ഭർത്താവുമായുള്ള പ്രശ്നങ്ങൾ മനസ്സിലാക്കി മാനജേർ പ്രണയം നടിച്ച് ഒപ്പം കൂടി; വിവാഹ മോചനം നടത്തിയാൽ വിവാഹമെന്ന വാഗ്ദനമെന്ന കുരുക്കിൽ എല്ലാം സമർപ്പിച്ചു; 2012ൽ ഓഫീസിനുള്ളിലെ പീഡനത്തിന് ശേഷം ആറ്റുകാലിൽ താലികെട്ട് നാടകവും; ലോണെടുപ്പിച്ചുള്ള ചൂഷണത്തിനൊപ്പം മറ്റുളവർക്ക് കാഴ്ചവെയ്ക്കാനും ശ്രമം; ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അഭിലാഷിനെതിരെ പരാതിപ്പെട്ടപ്പോൾ കിട്ടിയത് ഒറ്റപ്പെടുത്തലുകൾ; പിണറായിയുടെ പൊലീസിനും മൗനം; വനിതാ മതിലിന്റെ നവോത്ഥാന നായകർ കണ്ടില്ലെന്ന് നടിക്കുന്ന പീഡന കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ വെച്ച് ബലാത്സംഗം ചെയ്യുകയും തുടർന്ന് വിവാഹവാഗ്ദാനം നൽകി നീണ്ട നാലുവർഷം പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ടൂറിസം വകുപ്പിലെ ജീവനക്കാരി നൽകിയ പരാതിയിൽ ഇതുവരെ നടപടിയില്ല. കഴിഞ്ഞ വർഷം നവംബർ മാസം യുവതി മുഖ്യമന്ത്രിക്കും ടൂറിസം ഡയരക്ടർക്കും ഡിജിപിക്കും ടൂറിസം സെക്രട്ടറിക്കുമൊക്കെ പരാതി നൽകിയെങ്കിലും പരാതി പൂഴ്ത്തപ്പെട്ട അവസ്ഥയിലാണ്. സ്ത്രീ സമത്വം നിലനിർത്താനും സ്ത്രീ സുരക്ഷിതത്വത്തിനും വേണ്ടി സർക്കാർ തന്നെ വനിതാ മതിൽ പടുത്തുയർത്താൻ പോകുന്ന വേളയിലാണ് സ്ത്രീ പീഡന പരാതിയിൽ പരാതി നൽകി ഒരു വർഷമായിട്ടും നടപടിയില്ലാതെ വരുന്നത്.
കഴിഞ്ഞ നവംബറിൽ ഡിജിപിക്ക് നൽകിയ പരാതി മ്യൂസിയം സ്റ്റേഷനിലേക്ക് വന്നു എഫ്ഐആർ ആയെങ്കിലും ഇതുവരെ പൊലീസ് നടപടിയും ഉന്നതനെതിരെ വന്നിട്ടില്ല. മജിസ്ട്രേറ്റിനു വരെ രഹസ്യമൊഴി നൽകിയ ഒരു സ്ത്രീ പീഡനക്കേസിനാണ് ഇത്തരം ഒരു അവസ്ഥ വരുന്നത്. ആരോപണവിധേയനായ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അഭിലാഷ് കുമാർ ടി.ജിയാണെങ്കിൽ ഒരു രോമത്തിനു പോലും കേടുവരാതെ സർവീസിൽ തുടരുകയുമാണ്. ഡിജിപിക്ക് നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ് എഫ്ഐആർ ഇടുന്നത് തന്നെ പരാതി നൽകി ഏഴുമാസം കഴിയുമ്പോഴാണ്. എഫ്ആർ റദ്ദ് ചെയ്യാൻ പ്രതിയായ അഭിലാഷ് ഹൈക്കോടതിയെ സമീപിച്ചതിനാലാണ് മേൽനടപടികൾ വൈകുന്നത് എന്നാണ് മ്യൂസിയം സിഐ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.
പക്ഷെ ഒരു സ്ത്രീ പീഡനക്കേസിൽ പരാതി നൽകി ഒരു വർഷം കഴിഞ്ഞിട്ടും ഒരു നടപടിയും എടുത്തില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് യുവതിയുടെ പരാതി സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. ടൂറിസം വകുപ്പിന്റെ തിരുവനന്തപുരത്തെ യാത്രി നിവാസിൽ വെച്ച് മാനഭംഗത്തിനിരയായെന്നു യുവതി പരാതി നൽകിയിട്ടും പരാതിയിൽ നടപടി സ്വീകരിക്കാൻ ടൂറിസം വകുപ്പോ പൊലീസോ ഇതുവരെ തയ്യാറായിട്ടില്ല. ആരോപണവിധേയനായ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അഭിലാഷിനെതിരെയുള്ള പരാതി ടൂറിസം വകുപ്പ് പൂഴ്ത്തിയപ്പോൾ മ്യൂസിയം സ്റ്റേഷനിൽ ഉള്ള പരാതിയും പൂഴ്ത്തപ്പെട്ട അവസ്ഥയിലാണ്. നീതി തേടിയ യുവതിക്ക് പൊലീസിൽ നിന്നും, ജോലി ചെയ്യുന്ന ടൂറിസം വകുപ്പിൽ നിന്നും ലഭിക്കുന്നത് നിരന്തരം അവഗണന. ഒപ്പം മാനസിക പീഡനവും. ലൈംഗിക പീഡന പരാതി നല്‍കിയതിന്റെ പേരിൽ ഒരു സ്ത്രീയ്ക്ക് നേരിടേണ്ട അവസ്ഥയാണിത്.
ഡിജിപിക്ക് നൽകിയ പരാതി മ്യൂസിയം സ്റ്റേഷനിൽ എഫ്ഐആർ ആയത് യുവതി പരാതി നൽകി എഴ് മാസങ്ങൾക്ക് ശേഷവും. ഈ പരാതിയിൽ എഫ്ഐആർ ആയെങ്കിലും ടൂറിസം വകുപ്പിലെ ഉന്നതൻ ആയതിനാൽ മ്യൂസിയം പൊലീസും മേൽ നടപടികൾക്ക് മടിച്ച് നിൽക്കുന്ന അവസ്ഥയിലാണ്. എഫ്ഐആർ റദ്ദ് ചെയ്യാൻ പ്രതിയായ ടൂറിസം ഡെപ്യൂട്ടി ഡയരക്ടർ അഭിലാഷ് ഹൈക്കോടതിയെ സമീപിച്ചതിനാലാണ് നടപടി വൈകുന്നത് എന്നാണ് മ്യൂസിയം സിഐ മറുനാടനോട് പ്രതികരിച്ചത്. മാനഭംഗക്കേസിൽ നീതി തേടിയ സ്ത്രീയുടെ മുന്നിൽ നീതി-നിയമ സംവിധാനങ്ങൾ പുറം തിരിഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ്.
ടൂറിസം വകുപ്പിൽ ജോലിയുള്ള യുവതി പരാതിയിൽ പറയുന്നത്
ടൂറിസം വകുപ്പിൽ ജോലി ചെയ്യവേ തന്നെ ഭർത്താവുമായി പ്രശ്നങ്ങൾ നിലനിനിന്നിരുന്നു. ഇത് മനസിലാക്കിയാണ് അന്ന് തിരുവനന്തപുരത്ത് മാനേജർ പോസ്റ്റിലുണ്ടായിരുന്ന അഭിലാഷ് യുവതിയുമായി അടുക്കുന്നത്. തന്റെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്നാണ് അഭിലാഷ് പറഞ്ഞത്. ഭാര്യയെ ഒഴിവാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഭാര്യയിൽ നിന്നും വിവാഹമോചനം ആഗ്രഹിക്കുന്നു. അതിനാൽ യുവതി വിവാഹമോചനം നടത്തിയാൽ വിവാഹം കഴിക്കാം. ഈ പ്രേരണയിലാണ് യുവതി വിവാഹമോചനത്തിനു ശ്രമിക്കുന്നതും വിവാഹ മോചനം നേടുന്നത്. തനിക്ക് മാനസികമായ ഒരു പിൻബലം നൽകുന്നു എന്ന രീതിയിലാണ് തന്റെ മേൽ ഉദ്യോഗസ്ഥനായ അഭിലാഷ് നിലകൊണ്ടത്. അഭിലാഷിന്റെ നിര്‍ബന്ധത്തെ തുടർന്നാണ് വിവാഹമോചന ശ്രമങ്ങൾ തനിക്ക് വേഗത്തിലാക്കേണ്ടി വന്നതും. ഈ സമയം യുവതി തിരുവനന്തപുരത്ത് ജോലി നോക്കുകയാണ്. ടൂറിസം വകുപ്പിൽ മാനേജർ പോസ്റ്റിൽ അഭിലാഷുമുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് 2012-ൽ പീഡനം നടക്കുന്നത്.
ബലാത്സംഗം ചെയ്യപ്പെട്ടത് ഓഫീസിൽ
ആദ്യമായി പീഡനം നടന്നത് തിരുവനന്തപുരം ടൂറിസം വകുപ്പിൽ യുവതി ജോലി ചെയ്ത തിരുവനന്തപുരം ഓഫീസിൽ വച്ചായിരുന്നു. ജോലി നോക്കുന്നതിനിടെ ആരുമില്ലാത്ത റൂമിലേക്ക് അഭിലാഷ് കടന്നു വരുകയും കടന്നുപിടിക്കുകയുമായിരുന്നു. പീഡനം എന്നല്ല അത് ഒരു ബലാത്സംഗം തന്നെയായിരുന്നു. സംഭവം പുറത്ത് പറയാതിരിക്കാൻ അഭിലാഷ് വിവാഗ വാഗ്ദാനം നൽകി. 2012 ലെ ഈ ബന്ധമാണ് 2016 വരെ നീണ്ടുനിൽക്കുന്നത്. അതിന്നിടയിൽ യുവതിയെ പലയിടങ്ങളിൽ അഭിലാഷ് കൂട്ടിക്കൊണ്ടു പോവുകയും ശാരീരിക ബന്ധത്തിനു വിധേയമാക്കുകയും ചെയ്തു. ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് ഒരു താലികെട്ടലും നടത്തി വിശ്വാസം ജനിപ്പിച്ച ശേഷമായിരുന്നു ഈ പീഡനങ്ങൾ അധികരിച്ചത്.
അഭിലാഷിന്റെ സാമ്പത്തിക ആവശ്യങ്ങൾക്കായി യുവതിയെ ചൂഷണം നടത്താനും അഭിലാഷ് മടിച്ചില്ല. പല രീതിയിൽ അഭിലാഷ് യുവതിയിൽ നിന്നും പണം പിടുങ്ങി. എച്ച്ഡിഎഫ്സി, പിഎഫ്, .കെഎസ്എഫ്ഇ എന്നിവിടങ്ങളിൽ യുവതിയെ വെച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ ആറുലക്ഷത്തോളം രൂപ യുവതിക്ക് അഭിലാഷ് നൽകാനും ബാക്കിയുണ്ട്. എല്ലായിടത്തു നിന്നും അഭിലാഷിന് വേണ്ടി യുവതി ലോൺ എടുത്തു നൽകുകയായിരുന്നു. ഈ തുക യുവതി ഒറ്റയ്ക്ക് തന്നെയാണ് അടച്ചു തീർത്തത്. ഇതിൽ കെഎസ്എഫ്ഇ ലോണിന്റെ പേരിൽ റിക്കവറി നടപടിക്ക് ഇപ്പോൾ യുവതിക്ക് നോട്ടീസും നൽകിയിട്ടുണ്ട്.
ആദ്യം ബലാത്സംഗം, പിന്നീട് മറ്റുളവർക്കായി കാഴ്ചവെയ്ക്കാൻ ശ്രമം
ഭാര്യയെന്ന രീതിയിൽ യുവതിയെ ഒപ്പം കൂട്ടിയ അഭിലാഷ് ഇതിന്നിടയിൽ ചുവട് മാറ്റിത്തുടങ്ങി. യുവതിയെ തന്റെ നേട്ടങ്ങൾക്കായി മറ്റു ചിലർക്ക് കാഴ്ചവെയ്ക്കാനും അഭിലാഷ് ശ്രമിച്ചു..ഇത് യുവതി ചെറുക്കുകയും അഭിലാഷിന്റെ ഉദ്ദേശ്യങ്ങൾ മനസിലാക്കുകയും ചെയ്തു. ഇതോടെ വിവാഹം കഴിച്ച് ഒരു ഭാര്യയാക്കുകയല്ല ശാരീരിക-സാമ്പത്തിക ചൂഷണം മാത്രമാണ് അഭിലാഷിന്റെ ലക്ഷ്യമെന്നു യുവതി തിരിച്ചറിഞ്ഞു. യുവതി അഭിലാഷിൽ നിന്നും അകലാനും തുടങ്ങി.
ഇതോടെ അഭിലാഷ് കുപിതനാകുകയും യുവതിയെയും ടൂറിസം വകുപ്പിലെ ചിലരെയും ചേർത്ത് അനാശാസ്യം പറഞ്ഞു പരത്തുകയും ചെയ്തു. മാനേജർ പോസ്റ്റിൽ നിന്നും ഡെപ്യൂട്ടി ഡയരക്ടർ ആയതോടെ യുവതിയിലുള്ള താത്പര്യം അഭിലാഷ് ഒഴിവാക്കുകയും ചെയ്തു. ഇതോടെ വിവാഹ വാഗ്ദാനത്തിന്റെ പേരിൽ പീഡനം നടത്തി എന്ന് പറഞ്ഞു യുവതി ടൂറിസം ഉന്നതർക്കും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുകയും ചെയ്തു.
പരാതി നൽകിയതിനെ തുടർന്ന് സസ്പെൻഷനും
യുവതി അഭിലാഷിനെതിരെ പരാതി നൽകിയതോടെ ടൂറിസം ഓഫീസിലെ പലരും യുവതിക്ക് എതിരായി. അഭിലാഷ് ആണെങ്കിൽ മാനസിക പീഡനത്തിനു യുവതിയുടെ മേലധികാരികൾ വഴി നിരന്തരം ശ്രമിക്കുകയും ചെയ്തു. നിരന്തര മാനസിക പീഡനങ്ങൾ വഴി ജോലി ചെയ്യാൻ സാധിക്കാത്ത ഒരവസ്ഥ ഓഫീസിൽ ഉണ്ടാക്കാൻ അഭിലാഷിന് കഴിഞ്ഞു.
റിട്ടയർ ചെയ്യാനിരുന്ന മേലധികാരിയായ ഒരു സ്ത്രീയെ സ്വാധീനിച്ച് ടൂറിസം വകുപ്പിൽ യുവതിക്ക് എതിരെ പരാതി നൽകി. ഇതോടെ യുവതിയെ സസ്പെൻഷനിൽ നിർത്താനും അഭിലാഷിന് സാധിച്ചു. സസ്പെൻഷൻ നീണ്ടുനിന്നതോടെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ടു യുവതി പരാതി പറഞ്ഞു. ഇതോടെ യുവതിയുടെ സസ്പെൻഷൻ മന്ത്രി നേരിട്ട് ഇടപെട്ടു അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോൾ ആലപ്പുഴയിൽ ജോലി നോക്കുന്ന അഭിലാഷ് ഡെപ്യൂട്ടി ഡയരക്ടർ പദവി ഉപയോഗിച്ച് തനിക്ക് നേരെ നിരവധി പ്രശ്നങ്ങൾ ആണ് കുത്തിപ്പൊക്കുന്നത് എന്നാണ് യുവതി ആരോപിക്കുന്നത്. അഭിലാഷിനെതിരെ യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ ഇതുവരെ ഒരു നടപടിയും പൊലീസിന്റെ ഭാഗത്തും നിന്നും വന്നില്ല.
അതോടൊപ്പം ടൂറിസം വകുപ്പിൽ നിന്നും ഒരു നടപടിയും അഭിലാഷിനെതിരെ വന്നില്ല . തന്നെ ബ്ളാക്ക് മെയിൽ ചെയ്യാൻ യുവതി ശ്രമിക്കുകയാണ് എന്നാണ് അഭിലാഷ് ടൂറിസം അധികാരികൾക്ക് മുന്നിൽ അറിയിച്ചത്. ഇത് വ്യാപകമായി പ്രചരിപ്പിക്കാനും അഭിലാഷ് ശ്രമിക്കുകയാണ്. ഒപ്പം അഭിലാഷ് എഫ്ഐആർ റദ്ദ് ചെയ്യാനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് മ്യൂസിയം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോൾ തൊഴിലിടത്തെ മാനഭംഗ കേസിൽ യുവതി നൽകിയ പരാതിയിൽ ഒരു വർഷം കഴിഞ്ഞിട്ടും നടപടിയാകാത്ത അവസ്ഥയാണ്.
Stories you may Like
- മലയാളി യുവത ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി മാറുന്നു: മന്ത്രി പി.എ മുഹമ്മദ് റിയാസ്
- ഗോൾഡൻ ഗ്ലോബ് റേസിൽ ഇനി പങ്കെടുക്കില്ലെന്ന് അഭിലാഷ് ടോമി
- ഗോൾഡൻ ഗ്ലോബ് റേസ് പായ്വഞ്ചിയോട്ട മത്സരത്തിൽ ചരിത്രം കുറിച്ച് അഭിലാഷ് ടോമി
- ടൂറിസം ദിനത്തിൽ അവാർഡ് തിളക്കവുമായി കേരളം
- വർക്കല ഫ്ളോട്ടിങ് ബ്രിഡ്ജ് അപകടം: ഡിടിപിസി വാദം തള്ളി ടൂറിസം ഡയറക്ടർ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍