140 കിലോമീറ്ററിനു മുകളിലും സ്വകാര്യ ബസുകാർക്ക് ലിമിറ്റഡ് ഓർഡിനറി ബസുകൾക്ക് സർവീസ് നടത്താമെന്ന് ഹൈക്കോടതി ഉത്തരവ്; സ്വകാര്യ സൂപ്പർ ക്ലാസ്സ് ഏറ്റെടുക്കൽ വിഷയത്തിൽ ബസുടമകൾക്ക് ആദ്യ വിജയം; കെഎസ്ആർടിസിയുടെ ചീഫ് ലോ ഓഫീസറെ പുകച്ചു പുറത്തുചാടിച്ച ഉന്നത ഉദ്യോഗസ്ഥരുടെയും തൊഴിലാളി നേതാക്കളുടെയും ചരടുവലി ആനവണ്ടിയുടെ നട്ടെല്ലൊടിക്കും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കെഎസ്ആർടിസിയെ തുരങ്കം വെക്കുന്ന ഉദ്യോഗസ്ഥരുടെയും തൊഴിലാളി സംഘടനകളുടെയും നീക്കങ്ങൾക്ക് പുതിയ വഴിത്തിരിവ്. കെഎസ്ആർടിസിയുടെ അടിത്തറ തകർക്കും വിധത്തിൽ സ്വകാര്യ സബ് ലോബികളെ സഹായിക്കുന്ന ഒരു സംഘത്തിന്റെ ഗൂഢനീക്കം ഒടുവിൽ വിജയം കണ്ടു. 241 സ്വകാര്യ സൂപ്പർ ക്ലാസ്സ് ഏറ്റെടുക്കൽ വിഷയത്തിൽ കെഎസ്ആർടിസിക്ക് തിരിച്ചടിയായി ഹൈക്കോടതിയുടെ ഉത്തരവ്. സ്വകാര്യ ബസുടമകൾക്കാണ് ഈ വിഷയത്തിൽ വിജയം. 140 കിലോമീറ്ററിനു മുകളിലും ലിമിറ്റഡ് ഓർഡിനറി ഓടിക്കൽ സ്വകാര്യ ബസുടമകൾക്ക് ഹൈക്കോടതി അനുമതി ലഭിച്ചതോടെ കെഎസ്ആർടിക്ക് ലാഭകരമാകുമായിരുന്ന റൂട്ടുകളിൽ ഇനി സ്വകാര്യബസുകൾ ചീറിപ്പായും.
ഈ കേസിൽ കാലങ്ങളായി സർക്കാർ വാദമായിരുന്നു വിജയിച്ചു പോന്നത്. എന്നാൽ, ഇത്തവണ സ്വകാര്യ ബസ് ഉടമകൾക്ക് വേണ്ടി ശക്തമായ ചരടു വലികൾ തന്നെ നടന്നു. 2014 മുതൽ നിരന്തരം തോൽക്കുന്ന സ്വകാര്യ ബസുടമകൾ വിജയിച്ചത് കെഎസ്ആർടിസി ചീഫ് ലോ ഓഫീസറെ മാറ്റിയതിനാൽ തന്നെയാണ്. ഇത് കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾക്കുള്ളിൽ കടുത്ത വിമർശനത്തിനും ഇടയാക്കി. കേരളത്തിൽ കഴിഞ്ഞ 30 വർഷത്തിനിടയിൽ ആദ്യമായ സ്വകാര്യ ബസ് പെർമിറ്റുകൾ ഏറ്റെടുത്ത കെഎസ്ആർടിസിയുടെ നീക്കത്തിന് തിരിച്ചടിയാകുന്നത്.
241 സൂപ്പർ ക്ലാസ്സ് ദേശസാൽക്കരണ നീക്കത്തിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥർ തന്നെ സ്വകാര്യ ബസുടമകളുമായി ഉണ്ടാക്കിയ അവിഹിത കൂട്ടുകെട്ടിന്റെ ഫലമായിണ് 140 കിലോമീറ്റർ ദൂരത്തിനപ്പുറവും സ്വകാര്യ ബസുകൾക്ക് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറയായി ഓടാൻ ഹൈക്കോടതി അനുമതി നൽകിയ വിധിയുണ്ടായത്. ഇതോടെ പ്രതിദിനം അരക്കോടി രൂപയുടെ നഷ്ടമുണ്ടാകുന്ന ഈ കേസിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥ വ്യക്തമായി. കേസു നടത്തിപ്പിൽ സ്വകാര്യ ബസുടമകൾക്കെതിരെ ശക്തമായ നിലപാടുകളെടുത്ത ഹൈക്കോടതിയിലെ കേസുകൾക്ക് മേൽനോട്ടം വഹിച്ചിരുന്ന ചീഫ് ലോ ഓഫീസർ ഷിബു കുമാറിനെയും ഗതാഗത വകുപ്പിൽ ബി സെക്ഷനിൽ പ്രവർത്തിച്ചിരുന്ന സൂപ്രണ്ട് ശ്രീകുമാറിനെയും തൽസ്ഥാനങ്ങളിൽ നിന്നും മാറ്റിയത് തന്നെയാണ് ഈ കേസിൽ നിർണായകമായി മാറിയത്.
കെഎസ്ആർടിസിക്ക് വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ച ഷിബുകുമാറിനെതിരെ കൂട്ടായ നീക്കമാണ് ചില ഉദ്യോഗസ്ഥരും ഭരണത്തിലും ഉണ്ടായത്. ഇതിന് വേണ്ടി വിവിധ തലങ്ങളിൽ സ്വകാര്യ ബസ് ഉടമകൾക്ക് വേണ്ടി കരുക്കൾ നീക്കലുണ്ടായി. ഷിബു കുമാറിന്റെയും ശ്രീകുമാറിന്റെയും സ്ഥലമാറ്റത്തിലും ഇടതു യൂണിയൻ നേതാക്കളാണ് ചുക്കാൻ പിടിച്ചതെന്ന ആക്ഷേപം ശക്തമാണ്. 140 കിലോമീറ്ററിനു മുകളിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകുന്നത് നിർത്തിയാലെ കെഎസ്ആർടിസി സർവ്വീസുകൾ ലാഭകരമാകൂ എന്ന നിലപാടാണ് ചീഫ ലോ ഓഫീസർ സ്വകരിച്ചിരുന്നത്. ഇക്കാര്യംചൂണ്ടിക്കാട്ടി അദ്ദേഹം കെഎസ്ആർടിസി എംഡി രാജമാണിക്യത്തിന് കത്തും നൽകിയിരുന്നു. ഇത് പ്രകാരം സ്വകാര്യ ബസ് പെർമിറ്റുകൾ അനുവദിക്കരുതെന്ന് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ രാജമാണിക്യം ഗതാഗത വകുപ്പിനു മുമ്പുലും ഈ നിർദ്ദേശം വെച്ചു.
സർക്കാരിൽ ഗതാഗത (ബി) വകുപ്പാണ് കെഎസ്ആർടിസി ദേശസാൽക്കരണം സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. ഈ വകുപ്പിലെ സൂപ്രണ്ടായിരുന്ന ശ്രീകുമാർ എന്നും കെഎസ്ആർടിസി അനുകൂല നിലപാടുള്ള ഉദ്യോഗസ്ഥനായിരുന്നു. സ്വകാര്യ ബസുകാർക്കെതിരായ അദ്ദേഹത്തിന്റെ നിലപാട് ചൊടിപ്പിച്ചത് സ്വകാര്യ ബസ് മുതലാളിമാരുടെ അച്ചാരം വാങ്ങുന്ന ഉദ്യോഗസ്ഥരെയായിരുന്നു. സ്വകാര്യ ബസുമകളുമായി നല്ല ബന്ധമള്ള ഗതാഗത സെക്രട്ടറി ജ്യോതിലാൽ പ്രത്യേക താൽപ്പര്യമെടുത്താണ് ശ്രീകുമാറിനെ തൽസ്ഥാനത്തു നിന്നും മാറ്റിയത്. ഇത് സ്വകാര്യ ബസ് ഉടമകൾക്ക് അനുകൂലമായ നീക്കമായി വിലയിരുത്തപ്പെടുന്നു.
കെഎസ്ആർടിസിയിൽ കേസു കടത്തിപ്പിന്റെ ചുമതല ലീഗൽ സെക്ഷനാണ്. എന്നാൽ സ്വകാര്യ ബസുടമകളുമായുള്ള റൂട്ടു കേസുകളിൽ ലീഗൽ സെക്ഷനെ അറിയിക്കാത്ത വിധത്തിലുള്ള കരുനീക്കങ്ങളാണ് നടന്നത്. റേഷൻസ് വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്നത് യൂണിയൻ നേതാക്കൾ തന്നെ പണിയെടുക്കുന്ന ട്രാഫിക് സെക്ഷൻ നേരിട്ടു നടത്തുന്ന പ്രവണതയായിരുന്നു. നിലവിലെ കെഎസ്ആർടിസിസിഐടിയു യൂണിയനായ കെഎസ്ആർടിഈഎക്ക് സംസ്ഥാന സെക്രട്ടറി ഹരികൃഷ്ണൻ ആണ് ട്രാഫിക് സെക്ഷൻ ഭരിക്കുന്നത്.
ട്രാഫിക് സെക്ഷൻ നടത്തുന്ന നിരവധി റൂട്ടുകളിൽ എറണാകുളത്തെ കെഎസ്ആർടിസി ഓഫീസിൽ പ്രവർത്തിക്കുന്ന ലെയിസൺ ഓഫീസിലെ ചില യൂണിയൻ ജീവനക്കാർ ഇടനിലക്കാരായി നിന്ന് ലക്ഷക്കണക്കിന് രൂപാ സ്വകാര്യ ബസുടമകളിൽ നിന്നും കൈപ്പറ്റി റൂട്ടുകളിൽ തട്ടിപ്പു നടത്തുന്നു എന്ന ആരോപണം ശക്തമായിരുന്നു. ഇക്കാര്യം തൊഴിലാളികൾ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. കേരള-കർണാടക അന്തർ സംസ്ഥാന ലോബിയും യൂണിയനും സ്വകാര്യ ബസ് ലോബിയുടെ കെഎസ്ആർടിസി ലീഗൽ വിഭാഗത്തിന്റെ നീക്കങ്ങൾ മുൻകൂട്ടി അറിഞ്ഞിരുന്നു. ഇതോടെ ലീഗൽ വിഭാഗം കർക്കശ നിലപാടിലേക്ക് നീങ്ങുകയും ചെയ്തു.
ഇതിനിടെ റൂട്ടു കേസുകളിലെ തിരിമറി നടത്താത്തതിന്റെ പേരില്‍ കുപിതനായ കെഎസ്ആർടി ഇഎ സെക്രട്ടറിയും ട്രാഫിക് സെക്ഷൻ നിയന്ത്രിച്ചിരുന്ന വ്യക്തിയുമായ ഹരികൃഷ്ണൻ സംസ്ഥാന മുഖ്യമന്ത്രിക്ക് ചീഫ് ലോ ഓഫീസർക്കെതിരെ പരാതി നൽകുകയായിരുന്നു. ഇല്ലാത്ത ആരോപണങ്ങൾ കെട്ടിച്ചമച്ചായിരുന്നു പരാതി. ഈ പരാതിയിൽ ഗതാഗത സെക്രട്ടറി ആരെയും കേൾക്കാതെയും അന്വേഷണം നടത്താതെയും ചീഫ് ലോ ഓഫീസർക്കെതിരെ വിജിലൻസ് അന്വേഷണം അടക്കമുള്ള നടപടികൾക്ക് ശുപാർശ ചെയ്യുകയും ചെയ്തു. കഴിഞ്ഞ യോഗത്തിൽ സിപിഎമ്മിലെ 2 അംഗങ്ങളുടെ നിർബന്ധപ്രകാരം ഒരു ഔദ്യോഗിക അംഗങ്ങളും ചീഫ് ലോ ഓഫീസറെ തൽസ്ഥാനത്ത് നിന്നും നീക്കി. സിഐടിയും യൂണിയൻ ഓഫീസർക്ക് യൂണിയന്റെ ഓഫീസർക്ക് ലോ ഓഫീസറുടെ ചുമതല നൽകി.
ഇങ്ങനെ നാടകീയ രംഗങ്ങളിലൂടെ ഷിബുകുമാറിനെ ചീഫ് ലോ ഓഫീസർ സ്ഥാനത്ത് നിന്നും നീക്കിയ ഇടത് സ്വകാര്യ ബസുകൾ 140 കിമി. ദൂര പരിധി നിയന്ത്രണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 19-02-2016 ൽ അന്നത്തെ യുഡിഎഫ് സർക്കാരായിരുന്നു 536-B2-2016-TR ഉത്തരവ് പ്രകാരം 140 കിലോമീറ്ററിനും മുകളിലും ദൂരപരിധിയില്ലാതെ സ്വകാര്യ ലിമിറ്റഡ്, ഓർഡിനറി സർവ്വീസുകൾ അനുവദിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇതിനും മുൻപ് തന്നെ GO(MS)45/2015/TRAN dated 20/08/2015 ആയി 140 കിമി. കൂടുതൽ ദൂരത്തിൽ കെഎസ്ആർടിസിയുടെ സമയത്് തന്നെ മത്സരിച്ച് ഓടാന്‍ സർക്കാർ അനുവാദം നൽകിയിരുന്നു. 2016ലെ ഉത്തരവിനൊപ്പം 2015ലെ ഉത്തരവും റദ്ദാക്കണമെന്നായിരുന്നു കെഎസ്ആർടിസി സെക്ഷന്റെ നിർദ്ദേശം.
2015 ലെ വിവാദ ഉത്തരവിനെ പാലയിലെ ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ 26 193/ 2015 കേസിലൂടെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു. 2 മാസങ്ങൾ കഴിഞ്ഞ് കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനും സമാന ആവശ്യവുമായി ഹൈക്കോടതിയിലെത്തിയിരുന്നു. അതിനാൽ തന്നെ 2015 ലെ വിവാദ ഉത്തരവിനെപ്പറ്റി യൂണിയനും വ്യക്തമായ അറിവുണ്ടായിരുന്നു. ഇതു റദ്ദാക്കിനായിരുന്നു അവർ ആദ്യമേ ശ്രമിക്കേണ്ടയിരുന്നത്. എന്നാൽ, 2015 ലെ നോട്ടിഫിക്കേഷൻ പിൻവലിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്ന സിഐടിയു യൂണിയൻ മലബാർ ലോബിയുടെ സമ്മർദ്ദത്തിനു വഴങ്ങുകയായിരുന്നു. 2016 ലെ ഉത്തരവ് Go P/ 2017 ലൂടെ സംസ്ഥാന സർക്കാർ പിൻവലിച്ചെങ്കിലും 2015 ലെ 45/ 2015 ഉത്തരവ് നിലനിൽക്കുന്നതിനാൽ സ്വകാര്യ ബസുടമകൾക്ക് ദൂരപരിധിയില്ലാതെ കെഎസ്ആർടിസിയുമായി മത്സരിച്ച് ബസ് ഓടിക്കാൻ സാധിക്കും.
വിവാദ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് യോഗത്തിലെ രാഷ്ട്രീയക്കാരായ ബോർഡ് അംഗങ്ങളിൽ ചിലരുടെ സ്വകാര്യ ബസ് താൽപ്പര്യം അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കേരള- കർണ്ണാടക കേസ് കെഎസ്ആർടിസി വിജയിച്ചതിനാൽ അതിനു നേതൃത്വം നൽകിയ ചീഫ് ലോ ഓഫീസറെ തിരികെ കൊണ്ടുവരണമെന്നും 140 കിലോമീറ്റർ കേസിൽ കെഎസ്ആർടിസ്ക്കെതിരെ പ്രവർത്തിച്ച ട്രാഫിക്ക് സെക്ഷനിലും എറണാകുളം ലെയിസൺ ഓഫീസിലും ഉള്ള ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്റു ചെയ്യണമെന്നും ജീവനക്കാർ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
ചീഫ് ലോ ഓഫീസറെ മാറ്റുന്നതിനെതിരെ കെഎസ്ആർടിസി എംഡി രാജമാണിക്യം വിയോജന കുറിപ്പ് എഴുതിയിരുന്നു. 241 റൂട്ടിലെ 140 കിലോമീറ്റർ ദൂരപരിധി കേസിൽ കെഎസ്ആർടിസി താൽപ്പര്യം കാട്ടിയിരിക്കുന്നു. എന്നാൽ സിപിഎമ്മിന്റെ രണ്ട് ബോർഡ് അംഗങ്ങൾ സ്വകാര്യ ബസുടമകളുടെ സ്വാധീനത്താൻ കളം മാറ്റിച്ചവിട്ടി കൂടിയാണ് സ്വന്തം കേസ് അട്ടിമറിച്ചിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍