കടത്തിയത് ആറു തോക്കുകളുടെ 13 പാർട്സുകൾ; ലക്ഷ്യമിട്ടത് നാട്ടിലെ വിദഗ്ധരായ കൊല്ലപ്പണിക്കാരെ കൊണ്ട് ബാക്കി ഭാഗങ്ങൾ നിർമ്മിച്ച് തോക്കാക്കാനും; പിടിച്ചപ്പോൾ പറഞ്ഞത് സോഫയുടെ കാലിന്റെ ഭാഗമെന്ന വിചിത്ര ന്യായം; ബാലസ്റ്റിക് പരിശോധന നീട്ടിക്കൊണ്ടു പോകാൻ വട്ടം ചുറ്റിച്ചും തന്ത്രമൊരുക്കൽ; എല്ലാം ഭദ്രമായി കൈമാറിയിട്ടും റിപ്പോർട്ട് നൽകാതെ പ്രതിയെ സഹായിച്ച് പൊലീസ് ക്വാർട്ടേഴ്സിലെ ആറു മാസ താമസം; തോക്കു കടത്തിൽ റമീസിനെ തുണച്ചത് സെക്രട്ടറിയേറ്റിലെ ഉന്നതരോ? നെല്ലും പതിരും തിരിക്കാൻ എൻഐഎ
ജംഷാദ് മലപ്പുറം
മലപ്പുറം: നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാരൻ കെ.ടി. റമീസിൽ നിന്നും തോക്കിന്റെ വിവിധ ഭാഗങ്ങൾ പിടികൂടിയപ്പോൾ ആദ്യം പറഞ്ഞത് ഇവ സോഫയുടെ കാലിന്റെ ഭാഗങ്ങളും കുറ്റിയുമാണെന്ന്. തുടർന്ന് ബാലിസ്റ്റിക് പരിശോധന നീട്ടിക്കൊണ്ടുപോകാൻ കസ്റ്റംസിനെ വട്ടംകറക്കിയത് അവസാനിപ്പിത് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ. ആറു തോക്കുകളെന്ന് കരുതിയ തോക്കിന്റെ പാട്സുകളിൽ 13എണ്ണം. അഞ്ചുമാസം കഴിഞ്ഞിട്ടും ബാലിസ്റ്റിക് റിപ്പോർട്ട് നൽകാത്തിലും ഉന്നതരുടെ ഇടപെടലെന്ന് സംശയം.
സ്വർണക്കടത്തിനോടൊപ്പം റമീസിന്റെ ആയുധക്കടത്തിലെ നെല്ലും പതിരും വേർതിരി്ച്ചെടുക്കാൻ എൻ.ഐ.എ വിശദമായ അന്വേഷണം ആരംഭിച്ചു. റമീസിന്റെ തോക്കുകടത്ത് കേസിൽ അട്ടിമറി സംശയിച്ചാണ് എൻ.ഐ.എ അന്വേഷണം. റമീസിന്റെ നേതൃത്വത്തിലുള്ള കോൺസുലേറ്റ് സ്വർണം പിടിക്കപ്പെട്ടപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ച ഉന്നതർ ഈകേസിലും ഇടപെട്ടിട്ടുണ്ടോയെന്നും അഞ്ചുമാസം കഴിഞ്ഞിട്ടും കേസിലെ ബാലസ്റ്റിക് റിപ്പോർട്ട് ലഭ്യമാകാത്തതിന് പിന്നാലെ രഹസ്യവും സംശയിച്ചാണ് അന്വേഷണം. ശിവശങ്കർ അടക്കമുള്ള ഇടപെടൽ ഉണ്ടോയെന്നും പരിശോധിക്കും. സ്വപ്നാ സുരേഷിന് ഉന്നതങ്ങളിലുണ്ടായിരുന്ന സ്വാധീനം റമീസിനെ തുണച്ചതായി സൂചനകളുണ്ട്.
നിലവിൽ എൻ.ഐ.എയുടെ കസ്റ്റഡിയിലുള്ള റമീസ് നെടുമ്പാശേരിവഴി കൊണ്ടുവന്ന തോക്കുകളുടെ വിവിധ ഭാഗങ്ങൾ കസ്റ്റംസ് അധികൃതർ ബാലിസ്റ്റിക് പരിശോധനക്കായി തിരുവനന്തപുരം പൊലീസ് ഹെഡ്ക്വർട്ടേഴ്സിലെ ബാലസ്റ്റിക് വകുപ്പിലേക്കെത്തിച്ചിട്ടും റിപ്പോർട്ട് വൈകിപ്പിച്ചത് വെറും മുടന്തൻന്യായങ്ങൾ പറഞ്ഞാണെന്നും ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ചു കേസന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ ബാലസിറ്റിക് വിഭാഗവുമായി മൂന്നു തവണ ബന്ധപ്പെട്ടപ്പോഴും പരിശോധനക്ക് ആളില്ലെന്നും, മറ്റു ജോലികളുടെ തിരക്കിലാണെന്നും പറഞ്ഞാണ് ഇത്രയും നാൾ വൈകിപ്പിച്ചത്.
രാജ്യസുരക്ഷക്കു തന്നെ ഭീഷണിയാകുന്ന വിഷയത്തിൽ ഒരുമാസത്തിനകം തന്നെ റിപ്പോർട്ട് ലഭ്യമാകുമെന്നിരിക്കെ റമീസിന്റെ ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് റിപ്പോർട്ട് വൈകിപ്പിച്ചതായാണ് എൻ.ഐ.എ സംശയിക്കുന്നത്. അതേ സമയം കേസ് എൻ.ഐ.എ ഏറ്റെടുത്തതോടെ രണ്ടുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാമെന്നാണിപ്പോൾ ബാലസ്റ്റിക് മേധാവികൾ പറയുന്നത്. 2019 നവംബർ ആറിന് നെടുമ്പാശേരിയിൽനിന്നും തോക്കിന്റെ വിവിധ ഭാഗങ്ങളായാണ് കസ്റ്റംസ് പിച്ചെടുത്തതത്. തുടർന്ന് കസ്റ്റംസിന്റെ അനുമാനപ്രകാരം ഏകദേശം ആറു തോക്കുകളുടെ വിവിധ ഭാഗങ്ങളാണിവയെന്നാണ് കരുതിയിരുന്നെങ്കിലും നിലവിൽ ഇത് 13തോക്കുകളുടെ ഭാഗങ്ങളാണെന്നാണ് ബാലസിറ്റക് അധികൃതരിൽനിന്നും കസ്റ്റംസിന് ലഭ്യമായ വിവരം.
പിടിക്കപ്പെടുന്ന സമയത്ത് ഇവ തോക്കുകളാണെന്ന് സമ്മതിക്കാൻ റമീസ് തെയ്യാറായിരുന്നില്ല. ഇവ സോഫയുടെ കാലും കുറ്റിയും ഉൾപ്പെടെയുള്ളവയാണെന്നും പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിശദമായ പരിശോധനയിലാണ് ഇവ തോക്കുകളാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പിടിച്ചെടുത്ത തോക്കുകൾ സീൽചെയ്ത് റമീസിന്റേയോ, ഇയാൾ നിർദ്ദേശിക്കുന്ന വ്യക്തിയെയോ കൂട്ടിവേണമായിരുന്നു കൊച്ചിയിൽനിന്നും തിരുവനന്തപുരത്തെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെത്തിക്കാൻ. എന്നാൽ ഇതുസംബന്ധിച്ചു കൂടെ പോകാനോ, മറ്റൊരാളെ കൂടെവിടാനോ റമീസ് തെയ്യാറയില്ല. ഇതിനാൽ തന്നെ രണ്ടുമാസത്തിന് ശേഷമാണ് കസ്റ്റംസിന് ഇവ ഫോറൻസിക് ലാബിലെ ബാലസ്റ്റിക് വിഭാഗത്തിന് കൈമാറിയത്.
കൂടെ ആളെ വിടാൻ തെയ്യാറാകാതെ കസ്റ്റംസിന്റെ വട്ടംകറിക്കിയപ്പോൾ ഇനിയും വൈകിച്ചാൽ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് റമീസ് മറ്റൊരാളെ കൂടെ അയച്ചത്. പിടിക്കപ്പെട്ടശേഷം തോക്ക് കടത്തിയത് പാലക്കാട് റൈഫിൾ അസോസിയേഷന്റെ പേരിലാണെന്ന് പറഞ്ഞെങ്കിലും തങ്ങൾ ഇതുസംബന്ധിച്ച് അറിവില്ലെന്നാണ് റൈഫിൾ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കൃത്യമായി അന്വേഷണം നടത്തിയിരുന്നെങ്കിലും ബാലിസ്റ്റിക് റിപ്പോർട്ട് ലഭിക്കാത്തതാണ് കസ്റ്റംസ് അന്വേഷണത്തിന് വിലങ്ങുതടിയായി മാറിയത്. അതോടൊപ്പം തന്നെ തോക്കുകളുടെ ചില ഭാഗങ്ങൾ മാത്രമാണ് പിടികൂടിയത് എന്നതിനാൽ തന്നെ ഇവയുടെ മറ്റു ഭാഗങ്ങൾ നാട്ടിലെ നാട്ടിലെ വിദഗ്ധരായ കൊല്ലപണിക്കാരെ ഉപയോഗിച്ച് നിർമ്മിക്കാനായിരുന്നു ലക്ഷ്യമെന്നാണ് വിവരം.
നേരത്തെ മാറാട് കേസിലടക്കം നിലമ്പൂർ മേഖലയിൽനിന്നും നിർമ്മിച്ച കള്ളത്തോക്കുകൾ ഉപയോഗിച്ചിരുന്നതായി റകണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ഇപ്പോഴും നിലമ്പൂർ, എടക്കര മേഖലകളിൽ രഹസ്യമായി കള്ളത്തോക്ക് നിർമ്മിച്ചുനൽകുന്നവരുണ്ടെന്ന് പൊലീസിനും വിവരങ്ങളുണ്ട്. എടക്ക ഉപ്പടയിലെ മലയിൽ തടിക്കാട് സജി(35)ഇത്തരം നോക്കുനിർമ്മാണത്തിൽ നേരത്തെ പൊലീസിൽ പിടിയിലായിരുന്നു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ റമീസിന്റെ പ്രദേശത്തോട് ചേർന്ന് സ്ഥലമായതിനാൽ തന്നെ ഇവിടെവെച്ച് തോക്കുമൂർച്ചകൂട്ടി ഉപയോഗിക്കാനും ബാക്കിഭാഗങ്ങൾഇവരെ ഉപയോഗിച്ച് ഘടിപ്പിക്കാനുള്ള സാധ്യതയും അന്വേഷണം സംഘം പരിശോധിക്കും.
2014 ൽ രണ്ട് മാനുകളെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയാണ് റമീസ്. പാലക്കാട് വാളയാർ സ്റ്റേഷനിലാണ് കേസ്. കേരളത്തിലെത്തുന്ന സ്വർണം വിതരണം ചെയ്യുന്നതിൽ മുഖ്യപങ്കാളിയാണ് റമീസ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പ്രവർത്തിക്കുന്ന കടത്ത് സംഘത്തെ നിയന്ത്രിക്കുന്നതിൽ പ്രധാനിയാണ് ഇയാൾ. കോൺസുലേറ്റ് കടത്തിൽ വിവാദമുണ്ടായതിന് ശേഷം സ്വപ്ന സുരേഷ് പെരിന്തൽമണ്ണയിൽ എത്തിയതായുള്ള സംശയങ്ങളും ഉയർന്നിട്ടുണ്ട്. പെരിന്തൽമണ്ണയിലെത്തിയ ശേഷമാണ് ബെംഗളൂരുവിലേക്ക് പോയതെന്നാണ് സംശയം. നാട്ടിൽ വലിയ സൗഹൃദങ്ങൾ ഇല്ലാത്ത ആളാണ് റമീസ്. എല്ലാവരുമായി അകലം പാലിച്ചിരുന്ന റമീസിന്റെ വീട്ടിൽ പുറത്തുനിന്നുള്ള ആളുകൾ അർധരാത്രിയിൽ അടക്കം വന്നുപോയിരുന്നു. പല ഇടപാടുകളും തർക്കങ്ങളിൽ കലാശിച്ചിരുന്നതായി അയൽക്കാർ പറയുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസ് നോട്ട് നിരോധനത്തിന് പിന്നാലെ തകർന്നതോടെ റമീസ് ദുരൂഹമായ ഇടപാടുകളിലേക്ക് കടക്കുകയായിരുന്നു.
രണ്ടു ബാഗുകളിലായി അന്ന് കൊണ്ടുവന്നത് ആറു റൈഫിളുകൾ ഗ്രീൻചാനൽവഴി കടത്താൻ ശ്രമിക്കവെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാൾക്ക് തീവ്രവാദികളുമായുള്ള ബന്ധത്തിന് തെളിവാണ് ഈ വസ്തുതകൾ. അതുകൊണ്ട് തന്നെ സ്വർണ്ണ കടത്ത് കേസിന് പുതിയ മാനങ്ങൾ വരും. റമീസിന് നാട്ടിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് അടക്കമുള്ളവയുണ്ട്. സ്വപ്ന കടത്തിയ സ്വർണം റമീസ് ആണ് മലബാറിലെ വ്യാപാരികൾക്ക് എത്തിച്ചുനൽകിയതെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. സ്വർണക്കടത്ത്, തോക്കുകടത്ത്, മാൻവേട്ട, ഹവാല ഇടപാടുകൾ തുടങ്ങിയവയിലെല്ലാം പ്രതിയോ ആരോപണവിധേയനോ ആണ് റമീസ്.
2015ൽ കരിപ്പൂരിൽ നിന്ന് സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായ റമീസിന് അന്ന് കേരളത്തിലെ മന്ത്രിയുമായി ബന്ധമുള്ളതായി സൂചനകൾ പുറത്തു വന്നിരുന്നു. അന്ന് റമീസ് താൻ മന്ത്രിയുടെ ബന്ധുവാണെന്ന് പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പറഞ്ഞ് പ്രതി വിരട്ടിയായും ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത് വലിയ വ്യക്തമായിരുന്നു. ഇയാൾക്ക് മന്ത്രി കുഞ്ഞാലികുട്ടിയുടെ അകന്ന ബന്ധുവാണെന്നായിരുന്നു റമീസിന്റെ അവകാശ വാദം. എന്നാൽ ഇയാളുമായി കുഞ്ഞാലിക്കുട്ടിക്ക് വലിയ ബന്ധങ്ങളൊന്നും ഇല്ലെന്നാണ് സൂചന.
2015ലും കാർഗോ വഴിയായിരുന്നു സ്വർണ്ണ കടത്ത്. അന്നും വലിയ അളവിൽ സ്വർണം കടത്തിയിരുന്നു. ഗൾഫിൽ നിന്ന് കാർഗോവഴി 17.5 കിലോഗ്രാം സ്വർണം കടത്തി. ഗൾഫിൽ നിന്ന് കാർഗോവഴി സ്വർണ്ണമെത്തിച്ചാൽ ലാഭം ഉണ്ടാക്കാമെന്ന് രാമനാട്ടുകര സ്വദേശി സലീം എന്നയാൾ പറഞ്ഞതനുസരിച്ചാണ് താൻ പ്രവർത്തിച്ചതെന്നാണ് അന്ന് റമീസ് മൊഴി നൽകിയത്. സുബൈർ എന്നയാളിന്റെ പാസ്പോർട്ടിലാണ് സ്വർണ്ണമെത്തിച്ചത്. എന്നാൽ മറ്റ് വിരങ്ങൾ തനിക്ക് അറിയില്ലെന്ന നിലപാടിലാണ് റമീസ്.
കരിപ്പൂർ വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിൽനിന്ന് അഞ്ച് കോടി രൂപയുടെ സ്വർണം പിടികൂടിയ കേസാണ് റമീസിനെ കസ്റ്റംസിന്റെ നോട്ടപ്പുള്ളിയാക്കുന്നത്. കാർഗോ വഴി കോടികളുടെ സ്വർണം പുറത്തേക്കൊഴുകിയതായി അന്ന് തന്നെ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചിരുന്നു. ദുബായ് കേന്ദ്രീകരിച്ചുള്ള സംഘമാണ് കള്ളക്കടത്തിന്റെ മുഖ്യ സൂത്രധാരകരെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. എന്നാൽ അന്വേഷണം വഴി മുട്ടി. എയർ കാർഗോ വഴിയെത്തുന്ന ബാഗേജുകൾ കർശന പരിശോധനക്ക് കസ്റ്റംസ് വിധേയമാക്കാറില്ല. ഇത് മുതലെടുത്ത് കാർഗോ വഴി സ്വർണം പുറത്തേക്ക് കടത്തിയിരിക്കുമെന്നാണ് നിഗമനം. വിമാനമാർഗം കാർഗോയിലെത്തിയ ബാഗേജ് സ്വീകരിക്കാനെത്തിയപ്പോഴാണ് 2015ൽ റമീസ് പിടിയിലായത്.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- പിണറായിക്ക് യുഎഇയിലും ഷാർജയിലും അജ്മാനിലും ബെനാമി ബിസിനസ്; സ്വപ്ന സുരേഷ്
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്