റബ്ബർ കർഷകർക്ക് താങ്ങുവില നൽകാൻ റബ്ബർ ബോർഡ് നടത്തിയ പദ്ധതി കണ്ടെത്തിയത് ഉല്പാദന ചെലവ് 172 രൂപയെന്ന്; കിലോയ്ക്ക് 50 രൂപ വീതം നൽകിയാൽ കൈപൊള്ളുമെന്നറിഞ്ഞ് റിപ്പോർട്ട് പൂഴ്ത്തി സർക്കാർ; റബ്ബർ കർഷകരുടെ കണ്ണുനീർ വ്യക്തമാക്കുന്ന സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടു മറുനാടൻ; മിസ്റ്റർ കണ്ണന്താനം ഈ പാവങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ താങ്കൾക്ക് കഴിയുമോ?
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: റബ്ബറിന്റെ നാട്ടിൽ നിന്നും ഇന്ദ്രപുരിയിൽ അധികാര സിംഹാസനം ഏറിയ നേതാവാണ് അൽഫോൻസ് കണ്ണന്താനം. അതുകൊണ്ടാണ് അധികാരമേറ്റത് ടൂറിസം വകുപ്പിൽ ആണെങ്കിലും കണ്ണന്താനം ഇപ്പോഴും പറയുന്നത് തന്റെ പ്രധാന ലക്ഷ്യം റബ്ബർകർകരുടെ കണ്ണീരൊപ്പുകയാണ് എന്നു. അതിന് വേണ്ടി ഒരുപാട് ശ്രമങ്ങൾ നടത്തുന്നു എന്നാണ് കണ്ണന്താനത്തിന്റെ അവകാശവാദം. എങ്കിൽ മിസ്റ്റർ കണ്ണന്താനം താങ്കളുടെ സർക്കാർ നിർദ്ദേശിച്ചത് അനുസരിച്ച് റബ്ബർ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ടിലെ ശുപാർശ നടപ്പിലാക്കാനുള്ള ധൈര്യം താങ്കൾക്കുണ്ടോ? 172 മുടക്കി 120 രൂപ സമ്പാദിക്കുന്ന ഈ പാവങ്ങൾക്ക് ഉൽപാദന കൂലിയെങ്കിലും നൽകി തുടങ്ങട്ടെ താങ്കളുടെ കർഷക സ്നേഹം.
റബ്ബർ വില കുത്തനെ താഴുന്നതിനിടെ പുനർനടീൽ കഴിഞ്ഞ നാല് വർഷമായി മുടങ്ങിയത് റബ്ബർ എസ്റ്റേറ്റുകൾക്കും തൊഴിലാളികൾക്കും ചരമക്കുറിപ്പ് എഴുതുകയാണ്. കൃത്യമായ ഇടവേളകളിൽ ചെയ്യുന്ന പുനർനടീൽ തോട്ടങ്ങളുടെ ഉൽപാദനക്ഷമത നിലനിർത്തുന്നതിനോടൊപ്പം, ലക്ഷക്കണക്കിന് തൊഴിൽ ദിനങ്ങളും കൂടിയാണ് സൃഷ്ടിച്ചിരുന്നു. ഇതെല്ലാം അട്ടിമറിക്കപ്പെടുന്നു. 2011-12 ൽ റെക്കോർഡ് വിലയിലെത്തിയ റബ്ബറിന് ഇപ്പോൾ 130 രൂപയിൽ താഴെയാണ്. എന്നാൽ ചെലവ് കൂടുകയും ചെയ്യുന്നു. റബ്ബർ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ടിലും ഇതൊക്കെ തന്നെയാണ് ഉള്ളത്. പക്ഷേ ആരും ഇത് ഗൗനിക്കുന്നില്ല. ഈ കണക്കിലെ സത്യം പുറത്തറിയാതിരിക്കാൻ റിപ്പോർട്ട് രഹസ്യമാക്കി വച്ചിരിക്കുകയാണ് അധികാരികൾ. അങ്ങനെ റബ്ബർ കർഷകരോട് ചതികാട്ടൽ തുടരുന്നു.
റബർ ഉൽപ്പാദിപ്പിക്കാൻ കേരളത്തിൽ 172. 07 രൂപാ ചെലവാകുന്നു. കിട്ടുന്നതോ 120 രൂപയും. റബർ ബോർഡ് രഹസ്യമാക്കി വച്ചിരിക്കുന്ന പഠന റിപ്പോർട്ട് മറുനാടൻ മലയാളിക്ക് ലഭിച്ചു. ഗോവയിൽ ഉൽപ്പാദന ചെലവ് 215. 18 രൂപയെങ്കിൽ മഹാരാഷ്ട്രയിൽ 223. 89 രൂപയാമ്. ഉൽപ്പാദന ചെലവ് ഏറ്റവും കുറവ് ത്രിപുരയിലാണ്. ഇവിടെ 170. 30 രൂപ മാത്രമാണ് ചെലവ്. ഇറക്കുമതി മൂലവും വിലയിടിവ് മൂലവും നട്ടം തിരിയുന്ന 13 ലക്ഷത്തിലധികം റബർ കർഷകർക്കും മുക്കാൽ കോടിയോളം ജനങ്ങൾക്കും ഏറെ ആയസകരമാകുമായിരുന്ന ഒരു റിപ്പോർട്ട് കേന്ദ്ര സർക്കാർ സമ്മർദ്ദം മൂലം പുറത്തിറക്കാതെ റബർ ബോർഡ് രഹസ്യമാക്കി വച്ചിരിക്കുകയാണ്. നിർമ്മലാ സീതരാമൻ വാണിജ്യ മന്ത്രിയായിരുന്നപ്പോൾ എടുത്ത പ്രത്യേക താൽപ്പര്യ പ്രകാരമാണ് ഇത്തമൊരു പഠനം റബർബോർഡ് നടത്തിയത്.
സ്വാഭാവിക റബറിന്റെ ഉൽപ്പാദന ചെലവിനെ സംബന്ധിച്ച വ്യക്തമായതും ശാസ്ത്രീയമായതുമായ ഒരു പഠനം അതിപ്രധാനമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു പഠനം നടത്തിയത്. എന്തുകൊണ്ടാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം റബറിന്റെ ഉൽപ്പാദന ചെലവിനെ പറ്റി ആധികാരകമായി പഠിക്കാൻ റബർ ബോർഡിനെ ചുമതലപ്പെടുത്തിയതെന്ന പഠന റിപ്പോർട്ടിലെ എക്സിക്യുട്ടീവ് സമിതിയുടെ ആദ്യ വാചകം തന്നെ വ്യക്തമാണ്. എന്നിട്ടും കർഷകർക്ക് അനുകൂലമാകേണ്ട റിപ്പോർട്ട് പുറം ലോകത്ത് എത്തുന്നില്ല. റബ്ബർ കൃഷിക്ക് കേരളം നൽകുന്ന പ്രാധാന്യവും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.
26 പേജുകളുള്ള പഠന റിപ്പോർട്ടിന്റെ കോപ്പിയാണ് മറുനാടന് ലഭിച്ചത്. ഇതിന്റെ കൂടെ വിവിധ സംസ്ഥാനങ്ങളിലെ ഉൽപ്പാദന ചിലവു കണക്കാക്കിയതിന്റെ വിശദാംശങ്ങളടങ്ങിയ നിരവി പേജുകളുണ്ട്. റബ്ബർ കർഷകരുടെ പ്രിതസന്ധിക്ക് കാരണം വിലക്കുറവ് തന്നെയെന്ന് വിശദീകരിക്കുന്നതാണ് ഈ റിപ്പോർട്ട്.
2015 - 16 കാലഘട്ടത്തിൽ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കി വിവിധ സംസ്ഥാനങ്ങളിലെ പ്രവർത്തന ചെലവ് ഇങ്ങനെ:
ആസാം - 170. 70 രൂപ/ കിലോ, ഗോവ - 251. 18, കർണ്ണാടക 177. 43, കേരളം 172. 07, മഹാരാഷ്ട്ര - 223. 89, മണിപ്പൂർ - 179. 42, മേഘാലയ - 170. 24, മിസോറം - 192. 69, തമിഴ്നാട് - 176. 84, ത്രിപുര - 170. 32
വിവിധ സംസ്ഥാനങ്ങളിലെ ഉൽപ്പാദനം പ്രതിവർഷം:
ആസാം - 1261 കിലോ/ സെക്ടർ, ഗോവാ - 1016, കർണ്ണാടക - 1542, കേരള - 1931, മഹാരാഷ്ട്ര - 1160, മണിപ്പൂർ - 1153, മേഘാലയ - 1220, മിസോറം - 1133, തമിഴ്നാട് - 1645, ത്രിപുര - 1270
30 വർഷ കാലയളവിൽ റബർ കൃഷി പരിപാലനത്തിനായി ഏറ്റവും കൂടുതൽ തുക ചെലവാകുന്ന സംസ്ഥാനം കേരളം തന്നെ. ലൈഫ് മൈക്കിൾ കോസ്റ്റ് വിവിധ സംസ്ഥാനങ്ങളിങ്ങനെ
ആസാം - 49. 53 ലക്ഷ രൂപ, ഗോവ - 58. 70, കർണ്ണാടക - 62. 93, കേരളം - 76. 42, മഹാരാഷ്ട്ര - 59. 73, മണിപ്പൂർ - 47. 58, മേഘാലയ - 47. 77, മിസോറം - 50. 21, തമിഴ്നാട് - 66. ത്രിപുര - 49. 74
റബ്ബർ ബോർഡിന്റെ കണക്കുകളുടേയും പഠന റിപ്പോർട്ടിന്റെയും വെളിച്ചത്തിൽ ആർഎസ്എസ് ഗ്രേഡ് കേളത്തിൽ 172 രൂപ താങ്ങുവില നൽകാൻ റബർ ആക്ട് നിയമത്തിൻ കീഴിൽ കേന്ദ്ര വാണിജ്യ വകുപ്പിനു റബർ ബോർഡിനും ഉത്തരവാദിത്വമുണ്ട്. സംരക്ഷണ ചുങ്കം ഈടാക്കണമെന്ന കേരളത്തിലെ റബർ കർഷകരുടെയും കർഷ സംഘടനകളുടെയും നിരന്തര ആവശ്യത്തിനു ഏറെ ബലം നൽകുന്ന റബർ ബോർഡിന്റെ ഈ പഠനം റിപ്പോർട്ട്. വ്യവസായികളുടെ സമമ്മർദ്ദത്തെ തുടർന്നാണ് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. അവർക്ക് താൽപ്പര്യം മലേഷ്യൻ റബ്ബറിനോടാണ്. ഇവിടുത്ത കർഷകരുടെ കണ്ണുനീര് അവർക്ക് വിഷയമല്ല. ഇതിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നു. വിലയിടിവിലുപരി ഉൽപാദന ചെലവിനനുസരിച്ചുള്ള വരുമാനം കർഷകനു ലഭിക്കുന്നില്ല എന്നതാണു റബർ കൃഷിയുടെ തിളക്കം കുറച്ചത്. മുതൽമുടക്ക് തിരികെ കിട്ടാതായപ്പോൾ വളപ്രയോഗവും മരുന്നടിയും ഇല്ലാതായി. റബറിന് നല്ല വിലയുണ്ടായിരുന്നപ്പോഴുള്ള ടാപ്പിങ് കൂലിയാണ് ഇപ്പോഴും. അതുകൊണ്ട് തന്നെ പലരും റബ്ബറിനെ കൈവിടുന്നു.
2015 - 16 ലെ ചിലവുകളെ അടിസ്ഥാനമാക്കി ചെറുകിട നാമമാത്ര കർഷകർക്കിടയിൽ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് റബർ ബോർഡ് പ്രവർത്തന ചെലവ് കണക്കാക്കിയത്. റബർ കർഷകരുടെ ശരാശരി കൂലി എന്നു പറയുന്നത് 0. 53 ഹെക്ടർ അല്ലെങ്കിൽ ഒന്നേകാൽ ഏക്കറാണ്. ഒരു പ്രാവശ്യം റബർ കൃഷി ചെയ്താൽ അടുത്ത ആവർത്ത കൃഷി വരെ കേരളത്തിൽ 30 വർഷം റബർ നിലനിൽക്കും. ആദ്യത്തെ 7 വർഷം പരിചരണവും അടുത്ത 23 വർഷം ടാപ്പിങ് എന്നതാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും തൃപുരയിലെയും സ്ഥിതി. രാജ്യത്ത് ഏറ്റവും കൂടുതൽ ഉൽപ്പാദനക്ഷമതയുള്ള സംസ്ഥാനം കേരളമാണ്. പിന്നെ തമിഴ്നാടും. ഉൽപാദന ക്ഷമതയിൽ കേരളം മുന്നിൽ നിൽക്കുമ്പോഴും പ്രതിസന്ധിയായി ചെലവ് മുന്നിലുണ്ട്. ഇത് കാരണം കേരളത്തിലെ റബ്ബർ തോട്ടങ്ങലെല്ലാം പൂട്ടുകയാണ്. കർഷകർ ആത്മഹത്യയുടെ വഴിയും തേടുന്നു.
റബ്ബർ ബോർഡിന്റെ കണക്കുകളുടേയും പഠന റിപ്പോർട്ടിന്റെയും വെളിച്ചത്തിൽ ആർഎസ്എസ് ഗ്രേഡ് കേളത്തിൽ 172 രൂപ താങ്ങുവില നൽകാൻ റബർ ആക്ട് നിയമത്തിൻ കീഴിൽ കേന്ദ്ര വാണിജ്യ വകുപ്പിനു റബർ ബോർഡിനും ഉത്തരവാദിത്വമുണ്ട്. സംരക്ഷണ ചുങ്കം ഈടാക്കണമെന്ന കേരളത്തിലെ റബർ കർഷകരുടെയും കർഷ സംഘടനകളുടെയും നിരന്തര ആവശ്യത്തിനു ഏറെ ബലം നൽകുന്ന റബർ ബോർഡിന്റെ ഈ പഠനം റിപ്പോർട്ട്. വ്യവസായികളുടെ സമമ്മർദ്ദത്തെ തുടർന്നാണ് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. അവർക്ക് താൽപ്പര്യം മലേഷ്യൻ റബ്ബറിനോടാണ്. ഇവിടുത്ത കർഷകരുടെ കണ്ണുനീര് അവർക്ക് വിഷയമല്ല. ഇതിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നു. വിലയിടിവിലുപരി ഉൽപാദന ചെലവിനനുസരിച്ചുള്ള വരുമാനം കർഷകനു ലഭിക്കുന്നില്ല എന്നതാണു റബർ കൃഷിയുടെ തിളക്കം കുറച്ചത്. മുതൽമുടക്ക് തിരികെ കിട്ടാതായപ്പോൾ വളപ്രയോഗവും മരുന്നടിയും ഇല്ലാതായി. റബറിന് നല്ല വിലയുണ്ടായിരുന്നപ്പോഴുള്ള ടാപ്പിങ് കൂലിയാണ് ഇപ്പോഴും. അതുകൊണ്ട് തന്നെ പലരും റബ്ബറിനെ കൈവിടുന്നു.
ചക്ക കൃഷി വരെ തുടങ്ങിയ കർഷകരുണ്ട്. പ്രതിസന്ധിയെ അതിജീവിക്കുവാൻ സംയോജിത കൃഷിരീതിയിലേക്കു കടന്നവരും ഏറെ. തെങ്ങും കുരുമുളകുമാണ് ഇപ്പോൾ കർഷകർ പരീക്ഷിക്കുന്നത്. വാഴ, കപ്പ, കൊക്കോ, ജാതി, പൈനാപ്പിൾ തുടങ്ങിയ കൃഷി രീതികളിലേക്ക് ചുവട് മാറ്റിയവരും ധാരാളം. കഴിഞ്ഞ വർഷം ഇതേസമയം കിലോഗ്രാമിന് 160 രൂപയായിരുന്നു റബറിന്റെ വില. ഇപ്പോൾ 120 രൂപയിലേക്കു കൂപ്പുകുത്തി. വരുമാന സ്ഥിരത നൽകിയിരുന്ന നാണ്യവിള എന്ന അംഗീകാരം റബറിനു നഷ്ടമായിട്ടു നാളേറെയായി. കൃത്രിമ റബറിന്റെ അധിക ഉൽപാദനമാണു സ്വാഭാവിക റബറിന്റെ വില കുത്തനെ ഇടിച്ചത്. തുടർന്നു കൃഷി ലാഭകരമല്ലാത്ത സാഹചര്യമായപ്പോൾ റബർ ടാപ്പിങ് തന്നെ നിലച്ചു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്