സർക്കാർ പിന്തുണയിൽ ഭ്രമിച്ച് വീണ്ടും കുരിശ് സ്ഥാപിച്ചവർ രായ്ക്കുരാമാനം മാറ്റിയത് കുരിശ് മലകൾ തോറും ശൂലം സ്ഥാപിക്കാൻ തീവ്ര ഹിന്ദു സംഘടനകൾ പദ്ധതിയിടുന്നുവെന്ന് അറിഞ്ഞ്; അവസരം പരമാവധി മുതലെടുക്കാൻ ഉറച്ച് സംഘപരിവാറുകാർ; അനധികൃത ഭൂമിയിലെ കുരിശിനെ പിന്തുണച്ച പിണറായി സർക്കാർ ചോദിച്ച് വാങ്ങുന്നത് മത സംഘർഷത്തിന്റെ തീപ്പൊരി തന്നെ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പാപ്പാത്തിചോലയിലെ കുരിശ് നീക്കിയത് വിശ്വാസ സമൂഹത്തെ എതിരാക്കിയെന്നാണ് സി.പി.എം വിലയിരുത്തൽ. നടത്തിയത് കടന്ന കൈയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പരസ്യമായി തന്നെ പ്രതികരിച്ചു. ഇതിന് പിന്നാലെ പാപ്പിത്തിചോലയിൽ വീണ്ടും കുരിശ് പ്രത്യക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് കണ്ട ഈ കുരിശിനെ തൊടാൻ റവന്യൂ ഉദ്യോഗസ്ഥരും ഭയന്നു. എന്നാൽ ഇന്ന് രാവിലെ എത്തിയവർ കുരിശ് കണ്ടില്ല. വച്ചവർ തന്നെ അതെടുത്തുമാറ്റിയെന്നാണ് പൊലീസ് പറയുന്നത്. തീവ്ര ഹൈന്ദവ സംഘടനകളുടെ നീക്കവും ഇതിന് കാരണമായെന്നാണ് ലഭിക്കുന്ന സൂചന. മുഖ്യമന്ത്രിയുടെ വാക്കുകളുടെ പിൻബലത്തിൽ കേരളത്തിലെ രാഷ്ട്രീയം അനുകൂലമാക്കാൻ സംഘപരിവാർ സംഘടനകൾ മൂന്നാറിലെത്തുമെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം.
മലയ്ക്ക് മുകളിൽ കുരിശ് സ്ഥാപിക്കുകയെന്നത് ചില ക്രൈസ്തവ സംഘടനകളുടെ രീതിയാണെന്ന ആരോപണം ഹൈന്ദവ സംഘടനകൾക്കുണ്ട്. പണ്ട് നിലയ്ക്കലിൽ കുരിശ് സ്ഥാപിച്ചതിനെ ആർഎസ്എസ് അതിശക്തമായി പ്രതിരോധിച്ചു. പി പരമേശ്വരന്റെ നേതൃത്വത്തിൽ കുമ്മനം രാജശേഖരനും പിപി മുകുന്ദനുമാണ് ഈ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്. വർഗ്ഗീയ സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിച്ചുവെങ്കിലും കുരിശ് മാറ്റിക്കാൻ പരിവാറുകാർക്കായി. ഈ മാതൃകയിലെ സമരം വീണ്ടും പാപ്പത്തിചോലയിലും സമീപ പ്രദേശത്തെ കുരിശുള്ള മലകളിലും തുടങ്ങാനായിരുന്നു ആർഎസ്എസ് നീക്കം. കുരിശ് എടുത്ത് മാറ്റാതെ തൊട്ടടുത്ത് ഹൈന്ദവ ആരാധാനാ ചിഹ്നമായ ശൂലം സ്ഥാപിക്കാനായിരുന്നു പദ്ധതി. വിശ്വഹിന്ദു പരിഷത്തിലെ പ്രമുഖ നേതാക്കൾ ഇതു സംബന്ധിച്ച ആശയ വിനിമയം സജീവമാക്കുകയും ചെയ്തു. കൈയേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചതിനെ ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ വാക്കുകളെ ചോദ്യം ചെയ്യുന്ന സമരമാർഗ്ഗമാണ് ആലോചിച്ചത്.
ഇത് മനസ്സിലാക്കിയാണ് പാപ്പാത്തിചോലയിലെ കുരിശ് മാറ്റിയത്. വോട്ട് ബാങ്ക് രാഷ്ട്രീയം അനുകൂലമാക്കാൻ പല വഴികളും ബിജെപി തേടുന്നുണ്ട്. മൂന്നാർ വിഷയത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമരങ്ങൾക്ക് നേതൃത്വം നൽകാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ കുമ്മനത്തോട് ദേശീയ പ്രസിഡന്റ് അമിത് ഷായും നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പപ്പാത്തിചോലയിലെ കുരിശിനെ മുഖ്യമന്ത്രി ന്യായീകരിച്ചിതനെ കടന്നാക്രമിച്ച് കുമ്മനം എത്തിയത്. മത പ്രീണനത്തിന് മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും മുമ്പ് ഇത്തരം സംഭവങ്ങളിൽ പിണറായി എടുത്ത നിലപാട് ചൂണ്ടിക്കാട്ടി കുമ്മനം പറഞ്ഞിരുന്നു. ശൂലം മോഡൽ സമരത്തിന്റെ സാധ്യത സജീവമാക്കുന്നതായിരുന്നു ഈ പ്രസ്താവനകൾ. മലകൾക്ക് മുകളിൽ ശൂലം സ്ഥാപിച്ചാൽ സർക്കാർ എടുത്തു മാറ്റുമോ എന്ന് പരിശോധിക്കുകയായിരുന്നു തന്ത്രം. എടുത്തു മാറ്റിയില്ലെങ്കിൽ പാപ്പാത്തിചോല പോലുള്ള സ്ഥലത്ത് കുരിശിനടുത്ത് പ്രാർത്ഥിക്കാനെത്തുന്നവരും ശൂലം സ്ഥാപിച്ചവരും തമ്മിൽ സംഘർഷ സാധ്യത ഉടലെടുക്കുമായിരുന്നു. ഇത് വർഗ്ഗീയ സംഘർഷത്തിലേക്കും നയിക്കുമായിരുന്നു.
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികളിൽ ജില്ലാ ഭരണകൂടത്തിനു മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന എത്തിയതോടെയാണ് വിവാദത്തിന് തുടക്കം. സൂര്യനെല്ലി പാപ്പാത്തിച്ചോലയിൽ റവന്യൂ ഭൂമി കയ്യേറി നിർമ്മിച്ച കുരിശ് പൊളിച്ചതിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. സർക്കാർ ഭൂമിയെന്ന് ഉറപ്പുണ്ടെങ്കിൽ ബോർഡ് സ്ഥാപിച്ച ശേഷം നിയമ നടപടികൾ സ്വീകരിച്ചാൽ മതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുരിശ് എന്തുപിഴച്ചെന്നു ചോദിച്ച മുഖ്യമന്ത്രി, കൂടുതൽ ജാഗ്രത വേണ്ടിയിരുന്നുവെന്നു ചൂണ്ടിക്കാട്ടി. വലിയൊരു വിഭാഗം കുരിശിൽ വിശ്വസിക്കുന്നുണ്ട്. അതിൽ കൈവയ്ക്കുമ്പോൾ സർക്കാരിനോടു ചോദിച്ചില്ല. 144 പ്രഖ്യാപിച്ചു ഭീകരാന്തരീക്ഷമുണ്ടാക്കി. സർക്കാർ കുരിശിനെതിരെയാണെന്ന പ്രതീതി സൃഷ്ടിച്ചു. കേരളത്തിലെ സർക്കാരിനു കുരിശുവഹിക്കാൻ താൽപര്യമില്ലെന്നും പറഞ്ഞു. ഇതിനെ ശൂലം സ്ഥാപിക്കലിന് അനുകൂലമായി വ്യാഖ്യാനിക്കാനാണ് സംഘപരിവാറിലെ തീവ്രവിഭാഗം ശ്രമിച്ചത്. ദേവിയുടേയും മുരുകന്റേയും ആയുധമാണ് ശൂലം. ഇതിനെ ഹിന്ദുക്കൾ ആരാധിക്കുന്നുണ്ട്. കയ്യേറ്റഭൂമിയിൽ കുരിശുള്ളിടത്തെല്ലാം ബലപ്രയോഗത്തിലൂടെ ശൂലം സ്ഥാപിക്കാനാണ് ആലോചന. ഈ ശൂലം പൊളിച്ചുമാറ്റാൻ സർക്കാർ സംവിധാനമെത്തിയാൽ ന്യൂനപക്ഷ പ്രീണനത്തിന്റെ ചർച്ച സജീവമാക്കി വോട്ട് ബാങ്ക് രാഷ്ട്രീയം അനുകൂലമാക്കാനായിരുന്നു നീക്കം. ഈ മാതൃക കേരളത്തിലൂട നീളം വ്യാപിപ്പിക്കാനും തീരുമാനിച്ചിരുന്നു.
പാപ്പാത്തിചോലയിൽ പൊളിച്ച കുരിശിന്റെ സ്ഥാനത്ത് മരക്കുരിശ് വീണ്ടുമെത്തിയതും പിണറായിയുടെ വാക്കുകളുടെ പിൻബലത്തിലായിരുന്നു. ആരും എടുത്തു മാറ്റാൻ വരില്ലെന്നും പ്രതീക്ഷിച്ചു. എന്നാൽ ശൂലം സ്ഥാപിക്കാനെത്തുന്നവരെ കുറിച്ച് അറിഞ്ഞതോടെ മറ്റ് വിവാദം ഒഴിവാക്കാൻ കുരിശ് ഒഴിവാക്കുകയായിരുന്നു സ്പിരിറ്റ് ഇൻ ജീസസുകാർ. അല്ലാത്ത പക്ഷം കാര്യങ്ങൾ സംഘർഷത്തിലേക്ക് വഴിമാറും. ഇപ്പോൾ തന്നെ സ്പിരിറ്റ് ഇൻ ജീസസിന്റെ തലവൻ ടോം സഖറിയയ്ക്കെതിരെ കേസുകൾ നിലവിലുണ്ട്. വർഗ്ഗീയ സംഘട്ടനത്തിന് വിത്തു പാകിയാൽ കൂടുതൽ ശക്തമായ കേസുകൾ വരും. ഇതോടെ വിദേശത്തുള്ള ടോമിന് നാട്ടിൽ തിരിച്ചെത്തുകയും അസാധ്യമാകും. സ്പിരിറ്റ് ഇൻ ജീസസിന്റെ പ്രവർത്തനത്തേയും ഇത് ബാധിക്കും. അതുകൊണ്ട് കൂടിയാണ് ആരുമറിയാതെ സ്ഥാപിച്ചവർ തന്നെ മരക്കുരിശ് എടുത്ത് മാറ്റിയതെന്നാണ് സൂചന. പപ്പാത്തിചോലയിലെ കുരിശ് അപ്രത്യക്ഷമായെങ്കിലും ശൂലം സ്ഥാപിക്കൽ പ്രതിഷേധം ഇപ്പോഴും പരിവാറുകാരിലെ തീവ്ര നിലപാടുകാർ പരിഗണിക്കുന്നുണ്ട്.
ഭരണത്തലവൻ എന്ന നിലയിൽ മുഖ്യമന്ത്രി കയ്യേറ്റക്കാരുടെ താൽപര്യങ്ങളെ പിന്തുണച്ചത് ഉത്കണ്ഠാജനകമാണ് ഈ വിഷയത്തിൽ കുമ്മനം പ്രതികരിച്ചത്. സുന്നി വിഭാഗത്തിന്റെ തിരുശേകം ബോഡി വേസ്റ്റ് എന്ന് പറഞ്ഞ് അപമാനിക്കുകയും ശ്രീനാരായണ ഗുരുദേവനെ കുരിശിൽ കെട്ടി ആണി തറച്ച് കൊണ്ടുപോയപ്പോഴും മഹിജയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടൂപോയപ്പോഴും ഒന്നും തോന്നാതിരുന്ന വികാരം ഇപ്പോൾ എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ഇത്തരത്തിൽ വികാര വിക്ഷോഭം ഉണ്ടായത്. ക്രൈസ്തവ സഭകളും മേലധ്യക്ഷന്മാരും സർക്കാർ നടപടിയോട് യോജിച്ചപ്പോൾ മുഖ്യമന്ത്രിക്ക് മാത്രമാണ് എതിർ അഭിപ്രായമെന്നും കുമ്മനം ആരോപിച്ചിരുന്നു. സ്പിരിറ്റ് ഇൻ ജീസസ്എന്ന സംഘടനയോട് മുഖ്യമന്ത്രിക്കുള്ള ബന്ധമെന്താണ്. അദ്ദേഹത്തിന് ആ സംഘടനയുമായുള്ള ഇടപാട് എന്താണെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും പറഞ്ഞിരുന്നു. ന്യൂനപക്ഷ പ്രീണനത്തിലൂടെ വോട്ട് നിലനിർത്താനുള്ള പിണറായിയുടെ നീക്കത്തെ പൊളിക്കാൻ ശൂലം പ്രതിരോധത്തിലൂടെ കഴിയുമെന്നാണ് പരിവാറുകാർ വിലയിരുത്തുന്നത്. ജീസസ് ഇൻ ക്രൈസ്റ്റിന്റെ തലവൻ ടോം സഖറിയയും കുടുംബവും നിരവധി കൈയേറ്റങ്ങൾ നടത്തിയിട്ടുണ്ട്. ഇവിടെയെല്ലാം ശൂലം സ്ഥാപിക്കാനാണ് പരിവാറുകാരുടെ ആലോചന.
ദേവികുളം അഡീഷണൽ തഹസിൽദാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചത്. വൻ പൊലീസ് സന്നാഹവും ഒപ്പമുണ്ടായിരുന്നു. 25 അടി ഉയരമുള്ള കുരിശിന്റെ കോൺക്രീറ്റ് അടിത്തറ ഡ്രില്ലിങ് മെഷീനും ജെസിബിയും ഉപയോഗിച്ചാണു പൊളിച്ചുനീക്കിയത്. സ്പിരിച്വൽ ടൂറിസത്തിന്റെ മറവിൽ നൂറിലേറെ ഏക്കർ ഭൂമിയാണ് ഇവിടെ കയ്യേറിയത്. തൃശൂർ കുരിയച്ചിറ ആസ്ഥാനമായ സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടനയാണ് പാപ്പാത്തിച്ചോലയിൽ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചത്. കയ്യേറ്റം സംബന്ധിച്ച് ആഭ്യന്തരവകുപ്പും റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇത് സർക്കാർ കണ്ടില്ലെന്ന് നടിച്ചു. ഇതിനിടെയാണ് ശ്രീറാം വെങ്കിട്ടരാമൻ ദേവികളും സബ് കളക്ടറായി എത്തുന്നത്. ഇതോടെ കരിശ് കൃഷിക്കെതിരെ നടപടിയും എടുത്തു. മതികെട്ടാനിലും കുരിശ് മറയാക്കിയാണ് കൈയേറ്റങ്ങൾ നടന്നത്. ഇത് മൂന്നാറിലേക്കും ആവർത്തിക്കാനായിരുന്നു ബോധപൂർവ്വമായ ശ്രമം നടന്നതും അത് ശ്രീറാം വെങ്കിട്ടരാമൻ ഇടപെട്ട് പൊളിച്ചതും. എന്നാൽ ശ്രീറാം വെങ്കിട്ടരാമനെ ആർ എസ് എസുകാരനാക്കാനായിരുന്നു സി.പി.എം മാധ്യമങ്ങളായ ദേശാഭിമാനിയും കൈരളിയും ശ്രമിച്ചത്.
മൂന്നാർ വിവാദങ്ങൾക്കു പിന്നിൽ സംഘപരിവാർ അജൻഡയുണ്ടെന്ന് തുടക്കം മുതലേ ബലപ്പെട്ടിരുന്ന സംശയം ശരിയിലേക്ക് വഴിമാറുന്നു എന്നായിരുന്നു ദേശാഭിമാനിയുടെ റിപ്പോർട്ടിങ്.ഹിന്ദുത്വ അജൻഡയുടെ വക്താക്കളുടെ കൈയിലെ ഉപകരണമാണ് റവന്യൂഉദ്യോഗസ്ഥനെന്ന ആക്ഷേപം മൂന്നാറിൽ നിന്നു തന്നെ ഉയർന്നു വരുന്നുവെന്ന് ദേശാഭിമാനി പറയുന്നു. കേരള ചരിത്രത്തിൽ ആദ്യമായ് കൈയേറ്റം പരിശോധിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയനീക്കം യാദൃശ്ചികമല്ല. സിപിഐ എം നേതാക്കളുടെയും ജനപ്രതിനിധികളുടെയും പേരിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാജ്നാഥ് സിങ്ങിന് കുമ്മനം നിവേദനം നൽകിയത് ഈ തിരക്കഥയുടെ ഭാഗമാണ്. പിന്നീട് രാജ്നാഥ് സിങ് ഇടപെട്ട് മറ്റൊരു കേന്ദ്രമന്ത്രി സി ആർ ചൗധരിയെ മൂന്നാറിലേക്ക് അയച്ചു. ആർഎസ്എസുമായും ബിജെപിയുമായും നല്ല ബന്ധം പുലർത്തുന്ന ചില ഉദ്യോഗസ്ഥ മേധാവികളെ ഉപയോഗപ്പെടുത്തിയാണ് കരുക്കൾ നീക്കിയത്.-ഇങ്ങനെ പോകുന്നു ദേശാഭിമാനിയുടെ നിലപാട് വിശദീകരണം.
ഈ സാഹചര്യത്തിലാണ് സിപിഎമ്മിന് പണികൊടുക്കാൻ ശൂലം സമരത്തെ കുറിച്ച് പരിവാറിലെ തീവ്ര നിലപാടുകാർ ആലോചന നടത്തുന്നത്. ദേശീയ തലത്തിലെ കൂടിയാലോചനകൾക്ക ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂവെന്നാണ് ലഭിക്കുന്ന സൂചന.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- അടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്; ഈ അടുക്കള ഒട്ടുമേ മഹത്തരമെന്ന് കരുതുക വയ്യ; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്