ബിജെപിയിലെ സീറ്റ് മോഹികൾക്ക് തിരുവനന്തപുരവും പത്തനംതിട്ടയും മറക്കാം; ബിജെപിയുടെ ലേബലിൽ അല്ലാത്ത സ്ഥാനാർത്ഥികളെ നിർത്താൻ നിർദ്ദേശവുമായി സുകുമാരൻ നായർ; പത്തനംതിട്ടയിൽ ശശികുമാർ വർമ്മയേയും തിരുവനന്തപുരത്ത് പ്രയാർ ഗോപാലകൃഷ്ണനേയും കർമ്മ സമിതി സ്ഥാനാർത്ഥികളാക്കാൻ നിർദ്ദേശം മുന്നോട്ട് വച്ച് എൻ എസ് എസ് ജനറൽ സെക്രട്ടറി; കുമ്മനം മത്സരിക്കാൻ എത്തുമെങ്കിൽ മാത്രം ഇളവ് നൽകാമെന്നും സുകുമാരൻ നായർ
ബി രഘുരാജ്
കോട്ടയം: അയ്യപ്പവിശ്വാസ സംരക്ഷണത്തിന് മുന്നിൽ നിൽക്കുന്ന എൻ എസ് എസ് പകർന്ന കൊടുത്ത അഗ്നിയാണ് ആർഎസ്എസ് ഏറ്റെടുത്തതെന്നാണ് സിപിഎം ആരോപണം. ശബരിമല വിധിയെ ആദ്യം അനുകൂലിച്ചിരുന്ന പരിവാറുകാരുടെ മനസ്സ് മാറ്റിയത് പന്തളം കൊട്ടാരത്തെ മുന്നിൽ നിർത്തി എൻ എസ് എസ് നടത്തിയ പ്രക്ഷോഭമായിരുന്നു. നാമജപ ഘോയാത്രകളുടെ വിജയം തിരിച്ചറിഞ്ഞ് രാഷ്ട്രീയ ലക്ഷ്യവുമായി ബിജെപി സമരം ഏറ്റെടുത്തു. തുടർന്ന് പരിവാറുകാർ ചേർന്ന് അയ്യപ്പ കർമ്മ സമിതി രൂപീകരിച്ചു. അയ്യപ്പജ്യോതിക്കും അയ്യപ്പ വിശ്വാസ സംരക്ഷണ യോഗത്തിനും എൻ എസ് എസ് പിന്തുണ നൽകി. ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഈ സഹായം തുടരുമെന്നാണ് ബിജെപിക്കാരുടെ പ്രതീക്ഷ. ലോക്‌സഭയിൽ ബിജെപിയുടെ പ്രധാന പ്രതീക്ഷയാണിത്. എന്നാൽ എൻ എസ് എസിന്റെ മനസ്സിലുള്ളത് ബിജെപിയുടെ വിജയമല്ല. അയ്യപ്പഭക്തരുടെ വികാരം കത്തിജ്വലിക്കുന്ന തെരഞ്ഞെടുപ്പായി ലോക്‌സഭയിലെ കേരളത്തിലെ ജനവിധിയെ മാറ്റാനാണ് ശ്രമം. ഇതിനുള്ള തന്ത്രങ്ങളാണ് പെരുന്നയിൽ ഒരുങ്ങുന്നതെന്നാണ് സൂചന.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും അയ്യപ്പവികാരം അതിശക്തമാണ്. ഇവിടെ രണ്ടിടത്തും എൻ എസ് എസ് നിർദ്ദേശിക്കുന്നവരെ മത്സരിപ്പിക്കണമെന്നാണ് ജി സുകുമാരൻ നായരുടെ നിർദ്ദേശം. തിരുവനന്തപുരത്ത് പ്രയാർ ഗോപാലകൃഷ്ണൻ, പത്തനംതിട്ടയിൽ പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വർമ്മയെ. ഇതിൽ പ്രയാർ ഗോപാലകൃഷ്ണൻ മത്സരിക്കാൻ തയ്യാറാണ്. എന്നാൽ ശശികുമാര വർമ്മ ഇനിയും സമ്മതം മൂളിയിട്ടില്ല. എന്നാൽ എൻ എസ് എസ് ആവശ്യപ്പെട്ടാൽ ശശികുമാര വർമ്മ ഉറപ്പായും മത്സരിക്കുമെന്നാണ് സൂചന. അയ്യപ്പ വിശ്വാസ സംരക്ഷണത്തിന് മുന്നിൽ നിന്നവരാണ് ശശികുമാര വർമ്മയും പ്രയാർ ഗോപാലകൃഷ്ണനും. ഈ സാഹചര്യം ഉയർത്തിയാണ് ഇരുവരുമാകണം സ്ഥാനാർത്ഥികളെന്ന് എൻ എസ് എസ് ആവശ്യപ്പെടുന്നത്. നേരത്തെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകാൻ പ്രയാറിനോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിനോട് സമ്മതം മൂളാൻ പ്രയാർ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് പ്രയാറിനെ തിരുവനന്തപുരത്തേക്ക് മത്സരിപ്പിക്കാൻ എൻ എസ് എസ് കരുനീക്കം നടത്തുന്നത്.
എൻ എസ് എസിന്റെ മനസ്സ് അറിയാവുന്ന കോൺഗ്രസ് നേതാവാണ് പ്രയാർ. സുകുമാരൻ നായരുമായി ഏറെ അടുപ്പവുമുണ്ട്. നേരത്തെ ദേവസ്വം ബോർഡ് പ്രസിഡന്റായി പ്രയാറിനെ നിർദ്ദേശിച്ചതും ആ സ്ഥാനത്ത് എത്തിച്ചതും എൻ എസ് എസിന്റെ ഇടപെടലാണ്. ദേവസ്വം ബോർഡ് പ്രസിഡന്റെന്ന പദവിയിലിരിക്കുമ്പോഴും സുകുമാരൻ നായരുടെ നിർദ്ദേശങ്ങൾ പ്രയാർ സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്തു. ശബരിമലയിലെ സുപ്രീംകോടതിയുടെ കേസിൽ യുവതി പ്രവേശനത്തെ ദേവസ്വം ബോർഡ് അതിശക്തമായി എതിർത്തയും എൻ എസ് എസ് മനസ്സ് കൂടി പരിഗണിച്ചായിരുന്നു. അങ്ങനെ സുകുമാരൻ നായരുമായി ഏറെ അടുപ്പമുള്ള കോൺഗ്രസ് നേതാവാണ് പ്രയാർ. ശബരിമല യുവതി പ്രവേശനത്തെ തുടർന്നുള്ള പ്രയാറിന്റെ ഇടപെടലും എൻ എസ് എസിന്റെ മനസ്സ് അറിഞ്ഞായിരുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് പ്രയാറിനെ സുകുമാരൻ നായർ നിർദ്ദേശിക്കുന്നത്. ബിജെപിക്ക് രണ്ടരലക്ഷത്തോളം വോട്ടുള്ള കേരളത്തിലെ ഏക മണ്ഡലമാണ് തിരുവനന്തപുരം ലോക്‌സഭ. ഇവിടെ എൻ എസ് എസ് പിന്തുണയിൽ അയ്യപ്പ വികാരമുയർത്ത് പ്രയാർ മത്സരിക്കുമ്പോൾ ജയിക്കാമെന്നാണ് സുകുമാരൻ നായരുടെ വിലയിരുത്തൽ.
എന്നാൽ ബിജെപിയെ സംബന്ധിച്ചിടത്തോളം പാർട്ടി ചിഹ്നത്തിൽ ആളെ മത്സരിപ്പിച്ച് തിരുവനന്തപുരത്ത് അക്കൗണ്ട് തുറക്കണമെന്നതാണ് ലക്ഷ്യം. ഇതിന് വിഘാതമാണ് സുകുമാരൻ നായരുടെ ആവശ്യം. പ്രയാറിനെ ഉയർത്തിക്കാട്ടുമ്പോൾ അത് തള്ളാനും കഴിയില്ല. ഈ സാഹചര്യത്തിൽ കരുതലോടെ നീങ്ങാനാണ് ബിജെപിയുടെ നീക്കം. സ്വതന്ത്രനായി പ്രയാർ മത്സരിച്ചാൽ കോൺഗ്രസിലെ വിശ്വാസികളുടെ വോട്ട് കിട്ടുമെന്ന് ബിജെപിക്കും അറിയാം. സ്വതന്ത്രനായി പ്രയാർ വിജയിച്ചാലും എൻഡിഎയ്ക്ക് ക്രെഡിറ്റ് അവകാശപ്പെടാം. അപ്പോഴും ബിജെപിയുടെ നിയന്ത്രണം പ്രയാറിന് മേലുണ്ടാകില്ലെന്നതാണ് അവരുടെ പ്രശ്‌നം. അയ്യപ്പവികാരത്തിന്റെ മാത്രം വിജയമായി അതിനെ ഉയർത്തിക്കാട്ടും. ഈ സാഹചര്യമെല്ലാം ബിജെപിക്കാരെ അലട്ടുന്നുണ്ട്. ഇതിനൊപ്പം കെ സുരേന്ദ്രൻ മുതൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നവർ വേറേയും ഉണ്ട്. ഇതെല്ലാം ബിജെപിയെ വെട്ടിലാക്കുന്നു. എന്നാൽ എൻ എസ് എസിന്റെ നിലപാടിനെ അംഗീകരിക്കാൻ കേരളത്തിലെ ആർഎസ്എസ് നേതൃത്വം തയ്യാറാകും. ഇതോടെ പ്രയാറിന്റെ സാധ്യത കൂടും. തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽ വിജയ സാധ്യത മിസോറാം ഗവർണ്ണറായ കുമ്മനം രാജശേഖരനാണെന്ന വിലയിരുത്തലുമുണ്ട്. ഇത് എൻ എസ് എസും അംഗീകരിക്കുന്നു. അതുകൊണ്ട് തന്നെ കുമ്മനം മത്സരിക്കാനെത്തിയില്ലെങ്കിൽ പ്രയാറിനെ നിർത്തണമെന്നാണ് എൻ എസ് എസ് ആവശ്യം.
കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പ്രയാർ ഗോപാലകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അത്തരം വാർത്തകൾ തെറ്റാണെന്നും പ്രയാർ പറഞ്ഞു. ശബരിമല യുവതീപ്രവേശനത്തിൽ സുപ്രീം കോടതിയിലുള്ള പുനപരിശോധന ഹരജിയിൽ വിധി അനുകൂലമാകാൻ പൊൻകുന്നം ജഡ്ജിയമ്മാവൻ കോവിലിൽ വഴിപാട് നടത്തി. സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി വരുന്നതുവരെയോ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തുന്നതുവരെയോ താൻ ശബരിമലയിലേക്കില്ലെന്ന് പ്രഖ്യാപിച്ച നേതാവ് കൂടിയാണ് പ്രയാർ. കോൺഗ്രസിൽ വേണ്ടത്ര പരിഗണന പ്രയാറിന് കിട്ടുന്നില്ല. ഇതെല്ലാം കൂടി പരിഗണിച്ചാണ് പ്രയാറിനെ അയ്യപ്പ വിശ്വാസികളുടെ നേതാവായി മുമ്പിൽ നിർത്തി നേട്ടം കൊയ്യാനുള്ള എൻ എസ് എസ് നീക്കം. ശബരിമല യുവതീ പ്രവേശം കേരളത്തിൽ മണ്ണുറപ്പിക്കാൻ ബിജെപിയെ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയിരിക്കെ ശബരിമല ബിജെപിക്ക് ഗുണം ചെയ്യുമെന്ന ചില സർവ്വേകളും സൂചിപ്പിക്കുന്നുണ്ട്. ബിജെപിയുടെ കേന്ദ്ര നേതൃത്വം നടത്തിയ സ്വകാര്യ സർവ്വേയിൽ സംസ്ഥാനത്ത് ബിജെപിക്ക് വിജയസാധ്യത ഉണ്ടെന്ന് പ്രവചിക്കുന്നുണ്ട്. ഇതെല്ലാം കൂടി കണക്കിലെടുത്താണ് ബിജെപി പിന്തുണയോടെ പ്രയാർ മത്സരിക്കട്ടേ എന്ന് എൻ എസ് എസ് നിർദ്ദേശിക്കുന്നത്.
കേരളത്തിലെ ആകെയുള്ള 20 സീറ്റുകളിൽ ബിജെപിക്ക് ഏറ്റവുമധികം വിജയ സാധ്യത കൽപ്പിക്കുന്ന മണ്ഡലം തിരുവനന്തപുരമാണ്. അടുത്തിടെ പുറത്തുവന്ന ഇന്ത്യാ ടുഡേ സർവ്വേയിലും ബിജെപി തിരുവനന്തപുരത്ത് അക്കൗണ്ട് തുറന്നേക്കുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കരുത്തനായ സ്ഥാനാർത്ഥി തന്നെയാകണം മണ്ഡലത്തിൽ മത്സരിക്കേണ്ടതെന്ന് ആർ എസ് എസിനും നിലപാടുണ്ട്. .ശശി തരൂരിനെതിരായി നടൻ മോഹൻലാലിനെ ബിജെപി മത്സരിപ്പിച്ചേക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ മോഹൻലാൽ തന്നെ അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നിലും ആർഎസ്എസ് ആയിരുന്നു. മോഹൻലാൽ പിൻവാങ്ങിയ സാഹചര്യത്തിൽ പരിവാറുകാർ പുതിയ സ്ഥാനാർത്ഥിയെ അന്വേഷിച്ചിരുന്നു. ഇതിനിടെയാണ് പ്രയാറിന്റെ പേര് എൻ എസ് എസ് മുന്നോട്ട് വയ്ക്കുന്നത്. വിശദമായ ചർച്ചകൾക്ക് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തിരുമാനത്തിൽ നരേന്ദ്ര മോദിയോട് നന്ദിയറിച്ച് എൻഎസ്എസ് നേതൃത്വം അദ്ദേഹത്തിന് കത്തയച്ചിരുന്നു. ഈ ആനുകൂല്യങ്ങളെല്ലാം പ്രയാറിന് വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.
പത്തനംതിട്ടയിൽ അയ്യപ്പ വികാരം കത്തിക്കാൻ പന്തളം കൊട്ടാര പ്രതിനിധിയായ ശശികുമാര വർമ്മയ്ക്ക് കഴിയും. സിപിഎം അനുഭാവിയായിരുന്ന ശശികുമാര വർമ്മ ശബരിമല വിധിയോടെ പാർട്ടിയുമായി അകന്നു. എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ കൂടെ അഭിപ്രായം ആരാഞ്ഞാണ് ശശികുമാര വർമ്മ എല്ലാം ചെയ്തതും. യുവതി പ്രവേശനത്തിന് ശേഷം നട അടയ്ക്കാൻ തന്ത്രിക്ക് നിർദ്ദേശം നൽകിയതും സുകുമാരൻ നായരുടെ മനസ്സറിഞ്ഞാണ്. ഇത്തരത്തിൽ വിശ്വാസ സംരക്ഷണത്തിന് ഏറ്റവും അധികം ഇടപെടൽ നടത്തിയത് ശശികുമാര വർമ്മയാണ്. സർക്കാരിൽ നിന്നു പോലും ഏറെ സമ്മർദ്ദമുണ്ടായിട്ടും വിട്ടുവീഴ്ചയ്ക്കില്ലാതെ മുമ്പോട്ട് പോയി. അതുകൊണ്ട് തന്നെ ഇതിനുള്ള അംഗീകാരമായി ശശികുമാര വർമ്മയെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യം. ഇത് ബിജെപിയും അംഗീകരിച്ചേക്കും. അങ്ങനെ വന്നാൽ പത്തനംതിട്ട സീറ്റ് മോഹിച്ച കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിനും എംടി രമേശിനും തിരിച്ചടിയായി മാറും. കഴിഞ്ഞ തവണ പത്തനംതിട്ടയിൽ എംടി രമേശായിരുന്നു ബിജെപി സ്ഥാനാർത്ഥി. വോട്ട് വിഹിതത്തിൽ വലിയ വർദ്ധനയുണ്ടാക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ അയ്യപ്പ വികാരം ചർച്ചയാക്കി പത്തനംതിട്ടയിൽ അത്ഭുതമുണ്ടാക്കാനുള്ള നീക്കത്തിലായിരുന്നു രമേശ്.
ലോക്സഭാ സ്ഥാനാർത്ഥി നിർണയത്തിൽ എൻ.എസ്.എസിന്റെ താൽപര്യം കൂടി പരിഗണിക്കാൻ ബിജെപി. തീരുമാനിച്ചിരുന്നു. ആർഎസ്എസ് നിർദ്ദേശ പ്രകാരമായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളിലേക്ക് എൻ.എസ്.എസ് നിലപാട് പുറത്തു വരുന്നത്. ഇതിൽ കോട്ടയത്ത് വിട്ടുവീഴ്ചയ്ക്ക് എൻ എസ് എസ് തയ്യാറാണ്. ആരേയും സ്ഥാനാർത്ഥിയായി മുന്നോട്ട് വയ്ക്കുന്നുമില്ല. ബിജെപി. വളരെ പ്രതീക്ഷയോടെ കാണുന്ന തിരുവനന്തപുരത്ത് പ്രമുഖ നേതാക്കളിലൊരാളെ മത്സരിപ്പിക്കാനാണു തീരുമാനം. മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, ബിജെപി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എം ടി. രമേശ് എന്നിവർ മുതൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന ആർ ബാലശങ്കർ, അരവിന്ദമേനോൻ വരെയുള്ള പേരുകൾ തിരുവനന്തപുരത്തിനായി ചർച്ച ചെയ്യുന്നുണ്ട്. ഇതിനിടെയാണ് കുമ്മനം അല്ലെങ്കിൽ പ്രയാർ എന്ന ചർച്ചയ്ക്ക് എൻ എസ് എസ് തുടക്കമിടുന്നത്. ശബരിമല വിഷയത്തോടെ ബിജെപിക്കു പത്തനംതിട്ടയിലും പ്രതീക്ഷയുണ്ട്. കോട്ടയം സീറ്റിൽ ബിജെപിയാണു മത്സരിക്കുന്നതെങ്കിൽ ജില്ലാ പ്രസിഡന്റ് എൻ. ഹരിയെ പ്രധാനമായും പരിഗണിക്കും. രാധാകൃഷ്ണ മേനോനും സാധ്യതാ പട്ടികയിലുണ്ട്. ഘടകകക്ഷിയായ കേരളാ കോൺഗ്രസിനാണു സീറ്റെങ്കിൽ ചെയർമാനായ പി.സി. തോമസ് മത്സരിക്കും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍