ആറ്റുമണൽ പായയിൽ സൃഷ്ടിച്ച് മോഹൻലാലിന്റെ ഗുഡ് ലിസ്റ്റിൽ കയറി; സിനിമ തീർന്നാൽ പിടിച്ചു നിൽക്കാൻ മന്ത്രം ചൊല്ലി മെഗാതാരത്തെ കുഴിയിൽ ചാടിച്ചു; രതീഷ് വേഗ തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചത് ഇങ്ങനെ...
ആവണി ഗോപാൽ
മലയാളത്തിന്റെ നടന വൈഭവം തന്നെയാണ് മോഹൻ ലാൽ. രാജ്യം മുഴുവൻ അംഗീകരിച്ച അഭിനയ പ്രതിഭ. ലാലിനൊപ്പം ഒരു റോൾ ചെയ്യാൻ സാക്ഷാൽ അമിതാഭ് ബച്ചനുപോലും ആഗ്രഹം. പക്ഷേ ലാലിന് മറ്റുള്ളവയിലാണ് കൂടുതൽ താൽപ്പര്യം. പാട്ടു പാടുക, ഡാൻസ് കളിക്കുക, പാചകം ചെയ്യുക അങ്ങനെ പോകുന്നു പട്ടിക. ഇവയൊക്ക ഈ മഹാനടൻ വിനയാകുന്നത് സാധാരണവുമാണ്. ചക്കരവാക്കുകളുമായി ഒപ്പം കൂടി പലരും ചതിച്ചു. പക്ഷേ ചതിക്കുഴികൾ തിരിച്ചറിയാൻ ലാലിന് ഒരിക്കൽ പോലും കഴിഞ്ഞതു മില്ല. സ്ക്രിപ്റ്റ് കേട്ടാൽ പോലും എട്ടു നിലയിൽ പൊട്ടുമെന്ന് ഉറപ്പുള്ള സിനിമകളിൽ പോലും നായകനായി. അങ്ങനെ വെള്ളിത്തിരയിലും അപഹാസ്യനായി. പക്ഷേ അഭിനയത്തിലെ തീഷ്ണതയിലൂടെ ലാൽ മലയാളിയുടെ മനസ്സിൽ അൻപത്തിയഞ്ചിന്റെ ചെറുപ്പത്തിലും മായാതെ നിന്നു. അപ്പോഴാണ് രതീഷ് വേഗയെത്തിയത്. എല്ലാം ശരിയാക്കി തരാമെന്ന് രതീഷ് വേഗ പറഞ്ഞപ്പോൾ വിശ്വസിക്കുകയും ചെയ്തു. അങ്ങനെ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ലാലിസത്തിന്റെ പഴി മുഴുവൻ സൂപ്പർതാരത്തിനായി.
മാള അരവിന്ദനുമൊത്ത് മോഹൻലാൽ പാടിയ നീയറിഞ്ഞോ മേലേ മാനത്ത് ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ടേ......... മലയാളി ഏറ്റു ചൊല്ലി. കഥാസന്ദർഭത്തിന്റെ അനിവാര്യതയായിരുന്നു അത്. ഏയ് ഓട്ടോയിലും ചിത്രത്തിലും എല്ലാം ലാലേട്ടൻ പാട്ടു മൂളിയപ്പോൾ മലയാളി ഏറ്റു ചൊല്ലി. അങ്ങനെ പാട്ടിനോടുള്ള നടന്റെ പുറംലോകമറിഞ്ഞു. സ്റ്റേജ് ഷോകളിൽ ലാൽ പാടുക പതിവായി. മലയാളി കൈയുമടിച്ചു. നടൻ എന്നതിലപ്പുറം എന്തും ചെയ്യാനുള്ള ലാലിന്റെ മനോഭാവത്തിന് എന്നും എവിടേയും കൈയടിയായിരുന്നു. കർണ്ണനായി സംസ്കൃത നാടകത്തിലും അഭിനയിച്ചു. ഈ കയ്യടികൾ ലാലിസത്തിലും ഉറപ്പാക്കാനായിരുന്നു ആഗ്രഹം. പക്ഷേ പൊളിഞ്ഞു. എന്താണ് മ്യൂസിക് ബാൻഡ് എന്ന അടിസ്ഥാനകാര്യം പോലും മനസ്സിലാകാതെ ഇറങ്ങിത്തിരിച്ചതാണ് പ്രശ്നമായത്. എന്തു ചെയ്താലും ആളുകൾ കൈയടിക്കുമെന്ന രതീഷ് വേഗയുടെ വാക്ക് വിശ്വസിച്ചതാണ് ലാലിന് പറ്റിയെ തെറ്റെന്ന് അടുത്ത സുഹൃത്തുക്കൾ മെഗാതാരത്തെ അറിയിച്ചു കഴിഞ്ഞു. ലാലും രതീഷ് വേഗയുമായുള്ള അടുപ്പവും മറ്റ് തീരുമാനങ്ങളും അടുത്ത സുഹൃത്തുക്കൾ പോലും അറിഞ്ഞത് ലാലിസം ബാൻഡിന്റെ പ്രഖ്യാപന സമയത്ത് മാത്രമാണ്.
എന്തായാലും റൺ ബേബി റണ്ണിലെ ആറ്റുമണൽ പായയിലെന്ന ഹിറ്റ് ഗാനത്തിൽ തുടങ്ങിയ ലാൽ-രതീഷ് വേഗ കൂട്ടുകെട്ടിന് ഇനി പ്രതിസന്ധിയുടെ കാലമാണ്. ലാലിസം പിരിച്ചുവിട്ടില്ലെന്ന് രതീഷ് വേഗ ആവർത്തിക്കുമ്പോൾ കുടുക്കിൽ നിന്ന് ഒഴിയാൻ പറ്റിയ സമയമിതാണെന്ന് പലരും ലാലിന് ഉപദേശിച്ച് കഴിഞ്ഞു. സച്ചിൻ തെണ്ടുൽക്കാർ ഹലോ ഫ്രണ്ട്സ് എന്ന് ഇംഗീഷിൽ പറഞ്ഞാൽ കേരളത്തിലെ മലയാളി കേട്ടിരിക്കും. എന്നാൽ നമസ്തേ എന്ന് അറിയാവുന്ന ഇംഗീഷിൽ പറയുമ്പോൾ കൈയടി ഉയരും. അത് അറിയാത്ത കാര്യം ചെയ്യാൻ ശ്രമിക്കുന്ന ധൈര്യപൂർവ്വമുള്ള പ്രവർത്തിക്ക് കിട്ടുന്ന അംഗീകാരമാണ്. അല്ലാതെ മലയാളം ശുദ്ധമായി പറഞ്ഞതിനല്ല. ലാലിസം എന്ന മ്യൂസിക് ബാൻഡുമായി ഇറങ്ങുമ്പോൾ രതീഷ് വേഗ മനസ്സിലാക്കത്തതോ ലാലിന് പറഞ്ഞു കൊടുക്കാത്തതോ ആയ കാര്യമാണിത്. ലാലെന്ന നടനെ ഏവരും അംഗീകരിക്കും. മൂളിപ്പാട്ടുകളും ഏറ്റുപാടും. പക്ഷേ താനൊരു തികഞ്ഞ ഗായകനെന്ന നിലയിൽ ആൾക്കൂട്ടത്തിന് മുന്നിലെത്തുമ്പോൾ സ്ഥിതി അതാവില്ല. ലാലിസത്തിന് പറ്റിയത് ഈ വീഴ്ചയാണ്.
എവിടെയാണ് രതീഷ് വേഗ, ലാലിനൊപ്പം ചേരുന്നതെന്നതാണ് ശ്രദ്ധേയം. 2012ൽ റൺ ബേബി റൺ എന്ന ജോഷിയുടെ സൂപ്പർ ഹിറ്റ് സിനിമ. മലയാളി ഈ സിനിമയ്ക്ക് ഒപ്പം അതിലെ ആറ്റുമണൽ പായയിൽ.... എന്ന ഗാനത്തേയും ഏറ്റെടുത്തു. ലാലിന്റെ ഗായകന് കൈയടി കിട്ടി. രതീഷ് വേഗയുടെ പാട്ട് ഹിറ്റ് ചാർട്ടിൽ ഒന്നാമത് എത്തി. റൺ ബേബി റണ്ണിനു വേണ്ടി രതീഷ് തയ്യാറാക്കിയ ട്യൂൺ കേട്ട തിരക്കഥാകൃത്ത് സച്ചിയാണ് ആറ്റുമണലിനായി ലാലിനെ നിർദേശിച്ചത്. രതീഷിനും സംവിധായകൻ ജോഷിക്കും സമ്മതം 'മൂന്നു തരം'. രതീഷ് പാടിയ ട്രാക്ക് കേൾപ്പിച്ചപ്പോൾ ലാലിനു സംശയം നല്ല പാട്ടാണല്ലോ. ഇത് ഞാൻ പാടണോ? പക്ഷേ, രതീഷ് വിട്ടില്ല. ടീച്ചറുടെ റോൾ ഏറ്റെടുത്തു. അനുസരണയുള്ള സംഗീത വിദ്യാർത്ഥിയായി ലാലും. വിദ്യാർത്ഥിയുടെ മേൽ ടീച്ചർക്ക് ഫുൾ ഫ്രീഡം. വിസ്മയ സ്റ്റുഡിയോയിൽ മൂന്നുമണിക്കൂർ നീണ്ട റെക്കോഡിങ്. പാട്ട് കേട്ടപ്പോൾ ലാലിന്റെ കമന്റ് 'ഇത് ഞാൻ തന്നെയാണോ പാടിയത്'?
റെക്കോഡിങ് കഴിഞ്ഞ് വീട്ടിലെത്തിയ രതീഷിന് പരിചയമില്ലാത്ത നമ്പറിൽനിന്നൊരു കോൾ. മറുതലയ്ക്കൽ സന്തോഷത്തോടെ മോഹൻലാൽ. 'ഇത്രയും റിഥമിക് ആയ പാട്ട് എനിക്കു തന്നതിന് നന്ദി. അടുത്ത മാജിക്കിനായി നമ്മൾ വീണ്ടും കൂടും.' രതീഷും ഹാപ്പി. അന്ന് മുതൽ ലാലിന്റെ പ്രിയ കൂട്ടുകാരനും അനിയനുമായി രതീഷ് വേഗയെന്ന പാലക്കാട്ടുകാരൻ മാറി. പലതരത്തിൽ ആശയങ്ങൾ കൈമാറി. പലതും ചർച്ച ചെയ്തു. ആറ്റുമണൽ പായയിൽ പാടി ഫലപ്പിക്കാൻ കഴിയുമെങ്കിൽ എന്തിന് പറ്റുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. ആരോഗ്യ കാരണങ്ങളാൽ കൊച്ചിയിൽ ലാലുണ്ടായിരുന്നപ്പോൾ പലതരത്തിൽ ചർച്ച ചെയ്തു. അങ്ങനെ ബാൻഡ് എന്ന ആശയം വന്നു. കണ്ടന്റും മറ്റും ലാലിന്റെ സിനിമകളിലൂടെയുള്ള യാത്രയാകുമെന്ന് പറഞ്ഞ് ലാലിസമെന്ന പേരും കണ്ടു പടിച്ചു. അങ്ങനെ ഫെയ്സ് ബുക്കിലൂടെ ലാൽ തന്നെ ബാൻഡിന്റെ പ്രഖ്യാപനവും നടത്തി. അപ്പോഴാണ് അടുത്ത സുഹൃത്തുക്കൾ പോലും കാര്യമറിയുന്നത്. എന്തിനും ഏതിനും ഒപ്പം നിൽക്കുന്ന ലാലിന്റെ സംഗീത സംരംഭത്തെ അവർക്കും തള്ളിപ്പറയാനായില്ല. അങ്ങനെ എല്ലാവരും ഒത്തുകൂടി. ഒന്നും നടക്കില്ലെന്ന് മനസ്സിലായതോടെ പലരും പിൻവലിഞ്ഞു.
അപ്പോഴും രതീഷ് വേഗയുടെ മനസ്സിലെ ഹോളോഗ്രാം അവതരണത്തിലെ മ്യൂസിക് ബാൻഡ് ലാലിന്റെ പ്രഖ്യാപിത ലക്ഷ്യമായി. എവിടെ ആദ്യ വേദിയെന്നതിലൊക്കെ ആശയക്കുഴപ്പവുമായി നീങ്ങുമ്പോഴാണ് ദേശീയ ഗെയിംസ് വേദി കിട്ടുന്നത്. പിന്നെ രണ്ടും കൽപ്പിച്ച് നീങ്ങി. എല്ലാം ഓകെയാകുമെന്ന രതീഷ് വേഗയുടെ ആത്മവിശ്വാസം നൽകൽ ദോഷമായി. ലാലിസത്തെ ലോകമഹാത്ഭുതമായി ലാൽ തന്നെ ഉയർത്തിക്കാട്ടി. രണ്ടര മണിക്കൂർ നീളുന്ന ലോകോത്തര സംഗീത പരിപാടി അവതരിപ്പിക്കാനുള്ള സംഗീത ജ്ഞാനം ലാലിനില്ലെന്ന് അടുത്ത സുഹൃത്തായ എംജി ശ്രീകുമാർ പോലും പറഞ്ഞില്ല. അതോടെ ലാൽ കുഴയിൽ വീണു. ഇനിയും ലാലിനെ വിടാതെ നേട്ടമുണ്ടാക്കാനാണ് രതീഷ് വേഗയുടെ ശ്രമം. കാര്യവട്ടത്തെ സ്റ്റേഡിയത്തിലെ ആൾത്തിരക്കാണ് എല്ലാത്തിനും കാരണമെന്ന് രതീഷ് വേഗ വിമർശനം ഉന്നയിക്കുമ്പോൾ ലക്ഷ്യം വ്യക്തമാണ്. ലാലെന്ന ബ്രാൻഡ് നെയിംമിനെ ആർക്കും വിട്ടുകൊടുക്കാൻ തയ്യാറല്ല.
കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളസംഗീത ലോകത്ത് വേറിട്ട ഈണങ്ങൾ നൽകിയ സംഗീത സംവിധായകനാണ് രതീഷ് വേഗ. കോക്ടെയിൽ, ബ്യൂട്ടിഫുൾ,റൺ ബേബി റൺ , ലക്കി സ്റ്റാർ, ലേഡീസ് ആൻഡ് ജെന്റിൽമാൻ, ഒഡീഷ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. 2010ൽ കോക്ക്ടെയിൽ എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് അദ്ദേഹം സംഗീതസംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. അതിനുശേഷം പതിനെട്ടോളം മലയാള സിനിമകളിൽ അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു. ബ്യൂട്ടിഫുള്ളിലൂടെ ദി കൊച്ചി ടൈംസ് ഫിലിം അവാർഡും മിർച്ചി മ്യൂസിക് അവാർഡ്സ് സൗത്തും രതീഷ് വേഗയ്ക്ക് ലഭിച്ചിട്ടുണ്ട്.
ജിംഗിൾസിൽ തുടങ്ങി ചലച്ചിത്രസംഗീതപാതയിൽ വിജയം വരിച്ച സംഗീത സംവിധായകനാണ് പാലക്കാട്ടുകാരൻ രതീഷ് മേനോൻ എന്ന രതീഷ് വേഗ.കല്യാൺ സിൽക്സ്,ജോസ്കോ,എംസി ആർ മുണ്ടുകൾ,ജോയ് ആലൂക്കാസ് തുടങ്ങിയ പ്രധാന ബ്രാൻഡുകളുടെ മനോഹരങ്ങളായ പരസ്യ ജിംഗിളുകൾക്ക് പിന്നിൽ രതീഷിന്റെ കരങ്ങളുണ്ട്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് സംഗീതത്തിലെ ബിരുദപഠനത്തിനു ശേഷം സൗണ്ട് എഞ്ചിനീയറിംഗും പഠിച്ചു.കർണ്ണാടക സംഗീതത്തിൽ വോക്കലിസ്റ്റായി മാറാനുള്ള തയ്യാറെടുപ്പിനിടെയാണ് സംഗീതസംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. തൃശ്ശൂർ ആർ വൈദ്യനാഥ ഭാഗവതരിൽ നിന്നും കർണ്ണാടക സംഗീത പാഠങ്ങൾ തുടർന്നു.
രണ്ട് വർഷത്തോളം ഏഷ്യാനെറ്റിൽ നടത്തിയ സംഗീത ഷോ രതീഷിന് പ്രൊഫഷണൽ സംഗീതത്തിലെ പല പുത്തൻ പരിചയങ്ങൾക്കും അത് വഴി ചലച്ചിത്ര സംഗീതം പിറവിയെടുക്കുന്ന എല്ലാ മേഖലകളെയും വിശദമായി മനസിലാക്കാനും സാധിച്ചു. പ്രമുഖ കീബോർഡ് പ്രോഗ്രാമറും സംഗീത സംവിധായകനുമായ ഗോപി സുന്ദറിനെ ഈ അവസരത്തിൽ പരിചയപ്പെട്ടത് സംഗീതസംവിധാനത്തിലേക്ക് തിരിയാൻ രതീഷിനെ പ്രേരിപ്പിക്കുകയായിരുന്നു. തുടക്കത്തിൽ ജിംഗിളുകൾക്കൊപ്പം സംഗീത ആൽബങ്ങളും ഈണമിട്ട് പുറത്തിറക്കി. വ്യത്യസ്തമായി ചെയ്ത അയ്യപ്പഭക്തിഗാനം ആൽബവും 'കഫെ ലൗ' എന്ന ആൽബവും ഏറെ ഹിറ്റായതോടെ രതീഷിന് ചലച്ചിത്രഗാനരംഗത്തേക്കുള്ള വഴി തെളിഞ്ഞു.
കഫേ ലൗ എന്ന ആൽബം ശ്രദ്ധിച്ച ചലച്ചിത്ര നിർമ്മാതാവ് മിലൻ ജലീൽ ആണ് തന്റെ ചിത്രമായ 'കോക്ക്ടെയിൽ'ലെ ഗാനങ്ങൾ ഈണമിടാൻ രതീഷിനെ ക്ഷണിക്കുന്നത്. വിജയ് യേശുദാസും തുളസി യതീന്ദ്രനും ചേർന്ന് ആലപിച്ച കോക്ക്ടെയ്ലിലെ 'നീയാം തണലിന്' എന്ന ഗാനവും മറ്റ് ഗാനങ്ങളും ടോപ്പ് ചാർട്ടിൽ ഇടം നേടിയതോടെ മിലന്റെ തന്നെ അടുത്ത ചിത്രമായ 'എഗൈൻ കാസർഗോഡ് കാദർഭായി'യിലേക്കും സംഗീതം ചെയ്യാൻ രതീഷിന് അവസരം ലഭിച്ചു. 2011ൽ പുറത്തിറങ്ങിയ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ ഗാനങ്ങൾ സൂപ്പർഹിറ്റായി മാറിയതോടെ രതീഷ് വേഗ ഏറെ ശ്രദ്ധേയനായി മാറി. രതീഷ് വേഗ-അനൂപ് മേനോൻ കൂട്ടുകെട്ട് മോളിവുഡിന്റെ ഗാനവിപണിയിൽ പുതിയ റെക്കാർഡിട്ടതും കണ്ടു. ഇവരൊന്നിച്ച നമുക്ക് പാർക്കാൻ എന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ് മോഹവിലയ്ക്കാണ് വിറ്റുപോയത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്