അറവു മാലിന്യം കഴിക്കുന്ന 'സിവിൽ സർവീസ് വിദ്യാർത്ഥിനി'യുടെ പിതാവിന് മുട്ടൻ പണി വരുന്നു; സഹതാപം സൃഷ്ടിച്ചു പണം പറ്റാൻ പൊയ്ക്കാട് ഷാജി സൃഷ്ടിച്ച കള്ളക്കഥയിൽ നടപടി; കേസെടുക്കാൻ നിർദ്ദേശം നൽകിയെന്ന് കൊല്ലം കലക്ടർ; ഷാജിയും കുടുംബ സമേതം എത്തിയത് കുറച്ചു ദിവസം മുമ്പ്; 'ഐഎഎസ് പഠിത്തക്കാരിക്ക്' ബിരുദ സർട്ടിഫിക്കറ്റുമില്ലെന്ന് സൂചന; മറുനാടൻ ഇംപാക്ട്
ആർ പീയൂഷ്
കൊല്ലം: ഐ.എ.എസ്സിന് പഠിക്കുന്ന വിദ്യാർത്ഥിനി ഉൾപ്പെടെ കൊച്ചു കുട്ടികൾ അടങ്ങുന്ന കുടുംബം വിശപ്പടക്കാൻ ഗത്യന്തരമില്ലാതെ അറവ് മാലിന്യം കഴിക്കുന്നു എന്ന ഓൺലൈൻ വാർത്ത അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി ജില്ലാ കളക്ടർ. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ വാർത്ത സൃഷ്ടിക്കാനായി ചിത്രീകരിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഏറെ നാളായി എൻ.ജി.ഒ ക്വാർട്ടേഴ്സിൽ ഇവർ അനധികൃതമായി താമസിച്ചിരുന്ന മുറി അടഞ്ഞു കിടക്കുകയായിരുന്നു. വ്യാജ വാർത്ത സൃഷ്ടിക്കാനായി ഏതാനം ദിവസങ്ങൾക്ക് മുൻപാണ് ചേർത്തല സ്വദേശിയായ ഷാജിയും കുടുംബ സമേതം ഇവിടെ എത്തിയതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി കളക്ടർ ബി.അബ്ദുൾ നാസർ മറുനാടനോട് പറഞ്ഞു. ഇതോടെ മറുനാടൻ പുറത്തുകൊണ്ടു വന്ന സത്യാവസ്ഥ വീണ്ടും ശരി വയ്ക്കുകയാണ്.
രണ്ട് ദിവസം മുൻപാണ് സമൂഹ മാധ്യമങ്ങളിൽ ഐ.എ.എസ്സിന് പഠിക്കുന്ന എന്ന് അവകാശപ്പെടുന്ന പെൺകുട്ടിയും കുടുംബവും വിശപ്പടക്കാൻ വകയില്ലാതെ അറവു ശാലയിലെ മാലിന്യം കഴിച്ചാണ് ജീവിക്കുന്നത് എന്ന് കാട്ടി ഒരു ഓൺലൈൻ മാധ്യമം വാർത്ത പുറത്ത് വിട്ടത്. കോഴിയും അവശിഷ്ടങ്ങൾ പാകം ചെയ്തുകൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ളവർ കഴിക്കുന്ന ദൃശ്യങ്ങളും മറ്റുമാണ് വാർത്തയിൽ കാണിച്ചത്. അവതാരകൻ സർക്കാർ സംവിധാനത്തെയും ജില്ലാ കളക്ടറുൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയും ഈ കുടുംബത്തിന് സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായ ഈ വാർത്ത ജില്ലാ ഭരണകൂടത്തിന് നേരെ കടുത്ത വിമർശനം ഉന്നയിക്കാൻ കാരണമായി. ഇതോടെയാണ് ജില്ലാ കളക്ടർ അന്വേഷണം നടത്താൻ ഉത്തരവിട്ടത്. ആദ്യ പടിയായി ജില്ലാ ശിശ ക്ഷേമ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയത്.
ഷാജി താമസിക്കുന്ന ക്വാർട്ടേഴിസിൽ അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥയോട് വളരെ അപമര്യാദയായി പെരുമാറുകയും ഉദ്യോഗസ്ഥ ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറായതുമില്ല. ഐ.എ.എസ്സിന് പടിക്കുന്ന കുട്ടിക്ക് വീട്ടിലെ കഷ്ടപ്പാടുകൾ മൂലം പഠിക്കാൻ കഴിയില്ലെങ്കിൽ സർക്കാർ സംവിധാനത്തിലൂടെ പഠിപ്പിക്കാനായി കളക്ടർ പെൺകുട്ടിയുടെ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറായില്ല. കളക്ടർ വീണ്ടും അന്വേഷണം നടത്തിയപ്പോൾ പെൺകുട്ടി ഡിഗ്രി പാസ്സായതായി കണ്ടെത്താൻ കഴിഞ്ഞില്ല. ഡിഗ്രി പാസ്സാകാതെ സിവിൽ സർവ്വീസ് പരീക്ഷ എഴുതുന്നതെങ്ങനെ എന്ന സംശയത്തിലായി കളക്ടർ. എങ്കിലും ഡിഗ്രി സർട്ടിഫിക്കറ്റ് കൊണ്ടു വരും എന്ന പ്രതീക്ഷയിൽ തന്നെയാണ് കളക്ടർ.
എന്നാൽ ഷാജിയും കുടുംബവും പറയുന്ന ദാരിദ്രവും ഒന്നും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല. 'നിരവധി ഭാര്യമാരും കുട്ടികളും ഉണ്ട് എന്ന് മനസ്സിലാക്കി. മനഃപൂർവ്വം ആളുകലം തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കാനാണ് ഇത്തരത്തിൽ വ്യാജ വാർത്ത സൃഷ്ടിച്ചതെന്നും ബോധ്യമായി. കുട്ടികളെ മാലിന്യം കഴിപ്പിച്ചതിന് ഷാജിക്കെതിരെ അന്വേഷണം നടത്തി കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷ്ണർക്ക് നിർദ്ദേശവും നൽകി. ഇയാൾക്കൊപ്പം വീഡിയോ ദൃശ്യങ്ങളിൽ പ്രത്യക്ഷപെട്ട സംഘടനാ നേതാക്കൾക്കെതിരെയും അന്വേഷണം നടത്തും. സർക്കാർ ജീവനക്കാരെ അപമാനിക്കുകയും വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും ഓൺലൈൻ മാധ്യമ പ്രവർത്തകനെതിരെ കേസെടുക്കും'; ജില്ലാ കളക്ടർ വ്യക്തമാക്കി.
അറവു മാലിന്യം കഴിച്ചു ജീവിക്കുന്ന ഐ.എ.എസ്സു വിദ്യാർത്ഥിനിയുടെയും കുടുംബത്തിന്റെയും കഥ വ്യാജമാണെന്ന് മറുനാടൻ വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് കളക്ടർ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് രാവിലെ തന്നെ ഇവരുടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ മറുനാടൻ പുറത്ത് വിട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ പട്ടിണിയിലാണ് എന്ന് വരുത്തി തീർത്ത് വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് സഹതാപ തരംഗം സൃഷ്ടിച്ച് പണം പിരിച്ചെടുത്ത് തട്ടിപ്പ് നടത്തി വരികയായിരുന്നു ഇവർ. ആലപ്പുഴ പാണാവള്ളി പഞ്ചായത്തിലെ പൊയ്ക്കാട് ഗിരിജൻ കോളനിയിലെ താമസക്കാരനായ കെ.വി ഷാജിയും കുടുംബവും വർഷങ്ങളായി ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് മറുനാടൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. മണ്ണ് സംരക്ഷണ വകുപ്പിലെ ഡ്രൈവറായിരുന്ന ഇയാൾ അഞ്ചിലധികം സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട്. ഇതിൽ ഒരാളെ മാത്രമാണ് നിയമപരമായി വിവാഹം കഴിച്ചിരിക്കുന്നത്. ഈ വിവാഹങ്ങളിൽ അഞ്ചോളം കുട്ടികളും ഉണ്ട്. ഷാജിയെ കൃത്യമായി ജോലിക്ക് വരാത്തതിനാലും ജോലി സ്ഥലത്ത് ചില പ്രശ്നങ്ങൾ ഉണ്ടായതിനാലും ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു.
കുട്ടികളും ഭാര്യമാരുമായി എട്ടു വർഷങ്ങൾക്ക് മുൻപ് കൊല്ലം ആശ്രാമത്തിനടുള്ള യൂനുസ് കൺവെൻഷൻ സെന്ററിന് പുറകു വശത്തുള്ള മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷമം കഴിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചില മാധ്യമ പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച് വാർത്ത നൽകുകയും ചെയ്തിരുന്നു. അന്ന് വലിയ സഹായങ്ങൾ ഇവർക്ക് ലഭിച്ചിരുന്നു. ഷാജിയുടെ മകൾ സിവിൽ സർവ്വീസിന് പഠിക്കുന്നു എന്ന കാരണത്താൽ വലിയ ജന പിൻതുണ ലഭിച്ചിരുന്നു. എന്നാൽ സർക്കാർ തലത്തിലുള്ള അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ആദിവാസി വിഭാഗത്തിൽ പെട്ടവരായതിനാൽ സർക്കാരിന്റെ എല്ലാ സഹായങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ടെന്നും കണ്ടെത്തി.
പിന്നീട് പലവട്ടം വ്യാജ പ്രചരണം നടത്തി ജനങ്ങളെ കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടുണ്ട്. കൊച്ചു കുട്ടികളെ ഉപയോഗിച്ച് പലതരം നാടകം കളിച്ചാണ് ഇയാൾ ജനങ്ങളിൽ സഹതാപ തരംഗം സൃഷ്ടിച്ചെടുക്കുന്നത്. ഷാജിയുടെ ഒരു മകൾ കൊല്ലത്ത് വച്ച് ആത്മഹത്യ ചെയ്തിരുന്നു. ഈ പെൺകുട്ടിയുടെ ആത്മഹത്യക്ക് പിന്നിലും വലിയ ദുരൂഹതകളാണുള്ളത്. കോവിഡ് കാലത്ത് ഇടതുപക്ഷം ഭരിച്ചിരുന്ന പാണാവള്ളി പഞ്ചായത്തിൽ നിന്നും കോവിഡ് കാലത്ത് ഭക്ഷണ കിറ്റ് നൽകുന്നില്ല എന്നാരോപിച്ച് ഇയാളുടെ ഒരു ഭാര്യയും കുറേ കുട്ടികളും കൂടി ഫെയ്സ് ബുക്കിൽ ലൈവിലെത്തിയിരുന്നു. ബിജെപി അനുഭാവികളായതിനാൽ പഞ്ചായത്തധികാരികൾ സഹായം നൽകുന്നില്ലാ എന്നായിരുന്നു ആരോപണം. എന്നാൽ ഇവർ താമസിക്കുന്ന സ്ഥലത്തെ ഊരു മുപ്പനും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ രംഗത്തെത്തി വ്യാജ പ്രചരണമാണെന്ന് തെളിയിച്ചു.
ഷാജിയും കുടുംബവും താമസിക്കുന്ന പാണാവള്ളിയിലെ പൊയ്ക്കാട് ഗിരിജൻ കോളനിയിൽ മറുനാടൻ എത്തിയപ്പോൾ ഇയാളുടെ ബന്ധുക്കളും അയൽക്കാരും പറഞ്ഞത് ഷാജി വലിയ തട്ടിപ്പുകാരാണെന്നാണ്. കോളനിക്കാർക്ക് സ്ഥിരം തലവേദനയാണിയാൾ. അഞ്ചിലധികം ഭാര്യമാരിലെ കുട്ടികളെ സ്ഥിരം മർദ്ദിക്കുന്നത് പതിവാണ്. ആദ്യ ഭാര്യയെ തേപ്പു പെട്ടി ഉപയോഗിച്ച് പൊള്ളിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. നാട്ടുകാർക്ക് നേരെ ഭാര്യമാരെയും കുട്ടികളെയും മുൻ നിർത്തി പീഡന പരാതി നൽകുന്നതും പതിവാണ്. അതിനാൽ നാട്ടുകാരാരും തന്നെ ഇവരുമായി സഹകരിക്കാറില്ല. എല്ലാ സഹായവും ലഭിച്ചിട്ടും പട്ടിണിയാമെന്ന് വ്യാജ പ്രചരണം നടത്തുന്നത് പതിവാണെന്ന് പാണാവള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കൂടെയ്ക്കൽ മറുനാടനോട് പറഞ്ഞു. വ്യാജ പ്രചരണങ്ങളിൽ ആരും വീണു പോകരുതെന്നും അദ്ദേഹം പറഞ്ഞു.
ഏറെ നാളുകൾക്ക് മുൻപ് പഠനത്തിന് ടിവിയില്ലാ എന്ന് പറഞ്ഞ് സഹായം അഭ്യർത്ഥിക്കുകയും വേണ്ട സഹായം ചെയ്തുകൊടുത്തിട്ടുണ്ടായിരുന്നെന്നും സ്ഥലത്തെ സാമൂഹിക പ്രവർത്തക രുഗ്മ മറുനാടനോട് പറഞ്ഞു. അന്ന് വീട്ടിലെത്തി ടിവി കൈമാറിയിരുന്നു. അളരുമാലിന്യം കഴിക്കുന്ന വീഡിയോ ദൃശ്യം കണ്ട് അന്വേഷണം നടത്തിയപ്പോൾ അത്തരം ഒരു സാഹചര്യം നിലവിൽ അവർക്കില്ല എന്ന് മനസ്സിലായതായും അവർ പറഞ്ഞു. കുട്ടികളെ ഉപയോഗിച്ച് സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും രുഗ്മ പറയുന്നു.
ആഹാരം കഴിക്കാൻ വകയില്ലാ എന്ന് പറയുമ്പോഴും ഇയാളുടെ കൈവശം രണ്ട് ടൂ വീലറുകളും ഒരു കാറും ഉണ്ട്. പാണാവള്ളിയിലെ വീട് അടച്ചുറപ്പില്ലാത്തതാണ്. എന്നാൽ വീട് വയ്ക്കാൻ സർക്കാർ സഹായത്തിന് അപേക്ഷിക്കാൻ എസ്.ടി പ്രൊമോട്ടർ ആവശ്യപ്പെട്ടപ്പോൾ ഷാജി തനിക്ക് ഇവിടെ വീട് വയ്ക്കാൻ ആഗ്രഹമില്ല എന്നാണ് അറിയച്ചത്. സർക്കാരിന്റെ മറ്റു സഹായങ്ങൾക്ക് പുറമേ ട്രിബ്യൂണലിന്റെ സഹായങ്ങളും എത്തിച്ച് കൊടുക്കാറുണ്ടെന്ന് പ്രൊമോട്ടർ മറുനാടനോട് പറഞ്ഞു. മിക്കപ്പോഴും ഇവർ വീട്ടിലുണ്ടാവാറില്ലെന്നും ഒരു ഭാര്യമാത്രമാണ് ഉണ്ടാകാറുള്ളതെന്നും അവർ വ്യക്തമാക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്