വാഗ്ദാനം നൽകുന്നത് കോളേജ് പ്രിൻസിപ്പലാകുമ്പോൾ എന്തിന് അവിശ്വസിക്കണം? കൈമനത്ത് ഉഗ്രൻ നാല് ഫ്ളാറ്റുകൾ ഒരുകോടി എൺപത് ലക്ഷം രൂപയ്ക്ക്; ആറ് മാസം കൊണ്ട് അറുപത് ലക്ഷത്തിന് വിറ്റുതരാമെന്നും കരാർ; തലസ്ഥാനത്തെ മന്നാനിയ എയ്ഡഡ് കോളേജ് മുൻ പ്രിൻസിപ്പൽ ആസിഫും കൂട്ടാളികളും സമാനരീതിയിൽ തട്ടിയെടുത്തത് 50 കോടിയോളം

എം മനോജ് കുമാർ
തിരുവനന്തപുരം: വസ്തുകച്ചവടത്തിൽ കോളേജ് പ്രിൻസിപ്പാൾമാർ പങ്കാളിയാകുന്നുവെങ്കിൽ അവരെ സംശയിക്കേണ്ടി വരും. തിരുവനന്തപുരത്തെ മന്നാനിയ കോളേജ് പ്രിൻസിപ്പാൾ ആയിരുന്ന ആസിഫ് സെഡ്.എ. പലരിൽ നിന്നും കോടികൾ ആണ് വസ്തുകച്ചവടം, ഫ്ളാറ്റ് കച്ചവടം എന്നിവയുടെ പേരിൽ തട്ടിയെടുത്തിരിക്കുന്നത്. അൻപത് കോടിയോളം രൂപ പലരിൽ നിന്നായി ആസിഫ് കൈക്കലാക്കി എന്നാണ് സൂചനകൾ. തട്ടിപ്പിന്റെ പേരിൽ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തതിനാൽ ജാമ്യത്തിൽ ഇറങ്ങിയിരിക്കുന്ന ആസിഫ് അടുത്ത തട്ടിപ്പിന് അരങ്ങൊരുക്കുകയാണ് എന്നാണ് ആസിഫിനെ അറിയുന്നവർ ചൂണ്ടിക്കാണിക്കുന്നത്. അറസ്റ്റ് വന്നതിനാൽ ഇപ്പോൾ കോളേജിൽ നിന്നും സസ്പെൻഷനും ലഭിച്ചിട്ടുമുണ്ട്.
അവിശ്വസനീയ തട്ടിപ്പിന്റെ കഥയാണ് ആസിഫിന്റെത്. കോടികൾ ആണ് പലരിൽ നിന്നും ആസിഫ് തട്ടിയെടുത്തിരിക്കുന്നത്. ഫ്ളാറ്റ് കാണിച്ചും വസ്തു കാണിച്ചുമൊക്കെയാണ് റിയൽ എസ്റ്റേറ്റ് ബിസിനസിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞു ആസിഫ് പണം തട്ടിയത്. കോടികളാണ് ഇയാൾ പലരിൽ നിന്നും തട്ടിയെടുത്തത്. തമിഴ്നാട്ടിലും മറ്റു പലയിടങ്ങളിലും ഭൂമിയും സമ്പത്തും ആസിഫ് വാരിക്കൂട്ടിയതായാണ് ലഭിക്കുന്ന വിവരം. ഷെയർ മാർക്കറ്റിലും തട്ടിപ്പ് കാശ് ആസിഫ് ഇറക്കിയിട്ടുണ്ട്.
അന്വേഷണം തുടരുകയാണ്. ഡിജിപിക്ക് ലഭിച്ച പരാതി പ്രകാരമാണ് ലോക്കൽ പൊലീസിൽ നിന്നും കേസ് ഏറ്റെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ആസിഫ്, ഭാര്യ ഷാമില, കൈമനത്തെ ബിൽഡർ ശേഖർ എന്നിവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നീങ്ങുന്നത്. ഇതിൽ ആസിഫും ശേഖറും മാത്രമാണ് ഒന്നും രണ്ടും പ്രതികൾ. ഭാര്യ ഷാമിലയെ കൂടി ക്രൈംബ്രാഞ്ച് പ്രതി ചേർത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഷാമിലയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട് .
അസിഫ് വഴി പണം നഷ്ടമായവർക്ക് ആർക്കും പണം തിരികെ ലഭിച്ചിട്ടുമില്ല. ഏഴു എഫ്ഐആർ എങ്കിലും അസിഫിന്റെ പേരിലുണ്ട് എന്നാണു തട്ടിപ്പിൽ കുരുങ്ങിയ സിദ്ദിഖ് പാങ്ങോട് മറുനാടനോട് പറഞ്ഞത്. ഒരു കോടി എൺപത് ലക്ഷം രൂപയാണ് സിദ്ദിഖിൽ നിന്നും ഇയാൾ തട്ടിയെടുത്തിരിക്കുന്നത്. കൈമനത്ത് താൻ പങ്കാളിയായി നിർമ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിൽ നാല്പത്തിയഞ്ചു ലക്ഷം രൂപയ്ക്ക് നാല് ഫ്ളാറ്റുകൾ നൽകാം എന്നാണ് പറഞ്ഞത്. അതിനാണ് ഒരു വെള്ളക്കടലാസിൽ റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് ഒരു കോടി എൺപത് ലക്ഷം രൂപ താൻ കൈപ്പറ്റുന്നതായി സിദ്ദിഖിന് ഇയാൾ എഴുതി നൽകിയത്. ഒരു എയിഡഡ് കോളേജ് പ്രിൻസിപ്പാൾ തട്ടിപ്പ് നടത്തും എന്ന് സ്വപ്നത്തിൽ പോലും കരുതാത്ത സിദ്ദിഖിന് കരാറിൽ ഒപ്പിട്ടു അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്തതോടെ ഒരു കോടി എൺപത് ലക്ഷവും നഷ്ടമായി.
2015-ലാണ് റിയൽ എസ്റ്റേറ്റ് ബൂം ഉള്ള സമയത്ത് സിദ്ദിഖിൽ നിന്നും ഫ്ളാറ്റ് നൽകാമെന്നു പറഞ്ഞു ആസിഫ് തുക കൈക്കലാക്കുന്നത്. ആറുമാസം കൊണ്ട് നാല്പത്തിയഞ്ചു ലക്ഷം രൂപയ്ക്ക് നൽകിയ ഫ്ളാറ്റുകൾ അറുപത് ലക്ഷത്തിന് കച്ചവടം നടത്താം എന്നാണ് പറഞ്ഞത്. ഈ ഫ്ളാറ്റുകൾ എല്ലാം വിറ്റ് നൽകാം എന്ന് കോളെജ് പ്രിൻസിപ്പാൾ ഉറപ്പ് നൽകി. ആറുമാസം പോയിട്ട് ആറു വർഷം കഴിഞ്ഞിട്ടും ഒരു രൂപ പോലും ആസിഫ് തിരികെ നൽകിയില്ല. ഈ കേസിൽ അസിഫ് അറസ്റ്റിൽ ആയ ശേഷം ജാമ്യത്തിൽ ഇറങ്ങി ഇപ്പോൾ അടുത്ത തട്ടിപ്പിന് അരങ്ങൊരുക്കുകയാണ് ആസിഫ് എന്നാണ് സിദ്ദിഖ് പറയുന്നത്. വിവിധ എഫ്ഐആർ വന്നതിൽ മറ്റു കേസുകളിൽ ഒന്നും ഇയാൾ അറസ്റ്റിലായിട്ടുമില്ല. അത് ഇയാൾക്കുള്ള ഉന്നത സ്വാധീനത്തിന്റെ തെളിവാണ് എന്നാണു ആരോപണം ഉയരുന്നത്.
ആദ്യം കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം ആസിഫിന്റെ തട്ടിപ്പിന്റെ രീതികൾ പൂർണമായി മനസിലാക്കി അന്വേഷണം മുന്നോട്ടു കൊണ്ടുപോകുമ്പോൾ ഈ യൂണിറ്റിൽ നിന്നും പൊടുന്നനെ അന്വേഷണം എടുത്തുമാറ്റി. പ്രതിയായ ആസിഫ് തന്നെ ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം വേറെ മറ്റൊരു ക്രൈംബ്രാഞ്ച് യൂണിറ്റിനെ സെൻട്രൽ യൂണിറ്റ് നാലിനെയാണ് ഏൽപ്പിച്ചത്. പ്രതി നൽകിയ പരാതി പ്രകാരം അന്വേഷണം മറ്റൊരു യൂണിറ്റിനു കൈമാറപ്പെട്ട വിചിത്ര സംഭവവും ആസിഫിന്റെ കേസിൽ വന്നിട്ടുണ്ട്.
ആസിഫിന്റെ ഭാര്യ ഷാമിലയെ കൂടി പ്രതിചേർത്ത് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയപ്പോഴാണ് കേസ് അന്വേഷണത്തിന്നെതിരെ പരാതിയുമായി ഡിജിപിയെ ആസിഫ് കണ്ടത്. ഇതോടെയാണ് മറ്റൊരു യൂണിറ്റിനെ കേസ് ഏൽപ്പിച്ച് ഉത്തരവ് വന്നത്. ആസൂത്രിതമായ തട്ടിപ്പ് ആണ് ആസിഫ് നടത്തിയത് എന്നാണ് സിദ്ദിഖ് പാങ്ങോട് മറുനാടനോട് പറഞ്ഞത്.
ആസൂത്രിതമായ ചതി: സിദ്ദിഖ് പാങ്ങോട്
എന്റെ വീടിനു അടുത്താണ് മന്നാനിയ കോളേജ്. അത് ഒരു എയിഡഡ് കോളേജ് ആണ്. ഈ കോളേജിന്റെ പ്രിൻസിപ്പാൾ ആയിരുന്നു തട്ടിപ്പ് വീരനായ ആസിഫ് സെഡ്.എ. ഇയാൾ ഒരു തട്ടിപ്പ് വീരനാണെന്ന് ഞാൻ അറിഞ്ഞില്ല. എന്റെ അറിവിൽ മാത്രം മുപ്പത് കോടിയോളം രൂപ ഇയാൾ പലരിൽ നിന്നുമായി തട്ടിയെടുത്തിട്ടുണ്ട്. അറിയാത്ത തട്ടിപ്പ് വേറെയുമുണ്ട്. 2014-15 ലാണ് സംഭവം നടക്കുന്നത്. ആറുമാസം കൊണ്ട് നാല് ഫ്ളാറ്റുകൾ വിൽപ്പന നടത്തി ലാഭം ഉൾപ്പെടെ തിരികെ നൽകാം എന്നാണ് പറഞ്ഞത്. ഇത് വിശ്വസിച്ചാണ് പണം നൽകിയത്. ഒരു കോടി എൺപത് ലക്ഷം രൂപയാണ് എന്നിൽ നിന്നും ഇയാൾ തട്ടിച്ചത്. കൈമനത്ത് ഫ്ളാറ്റ് നിർമ്മിക്കുന്നുണ്ട് എന്നാണു ഇയാൾ എന്നോടു പറഞ്ഞത്. കോളേജ് പ്രിൻസിപ്പാൾ ആയതുകൊണ്ട് ഇയാൾ പറയുന്നത് ഞാൻ വിശ്വസിച്ചു. ശേഖർ എന്നൊരാളും ഇയാളും കൂടിയാണ് ഫ്ളാറ്റ് നിർമ്മാണം എന്നാണ് പറഞ്ഞത്. ആസൂത്രിതമായ രീതിയിലാണ് ഇയാൾ എന്നെ സമീപിച്ചത്. എന്റെ കയ്യിൽ വസ്തു വിറ്റ് കിട്ടിയ മുന്നേകാൽ കോടി രൂപയുണ്ട് എന്ന് ആസിഫ് മനസിലാക്കി. ഇത് മനസിലാക്കിയാണ് എന്നെ സമീപിക്കുന്നത്. പല വഴിയിൽ കൂടിയുമാണ് എന്നെ സമീപിച്ചത്.
ഞാൻധരിച്ചത് എന്റെ കയ്യിൽ നിന്നും മാത്രമാണ് കാശ് വാങ്ങിയത് എന്നാണ്. പണം നഷ്ടമായപ്പോഴാണ് പലരിൽ നിന്നും ഇയാൾ കാശ് വാങ്ങിയ കാര്യം ഞാൻ അറിയുന്നത്. കൈമാനത്തെ ഫ്ളാറ്റ് എനിക്ക് കാണിച്ചു തന്നു. ആസിഫിന് ജോലി ഉള്ളതുകൊണ്ട് എല്ലാം ശേഖർ ആണ് മേൽനോട്ടം എന്നാണ് പറഞ്ഞത്. നല്ല ഫ്ളാറ്റുകൾ ആയിരുന്നു കൈമനത്തേത്. ഈ ഫ്ളാറ്റ് കാണിച്ച് പറഞ്ഞത് പതിനൊന്നു കോടി രൂപയാണ് വേണ്ടത്. എട്ടു കോടി രൂപയെ ഉള്ളൂ എന്നാണ് പറഞ്ഞത്. മൂന്നു കോടി വേണം എന്നാണ് പറഞ്ഞത്. എന്റെ കയ്യിലെ മൂന്നു കോടി രൂപ കണ്ടിട്ടാണ് മൂന്നു കോടി വേണം എന്നു ആവശ്യപ്പെട്ടത്. അവസാനം ഒരു കോടി എൺപത് ലക്ഷം രൂപയ്ക്ക് നാല് ഫ്ളാറ്റുകൾ നൽകാം എന്നാണ് പറഞ്ഞത്. മറിച്ച് വിൽക്കുമ്പോൾ ഒരു ഫ്ളാറ്റിനു അറുപത് ലക്ഷം രൂപ വെച്ച് ലഭിക്കും എന്നാണ് പറഞ്ഞത്. പണം നൽകിയപ്പോൾ പിന്നെ പ്രതികരണമില്ല. ആറുമാസം കഴിഞ്ഞപ്പോൾ ആസിഫിനെ കാണാതായി. എല്ലാ കുറ്റവും അസിഫ് ശേഖറിന്റെ തലയിൽ കെട്ടി വെച്ചു. ശേഖർ ഫ്ളാറ്റ് എഴുതി തരുന്നില്ല എന്നാണ് പറഞ്ഞത്.
ഫ്ളാറ്റ് എഴുതി വാങ്ങാതെയാണ് ഞാൻ ഒരു കോടി എൺപത് ലക്ഷം നൽകിയത്. പ്രിൻസിപ്പാൾ ആയതുകൊണ്ടാണ് വിശ്വാസത്തിന്റെ പുറത്ത് പണം നൽകിയത്. കേസ് വന്നതിനാൽ ആസിഫ് സസ്പെൻഷനിൽ ആണ്. കുറച്ച് സാമ്പത്തിക പ്രശ്നത്തിൽ കുരുങ്ങി എന്നും ആസിഫ് പിന്നീട് എന്നോട് പറഞ്ഞത്. ജോലി ഉള്ളതിനാൽ ഈ കാര്യം മറ്റുള്ളവരോട് പറയരുത് എന്നാണ് പറഞ്ഞത്. ഇതും ഇയാളുടെ രക്ഷപ്പെടൽ എളുപ്പമാക്കി. ആർക്കും ഇയാൾ തുകകൾ തിരികെ നൽകിയിട്ടില്ല. ഏഴു എഫ്ഐആർ ഇയാൾക്ക് എതിരെ നിലനിൽക്കുന്നുണ്ട് എന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്. അത് ക്രൈംബ്രാഞ്ചിലാണ്. ആസിഫിന്റെ കാര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. ഒരു കേസിൽ മാത്രമാണ് ഇയാൾ അറസ്റ്റിൽ ആയത്. നാല് കോടി വരെ നഷ്ടമായവരുണ്ട്. ശേഖറും ആസിഫും കൂട്ട് കച്ചവടമാണ്. പക്ഷെ തട്ടിപ്പ് ശേഖർ എന്നോട് നിഷേധിക്കുകയാണ് ചെയ്തത്. സിദ്ദിഖിൽ നിന്നും വാങ്ങിയ പണം തിരികെ നൽകും എന്നാണ് ആസിഫ് പറഞ്ഞത് എന്നാണ് ശേഖർ എന്നോടു പറഞ്ഞത്. പക്ഷെ ഞാൻ ഇത് വിശ്വസിക്കുന്നില്ല. ശേഖർ രണ്ടാം പ്രതിയാണ്. എന്റെ പണം വന്ന ദിവസം ഒരു കോടി പത്ത് ലക്ഷം രൂപ ഫ്ളാറ്റിനായി കമ്പി വാങ്ങാൻ എടുത്തിട്ടുണ്ട്. ഇത് സ്റ്റേറ്റ്മെന്റിൽ ഉണ്ട്. അതേ ദിവസം ആസിഫിന്റെ അക്കൗണ്ടിൽ മൂന്നര കോടി രൂപയോളമാണ് വന്നത്. എല്ലാം തട്ടിപ്പ് നടത്തി വന്ന തുകകൾ. സിമന്റ് ഡീലരുടെ കയ്യിൽ ഒരു കോടി രൂപയ്ക്ക് അടുത്ത് പോയിട്ടുണ്ട്.
എന്നിൽ നിന്നും പണം വാങ്ങുന്ന ദിവസം ശേഖർ തന്ത്രപൂർവം മുങ്ങി. ബന്ധുവിന്റെ ഒരു എൻഗേജ്മെന്റ് ഉണ്ട് എന്നാണ് പറഞ്ഞത്. അതിനാൽ പണം വാങ്ങിയത് ആസിഫ് ആണ്. ശേഖറിനെ ഞാൻ പരിഗണിച്ചില്ല. ആസിഫ് ആണല്ലോ പണം വാങ്ങിയത് എന്ന് കരുതി. ഫ്ളാറ്റിനു വേണ്ടി പണം വാങ്ങുന്നു എന്നാണ് എഗ്രിമെന്റിൽ എഴുതിയത്. അതായത് ഫ്ളാറ്റ് ബിസിനസ് നടത്താൻ വേണ്ടി പണം വാങ്ങുന്നു എന്ന്. ഈ രീതിയിൽ എഗ്രിമെന്റ്റ് എഴുതിയതിനാൽ ഫ്ളാറ്റ് അറ്റാച്ച് ചെയ്യാൻ കഴിയില്ല. ഫ്ളാറ്റും ലാന്റും ശേഖറിന്റെ പേരിലാണ്. അതുകൊണ്ട് കോടതി വഴി പോയിട്ടും അറ്റാച്ച് ചെയ്യാൻ കഴിയില്ല-സിദ്ദിഖ് പറയുന്നു. തട്ടിപ്പിന്റെ പുതു വഴികൾ ആണ് ഈ കോളേജ് പ്രിൻസിപ്പാൾ വെട്ടിത്തുറന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോഴും കാശ് തിരികെ ലഭിക്കാൻ മാർഗമുണ്ടോ എന്നാണ് തട്ടിപ്പിന്നിരയായവർ അന്വേഷിക്കുന്നത്.
Stories you may Like
- ഹീരാ ബാബുവിന്റെ സ്വിസ് ടൗൺ ഫ്ളാറ്റ് തട്ടിപ്പിന്റെ കഥ
- കൊച്ചി തൃപ്പൂണിത്തുറയിലെ ഹീരാ ലൈഫ് സ്റ്റൈലിൽ ഹീര ബാബു നടത്തിയ ചതിയുടെ കഥ
- സ്വന്തം ലോൺ തുക ഫ്ളാറ്റ് ഉടമകളെ പറ്റിച്ചെടുത്ത് ഹീര ബാബുവിന്റെ തട്ടിപ്പ്
- ഹീരബാബുവിന്റെ ഗൂണ്ടായിസത്തിൽ പൊറുതിമുട്ടി ഹീര സ്വിസ് ടൗൺ ഫ്ളാറ്റ് ഉടമകൾ
- മരടിനു പിന്നാലെ പാറ്റൂരിലെ വിവാദ ഫ്ളാറ്റും ഷോപ്പിങ് മാളും പൊളിച്ചു മാറ്റൽ ഭീതിയിൽ
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- ലോറിയിൽ വരെ എസി എത്തി; എങ്കിലും ഉപയോഗത്തിന്റെ കാര്യം എത്രപേർക്കറിയും; വാഹനങ്ങളിൽ എസി ഉപയോഗിക്കുമ്പോൾ ചെയ്തുകൂടാത്ത കാര്യങ്ങൾ ഇങ്ങനെ
- ആന്റണി പെരുമ്പാവൂരിനോടുള്ള കലിപ്പ് തീരുന്നില്ല; റിലീസ് പട്ടികയിൽ 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ഇല്ലാത്തതിന് കാരണം ദൃശ്യത്തെ ആമസോണിന് കൊടുത്തതിലുള്ള പ്രതിഷേധം; എന്തു വന്നാലും പ്രഖ്യാപിച്ച തീയതിയിൽ റീലീസിന് ആശിർവാദും; 'വെള്ളം'വുമായി ജയസൂര്യ എത്തുമ്പോൾ മരയ്ക്കാർ വിവാദവും
- പ്രശാന്തിനെ തകർക്കാൻ സുധീരനെ ഇറക്കാൻ യുഡിഎഫിൽ സജീവ ആലോചന; ജിജി തോംസന്റെ പേര് ഉയർന്നെങ്കിലും ബ്ലാക്മെയിൽ കേസ് വിനയാകും; മത്സരിക്കാൻ ചാമക്കാലയും സന്നദ്ധൻ; പാട്ടുകാരൻ വേണുഗോപാലും സാധ്യതാ പട്ടികയിൽ; ബിജെപിയുടെ മുമ്പിൽ സുരേഷ് ഗോപിയും വിവി രാജേഷും; വട്ടിയൂർക്കാവിൽ തീരുമാനം എടുക്കാനാവാതെ യുഡിഎഫും ബിജെപിയും
- മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
- ആരോഗ്യ പ്രശ്നങ്ങൾ കാരണം മാത്യു ടി തോമസ് മത്സരിക്കില്ല: തിരുവല്ലയിൽ ഇക്കുറി സിപിഎമ്മും കോൺഗ്രസും നേർക്കു നേർ: ആർ സനൽകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയാകും: കോൺഗ്രസിൽ ആരു മത്സരിക്കണമെന്ന് പിജെ കുര്യൻ തീരുമാനിക്കും: അനൂപ് ആന്റണി ബിജെപി സ്ഥാനാർത്ഥി
- ഇടഞ്ഞ കൊമ്പനാന തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നത് ഒന്നാം പാപ്പാൻ വിഷ്ണുവിനെ; ക്ഷേത്രത്തിൽ പൂജിക്കാനെത്തിച്ച സ്കൂട്ടർ തകർത്ത് ഓടിയ ആന നാടിനെ മുൾമുനയിൽ നിർത്തിയത് രണ്ട് മണിക്കൂറോളം
- ചൈനയുടെ ഹോംഗ്കോംഗിലെ ഇടപെടലിനെതിരെ പ്രതികരിച്ച ആസ്ട്രേലിയക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തി കമ്മ്യുണിസ്റ്റ് രാജ്യം; വുഹാൻ ലാബിലെ ശാസ്ത്രജ്ഞന്മാർ കുഴഞ്ഞു വീണിട്ടും കൊറോണയെ കുറിച്ച് മിണ്ടാതെ ചതിച്ചതിന്റെ റിപ്പോർട്ടുമായി അമേരിക്ക; ലോകത്തെ മുൾമുനയിൽ നിർത്തി നേടുന്ന ചൈനീസ് ക്രൂരത ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്