പം ചേർത്ത് നൽകി. ഇതോടെ ഇംഗ്ലീഷ് സൈറ്റുകളിൽ വാർത്ത വായിക്കുന്നവർ ആശകുഴപ്പത്തിലായി. ദേശീയ അവാർഡ് നേടിയ ഡബ്ബിങ് ആർട്ടിസ്റ്റാണ് കൊലപാതകിയായ ദേവിയെന്ന് അവർ എഴുതിവച്ചു. ഒരു കുടയും കുഞ്ഞു പെങ്ങളുമെന്ന മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഹിറ്റ് സീരിയലിലും ഒരു ബാലതാരമുണ്ടായിരുന്നു. ഇന്ത്യയിലെ എണ്ണം പറഞ്ഞ ഡബ്ബിങ് ആർട്ടിസ്റ്റായി മാറിയ ദേവി. ഈ ദേവിയുടെ പ്രൊഫൈലാണ് തെറ്റായി കൊലപാതകിയായ ദേവിയ്‌ക്കൊപ്പം ചേർത്ത് ഇംഗ്ലീഷ് വെബ്‌സൈറ്റുകൾ ചർച്ചയാക്കിയത്. ഇതോടെ മലയാളികൾക്കും ചില സംശയങ്ങളുണ്ടായി.

ഇത് മനസ്സിലാക്കി ഒരു കുടുയും കുഞ്ഞു പെങ്ങളിലും അഭിനയിച്ച ദേവിയെ മറുനാടൻ മലയാളി ഫോണിൽ ബന്ധപ്പെട്ടു. ഫോൺ എടുത്തത് നടി തന്നെയായിരുന്നു. ഇംഗ്ലീഷ് വെബ് സൈറ്റിലെ തെറ്റായ വിവരങ്ങളെ കുറിച്ച് കേട്ട പാടെ അവർ പൊട്ടിച്ചിരിച്ചു. ആരാണ് ഇതൊക്കെ പറയുന്നത്.... എന്റെ പൊന്നു കുഞ്ഞേ.... ഞാനല്ല..( പൊട്ടി ചിരിക്കുന്നു). ഞാൻ എന്റെ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നിട്ടില്ല.. ഞാൻ സന്തോഷമായി എന്റെ ഹസ്ബന്റിനൊപ്പം ജീവിക്കുകയാണ്....-ഇങ്ങനെയാണ് വാർത്തയോട് ദേവി പ്രതികരിച്ചത്. അതായത് വലിയ ക്രൂരതയാണ് മലയാളി നടിയോട് തമിഴ്‌നാട്ടിലെ ഇംഗ്ലീഷ് വെബ്‌സൈറ്റുകൾ ചെയ്ത് കൂട്ടിയതെന്ന് വ്യക്തം. ഇന്ത്യാ ഡോട്ട് കോം പോലുള്ള സൈറ്റുകളിലും ഈ തെറ്റ് കടന്നു കൂടി. ഓർബിറ്റ് കോ ന്യൂസ് തുടങ്ങിയ സൈറ്റുകളിലും തെറ്റായ വിവരങ്ങളാണുള്ളത്.

ഇംഗ്ലീഷ് സെറ്റിലെ തെറ്റായ വിവരങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ദേവിയുടെ പൂർണ്ണ പ്രതികരണം ഇങ്ങനെ: ആരാണ് ഇതൊക്കെ പറയുന്നത്....എന്റെ പൊന്നു കുഞ്ഞേ....അത് ഞാനല്ല....(പൊട്ടിച്ചിരിക്കുന്നു).....ഞാൻ എന്റെ ഭർത്താവിന്റെ കൂടെ സുഖമായി കഴിയുകയാണ്....(ചിരിക്കുന്നു)... അതിനു ശേഷം നടി വീണ്ടും വിളിച്ചു...അതിനു ശേഷമുള്ള സംഭാഷണം ഇങ്ങിനെ..... ഒരു കുടയും കുഞ്ഞുപെങ്ങളിലും അഭിനയിച്ചത് ഞാൻ തന്നെയാണ്. അത് പഠിക്കുന്ന സമയത്തായിരുന്നു. അതിനു ശേഷം ഞാൻ അഭിനയം നിർത്തി. പഠനം തുടർന്നു. ഡബിൾ എംഎ വരെ എടുത്തു. അതിനു ശേഷം ഡബ്ബിങ് ഇപ്പോൾ ഡബ്ബിങ് ആർട്ടിസ്റ്റ് ആണ്. നാഷണൽ അവാർഡ് വരെ വാങ്ങിച്ച ഡബ്ബിങ് ആർട്ടിസ്റ്റ്. ഞാൻ നിങ്ങളുടെ പേര് ട്രൂ കോളറിൽ നോക്കി. അതാണ് തിരികെ വിളിക്കുന്നത്. ഏത് സൈറ്റിലാണ് ആ വാർത്ത വന്നിരിക്കുന്നത്. എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല. ആ വാർത്ത എനിക്കൊന്നു അയച്ചു തരണം-ദേവി പറയുന്നു.

മലയാളം സിനിമകളും ടെലിവിഷൻ സീരിയലുകളിലും സജീവമാണ് ദേവി 1992മുതൽ. ദൂരദർശനിലെ ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന സീരിയലിൽ ദേവിയുടെ കുഞ്ഞിപെങ്ങൾ എന്ന പ്രധാന കഥാപാത്രം വളരെ ശ്രേദ്ധയമാക്കി. ഏതാണ്ട് 500 സിനിമകൾക്ക് വേണ്ടി മൊഴി നൽകി, 25 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു. 2014 ൽ നിത്യ കല്യാണി - ഒരു മോഹിനിയാട്ടം പതം എന്ന സിനിമയക്ക് നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ ഏറ്റവും മികച്ച നോൺ ഫിലിം ഫിച്ചർ നരേഷൻ / വോയ്‌സ് ഓവർ പുരസ്‌കാരം ലഭിച്ചു . നിലവിൽ മലയാള ടെലിവിഷനിലെ പ്രമുഖ നടിമാർക്ക് വേണ്ടി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുന്നു, 100 ടി.വി. സീരിയലുകൾക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്.-ഇതൊക്കെയാണ് മലയാളിയുടെ പ്രിയ നടിയെ കുറിച്ച് വിക്കി പീഡിയയിൽ രേഖപ്പെടുത്തിയത്. ഇതിന്റെ ഇംഗ്ലീഷ് ട്രാൻസലേഷനുമുണ്ട്. ഇത് തന്നെയാണ് തമിഴ് സൈറ്റുകൾ കൊലപാതകിക്ക് വേണ്ടി തെറ്റായി അവതരിപ്പിച്ചതും.

വിജയകൃഷ്ണൻ സംവിധാനം ചെയ്ത കഥാസംഗമത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു നടിയാണ് മലയാളിയായ ദേവി. പിന്നീട് ദൂരദർശനിലെ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന സീരിയൽ അഭിനയിച്ചു. 1993 ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. സിനിമയിലും സീരിയലുകളിലും മറ്റും കുട്ടികൾക്കായി അവൾ ശബ്ദം നൽകി. മിന്നാരം , സ്വരൂപം , സംമോഹനം , സ്വം , തലോലം , മൈ ഡിയർ കുട്ടിച്ചാത്തൻ , ജോണി എന്നിവ അവയിൽ ചിലതാണ്. ക്യാമറാമാൻ അഴകപ്പന്റെ സംവിധാനം ചെയ്ത സല്യൂട്ട് 13 വയസുള്ളപ്പോൾ, നായികക്കായി ശബ്ദമുയർത്തിയ ആദ്യ ചിത്രമായിരുന്നു. പത്മപ്രിയ , മീന , റായി ലക്ഷ്മി , റോമാ അസ്‌റാനി , ഗോപിക , മേഘ്‌ന രാജ് , കാവ്യ മാധവൻ , ജെനീലിയ , കനിഹ , ഭാവന തുടങ്ങി ഒട്ടേറെ നടികൾക്ക് ശബ്ദം നൽകി. ഇപ്പോൾ 100-ലധികം ചിത്രങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

ശ്രദ്ധേയമായ ചിലചിത്രങ്ങൾ ഗോപിക വേണ്ടി വെറുതെ ഒരു ഭാര്യക്കും സ്വന്തം ലേഖകനും , കാണാക്കൺമണിക്കിലെ , യുവർ ഓണർ ഹോണറിനും പോപ്പിൻസിലും വേണ്ടി പത്മപ്രിയക്ക്, മേഘ്‌ന രാജിനു വേണ്ടി ബ്യൂട്ടിഫുളിലും നമ്മുക്ക് പാർക്കാനും , ഉറുമി ൽ ജെനീലിയക്ക്, ട്രാഫിക്ലെ ലെന വേണ്ടി, ദൃശ്യത്തിനും കഥ പറയുബോളിനും വേണ്ടി മീനക്ക് , കേരള വർമ പഴശ്ശിരാജയിലെ കനിഹ വേണ്ടി. ദേവി ഓൾ ഇന്ത്യ റേഡിയോയിൽ വോയിസ് കലാകാരിയാണ് . കൂടാതെ അവൾ കുങ്കുമാപ്പൂവിലെ അശ്വതി (അമല), മാനസപുത്രിയിലെ അർച്ചന (ഗ്ലോറി) , നന്ദനത്തിലെ രസന , സ്ത്രീധനത്തിലെ ദിവ്യ, സരയുവിൽ സീന ആന്റണിക്ക്, കാനക്കിനവിലെ സുജിത ,ഹരിചന്ദനത്തിലെ ഇന്ദിരക്കും ശബ്ദം നൽകിയിട്ടുണ്ട്. കാർട്ടൂൺ പരമ്പരയായ ജംഗിൾ ബുക്കിൽ നിരവധി കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരുന്നു. അവൾ ഇന്നലെ എന്ന സീരിയലിൽ ഒരേ സമയം രണ്ട് കഥാപാത്രങ്ങൾക്ക് വേണ്ടി ശബ്ദം നൽകി. ഇതാണ് വസ്തുത. ഈ വസ്തുതകളാണ് അബ്ദത്തിൽ കൊലപാതകിയുടേതായി സൈറ്റുകളിൽ ചർച്ചയാകുന്നത്.

തിങ്കളാഴ്ച പുലർച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടിൽ വച്ച് അധികം അറിയപ്പെടാത്ത നടിയായ എസ്. ദേവി പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്റെ തല അടിച്ചു തകർക്കത്തതും പൊലീസിന് കീഴടങ്ങിയതും. ഫോട്ടോ സഹിതമാണ് എല്ലാവരും വാർത്ത നൽകിയത്. എന്നിട്ടും പ്രൊഫൈലിൽ വലിയ പിഴവുണ്ടായത്. കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിയത് അവിഹിതമായിരുന്നു. മധുര സ്വദേശിയാണ് കൊല്ലപ്പെട്ട രവി. ജോലിയുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് താമസിച്ചു വന്നിരുന്നത്. ടെലിവിഷൻ ചാനൽ സീരിയലുകളിൽ ചെറിയ റോളുകൾ ചെയ്തിരുന്ന ദേവിയുമായി രവി പ്രണയത്തിലായി. ബന്ധം വർഷങ്ങളോളം തുടർന്നു. രണ്ടു വർഷം മുൻപാണ് ഭർത്താവ് ശങ്കറും കുടുംബവും ദേവിയുടെ പ്രണയം അറിഞ്ഞത്. ഇതോടെ കുടുംബം ദേവിയെ ടെയ്ലറിങ് രംഗത്തേക്ക് തിരിച്ചുവിട്ടു. ഇതിനിടെ ദേവി സീരിയലുകളിലും അഭിനയിച്ചു. ഇതിനിടെയിലും രവിക്ക് ദേവിയെ മറക്കാനായില്ല. ദേവിയെ വീണ്ടും സ്വന്തമാക്കാൻ ശ്രമം തുടർന്നു. ഇതിനോടുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

ഭർത്താവ് ശങ്കർ തെയ്നാംപെട്ടിൽ ഫർണിച്ചർ കട നടത്തുകയാണ്. ഞായറാഴ്ച രാത്രി ദേവിയെ തേടി കൊലത്തൂരിലെ അവരുടെ വീട്ടിലെത്തിയ രവി, അവർ അവിടെയില്ലെന്ന് അറിഞ്ഞ് പുലർച്ചെ 1.30 ഓടെ സമീപത്തുള്ള സഹോദരിയുടെ വീട്ടിൽ എത്തി. ബന്ധം പുനഃസ്ഥാപിക്കാൻ സഹായിക്കാമെന്ന് സഹോദരി ലക്ഷ്മി രവിക്ക് ഉറപ്പുനൽകി. ഇയാളെ വീട്ടിൽ ഒളിപ്പിച്ച ശേഷം ദേവിയെയും ശങ്കറിനെയും ഫോണിൽ വിളിച്ചു വരുത്തി. ദേവിയെ കണ്ടയുടൻ രവി താനുമായുള്ള ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് വഴക്കിട്ടു. ഇതിനിടെ ദേവി അയാളെ അടിച്ചുവീഴ്‌ത്തി. തലതകർന്ന് രക്തം വാർന്ന് രവി കൊല്ലപ്പെട്ടു. ഭർത്താവിന്റേയും സഹോദരിയുടേയും മുമ്പിലിട്ടായിരുന്നു കൊല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP