മറുനാടൻ പറഞ്ഞതു പോലെ ഗോവിന്ദൻ മാഷുടെ അടുത്ത് എന്നെ എത്തിച്ചത് കണ്ണൂരിലെ പ്രമുഖ സഖാക്കൾ; കേരള ബിജെപിയിൽ മുതിർന്ന നേതാക്കളെ തരം താഴ്ത്തുന്നു; പാർട്ടി കലാകാരന്മാരെ മനസ്സിലാക്കുന്നില്ല; സെൻകുമാറിനോടുള്ള അവഗണന എന്തിനെന്ന് അറിയില്ല; ഓപ്പറേഷൻ അരിവാളിൽ സംഭവിച്ചത്: മറുനാടനോട് മനസ്സ് തുറന്ന് രാജസേനൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറിയത് കഴിഞ്ഞദിവസമാണ്. സിപിഎം പ്രവേശനത്തിന് മുന്നോടിയായി അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെ മറുനാടനുമായി പങ്കുവെച്ചത് കേരള ബിജെപിക്കുള്ളിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ്.
രാജസേനൻ മറുനാടനോട് പറഞ്ഞത് ഇങ്ങനെ: രണ്ടു മൂന്ന വർഷമായി മാറിച്ചിന്തിക്കാൻ തുടങ്ങിയിരുന്നു. അതിനിടയിൽ ബിജെപിയിക്ക് അനുകൂലമായിട്ടുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നടത്തിയിട്ടുണ്ട്. നമ്മൾ ഒരു പ്രസ്ഥാനത്തിൽ നിൽക്കുമ്പോൾ അങ്ങനെ തന്നെ വേണം. കഴിഞ്ഞ 5,6 മാസങ്ങളായി ബിജെപിയിൽ നിന്നും മാറുക എന്ന ചിന്ത വളരെ തീവ്രമായിരുന്നു. ഒരു വർഷമായി ബിജെപിയുടെ പരിപാടികൾക്ക് പോകാറില്ല. എന്നാൽ ഏതെങ്കിലും ഒരു നേതാവ് വരാത്തത് എന്തെന്നോ, അല്ലെങ്കിൽ നമുക്കൊന്ന് കാണണമെന്നോ സംസാരിക്കണമെന്നോ ഇതുവരെ പറഞ്ഞിട്ടില്ല.
ബിജെപി എന്ന പാർട്ടിക്കുള്ളിൽ ഞാനായിട്ട് ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു പ്രസ്താവന ഇറക്കണമെങ്കിൽ പോലും നൂറുവട്ടം ആലോചിച്ചേ താൻ ഇടാറുള്ളു. എന്റെ പേരിൽ അത്തരത്തിലുള്ള പരാതികൾ വന്നിട്ടുമില്ല. പിന്നെ എന്താണെന്നറിയില്ല. പാർട്ടി ഒരു കാര്യവും അന്വേഷിക്കാറില്ല. ഇന്നു ഞാൻ സിപിഎമ്മിലേയ്ക്ക് മാറുന്നു എന്നറിഞ്ഞിട്ടും എന്നോട് താൽപ്പര്യമുണ്ടെങ്കിൽ അവർ വിളിച്ചു ചോദിച്ചേനെ എന്താണ് കാരണം എന്നു. പക്ഷെ താൻ പാർട്ടി .വിടാൻ കാരണം എന്താണെന്നു കേരളത്തിലെ ബിജെപി നേതാക്കൾക്കു അറിയാം.
ബിജെപിയിൽ മുതിർന്ന നേതാക്കളെ തരം താഴ്ത്തുന്ന പ്രവണത എല്ലാ സംസ്ഥാനങ്ങളിലുമില്ല. ഇത് കേരളത്തിന്റെ മാത്രം അവസ്ഥയാണ്. ഇവിടെ അർഹിക്കുന്ന പലരേയും അവഗണിക്കുന്ന രീതി സ്ഥിരമായി കാണാറുണ്ട്. പലപ്പോഴും സ്റ്റേജുകളിൽ സിറ്റിൽ ഇരുന്ന നേതാവിനെപ്പോലും മാറ്റി ഇരുത്തും. അല്ലെങ്കിൽ ഏതെങ്കിലും നേതാവിനു ഇഷ്ടം കൂടുതലുണ്ടെങ്കിൽ മുനിരയിൽ ഇരുത്തും. ചിലപ്പോൾ കുറെ കഴിയുമ്പോൾ അറിയിപ്പു വരും മുൻനിരയിൽ ഇരിക്കുന്നവർ അഞ്ചാമത്തെ നിരയിലേയ്ക്ക് പോകണം ഇത്തരത്തിലുള്ള പറയാൻ സാധിക്കാത്ത പ്രശ്നങ്ങളാണ് കേരളത്തിലെ ബിജെപിയിൽ.
ഒരു കാര്യം വ്യക്തമായി അറിയാം കേരളത്തിലെ ഏത് കലാസാംസ്കാരിക രംഗത്തു പോയാലും ഒരു സീറ്റു ലഭിക്കുന്ന ആളാണ് താൻ. പക്ഷെ അങ്ങനെയുള്ള ഒരു സ്ഥാനം പലപ്പോഴും എന്റെ പാർട്ടി പരിപാടികളിൽ കസേര നിഷേധിക്കുന്ന സഹാചര്യം ഉണ്ടായിട്ടുണ്ട്. ഒരു പ്രവശ്യമല്ല പല പ്രാവശ്യം. പാർട്ടിയിൽ ഒരാളുമായും മാനസികമായി അടുപ്പം ഉണ്ടാകുന്ന അവസ്ഥയും ഉണ്ടായിട്ടില്ല. ഏഴു വർഷം പാർട്ടിയിൽ ഉണ്ടായിട്ടും ദിവസവും വിളിക്കുന്ന ഒരു കൂട്ടുകാരൻ പോലും പാർട്ടിയിൽ ഇല്ലായിരുന്നു. രാഷ്ട്രീയത്തിൽ ഇങ്ങനെ ഒന്നില്ലെ.. എന്നും എനിക്കറിയില്ല. എന്തായാലും ഒരു മരവിപ്പായിരുന്നു. അതാണ് മാറിപ്പോയത്.
ബിജെപി കലാകാരന്മാരെ മനസ്സിലാക്കുന്നുമില്ല, അവരെ ഉപയോഗിക്കുന്നുമില്ല. ഞാൻ പാർട്ടിയിൽ വന്നിട്ട് 7 വർഷമായി എന്നിട്ടു എന്തെങ്കിലും ഒരു സ്കിറ്റ് എഴുതിക്കുകയോ പാട്ടുപാടിപ്പിക്കുകയോ ഒന്നും ചെയ്തിട്ടില്ല. പാർട്ടിക്കു വേണ്ടി ആരംഭിച്ച സംഘകാലവേദിയിൽ ആറിയിരത്തിലധികം ആർട്ടിസ്റ്റുകളുണ്ട്. അവരുടെ സേവനം പോലും പാർട്ടി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല-രാജസേനൻ പറയുന്നു
കഴിഞ്ഞദിവസം രാവിലെയാണ് ഗോവിന്ദൻ മാഷുമായി സംസാരിച്ചത്. മറുനാടൻ മലയാളി പറഞ്ഞതു പോലെ കണ്ണൂരിലെ പ്രമുഖരായ നാലഞ്ചു സഖാക്കളാണ് എന്നെ ഗേവിന്ദൻ മാഷുടെ അടുത്തേയ്ക്ക് എത്തിച്ചത്. അദ്ദേഹം വളരെ സ്നേഹത്തോടെ എന്റെ വാക്കുകൾ കേൾക്കുകയും മനസ്സിലാക്കുകയും, ചെയ്തിരുന്നു. അദ്ദേഹം പറഞ്ഞതും ഞാൻ ആഗ്രഹിച്ചതും ഒന്നാണ്. കലാ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുക. പാർട്ടിയുടെ ശക്തനായ, സത്യസന്ധനായ അനുഭാവിയായി നിലനിൽക്കുക. പാർട്ടിയുടെ ടിക്കറ്റോ അംഗത്വമോ എപ്പോഴെങ്കിലും പാർട്ടിക്കും രാജസേനനും തോന്നുന്ന സമയത്ത് നമുക്കു അതും ആവാം. എന്നു പറഞ്ഞാണ് ഞാനും ഗോവിന്ദൻ മാഷും പിരിയുന്നത്.
അപ്പോൾ എന്നെ സ്വീകരിച്ചിരിക്കുന്നത് ഒരു കലാകാരനായിട്ടാണ്. തന്റെ കലാപരമായ കാര്യങ്ങൾ ഉപയോഗിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം എന്നാണ് എന്റെ വിശ്വാസം. കണ്ണൂരിലെ കുഞ്ഞിരാമൻ മാഷ്, ഹരി വാര്യർ, റിജേഷ്, തിരുവനന്തപുരത്തെ സുരേഷ് കുമാർ ഇവരൊക്കെയാണ് എന്നെ ഗോവിന്ദൻ മാഷുടെ അടുത്തേയ്ക്ക് എത്തിച്ച നേതാക്കൾ. കൂടാതെ എല്ലാവരുടെയും പേരുകൾ പറയണോ വേണ്ടയോ എന്നെനിക്കറില്ല. അതുകൊണ്ട് ചില പേരുകൾ പറയുന്നില്ല.
ഞാൻ മുമ്പ് വിശ്വസിച്ചിരുന്നതും അനുഭാവിയായിരുന്നതുമായ പ്രസ്ഥാനമാണ് സിപിഎം. അപ്പോൾ മാറുകയാണെങ്കിൽ സിപിഎമ്മിലേക്കു മാത്രമേ ചേക്കേറൂ എന്നു തീരുമാനിച്ചിരുന്നു. കാരണം കലാകാരന്മാരെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം സിപിഎം ആണ്. ഒട്ടനവധി കലാകാരന്മാരാണ് ഈ പാർട്ടികൊണ്ടു വളർന്നു വന്നിരിക്കുന്നത്. ഒപ്പം പാർട്ടിയെ വളർത്താൻ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും അവരും സഹായിച്ചിട്ടുണ്ട്. ആ പാരമ്പര്യം മുൻനിർത്തിയാണ് സിപിഎമ്മിലേക്ക് മാറാമുള്ള മറ്റൊരു കാരണം. സെൻകുമാറിനെപ്പോലുള്ള നേതാക്കളെ മാറ്റി നിർത്തുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. എനിക്കു തോന്നുന്നു എന്റെ അവസ്ഥ പോലെ തന്നെയായിരിക്കും അവരുടെയും. കാരണം ആരും ഒന്നും മിണ്ടുന്നില്ല ഇപ്പോൾ. മറ്റു പരിപാടികൾക്കൊന്നും പങ്കെടുക്കുന്നതായി കാണുന്നുമില്ല.
എന്നോടൊപ്പം ഇനിയും നേതാക്കൾ ബിജെപിയിൽ നിന്നു സിപിഎമ്മിലേയ്ക്ക് വരും എന്നാണ് തോന്നുന്നത്. നിരവധി പേർ അഭിനന്ദനങ്ങൾ അറിയിച്ചു വിളിച്ചിരുന്നു. അതിൽ എന്നെ അത്ഭുതപ്പെടുത്തുന്ന ചിലരുമുണ്ട്. കൂടാതെ സംഘകലാവേദിയിലെ നല്ല ശതമാനം പേരും സിപിഎമ്മിലേയ്ക്ക് വരും. ഞാൻ പാർട്ടിയിൽ ഒരു അഴിമതിയും നടത്താത്ത കൂറു പുലർത്തുന്ന അത്യാവശ്യം നല്ലൊരു പ്രവർത്തകനായിരുന്നു. ആ ഒരു ന്ഷ്ടം ബിജെപിക്ക് ഉണ്ടാവും. എന്റെ ഒരു അവസ്ഥ ഇതാണെങ്കിലും കേരളത്തിലെ ബിജെപിയിലേയ്ക്ക് ആൾക്കാർ വരാൻ മടിക്കും.
രാജ്യം ഭരിക്കുന്ന ഒരു പാർട്ടി എന്തുകൊണ്ട് കേരളത്തിൽ ശരിയാകുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. അതിനുകാരണം പാർട്ടിക്കുള്ളിലെ തരംതാഴ്ത്തലും മറ്റുമാണ്. ഈ മനോഭാവത്തിൽ മുന്നോട്ടു പോവുകയാണെങ്കിൽ കേരള ഘടകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബുദ്ധിമുട്ടാണ്. പടലപ്പിണക്കങ്ങളും തമ്മിലടിയും മാറിയാൽ രക്ഷപ്പെടാം. എനിക്കിനി എന്റെ ജീവിതം വച്ച് പരീക്ഷിക്കാൻ സമയമില്ലെന്നും രാജസേനൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
ബിജെപി. കേന്ദ്ര ഭരണത്തിൽ തുടർന്നിട്ടുംവിവിധ കേന്ദ്ര ബോർഡുകളിലോ, കോർപ്പറേഷനുകളിലോ പരിഗണിക്കാത്ത പരിഭവവും അടുത്ത സുഹൃത്തുക്കളോട് ഇദ്ദേഹം പങ്കു വെച്ചിരുന്നു. അതു കൊണ്ട് തന്നെ ചില മധ്യസ്ഥരെ മുന്നിൽ നിർത്തി സി പി എം കേന്ദ്രങ്ങളുമായി ഈ നേതാവ് ആശയ വിനിമയം നടത്തിയിരുന്നു. ഇതിന്റെ അവസാന ഘട്ടമായാണ് എകെജി സെന്റർ ചർച്ച. സിപിഎമ്മിൽ രാജസേനൻ ഔദ്യോഗികമായി ചേരും. ഏഴ് കൊല്ലം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കരയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ രാജസേനൻ.
സി പി എമ്മിലെത്തിയാൽ ഏത് ഘടകത്തിൽ പ്രവർത്തിക്കേണ്ടി വരും എന്നതടക്കമുള്ള കാര്യങ്ങളിൽ ഏകദേശ ധാരണ രൂപപ്പെട്ടുവെന്നാണ് വിവരം. കണ്ണൂരിലെ ചില പാർട്ടിക്കാരാണ് മധ്യസ്ഥ ചർച്ച നടത്തിയതെന്നും സൂചനയുണ്ട്. ബിജെപി കേന്ദ്രങ്ങളിൽ നിന്നും കടുത്ത അവഗണനയാണ് നേരിട്ടു വരുന്നതെന്ന് ഈ നേതാവ് പാർട്ടിയിലെ അടുത്ത സുഹൃത്തുക്കളോടും തുറന്ന് പറഞ്ഞിരുന്നു.2016ലെ നിയമസഭാ തിരഞ്ഞടുപ്പിൽ ഇദ്ദേഹം ബിജെപി. സ്ഥാനാർത്ഥിയായിരുന്നു. 20000ത്തിലേറെ വോട്ടും അരുവിക്കരയിൽ നിന്ന് നേടി. അതിന് ശേഷം വലിയ പ്രാധാന്യം ബിജെപിയിൽ രാജസേനന് കിട്ടിയില്ല.
ഒരു കാലത്ത് ശ്രദ്ധിക്കപ്പെട്ട ചലച്ചിത്രങ്ങളുടെ സ്രഷ്ടാവ് എന്ന നിലയിൽ പേരെടുത്ത ഈ നേതാവ് അടുത്തിടെ മോദി പങ്കെടുത്ത യുവ പരിപാടിയിൽ നിന്നും വിട്ടു നിന്നിരുന്നു. കേന്ദ്രനേതാക്കളുമായി അധിക ബന്ധമില്ലാത്തതും രാഷ്ട്രീയത്തിൽ എത്തിയതോടെ സിനിമാരംഗത്ത് ശ്രദ്ധ പതിപ്പിക്കാത്തതും നേതാവിന്റെ സ്വീകാര്യതയിൽ കോട്ടം ഉണ്ടാക്കി. ബിജെപി. മിഷൻ കേരള മുന്നിൽ നിർത്തി ലോക്സഭാ തെരഞ്ഞടുപ്പിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാനിരിക്കെയാണ് പാർട്ടിക്ക് തന്നെ അടി നൽകി കൊണ്ട് രാജസേനന്റെ കൂടുമാറ്റം.
കേരളത്തിൽ കൂടുതൽ ശക്തമാകാൻ ഓപ്പറേഷൻ താമര ബിജെപി പദ്ധതിയിടുന്നുണ്ട്. പല പ്രമുഖരേയും പല പാർട്ടികളിൽ നിന്നും ചാടിച്ചു കൊണ്ടു വരാനാണ് നീക്കം. ഇതിനിടെയാണ് ബിജെപിയിൽ നിന്നൊരു പ്രധാന മുഖത്തെ സിപിഎം റാഞ്ചുന്നത്. 'ഓപ്പറേഷൻ അരിവാൾ' എന്ന പേരിൽ സിപിഎമ്മും പദ്ധതി തയ്യറാക്കിയെന്നാണ് റിപ്പോർട്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്