ഒരു ടയറിന് കാഞ്ഞങ്ങാട്ട് 200 രൂപയെങ്കിൽ കാസർഗോട്ട് 250 രൂപ; സ്വർണ്ണ പണയ നോട്ടീസ് കൈയിൽ കരുതുന്നത് കൈക്കൂലിയിൽ കണക്കുണ്ടാക്കാൻ; പണം കൈമാറ്റം ട്രെയിനിലും; ഇടനിലക്കാരായി ബന്ധുക്കളും സുഹൃത്തുക്കളും; ലൈസൻസിന് കൈക്കൂലി നിർബന്ധം; ആർ ടി ഒ എന്നാൽ കൈക്കൂലി ഓഫീസാകുമ്പോൾ
ബുർഹാൻ തളങ്കര
കാഞ്ഞങ്ങാട്: ഡ്രൈവിങ് ടെസ്റ്റിന്റെ പേരിൽ കാഞ്ഞങ്ങട് സബ് ആർടിഓഫീസിൻ കീഴിൽ നടന്നിരുന്നത് പകൽ കൊള്ള. ഡ്രൈവിങ് സ്കൂൾ ഏജന്റുമാരെ ഉപയോഗിച്ച് കാഞ്ഞങ്ങാട് ആർടിഒ ഉദ്യോഗസ്ഥർ നടത്തിയത് കായംകുളം കൊച്ചൂണ്ണിയെപ്പോലും തോൽപ്പിക്കുന്ന തരത്തിലുള്ള കൊള്ളയാണെന്നാണ് ഡ്രൈവിങ് സ്കൂൾ അധികൃതർ ആരോപിക്കുന്നത്.
'ഇത്തരക്കാരോട് പ്രതികരിച്ചാൽ പിന്നിടൊരിക്കലും തങ്ങളുടെ കിഴിൽ ഡ്രൈവിങ്ങ് പഠിക്കാനെത്തുന്ന പഠിതാക്കളെ മോട്ടർ ഇൻസ്പെക്ടർമാർ പാസ് ആക്കി നൽകുകയില്ല . ഇവർക്ക് കൈക്കൂലി നൽകിയാലേ ഞങ്ങൾക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുകയുള്ളു. കാഞ്ഞങ്ങാട് ടയർ ഒന്നിന് 200 രൂപയാണ് കൈക്കൂലി. കാഞ്ഞങ്ങാട് ഒരു കാർ ലൈസൻസ് സംഘടിപ്പിക്കാൻ 800 രൂപയും മൂന്ന് ചക്രമുള്ള വാഹങ്ങൾക്ക് 600 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 400 രൂപയുമാണ് കൈക്കൂലി നൽകേണ്ടത്. അതായത് ഒരു ടയറിന് 200 രൂപ നിരക്കിൽ. ടയറുകൾ കുടും തോറും കൂടും കാസർകോട് ചാർജ് അല്പം കൂടതൽ ആണ് '
പേര് പുറത്ത് പറയരുതെന്ന് ചട്ടംകെട്ടി ഒരു ഡ്രൈവിങ്ങ് സ്കൂൾ പ്രതിനനിധി മറുനാടൻ മലയാളി റിപ്പോർട്ടർ ബുർഹാൻ തളങ്കരയോട് വെളിപ്പെടുത്തിയത് ഇങ്ങനെ .
ചോദ്യം : എങ്ങെനയാണ് ഇവർക്ക് കൈക്കൂലി നൽകുന്നത് ?
ഉത്തരം : ഡ്രൈവിങ്ങ് പഠിക്കാനെത്തുന്ന പഠിതാക്കളിൽ നിന്നും ഫീസിനത്തിൽ പിരിച്ചെടുക്കുന്ന തുകയോടൊപ്പം പഠിതാക്കൾ അറിയാതെ കൈക്കുലിപ്പണവും ഈടാക്കും . പഠിതാക്കളോട് കൈക്കൂലി എന്ന് പറയാൻ സാധിക്കില്ലല്ലോ . ഈ അടുത്ത കാലത്തൊന്നും കൈക്കൂലി നൽകാതെ ഒരു പഠിതാക്കളും കടന്നു പോയിട്ടില്ല .
ആർടി ഓഫീസ് ഉദ്യോഗസ്ഥർക്ക് കൊടുക്കാനുള്ള വിഹിതം ഡ്രൈവിങ്ങ് സ്കൂളുകൾക്ക് കൈമാറിയിട്ടുള്ളവരുടെ പേരുകൾ പ്രത്യേകമായി അടയാളപ്പെടുത്തി ഉദ്യോഗസ്ഥന്മാർക്ക് കൈമാറുകയും ഇത്തരക്കാരെ ഡ്രൈവിങ്ങ് ടെസ്റ്റിൽ വിജയിപ്പിക്കുകയുമാണ് പതിവ്, റോഡ് ടെസ്റ്റുകളിൽ പങ്കെടുക്കുന്നവരിൽ കൈക്കുലി വിഹിതം കൊടുക്കാത്തവരുണ്ടെങ്കിൽ അവർ ഒരു കാലത്തും ടെസ്റ്റിൽ വിജയിക്കുകയുമില്ല. അതുകൊണ്ട് തന്നെ അത്തരം റിസ്ക്ക് ഏറ്റെടുക്കുവാൻ ഞങ്ങൾക്ക് വയ്യ . ഡ്രൈവിങ് ടെസ്റ്റിന് തീയ്യതി നിശ്ചയിച്ചു കിട്ടാൻ ജോയിന്റ ആർടിഒയ്ക്കും കൊടുക്കണം കൈക്കൂലി .
ചോദ്യം : കഴിഞ്ഞ ദിവസം വിജിലൻസ് ഡിവൈഎസ്പി, കെ.വി,വേണുഗോപാലും സംഘവും നടത്തിയ മിന്നൽ പരിശോധനയിൽ 2,69,860 രൂപയാണ് കാഞ്ഞങ്ങാട് ഗുരൂവനം ടെസ്റ്റിങ് ഗ്രൗണ്ടിൽ നിന്നും പിടിച്ചെടുത്തത് .ഇത്രയുമധികം തുക അടുത്തകാലത്തൊന്നും ജില്ലയിൽ പിടിച്ചെടുത്തിട്ടില്ല എങ്ങനെ ഇത്ര പണം ഇവിടെ എത്തി ?
ഉത്തരം : കോവിഡ് സാഹചര്യത്തിൽ ഡ്രൈവിങ്ങ് ടെസ്റ്റുകൾ മാറ്റിവെച്ച സാഹചര്യത്തിലാണ് അപേക്ഷകരുടെ എണ്ണം വർദ്ധിച്ചത്. ഗൾഫിലേക്ക് തിരിച്ചുപോകാനുവർക്ക് ടെസ്റ്റ് അത്യാവശ്യമായിരുന്നു . മോട്ടോർ വാഹന ഇൻസ്പെക്ടർമാരോട് കാര്യം പറഞ്ഞപ്പോൾ സാധാരണ നൽകുന്നതിൽ കൂടുതൽ തുക വിദേശത്തേക്ക് പോകുന്നവരിൽ നിന്നും വാങ്ങാനാണു നിർദ്ദേശിച്ചത് .
ഓരോ പഠിതാക്കളിൽ നിന്നും വാങ്ങിക്കേണ്ട പണം എത്രയാണെന്ന് വരെ കൃത്യമായി പറഞ്ഞു . നിർബന്ധിതരായ ഞങ്ങൾ ചോദിച്ചപണം നൽകിയാണ് പഠിതാക്കളെ ടെസ്റ്റിനെത്തിച്ചത് , ഇതാണ് ഇത്രയധികം പണം കണ്ടത്താൻ കാരണമായത്
ചോദ്യം : കൈക്കൂലി വാങ്ങിക്കുന്നത് പോലെ കൊടുക്കുന്നതും തെറ്റല്ലേ ?
ഉത്തരം : ആർ ടി ഒ എന്നതിന് പകരം കൈക്കൂലി ഓഫീസ് എന്ന് പേര് മാറ്റുന്നതാണ് സർക്കാരിന് നല്ലത് . ഞങ്ങൾ ചെയുന്നത് തെറ്റാണ് എന്ന് നല്ല ബോധ്യമുണ്ട് പക്ഷെ കൊടുക്കത്തിരുന്നാൽ വെറും രണ്ടു മാസം കൊണ്ട് ഡ്രൈവിങ്ങ് സ്കൂൾ പൂട്ടേണ്ടി വരും . പഠിതാക്കൾക്ക് ലൈസൻസ് കിട്ടാത്ത സ്ഥാപനത്തിൽ പിന്നെ ആരാണ് പഠിക്കാൻ വരുന്നത് . '
ചോദ്യം : കാഞ്ഞങ്ങാടിനേക്കാൾ കാസർകോട് ലൈസൻസിന് കൈക്കൂലി കൂടുതലാണന്ന് കേൾക്കുന്നു ശരിയാണോ ? ആരാണ് അവിടെത്തെ ഏജന്റ് ?
ഉത്തരം : കാസർകോട് കൈക്കൂലി രണ്ടു ടയറിന് 250 രൂപ 4 ടയറിന് 1000 രൂപയാണ് ഇടക്കിയിരുന്നത്. ഓരോ ടയറിനും 50 രൂപ കൂടുതൽ ആണ് .അവിടെ ഏജന്റിന്റെ കമ്മിഷൻ കൂടുതൽ ആണ് . എന്നാൽ കഴിഞ്ഞ തവണ കോഴിക്കോട് സ്പെഷ്യൽ വിജിലൻസിന്റെ മിന്നൽ പരിശോധന ഉണ്ടായപ്പോൾ 2 ലക്ഷത്തിൽ അധികം രൂപ പിടികൂടിയിരുന്നു . ഇതിൽ 40000 രൂപ ഒരു എജന്റിന്റെ ഭാര്യയുടെ സ്വർണം പണയം വെച്ചു കിട്ടിയതെന്നായിരുന്നു വിജിലൻസിനോട് പറഞ്ഞത് . അത്കൊണ്ട് തന്നെ രേഖകളിൽ 40000 രൂപ കുറച്ചാണ് വിജിലൻസ് കാണിച്ചിരിക്കുന്നത് .
എന്നാൽ ഇത് പച്ചക്കള്ളമാണ് . വിജിലൻസ് വരുമെന്ന് സംശയം ഉള്ള ദിവസങ്ങളിൽ ഇയാൾ സ്വർണം പണയം വെച്ച് റെസിപ്റ്റ് കയ്യിൽ വെക്കും . ഇത് സ്ഥിരം അടവാണ് . ഇയാളെ കൂടതെ മറ്റൊരു ഒരു ഏജന്റും അവിടെ ഉണ്ട് . എന്നാൽ കോഴിക്കോട് സ്പെഷ്യൽ വിജിലൻസിന്റെ പരിശോധനയോടെ ഇവിടെ കൈക്കൂലി ഭാഗികമായി നിർത്തിയിരുന്നു . കാസർകോട് തങ്ങളെ ഒറ്റിയത് ആരാണെന്ന് അറിയാൻ വലിയ രീതിയിലുള്ള അഅന്വേഷണമാണ് ഉദ്യോഗസ്ഥർ പിന്നീട് രഹസ്യമായി നടത്തിയത് .
ഞങ്ങളിലെ പലരെയും ഒറ്റപെടുത്തിയും വിഘടിപ്പിച്ചും ഇവർ പരമാവധി ശ്രമിച്ചു . പക്ഷെ ഒറ്റിയവരെ കണ്ടെത്താൻ മാത്രം ഇവർക്ക് പറ്റിയില്ല. 26 ഓളം ഡ്രൈവിങ് സ്കൂൾ ഉള്ള കാസർകോടിൽ നിന്നും നിലവിൽ 3 ഡ്രൈവിങ് സ്കൂളിൽ നിന്ന് മാത്രമാണ് കൈക്കൂലി സ്വികരിക്കുന്നത് . ഇതുകൊണ്ട് തന്നെ മറ്റു ഡ്രൈവിങ് സ്കൂളിലെ പഠിതാക്കളെ ഉദ്യോഗസ്ഥർ വട്ടം കറക്കുകയാണ് . ഡ്രൈവിങ് സ്കൂളിന് ആവശ്യമുള്ള സർക്കാർ നിബന്ധനകൾ എല്ലാം കാറ്റിൽ പറത്തി ഉദ്യോഗസ്ഥരുടെ ഇഷ്ട്ടകാർക്ക് പ്രവർത്തന അനുമതി നൽക്കുന്നതും ഇവിടെ പതിവാണ് .
ചോദ്യം : കാസർകോട് കൈക്കൂലി പണം എങ്ങനെയാണ് കൈമാറുന്നത് .?
ഇവിടെ ഗ്രൗണ്ടിൽ വെച്ച് മോട്ടർ വാഹന ഇൻസ്പെക്ടർമാർക്ക് കൈക്കൂലി കൈമാറുന്നത് പതിവില്ല . ശനിയാഴ്ച . അതല്ലെങ്കിൽ വെള്ളിയാഴ്ച ഇവർ വീട്ടിലേക്ക് മടങ്ങുമ്പോൾ ട്രയിനിൽവച്ചാണ് അധികവും പണം കൈമാറിയിരുന്നത് . പക്ഷെ ഇപ്പോൾ അതിനും മാറ്റം വന്നിട്ടുണ്ട്. മോട്ടർ വാഹന ഇൻസ്പെക്ടർമാരുടെ ബന്ധുവോ സുഹൃത്തോ വന്നാണ് നിലവിൽ കൈക്കൂലി പണം എജന്റ്റിൽ നിന്ന് വാങ്ങിക്കുന്നത്. അതുകൊണ്ട് തന്നെ ഒരിക്കലും ഉദ്യോ ഗസ്ഥരുടെ കയ്യിൽ നിന്നും വിജിലൻസിന് പണം കണ്ടെ ത്താൻ സാധിക്കില്ല. ഇതോന്നും ഞാനാണ് പറഞ്ഞതെന്ന് ആരോടും പറയരുത് .എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ എന്ന് പറഞ്ഞു സംഭാഷണം അവസാനിച്ചു .
ഇന്നലെ നടന്ന വിജിലൻസ് റെയ്ഡിൽ കാഞ്ഞങ്ങാട് സബ് ആർടി ഓഫീസ് വെഹിക്കിൾ ഇൻസ്പെക്ടറും, ചെറുപുഴ സ്വദേശിയുമായ കെ.ആർ പ്രസാദാണ് പിടിയിലായത്. ലേണേഴ്സ് കാലാവധി അവസാനിക്കുന്നവരെ ടെസ്റ്റിൽ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഡ്രൈവിങ്ങ് സ്കൂൾ ഏജന്റുമാർ വഴി വ്യാപകമായി കൈക്കൂലി പിരിച്ചെടുത്തത്. പിരിച്ചെടുത്ത പണം ജോയിന്റ് ആർടിഒ അടക്കമുള്ളവർ ചേർന്ന് വീതിച്ചെടുക്കാനായിരുന്നു നീക്കം.
റെയ് ഡിനിടെ പിടിച്ചെടുത്ത പണം ട്രഷറിയിൽ നിക്ഷേപിച്ച ശേഷം ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് ആസ്ഥാനത്തേക്ക് റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് ഡിവൈഎൻപി, കെ.വി വേണുഗോപാൽ അറിയിച്ചു. വിജിലൻസ് ആസ്ഥാനത്തിൽ നിന്നുള്ള നിർദ്ദേശ പ്രകാരമായിരിക്കും തുടർ നടപടി ഉണ്ടാകുക . വിജിലൻസ് റിപ്പോർട്ട് ലഭിക്കുന്നതോടെ ആർടി ഓഫീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന.
ആർടി ഓഫീസ് ഉദ്യോഗസ്ഥർക്കുവേണ്ടി കൈക്കൂലി പിരിക്കാൻ ഇടനില നിന്ന എജന്റുമാരായ കാഞ്ഞങ്ങാട് റൂബി ഡ്രൈവിങ്ങ് സ്കൂളിലെ നഷാർ, റമീസ് എന്നിവർക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. അതേ സമയം കൈക്കൂലി നൽകാൻ കൂട്ടു നിന്ന ഡ്രൈവിങ് സ്കൂളിനെയും കൂട്ടിൽ കയറ്റാൻ ഒരുങ്ങുകയാണ് പൊതു പ്രവർത്തകനായ ഹസീബ് ഷംനാട്.
കൈക്കൂലി വാങ്ങിക്കുന്നത് പോലെ തന്നെ നൽകുന്നതും കുറ്റമായാണ് നിയമം പറയുന്നത് . അതുകൊണ്ട് തന്നെ ഉദ്യോ ഗസ്ഥർക്ക് നേരെ മാത്രം നിയമ നടപടി സ്വീ കരിക്കുന്നത് ശരിയല്ല .ഇതിന് കൂട്ട് നിന്ന എല്ലാ ഡ്രൈവിങ് സ്കൂളിന്റെയും ലൈസൻസ് റദ്ദാക്കാൻ സർക്കാർ തയാറാകണം .അതെല്ലെങ്കിൽ കള്ളന് കഞ്ഞി വെച്ചവൻ ആയിട്ടേ സർക്കാരിനെ കാണുവാൻ സാധിക്കുകയുള്ളു . നിയമപരമായ നടപടികൾ കു റ്റകൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും ഉൾപെടുത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹസീബ് ഷംനാട് വ്യക്തമാക്കി .
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്