റോബിൻ പീറ്ററിന് വേണ്ടി പ്രകാശ് വാദിച്ചപ്പോൾ ഐ ഗ്രൂപ്പിൽ കലഹം തുടങ്ങി; സമുദായ സമവാക്യത്തിൽ അടൂരിന്റെ വിശ്വസ്തനെ ചെന്നിത്തല വെട്ടിയത് നായർ കാർഡുയർത്തി; പഴകുളം മധുവിന് വേണ്ടി ഐ ഗ്രൂപ്പ് ചരട് വലികൾ തുടങ്ങിയപ്പോൾ സമുദായ നേതാവിനെ ഇറക്കി പ്രതിപക്ഷ നേതാവിന്റെ നീക്കങ്ങളെ നിലംപരിശാക്കിയത് പിജെ കുര്യൻ; കോന്നിയിലെ മോഹൻരാജിന്റെ സ്ഥാനാർത്ഥിത്വത്തിൽ ജയിച്ചത് 'കുര്യൻ നായരുടെ' നീക്കങ്ങൾ; പത്തനംതിട്ടയിലെ ഐ ഗ്രൂപ്പിൽ ഇനി പൊട്ടിത്തെറിയുടെ കാലം
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: ഐ ഗ്രൂപ്പിന്റെ ഉറച്ച സീറ്റ് കോന്നി ഗ്രൂപ്പിന് നഷ്ടമാക്കിയതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ രോഷം പുകയുന്നു. അപ്രതീക്ഷിതമായ ഈ കഴിഞ്ഞ ദിവസങ്ങളിൽ വന്ന രാഷ്ട്രീയ നീക്കങ്ങൾ കാരണമാണ് കോന്നി ഐ ഗ്രൂപ്പിന് നഷ്ടമായത്. എൻഎസ്എസ് ജനറൽ സെക്രട്ടറി എന്ന നിലയിൽ ജി.സുകുമാരൻ നായരുടെ ശക്തമായ നീക്കമാണ് ഐ ഗ്രൂപ്പിൽ നിന്നും സീറ്റ് എ ഗ്രൂപ്പിലേക്ക് വന്നത്. പിജെ കുര്യൻ നടത്തിയ നീക്കമാണ് ഐ ഗ്രൂപ്പിന് സീറ്റ് നഷ്ടമാകാൻ കാരണം. സുകുമാരൻ നായരുമായുള്ള അടുപ്പം പിജെ കുര്യൻ സമർത്ഥമായി ഉപയോഗിക്കുകയായിരുന്നു. ഇതോടെയാണ് വിശ്വസ്തനായ പഴകുളം മധുവിനെ ചെന്നിത്തല കൈവിട്ടത്. ഇതോടെ പത്തനംതിട്ടയിൽ ഐ ഗ്രൂപ്പിൽ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ എത്തുകയാണ്.
കോന്നി സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ടു മൂന്നു തവണ സുകുമാരൻ നായർ ഐ ഗ്രൂപ്പിനെ നയിക്കുന്ന ചെന്നിത്തലയെ വിളിച്ചു എന്നാണ് ലഭ്യമായ വിവരം. കോന്നിയിലെ സ്ഥാനാർത്ഥി നായർ ആയിരിക്കണം എന്ന നിർദ്ദേശമാണ് ചെന്നിത്തലയ്ക്ക് സുകുമാരൻ നായർ ആദ്യം നൽകിയത്. അടൂർ പ്രകാശ് ആണെങ്കിൽ തന്റെ വിശ്വസ്തനായ ഐ ഗ്രൂപ്പിലെ റോബിൻ പീറ്ററിനെ സ്ഥാനാർത്ഥിയാക്കണം എന്ന ആവശ്യം നിരത്തിയിരുന്നു. സുകുമാരൻ നായരുടെ ഇടപെടലിനെ തുടർന്ന് പഴകുളം മധുവിനെ സ്ഥാനാർത്ഥിയാക്കാൻ ചെന്നിത്തല നീക്കവും നടത്തിയിരുന്നു. എന്നാൽ രണ്ടാം ഘട്ട വിളിയിൽ പി.മോഹൻരാജിനെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് സുകുമാരൻ നായർ ആവശ്യപ്പെട്ടത്.
പക്ഷെ ഈ തീരുമാനത്തോട് ചെന്നിത്തലയ്ക്ക് ഉള്ളിൽ വിയോജിപ്പുണ്ടായിരുന്നു. മോഹൻരാജ് എ ഗ്രൂപ്പാണ്. എ-ഐ ഗ്രൂപ്പ് പോര് കോൺഗ്രസിനുള്ളിൽ കൊടുമ്പിരി കൊണ്ടിരിക്കെ എങ്ങിനെ ഐ സീറ്റ് എ ഗ്രൂപ്പിന് വെച്ചു മാറും. പക്ഷെ സുകുമാരൻ നായരുടെ തീരുമാനം വന്നതോടെ ഐ ഗ്രൂപ്പ് സീറ്റിൽ എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായ മോഹൻരാജിനെ നിർത്താൻ ചെന്നിത്തലയും സമ്മതം മൂളുകയായിരുന്നു. ഇതോടെയാണ് രണ്ടു പതിറ്റാണ്ടിലേറെയായി ഐ നിലനിർത്തിയ കോന്നി എ ഗ്രൂപ്പിന് പോവുകയായിരുന്നു. കോന്നി സീറ്റിൽ സുകുമാരൻ നായരുടെ പിന്നിൽ കളിച്ചത് പി.ജെ.കുര്യൻ ആണെന്നാണ് ലഭിക്കുന്ന സൂചനകൾ.
തനിക്ക് എംപി സീറ്റ് നഷ്ടമാക്കിയ കോൺഗ്രസിലെ ഗ്രൂപ്പ് കളികളിൽ ഖിന്നനായി തുടരുന്ന പി.ജെ.കുര്യൻ കോന്നിയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇറങ്ങിക്കളിക്കുകയായിരുന്നു. സുകുമാരൻ നായരെ മുന്നിൽ നിർത്തി കളിക്കാൻ കുര്യൻ തീരുമാനിച്ചതോടെ അന്തിമ വിജയം കുര്യന് തന്നെയാകുകയായിരുന്നു. ചെന്നിത്തലയെയും ഐ ഗ്രൂപ്പ് നേതൃത്വത്തേയും ഞെട്ടിച്ച നീക്കമാണ് കുര്യന്റെ ഭാഗത്ത് നിന്നും വന്നത്. കഴിഞ്ഞ ലോക്സഭാ സീറ്റിൽ തന്റെ എംപി സീറ്റ് വെട്ടുന്നതിൽ ഒരു പ്രമുഖ പങ്ക് വഹിച്ച ചെന്നിത്തലയ്ക്ക് ഒരു പണി കൊടുക്കാൻ വന്നു ചേർന്ന അവസരം കുര്യൻ ഭംഗിയായി വിനിയോഗിക്കുകയായിരുന്നു. കോന്നി സീറ്റിലെ എ ഗ്രൂപ്പിന്റെ വിജയം കുര്യൻ നായരുടെ വിജയം എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ തന്നെ വിശേഷിപ്പിക്കുന്നത്.
ഉമ്മൻ ചാണ്ടിയുമായി കടുത്ത ഭിന്നതയിലാണ് പിജെ കുര്യൻ. ചെന്നിത്തലയുമായി അടുക്കാൻ ശ്രമിക്കികയും ചെയ്തു. എന്നാൽ ഐ ഗ്രൂപ്പ് മതിയായ പരിഗണന കുര്യന് നൽകിയില്ല. ഇതിനുള്ള പ്രതികാരമാണ് പത്തനംതിട്ടയിൽ ഐ ഗ്രൂപ്പിനെ ഉന്മൂലനം ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. കോന്നി സീറ്റിൽ റോബിൻ പീറ്ററിന് പകരം എയുടെ മോഹൻരാജ് എത്തിയതോടെ ഐ ഗ്രൂപ്പിൽ രോഷം തിളയ്ക്കാൻ തുടങ്ങി. മോഹൻരാജും കുര്യനും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. ഇതാണ് ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള മോഹൻരാജിനെ പിന്തുണയ്ക്കാൻ കുര്യനെ പ്രേരിപ്പിച്ചത്. ഇതോടെ പത്തനംതിട്ടയിലെ ഐ വിരുദ്ധ ഗ്രൂപ്പിന്റെ നേതൃത്വം കുര്യനിലേക്ക് എത്തുമെന്നും സൂചനയുണ്ട്.
ഐ-എ ഗ്രൂപ്പ് പോരുകളിൽ എപ്പോഴും ആത്യന്തിക വിജയം എ ഗ്രൂപ്പിനാണ്. ഇപ്പോൾ ഒരു ഏറ്റുമുട്ടൽ പോലുമില്ലാതെ ഒരു സിറ്റിങ് സീറ്റ് എ ഗ്രൂപ്പിന് ചെന്നിത്തല കൈമാറിയതിലാണ് ഐക്കുള്ളിൽ രോഷം പുകയുന്നത്. സുകുമാരൻ നായരും പി.ജെ.കുര്യനും ഉൾപ്പെട്ട നീക്കങ്ങളിൽ ചെന്നിത്തല നിലംപരിശാകുകയാണ് ഉണ്ടായത് എന്ന് ഐയ്ക്ക് അറിയാമെങ്കിലും ഗ്രൂപ്പിൽ ചെന്നിത്തലയ്ക്ക് എതിരെ അങ്കക്കലിപ്പാണ് രൂപപ്പെട്ടിരിക്കുന്നത്. ഒരു സിറ്റിങ് സീറ്റ് നഷ്ടമാകാൻ ചെന്നിത്തല ഇടംനൽകി എന്നാണ് ഗ്രൂപ്പിൽ ഉയരുന്ന ആരോപണം.
ഐ ഗ്രൂപ്പിന്റെ അടൂർ പ്രകാശ് വർഷങ്ങളായി കൈവശം വെച്ചിരിക്കുന്ന സീറ്റാണ് കോന്നി. 1996 മുതൽ അടൂർ പ്രകാശ് മത്സരിക്കുകയും വിജയിക്കുകയും ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന മണ്ഡലമാണ് കോന്നി. കോന്നി ഐ ഗ്രൂപ്പിന്റെ ഒരുറച്ച സീറ്റാണ് കോന്നി. കോന്നി എംഎൽഎയായി തുടരുമ്പോൾ തന്നെയാണ് അടൂർ പ്രകാശ് ആറ്റിങ്ങൽ ലോക്സഭാ സീറ്റിൽ മത്സരിക്കാൻ ആറ്റിങ്ങൽ സീറ്റിലേക്ക് നീങ്ങുന്നത്. ചരിത്രം തിരുത്തിക്കുറിച്ച് ഈ ഇടത്മണ്ഡലം അടൂർ പ്രകാശ് പിടിച്ചെടുത്തതോടെയാണ് കോന്നിയിൽ ഉപതിരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങുന്നത്. തന്റെ വിശ്വസ്തനായ റോബിൻ പീറ്ററിനെ കോന്നിയിൽ സ്ഥാനാർത്ഥിയായി അടൂർ പ്രകാശ് പ്രഖ്യാപിച്ചതുമായിരുന്നു.
നിയമസഭാ മണ്ഡലങ്ങളിൽ വിജയിച്ച സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുമ്പോൾ അവർക്ക് പിൻഗാമികളെ തീരുമാനിക്കാം എന്ന മുൻ തീരുമാനമനുസരിച്ചാണ് അടൂർ പ്രകാശും മുരളീധരനും തങ്ങളുടെ പിൻഗാമികളായി യഥാക്രമം റോബിൻ പ്രകാശിനെയും പീതാംബരക്കുറുപ്പിനെയും തീരുമാനിച്ചത്. പക്ഷെ രണ്ടു പേർക്കും പിൻഗാമികളെ തീരുമാനിക്കാൻ കഴിഞ്ഞില്ല. എൻഎസ്എസിന്റെ തീരുമാനമാണ് വട്ടിയൂർക്കാവിലെയും കോന്നിയിലെയും കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ചത്. കോന്നിയിൽ മോഹൻരാജിനെയും വട്ടിയൂർക്കാവ് മോഹൻകുമാറിനെയും നിർത്താൻ ശക്തമായ ആവശ്യമാണ് സുകുമാരൻ നായരുടെ ഭാഗത്ത് നിന്നും മുഴങ്ങിയത്.
തങ്ങളുടെ പിൻഗാമികൾ സ്വന്തം സീറ്റിൽ വരാത്തതിൽ .മുരളീധരനും അടൂർ പ്രകാശിനും എതിർപ്പ് ഉണ്ടെങ്കിലും തത്ക്കാലം പുറത്തു പറയാൻ കഴിയാത്ത അവസ്ഥയിലാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍