Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മൊബൈൽ ഫോൺ തട്ടിപ്പുകാരായ അഗസ്റ്റിൻ സഹോദരങ്ങളുടെ കെണിയിൽ നിന്നും 2017ൽ പിണറായി വിജയൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്; മുകേഷിന്റെ ബന്ധുക്കളെ മുമ്പിൽ നിർത്തി നടത്തിയ നാടകത്തിൽ നിന്നും പിന്മാറിയത് അവസാന നിമിഷം: പിടി തോമസ് മാപ്പു പറയണമെന്നത് അനുചിതം; നിയമസഭയിൽ ഇന്നലെ പിണറായി പറഞ്ഞതിന് പിന്നിലെ സത്യം ഇങ്ങനെ

മൊബൈൽ ഫോൺ തട്ടിപ്പുകാരായ അഗസ്റ്റിൻ സഹോദരങ്ങളുടെ കെണിയിൽ നിന്നും 2017ൽ പിണറായി വിജയൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്; മുകേഷിന്റെ ബന്ധുക്കളെ മുമ്പിൽ നിർത്തി നടത്തിയ നാടകത്തിൽ നിന്നും പിന്മാറിയത് അവസാന നിമിഷം: പിടി തോമസ് മാപ്പു പറയണമെന്നത് അനുചിതം; നിയമസഭയിൽ ഇന്നലെ പിണറായി പറഞ്ഞതിന് പിന്നിലെ സത്യം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാംഗോ മുതലാളിമാരുടെ ഉദ്ഘാടനത്തിന് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പച്ചക്കള്ളം. മൊബൈൽ കമ്പനിയുടെ ഉദ്ഘാടനത്തിനായിരുന്നില്ല മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഇന്നലെ നിയമസഭയിൽ 2016ൽ മാംഗോ ഫോണിന്റെ ഉദ്ഘാടനവുമായി കൂട്ടിച്ചേർത്ത് വസ്തുതകൾ വളച്ചൊടിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 2017 ജനുവരിയിൽ മാംഗോ മുതലാളിമാരുടെ വെബ് സൈറ്റിന്റെ അതായത് ന്യൂസ് പോർട്ടലിന്റെ ഉദ്ഘാടനം നിർവ്വഹിക്കേണ്ടി ഇരുന്നത് പിണറായി വിജയനാണ്. ഈ ഉദ്ഘാടനം അവസാന നിമിഷമാണ് പിണറായി ഒഴിവാക്കിയത് എന്നതാണ് വസ്തുത.

2017 ജനുവരിയിൽ മറുനാടൻ കൊടുത്ത വാർത്ത ഇങ്ങനെ:ആപ്പിളിനെ തോൽപ്പിക്കുന്ന മൊബൈൽ ഫോണും പ്രഖ്യാപിച്ച് തട്ടിപ്പിനിറങ്ങിയ അഗസ്റ്റിൻ സഹോദരങ്ങളുടെ കെണിയിൽ നിന്നും പിണറായി വിജയൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്; മുകേഷിന്റെ ബന്ധുക്കളെ മുമ്പിൽ നിർത്തി നടത്തിയ പുതിയ നാടകത്തിൽ നിന്നും മുഖ്യമന്ത്രി പിന്മാറിയത് അവസാന നിമിഷം: സത്യം മറച്ചുവച്ചതിന് മുകേഷിനെ പിണറായി ശാസിച്ചതായും സൂചന

മുട്ടിൽ മരം മുറിക്ക് പിന്നിലും അഗസ്റ്റിൻ സഹോദരന്മാരാണ്. ഇത് ഉന്നയിക്കുന്നതിനിടെയാണ് മാംഗോ മുതലാളിമാരുടെ വെബ് സൈറ്റ് ഉദ്ഘാടനത്തിന് പിണറായിയെ ക്ഷണിച്ച കാര്യം തോമസ് ചർച്ചയാക്കിയത്. ഇത് കള്ളമെന്നായിരുന്നു പിണറായിയുടെ വാദം. എന്നാൽ 2017ൽ എറണാകുളം ഗസ്റ്റ് ഹൗസിൽ ഓൺലൈൻ പോർട്ടലിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയാണ് മുഖ്യാതിഥിയെന്ന തരത്തിൽ അഗസ്റ്റിൻ സഹോദങ്ങൾ ക്ഷണക്കത്ത് പോലും അച്ചടിച്ചിരുന്നു. ഇതാണ് യാഥാർത്ഥ്യം. വിവാദം ഒഴിവാക്കാൻ ഈ ചടങ്ങ് അവസാന മണിക്കൂറിൽ പിണറായി ഒഴിവാക്കുകയായിരുന്നു.

6000 കോടി നിക്ഷേപിച്ച് അപ്പിളിനെയും സാംസ്ങ്ങിനെയും തോൽപ്പിക്കുന്ന അത്യാധുനിക സ്മാർട്ട് ഫോണുകൾ മലയാളി സഹോദരങ്ങൾ ഇറക്കുന്നുവെന്ന ചാനലുകളും, പത്രങ്ങളും ഉളുപ്പില്ലാതെ പ്രഖ്യാപിച്ച വാർത്ത പരസ്യമായി 2016ലും 2017ലും എല്ലാ മാധ്യമങ്ങളിലും എത്തി. ഇതിനിടെയാണ് നിരവധി കേസുകളിൽ പെട്ട അഗസ്റ്റിൻ സഹോദരന്മാർ പുതിയ സംരംഭം പ്രഖ്യാപിച്ചത്. ഇതിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു മുഖ്യാതിഥി. എന്നാൽ അഗസ്റ്റിൻ സഹോദരന്മാരുടെ ഈ നീക്കത്തിന് പിന്നിലെ കള്ളക്കളികൾ മറുനാടൻ വാർത്തയാക്കി. ഇതോടെ 2017 ജനുവരിയിലെ ചടങ്ങ് മുഖ്യമന്ത്രി ഒഴിവാക്കുകയും ചെയ്തു.

മാംഗോ മൊബൈൽ തട്ടിപ്പ് പൊളിച്ചത് മറുനാടൻ ആയതുകൊണ്ട് ഒരു ഓൺലൈൻ പത്രവുമായാണ് 2017ൽ ഇവരുടെ പുതിയ കടന്നുവരവ്. ഈ ഓൺലൈൻ പത്രത്തിന്റെ പിന്നിൽ ഇവരാണ് എന്നറിഞ്ഞാൽ പണി കിട്ടും എന്നറിയാവുന്നതുകൊണ്ട് നടനും ഇടതു എംഎൽഎയുമായ മുകേഷിന്റെ ബന്ധുക്കളെ മുന്നിൽ നിർത്തിയായിരുന്നു ആ ഓപ്പറേഷൻ. മുകേഷിന്റെ ബന്ധുവിന്റെ സ്ഥാപനം എന്ന നിലയിൽ ഓൺലൈൻ പത്രത്തിന്റെ ഉദാഘാടനത്തിന് വരാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഏൽക്കുകയും ചെയ്തു.

അതിനിടയിൽ ആവേശം കയറിയ സഖാക്കൾ അഗസ്റ്റിൻ സഹോദരന്മാർ നേരിട്ട് പത്രക്കാരോടും മറ്റും തന്റെ ഓൺലൈൻ പത്രത്തെക്കുറിച്ച പറഞ്ഞതും ആവരെ ക്ഷണിച്ചതുമാണ് പുലിവാലായത്. ഇവർ നേരിട്ട് രംഗത്തിറങ്ങി പത്രക്കാരെ ക്ഷണിക്കാൻ തുടങ്ങിയതോടെ വിവരം മുഖ്യമന്ത്രിയുടെ ചെവിയിൽ എത്തുകയായിരുന്നു. ഇതോടെ ആ പരിപാടി മുഖ്യമന്ത്രി റദ്ദാക്കുകയും ചെയ്തു. തന്നെ ആരും മാംഗോ കമ്പനിക്കാരുടെ പരിപാടികൾക്ക് ഉദ്ഘാടകനായി ക്ഷണിച്ചില്ലെന്ന വാദം തന്നെ പൊളിക്കുന്നതാണ് ഇത്.

അഗസ്റ്റിൻ സഹോദരന്മാരാണ് ഇതിന്റെ പിന്നിലെന്ന വിവരം ലഭിച്ച മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം തലേന്നു രാത്രിയിൽ ഇന്റലിജൻസ് റിപ്പോർട്ട് നൽകിയതോടെ അവസാന നിമിഷം പിണറായിയ പിന്മാറുകയാിരുന്നു. വിവരം മറച്ചുവച്ചതിന് മുകേഷിനോട് മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്. കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓൺലൈനിലൂടെ ലക്ഷ്യമിട്ടത് പുതയ തട്ടിപ്പാണെന്ന ആരോപണം ഉയർന്നിരുന്നു. വിപുലമായ ഉദ്ഘാടനം എന്ന നിലയിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചതു ഇക്കൂട്ടരാണ്.

എന്നാൽ പിന്നീട് പല ചടങ്ങിലും മുഖ്യമന്ത്രിയും അഗസ്റ്റിൻ സഹോദരന്മാരും നേരിട്ട് കണ്ടു. ആന്റോ അഗസ്റ്റിന് മുഖ്യമന്ത്രി പുരസ്‌കാരം നൽകുകയും ചെയ്തു. എന്ത് പുരസ്‌കാരമാണ് നൽകിയതെന്ന് ആർക്കും വ്യക്തതയില്ല. ഈ ചിത്രങ്ങൾ ആന്റോ തന്നെ ഫെയ്‌സ് ബുക്കിൽ ഇട്ടിരുന്നു. വിവാദമായതോടെ ഇതെല്ലാം ഡിലീറ്റ് ചെയ്യുകയും ചെയ്തു.

റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ ചേർന്നാണ് ആപ്പിളിനെ തോൽപ്പിക്കുന്ന മലയാളികളുടെ മൊബൈൽ കമ്പനി എന്ന പേരിൽ മാംഗോ ഫോൺ അവതരിപ്പിക്കാൻ രംഗത്തെത്തിയത്. നിരവധി ബാങ്കുകളെ വ്യാജരേഖ ഉപയോഗിച്ച് കബളിപ്പിച്ചതിന് ഇവർക്കെതിരെ കേസ് നിലവിലുണ്ട്. ലക്ഷങ്ങളുടെ പരസ്യവുമായി ഇവർ എത്തിയതോടെ തട്ടിപ്പുകളെ കുറിച്ചെല്ലാം ഇവർ മൗനം പാലിച്ചു. ഇതിനിടെ വിദേശത്തു നിന്നു ഇറക്കുമതി ചെയ്ത ഫോൺ മാംഗോ ഫോണെന്ന് പറഞ്ഞ് ഫോൺ പുറത്തിറക്കി. ഇവർ തന്നെയാണ് മുട്ടിൽ മരംമുറിയിലേയും സൂത്രധാരർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP