ഫെബ്രുവരിയിൽ സൈനികനുമായി നിശ്ചയം; ജൂണിൽ കാമുകനുമായി താലികെട്ട്; കോളേജ് ടൂർ കള്ളം പറഞ്ഞ് മൂന്ന് ദിവസം 'ഹണിമൂൺ'; അവധിക്ക് വരുമ്പോൾ പ്രതിശ്രുത വധുവുമായുള്ള കറക്കം കൂട്ടുകാരനായ സിആർപിഎഫുകാരനോടും പറഞ്ഞ പട്ടാളക്കാരൻ; തെളിവെല്ലാം ഷാരോണിന്റെ ഫോണിൽ! രാമവർമ്മൻചിറയിലെ ഗ്രീഷ്മയുടെ ലീലാവിലാസങ്ങൾ അങ്ങാടിപ്പാട്ടാകുമ്പോൾ
വിനോദ് പൂന്തോട്ടം
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ കൊലയിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഷാരോണുമായി താലികെട്ടി വിവാഹം കഴിച്ച ഗ്രീഷ്മ ഹണിമൂൺ ട്രിപ്പിനും കാമുകനൊപ്പം പോയിരുന്നു. താലി കെട്ടു കഴിഞ്ഞ് മൂന്ന് ദിവസം വീട്ടിൽ ഗ്രീഷ്മ ഇല്ലായിരുന്നു. ഈ സമയം ഷാരോണും തന്റെ വീട്ടിലെത്തിയിരുന്നില്ല. കോളേജിലെ ടൂർ കാരണം പറഞ്ഞാണ് ഗ്രീഷ്മ വീട്ടിൽ നിന്ന് മുങ്ങിയത്. കോളേജിലെ കൂട്ടുകാർക്കൊപ്പം പോകുന്നുവെന്ന ന്യായമാണ് ഷാരോണും പറഞ്ഞിരുന്നത്. ഫെബ്രുവരിയിലായിരുന്നു നാഗർകോവിലിലെ സൈനികനുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചത്. അതിന് ശേഷമാണ് ഈ കറക്കം. ഗ്രീഷ്മയുടെ കൂട്ടുകാരികൾക്കും ഇക്കാര്യത്തിൽ അന്നേ സംശമുണ്ടായിരുന്നു.
ഫെബ്രുവരിയിലെ വിവാഹ നിശ്ചയത്തിന് ശേഷം ഗ്രീഷ്മ സൈനികനുമായും അടുത്തിരുന്നു. ഇതോടെ തന്നെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന സൈനികനുമായുള്ള വിവാഹം ഗുണം ചെയ്യുമെന്ന് ഗ്രീഷ്മ കരുതി. ഷാരോണുമായി അകലാൻ ശ്രമിച്ചു. എന്നാൽ ഷാരോൺ അതിന് സമ്മതിച്ചില്ല. ഷാരോണിന്റെ കൈയിലുള്ള ചിത്രങ്ങൾ വിനയാകുമെന്ന് മനസ്സിലാക്കി. അതിന് ശേഷം ഷാരോണുമായി കൂടുതൽ അടുക്കാൻ ഗ്രീഷ്മ തയ്യാറാക്കി. എങ്ങനേയും വീഡിയോകൾ കൈക്കലാക്കി ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഇത്. എന്നാൽ അത് നടക്കില്ലെന്ന് മനസ്സിലാക്കി ഷാരോണിനെ കൊല്ലാൻ തീരുമാനിച്ചു. ഇതിന് ശേഷം കൂടുതൽ വിശ്വാസ്യത നേടാനായിരുന്നു താലികെട്ടും ഹണിമൂൺ യാത്രയും. സൈനികൻ അവധിക്ക് വരുമ്പോൾ സൈനികനൊപ്പവും ഗ്രീഷ്മ യാത്ര ചെയ്തിരുന്നു.
പാറശ്ശാലയിലെ സിആർപിഎഫുകാരനും നാഗർകോവിലിലെ പട്ടാളക്കാരനും അടുത്ത സുഹൃത്തുക്കളായിരുന്നു. സി ആർ പി എഫുകാരനോട് ഗ്രീഷ്മയുമായി കറങ്ങുന്ന കാര്യം പട്ടാളക്കാരനും പറഞ്ഞിരുന്നു. സി ആർ പി എഫുകാരനും അയാളുടെ പ്രതിശ്രുത വധുവുമെല്ലാം ഗ്രീഷ്മയുടെ ബന്ധുക്കളായിരുന്നു. ഈ സി ആർ പി എഫുകാരൻ തന്റെ ഭാവി വധുവിനോടും ഇവരുടെ കറക്കത്തിന്റെ കാര്യം പറഞ്ഞിരുന്നു. സൈനികനുമായുള്ള ഗ്രീഷ്മയുടെ യാത്രകൾ കന്യാകുമാരിയിലേക്കും മറ്റുമായിരുന്നു. താലികെട്ട് നാടകത്തിന് ശേഷം ഷാരോണുമായുള്ള ഹണിമൂൺ യാത്രകളും നാട്ടുകാർ അറിഞ്ഞിരുന്നുവെന്നതാണ് വസ്തുത. എല്ലാ തെളിവുകളും ഷാരോണിന്റെ മൊബൈലിലുണ്ട്. എന്നാൽ ഈ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇനിയും കിട്ടിയിട്ടില്ല. ഫോണിലെ വിവരങ്ങൾ നശിപ്പിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗ്രീഷ്മയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. നിലവിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. ഈ സാഹചര്യത്തിലാണ് ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കങ്ങൾ അന്വേഷണ സംഘം ആരംഭിച്ചത്. ഗ്രീഷ്മയെ എത്തിച്ച് വീടിനുള്ളിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഗ്രീഷ്മയെ സഹായിച്ച അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. വലിയ തോതിൽ നാട്ടുകാരാണ് ഇതിന് സാക്ഷ്യം വഹിക്കാൻ തടിച്ചു കൂടിയത്.
ഷാരോണിന് നൽകിയ കളനാശിനിയുടെ കുപ്പിയും, രാസവസ്തുക്കൾ അടങ്ങിയ കുപ്പികളും തെളിവെടുപ്പിൽ ലഭിച്ചു. ഷാരോണിനെ കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിച്ചത് അമ്മയും അമ്മാവനും ചേർന്നാണ്. വീടിന് സമീപത്തെ കുളത്തിൽ അമ്മാവനാണ് കീടനാശിനിയുടെ കുപ്പി കളഞ്ഞത്. ഇതിന് പുറമേ കീടനാശിനി കുപ്പി ഉപേക്ഷിക്കാൻ കൊണ്ടുപോയ സ്കൂട്ടറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗ്രീഷ്മയുടെ വീടും പൊലീസ് സീൽ ചെയ്തിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് നിർമൽകുമാർ കൃഷി ആവശ്യത്തിനു വാങ്ങി വീട്ടിൽ സുക്ഷിച്ചിരുന്നതാണ് കാപിക്യു എന്ന പേരുള്ള കളനാശിനി. വീട്ടു വളപ്പിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന നാല് കുപ്പികളും പ്രതികൾ കാട്ടി കൊടുത്തു. വീട്ടിലുണ്ടാക്കുന്ന കഷായം നിറയ്ക്കാൻ ഉപയോഗിച്ചിരുന്ന കുപ്പികളാണിവ.
രണ്ടു കുപ്പികളിൽ ചെറിയ അളവിൽ നീല, പച്ച നിറത്തിലുള്ള ദ്രാവകങ്ങളുടെ ശേഷിപ്പുകൾ ഉണ്ടായിരുന്നു. ഇത് എന്താണെന്ന് പരിശോധനകളിൽ മാത്രമേ വ്യക്തമാകൂ. വീടിനു പുറത്ത് മാത്രം ആണ് ഇന്നലെ പരിശോധനകൾ നടന്നത്. കീടനാശിനി വിൽക്കുന്ന കടയിലും ആയുർവേദ റിസോർട്ടിലും തെളിവെടുപ്പ് പ്രതികളെ കീടനാശിനി വാങ്ങിയെന്നു കരുതുന്ന കളിയിക്കാവിളയിലെ സ്ഥാപനത്തിലും പരിശോധനയ്ക്കു കൊണ്ടു പോയി. ഈ കീടനാശിനി ഇപ്പോൾ വിൽപന നടത്തുന്നില്ലെന്നും നേരത്തെ ഉണ്ടായിരുന്നതായും സ്ഥാപന ഉടമ മൊഴി നൽകി. വാങ്ങിയത് ഇവിടെ നിന്നാണെന്ന് നിർമൽകുമാർ വ്യക്തമാക്കിയെങ്കിലും തിരിച്ചറിയാൻ കഴിയുന്നില്ലെന്നായിരുന്നു സ്ഥാപന ഉടമയുടെയും ജീവനക്കാരുടെയും പ്രതികരണം.
കളിയിക്കാവിളയിൽ നിന്ന് പ്രതികളെ പൂവാറിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലേക്കാണു കൊണ്ടു പോയത്. ഗ്രീഷ്മയുടെ ബന്ധു സിന്ധു കഷായം നിർമ്മിക്കാനു പൊടി വാങ്ങിയത് ഇവിടെ നിന്നാണ്. നേരത്തെ അവർ ഇവിടെ ചികിത്സയിൽ കഴിഞ്ഞിരുന്നു. ചികിത്സയുടെ ഭാഗമായി സിന്ധു ഉപയോഗിച്ചിരുന്ന കഷായം ആണ് ഗ്രീഷ്മ കളനാശിനി ചേർത്ത് ഷാരോണിനു നൽകിയത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണ ഒാഡിയോ വിവാദത്തിലാണ്. കേസ് ആദ്യം അന്വേഷിച്ച പാറശാല എസ്എച്ച്ഒയുടെ പേരിൽ ആണ് രണ്ട് ദിവസം മുൻപ് എട്ടര മിനിറ്റ് നീളുന്ന സന്ദേശം പുറത്തെത്തിയത്. കേസിൽ ലോക്കൽ പൊലീസിനു വീഴ്ച സംഭവിച്ചെന്ന ഷാരോണിന്റെ വീട്ടുകാരുടെ വാദം തള്ളുന്നതാണ് കേസിന്റെ നാൾ വഴികൾ എടുത്ത് പറഞ്ഞുള്ള സന്ദേശത്തിലെ ഉള്ളടക്കം.
'അസ്വാഭാവിക രീതിയിൽ യുവാവിനെ പ്രവേശിപ്പിച്ച വിവരം 19ന് മെഡിക്കൽ കോളജിൽ നിന്ന് അറിയിച്ചിരുന്നു. അടുത്ത ദിവസം മജീസ്ട്രേട്ടിനെ ആശുപത്രിയിൽ എത്തിച്ച് മരണമൊഴി രേഖപ്പെടുത്തി. 21ന് പൊലീസും മൊഴിയെടുത്തു. 25നു രാത്രിയാണ് മരണ വിവരം പൊലീസിനെ അറിയിച്ചത്. 26ന് പോസ്റ്റുമോർട്ടത്തിനുള്ള ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി നൽകി. 27നു മൂന്നുതവണ ബന്ധുക്കളെ അങ്ങോട്ടു വിളിച്ച ശേഷം ആണ് പരാതി നൽകാൻ എത്തിയത്. പരാതി ലഭിച്ചപ്പോൾ ഗ്രീഷ്മയുടെ വീട്ടിൽ എത്തി മൊഴിയെടുത്തു. 22 വയസ്സുള്ള പെൺകുട്ടി ആയതിനാൽ ആണ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താത്തത്. കഷായം സംബന്ധിച്ച നിർണായക വിവരങ്ങൾ 27,28 തീയതികളിൽ പാറശാല പൊലീസ് ആണ് സമാഹരിച്ചത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിനു കേസ് കൈമാറിയത്. ' ഇതാണ് ഒാഡിയോയിൽ പറഞ്ഞിരിക്കുന്നത്.
ആരെ കുറിച്ചും പരാതി ഇല്ലെന്ന് മജിസ്ട്രേട്ടിനു ഷാരോൺ നൽകിയ മരണമൊഴി നൽകിയിരുന്നു. ഇതു പരസ്യപ്പെടുത്തിയതും മെഡിക്കൽ കോളജിലെ പരിശോധനകളിൽ വിഷാംശം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ വിവരിക്കുന്നത് കേസിന്റെ വിചാരണ വേളയിൽ പ്രതികൂലമായി ബാധിക്കും എന്നാണ് പരാതി.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍