തടവുകാർക്കൊപ്പം ക്യൂ നിന്ന് ഭക്ഷണം വാങ്ങും; ഇഷ്ടം മട്ടനും ചോറും, മീൻ കറിയും കൂട്ടിയുള്ള ശാപ്പാടും കേമം! ഞായറാഴ്ച സിനിമയോടു താൽപ്പര്യം ഇല്ലാത്തതിനാൽ സെല്ലിലിരുന്ന് കുറ്റാന്വേഷണ നോവലുകൾ വായിക്കും; സഹതടവുകാരോട് വാതോരാത്ത സംസാരം; തന്റെ സാമ്പത്തിക ശാസ്ത്രം മനസിലാക്കാത്ത വിഡ്ഡികളാണ് പുറത്തെന്ന് പറഞ്ഞ് ഉറക്കെ ചിരിക്കും; തടവുകാരെയും ആരാധകരാക്കി പ്രവീൺ റാണ

വിനോദ് പൂന്തോട്ടം
തൃശൂർ: തൃശൂർ ജില്ലാ ജയിലിൽ റിമാന്റിൽ കഴിയുന്ന 100 കോടി നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണയെ രണ്ടു ദിവസം മുൻപാണ് പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് തിരിച്ച് എത്തിച്ചത്. ജയിലിൽ ഹാപ്പി മൂഡിൽ തന്നെയാണ് നിക്ഷേപ തട്ടിപ്പ് വീരൻ. എല്ലാ ദിവസവും മറ്റു തടവുകാർക്കൊപ്പം ക്യൂ നിന്ന് ഭക്ഷണം വാങ്ങും. തിങ്കളാഴ്ച ഉച്ചയ്ക്ക് ചോറും മീൻ കറിയും പുളിശേരിയും ചേർത്ത് ഒരു തട്ട് തട്ടി. രാത്രി കപ്പ പുഴുക്കായാരുന്നു. അതു ആസ്വദിച്ചു തന്നെ കഴിച്ചു.ഇന്നലെ വെജ് ഫുഡായിരുന്നു. എങ്കിലും നീരസമില്ലാതെ ഭക്ഷണം കഴിച്ചു.
പൊലീസ് കസ്റ്റ്ഡിയിൽ പോകുന്നതിന് മുൻപ് ഒരു ദിവസം മട്ടൻ കറി കിട്ടി അത് കക്ഷിക്ക് നന്നായി ബോധിച്ചു. ജയിലിലെ മട്ടനും ചോറുമാണ് കൂടുതൽ പ്രിയം. ഇനി ജയിൽ മെനു പ്രകാരം ശനിയാഴ്ചയെ മട്ടൻ കൂട്ടി പ്രവീൺ റാണയ്ക്ക് ചോറ് ഉണ്ണാനാകു. തടവുകാരോടെല്ലാം കളി ചിരി പറഞ്ഞ് നടക്കുന്ന റാണ പുറത്ത് നിക്ഷേപകരെ വാഗ്ദാനങ്ങൾ നല്കി പറ്റിച്ചതു പോലെ തടവുകാരെ മുഴുവൻ കൈയിൽ എടുത്ത് കഴിഞ്ഞു. റാണ പറയുന്നത് കേൾക്കാൻ സെല്ലിലുള്ളവർക്കും വലിയ താല്പര്യമാണ്. തന്റെ സാമ്പത്തിക ശാസ്ത്രമോ ബിസിനസ് തന്ത്രങ്ങളോ മനസിലാക്കാത്ത വിഡ്ഢികളാണ് പുറത്തുള്ളതെന്ന് പറഞ്ഞ് ഉറക്കെ ചിരിക്കാറുമുണ്ട്, കൂടെയുള്ള റിമാന്റ് പ്രതികളിൽ ഏറിയ പങ്കും റാണയുടെ ശിക്ഷ്യന്മാരായി എന്നു വേണമെങ്കിൽ പറയാം. അത്തര വീര കഥകളാണ് റാണ പറയുന്നത്.
ജയിലിൽ ഞായറാഴ്ചകളിൽ പ്രദർശിപ്പിക്കുന്ന സിനിമയോടു റാണയ്ക്ക് താല്പര്യമില്ല, അതു കൊണ്ടു തന്നെ സിനിമ കാണാൻ പോകാറില്ല, ഈ സമയം വായനയ്ക്കാണ് മാറ്റിവെയ്ക്കുന്നത്. ക്രൈത്രില്ലർ നോവലുകളാണ് പ്രിയം. കുറ്റാന്വേഷണ നോവലുകൾ ചോദിച്ചു വാങ്ങിയാണ് വായിക്കുന്നത്. ജയിൽ ലൈബ്രറിയിൽ നിന്നെടുക്കുന്ന പുസ്തകങ്ങൾ ഒറ്റയിരുപ്പിന് വായിച്ചു തീർക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ റാണയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതും സന്തോഷം തോന്നുന്നതും ഭാര്യയെ ഫോണിൽ വിളിക്കാൻ കഴിയുമ്പോഴാണ്. ദിവസവും 11 രൂപയ്ക്ക് വരെ വീട്ടിലേക്ക് ഫോൺ ചെയ്യാൻ അനുവാദമുണ്ട്. അത് ഉപയോഗപ്പെടുത്തി പ്രിയതമയെ വിളിച്ച് വിശേഷങ്ങൾ ചോദിക്കലാണ് മറ്റൊരു പരിപാടി.
പിടിയിലായി ജയിലിൽ ആദ്യം എത്തുമ്പോഴും പ്രവീൺ റാണയ്ക്ക് ജയിൽ അധികൃതരോടു ഒരു അപേക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളു. വീട്ടിലേക്ക് ഭാര്യയെ ഫോൺ ചെയ്യാൻ അനുവദിക്കണം. ജയിൽ ചട്ടം അനുസരിച്ച് ഒരു റിമാന്റ് പ്രതിക്ക് വീട്ടിലേക്ക് ഫോൺ ചെയ്യാൻ തടസമില്ല, എന്നാൽ മണി ഓർഡർ ആയി വന്ന പണം അയ്യാളുടെ അക്കൗണ്ടിൽ ഉണ്ടാകണം. റിമാന്റ് തടവുകാരനായതിനാൽ ഇതിനൊന്നും റാണയ്ക്ക് സമയം കിട്ടിയിട്ടുമില്ല. റാണയുടെ വീട്ടുകാർക്ക് ഇക്കാര്യത്തെ കുറിച്ച് അറിവും ഉണ്ടായിരുന്നില്ല. എന്നാൽ ഭാര്യയെ വിളിക്കാതിരിക്കാനുമാകുന്നില്ല. ഒടുവിൽ ഭാര്യയെ ഒന്നു വിളിക്കാൻ റാണ ജയിലറുടെ കാല് പിടിച്ചു സൂപ്രണ്ടിനോടു കെഞ്ചി ഒടുവിൽ അദ്ദേഹത്തിന്റെ തന്നെ വിവേചനാധികാരത്തിലാണ് റാണയ്ക്ക് ഭാര്യയെ വിളിക്കാൻഅന്ന് അനുമതി കിട്ടിയത്.
ഭാര്യയോട് സംസാരിക്കാതിരുന്നാൽ ഉറക്കം പോലും നഷ്ടപ്പെടുമെന്നാണ് റാണ പറയുന്നത്. പൊന്നും വജ്രവും കൊണ്ട് മൂടിയാണ് പ്രവീൺ റാണ അമ്മാവന്റെ മകളെ ജീവിത സഖിയാക്കിയത്. ഒളിവിൽ പോയ പ്രവീൺ റാണ കുടുങ്ങിയതും ഭാര്യയെ വിളിച്ചപ്പോഴായിരുന്നു. സ്വാമിവേഷത്തിൽ പൊള്ളാച്ചി ദേവരായപുരത്തെ കരിങ്കൽ ക്വാറിയിൽ ജീവനക്കാരന്റെ കുടിലിലാണ് കഴിഞ്ഞിരുന്നത്. അതിഥി ത്തൊഴിലാളിയുടെ ഫോൺ ഉപയോഗിച്ച് റാണ ഭാര്യയെ വിളിച്ചപ്പോഴാണ് പൊലീസിന് ലൊക്കേഷൻ വ്യക്തമായത്.
പട്ടുമെത്തയിൽ കിടന്നുറങ്ങിയ റാണയ്ക്ക് നിലത്ത് പരമ്പ് വിരിച്ച് കിടക്കാനോ സഹ തടവുകാരോടു മിണ്ടാനോ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. പിറ്റേന്ന് ഭാര്യ അഭിഭാഷകനെയും കൂട്ടി റാണയെ കാണാൻ എത്തിയിരുന്നു. ഇന്റർവ്യൂ റൂമിൽ റാണയ്ക്ക് മുന്നിൽ ഭാര്യ വിതുമ്പിയപ്പോൾ ഉടൻ ഇറങ്ങുമെന്നും കരയരുതെന്നും റാണ പറഞ്ഞിരുന്നു. പിന്നീട് ഭാര്യയെ മാറ്റി അഭിഭാഷകനോടു മാത്രം റാണ സംസാരിച്ചു. കേസുകൾ ഭൂരിഭാഗവും ഒത്തു തീർപ്പാക്കി പുറത്തിറങ്ങാനുള്ള സാധ്യതയും റാണ പരിശോധിച്ചിരുന്നു. ബന്ധുക്കളെ തന്നെ ഇടനിലക്കാരാക്കി അത്തരം ചർച്ചകളും നടക്കുന്നുവെന്നാണ് വിവരം.
സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘമാണ് ഇയാളെ പിടികൂടിയത്. പെരുമ്പാവൂർ സ്വദേശി ജോയി എന്നയാൾ പാട്ടത്തിനെടുത്തതാണ് പൊള്ളാച്ചിയിലെ കരിങ്കൽ ക്വാറി. റാണയുടെ വിവാഹമോതിരം പണയംവച്ച 75,000 രൂപയുമായാണ് ക്വാറിയിലെത്തിയത്. ക്വാറിയിലെ അതിഥിത്തൊഴിലാളിയാണ് റാണയ്ക്ക് ആവശ്യമായ ഭക്ഷണം ഒരുക്കി നൽകിയിരുന്നത്. ഇയാൾക്ക് പണം നൽകിയാണ് അവിടെ അഭയം തേടിയത്.
കമ്പനിയിൽ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചതായി പീച്ചി ചുവന്നമണ്ണ് സ്വദേശിനി പുതുശേരി വീട്ടിൽ ഹണി റോസ് നൽകിയ പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റാണയുടെ തട്ടിപ്പുകൾ പുറത്തായത്. പ്രവീൺ റാണയ്ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 34 കേസുണ്ട്. ഇയാൾ നൂറുകോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുകോടി രൂപ നിക്ഷേപകർക്ക് നഷ്ടപ്പെട്ട കേസുകളാണ് നിലവിലുള്ളത്. കൂടുതൽ അന്വേഷണം നടത്തിയാലേ വഞ്ചിക്കപ്പെട്ടവർ എത്രയെന്ന് വ്യക്തമാകൂ. പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ചില നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി അറിയുന്നു.
അരിമ്പൂർ വെളുത്തൂരിലെ സാധാരണവീട്ടിൽനിന്ന് വളർന്ന കെ പി പ്രവീൺ പടിപടിയായി ഉയർന്നത് തട്ടിപ്പുകളിലൂടെയാണ്. ജനങ്ങളിൽ കൂടുതൽ വിശ്വാസ്യത നേടാൻ പണം കൊടുത്ത് ഡോക്ടറേറ്റും നേടി. പത്തു ലക്ഷത്തോളം രൂപ മുടക്കി കസാഖിസ്ഥാൻ യൂണിവേഴ്സിറ്റിയിൽനിന്നും അഞ്ചുലക്ഷം രൂപ മുടക്കി ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽനിന്നുമാണ് ഡോക്ടറേറ്റ് നേടിയത്. കെ പി പ്രവീൺ എന്നപേര് പ്രവീൺ റാണ എന്നാക്കിയത് ബിസിനസിൽ ഇമേജ് സൃഷ്ടിക്കാനും ആളുകളെ ആകർഷിക്കാനുമാണെണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.. ഇന്റർനാഷണൽ ബിസിനസിൽ എംബിഎ നേടിയിട്ടുണ്ടെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. പൊലീസ് ചോദിച്ചപ്പോൾ എംബിഎ ഓൺലൈനിൽ പാസായി എന്നായി.
അച്ഛന്റെ മൊബൈൽ കടയിൽ നിന്ന് പണവുമായി മുങ്ങിയാണ് പ്രവീൺ റാണ കോടികളുടെ തട്ടിപ്പുകൾക്ക് തുടക്കമിടുന്നത്. അരിമ്പൂരിലെ വെളത്തൂർ ലക്ഷംവീട് കോളനിയിലെ വീട്ടിൽ ജനിച്ച് വളർന്ന കെ പി പ്രവീൺ എന്ന പ്രവീൺ റാണ എൻജിനിയറിങ് പഠനശേഷം അച്ഛന്റെ മൊബൈൽ റീച്ചാർജിങ് കടയിൽ ആണ് നിന്നത്. മകൻ കൂടി സഹായത്തിനെത്തിയതോടെ അച്ഛൻ റീച്ചാർജിങ്ങിനൊപ്പം മൊബൈലുകളുടെ വില്പനയും തുടങ്ങി കട വിപുലീകരിച്ചു. എന്നാൽ മൊബൈലുകൾ വിറ്റ പണവുമായി റാണ വീട്ടുകാരെ പറ്റിച്ച് ബംഗളൂരുവിന് നാടുവിടുകയായിരുന്നു. അവിടെ പൂട്ടാറായ ബീർ പബ്ബുകൾ വാടകയ്ക്ക് ഏറ്റെടുത്തു. ഈ പബ്ബുകൾ തന്റേതാണെന്ന് പ്രചരിപ്പിച്ച്, നാട്ടിലെ അടുത്ത ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പണം സ്വീകരിച്ചു. തുടർന്ന് തമിഴ്നാട്, കർണാടക, ഗോവ തുടങ്ങിയ ഇടങ്ങളിലും ബാറുകളും പബ്ബുകളും തുറന്ന് കോടികളുടെ നിക്ഷേപം സമാഹരിച്ചു.
ഇതേത്തുടർന്നാണ് 2010-ൽ സേഫ് ആൻഡ് സ്ട്രോങ്ങ് നിധി എന്ന പണമിടപാട് സ്ഥാപനം തുടങ്ങുന്നത്. വൻ സാമ്പത്തിക ലാഭമുണ്ടാക്കാമെന്ന പരസ്യങ്ങൾ നൽകിയുള്ള പ്രചാരണം ഫലം കണ്ടു. സേഫ് ആൻഡ് സ്ട്രോങ്ങിലേക്ക് കോടികളുടെ നിക്ഷേപം ഒഴുകി. തുടക്ക വർഷങ്ങളിൽ ലാഭവിഹിതം കൃത്യമായി നല്കിയതോടെ കമ്പനിയുടെ പ്രശസ്തി വർധിച്ചു. തുടർന്ന് റാണ വിദേശരാജ്യങ്ങളിൽ പോയി പ്രചരണം നടത്തി. തുടർന്നാണ് കമ്പനിയിലേക്ക് കോടികൾ ഒഴുകിയെത്തിയത്.
പ്രവീൺ റാണ അറസ്റ്റിലായത് അറിഞ്ഞ് നിക്ഷേപകർ കൂട്ടത്തോടെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതുവരെ 55 പരാതികളിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 100 കോടി രൂപയിൽ താഴെയാണു തട്ടിപ്പിന്റെ വ്യാപ്തിയെന്നായിരുന്നു ആദ്യത്തെ നിഗമനം. എന്നാൽ, പരാതിക്കാരുടെ എണ്ണം കൂടിയതോടെ തട്ടിപ്പിന്റെ വ്യാപ്തി 150 കോടി കടക്കുന്ന അവസ്ഥയായി. പ്രതി ചിലവന്നൂരിലെ ഫ്ലാറ്റിൽ നിന്നു പൊലീസിന്റെ കണ്ണുവെട്ടിച്ചു ലിഫ്റ്റിൽ കയറി രക്ഷപ്പെട്ടതു പൊലീസിനാകെ നാണക്കേടുണ്ടാക്കിയിരുന്നു. ഇതോടെയാണു സിറ്റി ക്രൈം സ്ക്വാഡും ഈസ്റ്റ്, വെസ്റ്റ്, വിയ്യൂർ പൊലീസ് സ്റ്റേഷനുകളും സംയുക്തമായി പുതിയ അന്വേഷണ സംഘം രൂപീകരിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- 'ഇനി നിർമ്മാണത്തൊഴിലാളിയായി ജീവിക്കും, അതിനും സമ്മതിച്ചില്ലെങ്കിൽ മീൻപിടിക്കാൻ പോകും'; ആത്മാഭിമാനത്തിനായി സർക്കാർ ജോലിയിൽനിന്നു രാജിവെച്ച ദമ്പതികൾ ഉറച്ച തീരുമാനത്തിൽ തന്നെ; ആലപ്പുഴ അർത്തുങ്കലിലേക്ക് ഏക മകനൊപ്പം മടങ്ങി ദമ്പതികൾ
- മൂന്ന് ഭാര്യമാരെ ഡിവോഴ്സ് ചെയ്തിട്ടും ബാക്കിയായത് ആറ് ഭാര്യമാർ; സുന്ദരികളായ ആറ് യുവതികൾക്കൊപ്പം ആർതറിന്റെ ജീവിതം അടിപൊളി; ആദ്യം ആരിൽ കുഞ്ഞുണ്ടാവണം എന്നത് മാത്രം ചോദ്യചിഹ്നം; ഒരു കിടിലൻ ജീവിതകഥ
- 'രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ ശസ്ത്രക്രിയയുണ്ട്; രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്; മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു; പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നു': വിവാഹ വാർഷികത്തിൽ ചിത്രീകരിച്ച വീഡിയോയിൽ നടൻ ബാല
- എടപ്പാളിൽ കോളേജ് വിദാർഥിനി അമ്മായിയുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടത് ജനൽ കമ്പിയിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിൽ
- ഏഴുവർഷത്തോളം ഭാര്യക്ക് ഭക്ഷണം നൽകിയത് കോഴിക്ക് തീറ്റ നൽകിയിരുന്ന പാത്രത്തിൽ; അഞ്ചുവർഷത്തോളം കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ കെട്ടിയിട്ട് ബലാൽസംഗം; സ്വകാര്യ ഭാഗത്ത് വസ്തുക്കൾ കുത്തിക്കയറ്റി പീഡനം; യുവാവിന് ഒരുവർഷം കഠിന തടവും പിഴയും
- യന്ത്രങ്ങൾ മനുഷ്യ വംശത്തെ ഇല്ലാതാക്കാൻ രംഗത്തിറങ്ങുന്ന കാലം എത്തിയേക്കും; സംഭവിക്കുന്നത് മനുഷ്യ നിർമ്മിത മഹാ ദുരന്തം; ചാറ്റ് ജി ടി പി സർവനാശത്തിന്റെ തുടക്കം; ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഇനി മുൻപോട്ട് പോവരുത്
- പതിനാറുകാരിയെ വീട്ടിൽ കെട്ടിയിട്ടു പീഡിപ്പിച്ചു; വിവരം പുറത്തറിയുന്നത് പെൺകുട്ടി ഗർഭിണിയായതോടെ: പ്രതിക്ക് 49 വർഷം കഠിന തടവ് വിധിച്ച് അതിവേഗ കോടതി
- കുമിളകൾ വന്നു പൊങ്ങട്ടെ, അത് ഉള്ളിലുള്ള വൈറസ് പുറത്തുവരുന്നതാണ് എന്ന് കരുതുന്നത് അബദ്ധം; ഒടുവിൽ ദേഹം കരിക്കട്ട പോലെയായി മരണത്തിലെത്തും; കുളിക്കരുത് എന്ന് പറയുന്നതും അശാസ്ത്രീയം; ദിവസേന കുളിക്കയാണ് വേണ്ടത്; ചിക്കൻ പോക്സ് ബാധിച്ച് പാലക്കാട്ട് യുവാവ് മരിച്ചത് ഞെട്ടിപ്പിക്കുമ്പോൾ
- കാവി നിറമുള്ള വസ്ത്രം ധരിച്ച് സുജയ പാർവതിയുടെ തിരിച്ചുവരവ്; സസ്പെൻഷൻ കഴിഞ്ഞ് ഉച്ചയ്ക്ക് 2.30 ന് ബുള്ളറ്റിൻ വായിച്ച് വീണ്ടും 24 ന്യൂസിന്റെ അവതാരകയായി; ഗംഭീര റീഎൻട്രിയെന്ന് വിജയം ആഘോഷിച്ച് സംഘപരിവാർ ഗ്രൂപ്പുകൾ; പുനഃ പ്രവേശനം ബിഎംഎസിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നെന്നും വാദം
- സൂര്യനിൽ ഗർത്തം രൂപപ്പെട്ടത് നമ്മളറിഞ്ഞത് ഏതാണ്ട് 15 കോടി കിലോമീറ്ററുകൾക്ക് അപ്പുറത്ത്; എന്നിട്ടും നാളെ ഭൂമിയിൽ പ്രകമ്പനങ്ങൾ ഉറപ്പ്; മണിക്കൂറിൽ 27 ലക്ഷം കിലോമീറ്റർ വേഗതയിൽ വീശുന്ന സൗരക്കാറ്റിൽ സംഭവിക്കുന്നത്
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- ആ ഒരു വീഡിയോ ഒരു ദിവസം കൊണ്ട് ഒരു കോടി വ്യൂസ് കിട്ടി; പക്ഷേ, അത് ആ വ്യക്തിയെ മാനസികമായി തകർത്തു കളഞ്ഞു; അത് ഞങ്ങളുടെ ഉദ്യോഗസ്ഥയുടെ മകളായിരുന്നു; കോന്നിയിലെ വിനോദയാത്രാ വിവാദത്തിന്റെ അനന്തരഫലങ്ങൾ തുറന്നു പറഞ്ഞത് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്