കമ്പനി വക ഭൂമി മക്കളുടെ പേരിൽ ഇഷ്ടദാനം ചെയ്ത് ഹീരാ ബാബുവും സബ് രജിസ്റ്റാറും ചേർന്ന് 10 കോടി തട്ടിയ സംഭവം പുറംലോകത്ത് എത്തിച്ചു; കവടിയാർ കൊട്ടാര ഭൂമി മറിച്ചു വിറ്റത് തുറന്ന് കാട്ടിയതും ജീവനക്കാർക്ക് വിനയായി; നാളും പേരും ഇല്ലാത്ത പരാതിയിൽ മാധ്യമം ലേഖകന് നോട്ടീസ് അയച്ച് ജില്ലാ രജിസ്ട്രാർ; ആധാരം എഴുത്തുകാരുടെ സി പി എം സംഘടനാ നേതാവ് ആനയറ ജയന് ചിത്രഭ്രമമെന്നും വിചിത്ര കണ്ടെത്തൽ; രജിസ്ട്രേഷൻ വകുപ്പിലെ അഴിമതിയും ക്രമക്കേടുകളും പുറത്തു കൊണ്ടുവന്നവരെ ലക്ഷ്യമിട്ട് മാഫിയാ വേട്ടയാടൽ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: രജിസ്ട്രഷൻ വകുപ്പിലെ അഴിമതിയും ക്രമക്കേടുകളും പുറത്തു കൊണ്ടു വന്ന മാധ്യമം ലേഖകനും ആധാരം എഴുത്ത് സ്റ്റേറ്റ് ലൈസൻസിയുമായ എസ് വിനോദ് ചിത്തിനെതിരെ കഴിഞ്ഞ ദിവസമാണ് വകുപ്പ് മന്ത്രിയുടെ ഓഫീസിൽ പരാതി കിട്ടുന്നത്. മാധ്യമം പത്രവും സോഷ്യൽ മീഡിയയും ഉപയോഗിച്ച് വകുപ്പിനെയും ജീവനക്കാരെയും അപകീർത്തിപ്പെടുത്തുന്നുവെന്നും നടപടി വേണമെന്നുമാണ് ആവശ്യം. എന്നാൽ പരാതി നൽകിയവരുടെ പേരോ വിലാസമോ ഇല്ല. രജിസ്ട്രേഷൻ വകുപ്പിലെ ഒരുകൂട്ടം ജീവനക്കാരെന്നാണ് പരാതിയിൽ സൂചിപ്പിച്ചിരിക്കുന്നത്.
'സംസ്ഥാനത്തെ സബ് രജിസ്ട്രാർമ്മാരുടെ ചവിട്ടിൽ ഇടപാടുകാർ വട്ടം ചുറ്റുന്നു' എന്ന തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചതിന്റെ കോപ്പി അടക്കം ഉള്ളടക്കം ചെയത് പരാതി കൂടുതൽ പരിശോധനക്കായി മന്ത്രി ജി സുധാകരന്റെ ഓഫീസ് ജില്ലാ രജിസ്റ്റാർക്ക് കൈമാറി. എസ്.വിനോദ് ചിത്ത് രജിസ്ട്രേഷൻ വകുപ്പിലെ അനീതികൾക്കെതിരെ നിരന്തരം മാധ്യമം ദിനപത്രത്തിൽ വാർത്ത എഴുതാറുണ്ട്. ട്രഷറിയിലേയ്ക്ക് അടയ്ക്കുന്നതിനു കൊണ്ടുപോയ ലക്ഷങ്ങൾ ട്രഷറിയിൽ അടയ്ക്കാതെ തിരിമറി നടത്തിയ സംഭവം പുറത്തു കൊണ്ടു വന്നതും എസ് വിനോദ് ചിത്താണ്. മാധ്യമം ദിന പത്രത്തിലെ വാർത്തയെ തുടർന്ന് തിരുവല്ലം സബ് രജിസ്ട്രാർ ഉൾപ്പെടെ ആറു ഉദ്യോഗസ്ഥരാണ് അന്ന് സസ്പെൻഷനിലായത്.
കമ്പനിയുടെ പേരിലുള്ളഭൂമി മക്കളുടെ പേരിൽ ഇഷ്ടദാന ആധാരം രജിസ്റ്റർ ചെയ്തതുവഴി പ്രമുഖ റിയൽ എസ്റ്റേറ്റുകാരനായ ഹീര കൺസ്ട്രഷൻ ഉടമ ഹീര ബാബു 10കോടിയിലേറെ രൂപ സർക്കാരിന് നഷ്ടമുണ്ടാക്കിയ സംഭവം പുറം ലോകത്ത് എത്തിച്ചത്് വിനോദ് ചിത്താണ് , വിനോദിന്റെ വാർത്തയിൽ പുവ്വാർ സബ് രജിസ്ട്രാരാഫീസർ അടക്കം രണ്ടു പേരാണ് സസ്പെൻഷനിലായത്. കവടിയാർ കൊട്ടാരത്തിന്റെ കോടികൾ വിലയുള്ള ഭൂമി രജിസ്ട്രേഷൻ വകുപ്പ്് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മറിച്ചു വിറ്റതും വിനോദാണ് ബ്രേക്ക് ചെയ്തത്. അന്നത്തെ പോത്തൻകോട് സബ് രജിസ്റ്റാർ അടക്കം നിരവിധി പേർക്ക് ഈ ഇടപാടിൽ അന്ന് വീട്ടിലിരിക്കേണ്ടി വന്നു.
വാർത്തയെ തുടർന്ന് മന്ത്രി സുധാകരൻ ഇടപെടുകയും രജിസ്ട്രഷൻ തന്നെ റദ്ദാക്കുകയും ചെയ്തു. ഇങ്ങനെ നിരവധി ക്രമക്കേടുകളും അഴിമതിയും പുറത്തെത്തിച്ച എസ്.വിനോദ് ചിത്ത് രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണിലെ കരടാണ്. പ്രസിദ്ധീകരിക്കുന്ന വാർത്തകൾ മന്ത്രി ജി.സുധാകരൻ അന്വേഷിക്കുന്നതിനു ഉത്തരവിടുകയും കുറ്റക്കാരെ സസ്പെന്റ് ചെയ്യുകയുമാണ് ചെയ്യുന്നത്. നിരന്തമുള്ള വാർത്തകൾ ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തുകയാണ്. പണപ്പെട്ടി രഹിതമാണ് സംസ്ഥാനത്തെ സബ് രജിസ്ട്രാരാഫീസുകൾ എന്നാണ് വെയ്പ്പ്. എന്നാൽ പ്രതിദിനം പതിനായിരം മുതൽ ലക്ഷത്തിലെറെ രൂപയാണ് ഇവിടങ്ങളിൽ മറിയുന്നത്. വൈകന്നേരങ്ങളിൽ പല സബ് രജിസ്ട്രാരാഫീസുകളും വീതം വയ്പ്പുകളുടെ പേരിൽ ജീവനക്കാരും ,ഓഫീസ് അസിസ്റ്റന്റുമാരും വാക്കേറ്റവും പതിവാണ്. പലപ്പോഴും ഇടനിലക്കാരായ ആധാരം എഴുത്തുകാരാണ് പ്രശ്നങ്ങൾ പരിഹരിക്കുന്നത്.
സബ് രജിസ്ട്രാർ സ്ഥാനകയറ്റത്തിന് ജുഡീഷ്യൽ ടെസ്റ്റ് വേണം എന്ന ആവശ്യം ഭരണ പക്ഷ ആധാരമെഴുത്ത് യൂണിയൻ നേതാവായ ആനയറ ജയൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതാണ് ഉദ്യോഗസ്ഥ ലോബി ഇദ്ദേഹത്തിനെതിരെ തിരിയാൻ കാരണം. സംസ്ഥാനത്തെ 314 സബ് രജിസ്ട്രാർ ഓഫീസുകളിൽ ഒരേ വിഷയങ്ങളിൽ തന്നിഷ്ടമായ വ്യത്യസ്ത നിലപാടുകളാണ് സബ് രജിസ്ട്രാർമാർ സ്വീകരിക്കുന്നത്. രജിസ്ട്രേഷൻ നിഷേധം, ബന്തവസ് വയ്ക്കൽ, മുദ്രവില തീർപ്പിക്കാൻ അയക്കൽ, ആധാര ഘടന, ഉള്ളടക്കം തുടങ്ങിയവ സംബന്ധിച്ച് പോലും അവരുടെ നിയമ ദുർവ്യാഖ്യാന നിലപാടുകൾ അടിച്ചേൽപ്പിക്കൽ എന്നുമുള്ളതാണ്.ഇത് പലപ്പോഴും സംഘർഷങ്ങളിലും എത്തിച്ചേരാറുണ്ട്. തഹസിൽദാർ, പൊലീസ് തുടങ്ങിയ സിവിൽ ക്രിമിനൽ നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള തസ്തികകളിൽ സ്ഥാനകയറ്റത്തിന് ജുഡീഷ്യൽ ടെസ്റ്റ് നിർബന്ധമാണ്. ഏറ്റവും ഒടുവിൽ കഴിഞ്ഞ തഹസിൽദാർ തസ്തികയിലെ പരീക്ഷയിൽ വിജയ ശതമാനം കേവലം 2 ശതമാനത്തിലും താഴെയാണ് .
സബ് രജിസ്ട്രാർ സേവനം ഇന്നിപ്പോൾ എണ്ണമറ്റ സിവിൽക്രിമിനൽ നിയമങ്ങൾ അടിസ്ഥാനമാക്കിയാണ് നിർവ്വഹിക്കേണ്ടത് എന്നത് ഏവർക്കും അറിയാവുന്നതാണ്. അനേകം ഭൂമി തട്ടിപ്പുകളും കേസുകളും അവയുടെ തീർപ്പുകളും ഒക്കെ നടക്കുന്ന കാലഘട്ടത്തിൽ ജുഡീഷ്യൽ ടെസ്റ്റ് എന്ന ഈ ആവശ്യം ന്യായവും യുക്തവും നിയമപരമായ ആവശ്യവുമാണ്.എന്നാണ് ആനയറ ജയൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇതിന് ശേഷം പല തരത്തിലുള്ള ഭീക്ഷണികളും പകപോക്കലും ഉണ്ടായതായി ജയൻ പറയുന്നു. തുടർന്ന് രണ്ടാഴ്ച മുൻപാണ്് . ജയന്റെ ജീവനോപാധിയായ ആധാരമെഴുത്ത് ലൈസൻസ് റദ്ദു ചെയ്യണമെന്ന ആവശ്യവുമായി ഒരു വിഭാഗം ജീവനക്കാരുടെ സംഘടനയായ കെ ആർ എസ് എ മുന്നോട്ട് വന്നത്.
ലൈസൻസ് റദ്ദ് ചെയ്യണമെന്നതിനു കാരണമായി ഉദ്യോഗസ്ഥ സംഘടന രജിസ്ട്രേഷൻ ഐ ജി ക്ക് നൽകിയ പരാതിയിൽ അടിസ്ഥാനമാക്കുന്നത് ആനയറ ജയൻ അൺ സൗണ്ട് അഥവാ ചിത്തഭ്രമം ഉള്ള ആളാണ് എന്ന ആരോപണമാണ്. ഇത്തരം ഒരു രോഗിയോ വൻ കുറ്റകൃത്യം ചെയ്തു ശിക്ഷിക്കപ്പെട്ട ആധാരമെഴുത്തുകാരുടെയോ ലൈസൻസുകളാണ് സാധാരണ വകുപ്പ് റദ്ദ് ചെയ്യുന്നത്. ആനയറ ജയൻ ആധാര സംബന്ധിയായ ഒരു കുറ്റകൃത്യത്തിലും ഉൾപ്പെട്ട ആളാണെന്ന് വകുപ്പോ സംഘടനയോ പറഞ്ഞിട്ടില്ല. അതിനാലാണ് ഈ മനോരോഗം എന്ന അതീവ ഗുരുതരമായ കുറ്റം തന്നെ രജിസ്ട്രേഷൻ ഉന്നത ഉദ്യോഗസ്ഥർ ജയന് മേലേ ശിക്ഷാ നടപടിക്കായി പരാതിയിൽ ഉന്നയിച്ചത്.
ആനയറ ജയൻ ചില ഉദ്യോഗസ്ഥരുടെ കണ്ണിലെ കരടായിട്ട് വർഷങ്ങളായി.. 2002 ൽ അണ്ടർ വാല്യുവേഷൻ സംബന്ധിച്ച് അധികമായി ഈടാക്കാൻ ആനയറ ജയനൊട് നിർദ്ദേശിച്ച അധിക നികുതി തുക അന്ന് നിയമം ചൂണ്ടിക്കാട്ടിയും അതനുസരിച്ചുള്ള വാദഗതികൾ നിരത്തിയും ഈ വകുപ്പിൽ നിന്നും നോൺ അണ്ടർ വാല്യുഷൻ ഉത്തരവ് വാങ്ങിയ സ്വന്തം അനുഭവം ഫേസ് ബുക്കിൽ പോസ്റ്റാക്കിയതും, ഉദ്യോഗസ്ഥ ലോബി ആനയറക്കെതിരെ തിരിയാൻ കാരണമായി. ഏതെങ്കിലും രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് അവരുടെ കുടുംബ/സൗഹൃദ സ്വത്തിടപാടിൽ ഇന്നോളം അണ്ടർ വാല്യുവേഷൻ നടപടികൾ ഉണ്ടായിട്ടുണ്ടോ എന്ന ജയന്റെ ഫേസ് ബുക്ക് പോസ്റ്റിലെ പരാമർശവും 23 പേരടങ്ങിയ പരാതിക്കാരെ ചൊടിപ്പിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്