മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: നടിയെ ആക്രമിച്ചതിന് പിന്നിൽ ദിലീപിന്റെ പേര് ചർച്ചയായപ്പോൾ തന്നെ മമ്മൂട്ടിയും മോഹൻലാലും ചേർന്നൊരു നീക്കം നടത്തി. ഇന്നസെന്റും ഒത്ത് അവർ ദിലീപിനെ നേരിൽ കണ്ടു. സത്യം തരിക്കി. താൻ ഒന്നിലുമില്ലെന്നായിരുന്നു മറുപടി നൽകിയത്. വീണ്ടും വീണ്ടും ഇന്നസെന്റ് ചോദിച്ചു. അപ്പോൾ മകളുടെ തലയിൽ വച്ച് ദിലീപിന്റെ സത്യം ചെയ്യലും അരങ്ങേറി. ഇതോടെ മലയാള സിനിമയിലെ സൂപ്പർതാരങ്ങളും അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും ദിലീപിന് പിന്തുണ നൽകാനുറപ്പിച്ചു. അങ്ങനെ അമ്മയുടെ യോഗത്തിൽ ഇരയ്ക്കൊപ്പം വില്ലനും നീതി നൽകാനുള്ള അത്യപൂർവ്വ തീരുമാനമെത്തി. നാളിതുവരെ ഒരു സംഘടനയും എടുക്കാത്ത തീരുമാനം. മുകേഷും ഗണേശും അമ്മയുടെ പത്രസമ്മേളന വേദിയിൽ ദിലീപിനായി വാദമുയർത്തിയപ്പോൾ ലാലും മമ്മൂട്ടിയും നിശബ്ദരായി. സംസാരിക്കാനൊരുങ്ങിയവരെല്ലാം താരരാജക്കന്മാരുടെ മൗനത്തിന് മുമ്പിൽ വായടച്ചു. പിന്നെ കഥയുടെ ഗതിമാറി. ഇപ്പോൾ എന്തു ചെയ്യണമെന്ന് മോഹൻലാലിനും മമ്മൂട്ടിക്കും അറിയില്ല.
ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ പോലും സിദ്ദിഖിനെ പോലുള്ളവർ പിന്തുണയുമായെത്തി. അമ്മയിൽ നിന്ന് ദിലീപിനെ പുറത്താക്കിയതിനെ ചോദ്യം ചെയ്തു. എല്ലാം ചിലരുടെ തിരക്കഥയാണെന്നും തെളിവൊന്നുമില്ലെന്നും സിദ്ദിഖ് പറഞ്ഞു വച്ചു. സോഷ്യൽ മീഡിയയിലെ പി ആർ വർക്കിലൂടെ എ്ല്ലാം അനുകൂലമാക്കാമെന്നും കരുതി. ദിലീപിന് ജാമ്യം കിട്ടിയ ശേഷം മതി അമ്മയുടെ യോഗമെന്ന സിദ്ദിഖിന്റെ അഭിപ്രായവും ലാലും മമ്മൂട്ടിയും അംഗീകരിച്ചു. ഇന്നസെന്റ് കൈകഴുകി ഒളിവിൽ പോയി. രോഗ ചികിൽസയിലാണെന്ന ഇന്നസെന്റിന്റെ വാദം സിനിമാക്കാർ പോലും വിശ്വാസത്തിലെടുക്കുന്നില്ല. അമ്മയുടെ യോഗം വിളിക്കാതിരിക്കാനുള്ള കുതന്ത്രമാണേ്രത ഒളിവ് ജീവിതം. ഏതായാലും ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുമ്പോൾ ലാലും മമ്മൂട്ടിയും ഇന്നസെന്റും വെട്ടിലാണ്. എന്ത് ചെയ്യണമെന്ന് അറിയാത്ത പ്രതിസന്ധി.
ദിലീപിനെ അറസ്റ്റ് ചെയ്ത ഉടനെ മമ്മൂട്ടി അമ്മയുടെ അവൈലബിൾ എക്സിക്യൂട്ടീവ് വിളിച്ചു. പതിവില്ലാതെ എത്തിയ പൃഥ്വിരാജ് നിലപാട് കടുപ്പിച്ചപ്പോൾ ദിലീപ് സംഘടനയിൽ നിന്ന് പുറത്തായി. മമ്മൂട്ടിയുടെ നിലപാടുകളെ പൃഥ്വി തള്ളിക്കളഞ്ഞിരുന്നു. മോഹൻലാലിന്റെ ഇടപെടലായിരുന്നു അന്ന് സംഘടന പൊളിയാതെ പിടിച്ചു നിർത്തിയത്. അടുത്ത ദിവസം എക്സിക്യൂവ് വിളിച്ച് കൂടുതൽ തീരുമാനമെന്നും പ്രഖ്യാപിച്ചു. തലമുറ മാറ്റം പോലും പൃഥ്വി ചർച്ചയാക്കി. ഇതോടെ പൃഥ്വിയെ പൊളിക്കാൻ കൊച്ചിയിലെ ലോബി തയ്യാറായി. അതിന് തിരക്കഥ ഒരുക്കി. ദിലീപിന് ജാമ്യം കിട്ടിയ ശേഷം മതി യോഗമെന്ന് തീരുമാനിപ്പിച്ചു. ഇതിനിടെയിൽ പൃഥ്വിക്കും മഞ്ജു വാര്യർക്കുമെതിരെ ആരോപണങ്ങളും സജീവമാക്കി. ഇതെല്ലാം ദിലീപിന് പിന്തുണ കൂട്ടാനുള്ള തന്ത്രമായിരുന്നു. ആരോപണത്തിന്റെ പുകമറ മാത്രമേ ദിലീപിനെതിരെയുള്ളൂവെന്ന് വരുത്താൻ ശ്രമിച്ചു. ജാമ്യാപേക്ഷയിലെ അനുകൂല വിധിയായിരുന്നു ദിലീപ് ഫാൻസിന്റെ പ്രതീക്ഷ.
എന്നാൽ ഹൈക്കോടതി എല്ലാം അട്ടിമറിച്ചു. ദിലീപിന്റെ പങ്കിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന നിരീക്ഷണത്തോടെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ആക്രമണം അതീവ ഗുരുതരമാണ്. ഗൂഢാലോചനയിലെ പങ്ക് തെളിയിക്കാൻ സാഹചര്യത്തെളിവുകൾ മതിയാകുമെന്നും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ഗുരുതര കുറ്റകൃത്യമാണു നടന്നത്. സൂക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ട്. ഒരു സ്ത്രീക്കെതിരേ ഗുണ്ടകളെ ഉപയോഗിച്ച് നടത്തിയ ഹീനകൃത്യം എന്ന അപൂർവതയും കോടതി പരാമർശിച്ചു. പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളിൽനിന്നും ഹാജരാക്കിയ കേസ് ഡയറിയിലെ തെളിവുകളിൽനിന്നും ഇക്കാര്യങ്ങളെല്ലാം വെളിവാകുന്നുവെന്നു നിരീക്ഷിച്ചാണു കോടതി, ഈ ഘട്ടത്തിൽ പ്രതിയെ ജാമ്യത്തിൽ പുറത്തുവിടാൻ കഴിയില്ലെന്ന നിലപാടെടുത്തത്. അതായത് ഹൈക്കോടതി തള്ളിയത് അമ്മയുടെ നിലാപടുകളെയാണ്.
ഇതോടെ വീണ്ടും പൃഥ്വിരാജ് സജീവമാവുകയാണ്. ഇങ്ങനെ ഒരു സംഘടന വേണമോയെന്നാണ് പൃഥ്വി ചോദിക്കുന്നത്. ദേശീയപാതയിൽ നടി പീഡനത്തിനിരയായത് ഞെട്ടിപ്പിക്കുന്ന സംഭവമെന്നും കുറ്റകൃത്യം നടപ്പാക്കിയ രീതി അങ്ങേയറ്റം ഹീനമെന്നും പ്രതിക്കു ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയെന്നും കോടതി പോലും ചോദിക്കുന്നു. എന്നാൽ അമ്മയ്ക്ക് വലുത് മകന്റെ വികാരമാണ്. മകളെ ശിക്ഷിച്ചാലും മകനെ വെറുതെ വിടണം. ഈ നീതിയാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇതിന് കൂട്ടുനിൽക്കേണ്ടതുണ്ടോയെന്ന ചർച്ചയാണ് പൃഥ്വിയെ അനുകൂലിക്കുന്നവർ സജീവമാക്കുന്നത്. ഫലത്തിൽ താരങ്ങൾക്ക് ഇനി സംഘടന വേണമോ എന്ന ചോദ്യമാണ് പൃഥ്വി ഉയർത്തുന്നത്. ഇതിന് വ്യാപക പിന്തുണയും ലഭിക്കുന്നു. ഹൈക്കോടതി ജാമ്യം തള്ളിയതോടെ ദിലീപ് ഉടനൊന്നും പുറത്തുവരില്ല. ഇതോടെ ദിലീപ് വന്ന ശേഷം മതി അമ്മയുടെ യോഗമെന്ന തീരുമാനം പരിഹാസ്യമായെന്നും പൃഥ്വിയെ അനുകൂലിക്കുന്നവർ പറയുന്നു.
ഇവരുടെ ചോദ്യങ്ങൾ മറുപടിയൊന്നും പറയാൻ തൽകാലം മമ്മൂട്ടിയും മോഹൻലാലും ഇന്നസെന്റും തയ്യാറല്ല. തനിക്കെതിരേ മതിയായ തെളിവുകളില്ലെന്നും സ്ഥിരം കുറ്റവാളിയായ പൾസർ സുനിയുടെ മൊഴി നിയമവൃത്തങ്ങൾ മുഖവിലയ്ക്കെടുക്കില്ലെന്നുമുള്ള വാദമാണ് ദിലീപ് ഉയർത്തിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ജയിലിൽ സന്ദർശിച്ച അടുത്ത ബന്ധുക്കളോടു ദിലീപ് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. മുതിർന്ന അഭിഭാഷകനെ കേസ് ഏൽപ്പിച്ചതോടെ ഹൈക്കോടതിയിൽ നിന്നു ജാമ്യം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു താരം. ഇത് തന്നെയായിരുന്നു അമ്മയുടെ മുതിർന്ന അംഗങ്ങളും പങ്കുവച്ചിരുന്നത്. ജാമ്യാപേക്ഷ നിരസിക്കപ്പെട്ടത് നിരാശപ്പെടുത്തിയതിനപ്പുറം, കോടതി നടത്തിയ കടുത്ത പരാമർശങ്ങൾ അമ്മയെ തളർത്തുകയും ചെയ്തു. ഇവിടെ നിന്ന് താരസംഘടന എങ്ങനെ ഉയർത്തെഴുന്നേൽക്കുമെന്ന സംശയവും ഉണ്ട്. ജനപ്രതിനിധികളായ ഇന്നസെന്റിനും മുകേഷിനും ഗണേശിനും പ്രതിച്ഛായ നഷ്ടം പോലും ഉണ്ടായി. അങ്ങനെ പ്രതിസന്ധി മൂർച്ഛിച്ചു.
ദിലീപ് അറസ്റ്റിലായ അന്ന് അമ്മയുടെ അവൈലബിൾ എക്സിക്യൂട്ടീവ് ചേർന്നിരുന്നു. ഇത് മമ്മൂട്ടിയുടെ വീട്ടിലാണ് ചേർന്നത്. ഏവരേയും അൽഭുതപ്പെടുത്തി പൃഥ്വിരാജ് യോഗത്തിനെത്തി. ഇതോടെ വിമതസ്വരം ആദ്യമായി യോഗത്തിൽ ഉയർന്നു. മമ്മൂട്ടിയുടെ വാക്കുകളെ പോലും ചോദ്യം ചെയ്തു. ഒടുവിൽ ഒത്തുതീർപ്പിന് വഴങ്ങി ദിലീപിനെ പുറത്താക്കി. സസ്പെൻഷൻ മതിയെന്ന മമ്മൂട്ടിയുടെ നിലപാട് പൃഥ്വി അംഗീകരിച്ചില്ല. സംഘടന പിളരില്ലെന്ന് ഉറപ്പാക്കാൻ മോഹൻലാൽ വിട്ടുവീഴ്ചയ്ക്ക് നേതൃത്വം കൊടുത്തു. ഇതെല്ലാം പൃഥ്വിയുടെ സമ്മർദ്ദത്തിന്റെ ഫലമായിരുന്നു. അതിന് ശേഷം തന്റെ അച്ഛനെ പുറത്താക്കി വേദനിപ്പിച്ച സംഘടന പിടിച്ചെടുക്കുമെന്ന് പൃഥ്വി ചില സിനിമാക്കാരോട് പറഞ്ഞു. ഇതാണ് അതിന് പറ്റിയ സമയമെന്നും സിനിമയിലെ ദുഷിപ്പുകൾക്കെതിരെ പോരാട്ടം നടത്തുമെന്നും അറിയിച്ചു. ഈ സാഹചര്യത്തിൽ എക്സിക്യൂട്ടീവ് നടന്നാലും പൃഥ്വി എത്തും. നിലവിൽ ദിലീപ് അറസ്റ്റിലായതു കൊണ്ട് തന്നെ പലർക്കും പൃഥ്വിയുടെ വാദങ്ങളെ ചെറുക്കാൻ പോലും കഴിയില്ല. ഈ സാഹചര്യത്തിലാണ് യോഗം നീട്ടി വച്ചത്. ദിലീപ് ജാമ്യത്തിൽ ഇറങ്ങിയ ശേഷം യോഗം നടത്തിയാൽ മതിയെന്നാണ് ധാരണ. ഈ ധാരണയും ഇപ്പോൾ സൂപ്പർതാരങ്ങളെ തിരിഞ്ഞു കുത്തുന്നു.
തന്റെ അച്ഛൻ സുകുമാരനെ പുറത്താക്കിയ സംഘടന താൻ പിടിച്ചെടുക്കുമെന്ന നിലപാടിലാണ് പ്രഥ്വി. ഈ വാശിയും വൈരാഗ്യവും മോഹൻലാലിനും മമ്മൂട്ടിക്കും അറിയാം. അതുകൊണ്ട് തന്നെയാണ് ദിലീപിന്റെ അറസ്റ്റിനെ തുടർന്ന് പൃഥ്വിയുടെ ഉറച്ച നിലപാടിനെ ഇരുവരും മറ്റ് നിവർത്തിയില്ലാതെ അംഗീകരിച്ചത്. അമ്മയിലെ ദുഷിപ്പിനെ മാറ്റുമെന്ന് ഈ യോഗത്തിന് ശേഷം പൃഥ്വി തന്നെ പലരോടും പറഞ്ഞു കഴിഞ്ഞു. അമ്മയിലെ നടീ നടന്മാർക്ക് പെരുമാറ്റ ചട്ടം കൊണ്ടു വരും. അത് ലംഘിച്ചാൽ സംഘടനയിൽ നിന്ന് പുറത്തുമാക്കും. ഇതിനർത്ഥം അവരെ സിനിമയിൽ നിന്ന് വിലക്കുമെന്നല്ല. മറിച്ച് താരസംഘടനയുടെ പേരിലെ വിലപേശലുകൾക്ക് അച്ചടക്കം ലംഘിക്കുന്നവരെ അനുവദിക്കില്ല. യുവതാരങ്ങളുടെ സിനിമകളെ കൂവി തോൽപ്പിക്കുന്ന ജനപ്രിയ താരങ്ങളെ ഇനി അമ്മ ഉൾക്കൊള്ളേണ്ടതില്ലെന്നാണ് പൃഥ്വിയും നിലപാട്. തന്റെ അച്ഛന്റെ ഗതി തിലകനുണ്ടായി. ഇനിയത് ആർക്കും പാടില്ലെന്നും പൃഥ്വി വിശദീകരിക്കുന്നു.
അമ്മയിലെ തെറ്റുകൾ തിരുത്താൻ ഉചിതമായ സമയമാണിത്. സിനിമയിലെ മാഫിയാ വൽക്കരണം തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഉറച്ച നിലപാടുകൾ താനെടുക്കുമെന്ന് പൃഥ്വി മുതിർന്ന താരങ്ങളേയും സംവിധായകരേയും നിർമ്മാതാക്കളേയും അറിയിച്ചിട്ടുണ്ട്. അമ്മയുടെ തലപ്പത്ത് സമ്പൂർണ്ണ അഴിച്ചു പണി വേണമെന്നാണ് പൃഥ്വിയുടെ ആവശ്യം. ഇതിന് മോഹൻലാലും മമ്മൂട്ടിയും വഴങ്ങില്ല. ഇതോടെ അമ്മയെന്ന സംഘടനയുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാവുകയാണ്.
Stories you may Like
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- കജോളിന്റെ നായകനായി പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്
- അഞ്ചു വ്യത്യസ്ത ഭാഷകളിൽ ഡബ്ബ് ചെയ്ത് പൃഥ്വിരാജ്
- സലാറിൽ പ്രഭാസിനൊപ്പം ഞെട്ടിച്ച് പൃഥ്വിരാജ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്