സെന്റിന് 10000 രൂപ വിലയുള്ള ഭൂമി പരിവർത്തനം ചെയ്ത് പുരയിടമാക്കുന്നതോടെ ചുരുങ്ങിയത് 50000 രൂപയെങ്കിലും കിട്ടും; 86 ഏക്കറോളം മാറ്റുമ്പോൾ കിട്ടുന്നത് ദശകോടികളുടെ നേട്ടം; പവിഴം ജോർജിനായി ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബികൾ ഒരുമിച്ചെന്നും ആക്ഷേപം; കൂവപ്പടിയിൽ വില്ലേജ് ഓഫീസറെ മാറ്റിയത് വ്യവസായിക്ക് വേണ്ടിയോ?
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: വ്യവസായ പ്രമുഖനായ പിവിഴം ജോർജിന്റെയും കുംബാംഗങ്ങളുടെയും പേരിലുള്ള 86 ഏക്കറോളം സ്ഥലം ബി ടി ആർ രജിസ്റ്ററിൽ തിരിമറി നടത്തി പുരയിടമാക്കിമാറ്റാൻ ആവശ്യമായ ഒത്താശകൾ ചെയ്തത് ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബി ഒരുമിച്ചെന്നും ഇതിനുപിന്നിൽ വൻസാമ്പത്തീക ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ആരോപണം. ഭരപക്ഷപാർട്ടിയുടെ ജില്ലാനേതാവിന്റെ അടുത്ത സുഹൃത്തായിരുന്നു ജോർജ്ജെന്നും ഇയാളുവഴി സമ്മർദ്ദം ചെലത്തിയാണ് ദശകോടികളുടെ നേട്ടം ഉണ്ടാക്കുന്ന ബി ടി ആർ തിരിമറി ജോർജ്ജ് നടപ്പിലാക്കിയതെന്നുമാണ് പരക്കെ ഉയരുന്ന ആരോപണം.
991.25 ആർ സ്ഥലം ജോർജ്ജിന്റെ അപേക്ഷപ്രകാരം റവന്യൂവകുപ്പ് പുരയിടമാക്കി പരിവർത്തനം ചെയ്തുനൽകിയിരുന്നു.ഈ നടപിടിയാണ് കൃഷി വകുപ്പ് കഴിഞ്ഞ ദിവസം സ്്റ്റേചെയ്തിട്ടുള്ളത്.ഇതുസംബന്ധിച്ച് മറുനാടൻ പുറത്തുവിട്ട വാർത്ത ഉദ്യോഗസ്ഥതലത്തിൽ ചൂടേറിയ ചർച്ചയായി മാറിയെന്നാണ് അറിയുന്നത്. നിലം പുരയിടമായി പരിവർത്തനം ചെയ്യുന്നതോടെ സ്ഥലത്തിന്റെ വില നിലവാരം ഗണ്യമായി ഉയരും. നിലമായിരിക്കുമ്പോൾ സെന്റിന് 10000 രൂപ വിലയുള്ള ഭൂമി പരിവർത്തനം ചെയ്ത് പുരയിടമാക്കുന്നതോടെ ചുരുങ്ങിയത്് 50000 രൂപയെങ്കിലും ലഭിച്ചേക്കാമെന്നും മോഹവില ലഭിച്ചാൽ ചിലപ്പോൾ ഇത് ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്നുമാണ് വസ്തു ബ്രോക്കർമാരിൽ നിന്നും ലഭിക്കുന്ന വിവരം.
പുരയിടം ബാങ്ക് ഗ്യാരണ്ടിയായി നൽകിയാൽ നിലം പണയപ്പെടുത്തുന്നതിന്റെ ഇരട്ടിതുകയെങ്കിലും ലഭിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ കണക്കുകൾ വിലയിരുത്തിയാൽ കൂവപ്പടി വില്ലേജിലെ ബി ടി ആർ തിരിമറിയിയിലൂടെ പവിഴം ജോർജ്ജിന്റെ ആസ്ഥിമൂല്യത്തിൽ ദശകോടികളുടെ വർദ്ധന ഉണ്ടായി എന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ ജോർജ്ജും കുടംബാംഗങ്ങളും നൽകിയ അപേക്ഷയിൽ മുമ്പ ബിടിആറിൽ നിലമായിരുന്ന 30 ഏക്കറോളം സ്ഥലം റവന്യൂവകുപ്പ് പുരയിടമായി പരിവർത്തനം ചെയ്ത് നൽകിയിട്ടുണ്ട്.
പ്രദേശത്തെ 3 പാടശേഖരങ്ങളിൽ ഉൾപ്പെട്ട സ്ഥലമാണ് ഇത്തരത്തിൽ പരിവർത്തനം ചെയ്യപ്പെട്ടത് എന്നവിവരമാണ് പ്രദേശവാസികൾ പങ്കുവയ്ക്കുന്നത്.കൃതൃമത്തിന് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സുഹൃത്തുവഴിയുള്ള രാഷ്ട്രീയ സ്വാധിനം ഉപയോഗപ്പെടുത്തി ജോർജ്ജ് സ്ഥലം മാറ്റിയിരുന്നെന്നും ഇത്തരത്തിലാണ് കൂവപ്പടി മുൻ വില്ലേജ് ഓഫീസർ മഹേഷിനെ സ്ഥലം മാറ്റിയതെന്നുമാണ് പുറത്തുവരുന്ന വിവരം.ഓഫീസിലെ നിരവധി ക്രമക്കേടുകൾ കണ്ടെത്തുകയും ഇത് കളക്ടർ ഉൾപ്പെടെയുള്ളവരെ മഹേഷ് അറിയിക്കുകയും ചെയ്തിരുന്നു.
ഏകദേശം രണ്ടുമാസത്തോളം മാത്രമാണ് മഹേഷ് കൂവപ്പടി വില്ലേജ് ഓഫീസറായി ചുമതല വഹിച്ചിരുന്നത്.
ഈ കാലയളവിൽ തണ്ടപ്പേർ രജിസ്റ്ററിൽ അടക്കം വ്യാപക ക്രമക്കേടുകൾ കണ്ടെത്തുകയും തഹസീൽദാരെയും കളക്ടറെയും അറിയിക്കുകയും ചെയ്തിരുന്നു.ഇതിനുപുറമെ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള പല രജിസ്റ്ററുകളിലും ആവശ്യമായ വിവരങ്ങൾ ചേർത്തിട്ടില്ലന്നും നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം സംബന്ധിച്ച് പ്രധാന രേഖകൾ ഓഫീസിൽ കാണാനില്ലന്നും ഉന്നതാധികൃതർക്കുനൽകിയ റിപ്പോർട്ടിൽ മഹേഷ് സൂചിപ്പിച്ചിരുന്നു.
ജോർജ്ജിന്റെയും കുടംബാംഗങ്ങളുടെയും അപേക്ഷ പ്രകാരം ബി ടി ആർ രജിസ്റ്ററിൽ നിലമെന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തിൽ 25-ളം ഏക്കർ മഹേഷിന് മുമ്പിരുന്ന വില്ലേജ് ഓഫീസറുടെയും കുന്നത്തുനാട് തഹസീൽദാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്നത്തെ മൂവാറ്റുപുഴ ആർ ഡി ഒ സാബു കെ ഐസക്ക് പുരയിടമായി പരിവർത്തനം ചെയ്തുകൊണ്ട് ഉത്തരവായിരുന്നു.ഇക്കാര്യത്തിൽ തന്റെ ഭാഗത്ത് അപാകതകളുണ്ടായിട്ടില്ലന്നാണ് സാബു കെ ഐസക്കിന്റെ വാദം.ഡേറ്റാബാങ്കിൽ നിന്നും ഒഴിവാക്കപ്പെട്ട സ്ഥലം മാത്രമാണ് താൻ പരിവർത്തനം ചെയ്തുനൽകിയിട്ടുള്ളു എന്നാണ്് അദ്ദേഹത്തിന്റെ നിലപാട്.
ഇതിന് പിന്നാലെ 5 ഏക്കർകൂടി പരിവർത്തനം ചെയ്തുകിട്ടണമമെന്ന ആവശ്യവുമായി ജോർജ്ജ് വീണ്ടും കൂവപ്പടി വില്ലേജിൽ അപേക്ഷ നൽകുകയായിരുന്നു.ഈ അപേക്ഷയിൽ പരിശോധന നടത്തിയത് മഹേഷായിരുന്നു.2018-ലെ പുതുക്കിയ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി സ്ഥലം പരിവർത്തനം ചെയ്തുകിട്ടണമെന്നായിരുന്നു അപേക്ഷകന്റെ ആവശ്യം.പ്രാഥമീക പരിശോധനയിൽ പ്രദേശം അടുത്തകാലത്ത് മണ്ണിട്ടുനികത്തിയതായിട്ടാണ് മനസ്സിലായിട്ടുള്ളതെന്നും വിശദമായ പരിശോധനകൾക്കുശേഷമെ ഭൂമിപരിവർത്തനം ചെയ്തുനൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാവു എന്നും ആവശ്യമെങ്കിൽ ഉപഗ്രഹ ചിത്രങ്ങൾ പിരശോധിക്കണമെന്നും ഇതുസംബന്ധിച്ച് മഹേഷ് ഉന്നതാധികൃതർക്കുനൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
മഹേഷ് നൽകിയ ഈ റിപ്പോർട്ടിന് കടലാസിന്റെ വിലപോലും കൽപ്പിക്കാതെ ഉന്നത ഉദ്യോഗസ്ഥർ അവഗണിക്കുകയായിരുന്നെന്നാണ് പിന്നീടുള്ള നടപടികളിൽ നിന്നും വ്യക്തമാവുന്നത്. കൂവപ്പടി വില്ലേജിൽ ബ്ലോക്ക് 7-ൽപ്പെടുന്നതും 96 ഏക്കറോളം വരുന്നതുമായ വല്ലം റയോൺപുരം നമ്പ്യാട്ടുകുടി ജോർജ്ജിന്റെയും കുടംബാംഗങ്ങളുടെയും പേരിലുള്ള സ്ഥലത്തിൽ 25 ഏക്കറോളം വരുന്ന പ്രദേശം മണ്ണിട്ടുനികത്തി,നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയെന്നും ഇത് വകവയ്ക്കാതെ ചട്ടവിരുദ്ധമായി റവന്യൂവകുപ്പ് നിലം പുരയിടമായി പരിവർത്തനം ചെയ്തുനൽകിയെന്നുമുള്ള പരാതിയിലാണ് കൃഷിവകുപ്പിന്റെ ഭാഗത്തുനിന്നും ഇപ്പോൾ ഇടപെടൽ ഉണ്ടായിരിക്കുന്നത്.ഭൂമി പരിവർത്തനം ചെയ്ത് ഡേറ്റാബാങ്കിൽ നിന്നൊഴുവാക്കിയ നടപടിയാണ് കൃഷിവകുപ്പ് സ്റ്റേ ചെയ്തിരിക്കുന്നത്.ഇതിന്റെ ഉത്തരവിന്റെ പകർപ്പ് മറുനാടന് ലഭിച്ചു.
അങ്കമാലി നമ്പ്യാട്ടുകുടി ജോൺസൺ , ജോർജ്ജിനനുകൂലമായ റവന്യൂവകുപ്പിന്റെ നീക്കത്തിനെതിരെ നൽകിയ പരാതിയിലും അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുണ്ടായില്ലെന്നുള്ള ആക്ഷേപവും ശക്തമാണ്.പാരാതിപ്രകാരം ഹിയറിംഗിന് വിളിച്ചെങ്കിലും പരാതിക്കാരന് പരിഹരിക്കാൻ കഴിയാത്ത നഷ്ടം ഉണ്ടായിട്ടില്ലന്ന് വിലയിരുത്തി കളക്ടർ ഭൂമിപരിവർത്തനം ചെയ്തുനൽകിയ ആർ ഡി ഒ.ുടെ ഉത്തരവ് അംഗീകരിക്കുകയായിരുന്നെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം.
ജോർജ്ജിന്റെയും കൂട്ടരുടെയും സ്ഥലത്തിനടുത്ത് മൂന്നേക്കറോളം വയൽ തനിക്കുണ്ടെന്നും മൂന്നുപൂ കൃഷിനടത്തിയിരുന്ന ഇവിടെ ഇപ്പോൾ ഒരുപൂ പോലും കൃഷിനടത്താനാവില്ലന്നും സമീപസ്ഥലങ്ങൾ മണ്ണിട്ടുനികത്തിയതുമൂലം ജലസ്രോതസ്സുകൾ വറ്റിപ്പോയതാണ് ഇതിനുകാരണമെന്നുമാണ് ജോൺസൺ വെളിപ്പെടുത്തുന്നത്.മഴക്കലാത്ത് സമീപ്രത്തെല്ലാം മണ്ണിട്ട് നികത്തിയ പ്രദേശം ഉയർന്നുനിൽക്കുന്നതിനാൽ വെള്ളം മുഴുവൻ തന്റെ പുരയിടത്തിലേയ്ക്ക് ഒഴുകിയെത്തി നാശനഷ്ടങ്ങൾക്കും ഉണ്ടാവുന്നുണ്ടെന്നും ജോൺസൺ പരാതികളിൽ സൂചിപ്പിച്ചിട്ടുണ്ട്.
നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേതഗതി)ചട്ടം 2018-27(എ) പ്രകാരം ജോർജ്ജും കുടംബാംഗങ്ങളും സമർപ്പിച്ച അപേക്ഷിയിൽ ഭൂമിപരിവർത്തനത്തിന് അനുമതി നൽകുകയായിരുന്നെന്നാണ് വ്യക്തമാവുന്നത്.2008-ന് മുമ്പ് പുരയിടമാക്കപ്പെട്ടതോ,സ്വാഭീകമായി പുരയിടമെന്ന് തോന്നിക്കുന്ന മാറ്റങ്ങൾ ഉണ്ടായതോ ആയ ഭൂമിയാണ് ഈ നിയമപ്രകാരം പരിവർത്തനം ചെയ്യാവു എന്നാണ് ചട്ടത്തിൽ വ്യവസ്ഥചെയ്തിട്ടുള്ളത്.എന്നാൽ 2008-ന് ശേഷമാണ് നിലവിൽ പരിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള ഭൂമി ജോർജ്ജും കുടംബാംഗങ്ങളും സ്വന്തമാക്കിയതെന്നും വർഷങ്ങൾക്കുശേഷം മണ്ണടിച്ച് നികത്തുകയായിരുന്നെന്നുമാണ് പരാതിക്കാരുടെ ആക്ഷേപം.
2003 മുതലുള്ള ഉപഗ്രഹ ചിത്രങ്ങൾ തിരുവനന്തപുരത്തെ വികാസ് ഭവനിൽ അപേക്ഷ സമർപ്പിച്ചാൽ ലഭിക്കും.ഉപഗ്രഹചിത്രങ്ങൾ പരിശോധിച്ചാൽ 2008-ന് മുമ്പുള്ള സ്ഥലത്തിന്റെ അവസ്ഥ വ്യക്തമാവും.ജോർജ്ജിന്റെയും കൂട്ടരുടെയും സ്ഥലപരിവർത്തന അപേക്ഷയിൽ ഇത്തരത്തിലൊരുസാധ്യത പരിശോധിക്കാൻ ഉന്നത അധികൃതർ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും പരാതിക്കാരൻ ഉയർത്തുന്നുണ്ട്.കൃഷിവകുപ്പ് നീക്കത്തിന് തടയിട്ടില്ലങ്കിൽ പുറംലോകം അറിയാതെ 86 ഏക്കർ സ്ഥലവും പുരയിടമായി മാറുമായിരുന്നെന്നും തൃശ്ശൂരിലെ ശോഭസിറ്റി നിർമ്മാതാക്കൾ ചെയ്തിനേക്കാൾ വലിയ കള്ളക്കളിയായി ഇത് പരിണമിക്കുമായിരുന്നെന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ.കൃഷിവകുപ്പിന്റെ നടപടികൾ മരവിപ്പിയ്്ക്കാൻ ജോർജ്ജ് ഉന്നതല ഇടപെടൽ നടത്തുന്നതായുള്ള ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്