ഇടത്-വലത് സർക്കാരുകളുടെ കാലത്ത് കെ.എ.രതീഷ് കശുവണ്ടി വികസന കോർപറേഷൻ എംഡി സ്ഥാനത്ത്; ഒരു പതിറ്റാണ്ടിനിടെ തോട്ടണ്ടി ഇറക്കുമതിയിൽ നടത്തിയത് കോടികളുടെ അഴിമതി; സിബിഐ കേസ് വന്നപ്പോൾ ഒഴിവാക്കി കൊടുത്തു; ബോർഡ്-കോർപറേഷൻ നിയമനം വന്നപ്പോൾ സിബിഐ അന്വേഷണ വിവരം മറച്ചുവെച്ചു; ആദ്യം നൽകിയത് ഇൻകെൽ എംഡി സ്ഥാനം പിന്നീട് ഖാദി ബോർഡ് സെക്രട്ടറിസ്ഥാനവും നൽകി; സിബിഐ പ്രോസിക്യൂഷൻ അനുമതി തേടിയിട്ടും ഖാദി ബോർഡ് സെക്രട്ടറിക്ക് പിണറായി സർക്കാറിന്റെ തണൽ
എം മനോജ് കുമാർ
തിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷന് കോടികളുടെ നഷ്ടമുണ്ടാക്കിയ കേസിൽ സിബിഐ പ്രോസിക്യൂഷൻ അനുമതി തേടിയ കെ.എ.രതീഷ് ഇപ്പോഴും ഖാദി ബോർഡ് സെക്രട്ടറി. കശുവണ്ടി വികസന കോർപറേഷൻ എംഡിയായിരിക്കുമ്പോൾ ഗുണനിലവാരം കുറഞ്ഞ കശുവണ്ടി ഇറക്കുമതി ചെയ്ത കേസിൽ കോർപറേഷന് കോടികളുടെ നഷ്ടമുണ്ടാക്കിയ കേസിൽ സിബിഐ പ്രതിപ്പട്ടികയിൽ ഒന്നാം പ്രതിയാണ് കെ.എ.രതീഷ്. രണ്ടു മാസം മുൻപാണ് രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടു സർക്കാരിനു സിബിഐ കത്ത് നൽകിയത്. ഇതുവരെ സർക്കാർ കെ.രതീഷിനെ ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിട്ടില്ല. ഡിജിപി ജേക്കബ് തോമസിനെ പ്രോസിക്യൂട്ട് ചെയ്യാൻ ക്രൈംബ്രാഞ്ച് അനുമതി തേടിയപ്പോൾ പത്ത് ദിവസം പോലും എടുക്കാതെ അനുമതി നൽകിയ സർക്കാരാണ് സിബിഐ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ടു കത്ത് നൽകിയ ഖാദി ബോർഡ് സെക്രട്ടറിയെ ലാവണത്തിൽ തന്നെ തുടരാൻ അനുവദിക്കുന്നത്. അന്ന് കശുവണ്ടി കോർപറേഷൻ ചെയർമാനായിരുന്ന ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരൻ, എംഡിയായിരുന്ന കെ.എ.രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ടിട്ടാണ് സിബിഐ കത്ത് നൽകിയത്.
2005 മുതൽ 2015 വരെ രണ്ടു സർക്കാരുകളുടെ കാലത്ത് കശുവണ്ടി വികസന കോർപറേഷൻ എംഡി സ്ഥാനത്ത് തുടർന്നു എന്നതുകൊണ്ട് തന്നെ രതീഷിന്റെ സ്വാധീനം വ്യക്തമാണ്. എംഡി സ്ഥാനത്ത് ഈ രീതിയിൽ തുടർന്നത് തന്നെ റെക്കോർഡുമാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും വി എസ് അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്തും രതീഷ് ഈ പോസ്റ്റിൽ തുടർന്നു. ധനകാര്യവകുപ്പ്, വ്യവസായവകുപ്പ്, വിജിലൻസ്, നിയമസഭാ സമിതി, കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ തുടങ്ങി എല്ലാ ഏജൻസികളും തോട്ടണ്ടി ഇറക്കുമതിയിൽ അഴിമതി നടന്നു എന്ന് വ്യകതമാക്കിയതാണ്. ഈ ഏജൻസികൾ എല്ലാം തോട്ടണ്ടി ഇറക്കുമതിയിൽ അഴിമതി നടന്നു എന്ന് പറഞ്ഞുവെങ്കിലും രതീഷിന്റെ സ്ഥാനചലനത്തിനു ഇളക്കം സംഭവിച്ചില്ല. ഇതോടെയാണ് ഹൈക്കോടതിയിൽ കടകംപള്ളി മനോജ് ഹർജി നൽകിയത്. വിജിലൻസ് അന്വേഷണം നടത്താം എന്നാണ് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത്. ഇത് അന്താരാഷ്ട്ര ഇടപാടാണ്. അതിനാൽ സിബിഐ വരട്ടെ. എന്നാണ് ഹൈക്കോടതി പറഞ്ഞത്. ഇതിലാണ് ഇപ്പോൾ സിബിഐ കുറ്റപത്രം വന്നിരിക്കുന്നത്. കോട്ടയം ആസ്ഥാനമായ ജെഎംജെ എന്ന കമ്പനിയാണ് കശുവണ്ടി വികസന കോർപറേഷന് വേണ്ടി തോട്ടണ്ടി ഇറക്കുമതി ചെയ്തത്. ഈ കമ്പനി ബിനാമി കമ്പനിയാണെന്നും ഇതിനു പിന്നിൽ രതീഷ് ആണെന്നും അന്നു തന്നെ ആരോപണം ഉയർന്നിരുന്നതുമാണ്.
രതീഷിനു എപ്പോഴും ലഭിച്ചത് ഭരണത്തിന്റെ തണൽ:
അഴിമതിക്കാരെ ഒരു പോസ്റ്റിലും നിയമിക്കില്ലെന്ന ഇടതുമുന്നണി തീരുമാനം കാറ്റിൽപ്പറത്തിയാണ് അഴിമതിക്കാരനായ രതീഷിനെ ഖാദി ബോർഡ് സെക്രട്ടറിയായി നിയമിച്ചത്. കഴിഞ്ഞ ഫെബ്രുവരിയാണ് ഈ നിയമനം നടന്നത്. ഇപ്പോൾ കശുവണ്ടി അഴിമതിക്കേസിൽ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐ സർക്കാരിനു കത്ത് നൽകിയിട്ടും ചിറകിനുള്ളിലൊതുക്കിയുള്ള സംരക്ഷണമാണ് അഴിമതിക്കാരനു ഇടത് സർക്കാർ നൽകുന്നത്. സിബിഐ കത്ത് നൽകി രണ്ടു മാസമായിട്ടും ഖാദി ബോർഡ് സെക്രട്ടറി എന്ന രതീഷിന്റെ പോസ്റ്റിനു ഇളക്കംതട്ടിയിട്ടില്ല. വിജിലൻസ് അന്വേഷണമില്ല. സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട ഫയൽ വന്നിട്ടുമില്ല. അതിനാൽ രതീഷിനു എംഡി പോസ്റ്റ് നൽകുന്നതിൽ കുഴപ്പമില്ല എന്നാണ് രതീഷിനെ വിവിധ പോസ്റ്റുകളിൽ പരിഗണിക്കുമ്പോൾ ന്യായീകരണമായി സർക്കാർ പറഞ്ഞത്. പക്ഷെ ഇപ്പോൾ സിബിഐ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ടു കത്ത് നൽകിയിട്ടും രതീഷിനെ ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാൻ സർക്കാർ തയ്യാറായിട്ടില്ല. ഇടത് സർക്കാരിന്റെ കനത്ത സംരക്ഷണത്തിന്റെ നിഴലിലാണ് അഴിമതിക്കാരൻ എന്ന പ്രതിച്ഛായയുണ്ടായിട്ടും രതീഷ് ഖാദി ബോർഡ് സെക്രട്ടറിയായി നിയമിക്കപ്പെട്ടത്.
സിബിഐ അന്വേഷണം വന്നപ്പോൾ കശുവണ്ടി അഴിമതിക്കേസിൽ വിജിലൻസ് അന്വേഷണം ഒഴിവാക്കിയിരുന്നു. സിബിഐ അന്വേഷണം ആണെങ്കിൽ തുടരുന്ന നിലയിലും. കോർപറേഷൻ-ബോർഡ് എംഡിമാർക്ക് വിജിലൻസ് ക്ലിയറൻസ് ആവശ്യമാണ്. വിജിലൻസ് കേസ് ഒഴിവാക്കിയപ്പോൾ വിജിലൻസ് ക്ലിയറൻസിന് രതീഷിന്റെ മുന്നിൽ തടസം വന്നില്ല. ഇതോടെയാണ് കോർപറേഷൻ-ബോർഡ് എംഡിയായി നിയമിക്കപ്പെടാൻ രതീഷിന്റെ മുന്നിലുള്ള തടസം മാറുന്നത്. ഇങ്ങനെയാണ് ഇൻകെൽ എംഡിയും ഇപ്പോൾ ഖാദിബോർഡ് സെക്രട്ടറിയുമായി മാറാൻ കെ.രതീഷിനു കഴിഞ്ഞത്.
കശുവണ്ടി വികസന കോർപറേഷൻ എംഡി സ്ഥാനത്ത് നിന്ന് അഴിമതിയുടെ പേരിൽ പുറത്താക്കപ്പെട്ടപ്പോൾ കൺസ്യൂമർ ഫെഡ് എംഡിയായി നിയമിക്കാൻ തീരുമാനിച്ചെങ്കിലും അഴിമതി പ്രതിച്ഛായയുടെ പേരിൽ നിയമനം ഒഴിവാക്കുകയായിരുന്നു. ഇതിന്നിടയിൽ വ്യവസായ വകുപ്പിലെ പരിശീലിന സ്ഥാപനമായ കീഡിന്റെ സിഇഒയാക്കി സർക്കാർ നിയമിച്ചിരുന്നു. പിന്നീടാണ് ഇൻകലിന്റെ എംഡിയാക്കി മാറ്റിയത്.
ഇൻകെൽ എംഡിയെ തെറുപ്പിച്ചത് കിഫ്ബി സിഇഒയുടെ എതിർപ്പ്
ഇൻകെൽ എംഡിയായി നിയമിച്ചെങ്കിലും കിഫ്ബി സിഇഒ കെ.എം.എബ്രാഹാമിന്റെ എതിർപ്പിനെ തുടർന്ന് ഇൻകെൽ എംഡി നിയമനത്തിൽ നിന്നും സർക്കാർ ഒഴിവാക്കുകയായിരുന്നു. കോടികളുടെ കശുവണ്ടി അഴിമതി പൊതുദൃഷ്ടിയിൽ എത്തിച്ച കടകംപള്ളി മനോജ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അന്ന് ഫിനാൻസ് സെക്രട്ടറിയായ കെ.എം.എബ്രഹാമാണ് രതീഷിനെതിരെ റിപ്പോർട്ട് നൽകിയത്. നടന്നത് കോടികളുടെ അഴിമതിയാണ് ഇത് അന്വേഷിക്കേണ്ടതുണ്ട് എന്നാണ് കെ.എം.എബ്രഹാം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതോടെയാണ് ഇൻകെൽ എംഡി എന്ന പോസ്റ്റ് തെറിച്ചത്. സിബിഐ അന്വേഷണം നടക്കുമ്പോൾ രതീഷിനെ രഹസ്യമായി ഇൻകെലിന്റെ എംഡിയായി നിയമിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് നിയമനം നടന്നത്. മന്ത്രിസഭ പോലും അറിയാതെയായിരുന്നു നിയമനമെന്നും ആരോപണമുയർന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ രതീഷിനെ മാറ്റി കെ. വേണുഗോപാലിനെ എംഡിയായി നിയമിച്ചത്. ഇതിനു ശേഷമാണ് സിബിഐ അന്വേഷണം മറച്ചുവെച്ച് ഖാദി ബോർഡ് സെക്രട്ടറിയായി നിയമനം നൽകിയത്. ഫെബ്രുവരിയിലായിരുന്നു ഈ നിയമനം. ഇപ്പോൾ സിബിഐ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയിട്ടും ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
തോട്ടണ്ടി ഇറക്കുമതിയിൽ 500 കോടിയുടെ അഴിമതി നടന്നു എന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതിക്ക് അഴിമതി ബോധ്യപ്പെട്ടതുകൊണ്ടാണ് സിബിഐ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടത്. ഇപ്പോൾ കെ.എ.രതീഷിനെതിരെ സിബിഐ പ്രോസിക്യൂഷൻ അനുമതി തേടി കത്ത് നൽകിയെങ്കിലും അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് പിണറായി സർക്കാർ കൈക്കൊള്ളുന്നത്-തോട്ടണ്ടി ഇറക്കുമതിയിലെ അഴിമതി വെളിയിൽ കൊണ്ടുവന്ന കടകംപള്ളി മനോജ് മറുനാടനോട് പറഞ്ഞു. അഴിമതി ഹൈക്കോടതി ശരിവെച്ചു. അഴിമതിയുടെ ഗ്രാവിറ്റിയാണ് കണ്ടുപിടിക്കേണ്ടത്. അതാണ് സിബിഐ അന്വേഷണത്തിൽ തെളിയാൻ പോകുന്നത്. എത്ര ആയിരം കോടിയുടെ അഴിമതി നടന്നുവെന്നാണ് കണ്ടുപിടിക്കേണ്ടത്. ആയിരം കോടിയോളം രൂപയുടെ അഴിമതി നടന്നുവന്നു മനസിലായെങ്കിലും 500 കോടിയുടെ അഴിമതി ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. ഈ അന്വേഷണത്തിന്റെ തുടർച്ചയായാണ് സിബിഐ ഇപ്പോൾ കുറ്റപത്രം നൽകിയിരിക്കുന്നത്-മനോജ് പറയുന്നു.
വിവാദമായ തോട്ടണ്ടി അഴിമതിയുടെ കഥ ഇങ്ങനെ:
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് നിലവാരം കുറഞ്ഞ തോട്ടണ്ടിയാണ് രതീഷ് എംഡിയായിരുന്ന കാലത്ത് കശുവണ്ടി കോർപറേഷൻ ഇറക്കുമതി ചെയ്തത്. ഐവറികോസ്റ്റ്, ഘാന, ഗിനി ബസാവോ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വിലകുറഞ്ഞ തോട്ടണ്ടി ഇറക്കുമതിയാണ് കശുവണ്ടി കോർപറേഷൻ നടത്തിയത്. കോട്ടയം ആസ്ഥാനമായ ജെഎംജെ കമ്പനിയാണ് തോട്ടണ്ടി ഇറക്കുമതി ചെയ്തത്. കമ്പനി ഉടമയായ ജെയ്മോൻ ജോസഫാണ് സിബിഐ കുറ്റപത്രത്തിലെ ഒരു പ്രതി. കമ്പോള വിലയേക്കാൾ ഉയർന്ന വില നൽകിയാണ് ഇവിടെനിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്തത്. ഒരു വർഷം 200-250 കോടിയുടെ തോട്ടണ്ടിയാണ് കശുവണ്ടി കോർപറേഷൻ ഇറക്കുമതി ചെയ്യുന്നത്. പ്രോസസ് ചെയ്ത് ഇത് വില്പന നടത്തുമ്പോൾ തന്നെ ഇരട്ടി വിലയാകും. വാങ്ങിയതിലും വില്പന നടത്തിയതിലുമെല്ലാം അഴിമതി നടന്നു. അഴിമതി പുറത്ത് വന്നതോടെ ഈ കാര്യത്തിൽ നിരവധി ഏജൻസികളുടെ അന്വേഷണം നടന്നു. എല്ലാ അന്വേഷണത്തിലും അഴിമതി തെളിഞ്ഞിരുന്നു. ഇതോടെയാണ് ഹൈക്കോടതിയിൽ മനോജ് ഹർജി നൽകിയത്. ഇതോടെ ഇടപാടിൽ സിബിഐ അന്വേഷണം വരുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്