പാറ്റൂർ കേസിൽ വി എസ് കോടതിയിൽ നേരിട്ട് പോകുന്നത് ഞെട്ടിക്കുന്ന തെളിവുകളുമായി; മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഇടപെടലിന്റെ രേഖകൾ വിഎസിന് കൈമാറിയത് ജേക്കബ് തോമസ്; ലോകായുക്തയെ വരുതിയിൽ നിർത്തിയ തന്ത്രം വിലപ്പോവില്ലെന്ന് തിരിച്ചറിഞ്ഞ് ഉമ്മൻ ചാണ്ടി; നേരിടുന്നത് വമ്പൻ പ്രതിസന്ധി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ''ലോകം മുഴുവൻ തട്ടിപ്പിന്റേതാകുന്ന കാലത്ത് സത്യം പറയുന്നത് വിപ്ലകരമായ ഒരു കാര്യമാണ്.''പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓർവെൽ പറഞ്ഞത് പാറ്റൂർ ഭൂമി കൈയേറ്റക്കേസിലെ വിജിലൻസ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ ജേക്കബ് തോമസ് ഉദ്ധരിച്ചിരുന്നു. എന്നാൽ ലോകായുക്ത റിപ്പോർട്ട് തള്ളിക്കളഞ്ഞതോടെ ഈ അന്വേഷണം തന്നെ വെറുതെയായി. അപ്പോഴും പാറ്റൂർ കേസിലെ തെളിവുകളെല്ലാം ജേക്കബ് തോമസ് എന്ന ഐപിഎസുകാരൻ കൈയിൽ കരുതിയിരുന്നു. ഈ സർക്കാർ തന്നെ ബലിയാടാക്കുമെന്നും സത്യം എന്നെങ്കിലും പുറത്തുവരണമെന്നും ആഗ്രഹിച്ചിരുന്നു. ഈ ഫയലുകളെല്ലാം ഇപ്പോൾ പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദന്റെ കൈയിലെത്തിയെന്നാണ് സൂചന. ഇതേ തുടർന്നാണ് പാറ്റൂർ കേസിലെ അഴിമതിയുമായി പ്രതിപക്ഷ നേതാവ് വിജിലൻസ് കോടതിയിൽ നേരിട്ട് എത്തിയത്.
സാധാരണ ഗതിയിൽ അഭിഭാഷകൻ മുഖേന ഹർജി നൽകേണ്ട കാര്യമേ ഉള്ളൂ. എന്നാൽ ജേക്കബ് തോമസിൽ നിന്ന് കിട്ടിയ ഞെട്ടിക്കുന്ന തെളിവുകളുടെ വ്യാപ്തി തിരിച്ചറിഞ്ഞാണ് ഹർജി നൽകാനായി വി എസ് നേരിട്ട് വഞ്ചിയൂരിലെ കോടതി പടിക്കെട്ടുകൾ കയറിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വെള്ളം കുടിപ്പിക്കാൻ വേണ്ട തെളിവുകൾ തന്റെ കൈയിലുണ്ടെന്ന് വി എസ് തിരിച്ചറിയുന്നു. കാസർഗോട്ടെ വിമുക്ത ഭടന്റെ ഭൂമി വിവാദത്തിലും മകൻ അരുൺകുമാറിന്റെ വിജിലൻസ് അന്വേഷണത്തിലും മുഖ്യമന്ത്രി കാട്ടുന്ന പ്രതികാരത്തിന് തിരിച്ചടി നൽകാൻ വേണ്ടതെല്ലാം ജേക്ക്‌ബ തോമസിൽ നിന്ന് വിഎസിന് ലഭിച്ചു കഴിഞ്ഞു. ബാർ കോഴയിൽ മാണിയെ പ്രതിക്കൂട്ടിലാക്കിയ ഉത്തരവ് പുറത്തിറക്കിയ ജഡ്ജി ജോൺ കെ ഇല്ലിക്കാടന്റെ വിജിലൻസ് കോടതിയിലാണ് വിഎസിന്റെ ഹർജിയും എത്തിയിരിക്കുന്നത്. അതും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിസന്ധിയിലാക്കുന്നു. ഇതിനിടെ മുഖ്യമന്ത്രിക്ക് എതിരെ കേസ് കൊടുക്കാൻ അനുമതി തേടി ജേക്കബ് തോമസും ഡിജിപിയെ സമീപിച്ചിരിക്കുന്നു. ഇതിന് അനുമതി കിട്ടിയാൽ അവിടേയും പാറ്റൂർ കേസിലെ പ്രതികാരക്കഥയാകും ജേക്കബ് തോമസും നിരത്തുക.
ബാർ കോഴയ്ക്കുമപ്പുറം സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പോന്ന തെളിവുകൾ പാറ്റൂർ കേസിലുണ്ട്. പാറ്റൂർ ഭൂമിയിടപാട് കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ള പ്രമുഖരെ പ്രതിസ്ഥാനത്ത് നിർത്തിയാണ് വിജിലൻസ് എഡിജിപിയായിരിക്കെ ജേക്കബ് തോമസ് റിപ്പോർട്ട് സമർപ്പിച്ചത്. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, നിവേദിത പി ഹരൻ, ഇ കെ ഭരത് ഭൂഷൺ എന്നിവരുടെ പേരും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. വിവാദ ഭൂമിയുടെ ഉടമസ്ഥ രേഖ കാണാനില്ലെന്നും ജല അഥോറിറ്റിയിലെ ഉന്നതൻ ഉടമസ്ഥ രേഖ നശിപ്പിച്ചെന്നും റിപ്പോർട്ടിലുണ്ട്. ഇതോടെയാണ് ജേക്കബ് തോമസിനോട് മുഖ്യമന്ത്രിയുടെ പ്രതികാരം തുടങ്ങുന്നത്. പാറ്റൂരിൽ കയ്യേറ്റം കൃത്യമായി കണ്ടെത്തിയിട്ടും പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടേയും അന്നത്തെ ചീഫ് സെക്രട്ടറിയുടേയും പങ്ക് തെളിയിക്കാൻ റവന്യു ജലവിഭവ വകുപ്പ് ഫയലുകളാണ് റിപ്പോർട്ടിനൊപ്പമുണ്ടായിരുന്നത്.
കേരള വാട്ടർ സപ്ലെ ആൻഡ് സ്വിവറേജസ് നിയമത്തിന് വിരുദ്ധമായ നടപടി സ്വീകരിച്ചതിലൂടെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചെയ്‌തെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നത്. റവന്യു ഫയലിലെ 57 മുതൽ 60 വരെയുള്ള ഖണ്ഡികകൾക്ക് താഴെ 'ഒപ്പിട്ടിരിക്കുന്നത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണും' എന്നാണ് നൽകിയിരിക്കുന്നത്. പുറമ്പോക്കിലല്ലാത്തതിനാൽ വാട്ടർ അഥോറിറ്റി പൈപ്പ് ലൈൻ ഒഴിവാക്കികൊടുക്കാനായിരുന്നു ഉത്തരവ്. എന്നാൽ ഇതിന് അടിസ്ഥാനമായിട്ടുള്ള റിപ്പോർട്ട് നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്നും ജേക്കബ് തോമസ് കണ്ടെത്തിയിരുന്നു. വാട്ടർ സപ്ലെ ആൻഡ് സ്വിവറേജസ് നിയമപ്രകാരം പൈപ്പ് ലൈനിന്റെ സമ്പൂർണ്ണ അധികാരം വാട്ടർ അഥോറിറ്റിക്കാണ്. എന്നാൽ ഇത് മറികടന്ന് വാട്ടർ അഥോറിറ്റി ഫയൽ റവന്യു വകുപ്പിന് നൽകാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. കയ്യേറ്റം ഒഴിപ്പിക്കണമെന്ന വിജലൻസ് ആവശ്യം നടപ്പാക്കുന്നതിന് പകരം കൂടുതൽ പരിശോധനകൾക്കാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്.
അതിനിടെ, മുഖ്യമന്ത്രിക്കെതിരെ പരാമർശവുമായി മുൻ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷൻ രംഗത്തെത്തിയിരുന്നു. ടോം ജോസിനും തച്ചങ്കരിക്കും അനർഹമായ സഹായമാണ് മുഖ്യമന്ത്രി ചെയ്തതെന്ന് ഇ കെ ഭരത് ഭൂഷൺ ആരോപിച്ചു. പാറ്റൂർ ഭൂമിയിടപാടിൽ വകുപ്പുകൾ തൃപ്തികരമായ മറുപടി തന്നില്ലെന്നും മുൻ ചീഫ് സെക്രട്ടറി പറഞ്ഞു. ഇങ്ങനെ കാര്യങ്ങൾ പോകുന്നതിനിടെയാണ് ലോകായുക്തയിൽ നിന്ന് അപ്രതീക്ഷിതമായ പ്രതികരണമുണ്ടായത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും പങ്കുണ്ടെന്ന വിജിലൻസ് റിപ്പോർട്ടിൽ ലോകായുക്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. ജേക്കബ് തോമസ് നൽകിയ പുതിയ റിപ്പോർട്ട് പരിഗണിക്കില്ലെന്നും ലോകായുക്ത വ്യക്തമാക്കി. റിപ്പോർട്ട് ചോർന്നതിൽ ലോകായുക്ത കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. വിജിലൻസിന്റെ റിപ്പോർട്ട് അനാവശ്യമാണെന്നും ഈ റിപ്പോർട്ട് പരിഗണിക്കില്ലെന്നുമായിരുന്നു ലോകായുക്തയുടെ വാദം.
മാദ്ധ്യമങ്ങളിൽ വന്നതു പോലെ ആരുടെയും പേരുകൾ റിപ്പോർട്ടിലില്ല. മുദ്രവച്ച കവറിൽ നൽകിയ റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് കിട്ടിയത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. അതിനിടെ ഭൂമിയിടപാടിന്റെ സുപ്രധാന രേഖകൾ വാട്ടർ അഥോറിറ്റി ഓഫീസിൽ നിന്ന് കടത്തിയെന്ന് ആക്ഷേപമുയർന്നു. പുറമ്പോക്ക് ഭൂമി സംബന്ധിച്ച രേഖകൾ വാട്ടർ അഥോറിറ്റി മുൻ എം.ഡി അശോക് കുമാർ സിംഗിന്റെ നിർദ്ദേശപ്രകാരം കടത്തിയെന്നാണ് ആരോപണം ഉയർന്നത്. ഉന്നതരുടെ ഒത്താശയോടെയാണ് പാറ്റൂരിലെ സർക്കാർ ഭൂമിയിൽ കയ്യേറ്റം നടന്നതെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ജേക്കബ് തോമസ് ക്വിക്ക് വേരിഫിക്കേഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതോടെ വിജിലൻസ് എഡിജിപി ജേക്കബ് തോമസിനെതിരെ സർക്കാർ അഭിഭാഷകനും ഫ്ളാറ്റ് അഭിഭാഷകനും രംഗത്തെത്തി. എഡിജിപിയുടെ ശ്രമം ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും അന്വേഷണ ചുമതലയിൽ നിന്നും ജേക്കബ് തോമസിനെ മാറ്റണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഇതോടെ ലോകായുക്താ കേസിൽ നിന്നും ഉമ്മൻ ചാണ്ടി രക്ഷപ്പെട്ടു.
ലോകായുക്താ കോടതി റിപ്പോർട്ട് പരിഗണിക്കാത്തതാണ് മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തിയത്. പിന്നീട് നിരവധി അട്ടിമറികളും നടന്നു. ഇതോടെ പാറ്റൂർ ഭൂമി ഇടപാട് കേസു തന്നെ അപ്രസക്തമായി. ജല അഥോറിറ്റിയുടെ 16.5 സെന്റ് സ്ഥലം ഫ്ളാറ്റ് നിർമ്മാണക്കമ്പനി കയ്യേറിയെന്നും ഇതിന് ഉന്നതോദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നുമാണു പരാതി. എന്നാൽ, കെട്ടിടം ഇരിക്കുന്ന സ്ഥലം സർക്കാർ ഭൂമിയാണെന്ന രേഖകളിൽ മാറ്റം വരുത്തിയാണ് ഇപ്പോൾ പുറമ്പോക്കായി കാണിച്ചിരിക്കുന്നത്. സർക്കാരും ഭൂമാഫിയയുമെല്ലാം ചേർന്ന് ഒരു ഒത്തുതീർപ്പിനാണ് കളമൊരുങ്ങിയിരിക്കുന്നത്. വിവാദത്തിൽപ്പെട്ട സ്ഥലം പിന്നീട് പാർക്കിങ് മേഖലയായി ഉപയോഗിക്കാനാണ് നീക്കം. ഭൂമി ഇടപാടിൽ കുറ്റാരോപിതരായവരെ സംരക്ഷിക്കാൻ എല്ലാ ഏജൻസികളും ഒരുമിച്ചാണ് രംഗത്തെത്തിയതും വിവാദങ്ങളിൽ എത്തി. ഇതിനിടെയിൽ വിജിലൻസിൽ നിന്ന് തെന്നെ ജേക്കബ് തോമസ് പുറത്തായി
പാറ്റൂരിൽ കെട്ടിടം നിർമ്മിച്ചിടത്ത് 24 സെന്റ് പുറമ്പോക്ക് ഭൂമിയാണ് കൈയേറിയിട്ടുള്ളത്. ലാൻഡ് ബാങ്കിലുള്ള ഭൂമിയാണ് കൈയേറിയിട്ടുള്ളത്. കേസിലെ ഗൂഢാലോചനയടക്കം അന്വേഷിക്കണം. അധികാര ദുർവിനിയോഗം നടത്തിയവരെ അടക്കം ശിക്ഷിക്കണം. കേസ് ശാസ്ത്രീയമായി അന്വേഷിക്കാൻ ക്രിമിനൽ കേസ് രജിസ്ട്രർ ചെയ്യണമെന്നും വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ ജേക്കബ് തോമസ് നിർദ്ദേശിച്ചിരുന്നു. പാറ്റൂരിൽ സർക്കാർ ഭൂമി കൈയേറി ഫ്ളാറ്റ് നിർമ്മാണം നടക്കുന്നതായി കത്തെിയത് സിഎജിയാണ്. റവന്യു സെക്രട്ടറിനടത്തിയ അന്വേഷണത്തിലും സർക്കാർ പുറമ്പോക്ക് ഭൂമിയും വാട്ടർ അഥോറിറ്റിയുടെ ഭൂമിയും കൈയേറിയാണ് ഫ്ളാറ്റ് നിർമ്മാണമെന്ന് കണ്ടെത്തി. എന്നാൽ പിന്നീട് സർക്കാർ സ്ഥലം കൈയേറിയില്ലെന്നുള്ള നിലപാടിൽ അധികൃതർ എത്തുകയായിരുന്നു. എന്നാൽ തുടർന്ന് നടന്ന വിജിലൻസ് അന്വേഷണത്തിൽ കൈയേറ്റം ശരിവയ്ക്കുന്നതായിരുന്നു റിപ്പോർട്ട്. എന്നാൽ അട്ടിമറിയിലൂടെ കാര്യങ്ങൾ ഫ്‌ലാറ്റ് മുതലാളി അനുകൂലമാക്കിയെന്നതാണ് ആക്ഷേപം.
കെട്ടിടത്തിന്റെ മധ്യഭാഗത്തുള്ള സർക്കാർ ഭൂമി വെറും പുറമ്പോക്കു ഭൂമിയാണെന്നു കാട്ടി വിവാദങ്ങൾ അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് അണിയറയിലും അരങ്ങിലും നടക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിന്റെ എല്ലാ ഏജൻസികളും ഒറ്റ മനസോടെയാണ് പെരുമാറുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഇപ്പോഴുള്ള നീക്കങ്ങൾ. ഭൂമി പുറമ്പോക്കാണെന്നുള്ള വാദമാണ് ഇപ്പോൾ ഉയർത്തുന്നത്. കെട്ടിടം ഇരിക്കുന്ന പ്രദേശം സർക്കാർ ഭൂമിയിലായിരിക്കെ ഇത് പുറമ്പോക്കാണെന്നു വരുത്തിത്തീർത്തു പ്രശ്‌നം ഒതുക്കാനുള്ള ശ്രമമാണു നടക്കുന്നത്. പാറ്റൂരിൽ ഫ്ളാറ്റ് വിവാദത്തിലെ ഭൂമിയിൽ കയ്യേറ്റം നടന്നതു പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നു ലോകായുക്ത നിയോഗിച്ച അമിക്കസ് ക്യൂറി അറിയിക്കുമ്പോഴും പുറമ്പോക്കു ഭൂമിയാണ് ഇതെന്ന വിലയിരുത്തലാണു നടത്തിയിരിക്കുന്നത്. 16 സെന്റ് തോട് പുറമ്പോക്കു കയ്യേറിയതായി ഭൂമി അളന്നുതിട്ടപ്പെടുത്തിയപ്പോൾ വ്യക്തമായെന്നാണ് അമിക്കസ് ക്യൂറി പറയുന്നത്. ജല അഥോറിറ്റിയുടെ സ്ഥലം കയ്യേറിയിട്ടുണ്ടോയെന്നു പരിശോധന പൂർത്തിയാകുമ്പോഴേ അറിയാനാകൂവെന്നാണ് അമിക്കസ് ക്യൂറി അഡ്വ. കെ ബി പ്രദീപ് അറിയിച്ചത്.
ലോകായുക്തയുടെ നിർദ്ദേശപ്രകാരമാണ് വിജിലൻസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതും കഴിഞ്ഞ നവംബർ 19നും ഡിസംബർ ആറിനുമായി രണ്ടു ഭാഗങ്ങളുള്ള റിപ്പോർട്ട് നൽകിയതും. തൃശൂർ ആസ്ഥാനമായ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി ജോയ് കൈതാരത്ത് അഡ്വ. പി കെ സുരേഷ് ബാബു മുഖേന നൽകിയ പരാതിയേത്തുടർന്ന് 2014 ജൂലൈ 30നാണ് ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ പി ബാലചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. കണ്ടെത്തലുകളുടെ സൂക്ഷ്മതയും സമഗ്രതയുംകൊണ്ട് കേരളത്തെ ഞെട്ടിക്കാനും അഴിമതിക്കാരുടെ കോട്ടകൊത്തളങ്ങളെ വിറപ്പിക്കാനും പോന്നതാണ് റിപ്പോർട്ട്. പൊതുപ്രവർത്തകരുടെ അധികാര ദുർവിനിയോഗവും കെടുകാര്യസ്ഥതയും അഴിമതിയും കണ്ടെത്തിയാൽ നടപടി ശുപാർശ ചെയ്യാൻ മാത്രമേ ലോകായുക്തയ്ക്ക് അധികാരമുള്ളു.
എന്നാൽ കുറ്റക്കാരാണെന്നു കണ്ടെത്തിയവർക്കെതിരേ കേസെടുക്കാൻ വിജിലൻസിനോട് പറയാം. പാറ്റൂർ കേസിൽ അത്തരമൊരു ശുപാർശയും നിർദ്ദേശവും ഉണ്ടായില്ല. പകരം അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിസ്ഥാനത്ത് നിർത്തുകയാണ് ലോകായുക്ത ചെയ്തത്. ഈ സാഹചര്യത്തിലാണ് വിഎസിന്റെ വിജിലൻസിലെ ഹർജി നിർണ്ണായകമാകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍