എസ് സി പ്രമോട്ടറാക്കിയത് പ്രതിൻ സാജ് കൃഷ്ണ; നഗരസഭയുടെ പഠനമുറി പദ്ധതിയിലും തട്ടിപ്പ് നടന്നു; നേതാവിന്റെ അച്ഛൻ ഏഴ് ലക്ഷം വായ്പ എടുക്കാനും ഉപയോഗിച്ചത് വ്യാജരേഖകൾ; എസ് എസി ഫണ്ട് തട്ടിപ്പിൽ നടന്നത് വൻ ഗൂഢാലോചന; ആ കത്തിലുള്ളത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ; മൗനം തുടർന്ന് സിപിഎം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എസ്.സി ഫണ്ട് തട്ടിപ്പ് കേസിൽ കുറ്റം ഏറ്റുപറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് പ്രതി ആർ. രാഹുൽ അയച്ച് കത്ത് സിപിഎം മുക്കിയെന്ന ആരോപണം ശക്തമാകുന്നു. എസ്.സി പ്രമോട്ടറുടെ ഒഴിവുണ്ടെന്ന് തന്നോട് പറഞ്ഞതും പ്രമോട്ടറാക്കിയതും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പ്രതിൻ സാജ് കൃഷ്ണയാണെന്ന് രാഹുൽ കത്തിൽ പറയുന്നു. അതീവ ഗുരതരആരോപണങ്ങലാണ് ഈ കത്തിലുള്ളത് എന്നാണ് സൂചന. എന്നാൽ ഈ കത്ത് കിട്ടിയോ എന്ന് സ്ഥിരീകരിക്കാൻ പോലും സിപിഎം തയ്യാറാകുന്നില്ല.
അതിനിടെ ഈ കത്തിലെ വിവരങ്ങൾ മറുനാടന് കിട്ടി. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പ്രതിൻ സാജ് കൃഷ്ണയ്ക്കെതിരെ രാഹുൽ നടത്തുന്നത്. പ്രതിനുമായി 2009 മുതൽ ഗാഢമായ സൗഹൃദത്തിലാണ്. 2018 മെയ്/ജൂൺ മാസങ്ങളിൽ താനും പ്രതിൻ സാജും നഗരസഭയിലെ പട്ടികജാതി സെക്ഷനിലെ ക്ലർക്കും നഗരസഭയുടെ ഇന്ത്യൻ കോഫി ഹൗസിൽ ചായ കുടിക്കുന്നതിനിടയിലാണ് എസ്.സി വിവാഹധനസഹായത്തിന്റെ കാര്യം ക്ലർക്ക് പറയുന്നത്. വിവാഹധനസഹായപദ്ധതിയിൽ 10 അപേക്ഷകൾ ഇതുവരെ വന്നിട്ടില്ലെന്നും ചെറിയ പേപ്പർ വർക്കുകൾ കൂടി ഉണ്ടെങ്കിൽ പാസ് ബുക്കിന്റെ കോപ്പി കൂടി കരുതിയാൽ പണം കൈമാറാൻ കഴിയുമെന്നാണ് പറഞ്ഞത്-ഇങ്ങനെ പോകുന്നു ആരോപണങ്ങൾ.
രണ്ട് ആഴ്ച്ചകൾക്ക് ശേഷം ബാർട്ടൺ ഹിൽ കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന, പ്രതിന്റെ ഉറ്റ സുഹൃത്ത് ചേർത്തല സ്വദേശി വിഷ്ണു സോമൻ പാളയത്തെത്തുകയും ക്ലർക്കിനോട് ചെയ്യേണ്ട കാര്യങ്ങളെ പറ്റി വിശദമായി അന്വേഷിക്കുകയും ചെയ്തു. വിഷ്ണു ആണ് ഈ തട്ടിപ്പിനാവശ്യമായ വ്യാജരേഖകൾ നിർമ്മിച്ചതെന്നും പിഎംജി യൂണിവേഴ്സിറ്റി യൂത്ത് ഹോസ്റ്റലിലെ 20-ാം നമ്പർ മുറിയിലിരുന്നതാണ് പദ്ധതി നടപ്പിലാക്കിയതെന്നും രാഹുൽ കത്തിൽ വിശദമാക്കുന്നു. ഈ കത്തുയർത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചത്. എന്നാൽ പ്രതിൻ സാജ് കൃഷ്ണയ്ക്കെതിരെ കേസെടുത്തില്ല. ഗരുതര ആരോപണങ്ങളാണ് സിപിഎം നേതൃത്വത്തിന് രാഹുൽ നൽകിയ കത്തിലുള്ളത്.
ബാങ്ക് അക്കൗണ്ടിന്റെ കോപ്പി വിഷ്ണു സോമൻ വ്യാജമായി കമ്പ്യൂട്ടർ മുഖേന നിർമ്മിക്കുകയായിരുന്നു. താൻ മുഖേന മൂന്ന് അക്കൗണ്ടുകളും പ്രതിൻ മുഖേന നാല് അക്കൗണ്ടുകളും ക്ലർക്ക് മുഖേന മൂന്ന് അക്കൗണ്ടുകളുമാണ് തട്ടിപ്പിനായി നൽകിയത്. അതിൽ പ്രതിന്റെ അച്ഛന്റെയും അമ്മയുടെയും ബാർട്ടൺഹിൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന മനു വിജയുടെയും അക്കൗണ്ടുകൾ ഉൾപ്പെട്ടിരുന്നു. ക്ലർക്ക് നൽകിയ മൂന്ന് അക്കൗണ്ടുകളിൽ വന്ന പണം ക്ലർക്ക് എടുത്തു. തന്റെ അക്കൗണ്ടിൽ വന്ന 2.25000 രൂപയിൽ 50000 രൂപ ക്ലർക്കിന് നൽകി. ആകെ 750000 രൂപയുടെ തിരിമറി നടന്നെന്നും രാഹുൽ പറയുന്നു.
ഇത് പിടിക്കപ്പെട്ടാൽ പ്രശ്നമാവില്ലെ എന്ന ചോദിച്ച രാഹുലിനോട് മന്ത്രി ഓഫീസുകളിലെ ജീവനക്കാരുമായും മുൻ എസ്.സി ഡയറക്ടറുമായും തനിക്ക് നല്ല ബന്ധമാണെന്നും അവർക്കൊപ്പം മദ്യപിക്കാറുണ്ടെന്നും എന്തുവന്നാലും സംരക്ഷിച്ചുകൊള്ളാം എന്നു പറഞ്ഞാണ് ആശ്വസിപ്പിച്ചതെന്നും കത്തിൽ പറയുന്നു. 2018 നവംബറിൽ സമാനമായ രീതിയിൽ നഗരസഭയുടെ പഠനമുറി പദ്ധതിയിലും മൂന്ന് പേരുടെ പാസ് ബുക്കുകൾ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് തന്റെ അച്ഛൻ, അമ്മ, ഭാര്യ എന്നിവരുടെ പാസ് ബുക്കുകൾ നൽകിയതായും രാഹുൽ കത്തിൽ കൂട്ടിച്ചേർക്കുന്നു. വിവിധ ഗഢുക്കളായ വന്ന ആറ് ലക്ഷം രൂപ താൻ കോർപ്പറേഷൻ ക്ലർക്കിന് കൈമാറി.
ആ വർഷം ഡിസംബറിൽ വീണ്ടും രണ്ട് അക്കൗണ്ടുകൾ കൂടി ക്ലർക്ക് വാങ്ങുകയും അതിലേയ്ക്ക് നാല് ലക്ഷം കൂടി വരുകയും ചെയ്തു. ആ പണവും താൻ ക്ലർക്കിന് കൈമാറിയതായി രാഹുൽ പറയുന്നു. 2019 ജനുവരിയിൽ രണ്ട് അക്കൗണ്ടുകൾ കൂടി വാങ്ങി. അതിൽ വന്ന പണവും താൻ എടുത്തുനൽകി. എന്നാൽ പഠനമുറിയുടെ ആപ്ലിക്കേഷൻ പരിശോധിച്ചപ്പോൾ അതിൽ 20 ൽ അധികം അപേക്ഷകൾ കാണാനില്ല. അക്കാര്യം ക്ലർക്കിനോട് ചോദിച്ചപ്പോൾ പ്രതിനോട് ചോദിക്കാൻ പറഞ്ഞു. അതിന്റെ പേരിൽ രാഹുലും പ്രതിനുമായി വഴക്കാകുകയും ചെയ്തെന്ന് കത്തിൽ പറയുന്നു.
ഇത്രയേറെ പണം പ്രതിന് കിട്ടിയിട്ടും അതിൽ നിന്നും ഒന്നും തനിക്ക് തരാത്തതിനെ ചോദ്യം ചെയ്ത രാഹുൽ 2017 ൽ രാഹുൽ കടം നൽകിയ രണ്ട് ലക്ഷം രൂപ തിരിച്ചു ചോദിക്കുകയും ചെയ്തു. അത് വഴക്കിലാണ് അവസാനിച്ചത്. അങ്ങനെയാണ് 2019 ജനുവരി 21 ന് താൻ എസ്.സി പ്രമോട്ടർ ജോലി മതിയാക്കിയത്. 2018 ൽ പ്രതിന്റെ നിർദ്ദേശപ്രകാരം ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അരവിന്ദിന്റെ അക്കൗണ്ടിൽ വന്ന പണം താൻ പ്രതിൻ സാജിനെ ഏൽപ്പിച്ചിട്ടുണ്ട്.
താൻ പ്രതിനോട് പിണങ്ങി എസ്.സി പ്രമോട്ടർ സ്ഥാനം രാജിവച്ച ശേഷവും താൻ മുമ്പ് നൽകിയ അക്കൗണ്ടുകളിലേയ്ക്ക് 2,25000 രൂപ അയച്ചിരുന്നു. അത് തനിക്ക് തരാനുണ്ടായിരുന്ന പണത്തിന് പകരമായിട്ടാണ്. അതിന്റെ ഉറവിടവും നഗരസഭയിലെ തിരിമറി ആയിരുന്നു. അതിന് ശേഷവും വലുതും ചെറുതുമായ ഒരുപാട് പണം താൻ നൽകിയ അക്കൗണ്ടുകളിലേയ്ക്ക് വന്നിരുന്നെന്ന് രാഹുൽ പറയുന്നു. എല്ലാം പ്രതിന് കൈമാറി.
പ്രതിൻ സാജിന്റെ അച്ഛൻ പൂജപ്പുരയിലെ വികലാംഗ കോർപ്പറേഷനിൽ നിന്നും ഏഴ് ലക്ഷം രൂപ ലോൺ എടുക്കാൻ സമർപ്പിച്ച രേഖകളിൽ പലതും വ്യാജമായിരുന്നെന്നും അവ നിർമ്മിച്ചു നൽകിയത് വിഷ്ണു സോമനായിരുന്നെന്നും കത്തിൽ പറയുന്നു. പ്രധാനമായും അതിൽ കൊടുത്ത ബില്ലുകളും ഇൻഷുറൻസിന്റെ രേഖകളും കൃത്രിമമായി നിർമ്മിച്ചവയാണ്. പാർട്ടി അറിയാതെ താനും പ്രതിൻ സാജ് കൃഷ്ണയും ചേർന്ന് അഗസ്ത്യ മാർക്കറ്റിങ്സ് എന്ന സ്ഥാപനം ആരംഭിച്ചെങ്കിലും അവിടെയും പ്രതിൻ തന്നെ പറ്റിച്ചു. ആ ബിസിനസിനാവശ്യമായ രേഖകളും പ്രതിൻ വ്യാമായി നിർമ്മിച്ചതാണന്നും രാഹുൽ പറയുന്നു.
തന്റെ അറിവിൽ 10 ലക്ഷത്തിലധികം രൂപ പ്രതിൻ സാജ് കൃഷ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്. താൻ അറിയാതെ തന്നെ ഇനിയും നിരവധി ലക്ഷങ്ങൾ പ്രതിന് ലഭിച്ചിട്ടുണ്ടാകാം. കേസ് പിടിക്കപ്പെട്ടപ്പോൾ കള്ളമൊഴി നൽകാൻ തന്നോട് പറഞ്ഞത് പ്രതിനാണ്. എന്നാൽ ഇപ്പോൾ കുറ്റം തന്റെ മേൽ മാത്രം സ്ഥാപിച്ച് രക്ഷപ്പെടാനാണ് പ്രതിൻ ശ്രമിക്കുനന്തെന്നും രാഹുൽ വിജയരാഘവന് അയച്ച കത്തിൽ പറയുന്നു. ജൂലൈ രണ്ടാം തീയതിയാണ് രാഹുൽ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുന്നത് എന്നാണ് പൂറത്തു വരുന്ന സൂചന.
പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ, എം. വിജയകുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി. ജയൻ ബാബു, വികെ മധു, ഏര്യാ സെക്രട്ടറി എസ്എസ് രാജലാൽ എന്നിവർക്കും രാഹുൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇത് നേതാക്കൾ ആരും സ്ഥിരീകരിക്കാനോ നിഷേധിക്കാനോ തയ്യാറാകുന്നുമില്ല.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്