വെള്ളാപ്പള്ളിയെ അമിത് ഷായുമായി അടുപ്പിച്ച് ദേശീയ നേതൃത്വത്തിന്റെ വിശ്വസ്തനായി; കുമ്മനത്തെ അധ്യക്ഷനാക്കി ഏവരേയും ഞെട്ടിച്ചു; തീവൃ നിലപാടുമായി ഹിന്ദു ഹെൽപ് ലൈനിനുമായി മുന്നോട്ട് പോയത് പരിവാറിന്റെ എതിർപ്പ് അവഗണിച്ചു; വി എച്ച് പിയിൽ നിന്ന് തൊഗാഡിയയെ പുറത്താക്കിയപ്പോഴും തള്ളിപ്പറയാതെ ഒപ്പം നിന്നു; 'മോദി വിരുദ്ധനായ' തൊഗാഡിയയ്ക്കൊപ്പം നിൽക്കുന്ന നേതാവിനെ അകറ്റാൻ ഉറച്ച് അമിത് ഷാ; ഇനി പ്രതീഷ് വിശ്വനാഥിന് ബിജെപിയിൽ സ്ഥാനമില്ല
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പ്രധാനമന്ത്രി മോദിയുടേയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടേയും അതിവിശ്വസ്തനായിരുന്നു മലയാളിയായ പ്രതീഷ് വിശ്വനാഥ്. ഹിന്ദു ഹെൽപ്പ് ലൈൻ നേതാവായ പ്രതീഷ് വിശ്വനാഥിന് അതുകൊണ്ട് തന്നെ ബിജെപി തീരുമാനങ്ങളിൽ നിർണ്ണായക സ്വാധീനവുമുണ്ടായിരുന്നു. കുമ്മനം രാജശേഖരനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാക്കിയതും എസ് എൻ ഡി പിയെ എൻഡിഎയിലെത്തിച്ചതുമെല്ലാം പ്രതീഷ് വിശ്വനാഥനായിരുന്നു. എന്നാൽ നിലവിൽ പ്രതീഷിന് ബിജെപി നേതൃത്വവുമായി യാതൊരു അടുപ്പവുമില്ല. ഇതാണ് കേരളത്തിലെ ബിജെപി പ്രസിഡന്റിന്റെ തീരുമാനം വൈകാൻ പോലും പ്രധാന കാരണം. പ്രവീൺ തൊഗാഡിയയെ വിശ്വഹിന്ദു പരിഷത്തിൽ നിന്ന് പുറത്താക്കിയതാണ് പ്രതീഷിനേയും ബിജെപിയേയും തമ്മിൽ തെറ്റിക്കുന്നത്.
അശോക് സിംഘാളിന്റെ അനുയായിയായാണ് പ്രതീഷ് വിശ്വനാഥ് ഹൈന്ദവ രാഷ്ട്രീയത്തിൽ സജീവമായത്. പ്രവീൺ തൊഗാഡിയയുമായും അടുത്ത ബന്ധം പുലർത്തി. എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനെ പ്രവീൺ തൊഗാഡിയയുമായി അടുപ്പിച്ചത് പ്രതീഷായിരുന്നു. മതാ അമൃതാനന്ദമയീ ആശ്രമവുമായി പ്രതീഷിനുള്ള സ്വാധീനവും എസ് എൻ ഡി പിയെ ബിജെപി പക്ഷത്ത് എത്തിക്കാൻ സഹായകമായി. ഇതോടെ ബിജെപി ദേശീയ നേതൃത്വവുമായി പ്രതീഷ് അടുത്തു. കുമ്മനത്തെ പ്രസിഡന്റാക്കുന്നതിന് പ്രധാന ചാലക ശക്തിയുമായി. ഇതോടെ ബിജെപി രാഷ്ട്രീയത്തിൽ കേരളത്തിലെ സ്വാധീന ശക്തിയായി പ്രതീഷ് മാറി. കേന്ദ്ര നേതൃത്വത്തിന്റെ പലതീരുമാനങ്ങളിലും പ്രതീഷിന്റെ കൈയൊപ്പമുണ്ടായിരുന്നു. എന്നാൽ പ്രവീൺ തൊഗാഡിയയും മോദിയും അകന്നതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. തൊഗാഡിയ്ക്കൊപ്പം പ്രതീഷ് നിലകൊണ്ടു. ഇതോടെ ബിജെപി കേന്ദ്ര നേതൃത്വത്തിനും പ്രതീഷ് കണ്ണിലെ കരടായി.
കർണ്ണാടകയിൽ ബിജെപിയുടെ നേട്ടം 105 സീറ്റായിരുന്നു. എന്നാൽ അപ്രതീക്ഷിതമായെത്തിയ പ്രതിപക്ഷ ഐക്യം ബിജെപിയുടെ സർക്കാർ രൂപീകരണ മോഹത്തിന് തിരിച്ചടിയായി. കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായപ്പോൾ ബംഗളൂരുവിൽ പ്രവീൺ തൊഗാഡിയ പറന്നിറങ്ങി. വിമാനത്താവളത്തിൽ സ്വീകരണവും നൽകി. ഇതിനെല്ലാം പിന്നിൽ പ്രതീഷ് വിശ്വനാഥനായിരുന്നു. മോദിയുമായുള്ള കടുത്ത ഭിന്നതയായിരുന്നു തൊഗാഡിയയെ പരിവാർ പ്രസ്ഥാനത്തിന്റെ അമരത്തു നിന്നും പുറത്താക്കിച്ചത്. ഇതോടെ ബദൽ സംഘടനയ്ക്കുള്ള നീക്കവും തൊഗാഡിയെ തുടങ്ങി. ഇതിന് എല്ലാ സഹായവുമായി നിൽക്കുന്നത് പ്രതീഷ് വിശ്വാഥാണ്. രാജ്യത്തുടനീളം തൊഗാഡിയയുടെ യാത്രകളെ ഏകോപിപ്പിക്കുന്ന ഈ മലയാളിയാണ്. ഇത് മോദിയും അമിത് ഷായും തിരിച്ചറിഞ്ഞു. ഇതോടെ കേരളത്തിലെ ബിജെപി നേതാക്കളും പ്രതീഷുമായി അകലം പാലിക്കാൻ തുടങ്ങി.
കേരളത്തിലെ പരിവാർ പ്രസ്ഥാനത്തിനും പ്രതീഷിനോട് താൽപ്പര്യമില്ലായിരുന്നു. ബദൽ ആർ എസ് എസു കളിയാണ് പ്രതീഷ് നടത്തുന്നതെന്നായിരുന്നു വിമർശനം. അപ്പോഴും മോദിയും അമിത് ഷായും പ്രതീഷിനെ പിന്തുണച്ചിരുന്നു. അതുകൊണ്ട് തന്നെ കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ ആർഎസ്എസ് ആഗ്രഹം പലതും നടക്കാതെ പോയി. ഈ സാഹചര്യമാണ് പ്രവീൺ തൊഗാഡിയയ്ക്കൊപ്പം പ്രതീഷ് പോയതോടെ ഇല്ലാതായത്. പ്രതീഷിന് പരിവാർ പ്രസ്ഥാനങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് തുറന്നു പറയാൻ ആർഎസ്എസ് നേതാക്കളും ഇനി തയ്യാറാക്കും. പരിവാർ പ്രസ്ഥാനത്തിനെതിരെ പ്രവർത്തിക്കുന്ന തൊഗാഡിയയുമായി ചേർന്ന് നിൽക്കുന്ന പ്രതീഷിനെതിരെ അണികൾക്കിടയിലും പ്രചരണം നടത്താനാണ് ഒരുവിഭാഗത്തിന്റെ നീക്കം.
പത്തനംതിട്ട കിടങ്ങന്നൂരിൽ മുരിങ്ങൂർ വലിയകാലായിൽ വിശ്വനാഥൻ നായരുടെയും രാധാമണിയുടെയും മകനായ അഡ്വക്കേറ്റ് പ്രതീഷ് വിശ്വനാഥനൻ ബിജെപി ദേശീയ നേതൃത്വത്തിന്റെ വിശ്വസ്തനായത് ആരേയും ഞെട്ടിച്ചു കൊണ്ടാണ്. ബിജെപിയുടെ ദേശീയ സെക്രട്ടറിയായി പോലും പ്രതീഷ് എത്തുമെന്ന വിലയിരുത്തലെത്തി. കേരളത്തിൽ ഘർവാപ്പസി സംഘടിപ്പിച്ചതും പ്രതീഷിന്റെ നേതൃത്വത്തിലായിരുന്നു. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം സ്വന്തമാക്കിയ പ്രതീഷ് കേരളാ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിക്കുകയും കഴിഞ്ഞ ഏഴുവർഷമായി വിശാല ഹിന്ദു ഐക്യം നടപ്പാക്കാനുള്ള പ്രവർത്തനങ്ങളെന്ന പേരിൽ പ്രവർത്തിക്കുകയുമായിരുന്നു. പ്രവീൺ തൊഗാഡിയയുടെ നേതൃത്വം അംഗീകരിച്ചു കൊണ്ടായിരുന്നു ഇതെല്ലാം. തൊഗാഡിയെ ആർ എസ് എസിൽ നിന്ന് അലകുമ്പോഴും ഈ അടുപ്പമാണ് തനിക്ക് പ്രധാനമെന്ന നിലപാടാണ് അതിന് ശേഷവും പ്രതീഷ് എടുത്തത്. ഇതാണ് മോദിയെ ചൊടിപ്പിക്കുന്നത്.
ലൗ ജിഹാദ് എന്ന പേരിൽ ഹിന്ദുപെൺകുട്ടികളെ മുസ്ലിം യുവാക്കൾ മതംമാറ്റി വിവാഹം കഴിക്കുന്നുവെന്ന പ്രചാരണത്തിന്റെ സൂത്രധാരനാണ് പ്രതീഷ്. ലൗ ജിഹാദിനെതിരെ പ്രവർത്തിക്കുന്ന ഹിന്ദു ഹെൽപ്പ് ലൈൻ എന്ന സംഘടനയുടെ ദേശീയ ജോയിന്റ് കോർഡിനേറ്റർ എന്ന പദവിയിൽ നിന്നാണ് പ്രതീഷിന്റെ പ്രവർത്തനങ്ങളും. പതിനഞ്ചു വർഷമായി സംഘപരിവാറിന്റെ വിവിധ സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്ന പ്രതീഷ് വിശ്വനാഥനാണ് ബിജെപി-എസ്എൻഡിപി സഖ്യമൊരുക്കാനുള്ള ആസൂത്രകനായി ആദ്യ ചർച്ചകൾ നടത്തിയത്. അമൃതാനന്ദമയിയുടെ വള്ളിക്കാവിൽ വച്ചാണ് ഇതിനുള്ള ചർച്ചകൾ നടന്നത്. അമൃതാനന്ദമയിയുടെ മുൻ ശിഷ്യ ഗെയ്ൽ ട്രെഡ്വലിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് കേരളത്തിലെ പ്രമുഖ ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചത് പ്രതീഷിന്റെ നേതൃത്വത്തിലാണ്. എറണാകുളത്തെ മറൈൻഡ്രൈവിൽ നടന്ന കിസ് ഓഫ് ലൗവിനെതിരെ ഹിന്ദുയുവാക്കളെ രംഗത്തിറക്കിയതിലും പ്രതീഷിന്റെ നീക്കങ്ങളായിരുന്നു.
പ്രതീഷ് വിശ്വനാഥിന്റെ വളർച്ചയുടെ പ്രധാനഘടകവും തൊഗാഡിയയായിരുന്നു. പ്രതീഷ് പ്രചാരകനായ ഹിന്ദു ഹെല്പ് ലൈനിനു എല്ലാ വിധ സഹായവും ചെയ്തുകൊടുക്കുന്നത് തൊഗാഡിയയും വിശ്വഹിന്ദു പരിഷത്തുമായിരുന്നു. വ്യാജ ലൗജിഹാദ് ചർച്ച സജീവമാക്കാൻ ക്രൈസ്തവ സംഘടനകളുടെ സഹായം തേടിയതും പ്രതീഷാണ്. പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിൽ് 18 ഓളം ക്രൈസ്തവ സംഘടനകളുമായി ചേർന്ന് ഹെൽപ്ലൈൻ രൂപീകരിക്കാനും നീക്കങ്ങൾ നടന്നിരുന്നു. ദേശീയതലത്തിൽ പ്രവീൺ തൊഗാഡിയയും ആർഎസ്എസ് നേതൃത്വവും തമ്മിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മൃദു ഹിന്ദുത്വ അജണ്ടയുമായി കേരളത്തിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന കേരളത്തിലെ ബിജെപിക്ക് പ്രതീഷ് വിശ്വനാഥിന്റെയും ഹിന്ദു ഹെൽപ് ലൈനിന്റെയും തീവ്ര വിഷപ്രചാരണങ്ങൾ വിനയാകുന്നുവെന്ന് പാർട്ടിയിലെ മിതവാദികളായ നേതാക്കൾ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഡൽഹി കേരളാ ഹൗസിലെ ബീഫ് വിഭവങ്ങൾക്കെതിരെ പ്രതീഷ് നടത്തിയ നീക്കങ്ങൾ കേരളത്തിൽ പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയതായി ആ ഘട്ടത്തിൽ തന്നെ പല നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു.
ഹാദിയാ വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടന്ന തീവ്ര ഹിന്ദുത്വ പ്രചാരണങ്ങളുടെ പിന്നിലും ഹിന്ദു ഹെൽപ് ലൈൻ ആയിരുന്നു. ഈ ഘട്ടത്തിലാണ് തീവ്ര ഹിന്ദുത്വവാദികളുടെ പ്രിയങ്കരമായ ഇടമായി ഹിന്ദു ഹെൽപ് ലൈൻ മാറി. അതുകൊണ്ട് തന്നെ മോദിയുമായി പ്രതീഷ് അകലുന്നത് കേരളത്തിലെ ആർ എസ് എസിനും ആശ്വാസമാണ്.
Stories you may Like
- മറ്റൊരു രേഖ പുറത്തു വിട്ട് പ്രതീഷ് വിശ്വനാഥ്; ഡയറി വിവാദത്തിൽ യുഡിഎഫും എൽഡിഎഫും
- മലയാളി അഭിഭാഷകൻ കെ.വി വിശ്വനാഥൻ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും
- കരിമണൽ കർത്തയുടെ വിവാദ ജീവിതം!
- കേരളത്തിൽ നിന്നും ആരും ഐസിസിൽ ചേരാൻ സിറിയയിൽ പോയിട്ടില്ല എന്ന് തെളിയിക്കുന്നവർക്കു 10 കോടി!
- വീണാ വിജയൻ 'മാസപ്പടി' ആളിക്കത്തുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്