മറുനാടൻ പറഞ്ഞതു പോലെ ഗോവിന്ദൻ മാഷുടെ അടുത്ത് എന്നെ എത്തിച്ചത് കണ്ണൂരിലെ പ്രമുഖ സഖാക്കൾ; കേരള ബിജെപിയിൽ മുതിർന്ന നേതാക്കളെ തരം താഴ്ത്തുന്നു; പാർട്ടി കലാകാരന്മാരെ മനസ്സിലാക്കുന്നില്ല; സെൻകുമാറിനോടുള്ള അവഗണന എന്തിനെന്ന് അറിയില്ല; ഓപ്പറേഷൻ അരിവാളിൽ സംഭവിച്ചത്: മറുനാടനോട് മനസ്സ് തുറന്ന് രാജസേനൻ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറിയത് കഴിഞ്ഞദിവസമാണ്. സിപിഎം പ്രവേശനത്തിന് മുന്നോടിയായി അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെ മറുനാടനുമായി പങ്കുവെച്ചത് കേരള ബിജെപിക്കുള്ളിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ്.
രാജസേനൻ മറുനാടനോട് പറഞ്ഞത് ഇങ്ങനെ: രണ്ടു മൂന്ന വർഷമായി മാറിച്ചിന്തിക്കാൻ തുടങ്ങിയിരുന്നു. അതിനിടയിൽ ബിജെപിയിക്ക് അനുകൂലമായിട്ടുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നടത്തിയിട്ടുണ്ട്. നമ്മൾ ഒരു പ്രസ്ഥാനത്തിൽ നിൽക്കുമ്പോൾ അങ്ങനെ തന്നെ വേണം. കഴിഞ്ഞ 5,6 മാസങ്ങളായി ബിജെപിയിൽ നിന്നും മാറുക എന്ന ചിന്ത വളരെ തീവ്രമായിരുന്നു. ഒരു വർഷമായി ബിജെപിയുടെ പരിപാടികൾക്ക് പോകാറില്ല. എന്നാൽ ഏതെങ്കിലും ഒരു നേതാവ് വരാത്തത് എന്തെന്നോ, അല്ലെങ്കിൽ നമുക്കൊന്ന് കാണണമെന്നോ സംസാരിക്കണമെന്നോ ഇതുവരെ പറഞ്ഞിട്ടില്ല.
ബിജെപി എന്ന പാർട്ടിക്കുള്ളിൽ ഞാനായിട്ട് ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു പ്രസ്താവന ഇറക്കണമെങ്കിൽ പോലും നൂറുവട്ടം ആലോചിച്ചേ താൻ ഇടാറുള്ളു. എന്റെ പേരിൽ അത്തരത്തിലുള്ള പരാതികൾ വന്നിട്ടുമില്ല. പിന്നെ എന്താണെന്നറിയില്ല. പാർട്ടി ഒരു കാര്യവും അന്വേഷിക്കാറില്ല. ഇന്നു ഞാൻ സിപിഎമ്മിലേയ്ക്ക് മാറുന്നു എന്നറിഞ്ഞിട്ടും എന്നോട് താൽപ്പര്യമുണ്ടെങ്കിൽ അവർ വിളിച്ചു ചോദിച്ചേനെ എന്താണ് കാരണം എന്നു. പക്ഷെ താൻ പാർട്ടി .വിടാൻ കാരണം എന്താണെന്നു കേരളത്തിലെ ബിജെപി നേതാക്കൾക്കു അറിയാം.
ബിജെപിയിൽ മുതിർന്ന നേതാക്കളെ തരം താഴ്ത്തുന്ന പ്രവണത എല്ലാ സംസ്ഥാനങ്ങളിലുമില്ല. ഇത് കേരളത്തിന്റെ മാത്രം അവസ്ഥയാണ്. ഇവിടെ അർഹിക്കുന്ന പലരേയും അവഗണിക്കുന്ന രീതി സ്ഥിരമായി കാണാറുണ്ട്. പലപ്പോഴും സ്റ്റേജുകളിൽ സിറ്റിൽ ഇരുന്ന നേതാവിനെപ്പോലും മാറ്റി ഇരുത്തും. അല്ലെങ്കിൽ ഏതെങ്കിലും നേതാവിനു ഇഷ്ടം കൂടുതലുണ്ടെങ്കിൽ മുനിരയിൽ ഇരുത്തും. ചിലപ്പോൾ കുറെ കഴിയുമ്പോൾ അറിയിപ്പു വരും മുൻനിരയിൽ ഇരിക്കുന്നവർ അഞ്ചാമത്തെ നിരയിലേയ്ക്ക് പോകണം ഇത്തരത്തിലുള്ള പറയാൻ സാധിക്കാത്ത പ്രശ്നങ്ങളാണ് കേരളത്തിലെ ബിജെപിയിൽ.
ഒരു കാര്യം വ്യക്തമായി അറിയാം കേരളത്തിലെ ഏത് കലാസാംസ്കാരിക രംഗത്തു പോയാലും ഒരു സീറ്റു ലഭിക്കുന്ന ആളാണ് താൻ. പക്ഷെ അങ്ങനെയുള്ള ഒരു സ്ഥാനം പലപ്പോഴും എന്റെ പാർട്ടി പരിപാടികളിൽ കസേര നിഷേധിക്കുന്ന സഹാചര്യം ഉണ്ടായിട്ടുണ്ട്. ഒരു പ്രവശ്യമല്ല പല പ്രാവശ്യം. പാർട്ടിയിൽ ഒരാളുമായും മാനസികമായി അടുപ്പം ഉണ്ടാകുന്ന അവസ്ഥയും ഉണ്ടായിട്ടില്ല. ഏഴു വർഷം പാർട്ടിയിൽ ഉണ്ടായിട്ടും ദിവസവും വിളിക്കുന്ന ഒരു കൂട്ടുകാരൻ പോലും പാർട്ടിയിൽ ഇല്ലായിരുന്നു. രാഷ്ട്രീയത്തിൽ ഇങ്ങനെ ഒന്നില്ലെ.. എന്നും എനിക്കറിയില്ല. എന്തായാലും ഒരു മരവിപ്പായിരുന്നു. അതാണ് മാറിപ്പോയത്.
ബിജെപി കലാകാരന്മാരെ മനസ്സിലാക്കുന്നുമില്ല, അവരെ ഉപയോഗിക്കുന്നുമില്ല. ഞാൻ പാർട്ടിയിൽ വന്നിട്ട് 7 വർഷമായി എന്നിട്ടു എന്തെങ്കിലും ഒരു സ്കിറ്റ് എഴുതിക്കുകയോ പാട്ടുപാടിപ്പിക്കുകയോ ഒന്നും ചെയ്തിട്ടില്ല. പാർട്ടിക്കു വേണ്ടി ആരംഭിച്ച സംഘകാലവേദിയിൽ ആറിയിരത്തിലധികം ആർട്ടിസ്റ്റുകളുണ്ട്. അവരുടെ സേവനം പോലും പാർട്ടി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല-രാജസേനൻ പറയുന്നു
കഴിഞ്ഞദിവസം രാവിലെയാണ് ഗോവിന്ദൻ മാഷുമായി സംസാരിച്ചത്. മറുനാടൻ മലയാളി പറഞ്ഞതു പോലെ കണ്ണൂരിലെ പ്രമുഖരായ നാലഞ്ചു സഖാക്കളാണ് എന്നെ ഗേവിന്ദൻ മാഷുടെ അടുത്തേയ്ക്ക് എത്തിച്ചത്. അദ്ദേഹം വളരെ സ്നേഹത്തോടെ എന്റെ വാക്കുകൾ കേൾക്കുകയും മനസ്സിലാക്കുകയും, ചെയ്തിരുന്നു. അദ്ദേഹം പറഞ്ഞതും ഞാൻ ആഗ്രഹിച്ചതും ഒന്നാണ്. കലാ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുക. പാർട്ടിയുടെ ശക്തനായ, സത്യസന്ധനായ അനുഭാവിയായി നിലനിൽക്കുക. പാർട്ടിയുടെ ടിക്കറ്റോ അംഗത്വമോ എപ്പോഴെങ്കിലും പാർട്ടിക്കും രാജസേനനും തോന്നുന്ന സമയത്ത് നമുക്കു അതും ആവാം. എന്നു പറഞ്ഞാണ് ഞാനും ഗോവിന്ദൻ മാഷും പിരിയുന്നത്.
അപ്പോൾ എന്നെ സ്വീകരിച്ചിരിക്കുന്നത് ഒരു കലാകാരനായിട്ടാണ്. തന്റെ കലാപരമായ കാര്യങ്ങൾ ഉപയോഗിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം എന്നാണ് എന്റെ വിശ്വാസം. കണ്ണൂരിലെ കുഞ്ഞിരാമൻ മാഷ്, ഹരി വാര്യർ, റിജേഷ്, തിരുവനന്തപുരത്തെ സുരേഷ് കുമാർ ഇവരൊക്കെയാണ് എന്നെ ഗോവിന്ദൻ മാഷുടെ അടുത്തേയ്ക്ക് എത്തിച്ച നേതാക്കൾ. കൂടാതെ എല്ലാവരുടെയും പേരുകൾ പറയണോ വേണ്ടയോ എന്നെനിക്കറില്ല. അതുകൊണ്ട് ചില പേരുകൾ പറയുന്നില്ല.
ഞാൻ മുമ്പ് വിശ്വസിച്ചിരുന്നതും അനുഭാവിയായിരുന്നതുമായ പ്രസ്ഥാനമാണ് സിപിഎം. അപ്പോൾ മാറുകയാണെങ്കിൽ സിപിഎമ്മിലേക്കു മാത്രമേ ചേക്കേറൂ എന്നു തീരുമാനിച്ചിരുന്നു. കാരണം കലാകാരന്മാരെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം സിപിഎം ആണ്. ഒട്ടനവധി കലാകാരന്മാരാണ് ഈ പാർട്ടികൊണ്ടു വളർന്നു വന്നിരിക്കുന്നത്. ഒപ്പം പാർട്ടിയെ വളർത്താൻ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും അവരും സഹായിച്ചിട്ടുണ്ട്. ആ പാരമ്പര്യം മുൻനിർത്തിയാണ് സിപിഎമ്മിലേക്ക് മാറാമുള്ള മറ്റൊരു കാരണം. സെൻകുമാറിനെപ്പോലുള്ള നേതാക്കളെ മാറ്റി നിർത്തുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. എനിക്കു തോന്നുന്നു എന്റെ അവസ്ഥ പോലെ തന്നെയായിരിക്കും അവരുടെയും. കാരണം ആരും ഒന്നും മിണ്ടുന്നില്ല ഇപ്പോൾ. മറ്റു പരിപാടികൾക്കൊന്നും പങ്കെടുക്കുന്നതായി കാണുന്നുമില്ല.
എന്നോടൊപ്പം ഇനിയും നേതാക്കൾ ബിജെപിയിൽ നിന്നു സിപിഎമ്മിലേയ്ക്ക് വരും എന്നാണ് തോന്നുന്നത്. നിരവധി പേർ അഭിനന്ദനങ്ങൾ അറിയിച്ചു വിളിച്ചിരുന്നു. അതിൽ എന്നെ അത്ഭുതപ്പെടുത്തുന്ന ചിലരുമുണ്ട്. കൂടാതെ സംഘകലാവേദിയിലെ നല്ല ശതമാനം പേരും സിപിഎമ്മിലേയ്ക്ക് വരും. ഞാൻ പാർട്ടിയിൽ ഒരു അഴിമതിയും നടത്താത്ത കൂറു പുലർത്തുന്ന അത്യാവശ്യം നല്ലൊരു പ്രവർത്തകനായിരുന്നു. ആ ഒരു ന്ഷ്ടം ബിജെപിക്ക് ഉണ്ടാവും. എന്റെ ഒരു അവസ്ഥ ഇതാണെങ്കിലും കേരളത്തിലെ ബിജെപിയിലേയ്ക്ക് ആൾക്കാർ വരാൻ മടിക്കും.
രാജ്യം ഭരിക്കുന്ന ഒരു പാർട്ടി എന്തുകൊണ്ട് കേരളത്തിൽ ശരിയാകുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. അതിനുകാരണം പാർട്ടിക്കുള്ളിലെ തരംതാഴ്ത്തലും മറ്റുമാണ്. ഈ മനോഭാവത്തിൽ മുന്നോട്ടു പോവുകയാണെങ്കിൽ കേരള ഘടകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബുദ്ധിമുട്ടാണ്. പടലപ്പിണക്കങ്ങളും തമ്മിലടിയും മാറിയാൽ രക്ഷപ്പെടാം. എനിക്കിനി എന്റെ ജീവിതം വച്ച് പരീക്ഷിക്കാൻ സമയമില്ലെന്നും രാജസേനൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
ബിജെപി. കേന്ദ്ര ഭരണത്തിൽ തുടർന്നിട്ടുംവിവിധ കേന്ദ്ര ബോർഡുകളിലോ, കോർപ്പറേഷനുകളിലോ പരിഗണിക്കാത്ത പരിഭവവും അടുത്ത സുഹൃത്തുക്കളോട് ഇദ്ദേഹം പങ്കു വെച്ചിരുന്നു. അതു കൊണ്ട് തന്നെ ചില മധ്യസ്ഥരെ മുന്നിൽ നിർത്തി സി പി എം കേന്ദ്രങ്ങളുമായി ഈ നേതാവ് ആശയ വിനിമയം നടത്തിയിരുന്നു. ഇതിന്റെ അവസാന ഘട്ടമായാണ് എകെജി സെന്റർ ചർച്ച. സിപിഎമ്മിൽ രാജസേനൻ ഔദ്യോഗികമായി ചേരും. ഏഴ് കൊല്ലം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കരയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ രാജസേനൻ.
സി പി എമ്മിലെത്തിയാൽ ഏത് ഘടകത്തിൽ പ്രവർത്തിക്കേണ്ടി വരും എന്നതടക്കമുള്ള കാര്യങ്ങളിൽ ഏകദേശ ധാരണ രൂപപ്പെട്ടുവെന്നാണ് വിവരം. കണ്ണൂരിലെ ചില പാർട്ടിക്കാരാണ് മധ്യസ്ഥ ചർച്ച നടത്തിയതെന്നും സൂചനയുണ്ട്. ബിജെപി കേന്ദ്രങ്ങളിൽ നിന്നും കടുത്ത അവഗണനയാണ് നേരിട്ടു വരുന്നതെന്ന് ഈ നേതാവ് പാർട്ടിയിലെ അടുത്ത സുഹൃത്തുക്കളോടും തുറന്ന് പറഞ്ഞിരുന്നു.2016ലെ നിയമസഭാ തിരഞ്ഞടുപ്പിൽ ഇദ്ദേഹം ബിജെപി. സ്ഥാനാർത്ഥിയായിരുന്നു. 20000ത്തിലേറെ വോട്ടും അരുവിക്കരയിൽ നിന്ന് നേടി. അതിന് ശേഷം വലിയ പ്രാധാന്യം ബിജെപിയിൽ രാജസേനന് കിട്ടിയില്ല.
ഒരു കാലത്ത് ശ്രദ്ധിക്കപ്പെട്ട ചലച്ചിത്രങ്ങളുടെ സ്രഷ്ടാവ് എന്ന നിലയിൽ പേരെടുത്ത ഈ നേതാവ് അടുത്തിടെ മോദി പങ്കെടുത്ത യുവ പരിപാടിയിൽ നിന്നും വിട്ടു നിന്നിരുന്നു. കേന്ദ്രനേതാക്കളുമായി അധിക ബന്ധമില്ലാത്തതും രാഷ്ട്രീയത്തിൽ എത്തിയതോടെ സിനിമാരംഗത്ത് ശ്രദ്ധ പതിപ്പിക്കാത്തതും നേതാവിന്റെ സ്വീകാര്യതയിൽ കോട്ടം ഉണ്ടാക്കി. ബിജെപി. മിഷൻ കേരള മുന്നിൽ നിർത്തി ലോക്സഭാ തെരഞ്ഞടുപ്പിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാനിരിക്കെയാണ് പാർട്ടിക്ക് തന്നെ അടി നൽകി കൊണ്ട് രാജസേനന്റെ കൂടുമാറ്റം.
കേരളത്തിൽ കൂടുതൽ ശക്തമാകാൻ ഓപ്പറേഷൻ താമര ബിജെപി പദ്ധതിയിടുന്നുണ്ട്. പല പ്രമുഖരേയും പല പാർട്ടികളിൽ നിന്നും ചാടിച്ചു കൊണ്ടു വരാനാണ് നീക്കം. ഇതിനിടെയാണ് ബിജെപിയിൽ നിന്നൊരു പ്രധാന മുഖത്തെ സിപിഎം റാഞ്ചുന്നത്. 'ഓപ്പറേഷൻ അരിവാൾ' എന്ന പേരിൽ സിപിഎമ്മും പദ്ധതി തയ്യറാക്കിയെന്നാണ് റിപ്പോർട്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അമേരിക്കയുടേത് മയമുള്ള പ്രതികരണം; സഖ്യകകക്ഷികളായ പാശ്ചാത്യ രാജ്യങ്ങളും ശക്തമായി പിന്തുണയ്ക്കാത്തത് ട്രൂഡോയെ ഞെട്ടിച്ചു; ക്വാഡ് രാഷ്ട്രങ്ങളുടെ പ്രസ്താവനയും തിരിച്ചടി; നിജ്ജാറിൽ കാനഡയ്ക്കുണ്ടായത് ക്ഷീണം മാത്രം
- മക്കൾ രാഷ്ട്രീയത്തിനെതിരെ ചിന്തൻ ശിബിരത്തിൽ പ്രമേയം പാസാക്കിയതോടെ അനിലിന്റെ രാഷ്ട്രീയ പ്രവേശനം സാധിക്കില്ലെന്ന് വന്നു; ബിജെപിയിൽ ചേർന്ന മകനെ ആന്റണി സ്വീകരിച്ചു, അനിൽ ആന്റണിയുടെ രാഷ്ട്രീയം ഉൾകൊണ്ടു': കൃപാസനത്തിൽ എലിസബത്ത് ആന്റണി
- എനിക്ക് ജീവിക്കാൻ ശ്രമിച്ചുകൊണ്ട് മരിക്കണം; ജീവൻ രക്ഷോപകരണങ്ങൾ പിൻവലിക്കുന്നതിനെതിരെ ധൈര്യമായി പോരാടി വിധിക്ക് കീഴടങ്ങിയ ഇന്ത്യാക്കാരിയുടെ പേര് വെളിപ്പെടുത്താൻ അനുമതി നൽകി ലണ്ടൻ ഹൈക്കോടതി; നിയമക്കുരുക്കിൽ ജീവൻ പൊലിഞ്ഞ കൗമാരക്കാരിയുടെ കഥ
- കണ്ണൂരിൽ ശൈലജ ടീച്ചർ; വടകരയിൽ പിജെയോ ശ്രീമതിയോ; കാസർഗോട് ടി വി രാജേഷ്? പത്തനംതിട്ടയിൽ ഐസക്കും പൊന്നാനിയിൽ കെ ടി ജലീലും; ചിന്താ ജെറോമും, മന്ത്രി രാധാകൃഷ്ണനും പരിഗണനയിൽ; ലോക്സഭയിലേക്ക് സീനിയേഴ്സിനെ ഇറക്കാൻ സിപിഎം
- പ്രസംഗം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞു തീർന്നപ്പോൾ തന്നെ അടുത്ത പരിപാടിയെ കുറിച്ച് അനൗൺസ്മെന്റ്; കേട്ടതും ബേഡഡുക്കയിലെ സഹകരണ ഉദ്ഘാടനത്തിൽ നിന്നും പിണറായി പിണങ്ങി പോയി; മൈക്കിന് പിന്നാലെ അനൗൺസ്മെന്റും പ്രശ്നക്കാരൻ
- തൃശൂരിൽ മത്സരിച്ചേ മതിയാകൂവെന്ന നിലപാടിൽ തുഷാർ; എസ് എൻ ഡി പി പിന്തുണയുള്ള ബിഡിജെഎസിന്റെ സമ്മർദ്ദം സുരേഷ് ഗോപിയുടെ തൃശൂർ 'എടുക്കാനുള്ള മോഹത്തിന്' തടസ്സമാകുമോ? ശക്തന്റെ മണ്ണിനെ ചൊല്ലി ബിജെപിയിൽ ആശയക്കുഴപ്പം?
- മൊഴികളെല്ലാം മൊയ്തീന് എതിര്; മുളവടികൊണ്ടു തന്നെ തുടർച്ചയായി മർദിച്ചുവെന്നും കുനിച്ചുനിർത്തി കഴുത്തിലിടിച്ചെന്നുമടക്കമുള്ള പരാതിയിൽ സിസിടിവി നിർണ്ണായകമാകും; കരുവന്നൂരിൽ ഇഡി രണ്ടും കൽപ്പിച്ച്
- സുരേഷ് ആദായ നികുതി ഉദ്യോഗസ്ഥർക്കു നൽകിയ മൊഴിയിൽ പിവി എന്നാൽ പിണറായി വിജയൻ; ചുരുക്കെഴുത്തിൽ വിശദമാക്കപ്പെട്ടിട്ടുള്ളതും വലിയ തോതിൽ പണം നൽകപ്പെട്ടിട്ടുള്ളതുമായ വ്യക്തിയുടെ മകളാണ് വീണ; ഈ രണ്ട് പരാമർശങ്ങളിലും 'പിവി' വ്യക്തം; കള്ളം പറയുന്നത് ആര്?
- കോളജ് വിനോദയാത്രക്കിടെ ഗോവൻ മദ്യം കടത്തി; കണ്ടെടുത്തത് 50 കുപ്പികൾ; പ്രിൻസിപ്പൽ അടക്കം നാലുപേർ അറസ്റ്റിൽ
- പാർലമെന്റിൽ ട്രുഡോയുടെ പാർട്ടിക്ക് കേവല ഭൂരിപക്ഷമില്ല; സഹായിച്ചത് ഖലിസ്ഥാൻ വാദി ജഗ്മീത് സിങ്ങിന്റെ പാർട്ടി; സിഖ് തീവ്രവാദത്തിനെതിരെ നടപടിയെടുത്താൽ സർക്കാർ നിലംപൊത്തും; അഭിപ്രായ സർവേകളിലും ഭരണപക്ഷം പിന്നിൽ; കാനഡയിൽ നടക്കുന്നതും വോട്ട്ബാങ്ക് പൊളിറ്റിക്സ്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- ഒമാനിൽ നിന്നെത്തിയ വിമാനത്തിലെ 186 യാത്രക്കാരിൽ 113 പേരും കള്ളക്കടത്തുകാർ; പിടിച്ചെടുത്തത് 14 കോടിയോളം രൂപയുടെ വസ്തുക്കൾ
- ജി 20യിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോൾ കിട്ടിയത് തണുത്ത പ്രതികരണം; രാഷ്ട്രീയ പ്രതിച്ഛായ മങ്ങിയതോടെ രണ്ടും കൽപ്പിച്ചു ട്രൂഡോയുടെ സിഖ് രാഷ്ട്രീയക്കളി; ഇന്ത്യൻ മറുപടിയോടെ വിഷയം കൂനിന്മേൽ കുരുപോലെ
- മുഖമടച്ചുള്ള ഇന്ത്യൻ മറുപടിയിൽ പ്രതിരോധത്തിലായി ട്രൂഡോ! ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; ഇന്ത്യൻ സർക്കാർ അതീവ ഗൗരവത്തോടെ വിഷയത്തെ കാണണം; ഞങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്ന് കനേഡിയൻ പ്രധാനമന്ത്രി
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ബീച്ചിലെ ഇടിമിന്നലിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്; നടക്കാൻ ഇറങ്ങിയ യുവതിയും ബീച്ചിലെ കച്ചവടക്കാരനും തത്ക്ഷണം കൊല്ലപ്പെട്ടു
- കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും അതീവ ജാഗ്രത പുലർത്തണം; പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മുൻകരുതൽ സ്വീകരിക്കണം; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം; സ്ഥിതിഗതികൾ അജിത് ഡോവലുമായി വിലയിരുത്തി അമിത് ഷാ
- ഏതു നഴ്സാണ് യുകെയിൽ കുടുങ്ങി കിടക്കുന്നത്? കഥ പറയുമ്പോൾ യുകെയിൽ മലയാളികൾ ജീവിച്ചിരിപ്പുണ്ടെന്ന് കൂടി ഓർമ്മിക്കണം; പുല്ലു വെട്ടാൻ പോയാലും നല്ല കാശു കിട്ടുന്ന സ്ഥലമാണ് യുകെ എന്നോർമ്മിപ്പിച്ച് മാഞ്ചസ്റ്ററിലെ ജിബിൻ റോയ് താന്നിക്കൽ
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചത് ഷാക്കിർ സുബാൻ; എന്റെ രണ്ടുകൈകളിലും പിടിച്ച് ബലമായി കിടക്കയിലേക്ക് കിടത്തി; സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു; സൗദി ഏംബസിയിലും കോൺസുലേറ്റിലും പൊലീസിലും പരാതിപ്പെട്ടു; മല്ലു ട്രാവലർക്കെതിരായ പീഡനപരാതിയിൽ സൗദി യുവതി
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- വന്ദേഭാരതിലെ കാമറയിൽ പതിഞ്ഞത് പാളത്തിന് സമീപം ഫോൺ ചെയ്ത് നിൽക്കുന്ന പ്രതിയുടെ ദൃശ്യം; സാമ്യം തോന്നിയ നൂറോളം പേരെ രഹസ്യമായി നിരീക്ഷിച്ചു; ഇവരുടെ മൊബൈൽ ടവർ ലൊക്കേഷനും ശേഖരിച്ചു; പ്രതിയെ കുരുക്കിയത് ആർ.പി.എഫ് - പൊലീസ് സംയുക്ത അന്വേഷണ സംഘം
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്