പ്രണയ വിവാഹവും 71 ദിവസത്തെ ദാമ്പത്യവും; പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തപ്പോൾ കലി കയറി; പ്രതികാരം തീർക്കാൻ വാതിലടച്ച് ക്രൂരമായി മർദ്ദിച്ചു; കമ്പി വടി കൊണ്ട് തല്ലി അവശയാക്കി മദ്യം വായിലൊഴിച്ച് അർദ്ധ അബോധാവസ്ഥയിലാക്കി; പുതപ്പെടുത്ത് കുരുക്കുണ്ടാക്കി ഭാര്യയെ ജീവനോടെ കെട്ടിത്തൂക്കി കൊന്നത് പ്രിയതമൻ; ഏറെ പ്രതീക്ഷയുമായി വീട്ടുകാരെ പിണക്കി ഇറങ്ങിയ രാകേന്ദുവിനെ കൊന്നത് ഭർത്താവായ ആദർശ് തന്നെ; പോത്തൻകോടിനെ നടുക്കി 19കാരിയുടെ കൊലപാക രഹസ്യം പുറത്ത്

എം മനോജ് കുമാർ
പോത്തൻകോട്: പോത്തൻകോടെ രാകേന്ദു (19)വിന്റെ മരണം കൊലപാതകം. പ്രേമിച്ച് വിവാഹം കഴിച്ച രാകേന്ദുവിനെ ഭർത്താവ് ആദർശ് ജീവനോടെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. പോത്തൻകോടിനെ നടുക്കിയ ദാരുണമായ കൊലപാതകത്തിന്റെ കഥയാണ് ഇപ്പോൾ ചുരുൾ നിവരുന്നത്. വെറും 71 ദിവസം മാത്രം നീണ്ട ദാമ്പത്യത്തിന്നൊടുവിലാണ് കഴിഞ്ഞ 23 നു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ രാകേന്ദുവിനെ കണ്ടത്. തുടർന്നുള്ള പൊലീസ് അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിയുന്നത്. രാകേന്ദുവിനെ ജീവനോടെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു എന്നാണ് ചോദ്യം ചെയ്യൽ വേളയിൽ ഭർത്താവ് ആദർശ് വെളിപ്പെടുത്തിയത്. രാകേന്ദുവിന്റെ കൊലപാതകത്തെ തുടർന്നു അറസ്റ്റിലായ ആദർശിനെ പോത്തൻകോട് പൊലീസ് ഇന്നു റിമാൻഡ് ചെയ്യും.
ആദർശിന്റെ പരസ്ത്രീ ബന്ധം രാകേന്ദു ചോദ്യം ചെയ്തതിൽ രോഷാകുലനായാണ് ഭാര്യയെ കെട്ടിത്തൂക്കി കൊന്നത് എന്നാണ് ആദർശ് മൊഴി നൽകിയത്. ക്രൂരമായ വിധത്തിലാണ് രാകേന്ദു കൊല ചെയ്യപ്പെട്ടത്. മറ്റൊരു പെൺകുട്ടിയുമായുള്ള ആദർശിന്റെ ബന്ധം രാകേന്ദു ചൂണ്ടിക്കാട്ടി. ഇത് തർക്കത്തിന് വഴിവെച്ചു. കുപിതനായ ആദർശ് അന്ന് രാത്രി വാതിലടച്ച് രാകേന്ദുവിനെ മർദ്ദിക്കുകയായിരുന്നു. കമ്പി വടി കൊണ്ട് മർദ്ദിച്ച് അവശയാക്കിയ ശേഷം മദ്യം വായിലൊഴിച്ച് അർദ്ധബോധാവസ്ഥയിലാക്കി. അതിനു ശേഷം പുതപ്പെടുത്ത് കുരുക്കുണ്ടാക്കി ഭാര്യയെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. രാവിലെ അച്ഛൻ പത്തുമണിക്ക് കതക് തട്ടിത്തുറന്നപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. അതിനുശേഷം അയൽവീട്ടുകാരെ വിവരമറിയിച്ച ശേഷം ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. അതിനു ശേഷമാണ് പൊലീസിൽ വിവരമറിയിക്കുന്നത്. സ്വാഭാവിക മരണത്തിനാണ് പോത്തൻകോട് പൊലീസ് കേസ് എടുത്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിയുന്നത്-പൊലീസ് മറുനാടനോട് പറഞ്ഞു.
അഞ്ചു വർഷം പ്രേമവുമായി പിറകെ നടന്ന ശേഷമാണ് ടിപ്പർ ലോറി ഡ്രൈവറായ ആദർശ് രാകേന്ദുവിനെ താലി ചാർത്തുന്നത്. 71 ദിവസം മാത്രം നീണ്ട ദാമ്പത്യത്തിന്നോടുവിലാണ് രാകേന്ദു കൊല ചെയ്യപ്പെടുന്നത്. രണ്ടു വീട്ടുകാരും ഇവരുടെ പ്രണയത്തിനു എതിരായിരുന്നു. നിറമൺകര എൻഎൻഎസ് കോളജിൽ ബി.എ ഹിസ്റ്ററി ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു മരിച്ച രാകേന്ദു. ആദർശ് ടിപ്പർ ലോറി ഡ്രൈവറും ട്യൂട്ടോറിയൽ അദ്ധ്യാപകനുമായിരുന്നു. ഇങ്ങനെ ക്ലാസ് എടുക്കുന്ന വേളയിലാണ് രാകേന്ദു ആദര്‍ശുമായി അടുത്തത്. പ്രണയം വീട്ടിൽ അറിഞ്ഞതോടെ ഇരുവീട്ടുകാരും എതിരായി. പെൺകുട്ടി നായർ സമുദായവും ആദർശ് നാടാർ സമുദായവുമാണ്. അതുകൊണ്ട് തന്നെ കടുത്ത എതിർപ്പാണ് വീട്ടുകാർ പ്രകടിപ്പിച്ചത്. പക്ഷെ വീട്ടുകാരെ ധിക്കരിച്ച് രാകേന്ദു ആദർശിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. വിവാഹം കഴിഞ്ഞു മൂന്നു മാസത്തിന്നിടെ തന്നെ രാകേന്ദു കൊല ചെയ്യപ്പെടുകയും ചെയ്തു.
മകളുടെ മരണത്തിൽ വിശദ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് വേറ്റിനാട് ഐകുന്നത്തിൽ ശിവാലയത്തിൽ രാജേന്ദ്രൻ നായർ പോത്തൻകോട് പൊലീസിൽ പരാതി നൽകിയിരുന്നു. മരണത്തിനു തലേ ദിവസം രാത്രി 11 ന് രാകേന്ദു അമ്മ ലീനയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അത് തടസപ്പെടുത്തും പോലെ തോന്നി. പിന്നീട് പലവട്ടം അങ്ങോട്ടു ഫോൺ വിളിച്ചിട്ടും എടുത്തില്ല. ഇതാണ് സംശയങ്ങൾക്ക് കാരണമെന്ന് രാജേന്ദ്രൻ നായർ പൊലീസിൽ പറഞ്ഞത്. 20 മിനിട്ടിനു ശേഷം ഫോണിൽ വീണ്ടും വിളി വന്നു. രാവിലെ വിളിക്കാമെന്നു മാത്രമാണ് പറഞ്ഞത്.
അടുത്ത ദിവസം രാവിലെ അങ്ങോട്ടു വിളിച്ചപ്പോൾ രാകേന്ദുവിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. 10.30 ന് ഭർത്താവ് ആദർശിന്റെ ഫോണിൽ വിളിച്ചു. ഒരു ബന്ധുവാണ് ഫോൺ എടുത്തത്. അപ്പോഴാണ് ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. മകൾ അബദ്ധം കാട്ടിയെന്നും ആശുപത്രിയിൽ കൊണ്ടുപോയെന്നും പറഞ്ഞു. വിവരം അറിഞ്ഞയുടനെ സ്ഥലത്തെത്തിയെങ്കിലും അവിടെ ആദർശിന്റെ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നാണ് രാകേന്ദുവിന്റെ അച്ഛന്റെ പരാതി.
പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ അറിഞ്ഞതെന്നും രാജേന്ദ്രൻ നായർ പറഞ്ഞു. പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദ്ദേഹം വേറ്റിനാട്ടുള്ള വീട്ടുവളപ്പിലായിരുന്നു സംസ്കരിച്ചത്. നിറമൺകര എൻഎൻഎസ് കോളജിൽ ബി.എ ഹിസ്റ്ററി ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു മരിച്ച രാകേന്ദു. ആദർശുമായി പ്രണയവിവാഹമായിരുന്നു. മാതാപിതാക്കളുടെ സമ്മതമില്ലാതെ വേങ്കമല ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.
അതിനുശേഷം രാകേന്ദു മാതാപിതാക്കളെ കാണാൻ വന്നിട്ടില്ലെന്നും അമ്മയെയും സഹോദരിയെയും ഇടയ്ക്കിടയ്ക്ക് ഫോണിൽ വിളിക്കാറുണ്ടായിരുന്നെന്നും പിതാവ് പറയുന്നു.
Stories you may Like
- ബിഎക്കാരിയുടെ പ്രണയവും ഒളിച്ചോട്ടവും കൊലപാതക ക്ലൈമാക്സിലെത്തുമ്പോൾ
- സ്വന്തം ഭാര്യയെ കെട്ടിത്തൂക്കി കൊന്ന ശേഷം ഭർത്താവ് അതേ റൂമിൽ തന്നെ കിടന്നുറങ്ങുമോ?
- രാകേന്ദു അന്ന് രാത്രി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത
- വിദ്യാർത്ഥിനിയുടെ പോത്തൻകോട്ടെ ഭർതൃ വീട്ടിലെ ആത്മഹത്യയിൽ ദുരൂഹത
- കോവിഡ്കാലം കേരളത്തിലെ കുട്ടികൾക്ക് കൊലക്കയറാവുന്നു
- TODAY
- LAST WEEK
- LAST MONTH
- ആറു മാസത്തിലൊരിക്കൽ നാട്ടിൽ വരും; ഭാര്യയും മകനേയും മറന്ന് ചുറ്റിക്കളി; മൂകാംബികയിൽ താലികെട്ടലുമായി കാമുകി ജോലി ചെയ്യുന്നിടത്തെല്ലാം ഭർത്താവാണെന്ന് പറയൽ; വിവാദമായപ്പോൾ ഭാര്യക്ക് 5000 രൂപ അയച്ച് ഭാഗ്യേഷ്; വൈറലായ ആ വാർത്ത സമ്മേളനത്തിന് പിന്നിലെ കഥ
- അച്ഛൻ മരിച്ചദിവസം അമ്മ അച്ഛന് കുടിക്കാൻ പാൽ കൊടുത്തിരുന്നുവെന്നും ഇതിനു ശേഷം അച്ഛന് നെഞ്ചുവേദന വന്നതെന്നും ഇളയ കുട്ടിയുടെ മൊഴി; മൃതദേഹ പരിശോധനയിലും വിഷം കണ്ടെത്തിയെന്ന് സൂചന; ആ 'അരുൺ' താനല്ലെന്ന് ജയിലിലുള്ള 'കോബ്രയും'; തൊടുപുഴയിലെ ആദ്യ മരണത്തിൽ വില്ലൻ 'അമ്മ വഴി ബന്ധുവോ'?
- അജ്നാസ് ആയി മാറിയത് കിരൺദാസ് എന്നയാളുടെ ഫേസ്ബുക്ക് ഐഡി; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് കിരൺദാസ് ജനുവരി 5ന് പൊലീസിൽ പരാതി നൽകി; ഹാക്ക് ചെയ്ത ഐഡിയിൽ മകൾക്കൊപ്പമുള്ള കെ സുരേന്ദ്രന്റെ ചിത്രത്തിൽ അശ്ലീല കമന്റിട്ടത് 24ന്; പ്രവാസി യുവാവും കിരൺദാസും കുറ്റക്കാരല്ലെങ്കിൽ പിന്നെ ഒളിഞ്ഞിരിക്കുന്ന ആ വില്ലനാര്?
- ജനിതകമാറ്റം പതിവായതോടെ വാക്സിനുകൾക്കൊന്നും കോവിഡിനെ നിയന്ത്രിക്കാനാവില്ല; വർഷങ്ങളോളം ഈ ദുരന്തം നീണ്ടുനിൽക്കും; ലോകത്തെ നിരാശപ്പെടുത്തി മൊഡേണ വാക്സിൻ കമ്പനിയുടെ പ്രസിഡണ്ട് രംഗത്ത്
- 45 കോടി രൂപയുടെ 123 കിലോ സ്വർണം, 1.04 കോടി രൂപ, 1900 അമേരിക്കൻ ഡോളർ, രണ്ടുവാഹനങ്ങൾ; റെയ്ഡിൽ പങ്കെടുത്തത് 200ൽ അധികം ഓഫിസർമാർ: കസ്റ്റംസ് ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണവേട്ടയിൽ കുറ്റപത്രം ഉടൻ
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കും; കടുത്തുരുത്തിയിൽ സാധ്യത സ്റ്റീഫൻ ജോർജിന്; പൂഞ്ഞാറിൽ കുളത്തുങ്കലിനൊപ്പം തോമസ് കുട്ടിയും പരിഗണനയിൽ; ചങ്ങനാശ്ശേരിയിൽ സുകുമാരൻ നായരുടെ സ്ഥാനാർത്ഥിയായി പ്രമോദ് നാരായണൻ വന്നേക്കും; ജോസ് കെ മാണി സ്ഥാനാർത്ഥി നിർണ്ണയം തുടങ്ങി
- കാനഡയിൽ മലയാളി യുവതിക്ക് ഭർത്താവിന്റെ ക്രൂരപീഡനം; ഭർത്താവ് നിർബന്ധ പൂർവ്വം ലഹരി നൽകി; വിസമ്മതിച്ചപ്പോൾ രാസവസ്തു ബലം പ്രയോഗിച്ച് വായിൽ ഒഴിച്ചു; സംസാര ശേഷി നഷ്ടമായി; ഇൻഫോപാർക്കിലെ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥയായിരുന്ന യുവതി ജീവൻ നിലനിർത്തുന്നത് കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകളുടെ സഹായത്തോടെ
- രാജ്ദീപ് സർദേശായിക്ക് രണ്ടാഴ്ച്ച 'വിലക്കേർപ്പെടുത്തി' ഇന്ത്യ ടുഡേ; ഒരു മാസത്തെ ശമ്പളവും വെട്ടിക്കുറച്ചു; നടപടി റിപ്പബ്ലിക് ദിനത്തിലെ കർഷക മരണവുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധമായ വാർത്ത റിപ്പോർട്ടിനെ തുടർന്ന്; ചാനൽ നടപടി സ്വീകരിച്ചത് സംഘപരിവാർ പ്രൊഫൈലുകൾ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ
- കർഷക റാലിക്കിടെ ഡൽഹിയിൽ മരിച്ചത് ഓസ്ട്രേലിയയിൽ നിന്നെത്തിയ 24കാരൻ; ഓസ്ട്രേലിയയിൽ നടന്ന വിവാഹത്തിന് പിന്നാലെ ഇന്ത്യയിലെത്തിയത് ബന്ധുക്കൾക്ക് വേണ്ടി വിവാഹ ആഘോഷം നടത്താൻ: ചൊവ്വഴ്ച നടന്ന സംഭവത്തിൽ കൊല്ലപ്പെട്ട കർഷകനെയും ചേർത്ത് കേസ് എടുത്ത് പൊലീസ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- ശരീരമാസകലം ചതവ്; 53 മുറിവുകളും; ജനനേന്ദ്രിയത്തിൽ ആറു മുറിവ്; എന്നിട്ടും കാമുകനൊപ്പം താമസിച്ചിരുന്ന യുവതിയുടെ മരണം ആത്മഹത്യയാക്കി പൊലീസ്; അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പിതാവിനോട് തട്ടിക്കയറി; മകൾ മരിച്ച് രണ്ടു വർഷമാകുമ്പോഴും നീതി കിട്ടാതെ മൈക്കിൾ-ദീപ് ദമ്പതികൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- എസ്എഫ്ഐ പ്രവർത്തനം മടുത്തപ്പോൾ ഹരിദ്വാറിൽ പോയി സന്യാസിയായി; നാട്ടിലെത്തിയ സ്വാമിക്ക് ആർ.എസ്.എസുകാർ മിത്രങ്ങളായി; ലോ അക്കാദമിയിൽ ചേർന്നു വക്കീലായി; കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിൽ കൂടെകൂട്ടി; അനിൽ പനച്ചൂരാന്റെ വ്യക്തിജീവിതം ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍