ബാല പീഡനത്തിന് ഇരയായി നിർഭയ കേന്ദ്രത്തിൽ കഴിഞ്ഞ പെൺകുട്ടിയെ പിതാവിനൊപ്പം നിർബന്ധിച്ച് പറഞ്ഞയക്കാൻ സമ്മർദ്ദം ചെലുത്തി ചെൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനായ വൈദികനും കന്യാസ്ത്രീയും; പെൺകുട്ടിയെ പലർക്കായി കാഴ്ച്ചവെച്ച മാതാവ് താമസിക്കുന്ന വീട്ടിലേക്ക് വിടുന്നത് സുരക്ഷിതമല്ലെന്നിരിക്കെ പിതാവിനൊപ്പം വിട്ടത് യാതൊരു സുരക്ഷയും ഒരുക്കാതെ; ചേച്ചിയുടെ കല്യാണത്തിന്റെ മറവിലെ നീക്കം ഇടുക്കിയിലെ ഉന്നത പീഡകനെ കേസിൽ നിന്നും രക്ഷിക്കാൻ; കേസൊതുക്കാൻ ഇടപെടുന്നത് ഭരണത്തിലെ ഉന്നതൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രായപൂർത്തിയാകും മുമ്പ് പീഡനത്തിന് ഇരയായി തീരുന്ന പെൺകുട്ടികൾക്ക് പിന്നീട് എന്താണ് സംഭവിക്കുന്നത്? പ്രതികളെ അറസ്റ്റു ചെയ്യുന്നത് വരെയുള്ള കാര്യങ്ങൾ മാധ്യമ വാർത്തകളിൽ നിറഞ്ഞു നിൽക്കും. എന്നാൽ, അതിന് ശേഷം എന്തു സംഭവിക്കുമെന്ന കാര്യം പലപ്പോഴും ആർക്കും പിടികിട്ടാത്ത കാര്യമായി നിലനിൽക്കുകയും ചെയ്യും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിർഭയ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് പതിവ്. ഇതോടെ എല്ലാം സുരക്ഷിതമായെന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ, സത്യാവസ്ഥ അതല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
കുട്ടികളുടെ അവകാശവും സംരക്ഷണവും ഉറപ്പാക്കുന്നതിനായി രൂപീകരിച്ച ചൈൽഡ് വെൽഫയർ കമ്മിറ്റി പലപ്പോഴും പീഡകർക്ക് ഒത്താശ ചെയ്യുന്ന വിധത്തിൽ ഇടപെടൽ നടത്തുന്നു എന്നത് ഞെട്ടിക്കുന്ന സംഭവമാണ്. സർക്കാർ നിയന്ത്രണത്തിലുള്ള ഇത്തരം കമ്മിറ്റികളെ സ്വാധീനിച്ചാൽ കേസിൽ നിന്നും ഊരിപ്പോകാമെന്ന പഴുത് പീഡകരും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇരയെ കൊണ്ട് മൊഴി തിരുത്തിക്കുന്ന സംഭവങ്ങൾ അടക്കം യഥേഷ്ടം നടക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. ഇടുക്കിയിലെ ഉന്നതൻ അടക്കം നിരവധി പേർ പീഡിപ്പിച്ച പതിനേഴുകാരിയായ പെൺകുട്ടിയെ സ്വാധീനിച്ച് കേസ് ഒതുക്കാനുള്ള നീക്കം ഒടുവിൽ പുറത്തായി.
ഉന്നതരെ രക്ഷിക്കാൻ വേണ്ടി അരയും തലയും മുറുക്കി നിരവധി പേർ രംഗത്തിറങ്ങിയതിന്റെ ഭാഗമായി പെൺകുട്ടിയെ യാതൊരു വിധ സുരക്ഷയുമില്ലാതെ മാതാപിതാക്കൾക്കൊപ്പം വിട്ടിരിക്കയാണ് ചൈൽഡ് വൈൽഫെയർ കമ്മിറ്റി. കമ്മിറ്റിയിലെ അംഗങ്ങളെ സ്വാധീനിക്കാൻ വേണ്ടി ഉന്നതർ തന്നെ ഇടപെട്ടു എന്നാണ് മറുനാടന് ലഭിച്ച വിവരം. ഇടുക്കിയെ പീഡന കേസിൽ ഇരയാക്കപ്പെട്ട പെൺകുട്ടിയെ പാർപ്പിച്ചത് തിരുവനന്തപുരം നിർഭയ കേന്ദ്രത്തിലായിരുന്നു. ഇവിടെ പ്ലസ്ടുവിന് പഠിക്കുകയാണ് പെൺകുട്ടി. കുമളിയിലെ പോക്സോ കേസിൽ ഇരയായ വ്യക്തിയാണ് പെൺകുട്ടി.
ഈമാസം ആദ്യം കുട്ടിയുടെ പിതാവ് മൂത്ത മകളുടെ കല്യാണമാണെന്നും അതിനായി ഏഴു ദിവസം കുട്ടിയെ ഒപ്പം വിടണമെന്നും കാണിച്ച് തിരുവനന്തപുരം ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ പരിഗണിച്ച കമ്മിറ്റി വിവിധ ഘടകങ്ങളാണ് പരിശോധിച്ചത്. പെൺകുട്ടിയെ കൊണ്ടുനടന്ന് പലർക്കായി കാഴ്ച്ചവെച്ചത് കുട്ടിയുടെ അമ്മ തന്നെയായിരുന്നു. കേസിലെ പ്രതികൂടിയായ അമ്മ കൂടി താമസിക്കുന്ന വീട്ടിലേക്ക് പെൺകുട്ടിയെ വിട്ടു നൽകുന്നത് സുരക്ഷിതമല്ലെന്ന റിപ്പോർട്ടുണ്ടായിയിരുന്നു. എന്നിട്ടും ഈ വിഷയത്തിൽ മറ്റ് മെമ്പർമാരുടെ എതിർപ്പ് മറികടന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഫാദർ ജോയി ജെയിംസ് കുട്ടിയെ അച്ഛനൊപ്പം വിടാൻ സമ്മതം അറിയിക്കുകയായിരുന്നു. ഇതിന് വേണ്ടി കടുത്ത സമ്മർദ്ദവും അദ്ദേഹം ചെലുത്തി.
ചേച്ചിയുടെ വിവാഹത്തിനും മനസ്സമ്മതത്തിനുമായി രണ്ട് ദിവസം അനുവദിക്കാമെന്ന് തീരുമാനത്തിൽ സിഡബ്ല്യുസി എത്തി. എന്നാൽ, ഈ തീരുമാനത്തെ മറികടക്കാൻ വേണ്ടിയുടെ ഇടപെടലാണ് ഫാദർ നടത്തിയതെന്നാണ് ആക്ഷേപം. ഏഴ് ദിവസം തനിക്ക് വീട്ടിൽ പോകേണ്ടെന്നും വിവാഹത്തിന് മാത്രം പോയാൽ മതിയെന്ന് പെൺകുട്ടിയും സമ്മതം അറിയിച്ചു. എന്നാൽ, കുട്ടിയുടെ അച്ഛൻ വീണ്ടും പിടിവാശിയുമായി രംഗത്തെത്തി. ഫാദർ. ജോയി ജെയിംസിന്റെ അനുമതിയുണ്ടെന്നും മകളെ തനിക്ക് കൊണ്ടുപോകണമെന്നും പറഞ്ഞ് നിർഭയ കേന്ദ്രത്തിലെത്തി പിതാവ് ബഹളം വെക്കുകയും ചെയ്തു.
ഇതിനിടെ ബാലാവകാശ കമ്മീഷൻ മെമ്പർ കൂടിയായ കന്യാസ്ത്രീ സിസ്റ്റർ ബിജി ജോസ് വിഷയത്തിൽ ഇടപെട്ട് പെൺകുട്ടിയെ സമീപിച്ചും സമ്മർദ്ദം ചെലുത്തി. വീട്ടുകാർക്കൊപ്പം പോകാതിരുന്നാൽ നിനക്ക് തന്നെയാണ് പ്രശ്നമെന്നു പറഞ്ഞ് പെൺകുട്ടിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയായിരുന്നു കന്യാസ്ത്രീ ചെയ്തത്. പെൺകുട്ടിയെ അയക്കുന്നതിലെ സുരക്ഷാ പ്രശ്നങ്ങൾ കന്യാസ്ത്രീ മുമ്പാകെ ഡിബ്ല്യുസി അംഗങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴും അതൊന്നും നിങ്ങൾ നോക്കേണ്ടെന്ന് പറഞ്ഞ് അവരോട് കയർക്കുകയാണ് സിസ്റ്റർ ബിജി ചെയ്തത്.
ഇടുക്കി ഡിബ്ല്യുസിയിലെ മുൻ മെമ്പർ കൂടിയാണ് ബാലാവകാശ കമ്മീഷൻ മെമ്പറായ സിസ്റ്റർ ബിജി ജോസ്. ഇടുക്കിയിലെ ഒരു ഉന്നതനായ രാഷ്ട്രീയ നേതാവിനോട് അടുപ്പമുള്ള വ്യക്തിയുടെ ഇടപെടലും വിഷയത്തിൽ ഉണ്ടായി. ഇതോടെ ഡിബ്ല്യുസി മെമ്പർമാർക്കും കുട്ടിയെ മനസ്സില്ല മനസോടെ പിതാവിനൊപ്പം പറഞ്ഞയക്കേണ്ടി വന്നു. ഇതിന് പിന്നിൽ കടുത്ത സമ്മർദ്ദം ചെലുത്തിയത് ഡിബ്ല്യുസി ജില്ലാ ചെയർമാൻ ഫാ. ജോയി ജെയിംസായിരുന്നു. ഈ ഇടപെടൽ സംശയസ്പദമാണ് താനും.
ഇടുക്കിയിലെ ഉന്നതനാണ് പീഡന കേസിലെ ഒന്നാം പ്രതി. മറ്റ് പ്രമുഖരും കേസിൽ പെട്ടിട്ടുണ്ട്. ഈ കേസ് ഒതുക്കാൻ വൻ സമ്മർദ്ദമാണ് നിലവിലുള്ളത്. പെൺകുട്ടിയുടെ മാതാപിതാക്കൾ അറിഞ്ഞു കൊണ്ടായിരുന്നു പീഡനം നടന്നതും. ഇതിനിടെയാണ് യാതൊരു സുരക്ഷയുമില്ലാതെ പെൺകുട്ടിയെ വീട്ടിലേക്ക് പറഞ്ഞയകക്കേണ്ടി വന്നത്. മദ്യപാനശീലമുള്ള പിതാവ് ഇന്നസെ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ വന്ന വേളയിലും മദ്യപിച്ചിരുന്നു. പെൺകുട്ടി ഏഴ് ദിവസം സുരക്ഷിതമായിരിക്കുമോ എന്ന ആശങ്കയും ശക്തമാണ്.
ഇടുക്കിയിലെ ഉന്നതരെ രക്ഷിക്കാൻ വേണ്ടി ഭരണതലത്തിൽ നിന്നുള്ള സമ്മർദ്ദമെന്നാണ് കേസിൽ വ്യക്തമാകുന്നത്. ഇടുക്കിയിലെ വൻ ലോബി തന്നെ ഈ കേസുമായി ബന്ധപ്പെട്ട ഇടപെടൽ നടത്തുന്നുണ്ട്. ഇരയെ നിശബ്ദയാക്കി രക്ഷപെടുത്താൻ വേണ്ടിയുള്ള ഇടപെടലിനാണ് വികാരിയും കന്യാസ്ത്രീയും അടക്കമുള്ളവർ ചൂട്ടുപിടിക്കുന്നത്. ഇത് ഉന്നത ഇടപെടൽ വ്യക്തമാക്കുന്നതാണ് താനും. ഇതിന് മുമ്പും പെൺകുട്ടിയെ അച്ഛന്റെ പരാതി പരിഗണിച്ച് കൂടെ വിട്ടിരുന്നു.
അന്ന് ഇടുക്കി ചൈൽഡ് വെൽഫയർ കമ്മിറ്റിയാണ് പെൺകുട്ടിയെ വിട്ടു നൽകാൻ ഉത്തരവിട്ടത്. ഈ കേസിലെ പ്രതികളിലൊരാളായ അമ്മ കൂടി താമസിക്കുന്ന വീട്ടിലേക്ക് പെൺകുട്ടിയെ വിട്ടു നൽകിയ സി ഡബ്ലുയു സിയുടെ നടപടി ജില്ലാ കലക്ടർ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. പെൺകുട്ടി തന്നെ ചൈൽഡ് ലൈനിൽ വിളിച്ച സഹായം അഭ്യർത്ഥിച്ചതോടെ തിരുവനന്തപുരത്തെ നിർഭയ ഹോമിലേക്ക് മാറ്റുകയായിരുന്നു.
കേസിലെ പ്രതികളിലൊരാളായ അമ്മ കൂടി താമസിക്കുന്ന വീട്ടിലേക്ക് പെൺകുട്ടിയെ വിട്ടു നൽകിയ സിഡബ്ല്യുസിയുടെ നടപടി ജില്ലാ കലക്ടർ ഇടപെട്ടാണ് റദ്ദാക്കിയതും. ഇത്തരം ഒരനുഭവം നിലനിൽക്കേ തന്നെയാണ് ഇപ്പോൾ ഏഴ് ദിവസത്തേക്ക് പെൺകുട്ടി സുരക്ഷിതമല്ലാത്ത വീട്ടിലേക്ക് തന്നെ പറഞ്ഞയച്ചിരിക്കുന്നത്. കേസിന്റെ വിചാരണ വേളയിൽ കുട്ടി സുരക്ഷിതയല്ലെന്ന് നിർഭയ കോടതിയെ അറിയിച്ചതോടെയാണ് പെൺകുട്ടിയെ നിർഭയ ഹോമിൽ എത്തിച്ചിരുന്നത്. പെൺകുട്ടിയുടെ സഹോദരിയും നിർഭയ കേന്ദ്രത്തിലെ അന്തേവാസിയായിരുന്നെങ്കിലും പിന്നീട് വീട്ടുകാർ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്