ഒന്നുമില്ലായ്മയിൽ നിന്നും രോഗശാന്തി ശുശ്രൂഷ കൊണ്ട് കോടീശ്വരനായി വളർന്നത് അതിവേഗം; ചങ്ങനാശ്ശേരിയിലുള്ളത് കോടികളുടെ കൊട്ടാരം; പയ്യന്നൂരിൽ ട്രൂ ലൈറ്റ് എന്ന സ്കൂൾ; കണ്ണൂരിൽ പലയിടത്തും ഭൂസ്വത്തുക്കൾ വാങ്ങിക്കൂട്ടി; വിദേശത്തു നിന്നും സമ്പാദിച്ചതും ലക്ഷങ്ങൾ; യേശുവിനെ തൂക്കിവിറ്റ് സജിത്ത് ജോസഫ് നേടിയത് കോടികൾ
അനീഷ് ചെമ്പേരി
കണ്ണൂർ: രോഗശാന്തി ശുശ്രൂഷ നടത്തി തട്ടിപ്പു നടത്തിയ പാസ്റ്റർ സജിത്ത് ജോസഫിന്റെ തട്ടിപ്പുകൾ മറുനാടൻ കുറച്ചു കാലങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വന്തം നാടക സംഘത്തെ വെച്ചു കൊണ്ടും നിരാലംബരായ രോഗികൾക്ക് ഇല്ലാത്ത പ്രതീക്ഷ നൽകി കൊണ്ടുമാണ് സജിത് പാസ്റ്റർ തട്ടിപ്പുകൾ നടത്തുന്നത്. ഭേദമാകാത്ത രോഗം യേശുവിന്റെ കാരുണ്യം കൊണ്ട് ഭേദമായെന്ന് അവകാശപ്പെട്ടു കൊണ്ടാണ് സജിത്ത് ജോസഫ് രംഗത്തുവന്നത്. ഈ അവകാശ വാദങ്ങളുടെ പൊള്ളത്തരങ്ങളാണ് മുൻകാലങ്ങളിൽ മറുനാടൻ പൊളിച്ചടുക്കിയത്. ഇപ്പോൾ എങ്ങനെയാണ് സജിത്ത് ജോസഫ് രോഗശാന്തി ശുശ്രൂഷ നടത്തി കോടികളുടെ സ്വത്തുക്കൾ സമ്പാദിച്ചതെന്ന കാര്യമാണ് മറുനാടൻ പുറത്തു കൊണ്ടുവരുന്നത്.
ഒന്നുമില്ലായ്മയിൽ നിന്നുമാണ് കോടികൾ സമ്പാദ്യമുള്ള രോഗശാന്തി ശുശ്രൂഷ കച്ചവടക്കാരനായി സജിത്ത് പാസ്റ്റർ മാറിയത്. ഈ നിലയിലേക്ക് പണം സമ്പാദിച്ചതിൽ ഇദ്ദേഹം കരുക്കളാക്കിയത് സാധുക്കളായ നിരവധി പേരെയാണ്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ പെട്ട ആലക്കോടും സമീപ പ്രദേശങ്ങളും തിരുവിതാംകൂറിൽ നിന്നും കുടിയേറി കർഷകർ തിങ്ങി പാർക്കുന്ന ഒരു മേഖലയാണ്. ഈ കുടിയേറ്റ മേഖലയിൽ പെട്ട ആലക്കോടിന്റെ സമീപ പ്രദേശമായ കാപ്പിമല എന്ന സ്ഥലത്താണ് സജിത് ജോസഫ് ജനിച്ചത്. ഒരു കത്തോലിക്കാ കുടുംബത്തിൽ കൊട്ടാരത്തിൽ ജോസഫ് എന്ന വ്യക്തിയുടെ രണ്ടാമത്തെ മകനായാണ് സജിത്ത് ജോസഫ് ജനിച്ചത്. കാപ്പിമല സെന്റ് ജോസഫ് പള്ളിയിൽ നിന്ന് മാമ്മോദീസാ സ്വീകരിച്ച് ഒരു ക്രിസ്ത്യാനിയായി സജിത്ത് തന്റെ ക്രിസ്തീയ ജീവിതം ആരംഭിച്ചത്.
വളർച്ചയുടെ പടവുകൾ ഇങ്ങനെ
സജിത്തിന്റെയും കുടുംബത്തിന്റെയും വളർച്ചയുടെ പടവുകളിലേയ്ക്ക് പരിശോധിക്കാം.. സജിത്തിന്റെ പിതാവ് ജോസഫ് കെ.ജെ. കൊട്ടാരത്തിൽ എന്ന വ്യക്തി ഒരു കത്തോലിക്കാ സഭ വിശ്വാസിയായിരുന്നു. കാപ്പിമലയുടെയും ഒറ്റത്തെയുടെയും ഇടയിലുള്ള ഊറ്റുകുഴി എന്ന സ്ഥലത്തായിരുന്നു ഇവരുടെ താമസം. അന്നത്തെ കാലത്ത് കാൽനട യത്ര പോലും ദുഃസഹമായ ഒരു മലമ്പ്രദേശമായിരുന്നു ഇത്. അക്കാലത്ത് സജിത്തിന്റെ പിതാവ് ജോസഫ് ഒറ്റത്തെ എന്ന കൊച്ചു ഗ്രാമത്തിൽ 1980- 90 കളിൽ തയ്യൽ ജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. അദ്ദേഹം ഒരു തീവ്ര ദൈവ ഭക്തനെന്നും ആ കാലത്ത് ആയിരുന്നില്ല. സജിത്തിനെ കൂടാതെ അജിത് എന്നൊരു പുത്രനും ഇദ്ദേഹത്തിനുണ്ടായിരുന്നു. വളരെ ദരിദ്രാവസ്ഥയിൽ, ഉടുതുണിക്ക് മറുതുണിയില്ലാതെ ഇടിഞ്ഞ് വീഴാറായ ഒരു കട്ടപ്പുരയിലാണ് ഇവർ താമസിച്ചിരുന്നത്.
1990-ൽ ആണ് ഇവർ കത്തോലിക്കാ സഭ വിട്ട് പെന്തക്കോസ്ത് സഭയിൽ ചേക്കേറുന്നത്. പെന്തക്കോസ്ത് സഭയിലെ അംഗങ്ങളുടെ എണ്ണം വളരെ കുറവായതിനാൽ 1990 - കളിൽ മറ്റ് സഭകളിൽ നിന്നും വിദേശപണം മുടക്കി ആളുകളെ പെന്തക്കോസ്ത് സഭയിൽ ചേർത്തിരുന്നു. ദരിദ്ര്യാവസ്ഥയിലുള്ള പലരും അന്ന് പണം വാങ്ങി കത്തോലിക്കാ സഭവിട്ട് പെന്തകോസ്ത് സഭയിൽ ചേർന്നു. അങ്ങനെയാണ് സജിത് ജോസഫിന്റെ കുടുംബവും പെന്തക്കോസ്ത് സഭയിലെത്തുന്നത്. അന്ന് പെന്തകോസ്ത് സഭയിൽ പാസ്റ്റർമാര്‍ കുറവായിരുന്നതിനാൽ എഴുത്തും വായനയും പോലും അറിയില്ലാത്ത പലരെയും നേരിട്ട് പാസ്റ്റർമാരായി നിയമിച്ചു.
കത്തോലിക്കാ സഭ വിട്ട് പെന്തകോസ്ത് സഭയിൽ ചേർന്ന പിതാവ്
കത്തോലിക്കാ സഭയിൽ ഒരു വൈദികനാകണമെങ്കിൽ 12 വർഷത്തെ സെമിനാരി പഠനമെങ്കിലും ചുരുങ്ങിയത് ആവശ്യമെന്നിരിക്കെയാണ് 'രണ്ട് , നാല് ദിനം കൊണ്ടൊരുത്തനെ പാസ്റ്ററാക്കിയിരുത്തുന്നതും ഭവാൻ 'എന്ന രീതിയിൽ സജിത്തിന്റെ പിതാവ് പാസ്റ്ററായത്. കവുങ്ങും , അടയ്ക്കായും പെന്തകോസ്ത് വിശ്വാസങ്ങൾക്ക് വിരുദ്ധമായതിനാൽ ഇവർ പെന്തക്കോസ്ത് സഭയിലെത്തിയ ഉടനെ വീടിന് സമീപം നിന്ന കവുങ്ങ് മരങ്ങൾ വെട്ടി നശിപ്പിച്ചതായും , അയൽവാസികളോട് അവരുടെ കവുങ്ങ് മരങ്ങൾ വെട്ടി കളയണമെന്ന് പറഞ്ഞ് അവരുമായി ബഹളമുണ്ടാക്കിയതായും അവരുടെ അയൽവാസികൾ മറുനാടനോട് പറയുകയുണ്ടായി.
മാത്രമല്ല ഇവരുടെ വീട്ടിൽ സന്ധ്യാ കാലങ്ങളിൽ പ്രാർത്ഥന എന്ന പേരിൽ വലിയ ശബ്ദ കോലാഹലങ്ങൾ ഉണ്ടാക്കി അയൽവാസികളുമായി നിരന്തരം പ്രശ്നം ഉണ്ടാക്കിയിരുന്നു. ആ കാലഘട്ടത്തിലും സജിത്ത് ജോസഫ് അയൽവാസികളായ പലരെയും വീട്ടിൽ വിളിച്ചിരുത്തി പെന്തകോസ്ത് സഭയെ കുറിച്ച് പഠിപ്പിക്കുകയും, കൈവയ്പ്പ് നടത്തുകയും ചെയ്തിരുന്നു. സജിത്ത് ജോസഫ് കുട്ടിക്കാലം മുതലെ വാക്ചാരുതിയും, കുൽസിത പ്രവർത്തനങ്ങൾക്ക് കഴിവുള്ളവനുമായിരുന്നു എന്നും നാട്ടുകാർ പറയുന്നുണ്ട്.
പാസ്റ്ററായി ഉദ്യോഗം കിട്ടിയ സജിത്തിന്റെ പിതാവ് കവല പ്രസംഗങ്ങൾക്കായി മലയിറങ്ങി തുടങ്ങി. അങ്ങനെ തയ്യലിനെക്കാളും വരുമാനം സുവിശേഷ കച്ചവടത്തിനുണ്ട് എന്ന സത്യം അദ്ദേഹം മനസ്സിലാക്കി. അയൽവാസികളുമായുള്ള പ്രശ്നങ്ങളും, ജോസഫ് പാസ്റ്ററുടെ കവല പ്രസംഗത്തിന് യാത്രാ സൗകര്യത്തിനുള്ള ബുദ്ധിമുട്ടും ഒരു പ്രശ്നമായതിനാൽ 1992-ൽ കാപ്പിമല ഊറ്റുകുഴിയിലെ ജീവിതം അവസാനിപ്പിച്ച് താഴ്വാരത്തുള്ള വായാട്ട് പറമ്പിനടുത്ത ബാലപുരത്തേയ്ക്ക് മാറുവാൻ ഇവർ നിർബന്ധിതരായി. അന്ന് സജിത് ജോസഫ് ഒറ്റത്തെ ഗവ. യു.പി. സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുകയായിരുന്നു.
ബാലപുരത്തെത്തിയ പാസ്റ്റർ ജോസഫ് തന്റെ കവലപ്രസംഗവും, പാസ്റ്റർ ജോലിയുമായി സാമ്പത്തിക നേട്ടം കൈവരിച്ച് തുടങ്ങി. അദ്ദേഹം അന്നാണ് വെള്ളമുണ്ട് ഉപേക്ഷിച്ച് പാന്റ് ധരിക്കുവാൻ തുടങ്ങിയത്. മക്കളായ അജിത് ജോസഫും , സജിത് ജോസഫും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി എറണാകുളം ജില്ലയിലുള്ള പെന്തക്കോസ്ത് സഭയുടെ ബൈബിൾ കോളേജിൽ പഠനം തുടങ്ങി. ഈ സമയത്ത് പാസ്റ്റർ ജോസഫിന് സുവിശേഷ വേലക്കായി കുടുംബ സമേതം അമേരിക്കയിൽ പോകുവാൻ അവസരം ലഭിച്ചു. അങ്ങനെ സജിത്തിന്റെ കുടുംബം ലക്ഷപ്രഭുവിൽ നിന്ന് കോടീശ്വരനിലേയ്ക്കുള്ള യാത്രയുടെ പച്ചക്കൊടി കണ്ടു.
ചങ്ങനാശ്ശേരിയിൽ കോടികളുടെ കൊട്ടാരം, കണ്ണൂരിൽ സ്ഥലം വാങ്ങിക്കൂട്ടി
അങ്ങനെ സജിത്തിന്റെ പിതാവ് അമേരിക്കയിൽ സുവിശേഷപണി തുടങ്ങി. ഈ സമയത്ത് മക്കളായ അജിത്തിനും സജിത്തിനും എറണാകുളത്ത് ബൈബിൾ കോളേജിൽ നിന്ന് സുവിശേഷ കച്ചവടത്തിന്റെ ചിറകുകൾ മുളച്ച് തുടങ്ങിയിരുന്നു. ഏതാനും വർഷത്തെ തട്ടിപ്പുകൾ അമേരിക്കയിൽ കാഴ്ചവച്ച സജിത്തിന്റെ പിതാവ് കോടീശ്വരനായി നാട്ടിൽ തിരികെ എത്തി പയ്യന്നൂരിലും, കണ്ണൂർ ജില്ലയിലും, കാസർഗോഡ് ജില്ലയിലുമായി സ്ഥലങ്ങൾ വാങ്ങി കൂട്ടി. വായാട്ടു പറമ്പിലെ ജീവിതം അവസാനിപ്പിച്ച് പയ്യന്നൂർ ടൗണിൽ എത്തി. പിന്നീട് തന്റെ പഴയ വാസസ്ഥലത്തെ നാട്ടുകാരുമായി യാതൊരു ബന്ധവും ഇവർ പുലർത്തിയിരുന്നില്ല. ഈ സമയം ബൈബിൾ കോളേജിലെ പഠനം പൂർത്തിയാക്കിയ അജിത്തും,സജിത്തും കറ തീർന്ന പാസ്റ്റർമാരായി തട്ടിപ്പിന്റെ പാഠങ്ങൾ പഠിച്ച് പുറത്തിറങ്ങി.
അമേരിക്കയിൽ നിന്ന് മടങ്ങി എത്തിയ പാസ്റ്റർ ജോസഫ് അമേരിക്കയിലെ വിശ്വാസികളെ എങ്ങനെ കമഴ്ത്തി പണം തട്ടാം എന്ന തന്ത്രങ്ങളും പഠിപ്പിച്ച് അമേരിക്കയിലേയ്ക്ക് പറപ്പിച്ചു. ഏതാനും വർഷങ്ങളുടെ വിദേശത്തെ സുവിശേഷ തൊഴിൽ സജിത്തിനെയും അജിത്തിനെയും ബിസിനസ്സിന്റെ പടവുകളിൽ ചെന്നെത്തിച്ചു. വിദേശത്ത് നിന്ന് സമ്പാദിച്ച പണവുമായി സജിത്തിന്റെ ജ്യേഷ്ഠൻ അജിത്ത് പയ്യന്നുരിനടുത്ത പാടിച്ചാൽ എന്ന സ്ഥലത്ത് നാലേക്കറോളം സ്ഥലം വാങ്ങി അവിടെ ട്രൂ ലൈറ്റ് എന്ന വലിയ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ നടത്തുന്നു. അദ്ദേഹം ജനങ്ങളെ സുവിശേഷ കച്ചവടത്തിലൂടെ കബളിപ്പിച്ച് സമ്പാദിക്കാൻ ശ്രമിക്കാതെ വിദ്യാലയം നടത്തി മുന്നോട്ട് പോകുന്നു. കൂടാതെ ചെറുപുഴയ്ക്കടുത്ത പുളിങ്ങോം എന്ന സ്ഥലത്ത് ഇദ്ദേഹം ട്രൂ ലൈറ്റ് എന്ന പെന്തകോസ്ത് പള്ളിയും നടത്തുന്നുണ്ട്.
വാക് ചാരുതയും, കുശാഗ്ര ബുദ്ധിയും കൈമുതലാക്കിയ സജിത് ജോസഫ് തന്റെ പിതാവ് പാസ്റ്റർ ജോസഫും ജ്യേഷ്ഠൻ പാസ്റ്റർ അജിത്തും കണ്ണൂർ ജില്ലയിൽ പാസ്റ്റർമാരായി സേവനം ചെയ്യുന്നതിനാലും, പെന്തകോസ്ത് വിശ്വാസികൾ കുറവുള്ളതിനാലും, തന്റെ വിദേശയാത്രയിലെ ചില ബന്ധങ്ങൾ ഉപയോഗിച്ച് കോട്ടയം ജില്ലയിലെ ചങ്ങാനാശേരിയിൽ എത്തി വിശ്വാസികളെ കബളിപ്പിക്കാൻ ആരംഭിച്ചു.
ഇന്നിപ്പോൾ പയ്യന്നൂർ ടൗണിൽ രണ്ടിടത്തായി കോടികൾ വിലമതിക്കുന്ന രണ്ട് വീടുകളും സ്ഥലങ്ങളും ഇവർക്ക് സ്വന്തമായുണ്ട്. അഞ്ച് കോടിയോളം രൂപ സജിത്തിന്റെ വീടിന് ഉണ്ടാകുമെന്നാണ് സൂചനകൾ. സർക്കാരിനെ പറ്റിക്കുന്നതിന് വേണ്ടി ഇവർ ഇടയ്ക്കിടയ്ക്ക് സ്ഥലങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്നതും സജിത് ജോസഫിന്റെ പരിപാടിയാണ്. അതിനവിടെ ഒളവറ എന്ന സ്ഥലത്ത് വിൽപ്പനയ്ക്കിട്ടിരിക്കുന്ന 50 ലക്ഷം രൂപാ വിലവരുന്ന വീടും സ്ഥലവും ഒരാളെ കബളിപ്പിച്ച് വാങ്ങിയതാണ് എന്ന വെളിപ്പെടുത്തലുകളും പുറത്ത് വന്നിട്ടുണ്ട്. കൂടാതെ ചങ്ങാനാശ്ശേരിയിലെ സജിത്തിന്റെ കൊട്ടാരത്തിന് അഞ്ച് കോടിയിലധികം വിലവരുമെന്നാണ് അറിയുവാൻ കഴിഞ്ഞത്.
ചുരുക്കത്തിൽ ഒന്നുമില്ലായ്മയിൽ നിന്നും കോടികൾ ആസ്തിയുള്ള സംഘടനയിലേക്ക് സജിത്ത് പാസ്റ്റർ വളർന്നത് അതിവേഗമായിരുന്നു. കണ്ണൂർ കാപ്പിമലയിലെ കട്ടപ്പുരയിൽ കിടന്നുവളർന്ന സജിത്ത് ജോസഫിന്റെ പ്രയാണ്‍ കൊട്ടാരത്തിലേക്കാണ്. കോട്ടയം ചങ്ങനാശ്ശേരിയിലെ കൊട്ടാര സദൃശ്യമായ സൗകര്യങ്ങളിലേക്കാണ് സജിത്ത് വളർന്നിരിക്കുന്നത്. ലക്ഷങ്ങൾ വിലയുള്ള ലക്ഷ്വറി കാറുകളും സജിത്തിന്റേതായുണ്ട് എന്നതും ശ്രദ്ധേയമാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍