തിരുവമ്പാടിയിൽ സിപി ജോണിനെ വേണ്ടെന്നത് കുഞ്ഞാലിക്കുട്ടിയുടെ കടുംപിടിത്തം; വടക്കൻ കേരളത്തിലെ ക്രൈസ്തവ വോട്ടുകളെ സിപിഎമ്മിലേക്ക് അടുപ്പിച്ചത് ഈ പിഴവ്; പട്ടാമ്പി വിട്ടുകൊടുക്കാമെന്ന് കോൺഗ്രസ് ആവർത്തിച്ചു പറഞ്ഞിട്ടും കേട്ടില്ല; എല്ലാം എളുപ്പമാക്കാൻ എത്തിയ കുഞ്ഞാലിക്കുട്ടി യുഡിഎഫിന് നൽകിയത് നതയന്ത്ര പിഴവിന്റെ തിരിച്ചടി; മുസ്ലിം ലീഗിൽ പ്രതിഷേധം ശക്തം
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: യുഡിഎഫിന്റെ എല്ലാം എല്ലാമാണ് സിപി ജോൺ. എംവി രാഘവന്റെ വത്സല ശിഷ്യനായ സിപി ജോണിനെ മാറ്റി നിർത്തി നയപരമായ തീരുമാനങ്ങളിൽ നിലപാട് എടുക്കാൻ യുഡിഎഫിന് അസാധ്യവുമാണ്. എന്നിട്ടും ജോണിനോട് ഇത്തവണയും യുഡിഎഫ് കൊലച്ചതികാട്ടി. അതിന്റെ പ്രതിഫലനമാണ് തിരുമ്പാടിയിൽ കിട്ടിയത്. ക്രൈസ്തവ സമൂഹത്തെ മുഴുവൻ മലയോര മേഖലയിൽ യുഡിഎഫിന് എതിരാക്കി. തിരുമ്പാടിയിൽ സിപി ജോൺ നിന്നിരുന്നുവെങ്കിൽ അത് ഫലത്തെ മുഴുവൻ സ്വാധീനിക്കുമായിരുന്നു. ഇതിന് പിന്നിൽ പികെ കുഞ്ഞാലിക്കുട്ടിയുടെ പിടിവാശിയാണെന്ന ചർച്ചകൾ യുഡിഎഫിൽ സജീവമാണ്.
കോഴിക്കോട് ക്രൈസ്തവ വോട്ടുകളും നിർണ്ണായകമായിരുന്നു. തിരുവമ്പാടിയിൽ ക്രൈസ്തവ ഭൂരിപക്ഷമാണുള്ളത്. ഈ സീറ്റ് സിപി ജോണിന് വിട്ടു കൊടുക്കണമെന്ന് കോൺഗ്രസ് ലീഗിനോട് ആവശ്യപ്പെട്ടിരുന്നു. മുസ്ലിം ലീഗിലും ഇതിന് വേണ്ടി ശബ്ദമുയർന്നു. എംകെ മുനീറിനെ പോലുള്ളവർ ജോണിന് വേണ്ടി വാദിച്ചു. എന്നാൽ തിരുവമ്പാടിയിൽ ജോണിന് സീറ്റ് നൽകുന്നതിൽ കുഞ്ഞാലിക്കുട്ടി വിമുഖത കാട്ടി. അങ്ങനെ ക്രൈസ്തവ ഭൂരിപക്ഷ മേഖലയിൽ മുസ്ലിം ലീഗ് മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തി. സിപിഎം തന്ത്രപരമായ ഇടപെടിലൂടെ ഈ സീറ്റ് സ്വന്തമാക്കി. ഇതോടെ കോഴിക്കോട്ട ക്രൈസ്തവർ മുഴുവൻ സിപിഎമ്മിനൊപ്പമാവുകയും ചെയ്തു.
തിരുവമ്പാടി സീറ്റ് സിപി ജോണിന് നൽകണമെന്നും പകരം പട്ടാമ്പി നൽകാമെന്നും മുസ്ലിം ലീഗിനോട് കോൺഗ്രസ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതൊന്നും ആരും ചെവിക്കൊണ്ടില്ല. ഇതിന്റെ ഫലം കൊടുവള്ളിയിലെ ക്രൈസ്തവ കേന്ദ്രങ്ങളേയും സ്വാധീനിച്ചു. മുനീറിന് ഭൂരിപക്ഷം കുറഞ്ഞു. കോഴിക്കോട് നോർത്തിലും സൗത്തിലും ക്രൈസ്തവർ സിപിഎമ്മിനൊപ്പം നിന്നു. കുറ്റ്യാടിയിലും ബാലുശേരിയിലും എല്ലാം ഇത് പ്രതിഫലിച്ചു. ഇതിനെല്ലാം കാരണമായത് ലീഗിന്റെ തിരുവമ്പാടി ഇടപെടലായിരുന്നു. ഇതിനെല്ലാം കാരണം കുഞ്ഞാലിക്കുട്ടിയാണെന്ന വാദം അതിശക്തമാണ്.
നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ കനത്ത തിരിച്ചടി മുസ്ലിം ലീഗിലും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ലീഗിൽ 'ആഭ്യന്തരയുദ്ധം' തുടങ്ങിക്കഴിഞ്ഞു. നേതൃത്വത്തെ വിമർശിച്ച് സാമൂഹികമാധ്യമങ്ങളിൽ അണികൾ രംഗത്തെത്തി. മറ്റു ഘടകകക്ഷികളേക്കാൾ പരിക്കിന് ആഴം കുറവാണെങ്കിലും മുന്നണിയുടെ പരാജയത്തിൽ ലീഗ് നേതൃത്വത്തിനും പങ്കുണ്ടെന്നാണ് വിമർശനം. കുഞ്ഞാലിക്കുട്ടിക്കെതിരേയാണ് ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണത്തിലേറെയും. എംഎൽഎ. ആയിരിക്കെ ലോക്സഭയിലേക്ക് പോവുകയും പിന്നീട് എംപി. സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്തതിലാണ് പ്രധാന വിമർശനം. വോട്ടർമാർക്ക് നന്ദി പറഞ്ഞ് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെ ശക്തമായഭാഷയിൽ വിമർശനമുയരുന്നുണ്ട്. ഈ 'ചാടിക്കളി' ശരിയായില്ലെന്ന് പാർട്ടി ഭാരവാഹികളടക്കം ഓർമിപ്പിക്കുന്നു. മറ്റു നേതാക്കളുടെ പോസ്റ്റിലും സ്വന്തംനിലയ്ക്കും അണികൾ വിയോജിപ്പ് പരസ്യമാക്കുന്നുണ്ട്.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ നയിക്കേണ്ട ചുമതല നൽകിയാണ് ലീഗ് കുഞ്ഞാലിക്കുട്ടിയെ തിരിച്ചുകൊണ്ടുവന്നത്. വിമർശനത്തിന്റെ ആക്കംകുറയ്ക്കാനാണ് എംപി. സ്ഥാനം നേരത്തെ രാജിവെച്ച് നിയമസഭയ്ക്കൊപ്പം ലോക്സഭാ ഉപതിരഞ്ഞെടുപ്പിനും അവസരമൊരുക്കിയത്. എന്നാൽ, കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവോടെ യു.ഡി.എഫിന്റെ കടിഞ്ഞാൺ ലീഗിനാകുമെന്ന് പ്രചരിപ്പിക്കാൻ ഇടതുമുന്നണിക്കായി. അത് യു.ഡി.എഫിന്റെ മറ്റുസീറ്റുകളിലും ക്ഷീണമുണ്ടാക്കിയെന്ന് ലീഗിലെ ചില നേതാക്കൾക്കുതന്നെ അഭിപ്രായമുണ്ട്.
ലോക്സഭ അംഗത്വം ഇട്ടെറിഞ്ഞ് കേരള രാഷ്ട്രീയത്തിലേക്ക് തിരികെ വരാനുള്ള പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം സംസ്ഥാനത്ത് ഭരണം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു പ്രവർത്തകർ മനസ്സില്ലാ മനസ്സോടെ ഉൾക്കൊണ്ടത്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധികാരമോഹം യു.ഡി.എഫിന്റെ തോൽവിയിൽ ഒരു ഘടകമായെന്നാണ് ഒരു വിഭാഗം അണികൾ സാമൂഹികമാധ്യമങ്ങളിലൂടെ ഉയർത്തുന്നത്. യു.ഡി.എഫിൽ കോൺഗ്രസ് അടക്കമുള്ള ഘടകകക്ഷികളെക്കാൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായെങ്കിലും 15 വർഷത്തിന് ശേഷം മുസ്ലിം ലീഗിനുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്തവണത്തേത്. ഭരണപക്ഷത്ത് നിൽക്കുമ്പോഴാണ് ഇതിന് മുമ്പുള്ള വലിയ തിരിച്ചടികളുണ്ടായിട്ടുള്ളത്. എന്നാലിക്കുറി പ്രതിപക്ഷത്തായിരിക്കുമ്പോഴുള്ള തിരിച്ചടി ഇരട്ടി പ്രഹരമാണ്.
മലപ്പുറത്ത് സീറ്റുകളൊന്നും നഷ്ടപ്പെട്ടില്ലെങ്കിലും പി.കെ. കുഞ്ഞാലിക്കുട്ടിയടക്കം പലരുടേയും ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട്. ലോക്സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വൻഭൂരിപക്ഷം നേടിയിട്ടും താനൂർ ഇക്കുറിയും തിരിച്ചുപിടക്കാനായില്ല. 2016, 2011 തിരഞ്ഞെടുപ്പുകളിൽ 24 സ്ഥലത്ത് മത്സരിച്ച ലീഗ് 18-ഉം 20-ഉം സീറ്റുകളിൽ ജയിച്ചിരുന്നു. ഇത്തവണ മൂന്നു സീറ്റുകൾ കൂടി മത്സരിക്കാൻ കിട്ടിയെങ്കിലും നേട്ടമുണ്ടായില്ല. പുതുതായി കിട്ടിയ പേരാമ്പ്ര, കൂത്തുപറമ്പ്, കോങ്ങാട് എന്നിവയിലൊന്നുപോലും പിടിക്കാനുമായില്ല.
കെ.എം. ഷാജി (അഴീക്കോട്), പാറക്കൽ അബ്ദുള്ള (കുറ്റ്യാടി) എന്നിവരാണ് സിറ്റിങ് സീറ്റിൽ തോറ്റ എംഎൽഎ.മാർ. കോഴിക്കോട് സൗത്തും കളമശ്ശേരിയും നഷ്ടമായി. ഗുരുവായൂർ പിടിക്കാൻ നിയോഗിക്കപ്പെട്ട കെ.എൻ.എ. ഖാദർ എംഎൽഎ.യും തോൽവിയറിഞ്ഞു. കാൽനൂറ്റാണ്ടിനുശേഷം, സിറ്റിങ് സീറ്റിൽ (കോഴിക്കോട് സൗത്ത്) രംഗത്തിറക്കിയ ഏക വനിതാസ്ഥാനാർത്ഥി അഡ്വ. നൂർബിന റഷീദിനും ജയിക്കാനായില്ല.
കുഞ്ഞാലിക്കുട്ടിയോട് പ്രതിഷേധിച്ച് മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ മലപ്പുറം ആത്മാഭിമാന സംരക്ഷണ സമിതിയുടെ ലേബലിൽ മത്സരിച്ച അഡ്വ. സയ്യിദ് സാദിഖലി തങ്ങൾക്ക് ലഭിച്ചത് 10479 വോട്ടായിരുന്നു. മലപ്പുറം ലോകസഭാ മണ്ഡലം എംപിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി അകാരണമായി രാജിവെച്ചതിൽ പ്രതീഷേധിച്ച് മലപ്പുറത്തെ ഒരുകുട്ടം യുവാക്കൾ രൂപീകരിച്ച ജനകീയ കൂട്ടായ്മയാണ് 'മലപ്പുറം ആത്മാഭിമാന സംരക്ഷണ സമിതി'. മുസ്ലിം ലീഗ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയുടെ മുൻ സംസ്ഥാന, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളായിരുന്നു സമിതിയുടെ തലപ്പത്ത് ഉണ്ടായിരുന്നത്.
മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ സമീപകാലത്ത് പാർട്ടിയുടെ നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്ത് പാർട്ടി അനുഭാവികൾ രംഗത്ത് വരിക എന്നത് അഭൂതപൂർവ്വമായ കാര്യമായിരുന്നു.സമിതി ഭാരവാഹികൾ 2021 ഫെബ്രുവരി 12 ന് മലപ്പുറം പ്രസ്സ് ക്ലബ്ബിൽ വെച്ച് പത്രസമ്മേളനം നടത്തുകയും കുഞ്ഞാലി കുട്ടി രാജിവെച്ച തീരുമാനത്തെ ശക്തമായി അപലപിക്കുകയും , എംപി സ്ഥാനം രാജിവെച്ച കാര്യത്തിൽ കുഞ്ഞാലി കുട്ടി വോട്ടർമാരോട് മാപ്പുപറയണമെന്നും, നിയമസഭയിലേക്ക് മത്സരിക്കുന്ന തീരുമാനത്തിൽ നിന്നും പിന്മാറണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.
Stories you may Like
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- പാപഭാരം ഏറ്റെടുക്കണോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് ഷിബു ബേബി ജോൺ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്