പോളിടെക്ക്നിക്കുകളിലെ 250 ഓളം അദ്ധ്യാപകർക്ക് അർഹതയുള്ളത് സംസ്ഥാന നിരക്കിലുള്ള ശമ്പളം; വാങ്ങുന്നതോ യുജിസിക്ക് തുല്യമായ എഐസിടിഇ സ്കീമിലുള്ള ശമ്പളവും; ചട്ടം മറികടക്കാൻ ഉപയോഗിക്കുന്നത് ഡീംഡ് യൂണിവേഴ്സിറ്റികളിലെ റെഗുലർ അല്ലാത്ത കോഴ്സ് സർട്ടിഫിക്കറ്റുകൾ; നിയമലംഘനത്തിനു കുടപിടിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവും; ഖജനാവിൽ നിന്നും ഒഴുകിപ്പോവുന്നത് കോടികൾ; അധിക തുക തിരികെ പിടിക്കണമെന്ന് വിജിലൻസ് റിപ്പോർട്ട് കണ്ടില്ലെന്ന് നടിച്ച് പിണറായി സർക്കാർ
എം മനോജ്കുമാർ
തിരുവനന്തപുരം: അർഹതയും അംഗീകാരവും ഇല്ലാതെ ഒരു കൂട്ടം സാങ്കേതിക വിദ്യാഭ്യാസ വിഭാഗം അദ്ധ്യാപകർ കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ശമ്പളം വാങ്ങുന്നു. സംസ്ഥാന സ്കെയിലിലുള്ള ശമ്പളം വാങ്ങാൻ അർഹതയുള്ള സംസ്ഥാനത്തെ പോളിടെക്കുകളിലെ 250 ഓളം അദ്ധ്യാപകരാണ് നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് കേന്ദ്ര സ്കെയിലിലുള്ള ശമ്പളം പറ്റുന്നത്. സംസ്ഥാന ഖജനാവിൽ നിന്ന് പ്രതിമാസം കോടികളാണ് അനർഹരായ അദ്ധ്യാപകർക്ക് കേന്ദ്ര സ്കെയിലിലുള്ള ശമ്പളം നൽകാൻ വേണ്ടി ചെലവിടുന്നത്. 25000 രൂപ മുതൽ മുകളിലോട്ടുള്ള തുകകളാണ് ഇവർ സംസ്ഥാന ഖജനാവിൽ നിന്നും അധികമായി കരസ്ഥമാക്കുന്നത്. 2013 മുതൽ ഈ രീതിയിൽ അനർഹമായി ഇവർ കേന്ദ്ര ശമ്പളം കൈപ്പറ്റുന്നുണ്ട്. യുജിസിയുടെ സമാനസ്കെയിലിലുള്ള ശമ്പളം പറ്റാൻ വേണ്ടി ഡീംഡ് യൂണിവേഴ്സിറ്റിയുടെ ബിടെക് എംടെക് സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് അദ്ധ്യാപകർ ഈ ഖജനാവ് കൊള്ള നടത്തുന്നത്.
കഴിഞ്ഞ യുഡിഎഫ് കാലത്ത് ഒരു മന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ ആ ഘട്ടത്തിൽ അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്നും എംടെക്ക് പാസായി എന്ന് പറഞ്ഞു സർട്ടിഫിക്കറ്റ് വാങ്ങി മലപ്പുറത്തെ ഒരു പ്രിൻസിപ്പാൾ കേന്ദ്ര നിരക്കിലുള്ള ശമ്പളം വാങ്ങുന്നുണ്ട്. സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ സംസ്ഥാന സ്കെയിലിൽ ശമ്പളം പറ്റേണ്ട അദ്ധ്യാപകർ ഡീംഡ് യൂണിവേഴ്സിറ്റികളിൽ നിന്ന് റെഗുലറും പാർട്ട് ടൈമും അല്ലാത്ത എംടെക്ക്-ബിടെക്ക് സർട്ടിഫിക്കറ്റുകൾ ഹാജരാക്കി കേന്ദ്ര നിരക്കിൽ ശമ്പളം വാങ്ങുന്നുണ്ടെന്നും അധിക തുക സർക്കാർ തിരികെ പിടിക്കേണ്ടതുണ്ടെന്നുമാണ് 2015-ൽ വിജിലൻസ് തന്നെ സർക്കാരിനു റിപ്പോർട്ട് നൽകിയത്. എന്നാൽ അദ്ധ്യാപകർക്ക് അരുനിൽക്കാൻ ഒരു സർക്കാർ കമ്മിറ്റിയെ വെച്ച് നിയമത്തിലെ പഴുതുകൾ ഉപയോഗപ്പെടുത്തി ഇവരെ വെള്ളപൂശി നിർത്തുകയാണ് സർക്കാർ ചെയ്തത്. ഇപ്പോൾ കോടികൾ ഖജനാവിൽ നിന്നും ഒഴുകിപോയിട്ടും അദ്ധ്യാപകർ നടത്തുന്ന ഖജനാവ് കൊള്ളയെക്കുറിച്ച് സർക്കാർ നിശബ്ദത പാലിക്കുകയാണ്.
സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ രണ്ടു രീതിയിൽ ശമ്പളം അദ്ധ്യാപകർ കൈപ്പറ്റുന്നുണ്ട്. എഐസിടിഇ സ്കീം പ്രകാരമുള്ള കേന്ദ്ര ശമ്പളം, സംസ്ഥാന സ്കെയിൽ അനുസരിച്ചുള്ള ശമ്പളം. വകുപ്പ് മേധാവിയോ പ്രിൻസിപ്പാൾമാരോ ആകാൻ എഐസിടിഇ നിഷ്ക്കർഷിക്കും പ്രകാരമുള്ള യോഗ്യതകൾ വേണമെന്നു യുജിസിക്ക് തത്തുല്യമായ എഐസിടിഇ നിഷ്ക്കർഷിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ഏത് വിഭാഗത്തിലാണോ ആ വിഭാഗത്തിൽ ബിടെക്ക്, എംടെക്ക് ബിരുദങ്ങൾ വേണം എച്ച്ഒഡിയാകാനും, പ്രിൻസിപ്പാൾമാരാകാനും. അവർക്ക് എഐസിടിഇ നിരക്കിൽ ശമ്പളം നൽകണം. അല്ലാത്തവർക്ക് സംസ്ഥാന സർക്കാർ സ്കെയിലിലും ശമ്പളം നൽകണം. സംസ്ഥാന കേന്ദ്ര ശമ്പള സ്കെയിലുകൾ തമ്മിൽ 25000 മുതൽ മുകളിലോട്ട് വർദ്ധനയുണ്ട്. ഇത് മനസിലാക്കിയാണ് സാങ്കേതിക വിദ്യാഭ്യാസവകുപ്പിലെ 250 ഓളം അദ്ധ്യാപകർ ബിടെക്ക്-എംടെക്ക് സർട്ടിഫിക്കറ്റുകൾ ഹാജരാക്കി എഐസിടിഇ നിരക്കിൽ ശമ്പളം വാങ്ങിക്കുന്നത്. വകുപ്പ് തലവൻ എന്ന പോസ്റ്റുകളും പ്രിൻസിപ്പാൾ പോസ്റ്റുകളും കരസ്ഥമാക്കിയാണ് കേന്ദ്ര നിരക്കിൽ ശമ്പളം വാങ്ങുന്നത്.
എഐസിടിഇ സ്കീം പ്രകാരമുള്ള ശമ്പളത്തിനു റെഗുലർ അല്ലെങ്കിൽ പാർട്ട് ടൈം ബിടെക്ക്-എംടെക്ക് കോഴ്സുകൾ തന്നെ വേണം എന്ന് എഐസിടിഇ നിഷ്ക്കർഷിച്ചിട്ടുണ്ട്. എന്നാൽ ഈ അദ്ധ്യാപകർ ഡീംഡ് യൂണിവേഴ്സിറ്റികളിൽ നിന്നും ബിടെക്ക്-എംടെക്ക് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി വകുപ്പ് തലവൻ അല്ലെങ്കിൽ പ്രിൻസിപ്പാൾ പദവികളും കേന്ദ്ര നിരക്കിൽ ശമ്പളവുമാണ് നേടിയിരിക്കുന്നത്. ഇതെല്ലാം നോക്കേണ്ട സാങ്കേതിക വിദ്യാഭ്യാസവകുപ്പ് അധികൃതർ ഈ അദ്ധ്യാപകർ കേന്ദ്ര നിരക്കിൽ ശമ്പളം വാങ്ങുന്നതും നോക്കി കയ്യുംകെട്ടിയിരിക്കുകയാണ്. നിയമത്തിലെ പഴുതാണ് ഈ അദ്ധ്യാപകർ ഉപയോഗിക്കുന്നത്. ബിടെക്ക്-എംടെക്ക് വേണം എന്നാണ് പറയുന്നത്.
കേരളത്തിനു പുറത്തുള്ള യൂണിവേഴ്സിറ്റികളിൽ നിന്നും റെഗുലറും പാർട്ട് ടൈമും അല്ലാത്ത വീക്കെൻഡ് കോഴ്സുകളിൽ ചേർന്നാണ് ഇവർ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയത്. ഇത് എഐസിടിഇ നിബന്ധനകൾക്ക് വിരുദ്ധമാണ്. എന്നാൽ സർട്ടിഫിക്കറ്റിൽ റെഗുലർ-പാർട്ട് ടൈം-വീക്കെൻഡ് എന്ന് രേഖപ്പെടുത്തിയിട്ടില്ല എന്ന് തൊടുന്യായം പറഞ്ഞാണ് ഇത് പരിശോധിക്കാൻ വേണ്ടി രൂപീകരിച്ച സർക്കാർ കമ്മറ്റി ആ അനധികൃതക്കാരെ നിയമവിധേയമാക്കി മാറ്റിയിരിക്കുന്നത്. റെഗുലറും വീക്കെൻഡും തുല്യമായി പരിഗണിക്കാം എന്ന് പറഞ്ഞു വെള്ളയടിക്കുകയാണ് കമ്മറ്റി ചെയ്തത്. ഇതിനു പിന്നാലെ നിയമാനുസൃതമല്ലാത്ത വിദ്യാഭ്യാസയോഗ്യതകൾ നിയമ വിധേയമാക്കിക്കൊണ്ടു ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഉത്തരവിന്റെ ബലത്തിലാണ് കോടികൾ സർക്കാർ ഖജനാവിൽ നിന്നും ഒഴുകിപ്പോകുന്നത്.
കേന്ദ്രനിരക്കിലുള്ള ശമ്പളം പറ്റാൻ ബിടെക്ക്-എംടെക്ക് കോഴ്സുകൾ ചെയ്യാൻ ഒന്നുകിൽ അദ്ധ്യാപകർ ലീവ് എടുത്ത് കോഴ്സിനു ചേരണം. അല്ലെങ്കിൽ കേരളത്തിലെ പാർട്ട് ടൈം കോഴ്സുകൾ ചെയ്യണം. പാർട്ട് ടൈം കോഴ്സുകൾ കേരളത്തിൽ ചെയ്യണമെങ്കിൽ വൈകീട്ട് അഞ്ചര മുതൽ രാത്രി ഒമ്പതര വരെ ക്ലാസുകൾ അറ്റൻഡ് ചെയ്യണം. രണ്ടു വർഷം ദുരിതകാലമാകും. കേരളത്തിനു പുറത്തുള്ള ഡീംഡ് യൂണിവേഴ്സിറ്റികളിൽ ആണെങ്കിൽ ഒരു പാടുമില്ല. രജിസ്റ്റർ ചെയ്ത് കഴിയാവുന്ന ക്ലാസുകൾ അറ്റൻഡ് ചെയ്ത് പരീക്ഷ എഴുതിയാൽ ബിടെക്ക്-എംടെക്കുകൾ പാസാകാം. ഫീസ് കൃത്യമായി ഒടുക്കുന്നുണ്ടോ എന്നാണ് ഡീംഡ് യൂണിവേഴ്സിറ്റികൾ അടക്കമുള്ള കേരളത്തിനു പുറത്തുള്ള യൂണിവേഴ്സിറ്റികൾ നോക്കുന്നത്. എല്ലാം കറക്റ്റ് ആണെങ്കിൽ സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഈ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി എഐസിടിഇ നിരക്കിൽ കേന്ദ്ര ശമ്പളം പറ്റുകയാണ് അദ്ധ്യാപകർ ചെയ്യുന്നത്. റെഗുലർ-പാർട്ട് ടൈം കോഴ്സുകൾ വേണം എന്ന എഐസിടിഇ നിഷ്ക്കർഷ ഒഴിവാക്കുകയും ചെയ്യുന്നു. പരാതി വന്നാൽ റെഗുലർ-പാർട്ട് ടൈം എന്നൊന്നും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടില്ല എന്നും വിശദീകരണം നൽകും.
ഈ കാര്യത്തിൽ പരാതി വന്നപ്പോഴാണ് വിജിലൻസ് ക്വിക്ക് വെരിഫിക്കേഷൻ നടത്തിയത്. ഇതിൽ തന്നെ അദ്ധ്യാപകർ നടത്തുന്ന തട്ടിപ്പ് വിജിലൻസിന് ബോധ്യമായിരുന്നു. എന്നാൽ സർക്കാർ അദ്ധ്യാപകർക്ക് അരു നിന്നു. ഒരു കമ്മറ്റിയെ വെച്ച് വാദം കേട്ടപ്പോൾ സർട്ടിഫിക്കറ്റിൽ റെഗുലർ-പാർട്ട് ടൈം എന്നൊന്നും രേഖപ്പെടുത്തിയിട്ടില്ല എന്ന വാദം കമ്മറ്റിയും അംഗീകരിച്ച അവസ്ഥയായി. ഇതാണ് അദ്ധ്യാപകരെ രക്ഷപ്പെടുത്തിയത്. ഡീംഡ് യൂണിവേഴ്സിറ്റികളുടെ വീക്കെൻഡ് കോഴ്സുകൾക്ക് മുൻപ് കേരള സർവ്വകലാശാലയുടെ അക്കാദമിക് സമിതി അംഗീകാരം നൽകിയിരുന്നു. എന്നാൽ ഇത് എഐടിസിഎ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് എന്ന് മനസിലാക്കിയപ്പോൾ ഉത്തരവ് പിൻവലിച്ച് അക്കാദമിക സമിതി തലയൂരി.
പോളിടെക്നിക്ക് അദ്ധ്യാപകർ കേരള സർവ്വകലാശാലയെ സമീപിച്ചപ്പോൾ അദ്ധ്യാപകർക്ക് സർട്ടിഫിക്കറ്റ് നൽകിയ യൂണിവേഴ്സിറ്റിയുടെ റെഗുലർ കോഴ്സുകൾ തങ്ങൾ അംഗീകരിച്ചിട്ടുണ്ട് എന്നാണ് കേരള സർവ്വകലാശാല മറുപടി നൽകിയത്. റെഗുലർ-വീക്കെൻഡ് കോഴ്സുകൾക്ക് നൽകുന്നത് ഒരേ സർട്ടിഫിക്കറ്റ് ആണെന്ന് വന്നപ്പോൾ പിന്നീട് നടപടികൾ സർക്കാർ തലത്തിൽ നിന്നും വന്നില്ല. ഇതാണ് നിയമവിരുദ്ധമായി ശമ്പളം പറ്റാൻ അദ്ധ്യാപകർക്ക് തുണയാകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്