Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചേട്ടനും സഹോദരിക്ക് താങ്ങും തണലുമായ സഹോദരൻ; ഓഫീസിലും നാട്ടിലും കൂട്ടുകാരില്ലാത്ത സൗമ്യശീലൻ; ഭാര്യയുടെ അച്ഛൻ ആത്മഹത്യയ്ക്ക് പിന്നാലെ സ്വന്തം വീട് വാടകയ്ക്ക് കൊടുത്ത് മറ്റൊരു വാടക വീട്ടിലേക്ക് മാറി; ഈ കുടുംബത്തിലെ പ്രശ്‌നം ആരും അറിഞ്ഞിരുന്നില്ല; മകളോടും ഭാര്യയോടുമുള്ള ഷിജുവിന്റെ പക കേട്ട് ഞെട്ടി പത്തായക്കുന്ന്

ചേട്ടനും സഹോദരിക്ക് താങ്ങും തണലുമായ സഹോദരൻ; ഓഫീസിലും നാട്ടിലും കൂട്ടുകാരില്ലാത്ത സൗമ്യശീലൻ; ഭാര്യയുടെ അച്ഛൻ ആത്മഹത്യയ്ക്ക് പിന്നാലെ സ്വന്തം വീട് വാടകയ്ക്ക് കൊടുത്ത് മറ്റൊരു വാടക വീട്ടിലേക്ക് മാറി; ഈ കുടുംബത്തിലെ പ്രശ്‌നം ആരും അറിഞ്ഞിരുന്നില്ല; മകളോടും ഭാര്യയോടുമുള്ള ഷിജുവിന്റെ പക കേട്ട് ഞെട്ടി പത്തായക്കുന്ന്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പിതാവ് പുഴയിൽ തള്ളിയിട്ട് കൊന്ന ഒന്നരവയസ്സുകാരി അൻവിതയുടെ മരണവാർത്തയിൽ ഞെട്ടി പത്തായക്കുന്ന് ഗ്രാമം. പാത്തിപ്പാലത്തിനടുത്ത് പുഴയിൽനിന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് കണ്ടെത്തിയ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചയ്ക്കാണ് പത്തായക്കുന്ന് കനാലിനടുത്ത് അൻവിതയും അച്ഛൻ കെ.പി. ഷിജുവും അമ്മ സോനയും അമ്മമ്മയുമൊത്ത് താമസിച്ചിരുന്ന വാടകവീട്ടിലെത്തിച്ചത്. നാട്ടുകാർക്ക് ആർക്കും ഷിജുവിനെ കുറിച്ച് പരാതിയോ പരിഭവമോ ഇല്ല. എല്ലാവരുടേയും കണ്ണിൽ നല്ല കുടുംബം. എന്നിട്ടും എങ്ങനെ ഇതു സംഭവിച്ചുവെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

സൗമ്യശീലനായ ഒരു യുവാവിന്റെ ചിത്രമാണ് തലശ്ശേരി കുടംംബകോടതി ജീവനക്കാരനായ ഷിജുവിനെക്കുറിച്ച് നാട്ടുകാർക്കുള്ളത്. കഷ്ടപാട് നിറഞ്ഞ കുടുംബത്തെ കൈപിടിച്ചുയർത്തിയ വ്യക്തി. രണ്ട് സഹോദരന്മാരും സഹോദരിയുമാണ് ഷിജുവിനുള്ളത്. ഈ കുടുംബത്തിൽ നിന്ന് സർക്കാർ ജോലി കിട്ടിയ പയ്യൻ. ചേട്ടന്മാരുടെ വിവാഹം പോലും തന്റെ മുൻകൈയിൽ നടത്തി. രണ്ട് കൊല്ലം മുമ്പാണ് സോനയുമായുള്ള ഷിജുവിന്റെ വിവാഹം. തലശ്ശേരി കോടതിയിലും നാട്ടിലും അടുത്ത സുഹൃത്തുക്കളൊന്നും ഷിജുവിനില്ല. എല്ലാവരോടും സൗമ്യതയോടെ സംസാരിക്കുന്ന പയ്യൻ ആരുമായും അടുപ്പം സൂക്ഷിച്ചില്ല. അതുകൊണ്ട് തന്നെ എന്തായിരുന്നു ക്രൂരതയ്ക്ക് കാരണമെന്ന് ആർ്ക്കും അറിയില്ല.

നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് സോനയുടേത്. അച്ഛൻ അദ്ധ്യാപകനായിരുന്നു. അമ്മയ്ക്ക് ചില മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. ചികിൽസയും തേടി. സോനയുടെ അച്ഛൻ അമ്മയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടായിരുന്നു ജോലിക്ക് പോയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. 2018ലായിരുന്നു ഷിജുവും സോനയും തമ്മിലുള്ള വിവാഹം. അതു കഴിഞ്ഞ് ആറു മാസം കഴിഞ്ഞപ്പോൾ സോനയുടെ അച്ഛൻ മരിച്ചു. ആത്മഹത്യ ചെയ്തതാണെന്ന് നാട്ടുകാർ പറയുന്നു. അതിന് ശേഷം കുടുംബത്തിന്റെ കാര്യങ്ങൾ നോക്കിയത് ഷിജുവായിരുന്നു.

സോനയുടെ ഇരുനില വീട് ഷിജു വാടകയ്ക്ക് കൊടുത്തു. അതിന് ശേഷം മറ്റൊരു വാടക വീട്ടിലേക്ക് മാറി. പുതിയ വീടും പണിയുന്നുണ്ടായിരുന്നു. 60 പവനാണ് കല്യാണ സമയത്ത് സോനയ്ക്ക് അച്ഛൻ സമ്മാനമായി കൊടുത്തത്. അതിൽ 40 പവൻ പണയം വച്ചിരുന്നു. എന്നാൽ എല്ലാ തരത്തിലും സാമ്പത്തിക ഭദ്രതയുള്ള സോന, ഭർത്താവുമായി ഇതേ ചൊല്ലി കലഹിക്കുന്നത് ആരും കണ്ടിട്ടില്ല. ഷിജുവും ആരോടും ഒന്നും പറഞ്ഞിരുന്നില്ല. മനസ്സിലെ വിഷമം പുകഞ്ഞ് ഷിജു നടത്തിയ ക്രൂരതയാണ് കുട്ടിയുടെ മരണത്തിലേക്ക് എത്തിയതെന്നാണ് നാട്ടുകാരുടെ സംശയം.

ഭാര്യ സോന ഈസ്റ്റ് കതിരൂർ എൽ.പി. സ്‌കൂൾ അദ്ധ്യാപികയാണ്. ഇവരുടെ ഇടയിൽ അസ്വാരസ്യങ്ങളുള്ളതായി സംസാരമേയില്ല. പിന്നെയെന്തിനീ കടുംകൈ ചെയ്തുവെന്ന് ആർക്കും മനസ്സിലാകുന്നില്ല. നാട്ടുകാരും ബന്ധുക്കളും അന്ത്യോപചാരമർപ്പിച്ചശേഷം രണ്ടുമണിയോടെ മൃതദേഹം സോനയുടെ അമ്മയുടെ വീടായ പൊന്ന്യം പുല്യോടിയിലെ സുനിതാ നിവാസിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു. കകളെ കൊന്ന കേസിൽ തലശ്ശേരി കുടുംബക്കോടതി ജീവനക്കാരൻ പത്തായക്കുന്നിലെ കുപ്യാട്ട് കെ.പി. ഷിജുവിനെ (37) ആണ് ശനിയാഴ്ച ഉച്ചയ്ക്ക് മട്ടന്നൂരിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മട്ടന്നൂർ മഹാദേവ ക്ഷേത്രക്കുളത്തിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ നാട്ടുകാർ രക്ഷപ്പെടുത്തി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ചോദ്യംചെയ്യലിൽ ഷിജു കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഈസ്റ്റ് കതിരൂർ എൽ.പി. സ്‌കൂൾ അദ്ധ്യാപികയായ ഭാര്യ സോന (25) യെയും മകൾ ഒന്നവരയസ്സുകാരി അൻവിതയെയുമാണ് ഇയാൾ പുഴയിൽ തള്ളിയിട്ടത്. അൻവിത മുങ്ങിമരിച്ചു. സോനയെ സമീപവാസികൾ രക്ഷപ്പെടുത്തി. സംഭവശേഷം സ്ഥലത്തുനിന്ന് ഓടിപ്പോയ ഷിജു ഓട്ടോറിക്ഷയിൽ മുത്താറിപ്പീടികയിലെത്തി അവിടെനിന്ന് കൂത്തുപറമ്പ്, തലശ്ശേരി, കണ്ണൂർ, കോഴിക്കോട്, മാനന്തവാടി, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ശനിയാഴ്ച ഉച്ചയോടെ മട്ടന്നൂരിലെത്തുകയായിരുന്നു. ഭാര്യയുടെ മൊഴിപ്രകാരം വെള്ളിയാഴ്ചതന്നെ ഷിജുവിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.

ഭാര്യയെയും കുഞ്ഞിനെയും കൊലപ്പടുത്താൻ ദിവസങ്ങൾക്കുമുൻപുതന്നെ ഷിജു തീരുമാനിച്ചതായി പൊലീസ് സംശയിക്കുന്നു. വെള്ളിയാഴ്ച ഭാര്യയും മകളുമൊത്ത് ക്ഷേത്രദർശനം നടത്തി തിരിച്ച് സന്ധ്യയോടെയാണ് ബൈക്കിൽ പാത്തിപ്പാലം ചെക്ക് ഡാം പരിസരത്തെത്തിയത്. ബൈക്ക് കുറച്ചകലെ നിർത്തി പുഴയുടെ ഒഴുക്ക് കാണാമെന്ന് പറഞ്ഞ് ചെക്ക് ഡാമിലെത്തി. മകൾ അൻവിതയെയുമെടുത്ത് മുന്നിൽ നടന്ന ഷിജു ഡാമിന്റെ മധ്യത്തിലെത്തിയപ്പോൾ മുണ്ട് അഴിച്ചുടുക്കട്ടെയെന്ന് പറഞ്ഞ് കുഞ്ഞിനെ ഭാര്യയുടെ കൈയിൽ കൊടുത്തു. ഉടൻ രണ്ടുപേരെയും പുഴയിൽ തള്ളിയിട്ടു. സോനയുടെ കൈയിൽനിന്ന് തെറിച്ചുവീണ കുഞ്ഞ് ശക്തമായ ഒഴുക്കിൽപ്പെട്ടു.

ചെക്ക് ഡാമിന്റെ വശങ്ങളിൽ പിടിച്ചുനിന്ന സോനയെ ഷിജു തന്റെ ചെരിപ്പഴിച്ച് കൈയിലടിച്ച് പിടിവിടുവിച്ച് ഒഴുക്കിൽപ്പെടുത്തുകയായിരുന്നു. ഒഴുക്കിൽപ്പെട്ട താൻ കുറച്ചകലെയുള്ള കൈതക്കാട്ടിൽ പിടിച്ചുനില്ക്കുകയായിരുന്നുവെന്നും സോന പൊലീസിന് മൊഴി നൽകി. വെള്ളിയാഴ്ച രാവിലെ ഷിജുവിന്റെ ജ്യേഷ്ഠന്റെ മകന്റെ വിദ്യാരംഭച്ചടങ്ങിൽ ഇയാളും ഭാര്യയും കുഞ്ഞും പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP