കളക്ടർ കർശനമായി നിരോധിച്ചിട്ടും പുറ്റിങ്ങൽ വെടിക്കെട്ടിന് അനുമതി നൽകിയ പൊലീസ് കമ്മീഷണർ പ്രകാശ് അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്ത് നിന്നൊഴിവാക്കി പാവം വെടിക്കെട്ടുകാരേയും അമ്പല കമ്മറ്റിക്കാരേയും മാത്രം പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് റിപ്പോർട്ട്; ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിന് തൊട്ട് മുമ്പ് ഫയൽ ചോദിച്ചു വാങ്ങി തച്ചങ്കരി; പൊലീസുകാരെ പ്രതിചേർക്കാൻ തുനിഞ്ഞാൽ വെറുതെയിരിക്കില്ലെന്ന് ഒരു വിഭാഗം ഐപിഎസുകാർ; സർക്കാരിന് തലവേദനയാകാൻ വീണ്ടും പുറ്റിങ്ങൽ കേസ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 2016 ഏപ്രിൽ പത്താം തിയതി പുലർച്ചെ മൂന്നരയ്ക്കാണ് നാടിനെ കണ്ണീരിലാഴ്ത്തിയ പറവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടം നടന്നത്. 111 ആളുകൾ കൊല്ലപ്പെട്ട ദുരന്തത്തിൽ 350 ഓളം പേർക്ക് പരിക്കേൽക്കുകയും പകച്ചു നിൽക്കുകയും. പുറ്റിങ്ങൽ വെടിക്കെട്ടപകടം അന്വേഷിച്ച ജസ്റ്റിസ് പി എസ് ഗോപിനാഥൻ കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചത് ജൂലൈയിലാണ്. അപകടം നടന്ന് മൂന്ന് വർഷം പിന്നിട്ടതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് പോലും അതീവ രഹസ്യമാണ്. പൊലീസുകാരെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ട് ആയതു കൊണ്ടാണ് ഇതിലെ ഒരു വരി പോലും പുറത്തു വരാത്തത്. ഇതിനിടെ പൊലീസിനുള്ളിൽ നിന്ന് ഈ കേസിൽ പുതിയ നീക്കം നടക്കുകയാണ്. ഈ കേസ് ഫയൽ ക്രൈംബ്രാഞ്ച് മേധാവിയായ എഡിജിപി ടോമിൻ തച്ചങ്കരി തുറന്നതാണ് വിവാദങ്ങൾക്ക് കാരണം. ഈ കേസിൽ പൊലീസുകാരെ കൂടി പ്രതി ചേർക്കാനാണ് തച്ചങ്കരി ആലോചിക്കുന്നത്. ഇത് പൊലീസ് തലപ്പത്തെ ഭിന്നത രൂക്ഷമാക്കുകയാണ്.
കളക്ടർ അനുമതി നിഷേധിച്ചിട്ടും പൊലീസിന്റെ മൗനാനുവാദത്തോടെയാണ് വെടിക്കെട്ടു നടന്നതെന്ന കൊല്ലം ജില്ലാ കളക്ടർ ഷൈനാമോളുടെ പ്രസ്താവന വിവാദമായിരുന്നു. ക്ഷേത്രത്തിൽ നിയമവിരുദ്ധമായാണ് വെടിക്കെട്ടു നടക്കാൻ പോകുന്നതെന്ന അറിവുണ്ടായിട്ടും, സ്ഥലം സിഐ അത് മേലധികാരികളിൽ നിന്നും മറച്ചുവെച്ചു. വെടിക്കെട്ടു സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് ജില്ലാ പൊലീസ് കമ്മീഷണർ അവഗണിച്ചുവെന്നും, സ്ഥലം സിഐ തയ്യാറാക്കിയ പ്രഥമവിവരറിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഇത് പിന്നീട് അപ്രത്യക്ഷമായി. ജില്ലാ കളക്ടറുടെ മൊഴി ഗൗരവത്തോടെ ആരും എടുത്തില്ല. അന്ന് കൊല്ലം കമ്മീഷണറായിരുന്ന പി പ്രകാശ് കുടുങ്ങുമെന്നതിനാലായിരുന്നു ഇത്. പൊലീസിന്റെ വീഴ്ചകൾ മറച്ചു വച്ച് പാവം വെടിക്കെട്ടുകാരേയും അമ്പലക്കറ്റിക്കാരേയും പ്രതികളാക്കി. കൊലക്കുറ്റം ചുമത്തുകയും ചെയ്തു. ഈ നടപടി ശരിയല്ലെന്നാണ് ക്രൈംബ്രാഞ്ച് തലവനായ ടോമിൻ തച്ചങ്കരിയുടെ പക്ഷം. ഈ വിഷയത്തിൽ പൊലീസുകാരും പ്രതികളാകണമെന്നാണ് വിലയിരുത്തൽ. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇതു സംബന്ധിച്ച നിയമോപദേശം തച്ചങ്കരി തേടിയതായാണ് സൂചന. ഇതോടെ പൊലീസ് അസോസിയേഷനിലെ ഒരു വിഭാഗം തച്ചങ്കരിക്കെതിരെ തിരിയുകാണ്.
സെക്രട്ടറിയായിരുന്ന ഐജി: മനോജ് ഏബ്രഹാം രാജിവച്ചപ്പോൾ ഡിജിപി: ലോക്നാഥ് ബെഹ്റയാണു പ്രകാശിനെ പകരം സെക്രട്ടറിയായി നിയോഗിച്ചത്. ബെഹ്റയുമായി ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് പ്രകാശ്. ഈ സാഹചര്യത്തിലാണ് തച്ചങ്കരിയുടെ നീക്കമെന്ന് വരുത്താനാണ് ചിലരുടെ ശ്രമം. ജേക്കബ് തോമസിനെ പോലൊരു സീനിയർ ഉദ്യോഗസ്ഥനെ കേസിൽ കുടുക്കി സസ്പെന്റ് ചെയ്തപ്പോൾ പോലും ഐപിഎസ് അസോസിയേഷൻ പ്രതികരണത്തിന് മുതിർന്നില്ല. ജേക്കബ് തോമസിനെ ബലിയാടാക്കുകയാണ് ചെയ്തത്. അത്തരത്തിലൊരു സംഘടനയാണ് പുറ്റിങ്ങലിലെ അന്വേഷണത്തെ എതിർക്കുന്നതും ഐപിഎസുകാരെ പ്രതിചേർത്താൽ പ്രശ്നമാകുമെന്ന് ഭീഷണിപ്പെടുത്തുന്നത്. ഏതായാലും സർക്കാരിന് ഈ കേസ് തലവേദനയായി മാറുമെന്നാണ് സൂചന. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കുന്ന നിലപാടാകും ഇനി നിർണ്ണായകം.
പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ വീഴ്ച വരുത്തിയ സർക്കാർ ഉദ്യോഗസ്ഥരെ പൂർണമായി ഒഴിവാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയത്. ക്ഷേത്രകമ്മറ്റിക്കാരും വെടിക്കെട്ട് കരാറുകാരും മാത്രമാണ് പ്രതികൾ. ഉദ്യോഗസ്ഥർക്കെതിരെ പ്രത്യേക അന്വേഷണം നടത്തുമെന്നാണ് ക്രൈംബ്രാഞ്ച് ഭാഷ്യം. ഉദ്യോഗസ്ഥ അനാസ്ഥയാണ് വലിയ ദുരന്തത്തിന് വഴിവച്ചതെന്ന് ആദ്യം തന്നെ വ്യക്തമായിരുന്നു. ചുമതല ഉണ്ടായിട്ടും വെടിക്കെട്ടിന്റെ സമയത്ത് സ്ഥലത്തുനിന്ന് മാറിനിന്ന റവന്യു ഉദ്യോഗസ്ഥർ മുതൽ അപകടത്തിലേക്ക് നീങ്ങിയിട്ടും വെടിക്കെട്ട് തടയാൻ ഇടപെടാതിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വരെയുള്ളവരുടെ വീഴ്ച എക്സ്പ്ലോസിവ് കൺട്രോളർ അടക്കമുള്ളവരുടെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. വീഴ്ചകളുടെ ഉത്തരവാദിത്തത്തെ ചൊല്ലി ആഭ്യന്തര വകുപ്പ് സെക്രട്ടറിയും പൊലീസ് മേധാവിയും തമ്മിൽ കൊമ്പുകോർക്കുന്ന സാഹചര്യവും വരെ ഉണ്ടായി. ഇതിനൊടുവിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
എന്നാൽ രണ്ടരവർഷത്തിന് ശേഷം കുറ്റപത്രം നൽകുമ്പോൾ ഈ വീഴ്ചകളൊന്നും പരിഗണിക്കാതെ അന്വേഷണം അട്ടിമറിച്ചു അക്കാര്യങ്ങൾ പ്രത്യേകമായി അന്വേഷിക്കണമെന്ന ന്യായമാണ് മുന്നോട്ട് വയ്ക്കുന്നത്. പുറ്റിങ്ങൽ ക്ഷേത്രകമ്മറ്റി ഭാരവാഹികളും വെട്ടിക്കെട്ട് കരാറുകാരും അടക്കം 59 സാധാരണക്കാർ മാത്രമാണ് ഇപ്പോൾ പ്രതിസ്ഥാനത്ത് ഉള്ളത്. ഇവരിൽ തന്നെ ഏഴുപേർ ദുരന്തത്തിൽ മരിച്ചവരുമാണ്. കൊലക്കുറ്റം അടക്കം പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ കുറ്റപത്രത്തിൽ ചേർത്തിട്ടുള്ളത്. ഇത് ശരിയല്ലെന്നാണ് തച്ചങ്കരിയുടെ നിലപാട്. ആദ്യ കുറ്റപത്രത്തിൽ തന്നെ ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തണം. ഐപിഎസുകാരുൾപ്പെടെ ആര് പ്രതിയായാലും രക്ഷിക്കേണ്ട കാര്യമില്ലെന്നാണ് തച്ചങ്കരിയുടെ നിലപാട്. മരടിലെ ഫ്ളാറ്റ് അഴിമതിയിലും ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. പലരും അറസ്റ്റിലായി. ഇതേ സമീപനും പുറ്റിങ്ങലിലും സ്വീകരിക്കണമെന്നാണ് തച്ചങ്കരിയുടെ നിലപാട്. ഇക്കാര്യം പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയേയും അറിയിച്ചിട്ടുണ്ട്. ബെഹ്റയ്ക്കും ഐപിഎസുകാരെ പ്രതികളാക്കാൻ താൽപ്പര്യമില്ലെന്നാണ് സൂചന. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ കാര്യങ്ങൾ ധരിപ്പിച്ച് ഇക്കാര്യത്തിൽ അന്തിമ നിലപാട് എടുക്കാനാകും തച്ചങ്കരി ശ്രമിക്കുക.
പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിനു ശേഷം ശരി ക്കുള്ള കമ്പക്കെട്ടു നടന്നതു കൊല്ലം ജില്ലയിലെ കലക്ടറും സിറ്റി പൊലീസ് കമ്മിഷണറും തമ്മിലാണ്. അനുമതി നിഷേധിച്ചിട്ടും വെടിക്കെട്ടു നടന്നതിന്റെ പേരിൽ കലക്ടർ ഷൈനാമോൾ പൊലീസിനെതിരെ പരസ്യമായി രംഗത്തെത്തി. പൊലീസ് കമ്മിഷണർ പി. പ്രകാശ് മൗനത്തിലായിരുന്നു. വെടിക്കെട്ടപകടത്തിന്റെ പൂർണ ഉത്തരവാദിത്തം പൊലീസിനാണെന്നായിരുന്നു കലക്ടർ എ ഷൈനാമോൾ റവന്യുമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. എന്നാൽ പുറ്റിങ്ങൽ ക്ഷേത്രത്തിലെ കമ്പക്കെട്ട് തടയാൻ ശ്രമിച്ചിരുന്നെങ്കിൽ കലാപമുണ്ടാകുമായിരുന്നെന്നാണ് കൊല്ലം പൊലീസിന്റെ റിപ്പോർട്ട്. വർഷങ്ങളായി ജില്ലാഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് കമ്പക്കെട്ട് നടത്തുന്നത്. ദൂരപരിധി, സമയം, സ്ഫോടക വസ്തുക്കളുടെ ഉപയോഗം, വെടിക്കെട്ടിനുള്ള നിയമപരമായ അനുമതി, സുരക്ഷാ മുൻകരുതൽ തുടങ്ങിയ വ്യവസ്ഥകളാണ് ലംഘിച്ചത്. പൊലീസ് ഈ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടും തടഞ്ഞില്ലെന്നതാണ് ആക്ഷേപം. ഇത് മനപ്പൂർവ്വമായിരുന്നുവെന്നായിരുന്നു കുറ്റപ്പെടുത്തൽ. അതുകൊണ്ട് തന്നെ അമ്പലക്കമ്മറ്റിക്കാരേയും വെടിക്കെട്ട് നടത്തിയവരേയും പോലെ പൊലീസും തുല്യ ഉത്തരവാദികളായിരുന്നു.
പുറ്റിങ്ങൽ ക്ഷേത്രത്തിലെ മീനഭരണി ഉൽസവത്തിന്റെ ഭാഗമായുള്ള മൽസരവെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടർന്ന് ആചാരപരമായ വെടിക്കെട്ട് എന്ന നിലയിലാണ് കമ്പം തുടങ്ങിയത്. ആവേശം മൂർച്ഛിച്ചതോടെ കൃഷ്ണൻകുട്ടി ആശാനും സുരേന്ദ്രനാശാനും തമ്മിൽ മത്സരമായി. പൊട്ടിക്കാൻ കൊണ്ടുപോയ കമ്പത്തിൽ തീപ്പൊരി ചിതറി. പിന്നോട്ടോടിയ തൊഴിലാളി ചെന്നുകയറിയത് വൻ സ്ഫോടക ശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയിലുമായിരുന്നു. കോൺക്രീറ്റ് കെട്ടിടമായ കമ്പപ്പുര വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ചുറ്റുംകൂടിനിന്ന ആയിരക്കണക്കിന് പേരുടെ ഇടയിലെക്ക് കോൺക്രീറ്റ് പാളികൾ ശക്തമായി പതിക്കുകയായിരുന്നുവെന്നതാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ. അനുമതി ഇല്ലായിരുന്നിട്ടും എങ്ങനെ കമ്പക്കെട്ട് നടന്നുവെന്നതിലേക്ക് അന്വേഷണം പോയില്ല.
കൊല്ലം കമ്മീഷണറായിരുന്ന പ്രകാശ് യോഗം വിളിച്ചതും ആ യോഗത്തിലെ തീരുമാനവും ക്രൈംബ്രാഞ്ച് കണ്ടില്ലെന്ന് നടിച്ചു. ഇതെല്ലാം മറച്ചു വച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാനാണെന്ന വാദം സജീവമാണ്. ഇത് കേസിനെ ദുർബ്ബലമാക്കുകയും ചെയ്യും. ഇത് മനസ്സിലാക്കിയാണ് തച്ചങ്കരിയുടെ നീക്കം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്