മദർ തെരേസയുടെ ഒപ്പം സേവനമുനുഷ്ടിച്ചും ശിങ്കാരി മേളത്തിലൂടെയും കൈയടി നേടിയ അച്ഛൻ; കൂട്ടു കൂടി ലഹരിക്കടിമപ്പെട്ടതോടെ വീട്ടിൽ വലിയ പ്രശ്നക്കാരനായി മകൻ; പതിയെ കുടുംബത്തിൽ നിന്നും അകന്നു; പുലിക്കോട്ടിൽ മാർട്ടിൻ ജോസഫിനെ പൂർണ്ണമായും ന്യായീകരിക്കാത്ത അച്ഛനും അമ്മയും; എല്ലാം അറിഞ്ഞിട്ടും ഒളിച്ചു കളിച്ച് പൊലീസും
ആർ പീയൂഷ്
കൊച്ചി: യുവതിയെ ഫ്ലാറ്റിൽ വച്ച് ക്രൂര പീഡനത്തിരയാക്കിയ പുലിക്കോട്ടിൽ മാർട്ടിൻ ജോസഫ് കുടുംബവുമായി അകന്നു കഴിയാൻ തുടങ്ങിയിട്ട് ഏറെ നാളായെന്ന് വിവരം. ആറു വർഷം മുൻപ് വിദേശത്ത് ജോലി ചെയ്ത മാർട്ടിൻ നാട്ടിലെത്തിയ ശേഷം എറണാകുളത്തായിരുന്നു മുഴവൻ സമയവും. ഇവിടെ ട്രേഡ്മാർക്കറ്റിങ് രംഗത്ത് ബിസിനസ് നടത്തുകയായിരുന്നു.
ലഹരി ഉപയോഗത്തിന് അടിമയായ ഇയാൾ പലപ്പോഴും വീട്ടിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇളയ സഹോദരനെ റോഡിൽ വച്ച് മർദ്ദിച്ചതും വീട്ടിലെ സാധന സാമഗ്രികൾ തല്ലിത്തകർത്തുമുൾപ്പെടെ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നയാളാണ്. മാതാപിതാക്കൾക്ക് ഏറെ തലവേദനയുണ്ടാക്കിയ മാർട്ടിനെതിരെ പൊലീസിൽ വീട്ടുകാർ തന്നെ പരാതി നൽകിയിട്ടുമുണ്ട്. പേരമംഗലം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തെങ്കിലും പിന്നീട് വീട്ടുകാർ പരാതി ഇല്ലെന്ന് എഴുതി നൽകുകയുമായിരുന്നു. മാർട്ടിൻ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നതിനാലാണ് പരാതി പിൻവലിക്കാൻ കാരണം. സഹോദരനോട് കടുത്ത അമർഷമാണ് ഇയാൾക്കിപ്പോഴും.
മാർട്ടിന്റെ പിതാവ് ജോസ് തൃശൂരിലെ അറിയപ്പെടുന്ന ശിങ്കാരിമേളം ട്രൂപ്പിന്റെ ഉടമയാണ്. കൂടാതെ മദർ തെരേസയോടൊപ്പം സേവനമനുഷ്ടിച്ചിട്ടുമുണ്ട്. അദ്ധ്യാപകൻ കൂടിയാണ് ജോസ്. മകന്റെ ചീത്ത കൂട്ടുകെട്ടും ലഹരി ഉപയോഗവും മറ്റും പിതാവിനെ മാനസികമായി ഏറെ തളർത്തിക്കളഞ്ഞു. മാനസിക സംഘർഷം മൂലം ഒരു രോഗിയായി മാറിയിരിക്കുകയാണ്. വിദേശത്ത് പോയി വന്നതിന് ശേഷമാണ് മാർട്ടിൻ വഴി തെറ്റിയതെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടിലെ ആരുമായും ഇയാൾക്ക് ഒരു സൗഹൃദവുമില്ല. ലഹരി ഉപയോഗിക്കുന്ന ആളുകളുമായാണ് കൂട്ടുകെട്ട്. ഇടയ്ക്കിടക്ക് മാത്രം വീട്ടിലേക്ക് എത്തുമെന്നും നാട്ടുകാർ പറയുന്നു.
മാർട്ടിന്റെ പിതാവിനെ മറുനാടൻ ബന്ധപ്പെട്ടപ്പോൾ തെറ്റു ചെയ്ത മകന് നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ ലഭിക്കണമെന്നാണ് പറഞ്ഞത്. പെൺകുട്ടിയെ ഉപദ്രവിച്ചതിനെ ഒട്ടും ന്യായീകരിക്കാൻ കഴിയില്ല. എന്നാൽ പെൺകുട്ടിയുടെ ഭാഗത്തും വീഴ്ചകളുണ്ടായിരുന്നു എന്നാണ് ജോസ് പറയുന്നത്. വീട്ടിൽ അമ്മയുമായാണ് അവൻ വല്ലപ്പോഴും സംസാരിച്ചിരുന്നത്. ഒരു വർഷമായി ഒരു മുസ്ലിം പെൺകുട്ടിക്കൊപ്പം എറണാകുളത്ത് താമസിച്ചിരുന്നു എന്ന് അറിഞ്ഞു. ഇതിനിടയിൽ വീട്ടിലെത്തി ഒപ്പം താമസിക്കുന്ന പെൺകുട്ടിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു. ഇസ്ലാം മതസ്ഥയായതിനാൽ ആദ്യം എതിർപ്പു പറഞ്ഞിരുന്നു. എന്നാൽ തന്നെ മനസ്സിലാക്കി സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെയാണ് ഭാര്യയായി സ്വീകരിക്കാൻ ആഗ്രഹിക്കുന്നതെന്നും അതിനാൽ ഈ വിവാഹം മതിയെന്നുമായിരുന്നു മാർട്ടിൻ പറഞ്ഞിരുന്നത്. ഇതോടെ മാർട്ടിന്റെ ഇഷ്ടത്തിന് സമ്മതിച്ചു കൊടുത്തു.
എന്നാൽ ഇതിനിടയിൽ രണ്ടു പേരും തമ്മിൽ അകന്നു എന്ന് അറിഞ്ഞ് മാർട്ടിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി മറ്റൊരു വിവാഹത്തിനായി നിർബന്ധിപ്പിച്ചു. ആറുമാസം വരെ നോക്കട്ടെ അതിനുള്ളിൽ അവൾ തിരികെ വന്നില്ലെങ്കിൽ വീട്ടുകാർ പറയുന്ന പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി. ഇതിനിടയിൽ പെൺകുട്ടി തിരികെ വീണ്ടും മാർട്ടിനൊപ്പം താമസം തുടങ്ങി. ഒന്നിച്ചു താമസം തുടങ്ങുന്നതിനിടയിൽ പെൺകുട്ടി വിവാഹമോചിതയായിരുന്നു എന്ന് മാർട്ടിൻ അറിഞ്ഞു.
ഇതിന്റെ പേരിൽ ഇവർ തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാകുകയും അമ്മയോട് ഇക്കാര്യം പറയുകയും ചെയ്തു. ഇതിന് ശേഷമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന സംഭവികാസങ്ങൾ ഉണ്ടായതെന്നും ജോസ് പറഞ്ഞു. അതിക്രൂരമായി പെൺകുട്ടി ഉപദ്രവിച്ചത് മനസാക്ഷിക്ക് നിരക്കാത്ത സംവമാണ്. ഇനി ആരും ഇത്തരത്തിൽ ഒരു സ്ത്രീയോടും ചെയ്യാൻ പാടില്ല. അതിനാൽ കടുത്ത ശിക്ഷ തന്നെ നൽകണമെന്നും ജോസ് പറയുന്നു.
കണ്ണൂർ സ്വദേശിനിയായ യുവതി പീഡനത്തിരയായത് മറൈൻ ഡ്രൈവിലെ പുനർവ്വ ഗ്രാന്റ് ബേ ഫ്ലാറ്റിൽ വച്ചാണ്. കഴിഞ്ഞ വർഷമാണ് യുവതി മാർട്ടിനെ പരിചയപ്പെടുന്നത്. പെൺ സുഹൃത്തുക്കൾ വഴി പരിചയപ്പെട്ട മാർട്ടിൻ ട്രേഡ് മാർക്കറ്റിങ് രംഗത്തെ വിദഗ്ദ്ധനാണെന്നായിരുന്നു യുവതിയോട് പറഞ്ഞത്. ട്രേഡ് മാർക്കറ്റിൽ പണം ഇറക്കിയാൽ വലിയ ലാഭം ലഭിക്കുമെന്നും പണമുണ്ടെങ്കിൽ നിക്ഷേപം നടത്തിയാൽ സഹായിക്കാമെന്നും ഇയാൾ യുവതിയോട് പറഞ്ഞു.
ഇത് വിശ്വസിച്ച യുവതി എറണാകുളത്ത് ചെറിയ വസ്ത്രശാല തുടങ്ങാനായി സ്വരുക്കൂട്ടി വച്ചിരുന്ന 5 ലക്ഷം രൂപ ഇയാൾക്ക് കൊടുത്തു. മാസം 40,000 രൂപ കിട്ടും എന്ന് പറഞ്ഞാണ് യുവതിയിൽ നിന്നും പണം വാങ്ങിയത്. ഇതിനിടയിൽ ഇരുവരും പരസ്പരം ഏറെ അടുക്കുകയും പ്രണയത്തിലാവുകയുമായിരുന്നു. മിക്കപ്പോഴും മറൈൻ ഡ്രൈവിലെ പുനർവ്വ ഗ്രാന്റ് ബേ ഫ്ളാറ്റിൽ കൊണ്ടു പോയി യുവതിയെ ശാരീരികമായി ചൂഷണം ചെയ്യുകയും ചെയ്തു. പണം ഇൻവെസ്റ്റ് ചെയ്തിട്ടും തിരികെ മാസം ലഭിക്കുമെന്ന് പറഞ്ഞ തുക ലഭിക്കാതെയായപ്പോൾ യുവതി ചോദ്യം ചെയ്തതോടെയാണ് പീഡന പരമ്പര ആരംഭിക്കുന്നത്.
2020 ഫെബ്രുവരി 15 മുതൽ 20121 മാർച്ച് 8 വരെ ഈ ഫ്ളാറ്റിൽ യുവതിയെ തടങ്കലിൽ വയ്ക്കുകയും പീഡനം നടത്തുകയുമായിരുന്നു. യുവതിയുടെ നഗ്ന ചിത്രം ചിത്രീകരിക്കുകയും ഇത് പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തിയാണ് ഫ്ളാറ്റിൽ പൂട്ടിയിട്ട് പീഡനം നടത്തിയത്. അസഭ്യവാക്കുകൾ പറയുകയും മർദ്ദിക്കുകയും ചെയ്തതിന് പുറമേ ക്രൂരമായ ലൈഗീക പീഡനവും മാർട്ടിൻ നടത്തി. യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ മുളക് പൊടി കലക്കിയ വെള്ളവും ഒഴിച്ചു. മാർച്ചിൽ തിളച്ചവെള്ളം ശരീരത്തിൽ ഒഴിച്ചതിനെതുടർന്ന് ഗുരുതരമായി പൊള്ളലേറ്റു.
ഇതിനിടയിൽ ഇയാളുടെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപെടുകയായിരുന്നു. രക്ഷപെട്ടെത്തിയ യുവതി സുഹൃത്തുക്കളെ വിവരമറിയിക്കുകയും തുടർന്ന് ചികിത്സ തേടുകയുമായിരുന്നു. പിന്നീട് ഏപ്രിൽ 8 ന് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. ഐപിസി 323,324,344,376,420,506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പൊലീസ് ഇയാൾക്കായി ഇപ്പോൾ ലുക്കൗട്ട് നോട്ടീസിറക്കിയിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍