സെന്റിന് 10000 രൂപ വിലയുള്ള ഭൂമി പരിവർത്തനം ചെയ്ത് പുരയിടമാക്കുന്നതോടെ ചുരുങ്ങിയത് 50000 രൂപയെങ്കിലും കിട്ടും; 86 ഏക്കറോളം മാറ്റുമ്പോൾ കിട്ടുന്നത് ദശകോടികളുടെ നേട്ടം; പവിഴം ജോർജിനായി ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബികൾ ഒരുമിച്ചെന്നും ആക്ഷേപം; കൂവപ്പടിയിൽ വില്ലേജ് ഓഫീസറെ മാറ്റിയത് വ്യവസായിക്ക് വേണ്ടിയോ?
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: വ്യവസായ പ്രമുഖനായ പിവിഴം ജോർജിന്റെയും കുംബാംഗങ്ങളുടെയും പേരിലുള്ള 86 ഏക്കറോളം സ്ഥലം ബി ടി ആർ രജിസ്റ്ററിൽ തിരിമറി നടത്തി പുരയിടമാക്കിമാറ്റാൻ ആവശ്യമായ ഒത്താശകൾ ചെയ്തത് ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബി ഒരുമിച്ചെന്നും ഇതിനുപിന്നിൽ വൻസാമ്പത്തീക ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ആരോപണം. ഭരപക്ഷപാർട്ടിയുടെ ജില്ലാനേതാവിന്റെ അടുത്ത സുഹൃത്തായിരുന്നു ജോർജ്ജെന്നും ഇയാളുവഴി സമ്മർദ്ദം ചെലത്തിയാണ് ദശകോടികളുടെ നേട്ടം ഉണ്ടാക്കുന്ന ബി ടി ആർ തിരിമറി ജോർജ്ജ് നടപ്പിലാക്കിയതെന്നുമാണ് പരക്കെ ഉയരുന്ന ആരോപണം.
991.25 ആർ സ്ഥലം ജോർജ്ജിന്റെ അപേക്ഷപ്രകാരം റവന്യൂവകുപ്പ് പുരയിടമാക്കി പരിവർത്തനം ചെയ്തുനൽകിയിരുന്നു.ഈ നടപിടിയാണ് കൃഷി വകുപ്പ് കഴിഞ്ഞ ദിവസം സ്്റ്റേചെയ്തിട്ടുള്ളത്.ഇതുസംബന്ധിച്ച് മറുനാടൻ പുറത്തുവിട്ട വാർത്ത ഉദ്യോഗസ്ഥതലത്തിൽ ചൂടേറിയ ചർച്ചയായി മാറിയെന്നാണ് അറിയുന്നത്. നിലം പുരയിടമായി പരിവർത്തനം ചെയ്യുന്നതോടെ സ്ഥലത്തിന്റെ വില നിലവാരം ഗണ്യമായി ഉയരും. നിലമായിരിക്കുമ്പോൾ സെന്റിന് 10000 രൂപ വിലയുള്ള ഭൂമി പരിവർത്തനം ചെയ്ത് പുരയിടമാക്കുന്നതോടെ ചുരുങ്ങിയത്് 50000 രൂപയെങ്കിലും ലഭിച്ചേക്കാമെന്നും മോഹവില ലഭിച്ചാൽ ചിലപ്പോൾ ഇത് ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്നുമാണ് വസ്തു ബ്രോക്കർമാരിൽ നിന്നും ലഭിക്കുന്ന വിവരം.
പുരയിടം ബാങ്ക് ഗ്യാരണ്ടിയായി നൽകിയാൽ നിലം പണയപ്പെടുത്തുന്നതിന്റെ ഇരട്ടിതുകയെങ്കിലും ലഭിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ കണക്കുകൾ വിലയിരുത്തിയാൽ കൂവപ്പടി വില്ലേജിലെ ബി ടി ആർ തിരിമറിയിയിലൂടെ പവിഴം ജോർജ്ജിന്റെ ആസ്ഥിമൂല്യത്തിൽ ദശകോടികളുടെ വർദ്ധന ഉണ്ടായി എന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ ജോർജ്ജും കുടംബാംഗങ്ങളും നൽകിയ അപേക്ഷയിൽ മുമ്പ ബിടിആറിൽ നിലമായിരുന്ന 30 ഏക്കറോളം സ്ഥലം റവന്യൂവകുപ്പ് പുരയിടമായി പരിവർത്തനം ചെയ്ത് നൽകിയിട്ടുണ്ട്.
പ്രദേശത്തെ 3 പാടശേഖരങ്ങളിൽ ഉൾപ്പെട്ട സ്ഥലമാണ് ഇത്തരത്തിൽ പരിവർത്തനം ചെയ്യപ്പെട്ടത് എന്നവിവരമാണ് പ്രദേശവാസികൾ പങ്കുവയ്ക്കുന്നത്.കൃതൃമത്തിന് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സുഹൃത്തുവഴിയുള്ള രാഷ്ട്രീയ സ്വാധിനം ഉപയോഗപ്പെടുത്തി ജോർജ്ജ് സ്ഥലം മാറ്റിയിരുന്നെന്നും ഇത്തരത്തിലാണ് കൂവപ്പടി മുൻ വില്ലേജ് ഓഫീസർ മഹേഷിനെ സ്ഥലം മാറ്റിയതെന്നുമാണ് പുറത്തുവരുന്ന വിവരം.ഓഫീസിലെ നിരവധി ക്രമക്കേടുകൾ കണ്ടെത്തുകയും ഇത് കളക്ടർ ഉൾപ്പെടെയുള്ളവരെ മഹേഷ് അറിയിക്കുകയും ചെയ്തിരുന്നു.
ഏകദേശം രണ്ടുമാസത്തോളം മാത്രമാണ് മഹേഷ് കൂവപ്പടി വില്ലേജ് ഓഫീസറായി ചുമതല വഹിച്ചിരുന്നത്.
ഈ കാലയളവിൽ തണ്ടപ്പേർ രജിസ്റ്ററിൽ അടക്കം വ്യാപക ക്രമക്കേടുകൾ കണ്ടെത്തുകയും തഹസീൽദാരെയും കളക്ടറെയും അറിയിക്കുകയും ചെയ്തിരുന്നു.ഇതിനുപുറമെ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള പല രജിസ്റ്ററുകളിലും ആവശ്യമായ വിവരങ്ങൾ ചേർത്തിട്ടില്ലന്നും നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം സംബന്ധിച്ച് പ്രധാന രേഖകൾ ഓഫീസിൽ കാണാനില്ലന്നും ഉന്നതാധികൃതർക്കുനൽകിയ റിപ്പോർട്ടിൽ മഹേഷ് സൂചിപ്പിച്ചിരുന്നു.
ജോർജ്ജിന്റെയും കുടംബാംഗങ്ങളുടെയും അപേക്ഷ പ്രകാരം ബി ടി ആർ രജിസ്റ്ററിൽ നിലമെന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തിൽ 25-ളം ഏക്കർ മഹേഷിന് മുമ്പിരുന്ന വില്ലേജ് ഓഫീസറുടെയും കുന്നത്തുനാട് തഹസീൽദാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്നത്തെ മൂവാറ്റുപുഴ ആർ ഡി ഒ സാബു കെ ഐസക്ക് പുരയിടമായി പരിവർത്തനം ചെയ്തുകൊണ്ട് ഉത്തരവായിരുന്നു.ഇക്കാര്യത്തിൽ തന്റെ ഭാഗത്ത് അപാകതകളുണ്ടായിട്ടില്ലന്നാണ് സാബു കെ ഐസക്കിന്റെ വാദം.ഡേറ്റാബാങ്കിൽ നിന്നും ഒഴിവാക്കപ്പെട്ട സ്ഥലം മാത്രമാണ് താൻ പരിവർത്തനം ചെയ്തുനൽകിയിട്ടുള്ളു എന്നാണ്് അദ്ദേഹത്തിന്റെ നിലപാട്.
ഇതിന് പിന്നാലെ 5 ഏക്കർകൂടി പരിവർത്തനം ചെയ്തുകിട്ടണമമെന്ന ആവശ്യവുമായി ജോർജ്ജ് വീണ്ടും കൂവപ്പടി വില്ലേജിൽ അപേക്ഷ നൽകുകയായിരുന്നു.ഈ അപേക്ഷയിൽ പരിശോധന നടത്തിയത് മഹേഷായിരുന്നു.2018-ലെ പുതുക്കിയ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി സ്ഥലം പരിവർത്തനം ചെയ്തുകിട്ടണമെന്നായിരുന്നു അപേക്ഷകന്റെ ആവശ്യം.പ്രാഥമീക പരിശോധനയിൽ പ്രദേശം അടുത്തകാലത്ത് മണ്ണിട്ടുനികത്തിയതായിട്ടാണ് മനസ്സിലായിട്ടുള്ളതെന്നും വിശദമായ പരിശോധനകൾക്കുശേഷമെ ഭൂമിപരിവർത്തനം ചെയ്തുനൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാവു എന്നും ആവശ്യമെങ്കിൽ ഉപഗ്രഹ ചിത്രങ്ങൾ പിരശോധിക്കണമെന്നും ഇതുസംബന്ധിച്ച് മഹേഷ് ഉന്നതാധികൃതർക്കുനൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
മഹേഷ് നൽകിയ ഈ റിപ്പോർട്ടിന് കടലാസിന്റെ വിലപോലും കൽപ്പിക്കാതെ ഉന്നത ഉദ്യോഗസ്ഥർ അവഗണിക്കുകയായിരുന്നെന്നാണ് പിന്നീടുള്ള നടപടികളിൽ നിന്നും വ്യക്തമാവുന്നത്. കൂവപ്പടി വില്ലേജിൽ ബ്ലോക്ക് 7-ൽപ്പെടുന്നതും 96 ഏക്കറോളം വരുന്നതുമായ വല്ലം റയോൺപുരം നമ്പ്യാട്ടുകുടി ജോർജ്ജിന്റെയും കുടംബാംഗങ്ങളുടെയും പേരിലുള്ള സ്ഥലത്തിൽ 25 ഏക്കറോളം വരുന്ന പ്രദേശം മണ്ണിട്ടുനികത്തി,നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയെന്നും ഇത് വകവയ്ക്കാതെ ചട്ടവിരുദ്ധമായി റവന്യൂവകുപ്പ് നിലം പുരയിടമായി പരിവർത്തനം ചെയ്തുനൽകിയെന്നുമുള്ള പരാതിയിലാണ് കൃഷിവകുപ്പിന്റെ ഭാഗത്തുനിന്നും ഇപ്പോൾ ഇടപെടൽ ഉണ്ടായിരിക്കുന്നത്.ഭൂമി പരിവർത്തനം ചെയ്ത് ഡേറ്റാബാങ്കിൽ നിന്നൊഴുവാക്കിയ നടപടിയാണ് കൃഷിവകുപ്പ് സ്റ്റേ ചെയ്തിരിക്കുന്നത്.ഇതിന്റെ ഉത്തരവിന്റെ പകർപ്പ് മറുനാടന്‍ ലഭിച്ചു.
അങ്കമാലി നമ്പ്യാട്ടുകുടി ജോൺസൺ , ജോർജ്ജിനനുകൂലമായ റവന്യൂവകുപ്പിന്റെ നീക്കത്തിനെതിരെ നൽകിയ പരാതിയിലും അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുണ്ടായില്ലെന്നുള്ള ആക്ഷേപവും ശക്തമാണ്.പാരാതിപ്രകാരം ഹിയറിംഗിന് വിളിച്ചെങ്കിലും പരാതിക്കാരന് പരിഹരിക്കാൻ കഴിയാത്ത നഷ്ടം ഉണ്ടായിട്ടില്ലന്ന് വിലയിരുത്തി കളക്ടർ ഭൂമിപരിവർത്തനം ചെയ്തുനൽകിയ ആർ ഡി ഒ.ുടെ ഉത്തരവ് അംഗീകരിക്കുകയായിരുന്നെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം.
ജോർജ്ജിന്റെയും കൂട്ടരുടെയും സ്ഥലത്തിനടുത്ത് മൂന്നേക്കറോളം വയൽ തനിക്കുണ്ടെന്നും മൂന്നുപൂ കൃഷിനടത്തിയിരുന്ന ഇവിടെ ഇപ്പോൾ ഒരുപൂ പോലും കൃഷിനടത്താനാവില്ലന്നും സമീപസ്ഥലങ്ങൾ മണ്ണിട്ടുനികത്തിയതുമൂലം ജലസ്രോതസ്സുകൾ വറ്റിപ്പോയതാണ് ഇതിനുകാരണമെന്നുമാണ് ജോൺസൺ വെളിപ്പെടുത്തുന്നത്.മഴക്കലാത്ത് സമീപ്രത്തെല്ലാം മണ്ണിട്ട് നികത്തിയ പ്രദേശം ഉയർന്നുനിൽക്കുന്നതിനാൽ വെള്ളം മുഴുവൻ തന്റെ പുരയിടത്തിലേയ്ക്ക് ഒഴുകിയെത്തി നാശനഷ്ടങ്ങൾക്കും ഉണ്ടാവുന്നുണ്ടെന്നും ജോൺസൺ പരാതികളിൽ സൂചിപ്പിച്ചിട്ടുണ്ട്.
നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേതഗതി)ചട്ടം 2018-27(എ) പ്രകാരം ജോർജ്ജും കുടംബാംഗങ്ങളും സമർപ്പിച്ച അപേക്ഷിയിൽ ഭൂമിപരിവർത്തനത്തിന് അനുമതി നൽകുകയായിരുന്നെന്നാണ് വ്യക്തമാവുന്നത്.2008-ന് മുമ്പ് പുരയിടമാക്കപ്പെട്ടതോ,സ്വാഭീകമായി പുരയിടമെന്ന് തോന്നിക്കുന്ന മാറ്റങ്ങൾ ഉണ്ടായതോ ആയ ഭൂമിയാണ് ഈ നിയമപ്രകാരം പരിവർത്തനം ചെയ്യാവു എന്നാണ് ചട്ടത്തിൽ വ്യവസ്ഥചെയ്തിട്ടുള്ളത്.എന്നാൽ 2008-ന് ശേഷമാണ് നിലവിൽ പരിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള ഭൂമി ജോർജ്ജും കുടംബാംഗങ്ങളും സ്വന്തമാക്കിയതെന്നും വർഷങ്ങൾക്കുശേഷം മണ്ണടിച്ച് നികത്തുകയായിരുന്നെന്നുമാണ് പരാതിക്കാരുടെ ആക്ഷേപം.
2003 മുതലുള്ള ഉപഗ്രഹ ചിത്രങ്ങൾ തിരുവനന്തപുരത്തെ വികാസ് ഭവനിൽ അപേക്ഷ സമർപ്പിച്ചാൽ ലഭിക്കും.ഉപഗ്രഹചിത്രങ്ങൾ പരിശോധിച്ചാൽ 2008-ന് മുമ്പുള്ള സ്ഥലത്തിന്റെ അവസ്ഥ വ്യക്തമാവും.ജോർജ്ജിന്റെയും കൂട്ടരുടെയും സ്ഥലപരിവർത്തന അപേക്ഷയിൽ ഇത്തരത്തിലൊരുസാധ്യത പരിശോധിക്കാൻ ഉന്നത അധികൃതർ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും പരാതിക്കാരൻ ഉയർത്തുന്നുണ്ട്.കൃഷിവകുപ്പ് നീക്കത്തിന് തടയിട്ടില്ലങ്കിൽ പുറംലോകം അറിയാതെ 86 ഏക്കർ സ്ഥലവും പുരയിടമായി മാറുമായിരുന്നെന്നും തൃശ്ശൂരിലെ ശോഭസിറ്റി നിർമ്മാതാക്കൾ ചെയ്തിനേക്കാൾ വലിയ കള്ളക്കളിയായി ഇത് പരിണമിക്കുമായിരുന്നെന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ.കൃഷിവകുപ്പിന്റെ നടപടികൾ മരവിപ്പിയ്്ക്കാൻ ജോർജ്ജ് ഉന്നതല ഇടപെടൽ നടത്തുന്നതായുള്ള ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍