കേരളത്തിൽ പഴയ ശിഷ്യനെ കൂടെ കൂട്ടാൻ ശരത് പവാർ; പാലാ വിട്ടു കൊടുത്ത് മറ്റൊരു സീറ്റ് ഇടതിൽ നിന്ന് വാങ്ങി അതിവിശ്വസ്തനെ മത്സരിപ്പിക്കാൻ നീക്കം; നിയമസഭാ സീറ്റ് കോൺഗ്രസ് നൽകിയില്ലെങ്കിൽ പിസി ചാക്കോയും പാർട്ടി വിടും; എൻസിപി നേതൃത്വം ഏറ്റെടുക്കും; ലക്ഷ്യം ചാലക്കുടി സീറ്റ്; കെവി തോമസിന് പിന്നാലെ മറ്റൊരു പ്രമുഖനും ഇടത് റഡാറിൽ

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കെവി തോമസ് ഇടതു പക്ഷത്തേക്ക് പോകുമെന്നാണ് പൊതുവേ വിലയിരുത്തൽ. കോൺഗ്രസിന് ഇത് തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്. ലത്തീൻ സഭയുമായി ഏറെ അടുപ്പമുള്ള നേതാവാണ് കെ വി തോമസ്. ഇതിനൊപ്പം മറ്റൊരു നേതാവ് കൂടി കോൺഗ്രസ് വിടാനുള്ള സാധ്യത ഏറെയാണ്. കോൺഗ്രസ് ഹൈക്കമാണ്ടിനോട് ചേർന്ന് പ്രവർത്തിച്ച പിസി ചാക്കോയും കോൺഗ്രസിനെ കൈവിടാൻ ഒരുങ്ങുകയാണ്. എന്നാൽ സിപിഎമ്മിനൊപ്പമാകില്ല ചാക്കോയുടെ പ്രത്യക്ഷത്തിലെ ചേരൽ. രാഷ്ട്രീയ ഗുരുനാഥനായ ശരത് പവാറിനൊപ്പം ചേരാനാണ് ചാക്കോയുടെ താൽപ്പര്യം. എൻസിപിയുടെ കേരളത്തിലെ നേതാവായി ചാക്കോ മാറുമെന്നാണ് സൂചന. അങ്ങനെ ചാക്കോയും ഇടതുപക്ഷത്ത് എത്തും.
ശരത് പവാർ കോൺഗ്രസിന്റെ ഭാഗമായിരുന്നപ്പോൾ അദ്ദേഹത്തിന്റെ വിശ്വസ്ത ശിഷ്യനായിരുന്നു പിസി ചാക്കോ. ശരത് പവാർ എൻസിപി ഉണ്ടാക്കിയപ്പോൾ ചാക്കോയും കോൺഗ്രസ് വിട്ടു പോകുമെന്ന് കരുതി. എന്നാൽ കേരളത്തിലെ സാഹചര്യം മനസ്സിലാക്കി ചാക്കോ കോൺഗ്രസിൽ നിന്നു. സോണിയാ ഗാന്ധിയുടെ വിശ്വസ്തനായി. പല നിർണ്ണായക ചുമതലകളും വഹിച്ചു. ഡൽഹിയിൽ കോൺഗ്രസിന് കാലിടറിയതോടെ ചാക്കോയുടെ കഷ്ടകാലം തുടങ്ങി. തോമസിനെ പോലെ ചാക്കോയും രാഹുൽ ഗാന്ധിയുടെ കണ്ണിലെ കരടായി. ഇതോടെ കോൺഗ്രസിൽ ആരും പരിഗണിക്കാത്തെ നേതാവായി പിസി ചാക്കോ. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ല. രാജ്യസഭയിലേക്കും പരിഗണിക്കുന്നില്ല. ഇതിനൊപ്പം ഇത്തവണയും നിയമസഭാ സീറ്റ് കൊടുക്കില്ലെന്നാണ് സൂചന.
ഇതോടെയാണ് ചാക്കോ മറ്റ് വഴികളെ കുറിച്ച് ചിന്തിക്കുന്നത്. എൻസിപിയുടെ കേരളാ ഘടകത്തെ നയിക്കാൻ ആളില്ലാത്ത സ്ഥിതിയുണ്ട്. ശരത് പവാറിനോട് താൽപ്പര്യമുള്ള ആരും സംസ്ഥാന നേതൃത്വത്തിൽ ഇല്ല. പീതാംബരനും എകെ ശശീന്ദ്രനും എന്നും അടിയാണ്. തോമസ് ചാണ്ടി പോയതോടെ എൻസിപി കേരളത്തിൽ നാഥനില്ലാ കളരിയായി. ഉഴവൂർ വിജയന്റെ മരണവും അംഗീകാരമുള്ള നേതാവിന്റെ അഭാവമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് കേരളത്തിൽ സംഘടനയെ ചലിപ്പിക്കാൻ പിസി ചാക്കോയ്ക്ക് കഴിയുമെന്ന് ശരത് പവാർ തിരിച്ചറിയുന്നത്. എൻസിപിയുടെ സംസ്ഥാന നേതൃത്വം പിസി ചാക്കോയെ ഏൽപ്പിക്കാനാണ് ശരത് പവാറിനും താൽപ്പര്യം.
കേരളത്തിൽ ഇടതുപക്ഷത്ത് ഉറച്ചു നിൽക്കാനാണ് ശരത് പവാറിന്റെ തീരുമാനം. പാലാ സീറ്റ് കിട്ടില്ലെന്നും ശരത് പവാറിന് അറിയാം. ഈ സാഹചര്യത്തിൽ മറ്റൊരു സീറ്റ് ഇടതുപക്ഷത്തു നിന്ന് ചോദിച്ചു വാങ്ങാനാണ് നീക്കം. തൃശൂരിലോ മറ്റോ ജയസാധ്യതയുള്ള സീറ്റ് വാങ്ങി പിസി ചാക്കോയ്ക്ക് നൽകാനാണ് ശരത് പവാറിന്റെ ആലോചന. എന്നാൽ ഈ നീക്കത്തോട് പൂർണ്ണ തോതിൽ മനസ്സ് പിസി ചാക്കോ തുറന്നിട്ടില്ല. കോൺഗ്രസ് പൂർണ്ണമായും ഒഴിവാക്കിയാൽ മാത്രമേ പാർട്ടി വിടുന്നതിനെ കുറിച്ച് ചാക്കോ ആലോചിക്കത്തുള്ളൂ. ചാലക്കുടിയിൽ മത്സരിക്കാനാണ് താൽപ്പര്യമെന്നും സൂചനയുണ്ട്. എന്നാൽ സീറ്റ് നൽകില്ലെന്ന് കോൺഗ്രസ് നിലപാട് എടുത്താൽ എൻസിപിയിലേക്ക് ചാക്കോ മാറാൻ സാധ്യത ഏറെയാണ്.
കോൺഗ്രസിൽ ഗ്രൂപ്പ് വീതം വച്ചുള്ള സ്ഥാനാർത്ഥി നിർണയം ഇത്തവണ ഉണ്ടാകില്ലെന്ന് ചാക്കോ നേരത്തെ പ്രതികരിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് മാറ്റം ഉണ്ടാകില്ലെന്നും ഗ്രൂപ്പ് കളിയാണ് കേരളത്തിലെ കോൺഗ്രസിന്റെ പരാജയ കാരണം എന്നും പി സി ചാക്കോ ആരോപിച്ചിരുന്നു. എന്നാൽ മുല്ലപ്പള്ളിക്ക് പോലും സീറ്റ് മത്സരിക്കാൻ നൽകുന്ന സാഹചര്യമാണുള്ളത്. കേരളത്തിൽ ഇക്കുറി കോൺഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനം എഐസിസി നേതൃത്വത്തിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുല്ലപ്പള്ളി വി എം സുധീരനെ പോലെ ഗ്രൂപ്പുകൾക്കിടയിൽ ഞെരുങ്ങുന്നുവെന്നും ഗ്രൂപ്പ് കളി നിർത്താൻ രണ്ടു നേതാക്കളും തയാറാകണമെന്നും പി സി ചാക്കോ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ഗ്രൂപ്പുകളുടെ ബലിയാടാണ് താനെന്ന അഭിപ്രായം ചാക്കോയ്ക്കുണ്ട്.
ഡൽഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു പി.സി. ചാക്കോ. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ പരാജയത്തിനു പിന്നാലെ രാജി വച്ചിരുന്നു. 2013ൽ ഷീലാ ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോൺഗ്രസിന്റെ അധോഗതി തുടങ്ങിയതെന്ന് ചാക്കോ ആരോപിച്ചിരുന്നു. അന്ന് മുതൽ ദേശീയ നേതൃത്വത്തിന്റെ കണ്ണിലെ കരടായി ചാക്കോ മാറി. ടുജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെകുറിച്ചന്വേഷിച്ച ജോയ്ന്റ് പാർലമെന്ററി കമ്മിറ്റി (ജെ.പി.സി)യുടെ അദ്ധ്യക്ഷനായിരുന്ന ചാക്കോ പിന്നീട് ദേശീയ രാഷ്ട്രീയത്തിൽ തന്നെ അപ്രസക്തനായി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയോടെ സ്ഥാനങ്ങളും ഇല്ലാതെയായി.
1980ൽ ആദ്യമായി നിയമസഭയിൽ അംഗമാവുകയും വ്യവസായമന്ത്രിയാവുകയും ചെയ്ത നേതാവാണ് പിസി ചാക്കോ. 1991 ൽ പത്താം ലോകസഭയിലേക്കും, 1996 ൽ പതിനൊന്നാം ലോകസഭയിലേക്കും, 1998ൽ പന്ത്രണ്ടാം ലോകസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2009ൽ തൃശ്ശൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു പതിനാലാം ലോക്സഭയിലെ പ്രമുഖരിൽ ഒരാളായി. പക്ഷേ 2014ൽ ചാലക്കുടിയിൽ മത്സരിച്ച ചാക്കോയെ ഇന്നസെന്റ് പരാജയപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് രാഷ്ട്രീയത്തിൽ കഷ്ടകാലം തുടങ്ങിയത്.
- TODAY
- LAST WEEK
- LAST MONTH
- ലക്ഷ്വറി ഹോട്ടലിൽ ശ്രീ എം ഒരു സ്യൂട്ട് ബുക് ചെയ്യുന്നു; ആർഎസ്എസ് നേതാക്കൾ നേരത്തെ എത്തി; കോടിയേരി പിന്നാലെ വന്നു; രാത്രി വൈകി എസ്കോർട്ടില്ലാതെ പിണറായിയും; നടന്നത് അതീവ രഹസ്യ യോഗവും; പിണറായി-ആർഎസ്എസ് ചർച്ചയുടെ ഇടനിലക്കാരനായത് ശ്രീ എമ്മോ? ദിനേഷ് നാരായണന്റെ പുസ്തകം ചർച്ചയാകുമ്പോൾ
- ആദ്യ ഓവറിൽ രണ്ട് പേർ ബൗൾഡ്; മുപ്പത് റൺസിന് നാല് നിർണ്ണായക വിക്കറ്റുകൾ; ഐപിഎല്ലിലെ ചതിക്ക് ശ്രീശാന്ത് മറുപടി നൽകിയത് പന്തു കൊണ്ട്; ബീഹാറിന്റെ 148 റൺസിനെ വെറും ഒൻപതാം ഓവറിൽ മറികടന്ന് ഉത്തപ്പാ മാജിക്ക്; വിജയ് ഹസാരയിൽ കേരളത്തിന് മിന്നും ജയം
- ചൊവ്വയിലെ സൂര്യാസ്തമനത്തിന്റെ ചിത്രങ്ങൾ ഉൾപ്പടെ ആയിരക്കണക്കിന് ചിത്രങ്ങൾ ഭൂമിയിലേയ്ക്കയച്ച് പേർസീവിയറൻസ് റോവർ; ആക്രമണത്തിൽ തകർന്ന സിറിയയിലെ തീവ്രവാദി ക്യാമ്പുകളുടെ ചിത്രങ്ങളും പുറത്ത്; സങ്കേതിക മികവും സായുധ ശക്തിയും തെളിയിച്ച് അമേരിക്ക
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- അവസാന നിമിഷം വരാൻ ഇടയുള്ള രണ്ട് എൽഡിഎഫ് കക്ഷികൾക്കായി വാതിൽ തുറന്ന് യുഡിഎഫ്; തുടർഭരണ പ്രതീക്ഷയിൽ സീറ്റ് വിഭജനത്തിൽ സിപിഎം കടും പിടിത്തം പിടിക്കുന്നതോടെ എൻസിപിയും എൽജെഡിയും മുന്നണി വിട്ടേക്കുമെന്ന് സൂചന; ഏഴു സീറ്റിൽ കഴിഞ്ഞ തവണ മത്സരിച്ച എൽജെഡിക്ക് മൂന്ന് സീറ്റും നാലു സീറ്റിൽ മത്സരിച്ച എൻസിപിക്ക് രണ്ടും സീറ്റും നൽകി ഒതുക്കുന്നതിനെതിരെ പൊട്ടിത്തെറി
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- പണിക്കിറങ്ങാതെ സുഭിഷ ഭക്ഷണം; അണുനശീകരണിയിൽ നിറച്ച് മദ്യം കൊണ്ടു വന്നതും തടവുകാരുടെ തലൈവർക്ക് ഉല്ലസിക്കാൻ; കണിശക്കാരായ വാർഡന്മാരെ നിയമം പറഞ്ഞ് വിരട്ടുന്നത് സൂര്യനെല്ലിയിലെ പീഡകൻ ധർമ്മരാജൻ വക്കീൽ; ട്രെയിൻ യാത്രിയിൽ പൊലീസുകാർ മൗനിയായതും പേടി കാരണം; ടിപിയെ കൊന്ന കൊടി സുനി ജയിൽ ഭരണം നടത്തുന്ന കഥ
- ആദ്യ ഡോസ് എടുക്കുമ്പോൾ തന്നെ 90 ശതമാനം സാധ്യതകളും അടയുന്നു; രണ്ടാമത്തെ ഡോസ് കൂടിയാകുമ്പോൾ കോവിഡ് പമ്പ കടക്കും; ഓക്സ്ഫോർഡിന്റെ അസ്ട്ര സിനകയും ഫൈസറും ഒരേപോലെ ഫലപ്രദം; വാക്സിനേഷൻ കൊറോണയെ തീർക്കുമെന്ന റിപ്പോർട്ടിൽ ആശ്വാസം കണ്ട് ലോകം
- 22 കാരിയെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചത് ടിവി അവതാരകൻ; യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസും
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ഒരു ലക്ഷം രൂപ ടിപ്പായി കിട്ടിയപ്പോൾ അന്തംവിട്ട് അഖിൽദാസ്! കൊച്ചിയിലെ ഡെലിവറി ബോയിക്ക് വൻതുക ടിപ്പു നൽകിയത് കാർത്തിക് സൂര്യ എന്ന യുട്യൂബര്‍; പണം കൈമാറിയത് 643 രൂപയ്ക്ക് 8 ജ്യൂസ് ഓർഡർ ചെയ്തു സ്വീകരിച്ചതിന് ശേഷം; വൻതുക ടിപ്പ് വേണ്ടെന്ന് പറഞ്ഞ് തിരികെ പോകാനൊരുങ്ങി അഖിൽ; തനിക്കാണ് തുകയെന്ന് വിശ്വസിക്കാനാവാതെ വിയർത്തു കുളിച്ചു
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ദൃശ്യത്തിന് വീണ്ടും പാളിയോ?; 'ക്ലൈമാക്സിൽ നായകന് എങ്ങനെ ഈ ട്വിസ്റ്റിനു സാധിക്കുന്നു'; പ്രേക്ഷകന് തോന്നുന്ന ചില സംശയങ്ങളുമായി യുകെയിലെ മലയാളി നഴ്സിന്റെ ലിറ്റിൽ തിങ്ങ്സ് വിഡിയോ; മനഃപൂർവം ചില സാധനങ്ങൾ വിട്ടിട്ടുണ്ടെന്ന് സംവിധായകൻ ജിത്തു ജോസഫ്
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- ഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെ; മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്തും കണ്ടെടുത്തു; ശിവപ്രസാദും ആര്യയും അഗ്നിനാളത്താൽ ജീവനൊടുക്കിയത് പ്രണയം വിവാഹത്തിൽ കലാശിക്കും മുമ്പ്; ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതും മരണത്തിലേക്ക് നയിച്ചു
- രക്തക്കറ പുരണ്ട തടിക്കഷണം വീടിനു പിൻവശത്തു നിന്നു കിട്ടിയതു നിർണായക തെളിവായി; 1991-2017 കാലയളവിൽ ഏഴു പേർ മരിച്ചപ്പോൾ കാര്യസ്ഥന് കിട്ടിയത് 200 കോടിയുടെ സ്വത്ത്; കൂടത്തായിയിലെ ജോളിയേയും കടത്തി വെട്ടി കാലടിയിലെ രവീന്ദ്രൻ നായർ; കൂടത്തിൽ കുടുംബത്തിലെ സത്യം പുറത്തെത്തുമ്പോൾ
- യുകെയിൽ നിന്നും ഷൈനി ചോദിച്ച ലോജിക്കൽ കാര്യം ലാലേട്ടനും ചോദിച്ചതാണ്; കോട്ടയം ഫോറൻസിക് ലാബിൽ സിസിടിവി ഇല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജിത്തു ജോസഫ്; ദൃശ്യം 2 ഉയർത്തുന്ന പുതിയ വെളിപ്പെടുത്തൽ കേരള പൊലീസിനെയും പിണറായി വിജയനെയും ധർമ്മ സങ്കടത്തിലാക്കുമ്പോൾ
- ആദ്യം പീഡിപ്പിച്ചത് താമസിക്കാൻ ഇടം നൽകിയ വീട്ടിലെ കുട്ടിയെ; തങ്ങളോടും ഇടപെടുന്നത് സമാന രീതിയിലെന്ന് മറ്റൊരു സുഹൃത്ത്; ഒരിക്കൽ രക്ഷപ്പെട്ടത് മുഖത്തടിച്ച്; ആക്ടിവിസ്റ്റ് നദി ഗുൽമോഹറിനെതിരെ പീഡനവെളിപ്പെടുത്തലുമായി രംഗത്തെത്തിയത് പ്രമുഖരുൾപ്പടെ; ഒടുവിൽ ആക്ടിവിസ്റ്റിന്റെ ആക്ടിവിസത്തിനെതിരെ പരാതി നൽകി ബിന്ദു അമ്മിണി
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- പ്രണയിച്ച് സ്വന്തമാക്കി; ഭർത്താവ് മോഷ്ടാവ് എന്നറിഞ്ഞത് അഴിക്കുള്ളിലായപ്പോൾ; ബംഗളൂരുവിലേക്ക് കൊണ്ടു പോയി നല്ല പിള്ളയാക്കാൻ ശ്രമിച്ചെങ്കിലും കവർച്ച തുടർന്നു; മരണച്ചിറയിൽ ചാടി ജീവിതം അവസാനിപ്പിച്ച് ഉണ്ണിയാർച്ച; കരുനാഗപ്പള്ളിയെ വേദനയിലാക്കി വിജയ ലക്ഷ്മിയുടെ മടക്കം
- മുതലാളി പറക്കുന്ന സ്വകാര്യ ജെറ്റിൽ മദ്യകുപ്പിയുമായി ഇരിക്കുമ്പോൾ 17 വയസ്സുകാരി നഗ്ന നൃത്തം ചെയ്യും; കിടക്കയിലേക്ക് ചരിയുമ്പോൾ ചുറ്റിലും പ്രായപൂർത്തിയാകാത്ത സുന്ദരികൾ; ഒരു അതിസമ്പന്നൻ വീണപ്പോൾ ഞെട്ടലോടെ ലോകം കേൾക്കുന്ന വാർത്തകൾ
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
- ഭർത്താവ് മോഷ്ടാവ് മാത്രമല്ല കൊലപാതകി കൂടിയെന്ന് അറിഞ്ഞതോടെ പട്ടാഭിരാമനിലെ നടിയുടെ മനോവിഷമം കൂടി; ബൊമ്മന ഹള്ളിയിലെ കൊലയ്ക്ക് മുമ്പ് പ്രതിയുടെ പേരിലുണ്ടായിരുന്നത് 70ലേറെ കവർച്ചാ കേസുകൾ; മരണച്ചിറയിൽ ചാടി വിജയലക്ഷ്മിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ചർച്ചയാകുന്നതും പ്രണയ ചതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍