25 വർഷം മുമ്പ് അപകടത്തിൽ പെട്ട് ചെറുകുടലിന് പരിക്കേറ്റ ആൻസിക്കും സജിത് ബ്രദറുടെ വക വ്യാജ സൗഖ്യം! യേശു എല്ലാം സുഖപ്പെടുത്തിയെന്നും ധൈര്യമായി സ്കാൻ ചെയ്തു കൊള്ളാനും സജിത്; ആശുപത്രിയിൽ പോയി സ്കാൻ ചെയ്തു റിസൽട്ട് പരിശോധിച്ചപ്പോൾ എല്ലാം പഴയതു പോലെ; നിയമ നടപടിക്ക് ആൻസിയുടെ കുടുംബം; സജിത്തിന്റെ ഒരു തട്ടിപ്പു കൂടി പൊളിച്ചു മറുനാടൻ
അനീഷ് ചെമ്പേരി
കണ്ണൂർ: സജിത്ത് ബ്രദറിന്റെ നിരവധി തട്ടിപ്പുകൾ പുറത്തു കൊണ്ടുവന്നത് മറുനാടൻ മലയാളിയാണ്. രോഗശാന്തി ശുശ്രൂഷയുടെ പേരിൽ സാധുക്കളെ കബളിപ്പിച്ച് സജിത്ത് കോടികളാണ് ഉണ്ടാക്കിയത്. രോഗാവസ്ഥയിൽ ഉള്ളവരുടെ ദുരവസ്ഥയെ മുതലെടുക്കുകയാണ് സജിത്ത്. മുമ്പ് സുഗതന്റെ കെട്ടഴിച്ചു വീഡിയോയിലൂടെ മറുനാടൻ ഇയാളുടെ കാപട്യം പുറത്തുകൊണ്ടുവന്നിരുന്നു. പിന്നാലെ അടുത്തിടെ തുടർച്ചയായി സജിത്തിന്റെ തട്ടിപ്പുകളും പുറത്തുവന്നിരുന്നു.
മറുനാടന്റെ ഇടപെടൽ കാരണം അടുത്തിടെ സജിത്തിന്റെ രോഗശാന്തി ശുശ്രൂഷാ ബിസിനസിൽ ഇടിവു തട്ടിയിരുന്നു. ഇതിനിടെ മറുനാടനെ വെല്ലുവിളിച്ചു കൊണ്ടും സജിത് രംഗത്തുവന്നു. സജിത്തിന്റെ അനുഗ്രഹത്താൽ നിരവധി പേർക്ക് രോഗശാന്തി ശുശ്രൂഷ ലഭിച്ചെന്നു പറഞ്ഞു കൊണ്ട് ഇയാൾ വീണ്ടും കച്ചവടം കൊഴുപ്പിക്കാൻ രംഗത്തുണ്ട്. ഇതിനിടെയാണ് മറുനാടൻ അന്വേഷണത്തിൽ ഒരു രോഗശാന്തിയുടെ തട്ടിപ്പുകൂടി പുറത്തുവന്നത്.
കണ്ണൂർ ആലക്കോട് സെന്റ് മേരീസ് ഫെറോന പള്ളിയിൽ ആദ്യ ദിവസം നടത്തിയ രോഗശാന്തി തട്ടിപ്പന്റെ വിവരങ്ങളാണ് മറുനാടന് ലഭിച്ചത്. തേർത്തല്ലി മേരിഗിരി ഇടവകാംഗമായ ആൻസി എന്ന യുവതിക്ക് നർകിയ രോഗശാന്തിയാണ് കബളിപ്പിക്കലാണെന്നതിന്റെ തെളിവുകൾ സഹിതം മറുനാടൻ പുറത്തുവിടുന്നത്. 25 വർഷം മുമ്പുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ ആൻസിക്ക് കുടലിനായിരുന്നു ചതവേറ്റത്. ഇതിനെ തുടർന്ന് സർജറി നടത്തി പ്ലാസ്റ്റിക് ട്യൂബ് വഴിയായിരുന്നു മലവിസർജനം നടത്തിവന്നത്. ഈ ആൻസിക്ക് അവയവങ്ങൾ എല്ലാം ശരിയായെന്നും ആശുപത്രിയിൽ പോയി ധൈര്യമായി സ്കാൻ ചെയ്തു നോക്കൂ എന്നും പറഞ്ഞു കൊണ്ടാണ് സജിത്ത് രംഗത്തുവന്നത്.
യുവതിയെ വേദിയിലേക്ക് വിളിച്ച് യേശുവിനെ കുറിച്ച് പ്രാർത്ഥിപ്പിക്കുകയും ചെയ്ത ശേഷമായിരുന്നു ഈ അവകാശവാദം നടത്തിയത്. എന്നാൽ, സജിത്തിന്റെ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്ന പരിശോധനാ ഫലമായിരുന്നു സ്കാൻ ചെയ്തപ്പോൾ പുറത്തുവന്നത്. ഇതോടെ ഇയാളുടെ തട്ടിപ്പിനെതിരെ നിയമപോരാട്ടം നടത്താൻ ഒരുങ്ങുകയാണ് ആൻസിയുടെ കുടുംബം. ഇക്കാര്യം ആൻസിയുടെ സഹോദരൻ ടോമി മുളയ്ക്കൽ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. സഹോദരിയുടെ രോഗാവസ്ഥയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
കണ്ണൂർ മലയോര മേഖലയായ ഉദയഗിരിയിലെ ആദ്യകാല കുടിയേറ്റ കർഷകനായ മുളയ്ക്കൽ കുഞ്ഞേട്ടന്റെ ഏഴു മക്കളിൽ ഒരുവളാണ് ആൻസി. ഈ യുവതിക്ക് 25 വർഷം മുമ്പാണ് അപകടം ഉണ്ടായത്. ഇവരെ വിവാഹം ചെയ്തയച്ചത് മേരിഗിരി ഇടവകയിലേയ്ക്കായിരുന്നു. 1997-ൽ ആലക്കോട് നിന്നും തേർത്തല്ലിയിലേയ്ക്കുണ്ടായ യാത്രാ മദ്ധ്യേ ഉണ്ടായ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഇവർ രണ്ട് വയസ്സുള്ള കുഞ്ഞുമായി അപകടത്തിൽ പെട്ട ബസിൽ ഇവരും ഉണ്ടായിരുന്നു. തലകീഴായി മറിഞ്ഞ ബസിൽ കുടുങ്ങിയ ഇവരുടെ വയറിൽ ചവിട്ടിയാണ് മറ്റ് യാത്രക്കാർ രക്ഷപെട്ടത്.
ഇതോടെ ആൻസിയുടെ കുടലിന് ക്ഷതം സംഭവിച്ചു. മല വിസർജനം നിയന്ത്രിക്കുന്ന കഴിവ് ഇവരുടെ കുടലിന് നഷ്ടപ്പെട്ടു. തുടർന്ന് പല ആശുപത്രികളും കയറി ഇറങ്ങി. ഒടുവിൽ വയർ തുളച്ച് മലാശയത്തിൽ നിന്നും പുറത്തേക്ക് കുഴൽ വഴി പ്ലാസ്റ്റിക് കവറിൽ മലവിസർജനം നടക്കുന്ന സംവിധാനം ഒരുക്കുകയായിരുന്നു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഇവർ ജീവിക്കുന്നത്. ഇവർക്കാണ് സജിത്ത് സൗഖ്യം നൽകിയെന്ന് പറഞ്ഞ് മോഹിപ്പിച്ചത്.
ആലക്കോട് സെന്റ് മേരീസ് ഫെറോന പള്ളിയിൽ ആദ്യ ദിവസം നടത്തിയ രോഗശാന്തി ശുശ്രൂഷയിൽ പള്ളിവികാരിയിൽ നിന്നും അനുഗ്രഹം വാങ്ങിയ ശേഷമാണ് സജിത് പാസ്റ്റർ ആൻസിയെ സുഖപ്പെടുത്തിയെന്ന് അവകാശപ്പെടുന്നത്. ഇത് ഇടവകക്കാർക്കിടയിലും ചർച്ചയായിട്ടുണ്ട്. രോഗശാന്തി ലഭിച്ചെന്ന ധാരണയിൽ യുവതി പിന്നീ്ട് ആശുപത്രിയിൽ പോകുകയും വൻതുക മുടക്കി പരിശോധനകൾ നടത്തുകയും ചെയ്തു. ഈ പരിശോധനയിൽ തെളിഞ്ഞത് എല്ലാം പഴയ പടിയാണെന്നാണ്.
തന്റെ രോഗാവസ്ഥിയിലുള്ള ബുദ്ധിമുട്ടു കാരണം ആൻസി ധ്യാനങ്ങൾക്കും മറ്റും പോകുന്നതും പതിവാണ്. ഇക്കാര്യം ടോമി മുളയ്ക്കലും പറയുന്നു. എന്നാൽ, ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തി അനുജത്തിക്ക് ആശ കൊടുത്തത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് ടോമി പറയുന്നത്. അതുകൊണ്ട് തന്നെ സജിത് ബ്രദറുടെ തട്ടിപ്പുകൾക്കെതിരെ സജീവമായി രംഗത്തിറങ്ങാനാണ് ടോമിയും കുടുംബവും ഒരുങ്ങുന്നത്. സമാനമായി വിധത്തിൽ നിരവധി സാധുക്കളെയാണ് സജിത് പാസ്റ്റർ കബളിപ്പിക്കുന്നത്. ഈ തട്ടിപ്പിന് ഇനി കത്തോലിക്കാ സഭ അടക്കമുള്ളവർ ചൂട്ടു പിടിക്കരുതെന്ന ആവശ്യം ശക്തമാണ്.
കോവിഡ് സാഹചര്യങ്ങൾ മൂലം ഇടക്കാലം പിന്നോക്കം പോയ രോഗശാന്തി ശുശ്രൂഷാ തട്ടിപ്പ് പൂർവ്വാധികം ശക്തിയോടെ ഇപ്പോൾ നടക്കുന്നുണ്ട്. കിടപ്പുരോഗിയായ സ്ത്രീ എണീറ്റോടുന്ന അത്ഭുത രോഗശാന്തി ശുശ്രൂഷയുമായും നേരത്തെ സജിത് രംഗത്തുവന്നിരുന്നു. അതേസമയം രോഗശാന്തി ശുശ്രൂഷ ലഭിച്ച സ്ത്രീയെ കുറിച്ച് മറുനാടൻ അന്വേഷണം നടത്തിയപ്പോൾ ഇവർക്ക് യാതൊരു അസുഖവും ഇല്ലെന്നാണ് അറിയാൻസാധിച്ചത്. പുറന്നാട്ടുകര സ്വദേശിയായ സ്ത്രീ അടുത്തദിവസങ്ങളിൽ പോലും ബൈക്ക് ഓടിച്ച ഇതിലേ പോയിരുന്നു എന്നാണ് പ്രദേശത്തെ നാട്ടകാരും സാക്ഷ്യപ്പെടുത്തിയത്. ഇതോടെ യുവതി പാസ്റ്ററിനൊപ്പം നാടകം കളിക്കുകയായിരുന്നു എന്ന് വ്യക്തമായി.
നേരത്തെ കണ്ണൂർ ജില്ലയിലെ ആലക്കോട് സെന്റ് മേരീസ് ഫെറോന പള്ളിയിലാണ് ഇയാൾ മൂന്ന് ദിവസം നീണ്ടു നിന്ന രോഗശാന്തി ശുശ്രൂഷയാണ് സജിത്ത് നടത്തിയത്. ആലക്കോട് ഇടവകയ്ക്ക് മാത്രമായല്ല ധ്യാനം നടന്നത് ഫെറോന പള്ളിയുടെ കീഴിലുള്ള എല്ലാ ഇടവകകളിലുള്ളവർക്കും ധ്യാനത്തിൽ പങ്കെടുക്കാം എന്നതായിരുന്നു ഓഫർ. പാസ്റ്ററുടെ കീഴിലുള്ള പ്രത്യേക നാടകക്കാരാണ് ഈ തട്ടിപ്പുകൾക്കെല്ലാം കൂട്ടു നിൽക്കുന്നത്. രോഗശാന്തി ലഭിക്കുന്നതും, നൽകുന്നതും ഒരേ ടീമിലുള്ള ആൾക്കാർ തന്നെയാണ്. പല സ്ഥലങ്ങളിലുള്ള ആൾക്കാർ ഉള്ളതിനാൽ രോഗശാന്തി കിട്ടിയത് ആർക്ക്? അവരുടെ സ്വദേശം എവിടെ? എന്ന് ഒന്നും ആരും അന്വേഷിക്കാറില്ല. ധ്യാനം കഴിയുന്നതിന് മുൻപേ പരിചയപ്പെടാൻ അവസരം നൽകാതെ ഇവർ മാറിക്കളയും. രോഗശാന്തി ലഭിച്ചവരുടെ അഡ്രസ് തെളിയിക്കുന്ന രേഖകളും , ഫോൺ നമ്പറും വാങ്ങി വയ്ക്കാൻ തുടങ്ങിയാൽ അന്ന് ഈ തട്ടിപ്പിന് അവസാനമാകുമെന്ന് ഇവർക്കും അറിവുള്ളതാണ്.
20 അംഗങ്ങളുള്ള ഒരു ടീമാണ് സജിത്തിനുള്ളത്. അതിൽ പ്രധാന കഥാപാത്രങ്ങളായ സജിത്തും കൂടെ പിന്നണിയിൽ നിന്ന് അപശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന മിമിക്രി കലാകാരന്മാർക്കും മാറ്റമില്ല. ഓരോ ദിവസവും ഷിഫ്റ്റ് അടിസ്ഥാനത്തിൽ മാറി മാറി വരുന്നത് ഇവരുടെ ടീമിൽ പെട്ട ആൾക്കാർ തന്നെയാണ്. രോഗികളുടെ വേഷം കെട്ടുന്നവരും വിശ്വാസികളുടെ വേഷത്തിൽ വന്ന് രോഗശാന്തി ലഭിച്ചു എന്ന് പറയുന്നതും കന്യാസ്ത്രീകളുടെ വേഷം പോലും ഇവരുടെ ഇടയിൽ ചെയ്യാൻ ആൾക്കാരുണ്ട്.
വളരെ തീക്ഷണമായും, ആത്മാർത്ഥമായും പ്രാർത്ഥിക്കുന്ന യഥാർത്ഥ രോഗികൾ ഈ വേദിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നുണ്ട് എങ്കിലും അവർക്കാർക്കും ഒരു രോഗ ശാന്തിയോ, ദൈവത്തിന്റെ സ്പർശനമോ ലഭിക്കാറില്ല. തീഷ്ണതയോടെ പ്രാർത്ഥിച്ചാൽ മാത്രമെ ദൈവം പ്രാർത്ഥന കേൾക്കൂ എന്ന് പാസ്റ്റർ ഇടവിടാതെ പറയുന്നുണ്ടാകും, തന്റെ തീഷ്ണതക്കുറവാണ് തനിക്ക് രോഗശാന്തി ലഭിക്കാത്തതിന് കാരണം എന്ന് കരുതി ഇവർ ആത്മ സംതൃപ്തിയടയും. പ്രാദേശികമായി രോഗശാന്തി ലഭിക്കാൻ കട്ടിലിൽ ചുമന്ന് കൊണ്ടുവരുന്ന രോഗികളെ, ധ്യാനം കഴിഞ്ഞ് അതേ അവസ്ഥയിൽ കരഞ്ഞ് കൊണ്ട് ചുമന്ന് തിരിച്ച് പോകാറാണ് പതിവ്. രോഗാവസ്ഥയിലെ നിസ്സഹായവസ്ഥയാണ് ഇവർ ചൂഷണം ചെയ്യുന്നത്. അതേസമയം മാർപാപ്പയുടെ മുട്ടുവേദന മാറ്റാൻ എന്തുകൊണ്ട് ഈ രോഗശാന്തി ശുശ്രൂഷകർക്ക് സാധിക്കുന്നില്ലെന്നാണ് യുക്തിയുള്ള വിശ്വാസികൾ തിരിച്ചു ചോദിക്കുന്നത്.
ചുരുങ്ങിയത് ആയിരം പേരെങ്കിലും ഇല്ലാതെ ഇവർ പരിപാടി നടത്താറില്ലെന്നാണ് വസ്തവം. അവസാന ദിവസമെങ്കിലും ലോട്ടറി അടിക്കും, രോഗം സുഖപ്പെടും , കഷ്ടപ്പാട് മാറും എന്നെല്ലാം കരുതി വിശ്വാസികൾ കാത്തിരിക്കും, അവസാന ദിവസം സ്തോത്ര കാഴ്ച എന്ന ഒരു പരിപാടിയുണ്ട്. ദൈവവുമായുള്ള ഇടപാടായതിനാൽ ആരും ചെറിയ തുകയൊന്നും നൽകാൻ താൽപ്പര്യപ്പെടുകയുമില്ല. അന്നേ ദിവസം അനുഗ്രഹങ്ങളും, രോഗശാന്തിയും വാരി വിതറും കൂടെ വിദേശത്ത് ജോലി നോക്കാൻ ശ്രമിക്കുന്ന അനേകം വ്യക്തികളുടെ തടസ്സം ഈശോ മാറ്റുന്നു എന്നും പറയും. ഇതിൽ കുറേപ്പേർ എങ്ങനെയും വിദേശത്ത് പോകും എന്ന് നൂറ് ശതമാനം ഉറപ്പാണ്. ഇങ്ങനെ മൊത്തത്തിൽ അവസാന ദിവസം ഒരു കലാശക്കൊട്ടായിരിക്കും നടത്തുക. ആ സമയത്ത് പിന്നണിയിൽ നിന്ന് ചീവിടിന്റെ ശബ്ദം പുറപ്പെടുവിക്കുന്നവനും, എൻഫീൽഡ് ബുള്ളറ്റിന്റെ ശബ്ദം നൽകുന്നവനും, ഓരിയിടുന്ന കുറുക്കനെ അനുകരിക്കുന്നവനും നിർത്താതെ ശബ്ദം പുറപ്പെടുവിച്ച് കൊണ്ടേയിരിക്കും.
സ്തോത്ര കാഴ്ച നൽകുന്ന സമയത്ത് ഇവരുടെ ടീമിൽ പെട്ട ആളുകൾ തന്നെ മാതൃകാപരമായി സ്വർണ്ണമോ, വൻ തുകയോ ബക്കറ്റിൽ നിക്ഷേപിക്കുന്ന രീതിയും പലയിടത്തും കണ്ട് വരാറുണ്ട്. ഇത് കാണുമ്പോൾ സ്വർണം ഒരുപാടുള്ള സ്ത്രീകൾ തങ്ങളുടെ കൈവശമുള്ള സ്വർണം ഊരി ബക്കറ്റിലിടുന്നതും കണ്ടിട്ടുണ്ട്. ജന്മം കൊണ്ട് റോമൻ കത്തോലിക്കനാണ് സജിത് ജോസഫ് എന്നാണ് അന്വേഷണത്തിൽ അറിയാൻ സാധിച്ചത്. പിന്നീട് പെന്തക്കോസ്ത് സഭയിൽ ചേർന്ന് വിശ്വാസത്തെ മുൻ നിർത്തി സ്റ്റേജ് ഷോയിലൂടെ ധനം സമ്പാദിക്കുന്നത് തുടരുകയായിരുന്നു.
മൂന്ന് ദിവസത്തെ മണിക്കൂറുകൾ മാത്രം ദൈർഘ്യമുള്ള തട്ടിപ്പ് കലാപരിപാടിക്ക് വിദേശത്ത് മെഗാ ഷോ അവതരിപ്പിക്കുന്ന സൂപ്പർ സ്റ്റാറുകളെക്കാൾ പണവുമായി പാവപ്പെട്ട വിശ്വാസികളെ കബളിപ്പിച്ച് പണവുമായി അടുത്ത പ്രദേശത്തേക്ക് പറക്കുന്ന അവസ്ഥയുണ്ട്. രോഗശാന്തി കിട്ടിയവർ സജിത്തിനൊപ്പവും, കിട്ടാത്തവർ വീണ്ടും അടുത്ത ധ്യാനം തേടി കാത്തിരിക്കുകയും ചെയ്യും. കാപ്പിമല സ്വദേശിയായ സജിത്ത് പ്രാർത്ഥനയിലൂടെ ആഡംബര ജീവിതത്തിലേക്ക് എത്തിയിട്ടുണ്ട്. ഓട്ടോയിലും നടന്നും, ബസിന്റെ കമ്പിയിൽ പിടിച്ചും വളരെ കഷ്ടപ്പെട്ട് രോഗശാന്തി നേടാൻ വരുന്നവർ കാണുന്നത് ലക്ഷ്വറി കാറിൽ പായുന്ന സജിത് പാസറ്ററിനെയാണ്. പയ്യന്നൂരിൽ ആഡംബര വസതിയും ഇയാൾക്കുണ്ട്. കൂടാതെ ചങ്ങാനശ്ശേരിയിലും, പുനലൂരും റസ്റ്റോറന്റുകളും സജിത് പാസറ്ററിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്