മുഖ്യമന്ത്രിക്കെതിരായ കത്ത് പുറത്ത് വിട്ടത് ചെന്നിത്തലയുടെ അറിവോടെ; ഇംഗ്ലീഷ് പത്രങ്ങളിൽ കൊടുത്തത് രാഹുൽ ഗാന്ധിയുടെ ശ്രദ്ധ നേടാൻ; ചന്ദ്രശേഖരൻ നേരത്തെ ഡൽഹിയിലെത്തി ചരടുവലി നടത്തി; ലക്ഷ്യം ഇടുന്നത് ഹിന്ദു ധ്രുവീകരണ വിഷയം ചർച്ചയാക്കി നേതൃമാറ്റം ഉറപ്പിക്കാൻ
ബി രഘുരാജ്
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എഴുതിയ കത്ത് പുറത്ത് വന്നതു അദ്ദേഹത്തിന്റെ തന്നെ അറിവോടെയെന്ന് ഡൽഹിയിൽ നിന്നുള്ള വിശ്വസനീയ കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നേതൃമാറ്റം ചർച്ചയാക്കാനായി ഏതാനും ദിവസങ്ങളായി ചെന്നിത്തലയുടെ പ്രതിനിധിയായി ഡൽഹിയിൽ തങ്ങിയ ഐൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനാണ് ഒരു ഇംഗ്ലീഷ് പത്രത്തിന് ഈ വാർത്ത ചോർത്തി നൽകിയത്. ഡൽഹിയിൽ ഇതൊരു ചർച്ചാ വിഷയം ആക്കാനും അത് വഴി നേതൃമാറ്റം ചർച്ച സജീവമാക്കാനും ഉദ്ദേശിച്ചാണ് ബോധപൂർവ്വം കത്ത് പുറത്തുവിട്ടത്. ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട പല വാർത്തകളെയും ഈയിടെയായി ഡൽഹിയിൽ നിന്നിറങ്ങുന്ന ദേശീയ പത്രങ്ങളിൽ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച് വരുന്നതിന്റെ പിന്നിലും ഈ സംഘം തന്നെയാണ് എന്ന് ഡൽഹിയിൽ നിന്നുള്ള വൃത്തങ്ങൾ സൂചന നൽകുന്നു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ആഭ്യന്തരമന്ത്രി സ്ഥാനത്തേയ്ക്ക് വരുമ്പോൾ ഇടക്കാല മുഖ്യമന്ത്രിയാക്കാം എന്ന വാക്കിന്റെ പുറത്താണ് എന്നാണ് ചെന്നിത്തലയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. പി സി ജോർജും പിള്ളയും അടക്കമുള്ള സംഘത്തിന്റെ പിൻബലത്തോടെ അതുമായി ബന്ധപ്പെട്ട് നിരവധി നീക്കങ്ങൾ നടത്തിയെങ്കിലും അവയെല്ലാം ഉമ്മൻ ചാണ്ടി തകർത്തു കളയുകയായിരുന്നു. ഈ സംഘത്തിന്റെ ഏറ്റവും വലിയ ആയുധമായിരുന്ന സരിതയെ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ഒരു എംഎൽഎ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിച്ചതോടെ പ്രധാന ആയുധം നഷ്ടപ്പെട്ടതിന്റെ ക്ഷീണത്തിൽ ആയിരുന്നു ഈ വിഭാഗം. അഴിമതി കേസിൽ കുടുക്കുമെന്ന അവസ്ഥയിൽ കുഞ്ഞാലിക്കുട്ടിയെ നിശബ്ദനാക്കിയതും ബാർ കോഴയിൽ മാണിയെ വീഴ്ത്തിയതും ഈ നീക്കത്തിന്റെ ഭാഗമായിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തതോടെ രണ്ടിൽ ഒന്ന് അറിഞ്ഞേ മതിയാവു എന്ന് തീരുമാനിച്ചാണ് കത്ത് വിവാദം ഉയർത്തിയത്. കത്തിൽ പരാമർശിക്കുന്ന വിഷയങ്ങൾ കോൺഗ്രസിലെ ഹിന്ദു വോട്ടിനെ വലിയ തോതിൽ സ്വാധീനിക്കുന്നത് ആയതിനാൽ അത് ചർച്ചാ വിഷയം ആക്കിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ നേതൃത്വം നൽകുന്ന കാര്യത്തിൽ ഉറപ്പ് ലഭിക്കും എന്നതാണ് ഉദ്ദേശം. ഏറ്റവും കുറഞ്ഞത് അടുത്ത ടീമിൽ ഭരണം പിടിക്കാനുള്ള ഫോർമുല എങ്കിലും വേണം എന്നാണ് ചെന്നിത്തലയുടെ പിടിവാശി. ഈ ചർച്ചയ്ക്ക് വേണ്ടിയാണ് ഇപ്പോൾ ശ്രമം നടത്തുന്നത്.
കത്തിലെ വിഷയത്തെ കുറിച്ച് പ്രതിപാതിക്കാതെ കത്തിന്റെ ഉറവിടത്തെ കുറിച്ച് ശ്രദ്ധ തിരിച്ച് വിട്ട് നേട്ടം കൊയ്യാൻ ആണ് ഉമ്മൻ ചാണ്ടി ശ്രമിക്കുന്നത്. ഉമ്മൻ ചാണ്ടിയും സുധീരനും അടക്കുമുള്ളവർ കത്തിന്റെ വിശ്വാസ്യതയിൽ ചർച്ച നടത്തിയതോടെ കത്തിലെ ഉള്ളടക്കം മുങ്ങുക ആയിരുന്നു. അതൊഴിവാക്കാനാണ് കോൺഗ്രസിലെ ചില നേതാക്കൾ ഉള്ളടക്കത്തെ കുറിച്ച് പരാമർശിച്ച് രംഗത്ത് വന്നത്. എന്നാൽ സുധീരൻ തന്ത്രപൂർവ്വം അവരെ ഒറ്റുകയായിരുന്നു. കത്തിലെ ഉള്ളടക്കം ചർച്ച ചെയ്യാതെ കത്തിന്റെ ആധികാരികത ചർച്ച ആയത് ചെന്നിത്തലയ്ക്ക് ക്ഷീണം ആയിട്ടുണ്ട്.
ഉള്ളടക്കം ചർച്ച ആയാൽ തിരിച്ചടി ഉണ്ടാവുമെന്ന് ഉമ്മൻ ചാണ്ടിക്കും അറിയാം. കോൺഗ്രസിൽ ഹിന്ദുക്കൾക്ക് അവസരം ഇല്ല എന്ന ചർച്ചയാണ് ചെന്നിത്തല ആഗ്രഹിക്കുന്നത്. അത്തരമൊരു ചർച്ച ഒഴിവാക്കാൻ ആണ് ഉമ്മൻ ചാണ്ടി ശ്രമിക്കുന്നത്. ഹിന്ദു വികാരം വളരെ സജീവമായി കോൺഗ്രസിന് എതിരാണ് എന്നും വെള്ളാപ്പള്ളിയും ബിജെപിയും മുതലെടുപ്പ് നടത്തുന്നു എന്നുമുള്ള അവസ്ഥ ദേശീയ നേതൃത്വത്തിന്റെയും ഉറക്കം കെടുത്തുന്നുണ്ട്. എന്നാൽ യുഡിഎഫിനെ നയിക്കാനോ ഘടക കക്ഷികളെ ഒരുമിച്ച് നിർത്താനോ കോൺഗ്രസിന് നേട്ടം കൊയ്യാനോ ചെന്നത്തലക്ക് കഴിയില്ല എന്ന ആശങ്ക ഇവർക്ക് ഉണ്ടുതാനും.
ഇക്കുറി എങ്കിലും തീരുമാനം ഉണ്ടായില്ലെങ്കിൽ പരസ്യവഴക്ക് ആരംഭിക്കുമെന്ന സൂചന ചെന്നിത്തല നടത്തിക്കഴിഞ്ഞു. കരുണാകരന്റെ കാലത്തെ ഓർമ്മിക്കുന്ന അവസ്ഥയിലേയ്ക്ക് കോൺഗ്രസിലെ സാഹചര്യം ഉടൻ മാറിയെന്ന് വരാം. നേതൃമാറ്റം നടക്കുന്നില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ച് പ്രതിപക്ഷ നേതാവാകാനും തുടർന്ന് സ്വഭാവികമായി നേതൃത്വം ഏറ്റെടുക്കാനുമാണ് ആണ് ചെന്നിത്തലയുടെ നീക്കം. ഇത്തവണ തോറ്റാൽ തോൽവിയുടെ ഉത്തവാദിത്തം ഉമ്മൻ ചാണ്ടിയുടെ പുറത്ത് വച്ച് പ്രതിപക്ഷ നേതൃസ്ഥാനം നേടാൻ കഴിയുമെന്നാണ് ചെന്നിത്തല കണക്ക് കൂട്ടുന്നത്.
അത്തരം ഒരു സാഹചര്യം ഉണ്ടായാൽ ചെന്നിത്തല തന്നെ ജയിക്കുന്നത് കണ്ടറിയണമെന്ന് എ ഗ്രൂപ്പ് നേതാക്കളും പറയുന്നു. വിഴുപ്പലക്കിലേയ്ക്ക് പോയാൽ ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തിൽ തോൽപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. ചെന്നിത്തലയുടെ മണ്ഡലം ഒട്ടും സുരക്ഷിതം അല്ല. കോൺഗ്രസിന്റെ സുരക്ഷിത മണ്ഡലത്തിൽ ഭൂരിപക്ഷവും എ ഗ്രൂപ്പ് എംഎൽഎ മാരുടെ കൈയിൽ ആയിതിനാൽ അത്തരം ഒരെണ്ണം കണ്ടെത്താനും സാധിച്ചെന്നുവരില്ല. ഇതൊക്കെ ചെന്നിത്തല നേരിടുന്ന പ്രതിസന്ധികൾ ആണ്. എന്നാൽ, നായർ സമുദാത്തിന്റെ പിന്തുണയോടെയും പ്രതിപക്ഷത്തു തന്നെയുള്ള കക്ഷികളുമായുള്ളു ചെറിയ നീക്കുപോക്കിലൂടെയും എങ്ങനെയും വിജയിച്ചു കയറാം എന്നതാണ് ചെന്നിത്തല കണക്കുകൂട്ടുന്നത്.
അതേസമയം ഇപ്പോഴത്തെ നിലയിൽ ചർച്ചകൾ നടക്കുന്നതിന് കാരണം നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള കൂടുതൽ സീറ്റുകളിൽ ഐ ഗ്രൂപ്പുകാർക്ക് നേടിയെടുക്കുക എന്നതും ലക്ഷ്യമിടുന്നുണ്ട്. സുധീരൻ എത്രയൊക്കെ പറഞ്ഞാലും സംസ്ഥാന രാഷ്ട്രീയത്തിൽ ഗ്രൂപ്പ് എന്നത് ഒരു സത്യമായ കാര്യമാണ്. അതുകൊണ്ട് തന്നെ കൂടുതൽ ഐ ഗ്രൂപ്പ് എംഎൽഎമാരെ നിയമസഭയിൽ എത്തിക്കുക എന്നതാണ് ചെന്നിത്തലയുടെ ലക്ഷ്യം. അതേസമയം ഗ്രൂപ്പിന് എതിരെ എന്ന പേരിൽ വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ നിർദ്ദേശിക്കുന്നതാകും സുധീരന്റെ തന്ത്രം. ഇതിനെ ചെറുക്കാൻ കൂടായാണ് കെപിസിസിക്ക് നേരെയും കത്തിൽ ഒളിയമ്പെറിഞ്ഞത്.
കേരളത്തിലെ കോൺഗ്രസ് സംഘടനാ കെട്ടുറപ്പിനെ പിടിച്ചുലയ്ക്കുന്ന കത്താണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് അയച്ചത്. ഉമ്മൻ ചാണ്ടിയുടെ ഭരണ നേതൃത്വത്തെ നേരിട്ട് കുറ്റപ്പെടുത്തിക്കൊണ്ടുള്ള കത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയത്തിന് കാരണം ഭരണപോരായ്മയാണെന്ന് ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെ തൊലിപ്പുറത്തെ ചികിത്സ പോര എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇതേ വാചകങ്ങളും കത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
എന്നാൽ കത്ത് നിഷേധിച്ചെങ്കിലും ചെന്നിത്തല തന്നെയാണ് അയച്ചതെന്ന് വ്യക്തമാണ്. ഇത് അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ചെന്നിത്തലയുടെ ലക്ഷ്യം ഫലം കണ്ടാലും അതിൽ അത്ഭുതപ്പെടാനില്ല. ബിജെപി കൂടുതൽ ശക്തമായതോടെ ഹിന്ദു മുഖ്യമന്ത്രി സ്ഥാനാർത്ഥി വേണമെന്ന വികാരം ഹൈക്കമാൻഡിൽ ഒരു വിഭാഗത്തിനുമുണ്ട്. സംസ്ഥാനത്തെ തന്നെ ചില നേതാക്കൾ ഇക്കാര്യം ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇങ്ങിനെപോയാൽ 67 ആവർത്തുച്ചേക്കുമെന്നാണ് ചില കോൺഗ്രസുകാർ ഹൈക്കമാൻഡിനെ ധരിപ്പിച്ചത്. 1967ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ കേവലം 9 സീറ്റാണ് കോൺഗ്രസിന് കിട്ടിയത്.
എന്തായലും ഇപ്പോഴത്തെ സാഹചര്യത്തിൽ രമേശ് ചെന്നിത്തല യുഎസിലേക്ക് പോയതോടെ കോൺഗ്രസിനുള്ളിൽ ജ്വലിച്ചു നിൽക്കുകയായിരുന്ന കത്ത് വിവാദത്തിന് താൽക്കാലിക ശമനമായിട്ടുണ്ട്. ഇന്നലെ രാത്രിയിൽ യാത്ര തിരിച്ച രമേശ് ഈ മാസം 28നെ മടങ്ങി വരികയുള്ളൂ. അതുവരെ ആഭ്യന്തര മന്ത്രിയുടെ ചുമതല ആര്യാടൻ മുഹമ്മദിനാണ് നൽകിയിരിക്കുന്നത്. എന്തായാലും ചെന്നിത്തലുടെ തിരിച്ചുവരവിന് ശേഷം മൂന്ന് നേതാക്കളെയും ഹൈക്കമാൻഡ് ചർച്ചയ്ക്കായി വിളിപ്പിക്കും. ഈ സാഹചര്യത്തിൽ ചെന്നിത്തല തന്റെ നിലപാട് കൂടുതൽ വ്യക്തമായി രേഖപ്പെടുത്താനാണ് ചെന്നിത്തല ഒരുങ്ങുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്