എന്റെ പൊന്നു കുഞ്ഞേ.... ഞാൻ എന്റെ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നിട്ടില്ല..; ഞാൻ സന്തോഷമായി എന്റെ ഹസ്ബന്റിനൊപ്പം ജീവിക്കുകയാണ്....! വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ച മുൻ കാമുകനെ അടിച്ചു കൊലപ്പെടുത്തിയത് ഒരു കുടയും കുഞ്ഞു പെങ്ങളിലും അഭിനയിച്ച ദേവിയെന്ന് ഇന്ത്യാ ഡോട്ട് കോം അടക്കമുള്ള ചില ഇംഗ്ലീഷ് സൈറ്റുകൾ; കൊലപാതകിയുടെ പ്രൊഫൈലായി തെറ്റായി നൽകിയത് മലയാളി താരത്തിന്റെ വിവരങ്ങൾ; തമിഴ്നാട് പൊലീസ് ജയിലിൽ അടച്ചത് മലയാളിയായ ഡിബ്ബിങ് ആർട്ടിസ്റ്റ് ദേവിയെ അല്ല
എം മനോജ് കുമാർ
ചെന്നൈ: വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ച മുൻ കാമുകനെ അടിച്ചു കൊലപ്പെടുത്തി ടെലിവഷൻ നടിയുടെ പ്രതികാരം. തമിഴ്നാട്ടിലെ ഏതോ ഒരു ദേവിയാണ് കൊലപാതകി. സീരിയലിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടിൽ വച്ച് നടിയായ എസ്. ദേവി പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്റെ തല അടിച്ചു തകർക്കുകയായിരുന്നു. ഫിലിം ടെക്നീഷ്യനായ എം രവിയാണ് കൊല്ലപ്പെട്ടത്. ദേവി പൊലീസിൽ കീഴടങ്ങി. തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷം ഭർത്താവ് ബി. ശങ്കർ, സഹോദരി എസ്. ലക്ഷ്മി, ലക്ഷ്മിയുടെ ഭർത്താവ് സവാരിയാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ വാർത്ത മലയാള മാധ്യമങ്ങളിലും ഉണ്ട്. എന്നാൽ അതിൽ ഇല്ലാത്ത ചില കാര്യങ്ങൾ തമിഴ്നാട്ടിലെ ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തീർത്തും തെറ്റായ വിവരങ്ങൾ.
അറിയാത്തവർക്കായി ആരാണ് സീരിയൽ നടി ദേവിയെന്ന് വിശദീകരിക്കുന്നുണ്ട് തമിഴ്നാട്ടിലെ ചില പ്രാദേശിക ഇംഗ്ലീഷ് വെബ്സൈറ്റുകൾ. വലിയ പിഴവാണ് ഇവർ ഇക്കാര്യത്തിൽ വരുത്തിയത്. വിക്കീപീഡിയയിൽ എസ് ദേവി, സീരയൽ നടിയെന്ന് തിരഞ്ഞാൽ കിട്ടുന്ന വിവരങ്ങൾ കൊലപാതകിയായ നടിയ്ക്കൊപ്പം ചേർത്ത് നൽകി. ഇതോടെ ഇംഗ്ലീഷ് സൈറ്റുകളിൽ വാർത്ത വായിക്കുന്നവർ ആശകുഴപ്പത്തിലായി. ദേശീയ അവാർഡ് നേടിയ ഡബ്ബിങ് ആർട്ടിസ്റ്റാണ് കൊലപാതകിയായ ദേവിയെന്ന് അവർ എഴുതിവച്ചു. ഒരു കുടയും കുഞ്ഞു പെങ്ങളുമെന്ന മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഹിറ്റ് സീരിയലിലും ഒരു ബാലതാരമുണ്ടായിരുന്നു. ഇന്ത്യയിലെ എണ്ണം പറഞ്ഞ ഡബ്ബിങ് ആർട്ടിസ്റ്റായി മാറിയ ദേവി. ഈ ദേവിയുടെ പ്രൊഫൈലാണ് തെറ്റായി കൊലപാതകിയായ ദേവിയ്ക്കൊപ്പം ചേർത്ത് ഇംഗ്ലീഷ് വെബ്സൈറ്റുകൾ ചർച്ചയാക്കിയത്. ഇതോടെ മലയാളികൾക്കും ചില സംശയങ്ങളുണ്ടായി.
ഇത് മനസ്സിലാക്കി ഒരു കുടുയും കുഞ്ഞു പെങ്ങളിലും അഭിനയിച്ച ദേവിയെ മറുനാടൻ മലയാളി ഫോണിൽ ബന്ധപ്പെട്ടു. ഫോൺ എടുത്തത് നടി തന്നെയായിരുന്നു. ഇംഗ്ലീഷ് വെബ് സൈറ്റിലെ തെറ്റായ വിവരങ്ങളെ കുറിച്ച് കേട്ട പാടെ അവർ പൊട്ടിച്ചിരിച്ചു. ആരാണ് ഇതൊക്കെ പറയുന്നത്.... എന്റെ പൊന്നു കുഞ്ഞേ.... ഞാനല്ല..( പൊട്ടി ചിരിക്കുന്നു). ഞാൻ എന്റെ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നിട്ടില്ല.. ഞാൻ സന്തോഷമായി എന്റെ ഹസ്ബന്റിനൊപ്പം ജീവിക്കുകയാണ്....-ഇങ്ങനെയാണ് വാർത്തയോട് ദേവി പ്രതികരിച്ചത്. അതായത് വലിയ ക്രൂരതയാണ് മലയാളി നടിയോട് തമിഴ്നാട്ടിലെ ഇംഗ്ലീഷ് വെബ്സൈറ്റുകൾ ചെയ്ത് കൂട്ടിയതെന്ന് വ്യക്തം. ഇന്ത്യാ ഡോട്ട് കോം പോലുള്ള സൈറ്റുകളിലും ഈ തെറ്റ് കടന്നു കൂടി. ഓർബിറ്റ് കോ ന്യൂസ് തുടങ്ങിയ സൈറ്റുകളിലും തെറ്റായ വിവരങ്ങളാണുള്ളത്.
ഇംഗ്ലീഷ് സെറ്റിലെ തെറ്റായ വിവരങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ദേവിയുടെ പൂർണ്ണ പ്രതികരണം ഇങ്ങനെ: ആരാണ് ഇതൊക്കെ പറയുന്നത്....എന്റെ പൊന്നു കുഞ്ഞേ....അത് ഞാനല്ല....(പൊട്ടിച്ചിരിക്കുന്നു).....ഞാൻ എന്റെ ഭർത്താവിന്റെ കൂടെ സുഖമായി കഴിയുകയാണ്....(ചിരിക്കുന്നു)... അതിനു ശേഷം നടി വീണ്ടും വിളിച്ചു...അതിനു ശേഷമുള്ള സംഭാഷണം ഇങ്ങിനെ..... ഒരു കുടയും കുഞ്ഞുപെങ്ങളിലും അഭിനയിച്ചത് ഞാൻ തന്നെയാണ്. അത് പഠിക്കുന്ന സമയത്തായിരുന്നു. അതിനു ശേഷം ഞാൻ അഭിനയം നിർത്തി. പഠനം തുടർന്നു. ഡബിൾ എംഎ വരെ എടുത്തു. അതിനു ശേഷം ഡബ്ബിങ് ഇപ്പോൾ ഡബ്ബിങ് ആർട്ടിസ്റ്റ് ആണ്. നാഷണൽ അവാർഡ് വരെ വാങ്ങിച്ച ഡബ്ബിങ് ആർട്ടിസ്റ്റ്. ഞാൻ നിങ്ങളുടെ പേര് ട്രൂ കോളറിൽ നോക്കി. അതാണ് തിരികെ വിളിക്കുന്നത്. ഏത് സൈറ്റിലാണ് ആ വാർത്ത വന്നിരിക്കുന്നത്. എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല. ആ വാർത്ത എനിക്കൊന്നു അയച്ചു തരണം-ദേവി പറയുന്നു.
മലയാളം സിനിമകളും ടെലിവിഷൻ സീരിയലുകളിലും സജീവമാണ് ദേവി 1992മുതൽ. ദൂരദർശനിലെ ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന സീരിയലിൽ ദേവിയുടെ കുഞ്ഞിപെങ്ങൾ എന്ന പ്രധാന കഥാപാത്രം വളരെ ശ്രേദ്ധയമാക്കി. ഏതാണ്ട് 500 സിനിമകൾക്ക് വേണ്ടി മൊഴി നൽകി, 25 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു. 2014 ൽ നിത്യ കല്യാണി - ഒരു മോഹിനിയാട്ടം പതം എന്ന സിനിമയക്ക് നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ ഏറ്റവും മികച്ച നോൺ ഫിലിം ഫിച്ചർ നരേഷൻ / വോയ്സ് ഓവർ പുരസ്കാരം ലഭിച്ചു . നിലവിൽ മലയാള ടെലിവിഷനിലെ പ്രമുഖ നടിമാർക്ക് വേണ്ടി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുന്നു, 100 ടി.വി. സീരിയലുകൾക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്.-ഇതൊക്കെയാണ് മലയാളിയുടെ പ്രിയ നടിയെ കുറിച്ച് വിക്കി പീഡിയയിൽ രേഖപ്പെടുത്തിയത്. ഇതിന്റെ ഇംഗ്ലീഷ് ട്രാൻസലേഷനുമുണ്ട്. ഇത് തന്നെയാണ് തമിഴ് സൈറ്റുകൾ കൊലപാതകിക്ക് വേണ്ടി തെറ്റായി അവതരിപ്പിച്ചതും.
വിജയകൃഷ്ണൻ സംവിധാനം ചെയ്ത കഥാസംഗമത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു നടിയാണ് മലയാളിയായ ദേവി. പിന്നീട് ദൂരദർശനിലെ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന സീരിയൽ അഭിനയിച്ചു. 1993 ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. സിനിമയിലും സീരിയലുകളിലും മറ്റും കുട്ടികൾക്കായി അവൾ ശബ്ദം നൽകി. മിന്നാരം , സ്വരൂപം , സംമോഹനം , സ്വം , തലോലം , മൈ ഡിയർ കുട്ടിച്ചാത്തൻ , ജോണി എന്നിവ അവയിൽ ചിലതാണ്. ക്യാമറാമാൻ അഴകപ്പന്റെ സംവിധാനം ചെയ്ത സല്യൂട്ട് 13 വയസുള്ളപ്പോൾ, നായികക്കായി ശബ്ദമുയർത്തിയ ആദ്യ ചിത്രമായിരുന്നു. പത്മപ്രിയ , മീന , റായി ലക്ഷ്മി , റോമാ അസ്റാനി , ഗോപിക , മേഘ്ന രാജ് , കാവ്യ മാധവൻ , ജെനീലിയ , കനിഹ , ഭാവന തുടങ്ങി ഒട്ടേറെ നടികൾക്ക് ശബ്ദം നൽകി. ഇപ്പോൾ 100-ലധികം ചിത്രങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
ശ്രദ്ധേയമായ ചിലചിത്രങ്ങൾ ഗോപിക വേണ്ടി വെറുതെ ഒരു ഭാര്യക്കും സ്വന്തം ലേഖകനും , കാണാക്കൺമണിക്കിലെ , യുവർ ഓണർ ഹോണറിനും പോപ്പിൻസിലും വേണ്ടി പത്മപ്രിയക്ക്, മേഘ്ന രാജിനു വേണ്ടി ബ്യൂട്ടിഫുളിലും നമ്മുക്ക് പാർക്കാനും , ഉറുമി ൽ ജെനീലിയക്ക്, ട്രാഫിക്ലെ ലെന വേണ്ടി, ദൃശ്യത്തിനും കഥ പറയുബോളിനും വേണ്ടി മീനക്ക് , കേരള വർമ പഴശ്ശിരാജയിലെ കനിഹ വേണ്ടി. ദേവി ഓൾ ഇന്ത്യ റേഡിയോയിൽ വോയിസ് കലാകാരിയാണ് . കൂടാതെ അവൾ കുങ്കുമാപ്പൂവിലെ അശ്വതി (അമല), മാനസപുത്രിയിലെ അർച്ചന (ഗ്ലോറി) , നന്ദനത്തിലെ രസന , സ്ത്രീധനത്തിലെ ദിവ്യ, സരയുവിൽ സീന ആന്റണിക്ക്, കാനക്കിനവിലെ സുജിത ,ഹരിചന്ദനത്തിലെ ഇന്ദിരക്കും ശബ്ദം നൽകിയിട്ടുണ്ട്. കാർട്ടൂൺ പരമ്പരയായ ജംഗിൾ ബുക്കിൽ നിരവധി കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരുന്നു. അവൾ ഇന്നലെ എന്ന സീരിയലിൽ ഒരേ സമയം രണ്ട് കഥാപാത്രങ്ങൾക്ക് വേണ്ടി ശബ്ദം നൽകി. ഇതാണ് വസ്തുത. ഈ വസ്തുതകളാണ് അബ്ദത്തിൽ കൊലപാതകിയുടേതായി സൈറ്റുകളിൽ ചർച്ചയാകുന്നത്.
തിങ്കളാഴ്ച പുലർച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടിൽ വച്ച് അധികം അറിയപ്പെടാത്ത നടിയായ എസ്. ദേവി പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്റെ തല അടിച്ചു തകർക്കത്തതും പൊലീസിന് കീഴടങ്ങിയതും. ഫോട്ടോ സഹിതമാണ് എല്ലാവരും വാർത്ത നൽകിയത്. എന്നിട്ടും പ്രൊഫൈലിൽ വലിയ പിഴവുണ്ടായത്. കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിയത് അവിഹിതമായിരുന്നു. മധുര സ്വദേശിയാണ് കൊല്ലപ്പെട്ട രവി. ജോലിയുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് താമസിച്ചു വന്നിരുന്നത്. ടെലിവിഷൻ ചാനൽ സീരിയലുകളിൽ ചെറിയ റോളുകൾ ചെയ്തിരുന്ന ദേവിയുമായി രവി പ്രണയത്തിലായി. ബന്ധം വർഷങ്ങളോളം തുടർന്നു. രണ്ടു വർഷം മുൻപാണ് ഭർത്താവ് ശങ്കറും കുടുംബവും ദേവിയുടെ പ്രണയം അറിഞ്ഞത്. ഇതോടെ കുടുംബം ദേവിയെ ടെയ്ലറിങ് രംഗത്തേക്ക് തിരിച്ചുവിട്ടു. ഇതിനിടെ ദേവി സീരിയലുകളിലും അഭിനയിച്ചു. ഇതിനിടെയിലും രവിക്ക് ദേവിയെ മറക്കാനായില്ല. ദേവിയെ വീണ്ടും സ്വന്തമാക്കാൻ ശ്രമം തുടർന്നു. ഇതിനോടുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.
ഭർത്താവ് ശങ്കർ തെയ്നാംപെട്ടിൽ ഫർണിച്ചർ കട നടത്തുകയാണ്. ഞായറാഴ്ച രാത്രി ദേവിയെ തേടി കൊലത്തൂരിലെ അവരുടെ വീട്ടിലെത്തിയ രവി, അവർ അവിടെയില്ലെന്ന് അറിഞ്ഞ് പുലർച്ചെ 1.30 ഓടെ സമീപത്തുള്ള സഹോദരിയുടെ വീട്ടിൽ എത്തി. ബന്ധം പുനഃസ്ഥാപിക്കാൻ സഹായിക്കാമെന്ന് സഹോദരി ലക്ഷ്മി രവിക്ക് ഉറപ്പുനൽകി. ഇയാളെ വീട്ടിൽ ഒളിപ്പിച്ച ശേഷം ദേവിയെയും ശങ്കറിനെയും ഫോണിൽ വിളിച്ചു വരുത്തി. ദേവിയെ കണ്ടയുടൻ രവി താനുമായുള്ള ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് വഴക്കിട്ടു. ഇതിനിടെ ദേവി അയാളെ അടിച്ചുവീഴ്ത്തി. തലതകർന്ന് രക്തം വാർന്ന് രവി കൊല്ലപ്പെട്ടു. ഭർത്താവിന്റേയും സഹോദരിയുടേയും മുമ്പിലിട്ടായിരുന്നു കൊല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്