ദുബായ് സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ക്ഷേമം അന്വേഷിക്കാൻ എത്തിയത് ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് സിഇഒ ആയ ആശാ ഗ്രൂപ്പ് കമ്പനിയുടെ ലേബർ ക്യാമ്പിൽ; ഉമ്മൻ ചാണ്ടിയുടെ വലം കൈയായ കമ്പനി എംഡി സിപി സാലിക്ക് തെരഞ്ഞെടുപ്പ് മോഹം ഉണ്ടെന്ന് റിപ്പോർട്ടുകൾ; രാഹുലിനെ ഉമ്മൻ ചാണ്ടി വ്യക്തിപരമായ താത്പര്യങ്ങൾക്ക് കരുവാക്കി എന്ന ആക്ഷേപവുമായി ഐ ഗ്രൂപ്പ്; രാഹുലിന്റെ ലേബർ ക്യാമ്പ് സന്ദർശനം കോൺഗ്രസിലെ ഗ്രൂപ്പ് പോരുകൾക്ക് എരിവ് പകരുന്നു; അനാവശ്യ വിവാദങ്ങളിൽ എഐസിസിക്ക് അതൃപ്തി
എം മനോജ് കുമാർ
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി വ്യക്തിപര താത്പര്യങ്ങളുടെ കരുവാക്കി മാറ്റിയോ? രാഹുലിന്റെ യുഎഇയിലെ ആശാ ഗ്രൂപ്പ് സന്ദർശനവുമായി ബന്ധപ്പെട്ടു വൻ വിവാദമാണ് ഇപ്പോൾ കോൺഗ്രസിന്റെ അഖിലേന്ത്യാ-സംസ്ഥാന നേതൃത്വങ്ങളിൽ നിന്നും ഉയരുന്നത്. ആശാ ഗ്രൂപ്പിന്റെ സിഇഒ ഉമ്മൻ ചാണ്ടിയുടെ മരുമകൻ ആയ വർഗീസ് ആണ്. ഈയിടെ വിവാഹ മോചിതയായ ഉമ്മൻ ചാണ്ടിയുടെ മൂത്ത മകൾ മറിയം ഉമ്മന്റെ പുതിയ ഭർത്താവ് ആണ് വർഗീസ്. ആശാ ഗ്രൂപ്പിന്റെ എംഡി സി.പി.സാലി ഉമ്മൻ ചാണ്ടിയുടെ വലംകയ്യാണ്.
സാലിക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുസീറ്റ് ഉറപ്പ് എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. രാഹുലിന്റെ യുഎഇ സന്ദർശനം കഴിഞ്ഞതോടെ കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പുകളുടെ ചർച്ചകൾ ഇപ്പോൾ ദുബായിലെ സി.പി.സാലിയെ ചുറ്റിപ്പറ്റിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു എംഎൽഎ സീറ്റ് അല്ലെങ്കിൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു എംപി സീറ്റ് സി.പി.സാലിക്ക് ഉറപ്പായും ലഭിക്കും എന്ന് തന്നെയാണ് കോൺഗ്രസ് നേതാക്കളിൽ നിന്നും പുറത്ത് വരുന്ന വിവരങ്ങൾ. . സി.പി.സാലിയുടെ ആശാ ഗ്രൂപ്പ് എംഡി. വലിയ കമ്പനിയൊന്നുമല്ല. ദുബായിലെ ഇടത്തരം കമ്പനി. ഈ കമ്പനിയുടെ ലേബർ ക്യാംപിൽ ആണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയത്. പ്രവാസികളായ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പഠിച്ചു പരിഹരിക്കുക എന്ന ലക്ഷ്യം ചൂണ്ടിക്കാട്ടിയാണ് രാഹുലിനെ ലേബർ ക്യാമ്പിൽ എത്തിച്ചത് എന്നാണ് കോൺഗ്രസ് ഭാഷ്യം.
ഈ വിഷയം ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണമായി ഉയർത്തുകയാണ് ഐ ഗ്രൂപ്പ്. എഐസിസി ജനറൽ സെക്രട്ടറി പദത്തിന്റെ ദുരുപയോഗമാണ് നടന്നതെന്നാണ് ആരോപണം. എന്നാൽ ഈ വിവാദത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം തീർത്തും അസംതൃപ്തരാണ്. രാഹുലിന് ദുബായിൽ വലിയ സ്വീകരണം കിട്ടി. ഇതിന്റെ ശോഭ കെടുത്തുന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് എഐസിസി ഐ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കമ്പനികളിൽ എംഡിക്കാണ് പ്രാധാന്യം; പക്ഷെ ആശാ ഗ്രൂപ്പിൽ മാത്രം സിഇയ്ക്ക്
സാധാരണ കമ്പനികളിൽ ഉടമകൾ ആയ എംഡിക്ക് തന്നെയാണ് പ്രാധാന്യം. ഈ പ്രാധാന്യം പക്ഷെ ആശാ ഗ്രൂപ്പിലില്ല. ആശാ ഗ്രൂപ്പ് സിഇഒ ഉമ്മൻ ചാണ്ടിയുടെ മരുമകൻ ആണ്. ഇവിടെ പക്ഷെ എല്ലാ നിയമങ്ങളും വഴി മാറുക തന്നെ ചെയ്യും. കോൺഗ്രസ് അധ്യക്ഷൻ ആശാ ഗ്രൂപ്പ് ലേബർ ക്യാമ്പ് സന്ദർശിച്ചതിനു പിന്നിലും ഉമ്മൻ ചാണ്ടിയുടെ സ്വാധീനം തന്നെ. ദുബായിലെ സന്ദർശന സമയത്തിന്നിടയിൽ രാഹുൽ സന്ദർശിച്ച ഒരേ ഒരു ലേബർ ക്യാമ്പ് ആണ് ആശാ ഗ്രൂപ്പിന്റേത് എന്ന് കൂടി അറിയണം.
കമ്പനി സിഇഒ ആയ വർഗീസിന് വേണ്ടിയാണ് രാഹുൽ ഗാന്ധിയെ ഉമ്മൻ ചാണ്ടി ലേബർ ക്യാമ്പിൽ എത്തിച്ചത്. രാഹുലിന്റെ സന്ദർശനത്തോടെ കമ്പനിക്ക് ലഭിക്കുന്ന വൻ പ്രസിദ്ധി തന്നെയാണ് ഉമ്മൻ ചാണ്ടിയും സാലിയും ലക്ഷ്യമിട്ടത്. സാലിക്ക് ലക്ഷ്യം തന്റെ കമ്പനിയുടെ ഉയർച്ചയും നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റും ആണെങ്കിൽ ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം മരുമകന്റെ ഉയർച്ചയാണ്. രാഹുലിന്റെ സന്ദർശനത്തോടെ ഈ രണ്ടു ലക്ഷ്യങ്ങളും കൈവന്നു കഴിഞ്ഞു. സ്വന്തം സ്ഥാപിത താൽപര്യത്തിനു വേണ്ടി കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനെ തന്നെ ഉമ്മൻ ചാണ്ടി കരുവാക്കിയതിൽ കോൺഗ്രസ് വൃത്തങ്ങളിൽ നിന്നും ദേശീയ-സംസ്ഥാന ഭേദമില്ലാതെ എതിർപ്പ് ഉയരുന്നത്. രാഹുലും ഉമ്മൻ ചാണ്ടിയും ആയതിനാൽ ഇത് പുറത്ത് പറയാൻ കോൺഗ്രസ് നേതാക്കൾ മടിച്ചു നിൽക്കുകയാണ്.
സാലി നിർദ്ദേശം നൽകി; വർഗീസ് അത് പാലിച്ചു; കരുവായത് രാഹുൽ ഗാന്ധിയും
രാഹുലിന്റെ യുഎഇയിലെ വരവ് അറിഞ്ഞു സാലി തന്നെയാണ് രാഹുലിനെ കമ്പനിയിൽ എത്തിക്കാൻ വർഗീസിന് നിർദ്ദേശം നൽകിയത്. വർഗീസ് ആണ് ഈ കാര്യം ഉമ്മൻ ചാണ്ടിയെ അറിയിച്ചത്. കമ്പനി സന്ദർശിക്കുന്നതിൽ രാഹുൽ വിമുഖത പ്രദർശിപ്പിച്ചതായാണ് സൂചന. കോൺഗ്രസ് ബന്ധമുള്ള ഒട്ടുവളരെ കമ്പനികൾ യുഎഇയിൽ ഉള്ളതായതിനാലാണ് രാഹുൽ വിമുഖത കാട്ടിയത്. തീരെ ചെറിയ ഗ്രൂപ്പ് അല്ല ആശാ ഗ്രൂപ്പ്. പക്ഷെ കോൺഗ്രസിനോട് ആഭിമുഖ്യമുള്ള വൻകിട കമ്പനികൾ യുഎയിലുണ്ട്. കൂടുതൽ ഇന്ത്യക്കാർ ജോലി ചെയ്യുന്ന കമ്പനികൾ വേറെയുമുണ്ട്. നബൂദ, നക്കീൽ, ട്രാൻസ് ഗാർഡ് തുടങ്ങിയ വൻകിടക്കാർ ആണിവർ. ഇവർക്ക് എല്ലാം ലേബർ ക്യാമ്പുമുണ്ട്.
20000-30000 ഇന്ത്യക്കാർ താമസിക്കുന്ന ക്യാമ്പ് ആണ് ഇവരുടേത്. പക്ഷെ അവിടെയൊന്നും രാഹുൽ എത്തിയില്ല. പകരം എത്തിയത് വെറും മൂവായിരത്തിൽ താഴെ മാത്രം ഇന്ത്യക്കാർ ഉള്ള ആശാ ഗ്രൂപ്പ് ലേബർ ക്യാമ്പിൽ മാത്രം. ആശാ ഗ്രൂപ്പ് സന്ദർശിക്കാൻ തീരുമാനം വന്നപ്പോൾ എങ്കിൽ കമ്പനി വേണ്ട ലേബർ ക്യാമ്പ് സന്ദർശനം ആകാമെന്ന് തീരുമാനിക്കുകയായിരുന്നു. അത് പ്രകാരമാണ് രാഹുൽ ലേബർ ക്യാമ്പിൽ എത്തി തൊഴിലാളികളുമായി സംവദിച്ചത്. . രാഹുൽ ഗാന്ധിയുടെ സന്ദർശനം കഴിഞ്ഞതോടെ ഇടത്തരം കമ്പനിയായ ആശാ ഗ്രൂപ്പ് ഇപ്പോൾ യുഎഇയിൽ പ്രശസ്തമായി മാറികഴിഞ്ഞിട്ടുണ്ട്. ഈ പ്രശസ്തി തന്നെയാണ് രാഹുലിനെ എത്തിച്ചതിനു പിന്നിൽ ഉമ്മൻ ചാണ്ടി ലക്ഷ്യമിട്ടത്. രാഹുലിന്റെ സന്ദർശനത്തോടെ ആ ലക്ഷ്യം നിറവേറുകയും ചെയ്തിട്ടുണ്ട്.
രാഹുലിന്റെ സന്ദർശനം ഉണ്ടാക്കിയ മൈലേജ് മനസിലാക്കിയതോടെ ഇതിന്റെ ഗുണഫലങ്ങൾ താമസിയാതെ തന്നെ തേടിയെത്തുമെന്ന് കമ്പനി എംഡിയായ സാലി വർഗീസിനെ നേരിട്ട് തന്നെ അറിയിച്ചതായാണ് സൂചന. ഉമ്മൻ ചാണ്ടിയുടെ മരുമകനെ ഗ്രൂപ്പിലെ സിഇഒ ആക്കിയതിനും ഏറ്റവും ഉയർന്ന ശമ്പളം അതായത് 45000 ത്തോളം ദിർഹം ശമ്പളമായി നൽകുന്നതിനും ഉമ്മൻ ചാണ്ടി നൽകിയ പ്രതിഫലമാണ് ഇപ്പോഴത്തെ രാഹുലിന്റെ കമ്പനി ലേബർ ക്യാമ്പ് സന്ദർശനം. അടുത്ത സമ്മാനം വരുന്നതേയുള്ളൂ എന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന. വലപ്പാട്, നാട്ടിക, തൃപ്രയാർ ഈ സീറ്റുകളിൽ ഏതെങ്കിലും ഒരു സീറ്റിൽ വി.പി.സാലി മത്സരിച്ചേക്കും എന്നാണ് സൂചനകൾ.
ഈ സീറ്റുകളിൽ ഏതെങ്കിലും ഒരു സീറ്റ് വി.പി.സാലിക്ക് എന്ന് തന്നെയാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്നുമുള്ള അടക്കം പറച്ചിലും. ഈ അടക്കം പറച്ചിൽ ആശാ ഗ്രൂപ്പിലുമുണ്ട്. സാലി സാറിന് നിയമസഭാ സീറ്റ് എന്നാണ് കമ്പനി വൃത്തങ്ങൾ പറയുന്നത്.
ആരാണ് വർഗീസ്? എന്താണ് പശ്ചാത്തലം?
ലീലാ ഗ്രൂപ്പിലെ ഐടി വിംഗിൽ മുൻപ് ജോലി ചെയ്ത ആളാണ് വർഗീസ്. സാധാരണ കുടുംബത്തിലെ അംഗമാണ് വർഗീസ്. ലീലാ ഗ്രൂപ്പിലെ ഐടി വിഭാഗത്തിൽ മാനേജർ പോസ്റ്റ് ആയിരുന്നു മുൻപ് വർഗീസിന്. വർഗീസ് ജോലി ചെയ്യുന്ന ആശാ ഗ്രൂപ്പ് ദുബായിലെ നിർമ്മാണ കമ്പനിയാണ്. ആശാ ഗ്രൂപ്പിന്റെ നിർമ്മാണ കമ്പനിയിലെ സിഇഒ ആണ് വർഗീസ്. നിർമ്മാണവുമായി പുലബന്ധം പോലും ഇല്ലാത്ത ആളാണ് വർഗീസ്. പിന്നെങ്ങിനെ വർഗീസ് ആശാ ഗ്രൂപ്പിന്റെ സിഇഒ ആയി മാറും? ഇവിടെയാണ് ഉമ്മൻ ചാണ്ടിയുടെ കളികൾ തുടങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ മകളുടെ പുതിയ ഭർത്താവ് ആയതോടെ വർഗീസ് കയറിയത് സ്വപനം കാണാൻ കഴിയാത്ത പദവിയിലാണ്.
ആശാ ഗ്രൂപ്പ് കമ്പനി എംഡിയായ സി.പി.സാലി ദുബായി ബിസിനസ് ബേയിലെ ഒരു സാധാരണ ഫ്ളാറ്റിൽ താമസിക്കുമ്പോൾ സിഇഒയായ വർഗീസ് താമസിക്കുന്നത് ദുബായ് ഉന്നതരുടെ കേളീ രംഗമായ ബുർജ് ഖലീഫയിലാണ്. ഇതുതന്നെ എംഡിയും സിഇഒയും തമ്മിലുള്ള വ്യത്യാസങ്ങൾക്ക് തെളിവാകുന്നു. ലീലാ ഗ്രൂപ്പിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശ പ്രകാരമാണ് വർഗീസ് ആശാ ഗ്രൂപ്പ് സിഇഒ ആയി ഉയരുന്നത്. അതും വൻ ശമ്പളത്തിൽ. നിലവിലെ ആശാ ഗ്രൂപ്പ് സിഇഒയമാറ്റിയാണ് എംഡിയായ സാലി വർഗീസിനെ സിഇഒ പോസ്റ്റിൽ വാഴിക്കുന്നത്.
ആശാ ഗ്രൂപ്പ് എംഡിയായ സാലിക്ക് രാഷ്ട്രീയ താത്പര്യങ്ങൾ ഉണ്ട്. മുൻപ് രാജ്യസഭാ സീറ്റ് ആണ് പറഞ്ഞത്. അതാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് ആയി മാറുന്നത്. എന്തായാലും രാഹുലിന്റെ യുഎഇ സന്ദർശനം കഴിഞ്ഞിരിക്കുന്നു. പക്ഷെ അതിന്റെ പൊടിയും പുകയും പക്ഷെ വിവാദത്തിന്റെ പേരിൽ ഉയരുകയാണ്. ഈ വിവാദം കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പ് പോരുകളിൽ ശക്തമായി ആയുധമാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്