പണിക്കർ കൂട്ടിയും കഴിച്ചും പ്രശ്നം വച്ചു നടത്തിയ രാഷ്ട്രീയ ചുവടുകളൊന്നും പിഴച്ചില്ല; പേര് ഇംഗ്ലീഷിൽ എഴുതുമ്പോൾ അവസാനം ഒരു 'എ' അധികമായി ചേർത്തതത് പണിക്കർ പറഞ്ഞിട്ട്; ആരോഗ്യനിലയെ കുറിച്ച് മുന്നറിയിപ്പുകൾ പലത് നൽകി; ജയലളിതയെ കേരളവുമായി അടുപ്പിച്ച പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കർക്ക് പറയാനുള്ളത്
എം പി റാഫി
മലപ്പുറം: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ ജീവിത ഉയർച്ചകളിലത്രയും സ്വാധീനിക്കുകയും വഴിതെളിക്കുകയും ചെയ്ത വ്യക്തിയായിരുന്നു പരപ്പനങ്ങാടിയിലെ ഉണ്ണിക്കൃഷ്ണ പണിക്കർ. ഒത്തിരിയൊത്തിരി പറയാനുണ്ട് ഉണ്ണികൃഷ്ണ പണിക്കർക്ക് 'അമ്മ'യെ കുറിച്ച്. നന്മയും ജനങ്ങളുടെ ക്ഷേമവും ഓർത്ത് ഏത് നേരവും ആവലാതിപ്പെട്ടിരുന്ന ഒരു ഭരണാധികാരിയെയായിരുന്നു ജയലളിത എന്ന നേതാവിൽ കാണാൻ സാധിച്ചിരുന്നതെന്ന് ഉണ്ണിക്കൃഷ്ണ പണിക്കർ ഓർത്തെടുക്കുന്നു. ജയലളിതയുടെ ഓരോ ഉയർച്ച പടവുകൾക്കു പിന്നിലും പണിക്കരുടെ പിന്തുണയും പ്രവചനങ്ങളും ഉണ്ടായിരുന്നു. പ്രവചനങ്ങൾ പുലർന്നപ്പോൾ വലിയ പാരിതോഷികം ജയലളിത സമ്മാനിച്ചതും പണിക്കർ സ്മരിക്കുന്നു.
16 വർഷങ്ങൾക്കു മുമ്പുള്ള ബന്ധമായിരുന്നു പേരുകേട്ട ജോത്സ്യൻ ഉണ്ണിക്കൃഷ്ണൻ പണിക്കർക്ക് ജയലളിതയുമായി. ആദ്യ കൂടിക്കാഴ്ചയോടെ പണിക്കരെ നന്നായി ബോധിച്ചു. പിന്നീട് ജീവിതത്തിലും രാഷ്ട്രീയത്തിലെയും ഏത് നിർണായക ഘട്ടത്തിലും അമ്മ പണിക്കരുടെ ഉപദേശ നിർദ്ദേശങ്ങൾ തേടിയിരുന്നു. പണിക്കർ കൂട്ടിയും കഴിച്ചും പ്രശ്നം വച്ചപ്പോൾ പിന്നെ, ജയലളിതയുടെ രാഷ്ട്രീയ ചുവടുകളൊന്നും പിഴച്ചില്ല. ജ്യോത്സ്യൻ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരുമായി ജയലളിതയ്ക്ക് വല്ലാത്ത ആത്മബന്ധമുണ്ടായിരുന്നു.
പണിക്കർ പറഞ്ഞാൽ എല്ലാം ഫലിക്കുമെന്ന വിശ്വാസം ജയലളിതയക്ക് ഉണ്ടായിരുന്നു. ജയലളിത ഗുരൂവായൂർ ക്ഷേത്രത്തിൽ ആനയെ നടയ്ക്കിരുത്തിയതും ജയലളിത എന്ന പേര് ഇംഗ്ലീഷിൽ എഴുതുമ്പോൾ അവസാനം ഒരു 'എ' അധികമായി ചേർത്തതും പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കർ പറഞ്ഞിട്ടായിരുന്നു. 2012 ൽ ക്രിമിനൽ കേസുണ്ടായ സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന പ്രവചനം ഫലിച്ചതോടെ പത്തുലക്ഷം രൂപയാണ് പണിക്കർക്ക് അമ്മ സമ്മാനം നൽകിയത്. ഇതിൽ നിന്ന് മൂന്ന് ലക്ഷം രൂപ ആദായ നികുതിയായി പണിക്കർ അടയ്ക്കണമെന്ന് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടതും വാർത്തയിലിടം പിടിച്ചിരുന്നു.
ബിസിനസിലൂടെയല്ലാതെ കിട്ടിയ പണത്തിന് ഒരു പൈസ നികുതി നൽകില്ലെന്ന് പണിക്കർ വാശി പിടിച്ചു. പണിക്കരുടെ നിലപാട് ആദായനികുതി വകുപ്പ് ട്രിബ്യൂണൽ അംഗീകരിച്ചതുമില്ല. മൂന്ന് ലക്ഷം രൂപ അടയ്ക്കാൻ ട്രിബ്യൂണൽ ഉത്തരവിട്ടുവെങ്കിലും പണിക്കർ ഹൈക്കോടതിയിൽ കേസുമായി പോയി. എന്നാൽ കോടതി പണിക്കരെ കൈവിട്ടു. നികുതി അടയ്ക്കാൻ ഉത്തരവിട്ടു. 2002ൽ പണിക്കരെ ചെന്നൈ ആസ്ഥാനമായുള്ള സ്വാതിതിരുനാൾ കലാകേന്ദ്രം ജ്യോതിഷ പുരസ്കാർ പദവി നൽകി ആദരിച്ചിരുന്നു.
പ്രതിസന്ധികളിൽ കരുത്തു നേടാൻ കേരളത്തിലെ അമ്പലങ്ങളിൽ വഴിപാട് നടത്താൻ ജയലളിതയെ ഉപദേശിച്ചത് പണിക്കരായിരുന്നു. 2001 ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ട് പത്രിക നൽകാൻ പോലും കഴിഞ്ഞില്ലെങ്കിലും പാർട്ടി ഉജ്വല വിജയം നേടി മുഖ്യമന്ത്രിയായതിനു പിന്നാലെ ജയലളിത കണ്ണൂർ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിയിരുന്നു. ഈ വിജയവും പണിക്കർ പ്രവചിച്ചിരുന്നു. കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം പിന്നീട് ഈ ക്ഷേത്രത്തിൽ എത്തിച്ചേരാൻ ജയലളിതയ്ക്ക് കഴിഞ്ഞില്ലെങ്കിലും എല്ലാ മാസവും അമ്മയെന്ന പേരിൽ ദൂതന്മാർ വഴി ക്ഷേത്രവുമായുള്ള ബന്ധം നിലനിർത്തിയിരുന്നു. ഏത് സമയത്തും അമ്മയെ കാണാനും സംസാരിക്കാനും മാത്രമുള്ള അടുപ്പം ഉണ്ണികൃഷ്ണ പണിക്കർക്ക് ഉണ്ടായിരുന്നു.
ഉണ്ണികൃഷ്ണ പണിക്കരുടെ ഉപദേശത്താൽ ആദ്യമായി 2001 ൽ ജയലളിത ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചിരുന്നു. 2012 ജൂലൈ 02ാം തീയതി പണിക്കരുടെ നിർദ്ദേശ പ്രകാരം കിരങ്ങാട്ട് കണ്ണൻ എന്ന ആനയെ ജയലളിത ഗുരുവായൂർ നടയിൽ എഴുന്നെള്ളിച്ചിരുന്നു. 2004ൽ ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ച ജയലളിത പതിനായിരം രൂപയുടെ പാൽപ്പായസ വഴിപാടാണ് നടത്തിയത്. പിന്നീടാണ് മലപ്പുറം തിരൂരിലെ ആലത്തിയൂർ ഹനുമാൻ കോവിൽ സന്ദർശിച്ചത്. രണ്ടേ കാൽ ലക്ഷം രൂപയുടെ തങ്കക്കിരീടമാണ് വഴിപാടായി ഇവിടേക്ക് സമർപ്പിച്ചത്. ജയലളിതയുടെ ക്ഷേത്ര സന്ദർശനത്തിനു ശേഷമായിരുന്നു ആലത്തിയൂർ ഹനുമാൻ കാവ് ക്ഷേത്രം പ്രശസ്തമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ജയലളിതയുടെ പ്രതിനിധി ഹനുമാൻകാവ് ക്ഷേത്രത്തിൽ എത്തിയിരുന്നു.
ജയലളിതയുമായുള്ള ആത്മബന്ധം അവസാനകാലം വരെ നിലനിർത്താൻ സാധിച്ചിരുന്നുവെന്ന് ഉണ്ണികൃഷ്ണ പണിക്കർ പറഞ്ഞു. ജയലളിതയുടെ വിയോഗത്തെ വേദനയോടെയാണ് ഉണ്ണികൃഷ്ണ പണിക്കർ പങ്കുവച്ചതും ഓർത്തെടുത്തതുമെല്ലാം. തെരഞ്ഞെടുപ്പ് കാലയളവിലെ പ്രവചനങ്ങൾക്കു പുറമെ ജയലളിതയുടെ ആരോഗ്യ നിലയിലെ മുന്നറിയിപ്പുകളും പണിക്കർ നൽകുകയുണ്ടായി. പലതവണ ആരോഗ്യ കാര്യത്തെ പറ്റി സൂചിപ്പിച്ചിരുന്നുവെന്ന് പണിക്കർ പറഞ്ഞു. തമിഴരുടെ പ്രിയപ്പെട്ട അമ്മയെ മലയാളക്കരയുമായി അടുപ്പിച്ചിരുന്ന വ്യക്തിയായിരുന്നു പണിക്കർ. ജയലളിതയുടെ വിയോഗമറിഞ്ഞ് പരപ്പനങ്ങാടിയിലെ വസതിയിൽ നിന്നും ഉണ്ണികൃഷ്ണ പണിക്കർ പ്രതികരിച്ചതിങ്ങനെ:
'മനസിനെ വല്ലാതെ വേദനയുണ്ടാക്കുന്ന കാര്യമാണ് അമ്മയുടെ വേർപാട്. 16 വർഷമായുള്ള ബന്ധമായിരുന്നു എനിക്ക് അമ്മയുമായി. ആദ്യം മുഖ്യമന്ത്രിയാകുന്നതിന്റെ ഒരു വർഷം മുമ്പാണ് ഞാൻ പരിചയപ്പെടുന്നത്. 2000 ൽ അവർ ആവശ്യപ്പെട്ടതനുസരിച്ച് കാണാൻ പോകുകയായിരുന്നു. പിന്നീട് ആ ബന്ധം തുടർന്നു. പല തവണ നേരിൽ കണ്ടു. അവരും അവരുമായി ബന്ധപ്പെട്ടവരെല്ലാം ഇവിടെയെത്തി. ഒരു വർഷം മുമ്പ് തന്നെ ആരോഗ്യനിലയെ കുറിച്ച് ഞാൻ പല തവണ മുന്നറിയിപ്പ് നൽകിയിരുന്നു. ആരോഗ്യനില മോശമാണെന്ന സൂചനകളും നൽകിയിരുന്നു. ജയിലിൽ പോകേണ്ടി വന്ന സാഹചര്യത്തിലും എന്നെ ബന്ധപ്പെട്ടിരുന്നു.
അമ്മ രണ്ട് മാസമായി സുഖമില്ലാത്ത അവസ്ഥയിലായിരുന്നല്ലോ.. രണ്ട് ദിവസം മുമ്പ് ഹൃദയാഘാദം ഉണ്ടെന്ന് ഞെട്ടലോടെയാണ് അറിഞ്ഞത്. ആ നിമിഷം മുതൽ വല്ലാത്തൊരു അവസ്ഥയിലാണ്. അവരെ കൂടുതൽ അറിയുന്നതുകൊണ്ടാകാം ഇത്രമാത്രം മനസിന് ഉലച്ചിൽ സംഭവിച്ചത്. അവരുമായി പരിചയമുള്ളവരെല്ലാം അമ്മയെ മനസിൽ സൂക്ഷിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. തമിഴ് ജനത നെഞ്ചിലേറ്റുന്നത് അതുകൊണ്ടാണ്. ജനങ്ങളുടെ കഷ്ടപ്പാട് അകറ്റുക എന്ന ചിന്ത മാത്രമായിരുന്നു അവരുടെ മനസ്സിലുണ്ടായിരുന്നത്'.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍