നിലവിളക്ക് അനിസ്ലാമികമെന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്! രവിപിള്ളയുടെ മകളുടെ വിവാഹാഘോഷം ബഹറിൻ രാജകുടുംബാഗം ഭാര്യയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തത് എങ്ങനെയെന്ന് കാണുക; അനാവശ്യ വിവാദങ്ങൾ ഇനിയെങ്കിലും അബ്ദു റബ്ബ് ഒഴിവാക്കുമോ?
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: നിലവിളക്ക് ഇസ്ലാമിക സംസ്കാരമല്ലെന്നും ബഹുമാനാദരവോടെ അത് തെളിക്കുന്നത് അനുവദനീയമല്ലെന്ന് കേരളത്തിലെ ചില ഇസ്ലാം മത നേതാക്കൾ പറയുന്നു. വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബിനെ പോലുള്ളവർ അത് അനുസരിക്കുകയും ചെയ്യുന്നു. സൂപ്പർ താരം മമ്മൂട്ടി പറഞ്ഞാൽ പോലും അബ്ദുറബ്ബ് നിലവിളക്കിന്റെ ഭാഗത്തേക്ക് നോക്കില്ല. അനിസ്ലാമികമാണിതെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇവിടെയാണ് കൊല്ലത്തെ ഈ ചടങ്ങിന്റെ പ്രസക്തി. ബഹറിൻ രാജകുടുംബത്തിലെ മുതിർന്ന അംഗത്തിന് നിലവിളക്ക് അനസ്ലാമികമല്ല. ഒരു മടിയും കൂടാതെ നിലവിളക്ക് കൊളുത്താൻ ബഹറിനിലെ കിരിടാവകാശി പദവിയുള്ള ഷെയ്ഖ് അലീഫ ബിൻ ഡെയ്ജ് അൽ ഖലീഫ തയ്യാറാവുകയും ചെയ്തു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഭാര്യ ഷെയ്ഖ് മാറം നിലവിളക്ക് കത്തിക്കുന്നതിനെ തടഞ്ഞതുമില്ല.
ബഹറിൻ ആസ്ഥാനമായി വളർന്ന് പന്തലിച്ച രവി പിള്ളയുടെ മകളുടെ കല്ല്യാണാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി. രവിപിള്ളയുടെ ആസ്ഥാനം ബഹറിനാണ്. അതുകൊണ്ട് തന്നെ രാജകുടുംബത്തിന്റെ ഇഷ്ടാനിഷ്ടങ്ങളും മനസ്സും തിരിച്ചറിഞ്ഞ് മാത്രമേ രവി പിള്ളയെ പോലൊരു വ്യവസായ പ്രമുഖൻ ചടങ്ങ് ആസൂത്രണം ചെയ്യുകയുള്ളൂ. മകളുടെ വിവാഹത്തിന് മാറ്റ് കൂട്ടാനായെത്തിയ പ്രത്യേക അതിഥിയാണ് ഷെയ്ഖ് അലീഫ ബിൻ ഡെയ്ജ് അൽ ഖലീഫ. നിലവിളക്ക് കൊളുത്തുന്നതിൽ യാതൊരു മതാചാര പ്രശ്നവുമില്ലെന്ന തിരിച്ചറിവിൽ തന്നെയാണ് ബഹറിൻ രാജകുടുംബ പ്രതിനിധി അതിന് തയ്യാറായത്. ഇവിടെയാണ് കേരളത്തിൽ നിലവിളിക്ക് കൊളുത്തുന്നതിനെതിരെ ചില ഇസ്ലാം മത സംഘടനകളെടുക്കുന്ന നിലപാടിലെ കള്ളക്കളി പുറത്താകുന്നത്.
ദീപാരാധനയും അഗ്നിയാദരവും ഇസ്ലാമികമായി പാടില്ലാത്തതും ഉദ്ഘാടന വേളകളിലും മറ്റും ആദരപൂർവം ദ്വീപം കൊളുത്തുന്ന ആചാരം മുസ്ലിംങ്ങൾ നടപ്പാക്കുന്നത് ശരിയല്ലെന്നുമാണ് കേരളത്തിലെ ചില സംഘടനകളുടെ നിലപാട്. ഇതിനെ അനുകൂലിച്ചും എതിർത്തും വാദങ്ങൾ സജീവമാകുന്നതിനിടെയാണ് രവിപിള്ളയുടെ മകളുടെ ചടങ്ങിന്റെ ചിത്രം പുറത്തുന്നത്. കേരളത്തിലെ പ്രബലമായ രണ്ട് മുസ്ലിം സംഘടനകളായ എ.പി, ഇ.കെ സുന്നികൾ രണ്ട് അഭിപ്രായം പറഞ്ഞിരിക്കുന്നത് അണികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. നിലവിളക്ക് കൊളുത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റാത്തതും അത് മതവിരുദ്ധമാണെന്നും ഇ.കെ വിഭാഗം പറയുമ്പോൾ, വെളിച്ചം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ ആധുനികവും പുരാതനവുമായ എല്ലാ വിളക്കുകളും കത്തിക്കുന്നതിൽ പ്രശ്നമില്ലെന്നാണ് എ.പി വിഭാഗത്തിന്റെ തീരുമാനം.
വിവാദമെന്തായാലും നിലവിളക്ക് കൊളുത്തി കേരളം കണ്ട ഏറ്റവും വലിയ വിവാഹ മാമാങ്കത്തിനാണ് ബഹറിൻ രാജകുടുംബാംഗം തുടക്കമിട്ടത്. ബഹറിൻ പ്രിൻസ് കോർട്ട് പ്രസിഡന്റായ ഷെയ്ഖ് അലീഫ ബിൻ ഡെയ്ജ് അൽ ഖലീഫയെ കൊണ്ട് വിവാഹാ ആഘോഷത്തിന് തിരിതെളിച്ച് ഗൾഫ് രാജ്യങ്ങളിലെ തന്റെ സ്വാധീനം വ്യക്തമാക്കുക കൂടിയാണ് രവി പിള്ള. ചലച്ചിത്രം ബാഹുബലിയുടെ അണിയറ ശില്പികളെ അണിനിരത്തി കൊല്ലം ആശ്രാമം മൈതാനം ഒരു മാസമായി വാടകയ്ക്കെടുത്താണ് നടത്തുന്ന തയ്യാറെടുപ്പുകൾ നടന്നത്. ആശ്രാമം മൈതാനം ഒരുക്കാൻ മാത്രം 30 കോടി മുടക്കുമ്പോൾ കുറഞ്ഞത് 50 കോടിയെങ്കിലും ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ഈ ആഘോഷത്തിന് വേണ്ടി പൊടിപൊടിക്കുമെന്നാണ് അറിയുന്നത്. മലയാളികൾ ഇതുവരെയും കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ കല്യാണം ആയിരിക്കും ഇത്. തിരുപ്പതി ക്ഷേത്രത്തിൽ താലികെട്ട് ചടങ്ങ് നടന്നിരുന്നു. വിവാഹ മാതൃകയിൽ വിപുലമായ റിസപ്ഷനാണ് കൊല്ലത്ത് നാളെ നടക്കുക.
42 രാജ്യങ്ങളിൽനിന്നുള്ള പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുക്കാനായി കേരളത്തിലെത്തുന്നത്. രാജ്യത്തലവന്മാർ, ആഗോള കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ, വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ, വിവിധ രാജ്യങ്ങളിൽനിന്നുള്ള രാജകുടുംബാംഗങ്ങൾ എന്നിവരെല്ലാം കൊല്ലത്ത് വിവാഹാഘോഷങ്ങൾക്കായി ഒത്തുകൂടും. ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ബഹ്റൈൻ, യുഎഇ, എന്നിവിടങ്ങളിലെ രാജകുടുംബത്തിലെ മുതിർന്ന മന്ത്രിമാരും രാജകുടുംബാംഗങ്ങളും, സാംസങ് ഗ്രൂപ്പ്, ജപ്പാൻ ഗ്യാസ് കോർപ്പറേഷൻ, ചിയോഡ കോർപ്പറേഷൻ ജപ്പാൻ, ദക്ഷിണ കൊറിയയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ എസ്കെ ഗ്രൂപ്പിന്റെ മാനേജ്മെന്റ് അംഗങ്ങൾ, ഇറ്റലിയിൽനിന്നുള്ള ടെക് മൂൺ, എൻഎൽ ഗ്രൂപ്പ് യുറോപ്പ്, എക്സോൺ മൊബൈൽ തുടങ്ങിയ വൻ കമ്പനികളുടെ സിഇഒമാർ, വിവിധ ബിസിനസ് രംഗങ്ങളിൽനിന്നുള്ളവർ മുഖ്യമന്ത്രിയുമായും, പൊതു, സ്വകാര്യ മേഖലകളിലെ പ്രതിനിധികളുമായും ചർച്ചകൾ നടത്തുമെന്ന് ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ. രവി പിള്ള ചൂണ്ടിക്കാട്ടി.
വിദേശ നിക്ഷേപ കാലാവസ്ഥ രാജ്യത്ത് മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. റോയിട്ടേഴ്സ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്ത അനുസരിച്ച് ഇന്ത്യയിൽ 50 ബില്യൻ രൂപ (753.35 മില്യൻ അമേരിക്കൻ ഡോളർ) വരെ നിക്ഷേപം ഏകജാലകം വഴി അനുമതി നൽകുന്നതിന് ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ബോർഡ് കൂടുതൽ അധികാരം നൽകിയിട്ടുണ്ട്. 26 രാജ്യങ്ങളിലായി 80,000 ജീവനക്കാരുണ്ട് ആർപി ഗ്രൂപ്പിന്. 20 ബില്യൻ അമേരിക്കൻ ഡോളർ മതിപ്പുള്ള പദ്ധതികളാണ് ആർപി ഗ്രൂപ്പ് പൂർത്തിയാക്കിയിരിക്കുന്നത്.
ഒക്ടോബർ 25ന് കോവളം ലീലയിൽ വച്ചായിരുന്നു കല്യാണാഘോഷങ്ങളുടെ തുടക്കം. എം ജി ശ്രീകുമാറിന്റെ ഗാനമേളയോടെ ആയിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞത്. മാന്ത്രിമാരടക്കം കേരളത്തിലെ പ്രമുഖർ എല്ലാം പങ്കെടുത്ത ആ ചടങ്ങ് ഒരു മാസം നീണ്ടു നിൽക്കുന്ന വിവാഹച്ചടങ്ങുകളുടെ തുടക്കം മാത്രമായിരുന്നു. അതിന് ശേഷം താലികെട്ട് നടന്നു. 24ന് വൈകുംനേരം അഞ്ചര മുതൽ ഒൻപത് വരെ കൊല്ലത്ത് ഹോട്ടൽ രവീസിൽ നടക്കുന്ന പിന്നണി ഗായിക മഞ്ജരി നയിക്കുന്ന ഗസൽ സന്ധ്യയോടെയാണ് വിവാഹം ആഘോഷങ്ങൾക്ക് ദീപം തെളിഞ്ഞത്. നടിയും നർത്തകിയുമായ നവ്യാനായരുടെ ഫ്യൂഷൻ ഡാൻസും നടന്നു. അങ്ങനെ കൊല്ലം ആഘോഷത്തിലേക്ക് കടക്കുകയും ചെയ്തു. ഇതിന് തുടക്കമിട്ടാണ് ബഹറിൻ രാജകുടുംബാഗത്തിന്റെ നിലവിളക്ക് കൊളുത്തൽ. മെഹന്തി ഇടൽ ചടങ്ങിന് തുടക്കമിട്ടത് ഷെയ്ഖ് അലീഫ ബിൻ ഡെയ്ജ് അൽ ഖലീഫിന്റെ ഭാര്യ ഷെയ്ഖ് മാറവും.
നവംബർ 25ന് വൈകുംന്നേരം ഏഴ് മുതൽ കൊല്ലം ക്യൂ എസ് റോഡിലുള്ള രവിപിള്ളയുടെ വസതിയിലാണ് പിറ്റെദിവസത്തെ ആഘോഷങ്ങൾ. ഏഴുമണിക്ക് തികച്ചും വ്യത്യസ്തമായ തൃശക്തി എന്നൊരു ഫ്യൂഷൻ ഡാൻസ് ഒരുക്കിയിട്ടുണ്ട്. 8.30 മുതൽ കൊല്ലം രവീസിൽ നടൻ മുകേഷും ഭാര്യ മേതിൽ ദേവികയും ചേർന്നൊരുക്കുന്ന നാഗ എന്ന നാടകം അരങ്ങേറും. ഇതൊടെ കല്യാണത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾക്ക് തിരശ്ശീല വീഴും. കല്യാണ ദിവസമായ നവംബർ 26ന് കൊല്ലത്ത് പ്രമുഖ വേദിയായ ആശ്രാമം മൈതാനത്ത് ഒട്ടേറെ ചടങ്ങുകൾ ആണ് ഒരുക്കിയിരിക്കുന്നത്. ഒരു മാസമായി ഇതിനുള്ള ഒരുക്കത്തിനായി മൈതാനം സർക്കാരിൽ നിന്നും വാടകയ്ക്ക് എടുത്തിരിക്കുകയാണ്. രാവിലെ ഒൻപതിന് മുമ്പ് 6000 ത്തോളം ക്ഷണിക്കപ്പെട്ട അതിഥികളെ ഹാളിൾ കയറ്റി കഴിഞ്ഞാൽ ഉടൻ ചടങ്ങുകൾ ആരംഭിക്കുമെന്നാണ് ക്ഷണക്കത്തിൽ പറയുന്നത്. കൃത്യം ഒൻപത് മണിക്ക് ഗായത്രിയുടെ ഭജനയോടെയാണ് തുടക്കം. 9.45 മുതൽ 10 വരെയുള്ള 15 മിനുട്ട് പ്രശസ്ത നടി മഞ്ജു വാര്യയർ അവതരിപ്പിക്കുന്ന കുച്ചിപ്പുടി ആണ് നടക്കുക. മഞ്ജു വാര്യർ അരങ്ങുവിട്ടാലുടൻ എത്തുന്നത് നടി ശോഭനയാണ്. 10 മുതൽ പത്തേകാൽ വരെ ശോഭനയുടെ ഭരതനാട്യമാണ് അതിഥികളെ കാത്തിരിക്കുന്നത്.
പത്തേകാലിന് ശോഭന അരങ്ങ് വിട്ടാൽ ഉടൻ 400 ആദിവാസി കലാകാരന്മാർ സ്റ്റേജിൽ എത്തും. റിഥം ഓഫ് ഫോറസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി വഴി തികച്ചും വ്യത്യസ്തമായി പ്രത്യേകം ചിട്ടപ്പെടുത്തിയ കലാവിരുന്നാണ് ഒരുക്കുക. 11.15 ആവുമ്പോൾ വീണ്ടും ശോഭന എത്തും. ശോഭനയുടെ സീതാകല്യാണം അഞ്ച് മിനുട്ട് നീണ്ടു നിൽക്കുമെന്നാണ് ക്ഷണക്കത്തിൽ പറയുന്നത്. സീതാകല്യാണം അവസാനിക്കും മുമ്പ് വരൻ ആഘോഷമായി കല്യാണ മണ്ഡപത്തിലേയ്ക്ക് എത്തും. വരൻ എത്തി അഞ്ച് മിനുട്ട് കഴിഞ്ഞാൽ വിവാഹത്തിന്റെ ഊഴമായി. തുടർന്നാണ് താലികെട്ട് നടക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കം സർവ്വ രാഷ്ട്രീയ പാർട്ടിനേതാക്കൾക്കും ചടങ്ങിന് സാക്ഷ്യം വഹിക്കും. കേന്ദമന്ത്രിമാരും ഗവർണറും അടക്കമുള്ളവർക്കും ക്ഷണമുണ്ട്. വിവാഹ ചടങ്ങുകൾ കഴിഞ്ഞാൽ പിന്നെ അടിപൊളി ആഘോഷങ്ങൾക്ക് തുടക്കമാകും. 12 മണിക്ക് സ്റ്റീഫൻ ദേവസിയുടെ ഫ്യൂഷൻ മ്യൂസിക്കൊടെയാണ് വെടിക്കെട്ടുകൾക്ക് തുടക്കമാകുന്നത്. തുടർന്നുള്ള ചടങ്ങുകളുടെ ആങ്കറിങ് ഏറ്റെടുത്തിരിക്കുന്നത് രഞ്ജിനി ഹരിദാസും വെട്ടിക്കവല ശശികുമാറും സംഘവുമാണ്. തുടർന്നാണ് അതിഥികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം. ഈ കേരളത്തിൽ ലഭിക്കാവുന്ന എന്തും കല്യാണ വിരുന്നിന് വിളമ്പുമെന്നാണ് മുഖ്യ സംഘാടകരിൽ ഒരാൾ മറുനാടൻ മലയാളിയോട് പറഞ്ഞത്.
കൊല്ലത്തെ ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി 28ന് ലേമെറിഡിയനിൽ പ്രത്യേക റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം നടക്കുന്ന ചടങ്ങിൽ സിയാ ഉൽഹഖും 17 കലാകാരന്മാരും ഒരുമിച്ച് നടത്തുന്ന ഖവാലിയാവും പ്രധാന ഇനം. തുടർന്ന് റിമി ടോമിയും വിധു പ്രതാപും നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. മകളുടെ വിവാഹത്തിന് വേണ്ടി പൊടിക്കുന്ന പണത്തിന്റെ കൃത്യമായ കണക്കുകൾ ലഭ്യമല്ല. എന്നാൽ ആശ്രാമം മൈതാനം മാത്രം ഒരുക്കാൻ 30 കോടി നൽകുന്നു എന്നാണ് റിപ്പോർട്ട്. കലാകാരന്മാർക്കെല്ലാം അവർ സിനിമയിൽ കൈപ്പറ്റുന്നതിനേക്കാൾ കൂടിയ പ്രതഫലം നൽകുമെന്ന് റിപ്പോർട്ടുണ്ട്. ഒരു നടിക്ക് മാത്രം 50ലക്ഷം നൽകുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കല്യാണത്തിന് ക്ഷണക്കത്ത് നൽകിയ 6000 പേർക്കും വിലപിടിപ്പേറിയ ഒരു സാരിയും മുണ്ടും നൽകിയിട്ടുണ്ട്. ഏതാണ്ട് 8000 മുതൽ 10000 വരെയാണ് ഒരു സമ്മാനപ്പൊതിയുടെ നിരക്ക് എന്നാണ് സൂചന. കല്യാണക്കുറി ഒരെണ്ണം അടിക്കാൻ മാത്രം 800 മുതൽ 1000 വരെ രൂപ ആയതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്