ഭിന്നിച്ചു നിന്നാൽ രാജസ്വത്തുകൾ നഷ്ടമാകുമെന്ന് തിരിച്ചറിവ്; 'ഒളിച്ചോടിയ' മഹാറാണിയുടെ അനന്തരാവകാശികളും കവടിയാറിലെ തലമുറയും ഭിന്നതകൾ മാറ്റി വച്ച് ഒരുമിച്ചു! ഡൽഹിയിലെ ട്രാവൻകൂർ ഹൗസും കപൂർത്തല പ്ലോട്ടും വിൽക്കാൻ വീണ്ടും തിരുവിതാംകൂർ രാജകുടുംബത്തിന്റെ കരുനീക്കം; വീണ്ടും കരാർ ഒപ്പിട്ടു; ശതകോടികളുടെ ഡൽഹി സ്വത്ത് കേരളത്തിന് നഷ്ടമാകുമോ?

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേരള സർക്കാരിന്റെ കൈവശമുള്ള ഡൽഹിയിലെ ട്രാവൻകൂർ ഹൗസ് വിൽക്കാൻ നീക്കം തകൃതി. ഇതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ രാജുകുടുംബത്തിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലെ തർക്കം പരിഹരിച്ചതായാണ് സൂചന. തിരുവനന്തപുരത്തേയും ബംഗ്ലൂരുവിലേയും രാജ കുടുംബങ്ങൾ ചേർന്നാണ് ഇപ്പോൾ നീക്കം നടത്തുന്നത്. സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള ട്രാവൻകൂർ ഹൗസും കപൂർത്തല പ്ലോട്ടും വിൽക്കാനാണ് നീക്കം. ശതകോടികളുടെ കരാറിൽ രാജകുടുംബത്തിലെ ബന്ധപ്പെട്ടവർ വീണ്ടും ഒപ്പിട്ടെന്നാണ് സൂചന. ചെന്നൈ ആസ്ഥാനമായ റിയിൽ എസ്റ്റേറ്റ് ഗ്രൂപ്പാകും ഈ കണ്ണായ സ്ഥലം വാങ്ങാനുള്ള കരുനീക്കങ്ങള്‍ക്ക് പിന്നിൽ. ശതകോടികളുടെ സ്വത്തിൽ അടിയന്തര ഇടപെടലുകൾ സംസ്ഥാന സർക്കാർ നടത്തിയില്ലെങ്കിൽ കൈമോശം വരാൻ സാധ്യത ഏറെയാണ്.
ബംഗ്ലൂരുവിലുള്ള രാജകുടുംബം ഇതിന് നേരത്തെ ശ്രമിച്ചിരുന്നു. എന്നാൽ തിരുവനന്തപുരത്തുള്ള രാജ കുടുംബാംഗങ്ങൾ എതിർപ്പുമായി എത്തി. ഇതിനിടെ രാജകുടുംബത്തിന്റെ നീക്കം സംസ്ഥാന സർക്കാർ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. സാംസ്കാരിക കേന്ദ്രമാക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിട്ട സ്ഥലമാണ് അനുമതിയില്ലാതെ വിൽക്കാൻ മുൻ രാജകുടുംബം ശ്രമിച്ചത്. ഇതിനെതിരായ വാർത്തകൾ സജീവമായി. ഇതിനൊപ്പം രാജകുടുംബത്തിലെ ഭിന്നതയും. ഇത് പരിഹരിക്കാൻ ചിലർ മുന്നിലെത്തി. ഇതോടെ രാജകുടുംബാംഗങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചു. ഇപ്പോൾ സംയുക്തമായാണ് വിൽപ്പനയ്ക്കുള്ള ശ്രമമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഡൽഹിയിലെ ട്രാവൻകൂർ ഹൗസിന്റേയും കപൂർത്തല പ്ലോട്ടിന്റേയും ഉടമസ്ഥാവകാശം തിരികെ ലഭിക്കാൻ ഇടപെടലാവശ്യപ്പെട്ട് തിരുവിതാംകൂർ രാജകുടുംബം നടത്തുന്ന ഇടപെടൽ വിജയത്തിലേക്കെന്ന് സൂചന നേരത്തെ പുറത്തു വരുന്നിരുന്നു. ഇതു സംബന്ധിച്ച് രാജകുടുംബത്തിന് അനുകൂലമായ നിലപാട് കേന്ദ്ര സർക്കാരിനെ കേരളം അറിയിച്ചുവെന്നാണ് സൂചന മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. കൊട്ടാരം പ്രതിനിധി ആദിത്യ വർമയാണ് ദേശീയ ലാന്റ് ഡെവലപ്മെന്റ് ഓഫിസറെ സമീപിച്ചത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം കേന്ദ്ര സർക്കാർ ആരാഞ്ഞു. അനുകൂല തീരുമാനം കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകാൻ വേണ്ടിയാണ് തിരുവിതാംകൂർ രാജകുടുംബത്തിലെ രണ്ട് ചേരികളും ഒരുമിച്ചതെന്നും സൂചനയുണ്ട്. രണ്ടു പേരും അവകാശ വാദം ഉന്നയിച്ചാൽ ഒന്നും നടക്കില്ലെന്ന സ്ഥിതി ഉണ്ടാകുമായിരുന്നു.
മാസങ്ങൾക്ക് മുമ്പ് ഡൽഹിയിലെ ട്രാവൻകൂർ ഹൗസ് വിൽക്കാൻ തിരുവിതാംകൂർ രാജകുടുംബത്തിൽപെട്ട ചിലർ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ നിറഞ്ഞത് തിരുവിതാംകൂർ രാജകുടംബത്തിലെ പുതിയ അവകാശ തർക്കമായിരുന്നു. തിരുവിതാംകൂർ രാജകുടുംബത്തിന്റെ തലവൻ താമസിക്കുന്നത് കവടിയാറിലാണ്. തിരുവിതാംകൂർ രാജകുടുംബത്തിന്റെ ശാഖയായ പഴയ റീജന്റ് രാജ്ഞിയുടെ കുടുംബാംഗങ്ങളാണ് കരാർ ഒപ്പിട്ടതെന്നും ആ വസ്തുവിന്മേൽ അവർക്ക് അവകാശം ഉണ്ടെന്ന് ആരെയെങ്കിലും തെറ്റിദ്ധരിപ്പിച്ചിരിക്കാമെന്നും കവടിയാർ കൊട്ടാരത്തിലെ രാജകുടുംബാംഗം പ്രതികരിച്ചിരുന്നു.
ശ്രീമൂലം തിരുനാൾ രാമവർമ്മയുടെ മരണ സമയത്ത് യുവരാജാവായ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയ്ക്ക് പന്ത്രണ്ടു വയസ്സ് മാത്രമായിരുന്നു പ്രായം. അദ്ദേഹത്തിന് പതിനെട്ടു വയസ്സാകുന്നതുവരെ തിരുവിതാംകൂറിന്റെ ചുമതല സേതു ലക്ഷ്മിഭായി രാജപ്രതിനിധി (റീജെന്റ്) എന്ന നിലയിൽ ഏറ്റെടുത്തത്. തിരുവിതാംകുറിൽ മൃഗബലി അവസാനിപ്പിച്ചതും ചേർത്തല പൂരപാട്ട് നിരോധിച്ചും ദേവദാസിസമ്പ്രദായം പൂർണ്ണമായി നിരോധിച്ചതും വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേനട വഴി ഒഴികെ മറ്റു മൂന്നു നടവഴികളും ദളിതർക്കും കൂടി സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചതും സേതു ലക്ഷ്മിഭായിയുടെ ഭരണകാലത്തായിരുന്നു. ഇന്ത്യ സ്വതന്ത്രമായ ശേഷം 1958 ൽ സേതു ലക്ഷ്മിഭായി ബംഗളൂരുവിലേക്ക് താമസം മാറ്റി. പിന്നീട് ഒരിക്കലും അവർ കേരളത്തിലേക്ക് മടങ്ങി വന്നിട്ടില്ല. 1985-ൽ തൊണ്ണൂറാം വയസ്സിൽ ബംഗളൂരുവിൽ വച്ച് അവർ അന്തരിച്ചു. തിരുവിതാംകൂർ രാജകുടുംബത്തിലെ ചില സമ്മർദ്ദങ്ങൾ കാരണമാണ് അവർ നാടുവിട്ടതെന്ന വ്യാഖ്യാനവും ഉണ്ട്.
മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിലെ ആയില്യം നാൾ മഹാപ്രഭ തമ്പുരാട്ടിയുടെയും കിളിമാനൂർ കോവിലകത്തെ കേരള വർമ്മ കോയിത്തമ്പുരാന്റെയും മകളായി 1895 നവംബർ 19-നു ജനനം. ലോകപ്രശസ്തനായ ചിത്രകാരൻ രാജാ രവിവർമ്മയുടെ പുത്രിയാണ് മഹാപ്രഭ. രാജകുടുംബത്തിന് അനന്തരാവകാശികളില്ലാതെ വന്നതിനാൽ സേതു ലക്ഷ്മിഭായിയെയും സേതു പാർവതിഭായിയെയും മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിൽ നിന്നും ദത്തെടുത്തതാണ്. അങ്ങനെയാണ് തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഭാഗമായത്. സേതുലക്ഷമീഭായിതമ്പുരാട്ടി വിവാഹം ചെയ്തത് ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിലെ രാമവർമ്മ കോയിത്തമ്പുരനെയാണ്. അദ്ദേഹം കേരള വർമ വലിയകോയിതമ്പുരാന്റെ അനന്തിരവനാണ്. ദത്തെടുക്കലിലൂടെ തന്നെ സേതു ലക്ഷ്മിഭായിയും തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഭാഗമായി. ഈ സാഹചര്യത്തിലാണ് അവരുടെ തലമുറയും അവകാശം ഉന്നയിക്കുന്നത്. രണ്ടു കൂട്ടരും ഭിന്നിച്ച് നിന്നാൽ ഒന്നും നടക്കില്ലെന്ന ബോധ്യം അവർക്കിടയിലുണ്ടായി. അങ്ങനെയാണ് അവർ ഒരുമിച്ച് ഡൽഹിയിലെ വസ്തു വിൽക്കാനുള്ള നീക്കം സജീവമാക്കുന്നത്.
ഡൽഹിയുടെ ഹൃദയഭാഗത്ത് ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ച ട്രാവൻകൂർ ഹൗസും അതിനോട് ചേർന്ന എട്ട് ഏക്കർ ഭൂമിയുമാണ് വിൽക്കാൻ ശ്രമിക്കുന്നത്. കവിടയാറിലാണ് തിരുവിതാംകൂർ രാജകുടുംബം കേന്ദ്രീകരിക്കുന്നത്. 2019ൽ ട്രാവൻകൂർ ഹൗസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് രാജകുടുംബം അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ സർക്കാർ ഇത് അനുവദിച്ചു നൽകിയിരുന്നില്ല. ഇക്കാര്യത്തിൽ മാറ്റങ്ങളൊന്നുമില്ലാതിരിക്കെയാണ് റിയൽ എസ്റ്റേറ്റ് കമ്പനിയുമായി കരാറുണ്ടാക്കിയിരിക്കുന്നത്. രാജകുടുംബത്തിലെ രണ്ടു വിഭാഗങ്ങളും ഒരുമിച്ചതോടെ വിൽപ്പന എളുപ്പമാകുമെന്നാണ് വിലയിരുത്തൽ.
1930ലാണ് ട്രാവൻകൂർ ഹൗസ് നിർമ്മിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം ടെറിട്ടോറിയൽ ആർമിക്ക് ഉപയോഗിക്കാൻ വേണ്ടി കേന്ദ്ര സർക്കാരിന് കൈമാറിയിരുന്നു. ഇത് പിന്നീട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് നൽകുകയായിരുന്നു. ഹൗസിലെ പുനരുദ്ധാരണപ്രവർത്തനങ്ങളടക്കം സംസ്ഥാന സർക്കാരാണ് ചെയ്യുന്നത്. കഴിഞ്ഞ വർഷം കരാർ ഒപ്പിട്ടത് വാർത്ത ആയതിന് പിന്നാലെ ട്രാവൻകൂർ ഹൗസ് പൂർണ്ണമായി സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ഇത് കൈമാറ്റാൻ ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്നും അതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി സംസ്ഥാന സർക്കാർ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിന് ശേഷവും വിൽപ്പന ശ്രമങ്ങളിൽ നിന്നും രാജകുടുംബം പിന്മാറുന്നില്ല.
ട്രാവൻകൂർ ഹൗസിന്റെ തനിമ നിലനിർത്തി കേരളീയ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണെന്നും സർക്കാർ വിശദീകരിച്ചു. കസ്തൂർബാ ഗാന്ധി മാർഗിൽ സ്ഥിതി ചെയ്യുന്ന ട്രാവൻകൂർ ഹൗസ് പൂർണമായും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലും കൈവശത്തിലുമുള്ളതാണെന്നും കെട്ടിടത്തിന്റെ ൈപതൃകത്തനിമ നിലനിർത്തി കേരളീയ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കാൻ നടപടി പുരോഗമിക്കുകയാണെന്നും പൊതുഭരണ വിഭാഗം വിശദീകരിച്ചിരുന്നു.
സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു 2019 ൽ തിരുവിതാംകൂർ രാജകുടുംബം അവകാശവാദം ഉയർത്തിയിരുന്നു. ഡൽഹിയിലെ കപൂർത്തല പ്ലോട്ടിന്റെയും ട്രാവൻകൂർ ഹൗസിന്റെയും ഉടമസ്ഥാവകാശം തിരികെ ആവശ്യപ്പെട്ട് തിരുവിതാംകൂർ രാജകുടുംബം കേന്ദ്ര സർക്കാരിനു കത്തു നൽകിയെങ്കിലും ഈ സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിനു തന്നെയാണെന്നായിരുന്നു അന്നും ഔദ്യോഗിക വിശദീകരണം. പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള കത്തിൽ കേന്ദ്രം സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു.
14 ഏക്കറോളം വരുന്ന 2 ഭൂമിയിലും സർക്കാരിനു കൈവശാവകാശം മാത്രമേയുള്ളൂവെന്നാണ് കൊട്ടാരത്തിന്റെ നിലപാട്. കേരള സർക്കാരിന് ഉടമസ്ഥാവകാശമില്ലാത്തതിനാൽ 2011 ലും 2014 ലും ഡൽഹി മുനിസിപ്പൽ കൗൺസിൽ ഈ ഭൂമിയിലുള്ള നിർമ്മാണ അപേക്ഷകൾ തള്ളിയിരുന്നുവെന്നും കേന്ദ്ര സർക്കാരിനു നൽകിയ അപേക്ഷയിൽ വിശദീകരിച്ചിരുന്നു. 1930 ലാണു ട്രാവൻകൂർ ഹൗസ് നിർമ്മിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു.
1948 മുതൽ 1965 വരെ സോവിയറ്റ് എംബസി പ്രവർത്തിച്ചിരുന്നതു ട്രാവൻകൂർ ഹൗസിലാണ്. ഇതിനോടു ചേർന്നുള്ള കപൂർത്തല പ്ലോട്ടിൽ നിന്നു കുറച്ചു സ്ഥലം കേരള എജ്യുക്കേഷൻ സൊസൈറ്റിക്കു കൈമാറിയതോടെ ട്രാവൻകൂർ ഹൗസും കപൂർത്തല പ്ലോട്ടും രണ്ടായി വിഭജിക്കപ്പെട്ടു. നിയമപോരാട്ടങ്ങൾക്കൊടുവിൽ 1973 ൽ കേന്ദ്രം ട്രാവൻകൂർ ഹൗസിന്റെ ഉടമസ്ഥാവകാശം കേരള സർക്കാരിനു കൈമാറി. 1993 ലാണ് കപൂർത്തല പ്ലോട്ടിന്റെ അവകാശം കൈമാറിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ദുബായിയിലേക്ക് ഹോളിഡേയ്ക്ക് പോകുന്നവർ ജയിലിലേയ്ക്കുള്ള വൺവേ ടിക്കറ്റ് ആകാതെ സൂക്ഷിക്കണമെന്ന് ഡെയ്ലി മെയിൽ മുന്നറിയിപ്പ്; പരിശോധനക്കിടെ സെക്യുരിറ്റിയുടെ കൈയിൽ തട്ടിയതിന് അമേരിക്കക്കാരിക്ക് ദുബായിൽ ലഭിച്ചത് ഒരു വർഷത്തെ തടവ്
- തൃശൂരിൽ സുരേഷ് ഗോപിയുടെ ജയമുറപ്പിക്കണം; തിരുവനന്തപുരത്ത് അത്ഭുതങ്ങൾ കാട്ടണം; എല്ലാ മണ്ഡലത്തിലും വോട്ട് ഷെയർ കൂട്ടണം; തന്ത്രങ്ങളൊരുക്കാൻ ആർ എസ് എസിലെ ഒന്നാമനും രണ്ടാമനും കേരളത്തിലേക്ക്; പരിവാറുകാർ പ്രചരണത്തിൽ സജീവമാകും
- ഹോങ്കോങ് ഓഹരി സൂചിക കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ; കോടീശ്വരന്മാർ പാപ്പരാവുന്നു; ബാങ്കുകളും റിയൽ എസ്റ്റേറ്റ് കമ്പനികളും പൊളിയുന്നു; ചൈന തിരിച്ചുവരവില്ലാത്ത വിധം തകർന്നെന്ന് ഫിനാൻഷ്യൽ ടൈംസ്
- ആശുപത്രി ചിത്രം വൈറലാക്കിയ ആനി രാജയോട് കാനത്തിന് താൽപ്പര്യക്കുറവ്; തരൂരിനെ നേരിടാൻ തിരുവനന്തപുരത്ത് പൊതു സ്വതന്ത്രനെത്തുമോ? തൃശൂരിൽ സുനിൽ കുമാറിന് കൂടുതൽ സാധ്യത; സിപിഐയും ലോക്സഭാ തയ്യാറെടുപ്പിലേക്ക്
- ബ്രിട്ടീഷ് അമേരിക്കൻ കപ്പലുകളെ വീഴ്ത്താനിരുന്ന കെണിയിൽപ്പെട്ട് ചൈനീസ് ആണവ മുങ്ങിക്കപ്പലിലെ 55 നാവികർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ; ഓക്സിജൻ വിതരണ ബന്ധം തകർന്ന് വിഷവാതകം ശ്വസിച്ച് മരിച്ച്ത് ചൈനയ്ക്കും കൊറിയയ്ക്കും ഇടയിലുള്ള മഞ്ഞക്കടലിൽ
- തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടാ എന്നുപറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്ന് വിശ്വസിച്ചിരുന്ന പാർട്ടി സംസ്ഥാന സമിതി അംഗം; അനിൽകുമാറിനെതിരെ തരംതാഴ്ത്തൽ അടക്കമുള്ള അച്ചടക്ക നടപടി പരിഗണനയിൽ
- ചീട്ടുകളിക്കാൻ മുറി എടുത്തത് ട്രിവാൻഡ്രം ക്ലബിൽ ഇൻസ്റ്റിറ്റിയൂഷണൽ മെംബർ ആയ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ക്ലബ്ബിന്റെ രണ്ട് നോമിനികളിൽ ഒരാളായ എംഡി; ബിനീഷിന്റെ പോസ്റ്റ് 'മാമനെ' രക്ഷിക്കുമോ? കോടിയേരിയുടെ അളിയനോട് പിണറായി പൊറുക്കുമോ?
- തുറുവൂരുകാരി പ്ലസ്ടു വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ നിർണ്ണായകമായത് ഒരു കാറിന് പിന്നാലെ പോയ പൊലീസ് അന്വേഷണം; തെളിവുകൾക്ക് കോടതി അംഗീകാരം; വാൽപ്പാറ കൊലയിൽ സഫർ ഷാ കുറ്റക്കാരൻ; ശിക്ഷ പിന്നീട്
- എപ്പോഴും സുന്ദരിയായി കാണാൻ ഇഷ്ടപ്പെട്ടു; മുഖം തടിക്കാതിരിക്കാൻ ഉപ്പില്ലാത്ത ഭക്ഷണം കഴിച്ചു; പലപ്പോഴും ബോധംകെട്ടു വീണു; ശ്രീദേവിയുടെ മരണത്തെ കുറിച്ച് ബോണി കപൂർ
- മോസ്ക്ക് പൊളിച്ച് മൂത്രപ്പുരയാക്കുന്നു! ബാങ്കുകളും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും പൊളിഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി; വിദേശകാര്യമന്ത്രിയെ കാണാതായത് അവിഹിതത്തിന്റെ പേരിൽ; പിന്നാലെ പ്രതിരോധ മന്ത്രിയും അപ്രത്യക്ഷനായി; 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- കോടിയേരിയുടെ അന്ത്യാഭിലാഷത്തിൽ വിനോദിനി നടത്തിയ വെളിപ്പെടുത്തലിൽ വെട്ടിലായത് സിപിഎമ്മും മുഖ്യമന്ത്രിയും; തൊട്ടടുത്ത ദിവസം ട്രിവാൻഡ്രം ക്ലബ്ബിൽ 'കോടിയേരിയുടെ ഭാര്യാ സഹോദരന്റെ പേരിലെടുത്ത കോട്ടേജിലെ' പണം വച്ചുള്ള ചീട്ടുകളി കണ്ടെത്തിയ പൊലീസും; നൽകുന്നത് ഇനി മിണ്ടരുതെന്ന സന്ദേശമോ?
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ചെന്നൈയിൽ വച്ച് ഗോവിന്ദനോട് ബിനോയിയും ബിനീഷും തിരുവനന്തപുരത്തേക്ക് കൊണ്ടു വരണമെന്ന് പറഞ്ഞിരുന്നു; അച്ഛന്റെ ആഗ്രഹവും അതായിരുന്നെന്ന് അവർ പറഞ്ഞു; സിപിഎം നിരാകരിച്ചത് കോടിയേരിയുടെ അന്ത്യാഭിലാഷം; വിവാദത്തിൽ ഇനി നേതാക്കൾ പ്രതികരിക്കില്ല
- ഹോട്ടലിൽ ബിൽ എഴുതി തുടങ്ങി; എൽ ഐ സി ഏജന്റായി സൈക്കിൾ ചവിട്ടി; ഇന്ന് ഇന്നോവ ക്രിസ്റ്റയിലും ബെൻസിലും യാത്ര; മകൻ നടത്തുന്നത് വമ്പൻ ഹോട്ടൽ സമുച്ചയം; ഭാസുരാംഗൻ നടത്തിയത് 200 കോടിയുടെ തട്ടിപ്പ്; ഇത് കണ്ടലയെ കട്ടുമുടിച്ച സഹകരണക്കൊള്ള
- കറാച്ചിയിൽ ലഷ്കറെ തയിബ ഭീകരനെ അജ്ഞാതർ വെടിവച്ചു; കൊല്ലപ്പെട്ടത്, മുംബൈ ഭീകരാക്രമണ കേസിലുൾപ്പെട്ട മുഫ്തി ഖൈസർ ഫാറൂഖ്; ഹാഫിസ് സയീദിന്റെ അടുത്ത അനുയായി; മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരൻ
- മോസ്ക്ക് പൊളിച്ച് മൂത്രപ്പുരയാക്കുന്നു! ബാങ്കുകളും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും പൊളിഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി; വിദേശകാര്യമന്ത്രിയെ കാണാതായത് അവിഹിതത്തിന്റെ പേരിൽ; പിന്നാലെ പ്രതിരോധ മന്ത്രിയും അപ്രത്യക്ഷനായി; 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍